tag:blogger.com,1999:blog-19040740571428494052024-03-13T22:48:23.545+05:30മാനസിമാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.comBlogger34125tag:blogger.com,1999:blog-1904074057142849405.post-14285907975858136892016-02-07T14:53:00.002+05:302016-02-07T14:53:37.425+05:30ദേവീമാഹാത്മ്യം<div dir="ltr" style="text-align: left;" trbidi="on">
ആര്‍ഷഭാരതത്തിലെ മാന്യനായ ഒരു വലിയ ഓഫീസറുടെ ഭാര്യയായിരുന്നു ഞാന്‍. ഒരു വലിയ വീടും കാറും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന ഭാഗ്യവതിയായ ഞാന്‍, ചിലപ്പോള്‍ എന്നേക്കുറിച്ചോര്ത്തിരുന്നു പോകാറുണ്ട്. വീട്ടികൊണ്ടുള്ള വലിയ ഊണ്‍മേശപ്പുറത്ത് പ്രതിബിംബിക്കുന്ന എന്റെ പ്രതിച്ഛായ നോക്കി ഞാനേറെ നേരം ഇരുന്നുപോകും. ആ കസേരയില്‍ അങ്ങനെ ഇരുന്നു പുറത്തേക്കു നോക്കുമ്പോള്‍ കുട്ടികളെ മുതുകത്തു ഭാണ്ഡം കെട്ടി, പൊരിവെയിലില്‍ കുന്നിന്റെ മുകളിലൂടെ ഞളുങ്ങിയ അലൂമിനിയപ്പാത്രങ്ങളില്‍ വെള്ളം കൊണ്ടുവരുന്ന പാവപ്പെട്ട സ്ത്രീകളെ എനിക്ക് കാണാന്‍പറ്റും. അവരുടെ മുഖത്തെ എത്ര കഴുകിയാലും മാറ്റമില്ലാത്ത ആ പ്രത്യേകഭാവം കറകെട്ടിയ വിലയില്ലാത്ത നാണയത്തുട്ടുകളെപ്പോലെയാണെന്നാണ് എനിക്ക് തോന്നാറ്. അവകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, വലിച്ചെറിയുമ്പോള്‍ എന്തായാലും കാശല്ലേ എന്ന് ആലോചിക്കും. അങ്ങനെതന്നെ മടക്കി വീണ്ടും മനസ്സിലേക്കിടും.<br />
ആര്‍ഷഭാരതത്തില്‍ സ്ത്രീകള്‍ ബഹുമാന്യരാണ്. അമ്മ പറയും, സ്ത്രീ ലക്ഷ്മിയും സരസ്വതിയും ഒക്കെയാണ്. അതുകൊണ്ട് പുരുഷന്മാര് നമ്മെ ദേവീ എന്നുവിളിച്ച് ആരാധിക്കുന്നു. എന്നിട്ട് മനുഷ്യരെപ്പോലെ നമുക്ക് വിശപ്പും ദാഹവും ഉണ്ടെന്നത് മറക്കുന്നു. കഷ്ടം നമുക്കൊക്കെ ദേവികളാകാമായിരുന്നു. നമ്മളെ ദേവികളാക്കാന് തയ്യാറുള്ളവരുടെ ഇടയില്‍ മനുഷ്യന്മാരായിതന്നെ നാം തുടരുന്നതാണ് തെറ്റ്.<br />
ഭര്‍ത്താവിന്റെ നേര്‍ത്ത ശ്വാസോച്ഛ്വാസം കേട്ടുകൊണ്ട് കിടക്കുമ്പോഴൊക്കെ അമ്മ പറയാറുള്ളത് ഞാനോര്‍ക്കും. എനിക്കത്ഭുതം തോന്നാറുണ്ട്. ധാരാളം പണവും ഒരു നല്ലഭാവിയും ഒക്കെ കാല്ക്കല് കിടക്കുമ്പോള്‍ എന്തിനാണ് തന്നെ തന്റെ ഭര്‍ത്താവ് കല്യാണം കഴിച്ചത്? അദ്ദേഹം പറയാറുള്ളതുപോലെ, പെണ്ണ് ഭാരമാണ് എന്ന് തനിക്കും അറിയാം. കല്യാണം ആലോചിച്ചുവന്ന ആള്ക്കാര് ഓരോരുത്തനും തന്നെ വിളിച്ചുനിര്‍ത്തി മുഖത്തും മാറിലും അരയിലും ഒക്കെ നോക്കി വിലയിരുത്തുമ്പോള്‍ തൊട്ടടുത്ത് പാടുപെട്ട് വരുത്തുന്ന ചിരിയുമായി ഉല്‍ക്കണ്ഠയോടെ നിന്നിരുന്ന അച്ഛന്റെ മുഖത്തുനിന്നും അത് മനസ്സിലായിട്ടുണ്ട്. കുട്ടിയൊക്കെ നന്ന്, പക്ഷെ കറുത്തുപോയി എന്നുപറഞ്ഞു ഇറങ്ങിപ്പോയ ഒരു കൂട്ടരുടെ പിന്നില്‍ മേശപ്പുറത്തുനിന്ന് തീറ്റസാധനങ്ങള് മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് മുകളിലേക്ക് കനത്ത അടികളോടെ നടന്നുപോയ അച്ഛന്റെ മുഖം ചിലപ്പോഴോക്കെ എന്റെ എല്ലാ മോഹങ്ങളേയും കനലാക്കിക്കൊണ്ട് മനസ്സില്‍ വളര്‍ന്ന് വരും. അപ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തു നോക്കി കുറ്റബോധത്തോടെ ചിരിക്കാറുണ്ട്. ഒരൊറ്റ പൈസയും ഇന്നുവരെ സമ്പാദിക്കാത്ത എനിക്ക് പൈസയുടെ വില കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. അവനവന്റെ ചിറകുകളും മനസ്സും ആണ് അത്. കത്രിച്ചെടുത്ത ചിറകുകളും നിറം മങ്ങി മുഷിഞ്ഞ മനസ്സുകളും പകരം വാങ്ങി ഞങ്ങളെ ഊട്ടുകയും ഉടുപ്പിക്കുകയും ചെയ്യുന്ന പുരുഷന്‍ന്മാരോട് എനിക്കെപ്പോഴും നന്ദി തോന്നിയിട്ടുണ്ട്. ചന്തമുള്ള ആടയാഭരണങ്ങളില്‍ പൊതിഞ്ഞ് രക്തംപോലെ ചുകന്ന കുങ്കുമം നെറ്റിയിലും തൊടുവിച്ച് ബഹുമാന്യകളാക്കി കൈയില്‍ മുറുക്കിപിടിച്ച് ഞങ്ങളെ കൊണ്ടുനടക്കുന്നവരാണവര്‍ അപ്പോഴൊക്കെ ചിരിക്കാന്‍ ബാദ്ധ്യത ഞങ്ങള്‍ക്കുമുണ്ട്. കത്രിച്ചുകളഞ്ഞ ചിറകുകള് ഞങ്ങളുടെ ആഡംബരമായിരുന്നു എന്ന് എനിക്കപ്പോള്‍ സമ്മതിക്കാം. നന്ദി സ്ത്രികള്ക്കായാലും വേണമല്ലോ.<br />
വാസ്തവത്തില്‍, വിടര്‍ന്ന കണ്ണുകളും ഭംഗിയേറിയ മൂക്കും മാറ് നിറഞ്ഞ മുലകളും ഉള്ള ദേവിമാരായി വീട്ടില്‍ വെച്ച് ഞങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍ എല്ലാ പരാതികളും അപേക്ഷകള്‍പോലും അധികപ്പറ്റാണ്. എന്തൊക്കെയാണ് പുരുഷന്മാരില് നിന്ന് പ്രതീക്ഷിക്കുക? ആണ്‍കുട്ടിയെ പ്രസവിപ്പിക്കാന്വേണ്ടി രണ്ടാമതും മൂന്നാമതും കല്യാണം കഴിച്ച സ്വര്‍ണ്ണക്കച്ചവടക്കാരനായ എന്റെ സുഹൃത്ത് ലാലാജിയുടെ ദുഃഖം എനിക്കും മനസ്സിലാവുന്നത് അതുകൊണ്ടാണ്. ലാലാജിയുടെ മൂന്നാമത്തെ കല്യാണത്തിന് ഞാനും പോയിരുന്നു. എന്റെ ഭര്‍ത്താവിന്റെ കൈ സന്തോഷത്തോടെ, അഭിമാനത്തോടെ പിടിച്ചു കുലുക്കി ലാലാജി. പിന്നെ വൈരക്കല്‍ മോതിരമിട്ട കൈ നരച്ച തലമുടിയിഴകളിലൂടെ തടവി അദ്ദേഹം ദുഃഖാകുലനായി: “നോക്കൂ” അദ്ദേഹം പറഞ്ഞു: “ഞാനെന്റെ ഭാഗ്യം മൂന്നാമതും പരീക്ഷിക്കയാണ്. ഇത്തവണയെങ്കിലും ദൈവം എന്നോട് കനിയണേ എന്നേയുള്ളൂ പ്രാര്‍ഥന. എനിക്ക് വയസ്സാവുകയാണ് മിസ്റ്റര്‍ നായര്‍. കുടുംബത്തില്‍ പെണ്വാഴ്ച്ച അശുഭമാണ്”.<br />
ലാലാജിയുടെ പിന്നില്‍നിന്ന്, അന്ന്, മുതിര്‍ന്ന മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ ആദ്യഭാര്യ നവവധുവിനെ കൈപിടിച്ച് ആനയിച്ചു. മനോഹരമായി തുന്നല്‍പ്പണി ചെയ്ത ചുകന്ന വസ്ത്രങ്ങളുടെ നേര്‍ത്ത മറയിലൂടെ അവരുടെ കണ്ണുകള്‍ ഏറ്റുമുട്ടി. ഏട്ടത്തിയുടെ മുഖത്ത്, കരിപിടിച്ച റാന്തലിലെ താഴ്ത്തിയ തിരിയുടെ വെളിച്ചംപോലെ തെളിഞ്ഞ ചിരിയില്‍ വധു തുറിച്ചുനോക്കിനിന്നു. തന്റെമേല്‍ അര്‍പ്പിക്കപ്പെട്ട ചുമതലയുടെയും ഭാരത്തിന്റെയും ഘനം അവള്‍ക്ക് പെട്ടെന്ന് പിടികിട്ടി എന്നു തോന്നി. പിന്നെ അവള് ചിരിച്ചതേയില്ല. വലിയ പലഹാരപാത്രങ്ങളുടെ നടുവില്‍ വീട്ടിലെ എല്ലാറ്റിന്റെയും താക്കോല്‍ക്കൂട്ടം അരയില്‍ ബന്ധിച്ചുകൊണ്ട് രണ്ടാമത്തെ ഭാര്യ അനങ്ങാതെ നിന്നു. ലാലാജിയുടെ പിന്നില്‍, ആണ്‍കുട്ടിയെ പ്രസവിക്കാനായിക്കൊണ്ടു വന്ന അനിയത്തിയും വിരുന്നുകാരും മണിയറയിലേക്കു നടന്നപ്പോള്‍, അടുക്കളയിലെ ഒരിക്കലും തെളിയാത്ത ഇരുട്ടില്‍ ഏട്ടത്തിമാരുടെ കണ്ണുകള്‍ കരിങ്കല്‍ച്ചീളുകള്‍ പോലെ തിളങ്ങി. അവ എവിടെയെങ്കിലും ഒന്നുരസിയാല്‍, വെറുതെ ഒന്നുകൂട്ടിമുട്ടിയാല്, തീആളും, പടരും എന്ന് ഞാനോര്‍ത്തു. പേപ്പര്കിണ്ണങ്ങളും നാപ്കിന്സും അവരുടെ അടുത്തിരുന്ന് ഞാന്‍ അടുക്കിക്കൊണ്ടിരുന്നു. ദേഷ്യത്തോടെ പാത്രങ്ങള്‍ വലിച്ചെറിയുകയും മേശവലിപ്പുകള്‍ ശബ്ദത്തില്‍ വലിച്ചുതുറക്കുകയും ചെയ്തുകൊണ്ട് ചുവന്നമുഖവുമായി നിന്ന ലുലു എന്ന രണ്ടാമത്തെ ഭാര്യ മുഖം മുഴുവന്‍ ഈറനാക്കിക്കൊണ്ട് പൊടുന്നനെ കരയാന്‍ തുടങ്ങി. ഇളകുന്ന അവരുടെ ചുമലുകളില്‍ തടവിത്തടവി ഞാനന്ന് മിണ്ടാതിരുന്നു.<br />
“അമ്മ വന്നു കാണും”. മൂത്ത ഭാര്യ ധൃതിയില്‍ എഴുന്നേറ്റ് വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ദേഷ്യപ്പെട്ടു: “ഭര്‍ത്താവിന്റെ കല്യാണദിവസം കണ്ണുനിറക്ക്യേ? എന്താ നിനക്ക്?” അവര്‍ പിന്നെയും എന്തോ പറയാനോങ്ങി. പക്ഷേ, അതവിടത്തന്നെ നിര്‍ത്തി അവര്‍ തിരിഞ്ഞുനിന്നു. പുകഞ്ഞുനീറുന്ന തീക്കൊള്ളികളില്‍ നിന്ന് പെട്ടെന്നാളുന്ന ചെറിയ തീനാളം പോലെ അവരുടെ ചുണ്ടുകള്‍ വിറച്ചു. പിന്നെ, അതൊരു ചിരിയുടെ ഭാഗമാണെന്നപോലെ, തുടങ്ങിയ ചിരി മുഴുമിപ്പിച്ചേക്കാമെന്നു കരുതിയിട്ടെന്നപോലെ, അവര്‍ എന്റെ നേരെ നോക്കി. പക്ഷേ, ആ ചിരിയും അവര്‍ അന്ന് മുഴുമിപ്പിക്കയുണ്ടായില്ല.<br />
അന്ന് ലാലാജിയുടെ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ കൈപിടിച്ച് പുറത്തിറങ്ങിയതു മുതല്‍ പിന്തിരിഞ്ഞു നില്‍ക്കെ ആരോ പൊള്ളിച്ചുവിട്ട, ഒരിക്കലും മായാത്ത വടുപോലെ, എന്നെ പിന്തുടര്ന്നിരുന്ന അവരുടെ എല്ലാം മുഖത്തിനു നേരെ തിരിഞ്ഞുനിന്ന് ഞാനോര്‍ത്തു. ലാലാജി പറഞ്ഞപോലെ തലമുറകള്‍തോറും എല്ലാ പ്രഭാവങ്ങളോടുംകൂടെ ആണുങ്ങള് വളര്‍ന്നുവന്നില്ലെങ്കില്‍ ശരിക്കും ഞങ്ങള്‍ക്കാരാണ് തുണ? മുതുകത്ത് പതിനഞ്ചു ദിവസമുള്ള കുട്ടിയേയും കെട്ടിവച്ച് എന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന വീണ എന്ന പെണ്‍കുട്ടിക്കും അത് എളുപ്പത്തില്‍ മനസ്സിലാവും. ചൂടുവെച്ചുവരുന്ന വെയിലില്‍ മുറ്റത്തേയ്ക്ക് കയറ്റുകട്ടില്‍ വലിച്ചിട്ട് പകല്‍ മുഴുവന്‍ ഹുക്ക വലിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ആരോഗ്യവും സന്തോഷവും തനിക്ക് രക്ഷാബോധത്തോടെ അടച്ചു കിടക്കാവുന്ന കൂരയുടെയും തന്റെ ശരീരത്തിന്റെയും കാവലിന് താന്‍ കൊടുക്കേണ്ട വിലയാണ്. സദാ പേടിച്ചും കുറ്റബോധത്തോടും കഴിയേണ്ട ചുറ്റുപാടില്‍ ഞങ്ങളുടെ കാവല്ക്കാര് ഞങ്ങള്‍ക്ക് പരമ പ്രധാനങ്ങളാവാതെ വയ്യാല്ലോ.<br />
~ഒരു ദിവസം ജോലിക്ക് വരുമ്പോള്‍ വീണയുടെ പുറത്ത് കുട്ടിയുണ്ടായിരുന്നില്ല.<br />
“എവിടെ മകന്”? ഞാന്‍ ചോദിച്ചു. വിടര്‍ന്നു വരണ്ട കണ്ണുകള്‍ തുറിച്ച് വീണ എന്നെ തുറിച്ചു നോക്കിനിന്നു. അവളുടെ പാല്വന്നുകെട്ടിയ വലിയ മുലകള്‍ പെട്ടെന്നു ചുരന്നതും മുഷിഞ്ഞ ജാക്കറ്റിലൂടെ പാല് കിനിഞ്ഞതും ഞാന്‍ കണ്ടു.<br />
“ഭര്ത്താവെടുത്തുകൊണ്ടുപോയി”, വീണ പറഞ്ഞു. “അദ്ദേഹത്തിന്റെയാണല്ലോ അവന്! നമുക്ക്, പെണ്ണുങ്ങള്‍ക്ക് മക്കളുപോലുമില്ല, നമ്മുടേതായിട്ട്”. “പക്ഷേ, മേംസാബ്....” അവള് തുടര്‍ന്നു: “പനിച്ചുപൊള്ളുകയാണവന്. കുട്ടിയുടെ കരച്ചില് കേട്ട് ഞാന്‍ രാത്രി മുഴുവന്‍ പുറത്തിരുന്നു. പിന്നെ, രാവിലെ അദ്ദേഹം എഴുന്നേറ്റു മുഖം കഴുകുമ്പോള്‍ തെറ്റു പറഞ്ഞു അകത്തുകടക്കാം എന്നു കരുതി. അദ്ദേഹത്തിനുമില്യേ മനസ്സ്? കുട്ടിക്ക് ദാഹിക്കും എന്നറിയില്ലേ അദ്ദേഹത്തിന്. ഒന്നുമുണ്ടായില്ല. അവസാനം കുട്ടിയേയും കൊണ്ട് അദ്ദേഹം പുറത്തുകടന്നപ്പോള്‍ തലതല്ലിക്കരഞ്ഞുകൊണ്ടു ഞാന്‍ പിന്നാലെ ചെന്നു. കണ്ണടച്ച്, കരയാന്‍പോലുമാവാതെ, കിടക്കുകയാണ് അവന്. അവനു തൊണ്ട വരളുന്നുണ്ടാവും. എനിക്കതറിയാം. എന്റെ നിര്‍ത്താത്ത കരച്ചില് കേട്ടായിരിക്കണം അദ്ദേഹത്തിന് വല്ലാതെ ദേഷ്യം വന്നു. ഞാനിനിയും പിന്നാലെ ചെന്നാല്‍ കുട്ടിയെ ചാലിലേക്കു വലിച്ചെറിയുമെന്ന് അവന്റച്ഛന് പറഞ്ഞു. പിന്നെ ഞാനൊരടി മുന്നോട്ട് വച്ചില്ല. അദ്ദേഹം അതു ചെയ്തേക്കും മൂക്കത്താണ് ശുണ്ഠി. “എന്തെങ്കിലും വേഗം അവനു മേടിച്ചുകൊടുക്കൂ...” ഞാന്‍ വിളിച്ചു പറഞ്ഞു. “അവനു ദാഹിക്കുകയാണ്”. എന്നിട്ട് ഞാന്‍ നിന്നിടത്തു നിന്ന് ചാളകളുടെയും വേലിയുടെയും ഒക്കെ അപ്പുറത്തേക്ക് അവര്‍ മറയുന്നതുവരെ. പിന്നെയും ഇതാ ഇത്രനേരവും ഞാനവിടെ തന്നെ നിന്നു. മേംസാബ്, “ദൈവം എന്തിനേ പെണ്ണുങ്ങളെ ഉണ്ടക്കിയത്? എല്ലാവരേയും അദ്ദേഹത്തിന് ആണുങ്ങളാക്കാമായിരുന്നു.<br />
കഥ പറയുന്നതുപോലെയായിരുന്നു വീണ പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന്, ദൈവത്തിന്റെ മുഖം തൊട്ടുമുന്നില്‍ കണ്ടിട്ടെന്നപോലെ അവള് നിര്‍ത്തി. അല്പനേരത്തിനുശേഷം, എന്റെ വലിയ മുറിയുടെ മൂലയ്ക്കല്‍ കുന്തിച്ചിരുന്ന് കരയാന്‍ തുടങ്ങി. ചുരന്നുപോയ മുലപ്പാല്‍ വടുകെട്ടിയ അവളുടെ ജാക്കറ്റും കണ്ണീരില്‍ നനഞ്ഞ മുഖവും ഞാന്‍ എന്റെ കസേരയില്‍ ചരിഞ്ഞിരുന്ന് കണ്ടു. ചെറിയ ഓളങ്ങള്‍പോലെ, പിന്നെ ശ്വാസം മുട്ടിക്കുന്ന തിരകളെപ്പോലെ അവയൊക്കെ എന്നെ വന്നുമൂടി.<br />
“വീണ ഞാന്‍ കുറച്ചു ചായ തരട്ടെ?” അവസാനം മറ്റൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു.<br />
കടയുന്ന, കല്ലിച്ച മുലളില്‍ നിന്നും ഒരു ഗ്ലാസ്സിലേയ്ക്ക് മുലപ്പാല്‍ പീച്ചിയെടുത്ത് അവള് വേണ്ടെന്നു തലയാട്ടി.<br />
അതുനോക്കി, ദൈവമേ എന്ന് ഏതു ദൈവത്തിനെയാണെന്ന് ഒരു പിടിയുമില്ലാതെ നിരാലംബയായി ഞാന്‍ വിളിച്ചു. “ഞങ്ങളുടെല്ലാം എത്ര ചിറകുകള് വേണമെങ്കിലും ഞങ്ങള്‍ നിനക്കു തരാം. വീണയ്ക്ക് അവളുടെ കുഞ്ഞിനെ കൊടുക്കുക”. ദൈവം ഇന്നെന്നപോലെ എന്നും അപരിചിതനായിരുന്നു എനിക്ക്. പക്ഷേ, എന്റെ മുന്നില്‍കണ്ട ആരേയും വിളിച്ചു കരയാന്‍ വിശ്വാസമില്ലാതിരുന്നതിനാല് ഞാന്‍ കാണാത്ത ദൈവത്തിനെ വെറുതെ വിളിച്ചുകൊണ്ടിരുന്നു. പിന്നെ, പതുക്കെപ്പതുക്കെ വീണയുടെ മുലപ്പാലും കണ്ണീരും ഇരുമ്പ് കുടിച്ച വെള്ളത്തെപ്പോലെ ഉള്ളിലേക്കു വലിഞ്ഞു. കെട്ടിനിന്നു വറ്റിയ മുലപ്പാലിന്റെയും ഉറഞ്ഞ കണ്ണീരിന്റെയും ഭാരം പേറി അവള് ഭൂമിദേവിയെപ്പോലെ സര്‍വംസഹയായി.<br />
“ക്ഷമയാ ധരിത്രി എന്നാണ് വേദവാക്യം”. ഒരു ദിവസം ഞാനവളോട് പറഞ്ഞു.<br />
“എന്തേ പറഞ്ഞത്, മേംസാബ്?” വീണ ചിരിച്ചുകൊണ്ട് ചോദിച്ചു.<br />
“സ്ത്രീ ഭൂമിദേവിയെപ്പോലെ ക്ഷമയുള്ളവളാവണം”. ഞാന്‍ പറഞ്ഞു: “മനുഷ്യരായ പുരുഷന്മാര്ക്കാണ് ശുണ്ഠിയും കാമവും മോഹവും ഒക്കെ. നാം ദേവികളാവേണ്ടവരാണ്. വീണ, പുരുന്മാര് മനുഷ്യരായി ജനിച്ച് മനുഷ്യരായി മരിക്കുന്നു. നമ്മള് മനുഷ്യരായി ജനിച്ച് ദേവികളാവേണ്ടവരാണ്. ”<br />
ചൂലിന്റെ ചെറിയ കമ്പുകൊണ്ട് കാലിന്റെ തള്ളിവിരലിലെ നഖം വൃത്തിയാക്കുകയായിരുന്ന വീണ മൂളി.<br />
“അവനെ ഒന്നു കണ്ടാല്‍ മതിയായിരുന്നു” അവള് പറഞ്ഞു: “അവന് നടക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ഇപ്പോള്‍ എന്നെ കണ്ടാല്‍ അവന് തിരിച്ചറിയില്ല. ഞാനെടുക്കുമ്പോള്‍ അവന് ഉറക്കെ കരയും”.<br />
എന്റെ മിന്നുന്ന മേശയില്‍ സ്വന്തം പ്രതിബംബം നോക്കിയിരിക്കെ എനിക്കെല്ലാം സത്യമായി തോന്നി. മുത്തശ്ശി പറയാറുള്ളതുപോലെ നാമൊക്കെ ശീലാവതികളാവണം. ഭര്‍ത്താവിന്റെ ഇഷ്ടമാവണം നമ്മുടെ ഇഷ്ടവും. അല്ലെങ്കില്‍ ഒരു രാവിലെ നമ്മളെ അദ്ദേഹം വാതിലിനു പറത്തു നിര്‍ത്തിയാല്‍ എന്താണുണ്ടാവുക? ഉടുത്ത വസ്ത്രവും മായാന്‍ തുടങ്ങുന്ന ഒരു കുങ്കുമപ്പൊട്ടുമായി പാതയിലിറങ്ങി നിന്നാല്‍ എല്ലാവരും ആര്‍ത്തുചിരിക്കും. ചിതപോലെ കത്തുന്ന സൂര്യനു കീഴില്‍, ഈ തിരക്കില്‍ ആരോടാണ് ഞാന്‍ ചോറിനിരക്കുക? എന്റെ പാതിവ്രത്യം കണ്ട് മനസ്സലിഞ്ഞ് ഏതെങ്കിലും ഒരു ദൈവം ഒരക്ഷയപാത്രമോ, എല്ലാം സാധിപ്പിക്കുന്ന ഒരു വരമോ തന്നില്ലെങ്കില്‍ എന്റെ സ്ഥിതി ദയനീയമാവും. അതൊന്നുമല്ലെങ്കിലും ഇരക്കുവാന്‍ സ്ഥിരമായി ഒരു സ്ഥലമുണ്ടാവുന്നതാണ് നല്ലത്. എനിക്ക് വീണ്ടും എന്റെ ഭര്‍ത്താവിനോട് എന്തെന്നില്ലാത്ത ആദരവും ഭക്തിയും തോന്നി. തലയ്ക്കു മീതെ തണലും ഈകണ്ട ആഡംബരങ്ങളും ഒക്കെ ഞാന്‍ കൈനീട്ടി വാങ്ങുമ്പോള്‍ എന്റെ കൈയിലൊന്നുമില്ല തിരിച്ചുകൊടുക്കാന്‍. കണ്ണീരുപോലെ തെളിഞ്ഞ കുറച്ചു സ്നേഹമില്ലാതെ. പക്ഷേ, അത് ഞാനൊന്നിനും പകരം കൊടുക്കുന്നതല്ല. ആകെയുള്ള അതും എന്തിനെങ്കിലും വേണ്ടി കൈമാറിത്തുടങ്ങിയാല്‍ ഞാന്‍ ശരിക്കും തകര്‍ന്നുപോകും. ജനലിലൂടെ കാണുന്ന ഈ ലോകത്തെ എല്ലാം മറന്ന് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ എനിക്ക് എന്റേതായി ഒന്നുമുണ്ടാവില്ല. അതുമല്ല എന്റെ ഭര്‍ത്താവ് ഒരിക്കല്‍ പറഞ്ഞതുപോലെ സ്നേഹിക്കുന്നതും സ്വാര്‍ഥതകൊണ്ടാണ്. ഞാന്‍ സ്നേഹിക്കുന്നത് എന്റെ സന്തോഷത്തിനാണ്. പിന്നെ ഞാനെന്താണ് വില്‍ക്കുക? ആകെ മൂടിവരുന്ന ഒരു തിരമാലപോലെ എന്റെ കടബാദ്ധ്യത എന്നെ ശ്വാസംമുട്ടിച്ചു. ഈ കടങ്ങള്‍ ഇനി മൂന്നു ജന്മം ജനിച്ചാലും തീരാത്തതാണ്. എന്റെ ഭര്‍ത്താവിന് ഇത്ര പണമില്ലായിരുന്നെങ്കില്‍, എന്റെ സാരികള്‍ക്കും വീടിനുമൊന്നും ഇത്ര വിലയില്ലാതിരുന്നെങ്കില് എന്റെ കടമെങ്കിലും കുറെ കുറയുമായിരുന്നു. ആലോചിച്ചിരിക്കെ എന്റെ കടത്തിന്റെ വ്യാപ്തിക്ക് ഒരതിരുകളും ഇല്ലാതാവുന്നതു ഞാനറിഞ്ഞു. സ്ത്രീയ്ക്കു ക്ഷമയുണ്ടാവേണ്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു വെളിപാടുപോലെ പെട്ടെന്നു മനസ്സിലായി. ചുറ്റുപാടിനോടും മക്കളോടുപോലും അവള്‍ക്കു നന്ദി തോന്നേണ്ടതുണ്ട്. ഇത്രയും ലളിതമായ സംഗതികള്‍ മനസ്സിലാക്കാന്‍ എനിക്കിത്രയും ജീവിക്കേണ്ടിവന്നു എന്നതില്‍ എനിക്കുതന്നെ വല്ലാത്ത നാണം തോന്നി. വൈകിയ അവസരത്തിലാണെങ്കിലും അങ്ങനെയാണ് ഒരിക്കലും ഇമയാട്ടാനാവാത്ത കണ്പീലികളും ഒരിക്കലും വിറയ്ക്കാത്ത ചുണ്ടുകളുമായി, ജനിക്കുമ്പോള്‍ മനുഷ്യചിഹ്നമായി എനിക്കുണ്ടായിരുന്ന മനസ്സും ചിറകുകളും കൊടുത്ത്, പകരം പ്രസാദം കൊടുക്കാനുള്ള മഞ്ഞളും കുങ്കുമവും വാങ്ങി ആര്‍ഷഭാരത്തിലെ എല്ലാ മാന്യസ്ത്രീകളെയും പോലെ ഞാനും ദേവിയായത്.<br />
***<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-19252968588032405762016-02-07T14:52:00.002+05:302016-02-07T14:52:40.862+05:30കലങ്ങുന്ന പ്രതിബിംബങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
ചെങ്കുത്തായ മലഞ്ചെരിവിലെ പൂക്കളെപ്പോലെ എന്നെ കുട്ടികള്‍ ഉന്മേഷവതിയാക്കുന്നു. പത്മ പറഞ്ഞു. ജീവിത്തിന്റെ ചുരുണ്ടുമടങ്ങിയ, നിവരാത്ത ചുളിവുകള്ക്കിടയിലെ ചിതറിയ കുന്നിക്കുരുക്കളെപ്പോലെയാണവര്. ഉപയോഗിച്ചുപയോഗിച്ച് നിറം മങ്ങിയ സാരിപോലെയുള്ള ജീവിതത്തിന്റെ പൊലിമയാര്‍ന്ന നിറങ്ങള്‍ കണ്ണിനുമുന്നില്വെച്ച് എവിടേക്കൊഴുകിപ്പോയെന്ന് അമ്പരന്നു നില്‍ക്കെ ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വാസത്തോടെ ഓര്‍ക്കുക, ഞാനും ഒരിക്കല്‍ നിറപ്പകിട്ടാര്‍ന്ന ഒരു കുന്നിക്കുരു ആയിരുന്നു എന്നാണ്. ആശ്വാസം എന്നു തന്നെയല്ലേ അതിനു വാക്ക്? മുന്നിലേക്കു നോക്കാന്‍ എനിക്കറപ്പു തോന്നുന്നു.<br />
അറപ്പ് എന്ന വാക്ക്, സത്യസന്ധമായി പറഞ്ഞാല്‍ പേടി എന്നു തിരുത്താനാണെനിക്കിഷ്ടം. ശാന്തമായ വൈകുന്നേരങ്ങളില്‍ തൊട്ടുതൊട്ടിരുന്ന് പുസ്തകം വായിക്കുന്നിടത്തു നിന്ന് മകള്‍ തിടുക്കത്തോടെ എഴുന്നേറ്റ് ഒരുങ്ങി ധൃതിയില്‍, അമ്മയോടൊന്നു കൈവീശാന്പോലും മറന്ന് കൂട്ടുകാരോടൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ പത്മയുടെ മുഖത്ത് അറപ്പല്ല കാണാറ്. ശുദ്ധമായ പേടിയാണ്. കറുക്കാന്‍ തുടങ്ങുന്ന സന്ധ്യയുടെ മുഴുവന്‍ ഇരുളിനുമെതിരെ തിരിഞ്ഞു നിന്ന്, വൈകി വീട്ടിലെത്തുന്ന മറ്റുമക്കളുടെ നേരെ പത്മ കലമ്പല്‍ കൂട്ടും.<br />
എവിടെയായിരുന്നു എല്ലാവരും? പത്മ ഉറക്കെച്ചോദിക്കും ഞാന്‍ കഥ പറഞ്ഞു തരാമെന്നു പറഞ്ഞത്, പാര്‍ക്കിലേക്കു പോകാമെന്നു പറഞ്ഞത് മറന്നുപോയോ? ഇനി അതൊന്നും ഇന്നു ഞാന്‍ ചെയ്തുതരില്ല.<br />
കുട്ടികളുടെ മുഖത്തെ നേര്‍ത്ത അവഹേളനച്ചുവയുള്ള എതിര്‍പ്പുകള്‍, സ്വന്തം മുഖം നോക്കുന്ന കണ്ണാടിയിലെ പഴക്കച്ചുവയാര്ന്ന പുകമറയെ എന്ന പോലെ പത്മ അവഗണിക്കും നിത്യമായി. ദിനംപ്രതി വലുതാവുന്ന ചോര്‍ച്ചയില്‍ നിന്നെന്നപോലെ ഇറ്റുവീഴുന്ന എന്തോ ഒന്നിനെ എനിക്കു കീഴടക്കണം, പത്മ വിശദീകരണമെന്നപോലെ പറയാറുണ്ട്. ഈ തണുപ്പ് എന്നെ ആകെ പൊള്ളിക്കുന്നു.<br />
“പെരുപ്പിച്ചു കാട്ടല് അല്ലെങ്കിലും നിന്റെ പ്രകൃതമാണ്”; രഘു പറഞ്ഞു. “ജീവിതത്തിന് അതതു തലങ്ങളില്‍ അതിന്റേതായ പൂര്‍ണതയുണ്ട്. നിനക്കത് മനസ്സാവില്ല”. പത്മ ചീറി. അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ലിപ്സ്റ്റിക്കിട്ട് കുണുങ്ങി നടന്നിരുന്ന അമ്മയെ ഞാന്‍ അറപ്പോടെ നോക്കിനിന്നിട്ടുണ്ട്. ചുളുങ്ങിയ തൊലിയില്‍ ഗ്ലിസറിന്‍ തേച്ച് അമ്മ മയപ്പെടുത്തും. അമ്മയുടെ പണക്കാരനായ കൂട്ടുകാരന് എനിക്കു വാങ്ങിത്തന്ന ചുവന്ന പൂക്കള്‍ തലയില്‍ച്ചൂടി ഞാനന്ന് അലസമായി കസേരയിലിരിക്കും. ഒറ്റപ്പെടലിന്, തോല്‍വിക്കും ജയത്തിനുമെന്നപോലെ ഒരി പ്രത്യേക മണമുണ്ട്. ഓക്കാനം വരുത്തുന്ന മണം.<br />
നിരന്തരമായ സമ്പര്‍ക്കവും സാമീപ്യവും തേച്ചുമായ്ക്കുന്ന ബന്ധങ്ങളുടെ പൂര്‍ണമായ ചിത്രങ്ങള്‍ പൊടിതട്ടി മിനുക്കി മുന്നില്‍ കൊണ്ടുവന്നുവെച്ചു ചിരിക്കാന്‍ എപ്പോഴും നമുക്കാവില്ല.<br />
പുതുമയുടെ കീറിനോവിപ്പിക്കുന്ന, ഒന്നാകെ തട്ടിയുണര്‍ത്തുന്ന മുള്ളുകളെപ്പറ്റി മോഹിച്ച്, ഒരു മോചനത്തിനെന്നപോലെ നഗ്നയായി, പാട്ടീലിന്റെ താലോലിക്കുന്ന കൈകള്‍ക്കു കീഴെ കിടന്നിരുന്ന തന്നെ പാട്ടീല്‍ ഒരപരിചിതയെ എന്നപോലെ ഉറ്റുനോക്കി. പാട്ടീലിന്റെ നഖങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കറുത്ത ചളി ആയിരുന്നു. പക്ഷേ, അത് ആ നേരത്ത് പറയുക ക്രൂരതയാവും. ഞാനോര്‍ത്തു. അത്രയൊക്കെ കാരുണ്യം നമ്മള് മറ്റുള്ളവരോടു കാണിക്കേണ്ടതുണ്ട്. തിളങ്ങുന്ന സ്യൂട്ടിനുകീഴില് പൊടിനിറഞ്ഞ ഒരു മനസ്സാവും ഒരു പക്ഷേ പാട്ടീലിനുമുണ്ടാവുക. എന്റെ ശരീരത്തിലെ വികൃതമായ ചുളിവുകളെപ്പറ്റി അദ്ദേഹം പറയാത്തതും കരുണകൊണ്ടാവണം. ആവോ! രഘൂ, വിധി പറച്ചിലിന്റെ ഭാരമില്ലാതെ, നാളെയുടെയും പാട്ടീലിന്റെയും ഒന്നും മുഖം കാണാതെ അങ്ങനെ കിടക്കെ എനിക്ക് ജീവിത്തോടു വല്ലാത്ത പരിഭവം തോന്നി. അതോ സ്നേഹം എന്നാണോ പറയേണ്ടത്? വാക്കുകള്‍, നമ്മള് സ്വയം ചിലത് വിശ്വസിപ്പിക്കുന്ന ബദ്ധപ്പാടില്‍ മാറി മാറി പറഞ്ഞു നോക്കുന്നുണ്ടാവണം. പത്മ വെറും ശുദ്ധമായ പേടിക്ക് അറപ്പ് എന്നു പറയുന്നതുപോലെ, വാര്‍ധക്യത്തിന്റെ ചുവയാര്‍ന്ന അലസതയ്ക്കു ഞാന്‍ ബുദ്ധിപരമായ വളര്‍ച്ച എന്നു പറയുന്നതുപോലെ. പക്ഷേ, മനസ്സിന്റെ താളുകള്‍ക്കിടയില്‍ അടുക്കിവെച്ച മയില്പ്പീലികള് ജീവിതം ഓരോ തട്ടിപ്പും പറഞ്ഞ് തട്ടിയെടുക്കുമ്പോള്‍ എല്ലാം പ്രസക്തമാണ്. പാട്ടീലിന്റെ മേലാപ്പാര്ന്ന കിടക്കയും ആത്മഹത്യ ചെയ്യാന്‍ ഉറച്ച് കഴുത്തിലിറക്കിയ കുരുക്കും പിന്നെ ക്ലബിലെ വാച്ചുമാന്റെ കുട്ടിയെ രക്ഷിക്കാനുള്ള പണപ്പിരിവും ഒക്കെ അതെ. ഏതു ബന്ധത്തിന്റെയും അടിത്തറ സ്വന്തം സ്വാതന്ത്ര്യമാണെന്നു പ്രഖ്യാപിച്ച ചെറുപ്പക്കാരന് ഞാന്‍ പാട്ടീലിന്റെ കൂടെ ഉറങ്ങിയതിന്, അമ്മയില്‍നിന്ന് തല്ലുകൊണ്ട കുട്ടിയെപ്പോലെ മുഖം കറുപ്പിച്ചത് അതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ അത്ര തിട്ടമാണോ എന്നു ചോദിച്ചാല്‍ ഒരുപക്ഷേ, എനിക്കുമുണ്ടാവില്ല മറുപടി. മുങ്ങാന്‍ പോകുന്നവന്റെ വയ്ക്കോല്ത്തുരുമ്പുകളാണ് കാരണങ്ങള്‍. ലോകത്തെ മുഴുവന്‍ കളിപ്പിച്ച് വീടിന്റെ പിന്പുറത്തെ ഗുദാമില് ഒളിച്ചിരിക്കെ രഘു എന്നോട് ചോദിക്കുകയുണ്ടായി. ഞാനെന്താണ് രഘുവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. ഉത്തരം രഘു പ്രതീക്ഷിച്ചിരുന്നില്ലെന്നത് ശരിതന്നെ. പക്ഷേ തൊണ്ടയിലൂടെ ഇറങ്ങുന്ന ഒരു തീത്തുള്ളി പോലെ അതെന്നെ പരവശയാക്കി. ഉത്തരം അന്നും ഇന്നും എനിക്കറിയില്ല. ഇതുവരെ കണ്ടിട്ടുള്ള ഒന്നല്ലാത്തതിനാല്‍ ഇനി കണ്ടാല്‍ തിരിച്ചറിയുമോ എന്നുമറിയില്ല. അതു കണ്ടുപിടിക്കുക എന്ന ചുമതലയാണോ, അസംബന്ധമാം വിധം ഞാന്‍ പ്രതീക്ഷിച്ചതെന്നുമറിയില്ല.<br />
സ്വാഭാവികതയ്ക്കെതിരേയുള്ള ബാലിശമായ എന്റെ ചെറുത്തുനില്പിന്, നിത്യതയ്ക്കെതിരെയുള്ള എന്റെ പിടച്ചിലിന്, എല്ലാറ്റിനുമുപരി ആഞ്ഞുവീശി ഒരു വെള്ളപ്പുതപ്പുപോലെ എന്നെ ആകെ മൂടുന്ന ഭീതിക്ക് എല്ലാം ഉദാത്തമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയാവണം ഞാന്‍. ഏകതാനതയ്ക്ക് കുത്തി മുറിവേല്പിക്കുന്ന ഒരു മുനയുണ്ട്, കണ്ണില്‍ വെള്ളം പൊടിപ്പിക്കുംവരെ അത് ആഴത്തില്പ്പോകും. കഴുത്തുവരെ വെച്ച് വെട്ടിയ മുടിയും തിളങ്ങുന്ന ലിപ്സ്റ്റിക്കും കാഞ്ചീപുരം സാരിയുമുള്ള പത്മ, ഗ്രാമ്യയായ ഒരു പെണ്‍കുട്ടിയെപ്പോലെ എന്റെ കാല്ക്കലിരുന്ന് മൂക്കു ചീറ്റി കരഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്. ആനന്ദ് എന്റെ മാറില്‍ തൊടുന്നതു കണ്ടുകൊണ്ടാണ് പത്മ അന്നു കടന്നുവന്നത്. ഒരു വലിയ പുസ്തകവുമായി ഞങ്ങളുടെ ഇടയില്‍ കടന്നിരുന്ന്, പത്മ ആനന്ദുമായി വര്‍ത്തമാനം തുടങ്ങി. എന്നെ അവഗണിച്ചുകൊണ്ടുതന്നെ.<br />
“പത്മേ” അന്നു ഞാന്‍ പറഞ്ഞു: “ഇതാണു മോശം. മര്യാദകേട് ആനന്ദാണു കാട്ടിയത്”.<br />
“എടീ തെണ്ടീ... ” പത്മ പക്ഷേ, പെട്ടെന്നു നിറുത്തി. പിന്നെ കത്തിമുനപോലെത്തെ കണ്ണുകള്‍കൊണ്ട് അവളെന്നെ നോക്കി. മിന്നിയിരുന്നത് ഒരു പക്ഷേ കണ്ണീരിന്റെ നനവാവണം എന്ന് ഇന്നെനിക്കു തോന്നുന്നു. പത്മ തറവാടി ആയിരുന്നു. ഈ വാക്കുകള്‍ പറയുന്നതിന് ഒരല്പം മുന്‍പുപോലും ഇത്തരം വാക്കുകള്‍ പത്മക്കറിയില്ലെന്നേ ഞാന്‍ വിശ്വസിക്കൂ.<br />
പിന്നെ, അന്നുരാത്രി, ആനന്ദിന്റെ കാറില്‍ തൊട്ടുതൊട്ടിരിക്കേ, എന്റെ തുടയില്‍ കൈയമര്‍ത്തിവെച്ച് ആനന്ദ് നിറുത്താതെ വര്‍ത്തമാനം പറയവേ. ഞാന്‍ പറഞ്ഞു.<br />
“മോഹനന് ഇന്നുമുതല്‍ ഹോസ്റ്റലിലേക്കു താമസം മാറ്റി”.<br />
“അവന് വലുതായി നിര്‍മലെ, ആനന്ദ് പറഞ്ഞു. നിനക്കവനെ ഇനിയും മടിയില്വെച്ചു നടക്കാനാവില്ല”.<br />
മുന്നില്‍, കല്ല് വന്നുവീണ കുളംപോലെ, ഏറെ പ്രതിബിംബങ്ങള്‍ ഒന്നാകെ കലങ്ങി. അതിന്റെ വക്കത്തുനിന്ന് ആനന്ദ് മനോഹരമായി ചിരിച്ചു. കൈയുയര്‍ത്തി എന്റെ ഉയര്‍ന്ന മാറിലമര്‍ത്തി.<br />
“മരിച്ചിട്ട്...? ” പത്മ ചോദിക്കും. “ജീവിക്കുകയാണ് എനിക്കാവശ്യം”.<br />
ആനന്ദിന്റെ കൈ ഞാന്‍ പതുക്കെ മടിയിലെടുത്തുവെച്ചു. പൊടുന്നനെ, പണ്ടുപണ്ട് നട്ടുച്ചയ്ക്ക് നാഗത്താന്മാരുടെ എല്ലാ ശാപങ്ങളെയും മറന്ന്, പൊള്ളുന്ന ചരല്‍ക്കല്ലുകള്‍ക്കുമീതെ അയിത്തമാര്ന്ന ചാമിയുമായി ഇണചേര്ന്നതുപോലെ ഒന്നിണചേരാന്‍, എല്ലാറ്റിനെയും ധിക്കരിച്ച് ആവേശത്തോടെ ഒന്നിണചേരാന്‍, കൊല്ലാന്‍ തോന്നിക്കുന്ന അതേ ദൈവം അതിന്റെ പേരും പറഞ്ഞ് പിന്നെ ശിക്ഷിക്കുന്നതെന്തിനാണെന്ന് കലണ്ടറിലെ ഗണപതിയോട് രോഷത്തോടെ ചോദിച്ചതുപോലെ ആരോടെങ്കിലും ഒന്നു ചോദിക്കാന്‍, ഒരു മയില്‍പ്പീലിക്കുവേണ്ടി ദിവസം മുഴുവന്‍ കരഞ്ഞപോലെ ഒന്നു കരയാന്‍ എനിക്കതിയായ കൊതിതോന്നി.<br />
“ഏറെ ഏറെ ദൂരം നമ്മള് നടന്നിരിക്കുന്നു”. കൈയിലെ മണല്‍ത്തരികള്‍ താഴത്തേക്കുതിര്ത്തുകൊണ്ട് ആനന്ദ് ഒരിക്കല്‍ പറഞ്ഞു. “തിരിഞ്ഞു നോക്കിയാല്‍ മയില്പ്പീലികള് ഇനി കണ്ടെന്നുവരില്ല...”<br />
“പത്മേ, ഇന്നു മാപ്പാക്കുക”. ടെലിഫോണ്‍ ബൂത്തിലെ നിശ്ശബ്ദതയില്‍ ആനന്ദിന്റെ ശബ്ദം പതുക്കെ മുഴങ്ങി, “സദാശിവന് ലക്കില്ലാതെ റോഡില്‍ കിടപ്പാണ്. നിനക്കറിയാലൊ പുള്ളിയെ? ഓ. കെ. നാളെ രാവിലെ”.<br />
“മരിച്ചിട്ട്” പാതി വലിച്ചു നിറുത്തിയ കര്ട്ടന് അതേപടി നിര്‍ത്തി പത്മ എന്റെ നേരെ നോക്കി. “എന്നിട്ട്? എനിക്കു ജീവിക്കുകയാണ് വേണ്ടത്... ”<br />
പത്മയുടെ കുട്ടികള്‍ ഞങ്ങളുടെ ചുറ്റും കലമ്പല്‍ കൂട്ടി. തിളക്കമാര്‍ന്ന ആ പുഞ്ചിരികള്‍ക്കിടയിലൂടെ കൈ നീട്ടി ഞാന്‍ പത്മയുടെ കൈയിലമര്‍ത്തി.<br />
കാറില്‍ ഞാന്‍ ആനന്ദിനോടു വീണ്ടും ചേര്‍ന്നിരുന്നു. പുറത്തെ വെളിച്ചം ഒരു വടിവുപോലെ ആനന്ദിന്റെ മുഖത്തു വീണു കിടന്നു. തൊട്ടടുത്ത്, എന്റെ മാറിലും മനസ്സിലും ഉരസി ഇരിക്കുന്ന ഈ ആനന്ദിന്റെ മുഖം എന്തുകൊണ്ടാണ് എന്നെ അതിരില്ലാതെ പേടിപ്പെടുത്തുന്നതെന്ന് എനിക്ക് പൊടുന്നനെ മനസ്സിലായി. വാതിലിന്റെ താക്കോല്‍ ദ്വാരത്തില്‍ തിരിയുന്ന താക്കോലിന്റെ ശബ്ദം ഒരു മുഴക്കമായി അവസാനിക്കുമ്പോള്‍, വീട്ടിനകത്തെ അനാഥമായ ഇരുട്ട് നിലംതെറ്റിക്കുംവിധം ശക്തിയോടെ മനസ്സിലേക്കെത്തുമ്പോള്‍, പിന്നില്‍ ഒരാളുണ്ടാവുക ഒരാശ്വാസമാണ്. ഈയിടെ എന്റെ കൂടെ വാതില്ക്കല് വരെ വരുന്നത് ആനന്ദ് മാത്രമാണ്. അതുകൊണ്ട് അയാളോട് വരരുതെന്നു ഞാന്‍ പറയില്ല.<br />
കണ്ണാടിക്കു മുന്നില്‍ നില്‍ക്കെ, വെളുക്കാന്‍ തുടങ്ങിയിരുന്ന രണ്ടിഴകള്‍ ചെന്നിയില്‍ നിന്ന് ഞാന്‍ പൊട്ടിച്ചുകളഞ്ഞു. പിന്നെ കട്ടിലില്‍ കിടന്ന് എനിക്കിഷ്ടമുള്ള വെളുത്ത വിരിമാറ്റി, ആനന്ദിനിഷ്ടമുള്ള നീലവിരിപ്പു വിരിച്ചു.<br />
“ഉറങ്ങുകയല്ല”, പാട്ടീല്‍ പറഞ്ഞിട്ടുണ്ട്. “തട്ടില്നോക്കി അന്തം വിട്ട് കിടക്കുകയാവും”. അല്ലെങ്കില്‍ ജപമാല കൈയിലെടുത്ത് എനിക്കും എന്റെ സൗഭാഗ്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാവും എന്റെ ഭാര്യ”. “അതുകൊണ്ട്”? ഞാന്‍ ചോദിച്ചു.<br />
“നിര്‍മലെ”, മലര്‍ന്നുകിടന്ന് പാട്ടീല്‍ അന്നും പറഞ്ഞു, “ശരിക്കും തെറ്റിനും സങ്കടത്തിനും സന്തോഷത്തിനും, എല്ലാറ്റിനുമുപരി എനിക്കും പകരം നില്ക്കാന് എനിക്കീ ജീവിതമേയുള്ളൂ. അത് ഞാനായി ജീവിക്കാനേ എനിക്കാവൂ”.<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-86463686511074520262016-02-07T14:51:00.002+05:302016-02-07T14:51:36.319+05:30ഇരുട്ടിന്റെ ജാലകം<div dir="ltr" style="text-align: left;" trbidi="on">
ഈ രാത്രിയില്‍ എന്റെ ജനാല വിരിയുടെ അപ്പുറത്ത് തുറിച്ചുനോക്കിനില്ക്കുന്ന ആകാശം പോലെയാകാറുണ്ട് ചിലപ്പോള്‍ എന്റെ മനസ്സ്. പുറം പൊറ്റന് മൂടിയ ഒരു വലിയ കുരുവാണ് ഈ ലോകമെന്ന് എനിക്കപ്പോഴൊക്കെ തോന്നും. ചുറ്റും പൂക്കള്‍ വിരിയുന്നുണ്ടെന്നറിയാതെ, തലയ്ക്കു മുകളില്‍ തണുത്ത കാറ്റ് വീശുന്നുണ്ടെന്നോര്മിക്കാതെ ഞാനെന്റെ കാലടികളില്ത്തന്നെ നോക്കിയിരിക്കും. ചവിട്ടിത്തള്ളിയ വഴിയില്‍ എന്റെ കാലടിപ്പാടുകളേയില്ല. പരിഭ്രാന്തിയോടെ. തേഞ്ഞുകൊണ്ടിരിക്കുന്ന എന്റെ കാലടികളിലും ഒന്നും അറിഞ്ഞിട്ടി ല്ലാത്തതുപോലെ ഉറങ്ങിക്കിടക്കുന്ന എന്റെ വഴിയിലും ഞാന്‍ കണ്ണുകള്‍കൊണ്ടു പരതും. പലരും നടന്നുപോയ ആ വഴിയുടെ മനസ്സില്‍ ഒരോളമുണ്ടാക്കാന്‍ എനിക്കായില്ലല്ലോ. പലരും പറഞ്ഞതുകേട്ട് കൈയും കാലും മനസ്സും കെട്ടി ഒതുങ്ങി നടന്നിട്ടും കാലടികള്‍ തേഞ്ഞു. വഴി ചിരിച്ചില്ല, ഒരിക്കലെങ്കിലും. ഞാനുമതെ. ഇതിനൊക്കെ പകരം ആദ്യം മുതലേ ധൈര്യത്തോടെ, കൈ വീശിവീശി കാലടികള്‍ അമര്‍ത്തിവെച്ച് എനിക്ക് നടക്കാമായിരുന്നു. എന്റെ കോലാഹലങ്ങള്‍ കേട്ട് വഴി കണ്പോളകള് ഒന്നടര്‍ത്തി നോക്കിയെങ്കില്‍ എനിക്കിപ്പോള്‍ തേഞ്ഞ കാലടികളില്‍ നോക്കി, തുറിച്ചുനോക്കിനില്ക്കുന്ന മനസ്സിനു മുന്നില്‍ വെറുതെ ഇരിക്കേണ്ടിവരില്ല. എനിക്ക് ചിരിക്കാമായിരുന്നു. ഇപ്പോള്‍ എവിടെയാണതിനുള്ള ധൈര്യം? അല്ലെങ്കില്‍തന്നെ മനസ്സില്‍നിന്നും എന്തെടുത്താണ് ഞാന്‍ ചിരിയുണ്ടാക്കുക?<br />
വെളുത്ത വിരിയില്‍ കിടന്നുറങ്ങുന്ന എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുഖത്തായിരുന്നു. ഇതൊക്കെ ഓര്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍. എന്റെ തേഞ്ഞ കാലടികള്‍ അവര്‍ തന്നെയാണ് എന്ന് എനിക്കുതോന്നിയിരിക്കണം. എനിക്ക് തലതിരിച്ചിലോളം എത്തുന്ന ഒരുതരം പേടി തോന്നി. പുറത്ത് കനത്ത് കറുപ്പിച്ചുനില്‍ക്കുന്ന ഇരുട്ട്. അകത്ത് വെളുത്ത വിരിയില്‍ ശാന്തരായുറങ്ങുന്ന എന്റെ കുട്ടികള്‍, ഭര്‍ത്താവ്. ഇവര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ എനിക്കെപ്പോഴും പേടിതന്നെയാണ് തോന്നാറ്. ഇവരിലാരെയാണ് എനിക്ക് തിരിഞ്ഞെടുക്കേണ്ടിവരിക? ഞാനോര്‍ക്കും. എന്റെ ഉള്ളിന്റെ ഉള്ള് ശുദ്ധമാക്കിക്കൊണ്ടു വരുന്ന ഒരു തുള്ളി കണ്ണീരിനു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങും. ഈ കാത്തിരിപ്പ് തുടങ്ങിയിട്ടും ഒരുപാടു നാളായി. എന്നോടടുത്തവരോടൊക്കെ ഞാനിതു ചോദിച്ചിട്ടുണ്ട്. എവിടെ എന്റെ ആ കണ്ണുനീര്‍ത്തുള്ളി എന്ന്. പക്ഷേ എല്ലാവരും അവരവരുടെ കണ്ണുനീര്‍ത്തുള്ളിയുടെ തിരച്ചിലിലാണ്. ഒരെത്തും പിടിയുമില്ലാതെ നില്ക്കുന്നിടത്തുനിന്ന്, എന്റെ ജീവനെപ്പോലെ എന്നെ പിന്തുടര്‍ന്ന ആ പേടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഞാനെന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിയുടെ കവിത വായിക്കാനിരിക്കും. ഒരിക്കലും അതൊന്നും നേരെയാവാറില്ല. ഞാന്‍ നോക്കിനോക്കിയിരിക്കെ. പിന്നില്‍നിന്ന് ഇരുട്ട് കവിതയെ അപ്പാടെ മൂടും. തൊട്ടടുത്ത് ഇരുട്ട് വിടാതെ കുടിപാര്‍ക്കുമ്പോള്‍ നമുക്കാര്‍ക്കും കവിതയും കുട്ടികളും ഒന്നും ഒരു രക്ഷയല്ല.<br />
പതിവുപോലെ ഞാന്‍ കവിതാപുസ്തകം മടക്കിവച്ചു. ഒന്നിനുമില്ല ഒരു തുടക്കവും അന്ത്യവും. എവിടെയാണ് ഞാന്‍? ഒരു ഇടുങ്ങിയ മുറിക്കകത്ത് നാലുപാടും ഇരുട്ട് കാവല്നില്ക്കുന്ന ഒരു തുണ്ട് മങ്ങിയ വെളിച്ചത്തില്‍ ഈ വാചകം ഒരു മന്ത്രമെന്നപോലെ ഞാന്‍ പലതവണ പറഞ്ഞുനോക്കി. വാക്കുകളോരോന്നിനും അക്ഷരമില്ലാതായി. ശബ്ദത്തിനുമാത്രം അര്‍ഥമുണ്ടാവുന്ന നിമിഷംവരെ ഞാനതു പറഞ്ഞുകൊണ്ടേയിരുന്നു. കുട്ടികളുടെ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസം അതുതന്നെയാണ് പറയുന്നത്. ഞാന്‍ ചെവിടോര്‍ത്തു. നമുക്കൊക്കെ കരയാന്‍ തോന്നുന്ന അത്തരം നിമിഷങ്ങളില്‍, ജനല്ക്കമ്പികളില് മുറുക്കിപ്പിടിച്ചുകൊണ്ട് ഞാന്‍ വെറുതെ നില്‍ക്കുകയാണ് പതിവ്. ആളുന്ന തീയുടെ ചൂടോടെ എനിക്കപ്പോള്‍ ഓര്‍മവരും, ആര്‍ക്കുവേണ്ടിയാണ് ഞാന്‍ കരയുക?<br />
മടക്കിവച്ചിരുന്ന കവിത ഞാന്‍ വീണ്ടും കൈയിലെടുത്തു.<br />
കാവടിയെടുത്ത നേര്‍ച്ചക്കാര്‍ വീട്ടുമുറ്റങ്ങളില്‍ തുള്ളുന്നതുപോലെ ഞാനുറക്കെ കവിത വായിച്ചു. ഇരുട്ടത്ത് വഴിനടക്കുമ്പോള്‍ കൈകൊട്ടി പാമ്പുകളെ അകറ്റാമെന്നു വ്യാമോഹിക്കുന്നതുപോലെയായി അത്. എന്റെ പിന്നില്‍നിന്നും ജനാലയ്ക്ക് പുറത്തുനിന്നും ഒക്കെ മനസ്സിലുണ്ടായിരുന്ന ഒരുപാട് തുളകളിലൂടെ ഇരുട്ട് എന്റെ അകത്തേക്കുതന്നെ വന്നു. കവിത വായിക്കുന്നതിന്റെ ശബ്ദം ഉറക്കെയാക്കി നോക്കി ഞാന്‍. പക്ഷേ, അകത്ത് ശാന്തമായ ഒരിരമ്പത്തോടെ നിറയുന്ന ഇരുട്ടിനെതിരെ എനിക്കൊന്നും ചെയ്യാനുമായില്ല. ഒരു നിയതമായ താളത്തോടെ, നിയതമായ ഈണത്തോടെ അത് നിറഞ്ഞു കൊണ്ടേയിരുന്നു. എന്റെ തറയും ചുമരുമൊക്കെ അതില്‍ ഒരു മയക്കത്തോടെ അലിയുന്നത് ഞാനറിഞ്ഞു. കവിതാപാരായണത്തിന്റെ ശബ്ദം ഞാന്‍ വീണ്ടും ഉച്ചത്തിലുച്ചത്തിലാക്കി. അപ്പോഴാണ് ഭര്‍ത്താവ് ഉണര്‍ന്നത്.<br />
“എന്നെ എന്നെ കൂട്ടിപ്പിടിക്കൂ”, ഞാന്‍ പറഞ്ഞു. “ഞാനിപ്പോള്‍ കുതിര്‍ന്ന് കുതിര്‍ന്ന് തീരും”.<br />
പാതിയുറക്കത്തില്‍ ഭര്‍ത്താവ് എന്നെ അടുത്ത് ചേര്‍ത്തുകിടത്തി അദ്ദേഹത്തിന്റെ മാറില്‍ മുഖം ചേര്‍ത്ത്, ഒരു ചെറിയ കുട്ടിയെപ്പോലെ കിടന്നുനോക്കി ഞാന്‍. പക്ഷേ, മനസ്സിലെ നിരന്ന തുളകളിലൂടെ നിറയുന്ന ഇരുട്ട്, എന്നില്‍ നിറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ അതേ താളത്തിലായിരുന്നു. വല്ലാത്ത അമ്പരപ്പോടെ ഞാന്‍ പിടഞ്ഞെഴുന്നേറ്റു. മുന്‍പത്തെപ്പോലെതന്നെ, ആകാശം കണ്ണുകളെടുക്കാതെ എന്നെ തുറിച്ചുനോക്കി നില്‍ക്കുകയാണ്. എന്റെ മേല്‍ച്ചുണ്ടിലും നെറ്റിയിലുമൊക്കെ വിയര്‍പ്പു പൊടിഞ്ഞു. മേശപ്പുറത്തിട്ട കവിതാ പുസ്തകത്തിലും കുട്ടികളുടെ മുഖത്തും ഭര്‍ത്താവിന്റെ മുഖത്തും ഞാന്‍ മാറി മാറി നോക്കി. അവര്‍ക്കിടയിലൂടെ ഒരു വഴി പുറത്തേക്കുണ്ടോ എന്നാണ് ഞാന്‍ നോക്കിയിരുന്നത്. എല്ലാ വഴികളും എന്റെ കിടപ്പുമുറിയില്‍നിന്നുള്ള ബാല്‍ക്കണിയിലേക്കായിരുന്നു. അവിടെ അപ്പോഴും ഇരുട്ടാണ്. അതൊട്ടും എനിക്ക് വഴിമാറിത്തന്നില്ല. എനിക്ക് വാശിയും ദ്വേഷ്യവും പേടിയും ഒക്കെ തോന്നി. ഇതെല്ലാം പേറി എങ്ങോട്ടാണ് ഞാന്‍ നടക്കുക? എന്റെ തേഞ്ഞ കാലടികള്‍ കാണുമ്പോള്‍, പിന്നില്‍ അലകളും രോമാഞ്ചങ്ങളും ഇല്ലാതെ വിളര്‍ത്തുകിടക്കുന്ന എന്റെ വഴി കാണുമ്പോള്‍ അല്ലെങ്കിലേ എനിക്ക് ക്ഷീണം തോന്നുന്നുണ്ട്. മനസ്സില്‍നിന്ന് ഒരു ചെടി പറിച്ചുനട്ട് ഒരു പൂവെങ്കിലും വിടര്‍ത്താന്‍ എനിക്ക് പറ്റിയില്ല. ഇനി ഉണങ്ങിയ വേരുകളും കൊമ്പുകളും പേറി എവിടേക്കാണ് നടക്കുക? ബാല്‍ക്കണി മുഴുവനും അതിനു പുറത്തും അങ്ങേയറ്റംവരെയും ഇരുട്ടാണ്. ഇവര്‍ക്കിടയില്‍, പക്ഷേ, ഞാനിതും പേറി ഇരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കും അതിന്റെ ഭാരം തോന്നിത്തുടങ്ങും.<br />
ഈ ചിന്ത എന്നെ എന്തെന്നില്ലാതെ അരിശം പിടിപ്പിച്ചു. പകയും വീറും ദേഷ്യവും ഒക്കെ എന്റെ ഉള്ളില്‍ പതഞ്ഞുവന്നത് അങ്ങനെയാണ്. “നോക്കൂ. എന്നെ മുഴുവനായും ഞാന്‍ നിനക്ക് ഹോമിക്കാം”. ഞാന്‍ പറഞ്ഞു. “പക്ഷേ, ഇവരുടെ അടുത്തുകൂടി പോകാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയില്ല”.<br />
പൊടുന്നനെ, എന്റെ ഈ മുറി ലോകത്തിലേക്ക് വച്ചേറ്റവും ചെറുതാണെന്ന് എനിക്കുതോന്നി. ഞാന്‍ കൈയൊന്നനക്കിയാല്‍ എന്റെ മനസ്സിലെ ഇരുട്ടും കറുപ്പും മുഴുവന്‍ ഞാനെന്റെ കുട്ടികളുടെമേല്‍ തട്ടിത്തൂവും. ശബ്ദമുണ്ടാക്കാതെ, ശ്രദ്ധയോടെ, വളരെ സാവധാനത്തില്‍ പുറത്തേക്ക് കടന്നുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചത് അതുകൊണ്ടാണ്. പുറത്ത് പക്ഷേ, എന്റെ ചെറിയ മകളുടെ പാവക്കുട്ടി ഇരുട്ടിലും തണുപ്പിലും ഒറ്റയ്ക്ക്, ആരും തുണയ്ക്കില്ലാതെ, കിടന്നിരുന്നു. മുറിയില്‍നിന്ന് പുറത്തേക്ക് എന്റെയൊപ്പം വരാന്‍ ശ്രമിച്ച ഒരു കീറ് വെളിച്ചത്തില്‍ ഞാനതിന്റെ അടഞ്ഞ കണ്ണുകള്‍ കണ്ടു. നേര്‍ത്ത കണ്‍പീലികള്‍ക്കു താഴെ, ചായം പൊളിഞ്ഞുപോയതുകാരണം ഒരു പ്രത്യേക മട്ടിലായിരുന്നു അതിന്റെ ചുണ്ടുകള്‍. പൊട്ടിവന്ന കരച്ചില് എന്തിനെയോ കണ്ട് പേടിച്ച് അമര്ത്തിവെച്ചപോലെയായിരുന്നു അത്. ഞാന്‍ വേഗം, ഏറ്റെടുക്കുന്ന മട്ടില്‍, പാവക്കുട്ടിയെ കയ്യിലെടുത്തു. ചെറിയ കണ്ണുകള്‍ അത് പൊടുന്നനെ തുറന്നു. ഞാന്‍ പതുക്കെ ചിരിച്ചുനോക്കി. പാവക്കുട്ടിയുടെ ചുണ്ടുകള്‍ പക്ഷേ, പഴയമട്ടില്‍ത്തന്നെ ഇരുന്നു. മുന്നിലെ ആകാശം പോലെത്തന്നെ, കണ്ണുകള്‍ തുറന്നുവെച്ച് എന്റെ മുഖത്തേക്കു തന്നെ നോക്കുകയാണ് പാവക്കുട്ടിയും എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. അതിന്റെ കണ്ണുകള്‍ക്ക് ചൂടുണ്ടെന്നും എന്നെ അന്വേഷിച്ചെത്തിയ രണ്ട് തീക്കട്ടകളാണവയെന്നും ഒക്കെ എനിക്കു തോന്നി. അവയ്ക്കു മുന്നില്‍ അധികം നേരമിരിക്കാന്‍ എനിക്കാവില്ല. പാവക്കുട്ടിയെ വേഗം മേശപ്പുറത്തുവെച്ച് ഞാന്‍ വീണ്ടും കവിതാപുസ്തകം കയ്യിലെടുത്തു. നേര്‍ത്ത ഇരുണ്ട നിറമുള്ള ആ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനെന്നപോലെ ഞാന്‍ ജനാലയുടെ അറ്റംവരെ ചെന്നു. ജനാലയുടെ പുറത്ത് ആകാശം മുന്‍പിലത്തെ അതേപോലെ വിലങ്ങടിച്ച് നില്‍പ്പാണ്. വേഗം ജനല്പ്പാളികള് അമര്‍ത്തിയടച്ച് ഞാനെന്റെ കാല്ക്കല് കിടന്നിരുന്ന ചെറിയ സ്റ്റൂളിലിരുന്നു. പിന്നില്‍ ഇറക്കി വെയ്ക്കാനൊരിക്കലും എനിക്കാവാത്ത കണ്ണുകള്‍. മുന്നില്‍ വളരെ അടുത്ത് എനിക്കെപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന വാതില്‍. അല്പം മുന്‍പ് പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്ന ഇരുട്ട് ഒരു വല്ലാത്ത ശബ്ദത്തോടെ എന്റെ ഉള്ളില്‍ ഉറഞ്ഞു. കട്ടപിടിച്ച ഇരുട്ടിനറ്റത്ത് വാതിലിന്റെ വൃത്തിയുള്ള വെളുപ്പില്‍ നോക്കിയിരിക്കെ എനിക്കെഴുന്നേല്ക്കാനാവത്ത ക്ഷീണം തോന്നി. എന്തെന്നില്ലാത്ത പേടിയും. സര്‍വശക്തിയുമെടുത്ത് എന്റെ കയ്യിലെ പുസ്തകം ഞാന്‍ പാവക്കുട്ടിയെ ലക്ഷ്യമാക്കി എറിഞ്ഞതങ്ങനെയാണ്. പാവക്കുട്ടി ഒരു ശബ്ദത്തോടെ നിലത്തുവീണു. പെട്ടെന്ന് അടഞ്ഞുപോയ ചെറിയ കണ്ണുകളിലും, ഒടിഞ്ഞതുപോലെ മടങ്ങിക്കിടന്ന കാലിലും ഞാന്‍ ഒരുപാട് നേരം നോക്കിനിന്നിരിക്കണം. അണപൊട്ടിയപോലുള്ള എന്റെ ശ്വാസത്തിന്റെ ശബ്ദം, മഴച്ചാറലേറ്റ് അണയുന്ന ഒരു ചാരക്കൂമ്പാരം പോലെ പതുക്കെപ്പതുക്കെ താഴ്ന്നുവന്നു. നനഞ്ഞ ഒരുപിടി വെണ്ണീറുപോലെ ഞാന്‍ എന്റെ മുറിയില്‍ പിന്നെയും ബാക്കിയായി.<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-79207892138751142442016-02-07T14:48:00.002+05:302016-02-07T14:48:32.224+05:30ചില നക്ഷത്രങ്ങള്‍ മാത്രം<div dir="ltr" style="text-align: left;" trbidi="on">
<span class="Apple-tab-span" style="white-space: pre;"> </span>ആറാതെ, ഒരു തീക്കനല്‍പോലെ നില്ക്കുന്ന സൂര്യന്. മുറ്റമടിച്ചുതീര്ന്ന ചൂല് കോലായുടെ മുക്കില്‍ ചാരിവെയ്ക്കുമ്പോള് സുമിത്ര വിചാരിച്ചു... ലക്ഷ്മി ചുറ്റുവിളക്കിനുപോയിക്കഴിഞ്ഞിരിക്കും. അതുകൊണ്ട് ഇന്ന് ദിനേട്ടനു കുളിക്കാനുള്ള വെള്ളവും കോരിവെയ്ക്കണം. കുളിമുറിയില്‍ രാവിലെ നിറച്ച വെള്ളം ദിനേട്ടനിഷ്ടമല്ല. അല്ലെങ്കില്‍ ലക്ഷ്മി രാവിലെ പുറമുറ്റമടിക്കാന് വന്നപ്പോള്‍ അവളോട് പറയാമായിരുന്നു. പക്ഷേ, നാലണ ജാസ്തി കൊടുക്കേണ്ടിവരും.<br />
ദിനേട്ടന്‍ വരാറായതുകൊണ്ട് ഇനി ഇപ്പോള്‍ മേല്‍ കഴുകാന്‍ പോയാല്‍ ശരിയാവില്ല. കാല് കഴുകുന്നതിനു മുമ്പെ തന്നെ കാപ്പി അടുത്തെത്തിയില്ലെങ്കില്‍ ദിനേട്ടനു ദേഷ്യം വരും. പിന്നെ എല്ലാം തകരാറിലാവും. ഭര്‍ത്താവിന് കുളിക്കാനുള്ള വെള്ളം കോരിക്കഴിഞ്ഞില്ലെന്നത് സുമിത്രയ്ക്ക് പെട്ടെന്നാണോര്‍മവന്നത്. ദിനേട്ടന്‍ കുറച്ചു വൈകിവന്നാല്‍ മതിയായിരുന്നു... കിണറിന്റെ വക്കത്തേക്ക് ധൃതിയില്‍ ഓടുമ്പോള്‍ സുമിത്ര വിചാരിച്ചു.<br />
മണ്‍തൊട്ടിയുടെ വക്ക് കവിഞ്ഞൊഴുകുന്നതുവരെ വെള്ളം കോരി. മുതുക് വല്ലാതെ വേദനിക്കുന്നു. പറയുമ്പോഴൊക്കെ ദിനേട്ടന്‍ ചിരിക്കും. എന്നിട്ടു പറയും, “വെറുതെ ഇരുന്നാല്‍ എല്ലാവര്ക്കും തോന്നും ഇങ്ങനെ ഒരോ വേദന”. കറുത്ത വരകള്‍ നിറഞ്ഞ മൊരച്ച കൈപ്പടങ്ങള്‍ വിടര്‍ത്തി സ്വയം നോക്കി നില്‍ക്കെ അവള് ഓര്‍ത്തു. ഈ കറുത്ത വരകള്‍ ദിനേട്ടന്‍ ഇതുവരെ കണ്ടിട്ടില്ല. ദിവസങ്ങളില്‍ വീണുകൊണ്ടിരിക്കുന്ന കറുത്ത വരകള്‍ പോലെ തന്നെ.<br />
നീരുവലിയാനിട്ട ഉപ്പേരി കരിഞ്ഞേക്കുമോ എന്ന പേടിയോടെ വേഗം സുമിത്ര അടുക്കളയിലേയ്ക്കു നടന്നു. പിന്നെ മുടി വേറെടുത്തുകെട്ടാന് കോലായിലേക്കു തന്നെ വന്നു. ദിനേട്ടന്‍ വരുന്നില്ല. പറഞ്ഞ സമയം കഴിയാറാവുന്നു.<br />
പുറത്തു വഴിയിലൂടെ കടുംനിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ കൂട്ടംകൂട്ടമായി ചിറ്റുവിളക്കിന് പോകുകയാണ്. കുട്ടിക്കാലത്ത്, നുണപറഞ്ഞാല്‍ സ്വപ്നത്തിലൂടെ വന്ന് ഭയപ്പെടുത്തുന്ന രൂപമായിരുന്നു ഭഗവതിക്ക്. ജനങ്ങള്‍ ഭയപ്പെടുന്ന, സന്ധ്യപോലെ മനോഹരിയായ ഈ ഭഗവതി തന്നെപ്പോലത്തെ ഒരു സ്ത്രീയാണെന്ന് പക്ഷേ ഇന്നുവരെ വിശ്വസിക്കാനായിട്ടില്ല. ചുകന്ന ബ്ലൗസും മഞ്ഞ സാരിയും ധരിച്ച്. സുമിത്ര ഓര്‍ത്തു. ഈ നടക്കുന്നവരില്‍ ഒരാളെപ്പോലെ ഒന്നുറക്കെ കൈവീശി പാതയിലൂടെ ഇറങ്ങി നടക്കാന്‍ കൊതി തോന്നും. പക്ഷേ ദിനേട്ടനിഷ്ടമല്ല. “ആ നേരം മാറാല തട്ടേം, അലമാറ തുടയ്ക്കേം ഒക്കെ ചെയ്താല്‍ അതുണ്ട്... ” ദിനേട്ടന്‍ പറയും. “പെണ്ണുങ്ങള്‍ക്ക് വീട്ടിനകത്താണ് സ്ഥലം. ചെണ്ടപ്പുറത്ത് കോലുവച്ചിടത്തൊക്കെ എത്തിക്കുഴഞ്ഞാടണംന്ന് വെച്ചാല്‍ നിന്റെ വീട്ടില്‍ പോയിട്ട് മതി”. കഴിഞ്ഞകൊല്ലം ഗ്രാമത്തിലെ അമ്പലത്തിലെ ചിറ്റുവിളക്കിനു പോയ്ക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ ദിനേട്ടന്‍ പറഞ്ഞു. കുഴഞ്ഞാടുക എന്ന വാക്ക് വളരെക്കാലം മനസ്സില്‍നിന്നു, എത്ര കഴുകിയിട്ടും പോകാത്ത ഒരു കറപോലെ. പിന്ന അതു മറന്നതായിരുന്നു, ഇപ്പോള്‍ എന്തേ അത് ഓര്മവരാന്... ആവോ.<br />
ദിനേട്ടന്‍ ഇനിയും വന്നിട്ടില്ല. ഇനി വന്ന് കാപ്പി കുടിച്ച് പുറപ്പെടുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങും. പിന്നെ പോകേണ്ടെന്ന് പറഞ്ഞാല്‍...? സുമിത്രയ്ക്ക് പെട്ടെന്ന് വല്ലാത്ത ക്ഷീണം തോന്നി. പറഞ്ഞാല്‍...? ആവോ! പിന്നെ തനിക്കറിഞ്ഞുകൂടാ. കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് പക്ഷേ, ഈ അറിഞ്ഞുകൂടായ്മയാണ്. ചുമരില്‍ പിടിച്ചുകൊണ്ട് ഉമ്മറക്കല്ലിലേക്ക് ഏന്തിനിന്ന ചെമ്പരത്തിയുടെ നിഴലിനോട് അവള് പെട്ടെന്നു പറഞ്ഞു: “നോക്കൂ, ദിനേട്ടന്‍ ഇനിയും വന്നില്ല”.<br />
കണ്ണാടിയുടെ മുന്നില്‍ നിന്ന് മുടി ചീകുമ്പോഴും സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തുമ്പോഴും തലേദിവസം ചെട്ടിച്ചിയുടെ കൈയില്‍ നിന്നു മേടിച്ച കുപ്പിവളകള്‍ പതുക്കെപ്പതുക്കെ കൈയിലിടുമ്പോഴും സുമിത്ര പറഞ്ഞു: നോക്കൂ, “ദിനേട്ടന്‍ ഇനിയും വന്നില്ല”, വെയില്, വാടാന്‍ തുടങ്ങുന്ന ജമന്തിയുടെ മങ്ങിയ വാസനപോലെ പിന് മുറ്റത്തെ വെണ്ടച്ചെടികള്ക്കുമീതെ നില്ക്കുന്നു. മുറ്റത്തെ റോസിലെ പൂചൂടി, ദിനേട്ടന്‍ കല്യാണം കഴിഞ്ഞ ഉടനെ തന്ന ഭംഗിയുള്ള ചെറിയ മോതിരം ഇട്ട് വീണ്ടും കണ്ണാടിക്കുമുന്നില്‍ വന്നു, സുമിത്ര.<br />
വയറ് വലുതാവാന്‍ തുടങ്ങിയിരിക്കുന്നു. ദിനേട്ടനോട് നുണ പറയരുതായിരുന്നു. ചിറ്റു വിളക്കിനു പോകാന്‍ പക്ഷേ മറ്റ് യാതൊരു വഴിയും കണ്ടില്ല. സന്തതിക്കു വേണ്ടിയുള്ള പ്രാര്ത്ഥനയാണതെന്നു പറഞ്ഞപ്പോള്‍ ദിനേട്ടന്‍ ഒരു നിമിഷം തുറിച്ചുനോക്കി, പിന്നെ മൂളി. വാസ്തവത്തില്‍ ഓടുകൊണ്ടുള്ള ചെറിയ നിലവിളക്ക് ഭഗവതിക്ക് അപ്പോഴാണ് പ്രാര്‍ഥിച്ചത്. പെട്ടിക്കടിയില്‍ നിന്നു ചെറിയ നിലവിളക്കെടുത്ത് സാരിയുടെ ഞൊറിയുടെ ഉള്ളിലേക്കു തിരുകുമ്പോള്‍ സുമിത്ര വീണ്ടും പറഞ്ഞു. “നോക്കൂ, ദിനേട്ടന്‍ ഇനിയും വന്നില്ല”.<br />
കോലായില്‍ വീണ്ടും വന്നുനിന്നു. റോഡിലെ ബഹളം കൂടിയിട്ടുണ്ട്. കൈയിലെ ബലൂണ്‍ പൊട്ടിപ്പോയതിന് ഉറക്കെക്കരയുന്ന കുട്ടിയെ തല്ലി ശാസിക്കുന്ന അമ്മ. നെറ്റിയില്‍ ചന്ദനക്കുറിയും തലയില്‍ നിറയെ ജമന്തിപ്പൂക്കളും മുഖം നിറയെ സന്തോഷവുമായി തിരക്കിട്ടു വരുന്ന പെണ്‍കുട്ടികള്‍. അവര്‍ക്കു പിന്നില്‍ കുറെ ചെറുപ്പക്കാര്‍. അതില്‍ ഒരാള്‍ കൈകാട്ടി അവളെ വിളിച്ചു. അവള് വേഗം കോലായില്‍ നിന്നു മാറി അകത്തേക്കുനിന്നു. ആള്ക്കാര് കൂട്ടത്തോടെ പിന്നെയും വന്നുകൊണ്ടിരുന്നു. കഴുത്തില്‍ കുടമണി കെട്ടിയ ചെറിയ ആനക്കുട്ടി, ബലുണ്കാരന്, വളക്കാര്, പിന്നെയും ആള്ക്കാര്, ചിരി. കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ കൈപിടിച്ച് വേലയ്ക്കു പോകുമ്പോള്‍ അമ്മ ചോദിക്കും: “സുമിക്ക് പീപ്പീം ബലൂണും പിന്നെ എന്തൊക്ക്യാ വേണ്ടത്”? ഒരിക്കല്‍ നീലനിറത്തിലുള്ള ബലൂണ്‍ കിട്ടാത്തതിന് ഒരു രാത്രി മുഴുവന്‍ കരഞ്ഞിട്ടുണ്ട്.<br />
പിന്നെയും കുറച്ചു കഴിഞ്ഞാണ് സുമിത്രയ്ക്ക് മനസ്സിലായത്. മുന്നില്‍ തിരക്കു കുറഞ്ഞ നീണ്ട പാതയാണുള്ളതെന്ന്. അതിനു മുകളില്‍ നേര്ത്തചാരനിറത്തിലായി ഇരുട്ട്. കണ്ണുകള്‍ തന്നിലേക്കു തിരിച്ചു വരുന്ന വഴിക്കെല്ലാം ഇരുട്ടുണ്ടായിരുന്നു. കല്പടവില്, ഉമ്മറക്കോലായില്‍, നേരെ തന്റെ കാല്ക്കീഴില്.<br />
കുറച്ചുനേരം കൂടി അവിടെ നിന്ന് പിന്നെ ഉമ്മറവാതില്‍ ചാരി ഇടനാഴിയിലേക്കു നടന്നു, സുമിത്ര. നിലവിളക്കു കൊളുത്തി ഉമ്മറത്തുവെയ്ക്കുമ്പോള് തൊട്ടുമുന്നിലെ ഇരുട്ടിനോട് അവള് ചോദിച്ചു: ദിനേട്ടന്‍ എന്താണ് വരാത്തത്?<br />
നമശ്ശിവായ ചൊല്ലാന്‍ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല. ദിനേട്ടന്‍ വൈകാനുള്ള കാരണങ്ങളെക്കുറിച്ചാണ് മനസ്സ് പിടഞ്ഞത്. കാവിലെ പറമ്പില്‍നിന്നു വെടിമരുന്നുകള്‍ പൊട്ടുന്ന ശബ്ദം. ആനകള്‍ വിറളിയെടുത്തോടാം. എന്തൊക്കെ സംഭവിക്കാം! കല്യാണിയുടെ ഭര്‍ത്താവിന് ആര്‍ക്കും വരാവുന്ന ഒരു പനിയേ ഉണ്ടായിരുന്നുള്ളൂ. നാലാംദിവസം, എന്നിട്ടും അയാള്‍ മരിച്ചു. ദിനേട്ടന്‍ മരിച്ചാല്‍ എന്താണുണ്ടാവുക? സുമിത്ര ഒരു തുടര്‍ച്ചയെന്നപോലെ ഓര്‍ത്തു. എല്ലാവരും വരും, എന്നിട്ടു പറയും: “ഭാഗ്യദോഷി”. പിന്നെ, ദിനേട്ടന്റെ ഈ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടു പോയി പുറത്തുനിര്‍ത്തും. സൂര്യന് ഒരു തീക്കട്ടപോലെ തലയ്ക്കു മുളിലുണ്ടാവും. കുങ്കുമച്ചുകപ്പ് തീരെയില്ലാത്ത, വെള്ളവസ്ത്രം പോലെത്തെ വെയില് ചുറ്റും. വെളുത്ത നാളങ്ങള്‍ ആളുന്ന ഒരു ചിത പിന്നെ അവകാശമായിട്ടുണ്ടാവും. കഴിഞ്ഞകൊല്ലം, വേലയ്ക്കു വിളിച്ചിട്ട് താന്‍ പോകാതിരുന്നപ്പോള്‍ കല്യാണി പറഞ്ഞു: “കാവിലെ ഭഗവതിയെക്കാളും ചന്തം അപ്പൊ ദിനേട്ടനുതന്നെയാണല്ലേ, സുമിത്രക്കുട്ട്യേ...”<br />
'അതിനെന്താ സംശയം'? മറുപടി പറഞ്ഞു. എന്നിട്ട് കോലായുടെ തലയ്ക്കല്‍ ഇരുന്ന്, ലക്ഷ്മി ബാക്കിയിട്ട, ചൂലിനുള്ള ഈര്‍ക്കില്‍ ചീന്താന്‍ തുടങ്ങി. അവിടെ നിന്ന് എഴുന്നേല്ക്കുമ്പോള് സ്വയം പറഞ്ഞുനോക്കി: അതിനെന്താ സംശയം?<br />
കല്യാണദിവസം അമ്മ പറഞ്ഞിരുന്നു.<br />
'അതാ, ആ ആളാണ് ഇനി നിന്റെ എല്ലാം. ഇന്നുമുതല്‍ ഇതല്ല നിന്റെ വീട്'.<br />
കല്യാണം, വീട് നഷ്ടപ്പെടല്‍ കൂടിയാണ്.<br />
താന്‍ കഴിഞ്ഞകൊല്ലം ചൂലുണ്ടാക്കാന്‍ ചീന്തിയിട്ട ഈര്‍ക്കില്‍പോലെ ചിതറി വീണ കുറെ കറുത്ത വരകള്‍. കൈയിലും ദിവസങ്ങളിലും പടര്‍ന്ന കറുത്ത വരകള്‍. അതും ദിനേട്ടന്റെ വീട്ടിലാണ്. പിന്നെയുള്ളത് ഇരുട്ടത്ത് തനിച്ചിരിക്കുന്ന ഈ സുമിത്രയാണ്. വേണമെങ്കില്‍ ഇവിടെ നിന്ന് തനിച്ചെഴുന്നേറ്റുപോകാം. എവിടേക്ക്? മുന്നില്‍ ഒരു വലിയ പാതയുണ്ട്. അവിടംവരെ തനിക്കു വഴിയറിയാം. പിന്നെ... ദ്വേഷ്യം വന്നാല്‍ ദിനേട്ടന്‍ പറയാറുണ്ട്: “പാതയ്ക്ക് ഒരുപാടുണ്ട് നീളം, അളന്നുനോക്കണോ”?<br />
സുമിത്രയ്ക്ക് പെട്ടെന്ന് ഇടയ്ക്കിടക്ക് വരാറുള്ള ആ വല്ലാത്ത ക്ഷീണം വീണ്ടും അനുഭവപ്പെട്ടു. ബലൂണുകളില്‍ നിന്നും കറുത്തവരകളിലേക്കുള്ള വളര്‍ച്ച ഒരു തമാശയാണ്. ആ വരകള്‍ എവിടെയാണ് തുടങ്ങിയത്? അമ്മയില്‍, മുത്തശ്ശിയില്‍, അവരുടെയും മുത്തശ്ശിയില്‍ നിന്നായിരിക്കണം. ഒരു പക്ഷേ അത് തന്നില്‍നിന്നു തന്നെയും ആവാം. അവസാനം കെടാറായിരുന്ന നിലവിളക്ക് അകത്തുകൊണ്ടുപോയി വെച്ച് സാരിയുടെ ഞൊറിക്കുള്ളില്‍ തിരുകിയിരുന്ന ഓട്ടുനിലവിളക്ക് പെട്ടിക്കടിയില്‍ തന്നെ വയ്ക്കുമ്പോള്‍ ദിനേട്ടന്‍ വാതില്‍മുട്ടി. വാതില്‍ തുറന്ന് സുമിത്ര പറഞ്ഞു: “കാപ്പി ഇതാ കൊണ്ടുവന്നു. കൈയും കാലും കഴുകിക്കോളൂ”.<br />
അണിഞ്ഞൊരുങ്ങിയിരുന്ന സുമിത്രയെ ഭര്‍ത്താവ് ഒരുനിമിഷം നോക്കിനിന്നു. പിന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു. തന്റെ ഉള്ളില്‍ എന്തോ പൊട്ടിത്തെറിച്ചു എന്നു തോന്നി സുമിത്രയ്ക്ക്. പക്ഷേ, ഒന്നുമില്ല. മരവിച്ചുകൊണ്ടിരുന്ന കാലുകളിലും തീപോലെ പുകയുന്ന തലയിലും ഉറക്കെയുറക്കെ വെറുതെ മിടിക്കുന്ന ഹൃദയത്തിലും ഒന്നുമില്ലാത്ത എന്തോ ആണ് പൊട്ടിത്തെറിച്ചത്. അവള് പെട്ടെന്ന് ഭര്‍ത്താവിന്റെ മുഖത്തുനോക്കി.<br />
“എന്തേ? നിന്റെ കണ്ണുകള്‍ തിളങ്ങുന്നു!”<br />
സുമിത്ര കുറച്ചുനേരം കൂടി ഭര്‍ത്താവിന്റെ മുഖത്തു നോക്കിനിന്നു. ഒരു നീളം കൂടിയ പാത. അറ്റങ്ങളില്ലാത്ത ഒരു നീളംകൂടിയ പാത.<br />
അവള് ചോദിച്ചു: “ചൂടുവെള്ളം വെയ്ക്കട്ടെ കുളിക്കാന്‍, നേരം കുറെയായി. തണുപ്പുണ്ടാവും”.<br />
ദിനേട്ടന്‍ പിടിവിട്ടപ്പോള് തലമുടിയില്‍ നിന്നു താഴെ വീണ പൂവ് അവള് ജനലിലൂടെ വലിച്ചെറിഞ്ഞു. ഒരു നൂലിന്റെ തലപ്പില്നിന്നിറ്റിവീഴുന്ന തുളളികളെപ്പോലെ തന്റെ ഹൃദയത്തിലേക്കിറ്റുന്നത് ഇരുട്ടാണെന്ന് പെട്ടെന്നാണ് സുമിത്രയ്ക്ക് മനസ്സിലായത്. അവള് വേഗം തുടര്‍ന്നു: “വേഗം കുളിച്ചു വന്നോളൂ. ചോറ് വല്ലാതെ തണുക്കണ്ടാ”.<br />
അടുക്കളയുടെ ഉമ്മറപ്പടിയില്‍ വെച്ച് ഭര്‍ത്താവ് വീണ്ടും സുമിത്രയെ പിടിച്ചുനിര്‍ത്തി.<br />
കുതറിയത് ഓര്‍ക്കാതെയാണ്. ദിനേട്ടന്റെ തല കട്ടളയില്ത്തന്നെ ഇടിച്ചു. ദ്വേഷ്യം കൊണ്ട് തിളങ്ങുന്ന ദിനേട്ടന്റെ കണ്ണുകളെ നേരിടാതെ സുമിത്ര പറഞ്ഞു: “നടക്കൂ, ഞാന്‍ ഉമ്മറത്തെ വാതിലടച്ചിട്ടുവരാം”.<br />
പുറത്ത്, ഇരുട്ടിനൊക്കെ അപ്പുറത്ത് അകലെ പഞ്ചവാദ്യം തകര്‍ക്കുന്നു.<br />
മുറിക്കുള്ളിലെ ചിമ്മിനി താഴ്ത്തിയപ്പോള്‍, കട്ടിലിലെ തണുത്ത വിരിയില്‍ ശരീരം സ്പര്ശിച്ചപ്പോള്, പിന്നെ, ദിനേട്ടന്റെ ശ്വാസം ഒരു വെള്ളച്ചാട്ടം പോലെ തന്നെ മൂടിയപ്പോള്‍ ഒക്കെ, സുമിത്ര അതുകേട്ടു. അവസാനം മുണ്ടിന്റെ അറ്റം മേലിലേക്ക് വലിച്ചിട്ടുകൊണ്ട് കട്ടിലില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ദിനേട്ടന്‍ ചോദിച്ചു: “സുമീ, ഇപ്പോള്‍ ഞാന്‍ നിന്നെ കൊന്നാല്‍ത്തന്നെ ആരാണ് ചോദിക്കാന്‍?” ഒരു കുതറല്‍?<br />
തന്റെ മേല്‍ ഒരു ഘനംപോലെ വെച്ചിരുന്ന ദിനേട്ടന്റെ കൈയില്‍ തലോടിക്കൊണ്ട് പെട്ടെന്ന് സുമിത്ര ചിരിച്ചു. “ശര്യാ, പക്ഷേ, എന്തിനാണ് ദിനേട്ടന്‍ എന്നെ കൊല്ലുന്നത്?”<br />
താനപ്പോള്‍ ചിരിച്ചതെന്തിനാണെന്ന് അവള്‍ക്കു തന്നെ മനസ്സിലാകാതിരുന്നതുകൊണ്ട് സുമിത്ര ഓര്‍ക്കാന്‍ തുടങ്ങി. പഞ്ചവാദ്യം അവസാനിക്കാറാകുന്നു.<br />
പിന്നെ നോക്കുമ്പോള്‍ ദിനേട്ടന്‍ നല്ല ഉറക്കമായിരുന്നു. സാവധാനം എഴുന്നേറ്റിരുന്ന് അവള് ജനാലയിലൂടെ പുറത്തേക്കുനോക്കി. കാവിലെ പറമ്പില്‍ നിന്ന് ഉയര്‍ന്നുപൊട്ടുന്ന അമിട്ടുകള്‍. അഴിഞ്ഞുകിടന്ന സാരിയുടെ ഞൊറികള്‍ ശരിക്കു കുത്തി ജനാലയ്ക്കല്‍ കുറച്ചുനേരം നിന്നിട്ട് പിന്നെ സുമിത്ര തണുത്ത ചോറില്‍ വെള്ളമൊഴിക്കാന്‍ അടുക്കളയിലേക്കു പോന്നു. അവിടെ തുറന്നിട്ട ജനാലയിലൂടെ കാണാവുന്ന ആകാശത്തില്‍ ആകെ രണ്ടു നക്ഷത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്തതിനാല്‍ അവള് എണ്ണി... ഒന്ന്, രണ്ട്, ഒന്ന്, രണ്ട്, ഒന്ന്, രണ്ട്...<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-72207255028165779332016-02-07T14:47:00.005+05:302016-02-07T14:47:49.002+05:30ചതുരങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
സരസ്വതിക്ക് ഒരു കാമുകനുണ്ടായത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. തുടക്കവും അവസാനവും തിരിച്ചറിയാത്ത ഒരു വൃത്തംപോലെ അവള്‍ക്കുചുറ്റും ആ യാഥാര്‍ഥ്യം നിലനിന്നു. ആദ്യമാദ്യം കുറച്ചേറെ ശ്വാസം മുട്ടല്‍ തോന്നി സരസ്വതിക്ക്. ഭര്‍ത്താവിനോട് എന്തു കറിയാണ് ഊണിനുണ്ടാക്കേണ്ടതെന്നു ചോദിക്കുമ്പോള്‍, ചെറിയ കുട്ടിയെ മടിയില്‍കിടത്തി കളിപ്പിക്കുമ്പോള്‍, കുളിമുറിയില്‍ തുറന്നിട്ട ഷവറിന്നു ചുവട്ടില്‍ ഭംഗിയാര്‍ന്ന വെള്ളതുള്ളികളുടെ ആര്‍ഭാടതയ്ക്കുള്ളില്‍ ഒന്നിനുമല്ലാതെ കരയാന്‍ തോന്നുമ്പോള്‍ എല്ലാം കാമുകന്റെ മുഖം ഒരു മിന്നല്‍പോലെ മനസ്സിലേക്ക് കടന്നുവരും. മുന്‍പ് മനസ്സ് പഠിച്ചുറച്ച പല ധാരണകള്‍ക്കും പൊടുന്നനെ യാതൊരര്ഥങ്ങളുമില്ലാതാവുന്നത് സരസ്വതി അപ്പോഴറിയും. മനസ്സ് വിരല്‍ത്തുമ്പത്തെന്നപോലെ വിറയ്ക്കും.<br />
“അസംഗമായ അനുരാഗം”. ഭര്‍ത്താവ് വാങ്ങിത്തന്ന ഭംഗിയുള്ള സ്വര്‍ണവളകളില്‍ നോക്കിയിരിക്കെ സരസ്വതി സ്വയം പറയും. “എന്താണ് മനസ്സുകള്‍ ഇങ്ങനെ”?<br />
“പിന്നെ എങ്ങനെയിരിക്കണം മനസ്സുകള്‍!” സീത ചോദിക്കുകയുണ്ടായി. “ഈച്ച വീഴാതിരിക്കാന്‍ അടച്ചുവെച്ച കാപ്പിപോലെ, മുകളില്‍ നനുത്ത പാട വീണു ആറിത്തണുത്തിട്ടോ”?<br />
അന്നുമുതല്‍ ഈ ചോദ്യം മനസ്സിലേറ്റി നടക്കുകയായിരുന്നു സരസ്വതി. ആ ചോദ്യം ചോദിക്കുമ്പോള്‍ ചുവന്നുപോയ സീതയുടെ മുഖം ചിലപ്പൊഴൊക്കെ ഒരുത്തരത്തിന്നു പകരം നില്ക്കും. പ്രഭാതത്തിന്റെ ചുവപ്പു പോലെയായിരുന്നു സീതയുടെ മുഖം. അതിന്റെ സത്യവും ന്യായവും ഒക്കെ ആ ചുവപ്പുതന്നെയാണ്. സരസ്വതി പിന്നെയും സ്വയം പറയും.<br />
പിന്നെപ്പിന്നെ താന്‍ വളരെ പ്രാവശ്യം കണ്ട ഒരു സ്വപ്നംപോലെ, വഴിയിലൂടെ നടക്കുമ്പോള്‍ പലപ്പോഴും കാണാറുള്ള ഒരു മുഖംപോലെ പരിചിതനായി കാമുകന്.<br />
സരസ്വതി, ഭര്‍ത്താവിന്റെ കുപ്പായത്തിന് കുടുക്കുകള്‍ തുന്നുകയും കുട്ടിയുടെ പാല്‍ക്കുപ്പി ശ്രദ്ധാപൂര്‍വ്വം കഴുകിവെയ്ക്കുകയും ചെയ്തു. മനസ്സിന്റെ ഒരു മൂലയ്ക്ക് പൊട്ടിവിരിഞ്ഞ ചെമ്പകക്കാടിന്റെ വാസന അവളിലും അവളുടെ വീട്ടിലും നിറഞ്ഞുനിന്നു. ദേഹത്തും മനസ്സിലും നിറയെ ആ വാസനയുമായി അവള് ഭര്‍ത്താവിനുള്ള ഭക്ഷണമുണ്ടാക്കി. വീടു വൃത്തിയാക്കി. കുട്ടിക്ക് ഭക്ഷണം കൊടുത്തു. ഭര്‍ത്താവിനെ ചിരിപ്പിച്ചു.<br />
കാമുക സന്ദര്‍ശനത്തിനുശേഷം ഭര്‍ത്താവിന്റെ കൈകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി കിടക്കുമ്പോള്‍ ഒരു തവണ സരസ്വതി ചോദിച്ചു: “നോക്കൂ, എന്താണ് സദാചാരം?”<br />
ഭര്‍ത്താവ് കൈകള്‍ മുറുക്കിച്ചേര്‍ത്തുപിടിക്കെ പറഞ്ഞു: 'ഇതാ, ഇതു തന്നെ'<br />
'എനിക്കൊരു കാമുകനുണ്ടെന്നുവെയ്ക്കൂ.' സരസ്വതി പറഞ്ഞു.<br />
'എന്നാല്‍ അവനെ ഞാനിന്നു കൊല്ലും.' ഭര്‍ത്താവു ചിരിച്ചു.<br />
'എന്നിട്ടോ?' സരസ്വതി ചോദിച്ചു: 'ഞാനെന്തായാലും അയാളെ പ്രേമിക്കും. ഒരു പക്ഷേ കൂടുതല്‍'.<br />
'എന്നിട്ട ്'. ഭര്‍ത്താവ് പറഞ്ഞു: 'ഞാന്‍ നിന്നേയും കൊല്ലും.'<br />
'എന്നിട്ടോ?' സരസ്വതി ചോദിച്ചു.<br />
പിന്നെ നിശ്ശബ്ദത തളംകെട്ടാന്‍ തുടങ്ങിയപ്പോള്‍ സരസ്വതി പറഞ്ഞു: 'ഉറങ്ങിക്കോളൂ. ഞാന്‍ വെറുതെ പറഞ്ഞതാണ്.'<br />
ചതുരങ്ങള്ക്കുള്ളില് ഒതുക്കാന്‍ എന്തിനാണ് ധൃതി? സരസ്വതി ഓര്‍ത്തു. ചതുരങ്ങള്ക്കുള്ളില് എല്ലാം ഒതുക്കി വൃത്തിയാക്കാന്‍, ഭംഗിയാക്കാന്‍ ആര്‍ക്കും പറ്റാറില്ല. കാരണം ചതുരങ്ങള്‍ പലപ്പോഴും വേര്‍പെട്ടല്ല കിടപ്പ്.<br />
പുളയ്ക്കുന്ന കടലിന്റെ തീരത്തുവെച്ച്. അങ്ങനെയാണ് സരസ്വതി സന്തോഷത്തിന്റെ നിറമെന്താണെന്നു കാമുകനോട് ചോദിച്ചത്.<br />
'നിന്റെ മുഖത്തിന്റെ നിറം' രഘു പറഞ്ഞു.<br />
എങ്കില്‍ അതൊരു പക്ഷേ, ഈ കടലിന്റെ നിറമായിരിക്കണം. ഒരുപക്ഷേ, 'ഈ ആകാശത്തിന്റെ, സ്വപ്നങ്ങളുടേയും പൂക്കളുടേയും എല്ലാ മനുഷ്യരുടേയും നിറമായിരിക്കണം.' സരസ്വതി പറഞ്ഞു.<br />
'നോക്കൂ രഘു, എനിക്കീലോകത്തെ ഉള്ളംകൈയിലെടുക്കാമെന്നു തോന്നുന്നു ഇപ്പോള്‍. '<br />
'അതെപ്പോഴാണ് ആകാത്തത്?' രഘു ചോദിക്കും.<br />
ഓരോരുത്തരും ചതുരങ്ങളില്‍ ഒതുങ്ങാത്തവരാണ്. പക്ഷേ ഓരോരുത്തരും ചതുരങ്ങളിലാണ് നില്പ്. ധൈര്യപൂര്‍വ്വം ഒന്നു പുറത്തുവന്നു നോക്കൂ. പിന്നിലുള്ളവരെക്കുറിച്ചു നമുക്കു ചിരിക്കാന്‍ തോന്നും. കരയാന്‍ തോന്നും. അവരെയൊക്കെ ഓന്നോടെ മാറോടോടക്കിപ്പിടിച്ചു സ്നേഹിക്കാന്‍ തോന്നും. പിന്നെ നമുക്ക് കടലുകളാവാം. ആകാശങ്ങളാവാം നമുക്കെല്ലാവര്‍ക്കും എല്ലാവരുമാകാം.<br />
ഈ ആകാശത്തിന്നു കീഴില്‍നിന്നു ഒരു മുത്തുച്ചിപ്പിയിലേക്ക് പോരും പോലെയാണ് ഭര്‍ത്താവിലേക്കുള്ള മടക്കയാത്ര. കുളിച്ചു വിടര്‍ത്തിയിട്ട ഈറന്‍ മുടിയിലൂടെ വിരലോടിട്ടു ഭര്‍ത്താവിന്റെ അരികെ കിടക്കുമ്പോള്‍ മണല്‍ത്തിട്ടകളിലൂടെ ഒഴുകുന്ന കൊച്ചോളങ്ങളെ ഓര്‍മവരും. അവയുടെ ഈണത്തില്‍ കുഞ്ഞി അലകളുടെ കുളിരും ഓമനത്തവും കവിളുകളില്‍ നുണഞ്ഞുകൊണ്ട് ഉറങ്ങാന്‍ കൊതിക്കും നേര്‍ത്ത കാറ്റിന്നു കീഴില്‍ പുഞ്ചിരിച്ച് അനങ്ങാതെ കിടക്കുന്ന പുല്‍ത്തകിടിയാണെന്നു തോന്നും പിന്നെ.<br />
സ്വപ്നങ്ങള്‍ പോലും വേണ്ടാത്ത സമൃദ്ധി.<br />
'എന്താണ് മനസ്സുകള്‍ ഇങ്ങനെ?' പക്ഷേ, ഇതൊക്കെ ശരിയാകാന്‍ വയ്യ. അതിര്‍വരമ്പുകള്‍ എവിടെയൊക്കെയോ ഒന്നിക്കുന്നുണ്ടാവണം. അല്ലെങ്കില്‍ നല്ല മണമുള്ള ഒരു പൂ ചൂടി തണുത്ത കാറ്റില്‍ ഇരിക്കുന്നപോലെ തനിക്ക് ഇപ്പോഴും തോന്നാന്‍ വയ്യ. ഈ സന്തോഷം ഒരിക്കലും ഒരു അഭംഗിയാവുക വയ്യ.<br />
എന്നിട്ട് സരസ്വതി കാമുകനെ പതുക്കെ തട്ടിയുണര്‍ത്തും. 'എഴുന്നേല്ക്കൂ'. സരസ്വതി പറഞ്ഞു: 'എനിക്കു പോകണം. സന്ധ്യയ്ക്ക് എനിക്ക് ചുടാനുള്ള മുല്ലപ്പൂക്കളുമായി വരുന്ന ഭര്‍ത്താവിനെ എനിക്കെതിരേല്ക്കണം. പിന്നെ ചിരാതുകള്‍ കൊളുത്തിവെച്ച എന്റെ വീട്ടില്‍ ആ വെളിച്ചത്തിന് നടുവിലിരുന്ന് അദ്ദേഹത്തിന്റെ കുപ്പായത്തിന് കുടുക്കുകള്‍ പിടിപ്പിക്കും ഞാന്‍'.<br />
'ഒരു പക്ഷേ, ഏറ്റവും ഭംഗിയുള്ളതൊക്കെ ഏറ്റവും ദുഃഖം കലര്‍ന്നതുമാണ്. അച്ഛന് പറയാറുണ്ട്. 'ബന്ധങ്ങള്‍ക്കൊന്നിനും കൃത്യമായ ചതുരങ്ങളില്ല. എവിടേയും വിരിയുന്ന ഏതൊരു പൂവും പോലെയാണത്. അവയുടെ സൗന്ദര്യം അവ തന്നെയാണ്. നമുക്കൊക്കെ ആകെ നേടാനാവുന്നതും ആ പൂക്കളാണ്'. അച്ഛന് വെറ്റില മുറുക്കിയിരുന്ന ആ തണുത്ത സന്ധ്യയും സരസ്വതി മനസ്സിന്റെ ചന്തമുള്ള മൂലയില്‍ സൂക്ഷിച്ചുവെച്ചു.<br />
അമ്മാവന്റെ നിലത്തിറക്കി കിടത്തിയ ശവശരീരത്തിനകലെ, ഒന്നും ചെയ്യാനില്ലാതെ, കരയാന്‍പോലുമില്ലാതെ നിന്ന കുഞ്ഞിലക്ഷ്മിയമ്മ, ചിതപോലെ ചുട്ടുകിടന്ന പറമ്പിലൂടെ ഒറ്റക്കു നടന്നകലുന്നതു സരസ്വതി മൂന്നാം നിലയില്‍നിന്നു കണ്ടിട്ടുണ്ട്. അറ്റങ്ങള്‍ കാണാത്ത ശൂന്യമായ ആ പറമ്പില്‍ ഒറ്റയ്ക്കു നിന്നിരുന്ന അവരുടെ കൈയില്‍ തൊട്ട് ഒന്ന് പുഞ്ചിരിക്കാമായിരുന്നു. സരസ്വതി ഓര്‍ത്തു.<br />
ഭര്‍ത്താവു മരിച്ച അമ്മിണിച്ചെറിയമ്മ അച്ഛന്റെ കാല് മടിയില്വെച്ചു നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നതുകണ്ട സന്ധ്യക്കാണ് ചതുരങ്ങളെപ്പറ്റി സരസ്വതി വ്യക്തമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. സരസ്വതിയെ കണ്ടപ്പോള്‍ ചെറിയമ്മ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. നിശ്ശബ്ദമായി തിരിഞ്ഞുനടന്നു. തൊടിയിലൂടെ വളരെ നേരം നടന്നു അന്ന് സരസ്വതി. അച്ചിങ്ങകളിലെ ഉണങ്ങിയ തൊണ്ടുകള്‍ അടര്‍ത്തിക്കളഞ്ഞു. മരത്തിലെ ചില്ലകള്‍ ശബ്ദത്തോടെ പൊട്ടിച്ചു. വീണുകിടന്ന മാങ്ങയണ്ടികളും തെങ്ങോലകളും അകലേക്കു തട്ടിത്തെറിപ്പിച്ചു. അമ്മിണിച്ചെറിയമ്മയുടെ കണ്ണീരിന്റെ തിളക്കം അവസാനം പിന്നെയും ബാക്കിയായി.<br />
രാത്രി മച്ചകത്തെ ഇരുട്ടില്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ഒറ്റയ്ക്കു കിടക്കുമ്പോള്‍ അമ്മിണിച്ചെറിയമ്മയോട് സരസ്വതി പറഞ്ഞു;<br />
'ഇതാ കൈതപ്പൂവാണ്. മേലേടത്തെ തൊടിയില്‍ നിന്നും വൈകുന്നേരം വരുമ്പോള്‍ ഞാന്‍ പൊട്ടിച്ചതാണ്'.<br />
'സരസ്വതീ' ചെറിയമ്മ വിളിച്ചു: 'സരസ്വതീ'.<br />
ഇരുട്ടില്‍ പരസ്പരം മുഖം കാണാതെ കുറെ നേരം ഇരുന്നു ചെറിയമ്മയും സരസ്വതിയും.<br />
ആ രാത്രിയുടെ ഭാരം മനസ്സിതേവരെ ഇറക്കിവെച്ചിട്ടില്ല.<br />
തൂങ്ങിമരിച്ച സ്വന്തം മകന്റെ മുഖത്തുനോക്കി അന്തിച്ചുനിന്ന ഏട്ത്തിയുടെ നില്പിനും താന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചു തീറ്റുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരിക്കും എവിടെയോ സാമ്യമുണ്ട്. സരസ്വതി ഓര്‍ത്തു. ഒരു പൂവിന്റെ വലുപ്പച്ചെറുപ്പമുള്ള ഇതളുകള്‍പോലെ. എവിടെയൊക്കെയോ ചതുരങ്ങള്‍ക്കു യാതൊരതിരുകളും ഇല്ലാതാവുന്നുണ്ട്.<br />
ഉണര്‍ന്നു കരയുന്ന മകന്റെ കരച്ചില് മടിയിലെടുത്തുവെച്ച് താരാട്ടി മാറ്റവേ, തൊട്ടടുത്ത് ഉറങ്ങുന്ന ഭര്‍ത്താവിനെ സരസ്വതി തൊട്ടുണര്‍ത്തി.<br />
പതയുന്ന നിലാവിനെപ്പോലെയുള്ള സരസ്വതിയുടെ മുഖം കണ്ട് ഭര്‍ത്താവ് പകച്ചിരിക്കെ, അയാളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് സരസ്വതി പിന്നെ പറഞ്ഞു, 'ഉറങ്ങിക്കോളൂ'. സരസ്വതി വീണ്ടും പറഞ്ഞു;<br />
'വെറുതെ ഉണര്ത്തിയതാണ്'. ഉറങ്ങിക്കോളൂ.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-66871835309734642892016-02-07T14:47:00.002+05:302016-02-07T14:47:08.609+05:30രാജകുമാരിയുടെ വാള്<div dir="ltr" style="text-align: left;" trbidi="on">
ഒരു മൊട്ടുപോലെ തീപ്പെട്ടിക്കൊള്ളിയിലെ തീനാളം തൊടാവുന്നത്ര അടുത്തുനില്‍ക്കെ ഞാനൊന്നേ ആലോചിച്ചുള്ളൂ. ഇത് എന്റെ ഉടുതുണിയുടെ തലപ്പത്ത് കത്തിച്ചാലെന്താണ്? എന്റെ വസ്ത്രം ഒരു മൊട്ടുവിടര്ന്ന ഭംഗിയോടെ പതുക്കെ കത്താന്‍ തുടങ്ങും. ഭംഗിയാര്‍ന്ന തീനാളങ്ങള്‍ക്കുള്ളില്‍ എന്റെ വീട്ടിലെ മച്ചകത്തെ കലണ്ടറിലെ താമരയിതളുകള്‍ക്കു നടുവിലെ സരസ്വതിയെപ്പോലെ ഞാന്‍ ഭംഗിയോലും. മിന്നുന്ന തീനാളങ്ങളുടെ പ്രഭയിലും ചൂടിലും ഞാന്‍ ബോധരഹിതപോലും ആവും. പിന്നെ തീനാളങ്ങള്‍ കത്തുക ഒരു താളത്തോടെയാണ്. ഏറെക്കുറെ ശാന്തമായിട്ടുതന്നെ. ഒരു പക്ഷേ, പ്രൗഢിയോടെ കരകള്‍ ഒപ്പിച്ച് ഒഴുകുന്ന പുഴയെയായിരിക്കും ഞാനപ്പോള്‍ ഓര്‍മിപ്പിക്കുക. തീനാളങ്ങളുടെ ഭംഗിയും ഒഴുക്കും എന്നെ ഓര്‍മിപ്പിക്കുക എപ്പോഴും ഓളങ്ങളെയാണ്.<br />
പക്ഷേ, ഇതെല്ലാം സംഭവിക്കുക, എന്നെ ചുറ്റി ആളുന്ന തീയിന്റെ അതേ പ്രൗഢിയും ശാന്തതയും എനിക്ക് കൈവരിക്കാന്‍ കഴിഞ്ഞാലാണ്. ഒരു മനുഷ്യന് പക്ഷേ, അതസാധ്യമാവും. അതുകൊണ്ട് എന്റെ ആഗ്രഹങ്ങള്‍ക്കൊക്കെ വിപരീതമായി ഞാന്‍ ഉറക്കെ കരഞ്ഞേയ്ക്കും. എന്റെ ഭര്‍ത്താവ് ഉണര്‍ന്നുവരുമ്പോള്‍ തീനാളങ്ങള്‍ക്കുള്ളില്‍ നില്ക്കുന്ന എന്നെക്കണ്ട് തറച്ചുനില്‍ക്കും. എന്റെ അശ്രദ്ധയെ അനവരതം മനസ്സില്‍ ശപിച്ചുകൊണ്ട് അദ്ദേഹം കുറെ വെള്ളത്തിനും ഒരു വലിയ കമ്പിളിക്കും വേണ്ടി പരതിയെന്നുവരും. ആ പരിഭ്രമങ്ങള്‍ കണ്ടുകൊണ്ട് തികച്ചും സന്തോഷവതിയായിത്തന്നെ ആയിരിക്കും ഞാന്‍ നില്ക്കുക എന്നെനിക്കു തോന്നുന്നു. ജയിക്കുക എനിക്കൊരാവശ്യമായി തീര്‍ന്നിട്ടുണ്ട്. തോറ്റുകൊടുത്തു കൊടുത്ത് എനിക്കേതാണ്ട് മടുത്തുകഴിഞ്ഞു. തുടര്‍ച്ചയായി എത്രയോ കാലമായി രാത്രികളില്‍ എന്നെ നിരന്തരം പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും നിസ്സഹായയാക്കുകയും ചെയ്യുന്ന സ്വപ്നങ്ങളേയും എല്ലാറ്റിനും, ഉണ്ണുന്നതിനും സ്നേഹിക്കുന്നതിനും ഞാന്‍ ഞാനായതിനും ഒക്കെ കവിഞ്ഞ ധിക്കാരത്തോടെ കാരണം അന്വേഷിക്കുന്ന അഹംഭാവിയായ എന്റെ ബുദ്ധിയേയും എനിക്കു ജയിക്കേണ്ടിയിരിക്കുന്നു. തീനാളങ്ങള്‍ക്കുള്ളില്‍ നില്ക്കുമ്പോള് എനിക്കെങ്ങനെയോ അതു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്റെ ബുദ്ധിക്കും എന്റെ സ്വപ്നങ്ങള്ക്കുമെതിരെ തൊടാനാവാത്ത അകലത്തില്‍ നില്‍ക്കെ അവയുടെ ഒക്കെ മുഖത്തു എന്റെ ഭര്‍ത്താവിന്റെ മുഖത്തെപ്പോലെത്തന്നെ ചതിക്കപ്പെട്ട ഭാവമുണ്ടാവും. ഇര വായില്‍ നിന്നോടിപ്പോയ ദുഃഖം, അങ്ങനെയാണ് എനിക്ക് അതിരുകവിഞ്ഞ സന്തോഷമുണ്ടാവുക. ഈ മിന്നുന്ന ചൂടിലേക്കു സ്വന്തം കൈകളോടെ വിരലുകള്‍ കത്തുമെന്ന ഭയം കാരണം ഇവരൊന്നും അടുത്തു വരില്ല. അങ്ങനെ ഇവര്‍ക്കൊക്കെ അപ്രാപ്യയായി, സന്തോഷവതിയായി നില്‍ക്കെ ഞാനുറക്കെ, കാതുള്ളവര്‍ക്കൊക്കെ കേള്‍ക്കാവുന്നത്ര ഉറക്കെ പറഞ്ഞെന്നിരിക്കും. “തീയിനേയും അതിന്റെ ചൂടിനേയും സ്നേഹിക്കുന്നവര്‍ക്ക് മനുഷ്യരെ സ്നേഹിക്കാതെ വയ്യ. കാര്യകാരണബന്ധങ്ങളുടെ ശുഷ്കമായ അപര്യാപ്തമായ വരകള്‍ക്കു പുറത്തുനിന്ന് ഞാന്‍ പറയാന്‍ എപ്പോഴും ആഗ്രഹിച്ചതാണിത്”.<br />
തീപ്പെട്ടിക്കൊള്ളി കെട്ടിരുന്നു. അടുപ്പിനു മുകളിലെ തണുത്ത വെള്ളവും എന്റെ ഉലഞ്ഞ സാരിയും എല്ലാം അതേപടി ഉണ്ടായിരുന്നു. കൈയിലെ തീപ്പെട്ടിക്കൊള്ളി മാത്രം ചെറിയ ചെറിയ പൊട്ടുകളായി വീതനയുടെ മുകളില്‍ കിടന്നു. പിന്നെ, പതുക്കെപ്പതുക്കെ വെള്ളം തിളയ്ക്കാന്‍ വെയ്ക്കവെ, എനിക്കെല്ലാം അവിശ്വസനീയവും അപരിചിതവും ആയിത്തോന്നി. ഇന്നലെ രാത്രിയില്‍, ഒരു നീണ്ട ഇടനാഴിയുടെ ഒരറ്റത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന ഞാന്‍. കനത്ത കന്മതിലുകള് ചുറ്റും നിന്ന ആ ഇടനാഴിക്ക് പുറത്തേക്ക് വാതിലുകളേ ഉണ്ടായിരുന്നില്ല. ചെത്തി മിനുക്കിയ ആ ചുമരുകളുടെ ഒരു കഷ്ണംപോലെ ഉണ്ടായിരുന്ന എന്റെ മനസ്സ് തെളിഞ്ഞ വെള്ളത്തിനടിയിലെ കരിങ്കല്‍ച്ചീളുപോലെ എന്റെ തൊലിക്കടിയില്‍ കാണാം. എന്റെ ആ മനസ്സ് ഓളങ്ങളേ ഉണ്ടാവുകയില്ലാത്ത, വെള്ളം കട്ടപിടിച്ച ഒരു കുളത്തെപോലെ അതീവ ശാന്തമായി കിടന്നു. ഇടനാഴിയുടെ മിന്നുന്ന നിലത്ത് ആ മനസ്സും ഉള്ളിലിട്ട് ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ പലതവണ ഞാന്‍ ഉരുണ്ടു. എത്രയോ തവണ. അവസാനം ഞാന്‍ ഉറക്കെ ഉറക്കെ കരയാന്‍ തുടങ്ങി, പക്ഷേ, എന്റെ ശബ്ദം ഒരു മനുഷ്യന്റേതേ ആയിരുന്നില്ല. എന്റെ തൊണ്ടയില്‍നിന്നും വരാന്‍ സാധിക്കാത്തത്ര ഭീകരവും തുളയ്ക്കുന്നതുമായ ആ ഒച്ച ഉടനെ ഞാന്‍ നിര്‍ത്തി. എനിക്ക് കരയണമെന്ന് വല്ലാതെ മോഹമുണ്ടായിരുന്നിട്ടും എന്റെ ശബ്ദത്തെ പേടിച്ച് വായ തുറക്കാതെ ഞാന്‍ മിണ്ടാതിരുന്നു. വീണ്ടും വീണ്ടും ഞാന്‍ ഉരുളാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. എത്രയോ തവണ തലങ്ങും വിലങ്ങും ഉരുണ്ടുകഴിഞ്ഞ ആ നിലത്തു കിടന്ന ഒരു ചെറിയ ഇരുമ്പുകഷണം ഞാന്‍ അപ്പോഴാണ് കണ്ടത്. പിന്നെ, എനിക്കും ചുറ്റും തണുത്ത മുഖത്തോടെ നിന്ന ചുമരുകള്‍ ഞാനതുകൊണ്ട് മുറിക്കാനാഞ്ഞു. ആ ചുമരുകള്‍ക്ക് തൊട്ടപ്പുറത്ത് എന്റെ കുട്ടിയും ലോകവും ഒക്കെ ഉണ്ടെന്നും ധാരാളം എരിവും ഉപ്പും ചേര്‍ത്തുണ്ടാക്കിയ കറികളുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാനാ ചെറിയ തുരുമ്പുമൂടിയ ഇരുമ്പുകഷണം കല്ച്ചുമരില് നിര്‍ത്താതെ വെച്ചുരച്ചു. ശാന്തമായ, അല്ലലുകളില്ലാത്ത മരണത്തിന്റെ ആ കൊട്ടാരത്തില്‍ തുളകള്‍ വീഴ്ത്തി, പിന്നിട്ടുവന്ന ജീവിതത്തിലേക്കും എന്റെ കൂട്ടുകാരുടെ ഇടയിലേക്കും ചാടിവീണ് മനുഷ്യനെപ്പോലെ ഒന്ന് കരയാന്‍ ഞാന്‍ പിടഞ്ഞു. ഇരുമ്പുകഷണം തേഞ്ഞ് പകുതിയായി. ഞാനാ കല്ലില്‍ തലയിട്ടടിക്കാന്‍ തുടങ്ങി, അത്ഭുതകരംതന്നെ, എനിക്കൊട്ടും വേദനിച്ചിരുന്നില്ല. പക്ഷേ, ഞാനുണര്‍ന്നത് അവിടെയെവിടെയോ വെച്ചാണ്. നേരം പതിവിലേറെ വൈകിയിരുന്നു. എന്തെന്നില്ലാത്ത ക്ഷീണവും ഉന്മേഷക്കുറവും തോന്നി എനിക്ക്. പതുക്കെ എഴുന്നേറ്റ് മുടിപോലും ഒന്നും ചീകാതെ പുറത്തെ പ്രഭാതത്തിന്റെ തണുപ്പിലേക്ക് ഇറങ്ങിനടക്കാനാണ് എനിക്കാകെ തോന്നിയത്. വീട്ടില്‍ ഒരു നൂറുകൂട്ടം ചെയ്യാനുള്ളപ്പോള്‍ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് എനിക്കറിയാം. ഞാന്‍ ഒന്നിനും കൂട്ടാക്കാതെ അങ്ങനെത്തന്നെ കിടന്നു.<br />
“എഴുന്നേല്ക്കിണില്ല്യേ ഇന്ന്? ” ഭര്‍ത്താവ് ചോദിച്ചു.<br />
”തോന്നണേല്ല്യേ എണീക്കാന്‍? എന്തൊരു ക്ഷീണം.”<br />
“ക്ഷീണിക്കാന്‍ എന്തേണ്ടായത്?” ഭര്‍ത്താവ് ചോദിച്ചു: “രാത്രി മുഴുവനും കൂര്‍ക്കം വലിച്ചുറങ്ങിയാലും ക്ഷീണം? ”<br />
“ഞാനെണീക്ക്ണു.” ധൃതിയില്‍ എഴുന്നേറ്റിരിക്കെ ഞാന്‍ പറഞ്ഞു. “ഞാനിന്നലെ ഒരു വല്ലാത്ത സ്വപ്നം കണ്ടു.”<br />
“ഓ...?” “സ്വപ്നം നീയ് മാത്രമല്ല, ബാക്കിള്ളോരും കാണാറുണ്ട്. അതോണ്ട്?”<br />
ഞാന്‍ പിടഞ്ഞെണീറ്റു. ഉലഞ്ഞഴിഞ്ഞ സാരി അതേപടി ഇട്ട് മുഖം കഴുകി എന്നുവരുത്തി അടുക്കളയിലേക്കു നടക്കുമ്പോഴും ശരീരത്തിന്റെ ഓരോ അണുവിലും ക്ഷീണം തളം കെട്ടി നിന്നു. നീണ്ട ഇടനാഴിയിലൂടെ നിര്‍ത്താതെ ശരിക്കും ഇന്നലെ ഞാന്‍ ഉരുണ്ടിരിക്കണം. വാതിലുകളില്ലാത്ത ആ ഇടനാഴിയുടെ ഓര്മ മിന്നിയതും ഞാന്‍ പെട്ടെന്നുനിന്നു. ഇരുണ്ട രാത്രികളില്‍ വീട്ടില്‍ തനിയെ എത്തുമ്പോള്‍ വാതില്‍ തുറന്ന് പിന്നില്‍ കള്ളന് പതുങ്ങിനില്‍പ്പുണ്ടോ എന്ന് ആകാംക്ഷയോടെ പരിശോധിക്കാറുള്ളതു പോലെ, കൈവിരലുകള്‍ ഞാന്‍ പതുക്കെ നിവര്‍ത്തിനോക്കി, വിഡ്ഢിത്തമാണെന്നറിഞ്ഞിട്ടുതന്നെ. എന്റെ ഭംഗിയുള്ള വിരലുകള്‍ നീണ്ടുചെമന്ന് വൃത്തിയോടെ ഇരുന്നിരുന്നു.<br />
അടുക്കളയിലെത്തിയതും ആരോടോ പക വീട്ടുന്നതുപോലെ അടച്ച ജനലുകള്‍ ഉറക്കെ ശബ്ദത്തോടെ ഞാന്‍ തുറന്നിട്ടു. കാറ്റ് ഒരു ശത്രുവിനെപ്പോലെ പൊടുന്നനെ ഉള്ളിലേക്ക് തള്ളിക്കയറി. ശത്രുവിന്റെ സാന്നിധ്യംപോലും നാം ഒറ്റയ്ക്കാവുന്നതിലും എത്രയോ ഭേദമാണ്. കൈയിലെടുത്ത തീപ്പെട്ടിക്കൊള്ളി അവിടെതന്നെ പൊട്ടിച്ചിട്ട് കഠിനമായ ക്ഷീണത്തോടെ, ആലസ്യത്തോടെ ഞാന്‍ അടുത്തു കിടന്ന സ്റ്റൂളില്‍ കയറി ഇരുന്നു. അവിടെ അങ്ങനെയിരുന്നാണ് ഞാന്‍ വീണ്ടും ഉറങ്ങിപ്പോയത് എന്നു തോന്നുന്നു.<br />
ഭര്‍ത്താവ് പല്ലുതേയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭര്‍ത്താവിന്റെ മുഖം ദ്വേഷ്യംകൊണ്ട് വീര്‍ത്തുകെട്ടിയിരുന്നു. ഞാനതു തീരെ കണ്ടില്ലെന്നു നടിച്ചു, എന്തിനൊക്കെ നേരെ ഞാന്‍ കണ്ടെല്ലെന്നഭിനയിക്കണം. എന്റെ സ്വപ്നങ്ങളുടെ നേരെ, ഭര്‍ത്താവിന്റെ ദ്വേഷ്യം പിടിച്ച മുഖത്തിനു നേരെ, ബാല്‍ക്കണിയില്‍നിന്നു ഞാന്‍ എറിഞ്ഞുകൊടുക്കുന്ന പഴയ ചപ്പാത്തിക്കുവേണ്ടി കൈ നീട്ടിനില്ക്കുന്ന പിച്ചക്കാരന് കുട്ടിയുടെ മുഖം പതുക്കെ മാഞ്ഞുമാഞ്ഞ് എന്റെ കുട്ടന്റേതാവുന്നതിനുനേരെ, കഴുകാനിട്ട കിണ്ണങ്ങളില്‍ നിന്നും പെറുക്കിക്കൂട്ടിയ ഉച്ഛിഷ്ടങ്ങള്‍ വൃത്തികെട്ട അലൂമിനിയപാത്രത്തില്‍ നിറച്ച് മക്കളെ തീറ്റാന്‍ കൊണ്ടുപോകുന്ന തീരെ ദരിദ്രയായ എന്റെ വേലക്കാരിയുടെ തലയ്ക്കും ദേഹത്തിനും ചുറ്റും പറന്നുനടക്കുന്ന വൃത്തികെട്ട ഈച്ചകളുടെ നേരെ.<br />
ഭര്‍ത്താവ് ചായ ഉണ്ടാക്കിയിരുന്നു. ചായച്ചണ്ടിയും ഞാന്‍ പൊട്ടിച്ചിട്ട തീപ്പെട്ടിക്കഷണങ്ങളും വീതനയില്‍ അതേപോലെ കിടന്നു. പാല് അടുപ്പത്തുവെച്ച്, മുഖം ധാരാളം തണുത്ത വെള്ളമൊഴിച്ച് കഴുകിക്കൊണ്ടു നില്‍ക്കെ കാരണമോന്നുമില്ലാതെ തന്നെ ഞാന്‍ വീണ്ടും എന്റെ കുട്ടനെപ്പോലെയുള്ള പിച്ചക്കാരന് കുട്ടിയെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി. ഒരു ദിവസം, ആരുമില്ലാതെ ഞാന്‍ തനിച്ചാകുന്ന ഒരുച്ചയ്ക്ക് അവനോട് വരാന്‍ പറയണം. എന്നിട്ട് കുളിമുറിയില്‍ കൊണ്ടുപോയി നല്ലപോലെ സോപ്പുതേപ്പിച്ച് കുളിപ്പിച്ച്, പുതിയ വസ്ത്രങ്ങള്‍ ഇടുവിച്ച്, ധാരാളം ഭക്ഷണം കൊടുത്ത് മടിയില്‍ കിടത്തി ഉറക്കണം. എന്നിട്ട്? അതവിടെ നില്‍ക്കെട്ടെ, ഞാന്‍ മനസ്സില്‍ പറഞ്ഞു. പടിക്കല്‍ കാവല്‍ നില്ക്കുന്ന ഗൂര്‍ഖയോട് എന്തു നുണപറഞ്ഞാണ് കുട്ടിയെ അകത്തു കയറ്റാന്‍ പറയുക? ഗൂര്‍ഖ അവജ്ഞയോടെ തുറിച്ചു നോക്കും. അതൊക്കെ കണ്ടില്ലെന്നു നടിച്ച്, ഗൗരവത്തോടെ, ഞാന്‍ ദേഹം മുഴുവന്‍ വാരി അണിയാറുള്ള സ്വര്‍ണാഭരണങ്ങളും വിലകൂടിയ സാരിയും എനിക്ക് തരുന്ന ഗൗരവത്തോടെ ഞാന്‍ കുട്ടിയെ എന്റെ വീട്ടിലേയ്ക്കയയ്ക്കാന് പറഞ്ഞാല്‍ അവന് അതു ചെയ്യുമെങ്കിലും നാട് മുഴുവന്‍ അതു പാട്ടാക്കും. പിന്നെ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിലെ മാന്യന്മാരായ അന്തേവാസികള്‍ എന്റെ താന്തോന്നിത്തത്തേയും ഞാന്‍ കാണിക്കുന്ന വൃത്തികേടുകളേയും പറ്റി വിലപിക്കാന്‍ തുടങ്ങും. അവനവന്റെ മാന്യത അളക്കാനുള്ള അളവുകോലുകള്‍ മറ്റുള്ളവരുടെ കയ്യിലാവുമ്പോള്‍ എല്ലായ്പ്പോഴും അങ്ങനെയാണല്ലോ സംഭവിക്കുക. പക്ഷേ കാര്യം പതുക്കെപ്പതുക്കെയാണെങ്കിലും ഭര്‍ത്താവറിയും. മുഖം കഴുകിക്കൊണ്ട് ഞാന്‍ ഇതെല്ലാം ആലോച്ചു നില്‍ക്കെ അടുപ്പത്തുവെച്ച പാല് തിളച്ച് മുഴുവന്‍ പുറത്തുപോയി. അല്പനേരം നോക്കിനിന്ന് ഞാന്‍ പതുക്കെ സ്റ്റൗ കെടുത്തി. അതിരുകടന്ന എന്റെ സാവധാനം ഭര്‍ത്താവിനെ അരിശം പിടിപ്പിച്ചിരിക്കണമെന്നു തോന്നുന്നു. തേക്കാന്‍ കയ്യിലെടുത്ത എണ്ണ അതേപടിവെച്ചുകൊണ്ട് എന്നെ തുറിച്ചുനോക്കിനിന്നു ഭര്‍ത്താവ്.<br />
വിരലുകള്‍ക്കിടയിലൂടെ ഉറ്റിവീഴുന്ന എണ്ണത്തുള്ളികളെ നോക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു: “ഞാനൊന്ന് പുറത്തുപോട്ടെ. എനിക്കൊട്ടും വയ്യ എന്നു തോന്നുന്നു.”<br />
ഭര്‍ത്താവ് അതേപടി കൈ ഒന്നനക്കുക പോലും ചെയ്യാതെ നില്‍ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മുന്‍പിലൂടെ നടന്നുപോരുമ്പോള്‍ പക്ഷേ, അദ്ദേഹം എന്നെ ബലമായി പിടിച്ചുനിര്‍ത്തി.<br />
“വിട്ടേയ്ക്കൂ. ” ഞാന്‍ പറഞ്ഞു. “ഞാന്‍ വേഗം മടങ്ങി വരാം.”<br />
പക്ഷേ, ഭര്‍ത്താവിന്റെ പിടി എന്നെ വേദനിപ്പിക്കുംവിധം മുറുകി. മുഖം മുഴുവന്‍ കരിവാരിത്തേച്ചതുപോലെ ദ്വേഷ്യം. ഞാന്‍ പൊടുന്നനെ, ഒരു കാരണവുമില്ലാതെ, എത്രയോ തവണ ഞാന്‍ നിര്‍ത്താതെ ഉരുണ്ട വാതിലുകളില്ലാത്ത ആ ഇടനാഴിയെക്കുറിച്ചോര്ക്കാന് തുടങ്ങി. എനിക്ക് ദ്വേഷ്യം വരാന്‍ തുടങ്ങിയത് ആ നിമിഷത്തിലായിരിക്കണമെന്ന്, ഞാന്‍ പിന്നീടതിനെപ്പറ്റി ആലോചിക്കുമ്പാള്‍ തോന്നിയിട്ടുണ്ട്. എന്റെ ചുമലിലെ നേരിയ ഒരു ചലനംകൊണ്ടുതന്നെ ഭര്‍ത്താവിന്റെ കൈയുടെ പിടിവിടുവിക്കാമെന്നും അയാള്‍ ഒരു ചെറിയ കുട്ടിയെപ്പോലെ നിസ്സാരനാണെന്നും എനിക്ക് തോന്നി. പുകയുന്ന ഒരു തീക്കുണ്ഡത്തില്‍നിന്നും പൊട്ടിപ്പാറുന്ന തീപ്പൊരികളെപ്പോലെ പുച്ഛവും ദേഷ്യവും കടുത്ത അവജ്ഞയും അന്ധമായ ശക്തിയുമൊക്കെ എന്റെ മനസ്സില്‍ നിന്നു ചിതറി.<br />
“വിടൂ.” ഞാന്‍ പറഞ്ഞു. “ഞാനുടനെ മടങ്ങിവരാം.” തുടുത്ത പ്രഭാതം ജനലിനപ്പുറം നിന്നിരുന്നത് ഞാന്‍ കണ്ടു. കാറ്റിന്റെ മൂളക്കം പതുക്കെ എന്റെ തലയില്‍ ലഹരിപോലെ പടര്‍ന്നു. ഇരുണ്ട ഇടനാഴി നാലുഭാഗത്തിനുന്നും ചുരുങ്ങിവരുന്നതും അവസാനം കൃത്യമായി എന്റെ അളവുകളുള്ള ഒരു ശവപ്പെട്ടിയുടെ ആകൃതിയില്‍ എനിക്കു ചുറ്റും പെട്ടെന്നു നിന്നതും ഞാന്‍ അറിഞ്ഞു.<br />
“വിടൂ.” ഞാനിത്തിരി ഉറക്കെപ്പറഞ്ഞു. “ഞാനിപ്പോള്‍ത്തന്നെ വരാം. എന്ന തടയണ്ട.”<br />
അപ്പോഴാണ് എന്റെ ഭര്‍ത്താവ് എന്നെ ഊക്കില്‍ തള്ളിയത്. എന്റെ മനസ്സില്‍ ഒരുമിച്ചു പൊട്ടിയ ഏതൊക്കെയോ ചരടുകളുടെ അറ്റം ധൃതിയില്‍ തിരഞ്ഞുപിടിക്കെ ഭര്‍ത്താവ് വീണ്ടും പിന്നില്‍നിന്നും എന്നെ തള്ളി. കിടക്കറയുടെ വാതില്‍ പിടിച്ചാണ് ഞാന്‍ പിന്നെ നിന്നത്. പടുതിരി കത്തുന്ന ഒരു തിരിയുടെ അറ്റംപോലെ ഭര്‍ത്താവിന്റെ മുഖം ഒരിക്കല്‍ ഞാന്‍ കണ്ടു. കറുത്ത തീ എന്നൊക്കെ ഞാന്‍ വിളിക്കുക ഒരു പക്ഷേ, അന്ന് ഭര്‍ത്താവിന്റെ മുഖത്തു കണ്ട ഭാവത്തെയാവും. എണ്ണമിഴുക്കുള്ള കൈ സ്വന്തം മാറത്തും വയറിലും തുടച്ച് എന്നെ അദ്ദേഹം വീണ്ടും കട്ടിലിലേയ്ക്കു തള്ളിയിട്ടു. കട്ടിലില്‍ പുളിച്ചുനുരഞ്ഞ അഭിമാനവുമായി മൂക്കുകത്തി വീഴുമ്പോള്‍ എനിക്കു മനസ്സിലായി. ഇന്നലെ, ഇതേപോലൊരു നിമിഷത്തിലാണ് ഞാന്‍ അമാനുഷികമായി കരഞ്ഞത്. എനിക്ക് കഠിനമായ പേടിതോന്നി. ഒരുതരി വെളിച്ചംപോലും കടക്കാത്തവിധം കിടപ്പുമുറിയുടെ ജനലുകള്‍ കുറ്റിയിട്ട് പുറത്തേയ്ക്കുള്ള വാതില്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു ഭര്‍ത്താവ്. ഒരു പക്ഷേ, ഇനി അയാള്‍ തല്ലിയേയ്ക്കും. അതു കഴിഞ്ഞാലെങ്കിലും പുറത്തിറങ്ങി കടുത്ത വെയിലില്‍ കുറേ നടക്കണം. വീണ്ടും തീ, ആളുന്ന തീ, മോഹിപ്പിക്കുന്ന വസ്തുവിനെപ്പോലെ മനസ്സിലെത്തി. പൂവുപോലെ വിടര്‍ന്നു കത്തുന്ന തീ. വാതിലിന്റെ താഴില്‍ പിടിച്ചു ഭര്‍ത്താവ് എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. മിനുത്ത കഴുത്തില്‍ തുപ്പലിറക്കുമ്പോള് ഉരുളുന്ന വലിയ ഉണ്ട. ഇരുണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്ക് ഞാന്‍ ഉരുളുമ്പോഴും അദ്ദേഹം ഇതേപോലെ നോക്കിനില്ക്കുകയാവും ചെയ്യുക, ഞാന്‍ ഓര്‍ത്തു. അതോടെ എനിക്കെല്ലാം സത്യമായിത്തോന്നി. അടഞ്ഞ വാതിലുകളും അടഞ്ഞ ജനാലകളും. ഞാന്‍ കട്ടിലില്‍ നിന്നും ഒരീറ്റുപാമ്പിനെപ്പോലെ ചീറി; “എന്നെ പുറത്തു വിടൂ. എനിക്ക് ശ്വാസം മുട്ടുന്നു. എനിക്കു വയ്യ.”<br />
എനിക്ക് യാഥാര്‍ഥത്തിലും ശ്വാസം മുട്ടിയിരുന്നു എന്നു തോന്നുന്നു. അസഹ്യമായ അസ്വാസ്ഥ്യവും വെറുപ്പും ദ്വേഷ്യവും ക്ഷീണവും ഒക്കെ എനിക്ക് തോന്നി. എന്റെ കിടപ്പറയുടെ ചുമരുകള്‍ പതുക്കെ പതുക്കെ കരിങ്കല്ലാവുന്നതും പൈപ്പിലൂടെ കിനിച്ചു വരുന്ന വെള്ളത്തെപ്പോലെ എന്റെ ചുറ്റും നിറഞ്ഞ ഇരുട്ടില്‍ ഭര്‍ത്താവ് അലിഞ്ഞില്ലാതാവുന്നതും ഒക്കെ ഞാന്‍ നിന്നനില്പില് നിന്നു കണ്ടു. കരയിക്കുന്ന ആ ഏകാന്തതയില്‍, മുങ്ങിപ്പോകുന്ന ഒരു തോണിയില്‍ നിന്നും വെള്ളത്തിലേക്ക് രണ്ടും കല്പിച്ചു ചാടുന്ന യാത്രക്കാരനെപ്പോലെ ഞാന്‍ വാതില്‍ക്കലേക്ക് പാഞ്ഞു. ദ്വേഷ്യവും നിരാശയും കഠിനമായ ഭയവും ആയിരുന്നു എന്റെ മനസ്സുമുഴുവന്‍. “എന്നെ പുറത്തുവിടൂ.” ഞാനലറി. “വാതില്‍ ഞാന്‍ ചവിട്ടിപ്പൊളിക്കും”.<br />
നിറഞ്ഞ നിശ്ശബ്ദതയില്‍ എന്റെ ശബ്ദം ഒരശിരീരിപോലെ കനംപൂണ്ടു. ഇരുട്ടില്‍ ഭീകരമായ ഒരു സത്വത്തെപ്പോലെ എന്റെ മുന്നില്‍ വിലങ്ങടിച്ചുനിന്ന വാതിലിനപ്പുറത്ത് നിറഞ്ഞ നിശ്ശബ്ദമായ ഇരുട്ടില്‍ ഞാന്‍ തനിച്ച്. ഭയംകൊണ്ട് ഞാന്‍ പെട്ടെന്നു നിശ്ശബ്ദയായി. തുറിച്ച കണ്ണുകളുമായി ഞാനാ വാതിലിനെ, യാതൊരര്‍ഥവുമില്ലാതെ നോക്കിക്കൊണ്ടേ ഇരുന്നു. ഞാനാ പറയുന്നത്. തെറ്റാണെന്നു തോന്നുന്നു. അവിടെ വാതിലേ ഉണ്ടായിരുന്നില്ല. ഞാന്‍ ആകാംക്ഷയോടെ നോക്കിയിരുന്നത് ഇരുട്ടിനെയായിരുന്നു. എനിക്ക് ഭര്‍ത്താവിന്റെ കാല്‍ക്കല്‍വീണ്, വാതില്‍ കാണിച്ചുതരാനും അത് തുറന്നുതരാനും യാചിക്കണമെന്നു തോന്നി. അഭിമാനം ആപേക്ഷികമായ ഒന്നാണ്. ക്ഷീണം കാരണം ബലഹീനമായിത്തീര്‍ന്ന മനസ്സുകൊണ്ട് അല്ലെങ്കിലും ഞാനൊരു വാതിലും തുറക്കുകയില്ല. വരണ്ട, ഒഴിഞ്ഞ പറമ്പിലൂടെ പാഞ്ഞുപോകുന്ന കാറ്റിന്റെ മൂളക്കംപോലെ സ്വന്തം ശ്വാസത്തിന്റെ വേഗം എന്നെ അരിശം പിടിപ്പിച്ചു. മനസ്സിന്റെ പിന്നില്‍, ഒരു ഉണക്ക മരംപോലെനിന്ന ഭര്‍ത്താവിന്റെ കഴുത്തില്‍, സ്വപ്നത്തില്കണ്ടപോലത്തെ ഒരിരുമ്പുകഷ്ണം വളരെ വേഗം താഴ്ന്നുപോകുമെന്ന് ഞാന്‍ ഓര്‍ത്തു.<br />
കൂട്ടില്‍ അപ്പോള്‍ പിടിച്ചിട്ട ഒരു വന്യമൃഗത്തെപ്പോലെ എന്റെ നാലുപാടുമുള്ള ചുമരുകള്‍ മണപ്പിച്ചുകൊണ്ടും മുരണ്ടുകൊണ്ടും ഞാന്‍ പലതവണ മുറിയില്‍ വട്ടംചുറ്റി. സ്വന്തം ശ്വാസത്തിന്റെയും കാലടിയുടെയും ശബ്ദം കാതില്‍, എല്ലാം മൂടുന്ന ഒരു മുഴക്കമായി നില്‍ക്കെ എന്റെ ആ ചെറിയമുറി ഒരു ഇടനാഴിയെപ്പോലെ നീളം വെയ്ക്കാന്‍ തുടങ്ങി. വളവും തിരിവുമുള്ള ഇടുങ്ങിയ ആ ഇടനാഴിയുടെ അറ്റം കാണാന്‍ ഞാന്‍ ഓടിത്തുടങ്ങിയതപ്പോഴാണ്. ആ കൂരിരുട്ടില്‍, അതിവേഗം ഓടിക്കൊണ്ടിരിക്കെ, നിലത്ത് എറുമ്പുകള്‍ തുളയ്ക്കുന്ന അതിസൂക്ഷ്മമായ തുളപോലെ വെളിച്ചത്തിന്റെ ഒരു തരി ഞാന്‍ കണ്ടു. ഓടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്തിനാലാവാം ഞാന്‍ അതിന്റെ മുകളില്‍നിന്ന് ചുരമാന്താന്‍ പുറപ്പെട്ടത്. പെട്ടെന്ന് വെളിച്ചത്തിന്റെ തരികള്‍ പൂഴിപോലെ എന്റെ മേല്‍ വന്നുവീണു. അങ്ങനെയാണ് ഞാന്‍ രാജകുമാരനെ കണ്ടെത്തിയത്. മുകളില്‍ ചിറകുകള് വിടര്‍ത്തിനിന്ന കുതിരക്കുമേല്‍ സര്വാലംകൃതനായി വാളേന്തി രാജകുമാരന് ഇരുന്നു. അദ്ദേഹത്തിന്റെ ചിരിയില്‍നിന്നാണ് എന്റെ മേല്‍ വെളിച്ചത്തിന്റെ തരികള്‍ വന്നു വീണിരുന്നത്.<br />
തിളങ്ങുന്ന ജീനിപ്പുറത്ത് ഇരുന്ന് രാജകുമാരന് ചുവട്ടില്‍ നില്ക്കുന്ന എന്റെ നേരെ കൈനീട്ടി. ആ കൈകളില്‍ പിടിച്ചുകേറി കുതിരപ്പുറത്തിരിക്കെ എന്റെ തലയില്‍ തലോടി രാജകുമാരന് ചോദിച്ചു. “എന്താണ് നിനക്ക് വേണ്ടത്? ”<br />
“പറക്കണം” ഞാന്‍ പറഞ്ഞു.<br />
“എവിടേക്ക്? ” രാജകുമാരന് ആരാഞ്ഞു.<br />
ഞാനൊരുപാടാലോചിച്ചു. എവിടേക്കാണ് പറക്കുക? അവസാനം ഞാന്‍ പറഞ്ഞു. “എനിക്കറിയില്ല. അത് അങ്ങുതന്നെ തീര്‍ച്ചയാക്കൂ.”<br />
രാജകുമാരന് വെളിച്ചത്തിന്റെ തരികള്‍ ഉതിര്‍ത്തുകൊണ്ട് ചിരിച്ചു. എന്നിട്ട് കഴുത്തില്‍ക്കിടന്ന വലിയ മാലയിലെ രത്നം പതിച്ച ലോക്കറ്റില്‍ നോക്കി പറഞ്ഞു. “ഇവളെ രാജകുമാരിയാക്കുക.”<br />
പൊടുന്നനെ അതിസുന്ദരിയും സര്‍വാഭരണ വിഭൂഷിതയുമായ ഒരു രാജകുമാരിയായി ഞാന്‍. ഞാനുടുത്ത വസ്ത്രത്തിന്റെ ഞൊറികളായിരുന്നു സമുദ്രത്തിന്റെ തിരമാലകള്‍. എന്റെ മുടിയില്‍ ചൂടിയ രത്നങ്ങള്‍ നക്ഷത്രങ്ങളായി.<br />
“ഇനി രാജകുമാരിക്കൊരു വാള് ഞാന്‍ തരാം.” രാജകുമാരന് പറഞ്ഞു. “നീ ഓങ്ങിയ വാള് പക്ഷേ, നിനക്കു ഫലപ്രാപ്തിയില്ലാതെ തിരിച്ചെടുക്കാനാവില്ല.”<br />
അതിശക്തമായ ആ വാളും കിരീടവും എന്തെന്നില്ലാത്ത ആത്മവിശ്വാസവുമായി ഞാന്‍ രാജകുമാരനൊത്ത് ആകാശത്തിലൂടെ ഒരുപാടുദൂരം പോയി. അങ്ങനെ പറക്കുമ്പോഴാണ് എന്റെ ഭര്‍ത്താവിനെ താഴെ, വളരെ താഴെ, തഴുതിട്ട വാതില്ക്കല് കാവല്‍ക്കാരനെപോലെ ഞാന്‍ കണ്ടത്.<br />
“എന്നെ ഒന്നു താഴത്തേക്കാക്കൂ” ഞാന്‍ രാജകുമാരനോട് പറഞ്ഞു: “ഞാനുടനെ മടങ്ങിയെത്താം.”<br />
ഒരു പക്ഷിയുടെ തൂവല്‍ താഴത്തേക്ക് ഒഴുകി വീഴും പോലെ ഞാന്‍ അതിവേഗം ഭൂമിയിലെത്തി. അവിടെ, വാളും കിരീടവും സര്‍വാലങ്കാരങ്ങളും ഏറെ അഹംഭാവവുമായി ഞാന്‍ ഭര്‍ത്താവിനു നേരെ മുന്നിലെത്തി. അതീവസുന്ദരിയും രാജകുമാരിയുമായിത്തീര്ന്നിരുന്ന എന്നെ അദ്ദേഹം നിമിഷങ്ങളോളം നോക്കിനിന്നു. അദ്ദേഹത്തിന്റെ മുഖത്തുകണ്ട അവിശ്വാസത്തിന്റെയും അതൃപ്തിയുടെയും നേരെ എന്റെ ചുണ്ടില്‍ വിരിഞ്ഞ പുച്ഛം നിറഞ്ഞ ചിരി കാരണമാകാം പൊടുന്നനെ ഒരു വേട്ടനായയുടെ കഴിവോടും വേഗതയോടും കൂടി അദ്ദേഹം എന്റെ മേല്‍ ചാടി വീണത്. നിമിഷത്തിന്റെ ഒരു ചെറിയ അംശംകൊണ്ട് അദ്ദേഹം എന്റെ സ്വര്‍ണക്കിരീടം തട്ടിത്തെറിപ്പിച്ചു. അതു ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയാതെ വയ്യ. ഞങ്ങള്‍ രണ്ടുപേരും നിലത്തേക്ക് കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ ഒരുമിച്ച് മറിഞ്ഞു. അതോടെ കെട്ടിയ എല്ലാ ചരടുകളും തകര്‍ന്ന ഒരു കമാനം പോലെയായി എന്റെ മനസ്സ്. വെള്ളപ്പൊക്കത്തിലായ നദിയെപ്പോലെ ഇരുട്ട് അതില്‍ കുലംകുത്തി പതഞ്ഞു. ആ ഇരുട്ടില്‍ ചിതറിക്കിടന്ന ആയിരം സാധനങ്ങള്ക്കിടയ്ക്ക് എന്റെ കൈയില്‍ നിന്ന് തെറിച്ച സുവര്‍ണവാള്‍ അനാഥമായി കിടക്കുന്നതുകണ്ട്, ശത്രുഭടന്റെ കൈയില്‍ നിന്ന് പ്രഹരമേറ്റ രാജ്ഞിയെപ്പോലെ ഞാന്‍ അപമാനിതമായി. എന്റെ ഈ തോല്‍വിയും അപമാനവും മുകളിലിരുന്ന് രാജകുമാരന് കാണുകയാവും. തൊട്ടു മുന്നില്‍ക്കണ്ട മെലിഞ്ഞ, പൗരുഷമില്ലാത്ത കഴുത്തില്‍ കണ്ണ് ഒരു നിമിഷം തറഞ്ഞു. രാജകുമാരന്റെ അരികിലേക്ക് അതിവേഗം മടങ്ങേണ്ടതുണ്ടെന്ന കാര്യം എനിക്കപ്പോഴാണ് ഓര്‍മവന്നത്. ഒരു ര്ജ്ഞിയെപ്പോലെ ഞാന്‍ വാള് വലിച്ചെടുത്തു. വിഷപ്പാമ്പിന്റെ മിന്നുന്ന പുറം പോലെയുള്ള ആ മിനുത്ത കഴുത്താണോ ഉറയൂരിയ എന്റെ വാളാണോ ഭര്‍ത്താവിനെ കൊല്ലാന്‍ എന്നെ പ്രേരിപ്പിച്ചതെന്നറിഞ്ഞുകൂടാ. അതൊക്കെ പക്ഷേ, അപ്രസക്തങ്ങളാണ്. സ്തംഭിച്ചുനിന്നിടത്തു നിന്നും കൈകള്‍ അയഞ്ഞ് ഒരു ഭാഗത്തേക്ക് മറിഞ്ഞു വീഴുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖം ഞാന്‍ പ്രതീക്ഷിച്ചപോലെയേ അല്ലായിരുന്നു. മരണം നമ്മളെയൊക്കെ വല്ലാതെ വിലകെട്ടവരും വിഡ്ഢികളും ആക്കുന്നു. എന്റെ കാല്ക്കല് വീണുകിടക്കുന്ന ഈ മനുഷ്യന്റെ മുഖം അവിശ്വസനീയമാം വിധം ഒരു തികഞ്ഞ വിദൂഷകന്റേതുപോലെയായിരുന്നു. അഴയില്‍ ഉണങ്ങാനിട്ട ഒരു വെളുത്ത മുണ്ടെടുത്ത് ഞാന്‍ എന്റെ ഭര്‍ത്താവിന്റെ തല മൂടിപ്പുതപ്പിച്ചു. ഒട്ടും ക്ഷീണം തോന്നാഞ്ഞതുകൊണ്ട് ചുളിഞ്ഞു കിടന്ന ഞങ്ങളുടെ കട്ടിലിലെ വിരി വൃത്തിയായി വിരിക്കുകയും അലങ്കോലപ്പെട്ടു കിടന്ന സാധനങ്ങള്‍ വെടിപ്പായിവെക്കുകയും ചെയ്തു. എന്തൊക്കെയായാലും നാം മരണത്തോട് കാട്ടേണ്ട ചില മര്യാദകളുണ്ട്. മരണം രാജകുമാരനും രാജകുമാരിക്കും വേണമല്ലോ. പക്ഷേ എത്ര ധൃതിയില്‍ ചെയ്തിട്ടും ഞാന്‍ വൈകിയെന്ന് തോന്നുന്നു. പുറത്ത് ആകാശത്തില്‍ പറക്കും കുതിരയും രാജകുമാരനും എന്നെ കാത്തുനിന്നില്ല. കുറ്റം എന്റേതുതന്നെയാണ്. വാളിന്റെ ഊക്കുമായി ഞാന്‍ വെറുതെ ഭൂമിയിലേക്ക് വരേണ്ടിയിരുന്നില്ല. എല്ലാം എനിക്ക് രാജകുമാരനോടു പറയണം. ഒറ്റയ്ക്കാവുക എനിക്ക് വലിയ പേടിയാണെന്നും വാള് ഞാന്‍ വലിച്ചെറിയുകയാണെന്നും. പക്ഷേ, എനിക്ക് കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ ഉമ്മറപ്പടിയില്‍ ഞാനിരിക്കാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. കുറ്റം എന്റേതുതന്നെയാണല്ലോ.<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-33586892390379933132016-02-07T14:46:00.000+05:302016-02-07T14:46:03.798+05:30മങ്ങുന്ന വെയില്<div dir="ltr" style="text-align: left;" trbidi="on">
പാട്ടീലിന്റെ കൂടെ, വരമ്പത്തെ പുല്‍ത്തലപ്പുകളില്‍ കാലുരസിനടക്കെ, അമ്മാവന്റെ കൂടെയാണെന്നാണ് എനിക്ക് തോന്നിയത്. മുണ്ടിന്റെ കോന്തല കക്ഷത്തിറുക്കി വടിയുടെ അറ്റം ഗമയില്‍ മണ്ണില്‍ കുത്തിനടക്കുന്ന അമ്മാവന്റെ മുന്പില്, വിളിപ്പാടകലെ ചാമിയുണ്ടാവും. തറവാട്ടിലെ കണ്ണിലുണ്ണിയായ താന്‍ അമ്മാവന്റെ വിരലില്‍ തൂങ്ങി ഒപ്പമാണ് നടക്കുക. പാടത്തെ നിരവധി പണിക്കാര് നിന്ന നില്പില് നിന്ന് തലയുയര്ത്തുകപോലുമില്ല. താറാവുകളെ പാടത്തുവിട്ട് മേയ്ക്കുന്ന അയ്നുമാപ്ല പക്ഷേ, തലചൊറിയും. തലയില്‍ക്കെട്ടിയ തോര്‍ത്തെടുത്തു ചുമലിലിട്ട് വഴിയില്‍നിന്ന് ചുവട്ടിലെ കണ്ടത്തിലേക്കിറങ്ങിനിന്ന് വായ്പൊത്തി ചിരിക്കും.<br />
“അമ്മുക്കുട്ടിക്ക് താറാവിനെ വേണോ ആവോ”<br />
അയ്നുമാപ്ലയുടെ നേരെ അമ്മാവന് തലതിരിക്കുകയോ മൂളുകയോ ഒന്നും ചെയ്യില്ല.<br />
അമ്മാവന് നായാട്ടിനും പോകുമായിരുന്നു. വലിയ വിളക്കുകളും ഏറെ ബഹളവും അനുചരന്മാരുമൊക്കെയായി രാത്രി തിരിച്ചെത്തുന്ന അമ്മാവനെ മൂന്നാംനിലയിലെ മരയഴികള്‍ക്കിടയിലൂടെ പല തവണ നോക്കി കിടന്നിട്ടുണ്ട്. പിന്നില്‍ ആര്‍ഭാടത്തോടെ തോളിലേറ്റിക്കൊണ്ടു വരുന്ന ചോരപ്പാടുകള്‍ നിറഞ്ഞ മൃഗത്തെ തൊടിയിലിട്ട് തൊലി പൊളിക്കുമ്പോള്‍ ഇരുട്ടില്‍ തന്റെ അടുത്തേക്ക് കുറെക്കൂടി നീങ്ങിക്കിടന്ന് താഴ്ന്ന ശബ്ദത്തില്‍ ഉണ്ണ്യേട്ടന് ചോദിക്കും.<br />
“ജാനു ഒറങ്ങ്ാ? ”<br />
“ഏയ്! അല്ല.”<br />
ഉരുണ്ടുരുണ്ട് താഴേക്കു വന്ന പക്ഷിയെ പ്രസാദും ഞാനും നോക്കി നിന്നു. നൂല്പൊട്ടിയ പട്ടംപോലെ ആകാശത്തില്‍ ഒരുനിമിഷം അതു വിറച്ചിരുന്നു.<br />
പിന്നില്‍ കാത്തുനിന്നിരുന്ന സാംബന്റെ കൈകളിലേക്ക് തോക്കെറിഞ്ഞു കൊടുത്തു പാട്ടീല്‍ ഉറക്കെ ചിരിച്ചു.<br />
“അയ്യ്യായ്യ്യോ! ആണ്കുട്ടികള്ക്കിത്ര പേട്യോ.”<br />
സിനിമകളിലല്ലാതെ തോക്ക് കണ്ടിട്ടില്ലാത്ത പ്രസാദ് പാട്ടീലിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അവന്റെ അമ്പരപ്പു പാട്ടീലിനെ ചിരിപ്പിച്ചിരിക്കണം. പാട്ടീല്‍ പ്രസാദിന്റെ പുറത്തുതട്ടി. തോട്ടിലെ തെളിഞ്ഞ വെള്ളത്തിലാണ് സാംബന് പക്ഷിയെ കഴുകിയത്. ചോര, കെട്ടുപിണഞ്ഞ നേര്‍ത്ത നൂലുകളെപ്പോലെ സാംബന്റെ കാലിനുചുറ്റു പടര്‍ന്നു. പ്രസാദ് വീണ്ടും പാട്ടീലിനെ നോക്കി.<br />
“ഉം? ” പട്ടീല്‍ ചോദിച്ചു.<br />
പ്രസാദ് ഒന്നും പറയാത്തതുകൊണ്ടാവണം പാട്ടീല്‍ വീണ്ടും ചോദിച്ചു.<br />
“എന്തേ?”<br />
“വെറുതെ”. കണ്ണുകള്‍ പാട്ടീലിന്റെ മുഖത്തുനിന്നും ധൃതിയില്‍ പിന്‍വലിക്കവേ പ്രസാദ് പറഞ്ഞു: “എന്താ ഈ പൂവിന്റെ പേര്? ”<br />
“ചമേലി.”<br />
പാട്ടീലിന്റെ ക്ഷണമനുസരിച്ച് നഗരത്തിന്റെ ചൂടിലും തിരക്കിലും നിന്ന് നാട്ടിന്‍പുറത്തിന്റെ കുളിര്‍മയിലേക്ക് കുറച്ചുദിവസത്തേക്കു രക്ഷപ്പെട്ടതായിരുന്നു ഞങ്ങള്‍. ബഹുവര്‍ണങ്ങളിലുള്ള നാടകള്‍ മെടഞ്ഞ ഭംഗിയാര്‍ന്ന കട്ടിലില്‍ തുറന്ന ആകാശത്തിനുകീഴെ, പാട്ടീലിന്റെ വീട്ടുമുറ്റത്ത് ഞങ്ങള്‍ ആലസ്യമാണ്ടിരിക്കെ ചെടികള്‍ക്കും അവയിലെ മുള്ളുകള്ക്കുമിടയിലൂടെ അവയൊക്കെ തൊട്ടും താലോലിച്ചും പ്രസാദ് ഓടി നടന്നു. മാഞ്ഞവഴിയിലൂടെ ഒരുപാടുദൂരം തിരിച്ചുനടന്ന് ഒന്നുനിന്നപോലെ തോന്നി എനിക്ക്.<br />
സ്വര്‍ഗം കാണാന്‍, കോടിത്തോര്ത്തുകൊണ്ട് നെറ്റിയില്‍ നൂറ്റൊന്നുരയ്ക്കാന് ഉണ്ണ്യേട്ടനാണ് പറഞ്ഞത്.<br />
തൊഴുത്തിനു പിന്നിലെ വളക്കൂനകള്ക്കു മറവില്‍ നട്ടുച്ചവെയിലത്തായിരുന്നു ശ്രമം.<br />
അടി വീണത് ഓര്‍ക്കാപ്പുറത്താണ്.<br />
“ഇനി തെരയാത്ത സ്ഥലല്ല്യ! ” വലിയമ്മ ദേഷ്യം കൊണ്ടു കിതച്ചു.<br />
“ചെയ്യ്വോ ഇനി...? ആരും കാണാത്തോടത്ത് വന്നിരിക്യാന്ന്? ഈ വളപ്പില്‍ ഒരു തലക്കല്‍ കെടന്ന് ചത്താ ഒരാളും അറിയില്ല.”<br />
ചോര പൊടിഞ്ഞുവീര്ത്തു ചുകന്ന നെറ്റി ഒരു കൈപ്പടം കൊണ്ടുപൊത്തി ഉണ്ണ്യേട്ടന് തേങ്ങി.<br />
“സ്വര്‍ഗം കണ്ടിരുന്നെങ്കിലോ! ഈ തല്ലണോരൊക്കെ അപ്പൊ പിന്നാലെ വന്നേനെ!”<br />
തോട്ടില്‍ നിന്നു കിട്ടിയ വലിയ മിനുത്ത വെള്ളാരംകല്ല് കുഴുകി സാംബന് തോടിന്റെ കരയില്‍വെച്ചു. സാംബന്റെ നേര്‍ത്ത ചിരിയില്‍ നിന്ന് തിരിഞ്ഞു പൊടുന്നനെ പ്രസാദ് പാട്ടീലിനെ നോക്കി.<br />
“എടുത്തോളൂ” പാട്ടീല്‍ പ്രസാദിനോട് പറഞ്ഞു: “അവനങ്ങട് കേറിപ്പോട്ടെ.”<br />
“എന്താ സാംബനെ തൊട്ടാല്‍?<br />
ഇന്നലെ പ്രസാദ് ചോദിച്ചിരുന്നു.<br />
തിളങ്ങുന്ന, മനോഹരമായ ചിത്രപ്പണികളുള്ള ഹുക്കയില്‍ നിന്നും, അടികൊണ്ടാലെന്നപോലെ പൊടുന്നനെ മുഖമുയര്‍ത്തി പാട്ടീല്‍ എന്നെ നോക്കി. ആരും ഒന്നും പറയാതിരുന്നതിനാലാവണം പ്രസാദ് വീണ്ടും ചോദ്യമാവര്ത്തിച്ചത്.<br />
ഉരുണ്ട തലയണയില്‍ ചാരി കാല് നീട്ടി ഇരുന്നിടത്തുനിന്ന് ദേശ്പാണ്ഡെ എഴുന്നേറ്റ്, വിലകൂടിയ കോളാമ്പി അടുത്തേക്കുവലിച്ചു വെച്ച് അതിലേക്കു കാറിത്തുപ്പി.<br />
“തൊടണ്ട.” ഞാന്‍ പറഞ്ഞു: “അല്ലെങ്കിലും അവനെ തൊട്ട് പുണ്യൊന്നും നേടാനില്ല്യലൊ ഇപ്പൊ. ”<br />
“ദൈവത്തിനെ നമുക്ക് മറികടന്നുകൂട.” പാട്ടീലാണ് തുടങ്ങിയത്.<br />
“അദ്ദേഹത്തിന്റെ ഹിതം നടക്കുക തന്നെ ചയ്യും. കൊല്ലണോനേം, ചാവണോനേം നിരീച്ചാ മറിച്ചിടാന്‍ വയ്യാത്തോണ്ടല്ല അദ്ദേഹം മിണ്ടാതിരിക്കണത്. ഈ ഞാന്‍ പോത്തിന്റെ തൊലി പൊളിക്കാന്‍ പോയാല്‍ ഒട്ടും നേര്യാവില്ല.”<br />
ദേശ് പാണ്ഡെയുടെയും പാട്ടീലിന്റെയും മുഖത്തെ അതിരുകവിഞ്ഞ ഗൗരവമാവാം പ്രസാദ് പിന്നിടൊന്നും ചോദിച്ചില്ല. പാട്ടീലിന്റെ മുഖം, തിളങ്ങുന്ന അഭേദ്യമായ ഒരു മതില്പോലെയുണ്ട്. ഞാന്‍ പ്രസാദിനെ ഒന്നുകൂടി അടുത്തേക്കിരുത്തി തലതാഴ്ത്തി.<br />
തറവാട്ടില്‍ കന്നുമേയ്ക്കുന്ന വള്ളിപ്പെണ്ണിനെ, മണ്ണില്‍ നാലുകാലില്‍ കുനിപ്പിച്ചു നിറുത്തി അവളുടെ പുറത്തുകയറി നിന്ന് മാങ്ങ പൊട്ടിക്കാന്‍ ശ്രമിക്കവേ വള്ളി കെഞ്ചി.<br />
“വേണ്ട ചെറ്യമ്പ്രാന്,” കുനിഞ്ഞിടത്തുനിന്നു നിവരാതെ വള്ളി കരഞ്ഞു: “വല്ല്യമ്പ്രാന്‍ കണ്ടാല്‍ അടിയന്റെ തൊലിപൊളിക്കും”.<br />
ഉണ്ണ്യേട്ടന് കേട്ടില്ല. അന്ന് ആ നട്ടുച്ചയ്ക്ക് അവിടെ അമ്മാവന് എത്തിയതെങ്ങനെയെന്ന് ഇന്നുമറിയില്ല. താനും വള്ളിയും ഉണ്ണ്യേട്ടനെ മാവിന്‍കൊമ്പത്ത് തൂങ്ങാന്‍ വിട്ട് നിലവിളിച്ചുകൊണ്ടോടി.<br />
പിന്നെ, അന്നു വൈകുന്നേരം പുറമുറ്റത്തുവെച്ച് വള്ളി, നിറുത്താതെ വീണ ചാട്ടയ്ക്കുകീഴില് പിടയുമ്പോള്‍ കോലായത്തലപ്പില്‍ ഇരുപുറത്തുമായി ഇരിക്കുകയായിരുന്നു ഞാനും ഉണ്ണ്യേട്ടനും. വടക്കോറത്തെ മുറ്റത്ത് വള്ളിയുടെ അമ്മ ഞങ്ങള്‍ക്കൊക്കെ ഉണ്ണാനുള്ള അരി ചേറി വൃത്തിയാക്കി.<br />
അവസാനം, നാലകത്തെ ഇരുട്ടില്‍ തൊട്ടുതൊട്ടുറങ്ങാന് കിടക്കുമ്പോള്‍ ഉണ്ണ്യേട്ടന് പതുക്കെ പറഞ്ഞു.<br />
“വള്ളിപ്പെണ്ണിനെ തൊട്ടാ ഒന്നും പറ്റില്ല”.<br />
“ഉം.” താന്‍ മൂളി.<br />
“അവളെ തല്ലണ്ടായിരുന്നു”.<br />
“ഉം”.<br />
“ഞാന്‍ പറഞ്ഞിട്ടാ അവളങ്ങനെ...”<br />
“ഉണ്ണ്യേട്ടന് മിണ്ടാണ്ടെ കിടക്കുണുണ്ടോ? ”<br />
തോട്ടിന്റെ കരയില്‍ നിന്നെടുത്ത കല്ല് കുറച്ചുനേരം നോക്കിനിന്ന് പ്രസാദ് പോക്കറ്റിലിട്ടു.<br />
മുന്പില് വിളിപ്പാടകലെ സാംബന്, പിന്നെ പ്രസാദ്, പിന്നില്‍ ഞാനും പാട്ടീലും. അതായിരുന്നു ഞങ്ങളുടെ നിര.<br />
“അതെ. മിസിസ് നായര്‍” നടത്തത്തിനിടയില്‍ എന്തിന്റെയോ തുടര്‍ച്ചയെന്നപോലെ പാട്ടീല്‍ പറയുകയായിരുന്നു. “നമ്മുടെ തെറ്റ്, ശരി, ഗര്‍വ് ഒക്കെ വെറുതെ. എല്ലാം ആ അവിടുത്തെ ഇച്ഛപോലെയേ വരൂ. വെറും കരുക്കളാണ് നാം. കൃമികള്‍.”<br />
സ്വന്തം കുപ്പായത്തിന്റെ ആനക്കൊമ്പുകൊണ്ടുള്ള കുടുക്കുകള്‍ പാട്ടീല്‍ എന്തുകൊണ്ടോ തിരുപ്പിടിച്ചിരുന്നു. ഞങ്ങള്‍ക്കു ചുറ്റും തെളിമയോടെ നിന്ന പോക്കുവെയില്‍പോലെ അദ്ദേഹത്തിന്റെ മുഖം ശാന്തമാണ്. നിഷ്കളങ്കതയോളമെത്തുന്ന എന്തെന്നില്ലാത്ത ആ പവിത്രത, എന്നെ വല്ലാതെ സ്പര്‍ശിച്ചു എന്നു തോന്നുന്നു. നിരന്തരമായ ഒരു പീഡനം പോലെ പിന്നെ അതെന്നിലേക്കിറങ്ങവേ, ചിറകുകള് നഷ്ടമായ പക്ഷിയോടെന്നപോലെ എനിക്കദ്ദേഹത്തോട് പാവം തോന്നി. ഇനി കാലുകള്‍തന്നെ വേണം പാട്ടീലിനോടാന്. പറക്കാനും.<br />
“ദാ, ഇവിടക്ക് ഒന്നും തോന്നരുത്.” നാലുകെട്ടിനകത്തെ മുഷിഞ്ഞ വെളിച്ചത്തില്‍ മുഖാഭിമുഖം നിന്ന് അമ്മ്വോമ്മ അമ്മയോടു പറഞ്ഞു.<br />
“കര്‍ക്കിടകത്തിലെ പെരുംമഴത്ത്, ന്റെ അമ്മിണി വെശന്ന് പൊരിഞ്ഞ് ന്റെ കൈയില്ക്കെടന്ന് ചത്തപ്പൊ ഞാനൊന്നും പറഞ്ഞില്ല, മുജ്ജന്മഫലാന്ന് കരുതി. പക്ഷേ, കഴിഞ്ഞ ജന്മത്തെ കണക്ക് ഈ ജന്മത്തേക്ക് എന്തിനാ ഒരു നീട്ടിക്കെട്ടല്. അപ്പപ്പത്തെ കണക്ക് അപ്പപ്പൊ തീര്‍ക്കാന്‍ വയ്യാണ്ടെ എന്തിനാ ഈശ്വരന്ന്നും പറഞ്ഞ് ഇങ്ങനൊരുത്തന്?”<br />
വേഷ്ടിത്തലപ്പെടുത്തു ചെവിപൊത്തി അമ്മ അകത്തേക്കോടി. “ദൈവദോഷം പറയരുത് അമ്മ്വോ” അമ്മ അന്ന് തന്റെ വേലക്കാരിയെ ശാസിച്ചു. “നെനക്കാ അദ്ദേഹത്തിനാ അധികം വിവരം?”<br />
ചായ്പിലെ ഇരുട്ടില്‍ പക്ഷേ, അമ്മ്വോമ്മ നിറുത്താതെ കരഞ്ഞു.<br />
പമ്പരം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടാന്‍ ചെന്ന തന്നെയും ഉണ്ണ്യേട്ടനെയും അവര്‍ നെഞ്ചോട് കൂട്ടിപ്പിടിച്ചിരുന്നു.<br />
”എന്തിനാ അമ്മ്വോമ്മ കരയണ്?”<br />
“ഗോവിന്ദന്കുട്ടിക്കേ തീരെ വയ്യ.” കണ്ണിലൂടെ കുതിച്ചുചാടിയ വെള്ളം വീണ്ടും തുടച്ച് അവര്‍ തേങ്ങി, “അവന്... അവന് ദാഹിച്ചാലോന്നാ നിക്ക് പേടി പക്ഷേ, ഇവടേം ഇപ്പൊ എന്താ കാട്ടാ... ഈ തെരക്കില്... ”<br />
“ഞാന്‍ പറയാം അമ്മ്വോട്, ഉണ്ണ്യേട്ടന് പറഞ്ഞു.<br />
ഉണ്ണ്യേട്ടന്റെ തലയില്‍ തടവി അമ്മ്വോമ്മ പെട്ടെന്നാണ് ചിരിച്ചത്.”<br />
“പമ്പരല്ലേ വേണ്ടത് കുട്ട്യോള്‍ക്ക്, ” അവര്‍ ചിരിയോടെ തുടര്‍ന്നു. “ദാ പ്പൊ ഉണ്ടാക്കിത്തരാം അമ്മ്വോമ്മ”.<br />
കുറ്റിക്കാട്ടിനു നടുവില്‍ താരതമ്യേന തെളിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ വന്നുനിന്നത്. പടര്‍ന്നുനിന്ന ഒറ്റമരത്തിനു ചുവട്ടില്‍ വാരിക്കൂട്ടിയ കരിങ്കല്‍ച്ചീളുകള്‍ പോലെ കുറെ ആള്ക്കാര്. പാട്ടീല്‍ അവര്‍ക്കെതിരെ ഇടതുവശത്തെ പാറപ്പുറത്താണിരുന്നത്. സാംബന് പട്ടീലില്‍ നിന്നു വിടവാങ്ങി കരിങ്കല്‍ കൂമ്പാരത്തിന്റെ മുന്നില്‍ ഒരു വിളിപ്പാടകലെ നിന്നു. ഒരു യജ്ഞത്തിനെന്നപോലെ ഗൗരവം പൂണ്ട എല്ലാവര്ക്കും മുകളില്‍, പക്ഷികളുടെ ശബ്ദങ്ങള്‍ അനക്കമറ്റ വെള്ളത്തിനു മുകളില്‍ വീണ ഉണങ്ങിയ ഇലകളെപ്പോലെ പാറി.<br />
കൈകള്‍ പിന്നോക്കം കെട്ടി കുട്ടിയെ പാട്ടീലിന്റെ മുന്‍പിലേക്ക് കൊണ്ടുവന്നത് സാമാന്യത്തിലധികം തടിച്ച രണ്ടാള്ക്കാരായിരുന്നു. കുട്ടിയെ ഉന്തിയ വയറ്റിലെ പാടുകളില്‍, കാല്‍മുട്ടിലെ ചിരങ്ങില്‍, കണ്ണിലെ പീളയില്‍, ചെവിയില്‍, എല്ലാം ഈച്ചയാര്‍ത്തു, നീരുവന്നു വികൃതമായ കാലുകളില്‍ കയറിന്റെ പാടുകള്‍ തെളിഞ്ഞുകിടന്നു. കരിഞ്ഞ ഒരു തീക്കൊള്ളിയുടെ അറ്റംപോലെ നിന്ന മുഖത്തിനു ചുറ്റും പാറിയ ഈച്ചകളെ അകറ്റാന്‍ അവന് ഇടയ്ക്കിടെ മുഖം ഇളക്കിക്കൊണ്ടിരുന്നു.<br />
കുട്ടി, ഒരു പരിചയക്കേടിന്റെ അസ്വാസ്ഥ്യത്തോടെ പാട്ടീലിനെത്തന്നെയാണു നോക്കിയത്. അവന്റെ മുഖത്തെ, കുഴിഞ്ഞ വടുപോലെ കിടന്ന ക്ഷീണമാവാം, അതവാ കഴുകിയാല്‍ നിറമൊന്നു മങ്ങുകപോലുമില്ലാത്ത കറ കണക്കെയുള്ള ആ മുഖഭാവമാവാം കാരണം, ഞാന്‍ പ്രസാദിനോട് വീണ്ടും ഒന്നുകൂടി ചേര്‍ന്നിരുന്നു.<br />
പാട്ടീലിന്റെ മുഖം എന്റെ നേരെ ഒരു നിമിഷം തിരിഞ്ഞു. അസാമാന്യമാം വിധം ശാന്തവും ശുഭ്രവും ആയ ആ മുഖം ആവശ്യത്തിലധികം എന്റെ നേരെ നിന്നിരിക്കണം. വായിലെ വെറ്റിലച്ചാര്‍ മുഴുവന്‍ മുന്നിലെ ഉണങ്ങിയ മണ്ണിലേക്ക് കാറിത്തുപ്പി ദേശ്പാണ്ഡെ ചിരിച്ചു. ഒരു പഴുപ്പിച്ച ഇരമ്പുകമ്പിപോലെ ആ ചിരി എന്റെ മനസ്സിലൂടെ കോറി. പിന്നെ നിരങ്ങി.<br />
എതിരെ, മരത്തില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട സ്ത്രീ, ഞങ്ങള്‍ക്കൊക്കെ നടുവില്‍ ഒരു കാഴ്ചവസ്തുവിനെപ്പോലെ നിന്ന ആ കുട്ടിയെത്തന്നെയാണ് നോക്കിയത്. പോറലുകളില്ലാത്ത, എല്ലാവരേയും നാണിപ്പിക്കും വിധം തിളക്കമാര്‍ന്ന അത്തരം സൗമ്യത ഒരുപക്ഷേ അമ്മമാരുടെ മാത്രം മുതലാവണം. ഞങ്ങളെയൊക്കെ കീഴിലൊതുക്കിപ്പിടിച്ച് അനന്തമായ മടുപ്പോടെ നിന്ന ആകാശം പോലെയായിരുന്നു അവരുടെ മുഖം. നക്ഷത്രങ്ങള്‍പോലെ തിളക്കമാര്‍ന്ന കണ്ണുകള്‍ മാത്രം കുട്ടിയുടെ നീരുവന്ന കാലുകളിലെ, കൈകളിലെ കയറുരഞ്ഞ പാടുകളില്‍ ഒരു ശാഠ്യത്തോടെ നിന്നു. ആ കണ്ണുകള്‍ അതേപടി ആരുടെയെങ്കിലും നേരെ തിരിഞ്ഞെങ്കില്‍, ഞാന്‍ ഓര്‍ത്തു, ഒരു പക്ഷേ ഞങ്ങളാകെ കത്തിയേനെ!<br />
“മുജ്ജന്മസുകൃതംന്നല്ലാണ്ടെ എന്താ പറയ്ാ?” തന്റെ അമ്മ പറഞ്ഞു: “അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്ക്ന്നെ. കര്‍മഫലം ഇറക്കി വെയ്ക്കാന്‍ പറ്റ്വേ? ”<br />
കല്യാണക്കാര്ക്കുള്ള വെറ്റിലത്താലങ്ങള്തേച്ചു വെളുപ്പിക്കുകയായിരുന്ന അമ്മ്വോമ്മ ഒരക്ഷരം മിണ്ടിയില്ല.<br />
“ആ! ” അമ്മ തുടര്‍ന്നു: “കണ്ണില്ലാത്ത ആളൊന്ന്വല്ലല്ലോ മോളിലിരിക്കണ്? അദ്ദേഹം എന്തെങ്കിലും കണ്ടിട്ടുണ്ടാവും.”<br />
വേലക്കാരിയാണെന്നത് മറന്ന്, അമ്മ്വോമ്മ പെട്ടെന്നാണ് അമ്മയെ നോക്കി ചിരിച്ചത്. ഏന്തിമറിഞ്ഞുവന്ന തിരയ്ക്കുമുന്നിലെ പുല്‍ക്കൊടിയെപ്പോലെ അമ്മ അന്ന് ചൂളി.<br />
പിന്നെ, ചായ്പിലെ ഇരുട്ടില്‍, ഒരു തുണിസഞ്ചിയില്‍ സ്വന്തം സാധനങ്ങള്‍ നിറച്ച് പോകാനൊരുങ്ങവെ, ചില്ലറകള്‍ സൂക്ഷിച്ചിരുന്ന ചെറിയ അളുക്കില്‍ നിന്ന് അവര്‍ വലിയ ഒരു ഗോട്ടി ഉണ്ണ്യേട്ടനു സമ്മാനിച്ചു.<br />
“ഇപ്പോ ഗോവന്ദന്‍കുട്ടി എവ്ടാണ്ടാവോ? ” താനാണ് ചോദിച്ചത്.<br />
“സ്വര്‍ഗത്തില്‍” ഒരു നിമിഷം തന്റെ മുഖത്തുതന്നെ തറച്ചുനോക്കി നിന്ന് അവര്‍ പറഞ്ഞു:<br />
“എന്താ സംശയം? ”<br />
കുട്ടി പെട്ടെന്നാണ് അമ്മയെ നോക്കി വാവിട്ട് കരയാന്‍ തുടങ്ങിയത്. ഒരുത്സവത്തിന്റെ തീവ്രതയോടെ തന്നെ പൊതിഞ്ഞുനിന്ന ആള്‍ക്കൂട്ടത്തിന്റെ നേരെ അവന് പിന്നെ മാറി മാറി നോക്കി. ആരും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. യാഗാഗ്നിയിലേക്കു ചളിവെള്ളം തെറിപ്പാച്ചാലെന്നപോലെ, പാട്ടീലിന്റെ ബ്രാഹ്മണ്യം തികഞ്ഞ മുഖം കുട്ടിയുടെ മേല്‍ ചാട്ടയുടെ ഊക്കോടെ വീണു. പക്ഷേ, മായാന്‍ തുടങ്ങുന്ന വെയിലില്‍ പാട്ടീലിന്റെ മുഖത്തെ വിയര്‍പ്പുതുള്ളികളും ഞാന്‍ കണ്ടു.<br />
“അവന് വെള്ളം കൊടുക്കണം, ” ഒരു തുടര്‍ച്ചയെന്നപോലെ സ്ത്രീ പറഞ്ഞു.<br />
പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കമറ്റുനിന്നിരുന്നവര് ഒന്നാകെ ഇളകി. വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം കുട്ടിയുടെ ഉന്തിയ വയറ്റിലൂടെ, ഈച്ചയാര്‍ക്കുന്ന ചിരങ്ങിലൂടെ ഒക്കെ ഒഴുകി, കാല്‍ച്ചുവട്ടിലെ ഉണങ്ങിയുറച്ച ഭൂമിയുടെമേല്‍ പിന്നെ അതൊരു പാടുപോലെ കിടന്നു.<br />
കരച്ചില് ഒരപസ്വരം പോലെ തുടര്ന്നതുകൊണ്ടാവണം, കുട്ടിയുടെ വായ് അവര്‍ അടച്ചുകെട്ടിയത്. പടരുന്ന ദുര്‍ഗന്ധം പോലെ നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞു. ഇനി ചേര്ന്നിരിക്കാനാവാത്തവിധം ഞാന്‍ പ്രസാദിനോട് ചേര്‍ന്നിരുന്നു. കുട്ടിയുടെ കണ്ണിലൂറിയ വെള്ളം ചുവട്ടിലേക്കൊഴുകിയാല്, ഒരു പക്ഷേ, പ്രസാദടക്കം ഞങ്ങളേവരും അടി തെറ്റിയേക്കും. ഞാന്‍ ഭീതിയോടെ ഓര്‍ത്തു. ആ പരിഭ്രമത്തില്‍ വെള്ളാരം കല്ലുകളുടെ ഭംഗി പ്രസാദ് മറക്കും.<br />
കെട്ടിന്റെ മുറുക്കവും വേദനയും അസഹ്യമായതുകൊണ്ടാവണം കുട്ടി തന്റെ ഇരുപുറത്തും നിന്നവരുടെ മുഖങ്ങളിലേക്ക് മാറിമാറി നോക്കിയത്. വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ മുഖം സാവധാനത്തിലൊപ്പി കുട്ടിയെ നേരിടാന്‍ ശ്രമിക്കുകയായിരുന്നു പാട്ടീല്‍. സ്വന്തം തീരുമാനത്തിന്റെയും അഭയമേകാത്ത അതിന്റെ അനിവാര്യതയുടെയും ഭാരം പാട്ടീലിനെ ചൊടിപ്പിച്ചിരിക്കണം. എല്ലാറ്റിനും കാരണമായ തന്റെ പ്രതിയോഗിയെ പാട്ടീല്‍ അരിശത്തോടെ നോക്കി.<br />
കണ്ണുകള്‍ സാധാരണപോലെ കൂട്ടിത്തിരുമ്മാന്‍ കൈകള്‍ സ്വതന്ത്രമല്ലാത്തതിനാല്‍ മുഖം മുഴുവന്‍ കണ്ണീരിന്റെ നനവുമായി നില്‍ക്കുകയായിരുന്നു കുട്ടി. നിന്ന നില്പില്നിന്ന് അനങ്ങാതെ നിന്ന അമ്മയുടെ മുഖത്തുനിന്നും ചപ്പിലകള്‍ക്ക് തീപിടിച്ചേക്കാമെന്ന് ഞാനോര്ത്തിരിക്കെ, പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കുമറ്റു നിന്നിരുന്നവര്‍ കൂട്ടമായി ശക്തി കുറഞ്ഞ ശബ്ദത്തില്‍ പാടി.<br />
“ഈ ഭുമിയിലെ വെള്ളം, കായ്കനികള്‍ എല്ലാം മധുരിക്കുന്നു.” അവര്‍ പാടി.<br />
“ഈശ്വരാ,<br />
ഈ വരുന്നവന്റെ തെറ്റുകള്‍ പൊറുത്ത് അവനെ ഞങ്ങളുടെ ഇടയിലേക്കുതന്നെ തിരിച്ചയയ്ക്കുക.<br />
വേഗം തിരിച്ചയയ്ക്കുക.”<br />
ദേശ്പാണ്ഡെയുടെ ഭാര്യയുടെ കളവുപോയിരുന്ന സ്വര്‍ണമാല എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പുപോലെ മുന്നില്‍ ഇലച്ചീന്തില്‍.<br />
മണ്ണെണ്ണ കൊണ്ട് അഭിഷിക്തനായ കുട്ടിയുടെ മേല്‍ തീ ഒരു മിന്നല്‍പോലെ പടര്‍ന്നു. കുട്ടിയുടെ വായ് അമര്ത്തിക്കെട്ടിയതു നന്നായി. ആശ്വാസത്തോടെ ഞാന്‍ ഓര്‍ത്തു. അതേറ്റവും നന്നായി. പൊടുന്നനെ, മരണം ഏറെ ലളിതവും ശാന്തവുമായി എനിക്കുതോന്നി. ആളിപ്പടര്‍ന്ന തീ ഞങ്ങളെയാകെ പ്രകാശംകൊണ്ടു മൂടവേ നാലുകെട്ടിലെ മേശപ്പുറത്തുനിന്നു ചായസല്‍ക്കാരം കഴിഞ്ഞെഴുന്നേല്‍ക്കുന്ന അമ്മാവനെപ്പോലെ പാട്ടീല്‍ സാവധാനം എഴുന്നേറ്റു. എല്ലാവരുടെയും കടുത്ത അച്ചടക്കം എന്നെ അമ്പരപ്പിച്ചു എന്നു തന്നെ പറയണം. ശവദാഹം കഴിഞ്ഞ കൃതാര്ഥതയോടെ, പവിത്രതയോടെ ഞങ്ങളെല്ലാവരും പാട്ടീലിനെ അനുഗമിച്ചു ഇടുങ്ങിയ ആ വഴിയില്‍ പ്രസാദിന്റെ കൈ ഞാന്‍ ഒരു തുണയ്ക്കെന്നപോലെ കൂട്ടിപ്പിടിച്ചു. പിന്നെ അകലെ, പാടത്തിനു നടുവില്‍, മുന്നില്‍ നടന്ന സാംബന് വീശിക്കത്തിച്ച ചൂട്ടിന്റെ വെളിച്ചത്തില്‍ മുന്നിലെ വഴിയുടെ പേടിപ്പെടുത്തുന്ന വീതികുറവ് മങ്ങിത്തെളിയവെ, പ്രസാദിന്റെ പോക്കറ്റില്‍ വെള്ളാരംകല്ലുകള്‍ നേര്‍ത്ത ശബ്ദത്തില്‍ കിലുങ്ങവെ, പാട്ടീല്‍ നടക്കുന്നിടത്തുനിന്ന് തിരിഞ്ഞുനിന്നു.<br />
“മിസിസ് നായര്‍” അദ്ദേഹം പറഞ്ഞു: “എനിക്കൊരാളെയേ ഉള്ളൂ പേടി.... ദൈവത്തെ”<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-80213329924756037902016-02-07T14:45:00.000+05:302016-02-07T14:45:02.133+05:30മഴ<div dir="ltr" style="text-align: left;" trbidi="on">
ചനു പിനെ, ഏകതാനതയോടെ ചാറുന്ന മഴ, നേര്‍ത്ത ദുകൂലംപോലെ ഇരുട്ട്. നിറം മങ്ങി, മനം മടുപ്പിക്കും വിധം മുനിഞ്ഞുകത്തുന്ന സൂര്യനെതിരെ ജനാലയ്ക്കല്‍ ഉണ്ണി വെറുതെയിരുന്നു. കത്തുന്നതെന്താണെന്ന് തിരിച്ചറിയാത്ത, ആളുന്ന ഒരു തീക്കുണ്ഡംപോലെയുണ്ട് മനസ്സ്. മഴയുടെ നിലയ്ക്കാത്ത ഒരേ സ്ഥായിയിലുള്ള ആക്രോശം ഏതോ ജന്തുവിന്റെ അറപ്പിക്കുന്ന സീല്‍ക്കാരം പോലെ ചുറ്റും നില്ക്കുന്നു.<br />
മഴ, ഒരു ശത്രുവിന്റെ രൂപം പൂണ്ടതെന്നാണെന്ന് ഒട്ടും ഓര്‍മയില്ല. ഇതുപോലുള്ള ഏതെങ്കിലും വൈകുന്നേരങ്ങളിലായിരിക്കണം, മരയഴികള്ക്കു പിന്നില്‍, പുറത്തെ ശത്രുവിനെ ഭയന്ന് കൂനിക്കൂടിയ ദിവസങ്ങള്‍ ഏറെയാണ്. പിന്നെ രാത്രി ഇരുട്ടില്‍ ഒറ്റയ്ക്ക്, കണ്ണു തുറന്നുകിടക്കുമ്പോള്‍ ബാക്കിയാവുന്നത് അവജ്ഞയും കഠിനമായ ദ്വേഷ്യവുമായിരിക്കും. തലയിണ കടിച്ചുകീറിയത് അങ്ങനെയൊരു ദിവസമാണ്. നടുമുറ്റത്ത് കൊണ്ടുനിറുത്തി അന്ന് അമ്മാവന് പൊതിരെ തല്ലി. മഴ തിമിരെ പെയ്തിരുന്നു, പുറത്ത്. നാലകം മുഴുവന്‍ ഇരുട്ടും. പതിമ്മൂന്നുവയസ്സായിട്ടും ഉടുവസ്ത്രത്തിലൂടെ അന്നു താന്‍ മൂത്രമൊഴിച്ചു. അതിന് വീണ്ടും കിട്ടി തല്ല്.<br />
“ഇതു നല്ല കൂത്ത്! ” അമ്മ പറയും. “ഇങ്ങനേം ഒരു പേട്യോ! ഉറങ്ങിക്കോളൂ കുട്ടന്. ഞാനിരിക്കാം അടുത്ത്.”<br />
സൂചിമുനകള്‍ പോലെ ഉതിരുന്ന മഴയെ ഉണ്ണി കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. കഥകളിലെ ദേവകുമാരന്മാരെപ്പോലെ തപസനുഷ്ഠിച്ച് വരം വാങ്ങി ഈ ഭീമാകായനെ ഒരു ദിവസം തുണ്ടംതുണ്ടമായി അരിയണം. ഉണ്ണി ഓര്‍ത്തു. ചുറ്റുമുള്ള എല്ലാറ്റിനേയും. ചിറക് നനഞ്ഞൊട്ടിയ പക്ഷികളെപ്പോലെയാക്കുന്നത് ഈ മഴയാണ്. എന്തെന്നില്ലാത്ത മടുപ്പും ഭീതിയും മനസ്സില്‍ കൂമ്പാരം പോലെ കുമിയും. പേടികൊണ്ട് കരിച്ചിലിന്റെ വക്കത്തെത്തവേ ഉണ്ണി മരയഴികളില്‍ അമര്‍ത്തിപ്പിടിച്ചു. അമ്മാവന്റെ കാറിത്തുപ്പലിന്റെ ശബ്ദം പൂമുഖത്തുനിന്ന് ഉയര്‍ന്നു. മഴച്ചാറ്റല്‍ നനച്ച ജനല്‍പ്പടിയില്‍ ഉണ്ണി കല്യാണിക്കുട്ടിയുടേയും അമ്മയുടേയും പേര് മാറ്റി മാറ്റി എഴുതിനോക്കി. നേര്‍ത്ത ഇരുട്ടില്‍ മുറിയിലെ സാധനങ്ങള്‍ക്ക് എന്തിന്റെയൊക്കെയോ രൂപമാണ്. മരുന്നുകുപ്പിയുടെ വലിയ നിഴലിന് അമ്മ പറഞ്ഞതന്ന കഥയിലെ രാക്ഷസന്റെ രൂപമാണ്. ചുമരില്‍ വിലങ്ങനെ കിടന്ന അതില്‍ ഉണ്ണി ഏറെനേരം നോക്കി നിന്നു. അങ്ങനെയാണ് അതിന് രണ്ടു കണ്ണുകളുണ്ടെന്ന് ഉണ്ണിക്കു മനസ്സിലായത്.<br />
നിഴല്‍ കൂടെവരുമോ എന്ന് പേടിച്ച് ഉണ്ണി വാതില്‍ ശബ്ദമില്ലാതെ തുറക്കാനാഞ്ഞു. വാതില്‍ പുറത്തുനിന്ന് അടച്ചിരുന്നത് ഉണ്ണി അറിഞ്ഞത് അപ്പോഴാണ്. ജനാലയുടെ അപ്പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. കനവും വേഗവും വെച്ച വെള്ളച്ചാലുകള്‍ കലങ്ങി മറിഞ്ഞൊഴുകി. പേനാക്കത്തിയുടെ മുന കൊണ്ട് നഖത്തിലെ ചളി തോണ്ടിയെടുത്ത് കത്തി ചുമരില്‍ ആഞ്ഞുതറച്ചു ഉണ്ണി. അടര്‍ന്നുവീണ കുമ്മായത്തിനും മണ്ണിനും മുകളില്‍ ചുമരിലെ തുള വലുതായി വലുതായി വന്നു.<br />
വാതില്‍ തുറന്ന് കടന്നുവരുമ്പോള്‍ ഓപ്പോള് കിതച്ചിരുന്നു.<br />
“പേട്യായോ ഉണ്ണിക്ക്? മഴയുള്ളപ്പോള്‍ ഈ ജനാല്ക്കല് ഇങ്ങനെ നില്‍ക്കരുതെന്ന് എത്ര തവണ പറഞ്ഞുതന്നിട്ടുണ്ട് ഞാന്‍.” ഓപ്പോള് പറഞ്ഞു: “ആ കത്തി ഇങ്ങോട്ടുതരൂ. എന്തിനാ അത് കയ്യില്‍? ”<br />
മരുന്നുകുപ്പി തുറന്ന് മറന്നുവെച്ച പേനക്കത്തി ധൃതിയില്‍ കയ്യിലെടുത്ത് ചായക്കോപ്പ സ്റ്റൂളില്‍ വച്ച് ഓപ്പോള് തിരിഞ്ഞു. നേര്‍ത്ത ബ്ലൗസിന്റെ അടിയില്‍ ബ്രേസിയറിന്റെ വടിവൊത്ത വര. കൈയില്‍ നീല ഞരമ്പുകള്‍. മുടിയില്‍ ഓപ്പോള് കൈതപ്പൂ ചൂടിയിരുന്നു.<br />
ഉണ്ണിയെ ഓപ്പോള് കട്ടിലില്‍ പിടിച്ചിരുത്തി.<br />
“തണുപ്പത്തു നില്‍ക്കരുതെന്ന് എത്ര തവണ പറയണം. ഉണ്ണീ. ഇനി ഇതുമതി ഒരാഴ്ച കിടപ്പാവാന്.”<br />
ഓപ്പോളുടെ നിഴല്‍ ചുമരില്‍ വ്യക്തമാണ്. നിറഞ്ഞ മാറില്‍ ഉണ്ണിയുടെ കണ്ണുതറഞ്ഞു. പെരുമഴയത്ത് ഈറന്‍ തോര്‍ത്തു പുതച്ച് കല്യാണിക്കുട്ടി കുളിച്ചുകയറിപ്പോകുന്നത് ഒരിക്കല്‍ കണ്ടിട്ടുണ്ട്. ഉടുത്തിരുന്ന തുണിയില്‍ നിന്നും വെള്ളം കാല്‍വണ്ണകളിലൂടെ ഒഴുകിയിരുന്നു. നഗ്നമായ മുതുകില്‍ മുടിയിഴകള്‍ വെള്ളത്തില്‍ ഒട്ടിപ്പിടിച്ചുകിടന്നിരുന്നു.<br />
“ഉം? ” ഓപ്പോള് ചോദിച്ചു: “എന്തേ ഉണ്ണീ?”<br />
ചീറ്റുന്ന മഴ. ഉണ്ണി ഓപ്പോളുടെ മുഖത്തുതന്നെ നോക്കിയിരുന്നു. ഓപ്പോളുടെ താടിയിലെ ചെറിയ അരിമ്പാറ അല്പം വലുതായിട്ടുണ്ട്. കഴുത്തിലെ കുഴിയില്‍ ചന്ദനത്തിന്റെ തരികള്‍ പിന്നെ... അതിനു ചുവട്ടില്‍...<br />
“ഞാനിപ്പൊ വരാം.” ഉണ്ണിയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ ഓപ്പോള് പെട്ടെന്ന് പറഞ്ഞു: “വെളക്ക് കാണിച്ചിട്ട് വേഗം വരാം.”<br />
ഓപ്പോളുടെ മുഖത്തെ പരിഭ്രമം ഉണ്ണിക്കിഷ്ടമായി. ഇരമ്പിപ്പെയ്യുന്ന മഴയുടെ തുടര്‍ച്ചപോലെ അമ്മാവന്റെ രാമായണം വായന. നെടുനാക്കിലയില്‍ കിടത്തിയ അമ്മയുടെ കാല്ക്കല് നമസ്കരിക്കുമ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അമ്മാവന്റെ തല നരച്ചിരുന്നില്ല ഒട്ടും. എറായില് നിന്ന് വെള്ളം വീണുണ്ടായ കുഴികള്‍ വലുതായി വരുന്നത് ഉണ്ണി കണ്ടു. വെള്ളത്തിനു മീതെ നിറയെ പൊള്ളങ്ങള്‍. അവയിലോരോന്നിലും നാക്കിലയില്‍ കിടത്തിയ അമ്മയുടെ രൂപം. ചുമരില്‍നിന്ന് അടര്‍ന്നു വീണ മണ്‍കട്ടകള്‍ പെറുക്കി ഉണ്ണി പൊള്ളങ്ങള്ക്കു നേരെ ആഞ്ഞെറിഞ്ഞു.<br />
ഓപ്പോള്‍ക്കു പിന്നില്‍ മുറ്റത്തേക്കിറങ്ങിയതും, മഴ കാത്തുനിന്ന ഒരു ശത്രുവിനെപ്പോലെ മേലില്‍ ചാടി വീണു. ഉണ്ണി, അടിക്കുകീഴെ ചൂളുന്ന പട്ടിക്കുട്ടിയെപ്പോലെ ചൂളി. കൂലംകുത്തിമറിഞ്ഞൊഴുകുന്ന പുഴയിലെ ചത്തുവീര്‍ത്ത പെരുമ്പാമ്പുപോലെയായി അമ്മാവന്റെ രാമായണം വായന.<br />
പൊടുന്നനെ മുകളില്‍ ഉതിര്‍ന്നുവീഴുന്ന പ്രകാശത്തരികള്ക്കിടയില് ഉണ്ണി അമ്മയുടെ മുഖം കണ്ടു.<br />
“ഉണ്ണീ.” അമ്മ പറഞ്ഞു: “ഇതാ കാറ്റാടി”<br />
പനയോല കൊണ്ടുണ്ടാക്കിയ കാറ്റാടി കാറ്റിനെതിരെ പിടിച്ച് ഊക്കില്‍ ഉണ്ണി ഓടി. കാറ്റാടിയുടെ തലപ്പുകൊണ്ടിടത്തൊക്കെ മഴ മുറിഞ്ഞു മുറിഞ്ഞു പോയി. പിന്നെ മഴ ഉണ്ണിയുടെ വഴിയില്‍നിന്നു മാറി ഉണ്ണിക്ക് വഴിയൊരുക്കി.<br />
“ഇതാ കാറ്റാടി, കലാണിക്കുട്ടി,” ഉണ്ണി പറഞ്ഞു: “അമ്മ തന്നതാ...”<br />
“എനിക്കെന്തിനാ? ” കല്യാണിക്കുട്ടി പറഞ്ഞു, “ഞാന്‍ വലുതായില്ലേ?”<br />
അപ്പോഴാണ് ഉണ്ണി നോക്കിയത്. കല്യാണിക്കുട്ടി ഓപ്പോളോളം പോന്നിരുന്നു. തലമുടിയില്‍ മുഴുവന്‍ പൂക്കളായിരുന്നു. നക്ഷത്രങ്ങള്‍പോലെ. ഈറന്‍ തോര്‍ത്തു പുതച്ച കല്യാണിക്കുട്ടിയേക്കാള് സുന്ദരിയായിട്ടുണ്ട് ഇപ്പോള്‍. കൈത്തണ്ടയിലെ രോമങ്ങള്‍ മഴവെള്ളം തട്ടി പതിഞ്ഞു കിടന്നിരുന്നു.<br />
“ഇങ്ങോട്ടുപോരൂ,” ഉണ്ണി പറഞ്ഞു: “ഈ കാറ്റാടിക്കടുത്ത് മഴ വരില്ല. ഇത് കല്യാണിക്കുട്ടി എടുത്തോളൂ. അമ്മ തന്നതാണ്.”<br />
“എനിക്ക് വേണ്ട,” കല്യാണിക്കുട്ടി പറഞ്ഞു: “ഉണ്ണി പൂവ്വൂ”. കല്യാണിക്കുട്ടി ഓടിത്തുടങ്ങിയിരുന്നു. കല്യാണിക്കുട്ടിയുടെ മുഖത്ത് ഭയം തളംകെട്ടി. ഉണ്ണിക്ക് തമാശ തോന്നി. മഴയും കല്യാണിക്കുട്ടിയുടെ പിന്നില്‍ ഉണ്ണിയും ഓടിത്തുടങ്ങി. നേര്‍ത്ത വഴിയുടെ ഇരുപുറത്തും മഴയും പൂക്കളും തോരണം ചാര്‍ത്തിനിന്നു. പൊടുന്നനെ കല്യാണിക്കുട്ടി കരയാന്‍ തുടങ്ങി. “ഉണ്ണീ, വിടൂ,” കല്യാണിക്കുട്ടി പറഞ്ഞു; “വിടൂ ഉണ്ണീ.”<br />
കാറ്റാടിയുടെ വഴിയില്‍ നില്‍ക്കാത്ത കാരണം ആകെ നനഞ്ഞിരുന്നു കല്യാണിക്കുട്ടി. നനഞ്ഞ സാരിക്കടിയില്‍ തുടകളുടെ ഭംഗി വ്യക്തമായി കാണാം. തോളെല്ലുകളില്‍ മഴത്തുള്ളികള്‍ക്കൊപ്പം കണ്ണുനീരും വീണു. ഉണ്ണിക്ക് അത് തീരെ പിടിച്ചില്ല. ഉണ്ണി കാറ്റാടി കല്യാണിക്കുട്ടിയുടെ തലയ്ക്കുമുകളില്‍ പിടിക്കാനാഞ്ഞു.<br />
കല്യാണിക്കുട്ടി കാറ്റാടിയില്‍ ഊക്കില്‍ തട്ടിയത് അപ്പോഴാണ്. കാറ്റാടി പൊടുന്നനെ കൈയില്‍നിന്നും ആകാശത്തിലേക്കുയര്‍ന്നു. മുകളില്‍ പിന്നെ ഭ്രാന്തമായി ആക്രോശിക്കുന്ന മഴയല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. മഴത്തുള്ളികള്‍ പകയോടെ ഉണ്ണിയുടെ മേല്‍ വന്നുവീണു. ആ നിമിഷത്തിലായിരിക്കണം കല്യാണിക്കുട്ടിയെ അടിച്ചുവീഴ്ത്തിയതെന്ന് ഉണ്ണിക്കുതോന്നി. വീണുകിടക്കുന്ന കല്യാണിക്കുട്ടിയുടെ കാല്‍വണ്ണകളിലും കണ്ണുനീര്‍ത്തുള്ളിപോലെ മഴവെള്ളം കെട്ടിനിന്ന പൊക്കിളിലും നോക്കി ഉണ്ണി ആഗ്രഹം പൂണ്ടു. നേര്‍ത്ത പട്ടുരോമങ്ങള്‍ അലങ്കരിക്കുന്ന കൂമ്പാളപോലുള്ള വയറില്‍ ഉണ്ണി പതുക്കെ തലോടി. വെറളി പിടിച്ച ആകാശത്തിനു കീഴില്‍ ഭൂമി പതിവുപോലെ വിറങ്ങലിച്ചുനിന്നു. ക്ഷീണം ഒരു ലഹരിപോലെ തന്നെ കീഴ്പ്പെടുത്താനെത്തുന്നത് ഉണ്ണി അറിഞ്ഞു. മഴയുടെ ഭീകരമായ സീല്ക്കാരത്തിനടിയില് കല്യാണിക്കുട്ടിയെ ഉണ്ണി അഭയംപോലെ, തെളിവുപോലെ, ആയുധംപോലെ ചേര്‍ത്തുപിടിച്ചു. ആളുന്ന ജ്വരത്തിന്റെ തീക്ഷ്ണതയില്‍ കണ്ണുകളടയവേ, ഓപ്പോളുടെ അരിമ്പാറ കല്യാണിക്കുട്ടിക്ക് എങ്ങനെ കിട്ടിയെന്ന് പക്ഷേ, ഉണ്ണിക്ക് മനസ്സിലായില്ല.<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-28379306984123576722016-02-07T14:44:00.000+05:302016-02-07T14:44:06.073+05:30ഒരിതള്‍<div dir="ltr" style="text-align: left;" trbidi="on">
നഗരത്തിലെ ഒരു വലിയ ഹോട്ടലിലെ മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. വാതില്ക്കല് വന്നുനിന്ന ചെറുപ്പക്കാരന് തീരെ അപരിചിതനായതിനാല്‍ ഞാനവിടെ ഇരുന്നുകൊണ്ടുതന്നെ ചോദിച്ചു. “യെസ്? ”<br />
“വിരോധമില്ലെങ്കില്‍ നമുക്കു കുറച്ചു സംസാരിക്കാം.” അയാള്‍ പറഞ്ഞു: “എന്റെ പേര് ബാലു. അടുത്ത റൂമിലാണു താമസം.” നോര്‍ത്തില്‍ നിന്നുള്ള ഡെലിഗേഷന്.<br />
എനിക്കു പേടിയാണ് ആദ്യം തോന്നിയത്. റൂമിന്റെ വാതില്‍ കടന്നുകഴിഞ്ഞിരുന്നു ബാലു. അതിനാല്‍ ഞാന്‍ പറഞ്ഞു: “എനിക്കിപ്പോള്‍ പുറത്തുപോകേണ്ടതുണ്ടായിരുന്നു. വൈകുന്നേരം താങ്കള്‍ക്കു സൗകര്യമാവുമെങ്കില്... ”<br />
ബാലു എന്റെ മുഖത്തുതന്നെ നോക്കിയാണ് നിന്നിരുന്നത്. അയാളുടെ മുഖം പെട്ടെന്ന്, ഒരു വിളക്കു കെടുന്ന വേഗതയോടെ മ്ലാനമായി. “അതെ, അത് ഞാനോര്ക്കേണ്ടതായിരുന്നു.” അയാള്‍ പറഞ്ഞു: “ഞാന്‍ വല്ലാത്ത ഒരു സമയത്താണ് വന്നത്. ക്ഷമിക്കൂ. എതായാലും വൈകുന്നേരം ഞാനിവിടെ ഉണ്ടാവില്ല. അതുകൊണ്ടു ഗുഡ് ബൈ.” വാതിലില്‍ പിടിച്ചു പുറത്തുപോകാനായവെ അയാള്‍ പെട്ടെന്നു തിരിഞ്ഞുനടന്നു. “പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പേര് പറയൂ. എനിക്ക് നിങ്ങളുടെ നൃത്തം വളരെ ഇഷ്ടപ്പെട്ടു.<br />
ചെറുപ്പക്കാരന്റെ വിളര്‍ത്ത കുട്ടിത്തമുള്ള മുഖം ഞാന്‍ ശരിക്കു ശ്രദ്ധിച്ചതപ്പോഴാണ്. അയാള്‍ ഇത്രയധികം ധൃതിയില്‍ സംസാരിക്കുന്നതെന്തിനാണെന്ന് എനിക്കു തീരെ മനസ്സിലായില്ല. ധൃതികാരണം വാക്കുകള്‍ ഇടക്കിടെ വിഴുങ്ങിക്കൊണ്ടിരുന്നു. ബാലുവിന്റെ മുഖത്ത് താടിയെല്ലില്‍ ഒരു മുറിവിന്റെ വലിയ കല വിലങ്ങനെ കിടന്നു.<br />
“ബാലു ഇരിക്കൂ.” ഞാന്‍ പൊടുന്നനെ പറഞ്ഞു. ബാലുവിന്റെ തൊട്ടുതൊടാതെയുള്ള സംസാരവും അതിലെ ധൃതിയും ചപ്പില വീണുപാറുന്ന ഒരു മുറ്റത്തിന്റെ അടുക്കില്ലായ്മയെയാണ് എന്നെ ഓര്‍മിപ്പിച്ചത്.<br />
“എന്റെ പേര് നീലിമ. പോകാനുള്ളിടത്ത് ഞാനല്പം വൈകി പോകാം. പറയൂ. ബാലു എന്താണ് പറയാന്‍ വന്നത്? ”<br />
നേര്‍ത്ത, സന്തോഷം നിറഞ്ഞ ഒരു ചിരിയോടെ ബാലു വേഗം കസേരയിലിരുന്നു. എനിക്ക് ആ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു എന്നുതന്നെ വേണം പറയാന്‍. ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ തുളകളുണ്ടാക്കിക്കൊണ്ട് കടന്നു പോകുന്ന ചില ചിരികളുണ്ട്. മടിയില്‍ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം കട്ടിലിലേക്കിട്ട് ഞാനാ ചിരിക്കെതിരെ കട്ടിലില്‍ ചാരിയിരുന്നു.<br />
ബാലുവിന്റെ പുരികങ്ങള്‍ നേര്‍ത്ത നേര്‍വരകള്‍ പോലെയായിരുന്നു. കണ്ണുകള്‍ പെണ്കുട്ടികളുടേതുപോലെ വിടര്‍ന്നു നീണ്ടവ. മൂക്ക് അസാധാരണമായി കൂര്‍ത്തതും. കവിളിലെ രോമങ്ങള്‍ നിറഞ്ഞ ഭാഗവും ഈ കൂര്‍ത്ത മൂക്കും എന്നെ എന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. എന്താണെന്ന് പക്ഷെ എനിക്കൊരു പിടിയും കിട്ടിയില്ല.<br />
നിലത്തുറച്ചിരുന്ന കണ്ണുകള്‍ ഉയര്‍ത്തി ബാലു എന്നെ നോക്കിയത് പെട്ടെന്നാണ്. അപ്പോഴത്തെ അയാളുടെ മുഖം ഞാന്‍ വാതില്ക്കല് കണ്ടപോലയേ അല്ലായിരുന്നു. അത് ചുകപ്പോ കറുപ്പോ എന്നെനിക്ക് സംശയമായി. “എന്താ മിണ്ടാത്തത്? ” ബാലു. “സമയം വെറുതെ പോകുന്നു.”<br />
ബാലുവിന്റെ മുഖം ഒരു വാളുപോലെ മൂര്ച്ചയാര്ന്നുവോ എന്നെനിക്ക് ഒരു നിമിഷം സംശയം തോന്നി.<br />
“ബാലുവല്ലേ സംസാരിക്കാന്‍ വന്നത്.” ഒരു ചെറിയ അസ്വാരസ്യം മനസ്സിലേക്ക് കയറി നില്ക്കുന്നതുകണ്ട് ഞാന്‍ പെട്ടെന്ന് പറഞ്ഞു: “ബാലു തുടങ്ങൂ.”<br />
അതുവരെ മുറിയിലുണ്ടായിരുന്ന ലാഘവം ഞാനിതു പറഞ്ഞതോടെ പൊടുന്നനെ നഷ്ടപ്പെട്ടു. ഘനം തൂങ്ങുന്ന നിശ്ശബ്ദത എന്ന് കലാകരന്മാര് പറയാറുള്ള ഒരുതരം നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലേക്ക്, ഔദ്ധത്യത്തോടെ എന്നു പറയാനാവും വിധം കയറിനിന്നു. ആര് ആദ്യം തുടങ്ങണം എന്നു വാദിക്കാനല്ല ഞാനും ബാലുവും അവിടെ ഇരുന്നത്. ഇതിങ്ങനെയായത് എങ്ങനെയാണെന്ന് എനിക്കാണെങ്കില്‍ ഒട്ടും മനസ്സിലായില്ല. എനിക്ക് വല്ലാതെ ഉഷ്ണം തോന്നി. ആ ചൂട് വരുന്നത്, അകാരണമായിതന്നെ ബാലുവില്‍ നിന്നാണെന്നും എനിക്കുതോന്നി. അസഹ്യമായി തുടങ്ങിയിരുന്നു എന്റെ അസ്വസ്ഥത എന്നുവേണം പറയാന്‍. ഈ ദിവസം ശുഭമായവസാനിക്കുകയില്ല എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.<br />
ഞാന്‍ മാറ്റിവെച്ചിരുന്ന പുസ്തകം വീണ്ടും കയ്യിലെടുത്ത് അലക്ഷ്യമായി ചുരുട്ടാന്‍ തുടങ്ങി.<br />
“ഉച്ചക്ക് എനിക്ക് പന്ത്രണ്ട്മണിക്ക് പോണം. ഇപ്പോള്‍ എത്രയായി സമയം? ”<br />
ഓ വാച്ചില്ല അല്ലെ? ഞാനും എടുക്കാന്‍ മറന്നു. പക്ഷെ സമയമല്ല പ്രധാനം. “നമുക്കൊക്കെ പോകേണ്ടിവരുന്നു എന്നതാണ്. ”<br />
“നീലിമയ്ക്ക് കുടുംബം?” ബാലു പെട്ടെന്ന് ചോദിച്ചു. “കുട്ടികള്‍? ” ഉണ്ടെന്നു ഞാന്‍ തലയാട്ടി. “പക്ഷെ”, ആ ചോദ്യം തികച്ചും അനാവശ്യമായി തോന്നിയതിനാല്‍ ശബ്ദത്തില്‍ മടുപ്പ് കലങ്ങി. ഇതൊന്നും ചോദിക്കാനല്ലല്ലൊ ബാലു ഇങ്ങോട്ട് വന്നത്.?<br />
“പരസ്പരം മനുഷ്യര്‍ പിന്നെ എന്താണ് ചോദിക്കുക? ” മനഃപൂര്‍വമെന്ന പോലെ ബാലു ആവശ്യത്തിലധികം ഉറക്കെ ചിരിച്ചു. “നീലിമയുടെ നാട്ടില്‍ വായു മലിനീകരണമുണ്ടോ എന്നോ, നീലിമ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നോ എന്നോ? ”<br />
ഞാന്‍ ഒന്നും പറഞ്ഞില്ല. തികച്ചും അപ്രതീക്ഷിതമായി മുഖത്തേക്കെറിഞ്ഞപോലെ വന്നുവീണ ചോദ്യങ്ങള്‍ കാരണം എന്റെ ഉള്ള് അപ്പാടെ കലങ്ങി. ഇനി ഇപ്പോള്‍ ബാലു എഴുന്നേറ്റ് പോവുകയാണെങ്കില്കൂടി സംഭാഷണം തുടരാത്തതില്‍ ഒരുതരം ആശ്വാസം തോന്നാനാണിട.<br />
ബാലു പിന്നെ ഒന്നും പറഞ്ഞില്ല. എന്റെ മേശപ്പുറത്ത് കിടന്നിരുന്ന രണ്ടു പളുങ്കു ഗോളങ്ങള്‍ മുട്ടി താളമടിച്ചുകൊണ്ട് പെട്ടെന്ന് ബാലു തലേന്ന് പാടിയ നാടോടിപ്പാട്ടിന്റെ ഈണം മൂളാന്‍ തുടങ്ങി. തല ഒരുവശത്തേക്ക് ചരിച്ച് കണ്ണുകള്‍ അടച്ചാണ് ബാലു പാടിയിരുന്നത്. പളുങ്കുഗോളങ്ങളുടെ 'കി' എന്ന ശബ്ദവും നാടോടിപ്പാട്ടിലുണ്ടായിരുന്ന ആ എന്തോ ഒന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ബാലുവിനോട് പാട്ട് നിര്‍ത്താന്‍ പറയാനാഞ്ഞ ആ നിമിഷത്തില്‍ തന്നെ, എന്റെ മുഖം കണ്ടിട്ടാവണം, വരിക്കു നടുവില്‍ വച്ചുതന്നെ ബാലു പാട്ടുനിര്‍ത്തി.<br />
“എന്നെ യാത്രയയ്ക്കാന്‍ നീലിമയ്ക്ക് വരാമോ? ” പളുങ്കുഗോളങ്ങള്‍ മേശപ്പുറത്ത് വെച്ച് എന്റെ മുഖത്തു നോക്കാതെയാണ് ബാലു ചോദിച്ചത്. “വരൂ. നീലിമ. സ്റ്റേഷന് വളരെ അടുത്തല്ലേ. അതൊരു ബുദ്ധിമുട്ടായി കണക്കാക്കരുത്.”<br />
ഞാനൊന്നും പറഞ്ഞില്ല. പകുതി വെച്ച് മുറിഞ്ഞുപോയ ആ പാട്ട് തുടരരുതേ എന്നാശിച്ചുകൊണ്ട് ഞാന്‍ മേശപ്പുറത്തുനിന്ന് വെള്ളെമെടുത്തു. ബാലുവിന്റെ ആ ചോദ്യവും എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. തീരെ അപരിചിതയായ എന്നോട് ഇതൊക്കെ പറയാന്‍ ബാലുവിന് ഒരു കാരണവും ഞാന്‍ കണ്ടില്ല. അതിനാല്‍ തന്നെ, അത് അപാകതയായിരുന്നോ അനിവാര്യതയായിരുന്നോ എന്ന് ഞാനൊരു നിമിഷം അന്തിച്ചുപോയി. ബാലുവും എഴുന്നേറ്റ് കഴിഞ്ഞിരുന്നു. വാതിലിന്റെ ലാച്ചില് പിടിച്ചു കൊണ്ട് അയാള്‍ പിന്നെയും ഒരു നിമിഷം എന്നെ നോക്കി. അയാളുടെ താടിയിലെ കലയും നേര്‍ത്ത പുരികവും ഞാന്‍ വീണ്ടു ശ്രദ്ധിച്ചു. മുഖത്ത് ഒരു കലിപ്പിന്റെ ഭാവമായിരുന്നു. എന്തിന് എന്നാണ് എനിക്കത്ഭുതം തോന്നിയത്. പക്ഷെ അതെല്ലാം വീണ്ടും എന്നെയെന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.<br />
സ്യൂട്ട്കേസെടുത്ത്, പോരാന്‍ തയ്യാറായി ബാലു മടങ്ങിവന്നപ്പോള്‍ കട്ടിലില്‍ തന്നെ ഇരിക്കുകയായിരുന്നു ഞാന്‍. ശ്വാസം മുട്ടിക്കുന്ന എന്തോ ഒന്ന് ബാലു എന്റെ മുറിയില്‍ ഇട്ടിരുന്നു എന്ന് ഉറപ്പായതിനാല്‍, അത് തിരിഞ്ഞു കണ്ടു പിടിക്കാതെയും വയ്യ.<br />
“ഗുഡ്ബൈ നീലിമ” ബാലു പറഞ്ഞു. “നീലിമ വരാന്‍ ഒരുങ്ങിയില്ലല്ലൊ. ശരിയാണ്. വന്നാല്‍ എനിക്ക് സന്തോഷം തോന്നുമായിരുന്നു. ഒരുപിടി നിമിഷങ്ങളെ നമുക്ക് മനോഹരങ്ങളാക്കാം. അതല്ലാതെ ആത്യന്തികമായി മനുഷ്യര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? കല്ലു നിറഞ്ഞ ഒരു റോഡിന്റെ വക്കത്ത് ഒറ്റയ്ക്കു വിരിഞ്ഞു നിന്ന ഒരു സൂര്യകാന്തിപ്പൂ എനിക്കിപ്പോഴും ഓര്‍മയുണ്ട്. പട്ടാളത്തില്‍ ജോയിന്‍ ചെയ്യാന്‍ പോയ ആ ദിവസത്തെ ആ കാഴ്ച എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ഒറ്റയ്ക്ക് വിരിയുന്ന പൂക്കളാണ് പലപ്പോഴും നമ്മളൊക്കെ.”<br />
“അയാം സോറി ബാലൂ. എനിക്ക് വരാന്‍ കഴിയില്ല.”<br />
“ഞാനിപ്പോഴേ വൈകി.”<br />
“സോ, ഗുഡ്ബൈ”<br />
അയാള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമായിരിക്കണം ഞാന്‍ കൊടുത്തത്. ബാലുവിന്റെ മുഖം പെട്ടെന്ന് വീണ്ടും മ്ലാനമായി. തീരെ അപരിചിതയായ ഞാന്‍ അയാളെ യാത്രയാക്കാന്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതിലെ മര്യാദകേടാണ് എന്നെ അലോസരപ്പെടുത്തിയതെന്ന് തോന്നുന്നു. സത്യത്തില്‍, പോകാതിരിക്കാന്‍ ഒരു കാരണവും എനിക്കുണ്ടായിരുന്നില്ല. കത്തിക്കാളി നില്ക്കുന്ന ഒരുച്ച മുഴുവനും വെറുതെ എന്റെ മുന്നില്‍ കിടക്കുന്നുണ്ട്.<br />
ബാലു റൂമിന്റെ വാതില്‍ തുറന്നിട്ടുകൊണ്ടുതന്നെ ലിഫ്റ്റിന്റെ ബട്ടണമര്‍ത്താന്‍ പോയി. എതിരെ വന്ന മറ്റാരേയോ അഭിവാദനം ചെയ്യാന്‍ ബാലു തിരിഞ്ഞപ്പോള്‍ ഞാന്‍ വേഗം വാതിലടച്ചു. വാതിലടയ്ക്കുന്നതിലെ പരിഭ്രമവും വേഗവും എന്നെതന്നെ അമ്പരപ്പിച്ചു എന്നുവേണം പറയാന്‍. പുറത്തുനിന്നാരോ മുറിയിലേയ്ക്ക് തള്ളിക്കടക്കുന്നത് താടയാനെന്ന ഭാവമായിരുന്നു എനിക്ക്. വാഷ്ബേസിനില്‍ ഞാന്‍ രണ്ടുമൂന്നു തവണ മുഖം കഴുകി. സൂര്യകാന്തിപ്പൂ ഒരു വാശിയോടെയെന്ന പോലെ അവിടെത്തന്നെ നില്പാണ്. രാവിലെ ഉണരുമ്പോള്‍ അരുണ്‍കുമാര്‍ എന്ന വക്കീലിനെ കണ്ട്, പോകുന്നതിനുമുന്പ് ചില കാര്യങ്ങള്‍ ഏല്പിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. തൊട്ടമുറിയില്‍ താമസിക്കുന്ന ഒരു ചെറുപ്പക്കാരന് വന്ന് എന്റെ കൈയില്‍ ഒരു സൂര്യകാന്തിപ്പൂ പിടിപ്പിച്ചിട്ടു പോകുമെന്ന് ഞാന്‍ ഒട്ടും കരുതിയതല്ല. അതെവിടെ വയ്ക്കണമെന്ന് ഒരു പിടിയും കിട്ടാതെ, അത് മനസ്സിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഇട്ടുരുട്ടാന് തുടങ്ങിയിരുന്നു ഞാന്‍. ഇനി ഇപ്പോള്‍ അരുണ്‍കുമാറിനെ കണ്ടാല്‍ത്തന്നെ, കണ്ണില്‍ കരടെടുത്ത് കളയും പോലെ, ആദ്യം ഈ സൂര്യകാന്തി പൂവിനെക്കുറിച്ചെനിക്ക് പറയേണ്ടിവരും.<br />
ഒരിക്കല്‍കൂടി ഞാന്‍ മുഖം കഴുകി, കണ്ണാടിയില്‍ നോക്കാതെ, കട്ടില് വായിച്ചിട്ടിരുന്ന പുസ്തകം നിവര്‍ത്തി. തുന്നി പകുതിയാക്കിയിരുന്ന സ്വെറ്റര്‍ വീണ്ടും കയ്യിലെടുത്തു. ബാലുവിനെ യാത്രയയ്ക്കാന്‍ പോകാത്തതിന് ഞാനൊരു നൂറുകാരണങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് ബാലു അപരിചിതനാണ്. പിന്നെ എനിക്ക് അരുണ്‍കുമാറിനെ കാണേണ്ടതുണ്ട്. യാത്ര പറയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. പുറമെ, ഉച്ചവെയിലില്‍ പുറത്ത് നടക്കുന്നത് എന്റെ ആരോഗ്യത്തിന് മോശമാണ്. കാരണങ്ങള്‍ പിന്നേയും ഏറെയുണ്ടായിരുന്നു. കാരണങ്ങള്‍ എല്ലാറ്റിനും എപ്പോഴും എത്രവേണമെങ്കിലും ഉണ്ടാവുമെന്ന് നമ്മള്ക്കൊക്കെയറിയാം. അവ നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ടിവരുമ്പോഴാണ് കാര്യങ്ങള്‍ ആകെ താറുമാറാകുന്നത്. ഒന്നിനും വ്യക്തമായ ഒരു കാരണവും ഇല്ലാതെ വരുന്നതപ്പോഴാണ്.<br />
എനിക്കെന്തന്നില്ലാത്ത വിഷമം തോന്നിത്തുടങ്ങി. ബാലുവിന്റെ അല്പം അസാധാരണമെന്നു തോന്നുന്ന പെരുമാറ്റവും മുഖം കീറിമുറിയ്ക്കും പോലെ അനാവശ്യമായി മുഖത്ത് മാറി മാറിത്തെളിയുന്ന ഭാവങ്ങളും വായില്‍പ്പെട്ട ഒരു തലനാരിഴപോലെ എന്നെ വിടാതെ അലോസരപ്പെടുത്തിയിരുന്നു എന്നത് ശരിയാണ്. പോകാനുള്ള കാരണങ്ങളും പോകാതിരിക്കാനുള്ള കാരണങ്ങളും തുല്യാനുപാതത്തില്‍ മുന്നില്‍ ഒരുമിച്ചു കുഴഞ്ഞു മറിഞ്ഞു. അതിനാല്‍, വാതിലില്‍ മുട്ടു കേട്ടപ്പോള്‍, രക്ഷപ്പെടലിന്റെ പ്രതീതിയോടെയാണ് ഞാന്‍ ഊക്കില്‍ വാതില്‍ തുറന്നത്. അരുണ്‍ കുമാറായിരുന്നു മുന്നില്‍. അയാള്‍ക്കു പിന്നില്‍ വരാന്തയ്ക്കപ്പുറത്ത് തിളയ്ക്കുന്ന വെയില്.<br />
“എന്തേ?” അരുണ്‍ ചോദിച്ചു: “നിങ്ങള്‍ പുറത്തുപോകാനൊരുങ്ങുകയാണോ?”<br />
“അതെ”. അത് പറയാന്‍ ഒരു നിമിഷം കൂടി ഞാന്‍ ആലോചിച്ചില്ല എന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. “വേഗം മടങ്ങി വരാം. അസൗകര്യമാവില്ലെങ്കില്‍, ഇവിടെ വിശ്രമിച്ചോളൂ. റിയലി സോറി. പക്ഷെ പോകാതെ പറ്റില്ല.”<br />
അരുണ്‍കുമാറിന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ വാതില്ക്കല് നിന്ന് ഞാനെന്റെ പുറത്തു പോകാനുള്ള ചെരുപ്പകളിട്ടു. 'സാരമില്ല' എന്ന് പറഞ്ഞ് അരുണ്‍കുമാര്‍ എന്നെ പതിവു പോലെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.<br />
ടാക്സിയില്‍ കയറുമ്പോള്‍ ഞാനോര്‍ത്തത്, അരുണ്‍കുമാര്‍ ആ സമയത്ത് വന്നില്ലായിരുന്നെങ്കില്‍ ബാലുവിനെ യാത്രയയയ്ക്കാന്‍ ഞാന്‍ പോകുമായിരുന്നില്ലല്ലൊ എന്നാണ്. താക്കോല്‍ നമ്മുടെ കൈയിലുള്ളപ്പോള്‍ പോലും അടഞ്ഞ വാതിലുകള്‍ നമുക്ക് വിലങ്ങുതടികളാവുന്നതങ്ങനെയാണ്.<br />
പ്ലാറ്റ് ഫോമിന്റെ ഒരു മൂലയില്‍ കൊക്കോകോളയുടെ പാതിതീര്‍ന്ന കുപ്പിയുമായി നില്‍ക്കുകയായിരുന്നു ബാലു. ഞാന്‍ സന്തോഷത്തോടെ കൈയുയര്‍ത്തി വീശി. കവിളിലെ രോമം നിറഞ്ഞ ഭാഗവും കൂര്‍ത്ത മൂക്കും എന്നെ എന്തോ വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അതെന്താണെന്ന് എനിക്ക് അപ്പോഴും മനസ്സിലായില്ല.<br />
ഒരു കുപ്പി കൊക്കോകോള വാങ്ങി കൈയില്‍ത്തന്ന് ബാലു ബഞ്ചില്‍ എന്റെ അരികിലിരുന്നപ്പോള് “ഇപ്പോള്‍ സന്തോഷമായില്ലേ” എന്ന് ആഹ്ലാദത്തോടെ ചോദിക്കാന്‍ ഞാനൊരുങ്ങിയതാണ്. പക്ഷെ ബാലുവിന്റെ മുഖം കണ്ടതും, നീട്ടിയ കൈ പിന്‍വലിയ്ക്കും പോലെ ഞാനത് വേണ്ടെന്നുവച്ചു. എന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്ന ഭാവമായിരുന്നു ബാലുവിന്റെ മുഖത്ത്. എന്റെ കവിളുകള്‍ ആവശ്യത്തിലധികം ചുവന്നിരിക്കണം.<br />
“നിങ്ങള്‍ വളരെ ധൃതിപ്പെട്ടാണ് വന്നതെന്ന് തോന്നുന്നു.” പാതി ക്ഷമാപണമെന്നപോലെ ബാലു എന്റെ മുഖത്തെ വിയര്‍പ്പിലേക്ക് നോക്കി പറഞ്ഞു. “വണ്ടിവരാന്‍ ഇനിയുമുണ്ട് സമയം. ഞാന്‍ മനഃപൂര്‍വ്വം നേരത്തെ വന്നതാണ്”.<br />
മിണ്ടുന്നത് ഒരു വിഡ്ഢിത്തമായി പോകാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട് എന്ന് എനിക്കെന്നപോലെ നിങ്ങള്‍ക്കുമറിയാം. ഒഴിഞ്ഞ റെയില്‍പാളങ്ങളും, അതിനപ്പുറം വരണ്ട, കുറ്റിച്ചെടികള്‍ നിറഞ്ഞു തുറന്ന സ്ഥലവും എന്റെ മുന്പില് കലങ്ങി മറിഞ്ഞു നിന്നു. അവയ്ക്കൊക്കെ ഇടയിലെന്നപോലെ, കലങ്ങുന്ന കണ്ണുകള്‍ തുടച്ചുതുടച്ച് സ്വന്തം ഹൃദയങ്ങളോട് യാത്ര പറയുന്ന മുഖങ്ങള്‍. ഒരു ചെറിയ ഇളക്കത്തോടെ വന്നും പോയുമിരിക്കുന്ന തിരമാലകളെപോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ പതച്ചിലുകളുടെ വരകള്‍. വെള്ളത്തിനുമുകളില്‍ അനങ്ങിക്കൊണ്ടിരിക്കുന്ന ചപ്പുചവറുകള്‍ പോലെ അറിയാതെ തട്ടിയും മുട്ടിയും അകലുകയും മുങ്ങുകയും ചെയ്യുകയാണെങ്കിലും അങ്ങനെ തട്ടിമുട്ടി നിന്ന ഒരു ചെറിയ നിമിഷത്തില്‍ ബാലു എന്നെ ഏല്പിച്ച സൂര്യകാന്തി പൂവിനെപ്പറ്റിയാണ് ഞാനപ്പോഴും ഓര്‍ത്തത്. എനിക്കതിഷ്ടമായി. ബാലുവിനോട് അപ്പോള്‍ പറയാതിരിക്കാനാണ് പക്ഷെ തോന്നിയത്. വാക്കുകള്‍ മനസ്സിനൊപ്പം ഒരിക്കലും എത്തില്ലെന്ന തോന്നല്‍. മുന്പില് ഇരമ്പി ആര്‍ക്കുന്ന തിരമാലയെ എനിക്ക് ശരിക്ക് കാണാം ഇപ്പോള്‍.<br />
തൊട്ടടുത്ത് ഒന്നും മിണ്ടാതെ കുറച്ചുനേരമായി ഇരുന്നതു കൊണ്ടാവണം, പാതി നിര്‍ത്തിയ ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചപോലെ ബാലു എന്റെ കൈയില്‍നിന്നും ഒഴിഞ്ഞകുപ്പി മേടിച്ചു. “വരൂ”. ബാലുവിന്റെ ശബ്ദത്തില്‍ വീണ്ടും ക്ഷമാപണം കലിച്ചു. “കുപ്പി മടക്കിക്കൊടുത്തു വരാം.”<br />
കുപ്പി മടക്കിക്കൊടുത്തു ബാലു മടങ്ങി വരുമ്പോള്‍ ആയിരുന്നു അകലെനിന്ന് വണ്ടി വരുന്നതിന്റെ ശബ്ദവും അതിന്റെ അറിയിപ്പും ഞങ്ങള്‍ കേട്ടത്. കുറച്ചു നിമിഷങ്ങളേ വണ്ടി അവിടെ നില്‍ക്കുമായിരുന്നുള്ളൂ. എന്നതിനാലാവണം, ബാലു ഓടി വന്നു. സ്യൂട്ട്കേസിന്റെ പിടിയില്‍ പിടിച്ച് മുന്നോട്ട് ഓടാന്‍ തുടങ്ങും മുന്‍പ് ബാലു എന്നെ വീണ്ടും ഒരിക്കല്‍ കൂടി നോക്കി. ചിരിയോടെ എന്നു തന്നെ വേണം പറയാന്‍. വണ്ടി നേരത്തെ വന്നല്ലോ എന്നാണ് ഞാന്‍ ഓര്‍ത്തത്. വണ്ടിയുടെ പുറപ്പെടാനുള്ള സിഗ്നല്‍ ചൂളം വിളി ഞങ്ങള്‍ രണ്ടുപേരും അപ്പോഴേക്കും കേട്ടു. അതിന്റെ സ്വാഭാവികമായ അവസാനമെന്നപോലെ ബാലു എന്റെ നേരെ കൈനീട്ടി.<br />
ബാലുവിന്റെ കൈപ്പടത്തിലെ തടിച്ച ഞരമ്പുകള്‍ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്റെ കൈയില്‍ ആവശ്യത്തിലധികം ശക്തിയായി ബാലു പിടിച്ചിരുന്നിരിക്കണം. വളരെ പെട്ടെന്ന്, ഏതാണ്ടൊരു വെളിപാടുപോലെ, ബാലുവിന്റെ കവിളുകളും ഉയര്‍ന്ന മൂക്കും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ വായിച്ച ഒരു നോവലിലെ കഥാപാത്രമായിരുന്നു അത്.<br />
എന്റെ കൈയില്‍ നിന്നും കൈ എടുക്കാതെ, കുറച്ചുനേരം കൂടി നിന്നു ബാലു. പിന്നെ, വണ്ടി പോകുമെന്നത് അപ്പോഴാണറിഞ്ഞതെന്ന ഭാവത്തില്‍ വളരെ വേഗത്തില്‍ ഓടാന്‍ തുടങ്ങി. വണ്ടിയുടെ മുന്‍ ഭാഗത്തിന് ഏറെക്കുറെ അടുത്തായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്. ബാലു അതിവേഗമോടുന്നതും വണ്ടി പ്ലാറ്റ്ഫോമിലെ ജനങ്ങളെ ഒന്നാകെ പിന്നിലേക്കാക്കി പെട്ടെന്ന് വേഗം വെയ്ക്കുന്നതും ഞാനവിടെതന്നെ നിന്നു കണ്ടു. പിന്നെ, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലേക്ക് ചാടിക്കയറുന്ന മെയ് വഴക്കത്തോടെ, വണ്ടിക്കു മുന്നില്‍ ചാടിയ ബാലുവിന്റെ ചാരനിറമുള്ള ഷര്‍ട്ട് വായുവില്‍ ഒന്ന് കോറി അപ്രത്യക്ഷമായി.<br />
വണ്ടിക്ക് മുന്നില്‍, വില്ലുപോലെ കോറി വീണമെലിഞ്ഞ, ചാരനിറമുള്ള ഒരു വര. പിന്നെ ദ്രുതഗതിയില്‍ വണ്ടിയുടെ ചക്രങ്ങളുടെ താളത്തിനൊപ്പം ഓടിമറയുന്ന കുറെ മുഖങ്ങള്‍. അവസാനം, ഒഴിഞ്ഞ പാളങ്ങള്‍ക്കുമുകളില്‍ കത്തിയടങ്ങുന്ന ചിതയുടെ ചൂടുപോലെ അമരുന്ന വണ്ടിയുടെ ശബ്ദം. ഏറ്റവുമൊടുവില്‍, റെയില്‍പാളത്തില്‍ ചിതറിയ ബാലുവിന്റെ ചിരിയുടെ തുണ്ടുകളിലേക്ക് ഇറങ്ങിയെത്തുന്ന ആള്‍ക്കൂട്ടം.<br />
ഞാനത് വളരെ നേരം നോക്കിനിന്നു. സാരിയുടെ തുമ്പ് തലയിലൂടെ വലിച്ചിട്ട് വെയിലില്‍ നിന്നും പിന്നെ പുറത്തു കടക്കുമ്പോള്‍, നിങ്ങള്‍ക്കെന്നപോലെ എനിക്കും നാളങ്ങളില്ലാത്ത കനലുകള്‍ എന്റെ അകത്തെവിടെയോ ആണെന്ന് മനസ്സിലായി. എന്തിനായിരുന്നു ബാലു എന്നെ ഇതിനായി തിരഞ്ഞെടുത്തത്? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്? അല്ലെങ്കില്‍ ശരി? ഓരോ അടിവയ്ക്കുമ്പോഴും കനലുകള്‍ ഒന്നാകെ ഉരഞ്ഞു. പാത മുന്നില്‍ വല്ലാതെ നീണ്ടു.<br />
എല്ലാം മുന്‍കൂട്ടിക്കണ്ട്, തന്നെ യാത്രയാക്കാന്‍ അപേക്ഷിച്ച ബാലുവിന്റെ കണക്കുകൂട്ടലില്‍ എന്നോടുള്ള അപരിചിതത്വം ഒരു പ്രധാന ഘടകമായിരുന്നിരിക്കണം. തന്റെ വരവ് ബാലുവിന് തികച്ചും അപ്രതീക്ഷിതമായിരിക്കണം. ഇനി അല്ലെങ്കില്‍ത്തന്നെ, ആരോടൊക്കെയോ ഉള്ള പകവീട്ടലില്‍, ഞാന്‍ വരുമോ എന്ന് ഒരു തമാശപോലെ പരീക്ഷിച്ചു നോക്കിയതാവണം. ചതിക്കപ്പെട്ടതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് പിടഞ്ഞു, ഉടഞ്ഞു. ഇപ്പോള്‍ സൂര്യകാന്തിപൂവിനെക്കുറിച്ച് ബാലുവിനോട് പറയാനുള്ള വാക്കുകള്‍ കൃത്യമായി എന്റെ മനസ്സിലുണ്ട്. കൂടാതെ, ബാലുവിന്റെ മുഖക്ക് രാവിലെ മുതല്‍ അപ്രതീക്ഷിതമാംവിധം മാറിമറിഞ്ഞ ഭാവങ്ങള്‍ കരയ്ക്കടിഞ്ഞ കക്കകള്‍ പോലെ അവിടം മുഴുവന്‍ ചിതറിക്കിടപ്പാണ്. എനിക്ക് കലശലായ ദേഷ്യവും വെറുപ്പും സങ്കടവും തോന്നി. പൊള്ളം പൊട്ടി നുരയ്ക്കുന്ന കുനിപ്പുകള്ക്കിടയിലൂടെ, അവയില്‍ തൊടാതിരിക്കാന്‍ കാലുയര്‍ത്തിവെച്ച് അറപ്പോടെ നടക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. അതൊരു പക്ഷെ, വെയിലിന്റെ വെള്ളവസ്ത്രം പുതച്ച് ഈ പ്ലാറ്റ്ഫോമില്‍നിന്നും ജീവിതം മുഴുവന്‍ എന്നെ അനുഗമിക്കാനെത്തിയ നിശ്ശബ്ദത കാരണമാകാനും മതി.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com3tag:blogger.com,1999:blog-1904074057142849405.post-28383581811206300312016-02-07T14:43:00.002+05:302016-02-07T14:43:12.542+05:30മുരളീധരന് നായരുടെ ഒരു ദിവസം<div dir="ltr" style="text-align: left;" trbidi="on">
മുരളീധരന് നായര്‍ എല്ലാ ദിവസത്തേയും പോലെ രാവിലെ ഒന്‍പത് മണിക്ക് ഓഫീസിലേക്കു പോകാനൊരുങ്ങി. അമ്മയുടെയും ദൈവത്തിന്റേയും മുന്പില് നമസ്കരിച്ചു തിരിഞ്ഞപ്പോഴാണ് ജലദോഷമുള്ള മൂക്ക് ഒന്നുകൂടി വലിച്ചുകയറ്റി, ചോറ്റുപാത്രം സഞ്ചിയിലാക്കി ഭാര്യ അയാളെ ഏല്പിച്ചത്. തന്റെ മുഖത്ത് നോക്കാന്‍ കൂട്ടാക്കാതെ, അകത്തു കരയുന്ന കുട്ടിയെ ശ്രദ്ധിക്കാതെ ഒരു കുറ്റി കണക്കെ നിന്ന ഭാര്യയെ അവഗണിച്ച് മുരളീധരന് നായര്‍ അകത്തേക്കുപോയി.<br />
“അച്ഛന് വേഗം വരാം. ” കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് മുരളീധരന് നായര്‍ പറഞ്ഞു.<br />
“വരുമ്പോള്‍ പമ്പരം കൊണ്ടുവരാം.”<br />
“ഓ! ഒരുത്തരവാദിത്തം.” പുറത്തുനിന്ന് മുരളീധരന് നായരുടെ ഭാര്യ ചീറി.<br />
“ഒരു ദിവസം ഓഫീസില്‍ചെന്ന് പേനയുന്തിയില്ലെങ്കില് ആകാശം ഇടിഞ്ഞുവീഴില്യേ പിന്നെ! എന്റെ മൂക്കൊലിക്കുന്നു. തലവേദനിച്ചിട്ടു നില്ക്കാന് വയ്യ. മകള്‍ക്കാണെങ്കില്‍ തന്തയുടെ വാശിയാണ്. ആപ്പീസിനോടുള്ള ഉത്തരവാദിത്തത്തിനേക്കാള് കുറവാണോ നിങ്ങള്‍ക്കെന്നോട്? നാലുനേരവും നിങ്ങള്‍ കുമ്പിട്ടുതൊഴുന്ന ഈ ദൈവം അങ്ങനെ നിങ്ങളോടു പറഞ്ഞ്വോ? ”<br />
ഓഫീസ് സംബന്ധമായ കടലാസുകളും കുടയും കൈയിലെടുത്തു പുറത്തേക്കുള്ള വാതില്ക്കല് മുരളീധരന് നായര്‍ തിരിഞ്ഞുനിന്നു.<br />
“അമ്മിണീ! ” അയാള്‍ പറഞ്ഞു: “എനിക്കിന്നു പോകേണ്ട അത്യാവശ്യം ഉള്ളതിനാലാണ് ഞാന്‍ പോകുന്നത്. അതും നിങ്ങളോടുള്ള ഉത്തരവാദിത്തവും കൂട്ടിക്കുഴയ്ക്കരുത്. ഞാന്‍ കഴിയുന്നതും വേഗം വരാം.”<br />
പുറത്തെ വെയില് റോഡിനു മുകളില്‍ എത്തിയിരിക്കുന്നതു കണ്ട് മുരളീധരന് നായരുടെ മുഖം മങ്ങി. ഇനി രാമസ്വാമിയുടെ മുന്പില് ചെന്നു വേണം മസ്റ്ററില്‍ ഒപ്പിടാന്‍. രാമസ്വാമി ഒരു ചിരി ചിരിക്കും. “ചുമതലകളെക്കുറിച്ചു പറഞ്ഞുതരണ്ട പ്രായമല്ലല്ലോ നമുക്കൊക്കെ. ” മസ്റ്റര്‍ മുന്നിലേക്കു നീക്കിവെച്ചു രാമസ്വാമി പറയും: “എന്തെങ്കിലും തക്ക കാരണം കാണും.”<br />
ഓഫീസില്‍ വൈകി എത്തുന്നതോ, തന്റെ ചുമതലകളെക്കുറിച്ചു പറയാന്‍ ആര്‍ക്കെങ്കിലും ഇടം കൊടുക്കുന്നതോ, അത്തരം ചിരികളോ ഒന്നും മുരളീധരന്നായര്ക്കിഷ്ടമായിരുന്നില്ല. ആ ചിരി തെളിയുമ്പോഴൊക്കെ മുരളീധരന് നായര്‍ക്ക് അമ്മയെ ഓര്‍മവരും.<br />
“നന്നായി ജീവിക്ക്. ” അമ്മയെ ഉദ്ധരിച്ചു മുരളീധരന് നായര്‍ പറയാറുണ്ട്.<br />
“അതേ നമ്മളൊക്കെ ചെയ്യേണ്ടൂ.”<br />
“ആര്‍ക്ക് നന്നായി? അമ്മിണി ചോദിച്ചു. ഇരുന്നിടത്തുനിന്നും തട്ടിത്തെറിപ്പിക്കും പോലെയുള്ള ആ ചോദ്യം മുരളീധരന് നായരെ തെല്ലൊന്നമ്പരിപ്പിക്കാതിരുന്നില്ല. അതൊന്നമര്ന്നപ്പോഴാണ്, അമ്മിണി ചോദിച്ചാല്‍ ഇനി ആ വാക്കിനെന്തര്‍ഥം പറയും എന്ന് മുരളീധരന് നായര്‍ ആലോചിച്ചത്. അമ്മിണി പക്ഷെ, ചോദിച്ചില്ല. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം അമ്മിണിയെപ്പോലെ മുരളീധരന് നായര്‍ക്കും പൊതുവേ കുറവായിരുന്നു. അമ്മ ഒരിക്കലും തനിക്കു വിരോധമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അതിന്റെ ആവശ്യം മുരളീധരന് നായര്‍ക്ക് അനുഭവപ്പെട്ടിരുന്നതേയില്ല. ആകെ ഒരിക്കല്‍ ദേഷ്യവും സങ്കടവും തോന്നിയത് അടുത്തിരുന്ന കുട്ടിയുടെ പേന കട്ടു എന്ന കുറ്റത്തിന് ഹെഡ്മാസ്റ്റര് തല്ലിയപ്പോഴാണ്.<br />
“വല്ലാണ്ടെ വേദനിച്ചോ? ” അമ്മ തുടയില്തടവി ചേര്‍ത്തിരുത്തി ചോദിച്ചു.<br />
“എന്തിനേ പേന കട്ടത്? ”<br />
“ഞാന്‍ കട്ടില്ല.” മുരളീധരന് നായരുടെ പറഞ്ഞു.<br />
“പിന്നെ എന്തേ, മാഷക്കങ്ങനെ തോന്നാന്‍?”<br />
അത് അന്നുമുതല്‍ മുരളീധരന് നായരേയും കുഴക്കിയ പ്രശ്നമായിരുന്നു. അതുകൊണ്ട്, ദേഷ്യമാണോ ജാള്യതയാണോ തോന്നേണ്ടത് എന്ന പരിഭ്രമത്തിനിടയില്‍ മുരളീധരന് നായര്‍ പറഞ്ഞു: “അറിയില്ല.”<br />
എന്നിട്ട്? അമ്മ ചോദിച്ചു: “കുട്ടി മാഷോട് പറഞ്ഞ്വൊ? ”<br />
ഒരു കാരണത്തിന്റെ പിന്ബലമില്ലാതിരുന്നതിനാല് പറയപ്പെടാതിരുന്ന ആ ഉത്തരവും വലിച്ചിഴച്ച് ഇത്രത്തോളമെത്തിയ മുരളീധരന് നായരുടെ മനസ്സില്‍ ആ ചോദ്യം, അമ്മയുടെ ചിതയ്ക്കു തീകൊളുത്തുമ്പോള്‍, ഒരു അപ്രസക്തിയുടെ, അരിശത്തിന്റെ ചുവയോടെ തികട്ടി. പിന്നെ ചിലപ്പോഴൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഊണുകഴിക്കുമ്പോള്‍ എല്ലാം കൈയില്‍ തിരുപ്പിടിച്ചു കൊണ്ടു നടക്കുന്ന ഒരു കുപ്പിക്കഷ്ണംപോലെ അതു മനസ്സില്‍ കോറി.<br />
നേരം വൈകിയ കാരണം വണ്ടിയില്‍ നല്ല തിരക്കുണ്ടായിരുന്നു. രാമസ്വാമി ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അരദിവസത്തെ ലീവ് എഴുതിക്കൊടുക്കണം. മുരളീധരന് നായര്‍ തന്നോടുതന്നെ പറഞ്ഞു. ചുമതലകള്‍ വഴികാട്ടികളാണ് എന്നാണ് രാമസ്വാമി പറയാറ്. തന്റെ അടുത്തിരുന്ന പതിനഞ്ചുകാരന് വണ്ടിയില്‍ ഇരുന്നതോടെ, സ്വന്തം കൈയിലുള്ള നോട്ടുപുസ്തകം നിവര്‍ത്തി വായിക്കാന്‍ തുടങ്ങിയിരുന്നു. അയാളുടെ ഏകാഗ്രത തടസ്സപ്പെടുത്താതവിധം മുരളീധരന് നായര്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു.<br />
“കഴിയുന്നതും ആരേയും ഉപദ്രവിക്കാതിരിക്ക. ഗുണം അവനവനു തന്നെയാണ്... അമ്മ പറയും: കിടന്നാല്‍ ഉറക്കം വരും.”<br />
പൊടുന്നനെ, ഭാര്യയുടെ ജലദോഷം വന്ന് വീര്‍ത്ത മുഖം മുരളീധരന് നായരുടെ മനസ്സില്‍ തെളിഞ്ഞു. തനിക്കാണ് ഈ ജലദോഷമെങ്കില്‍ ഇന്ന് ഓഫീസില്‍ വരുമായിരുന്നോ? തനിക്ക് ഓഫീസിലെ അത്യാവശ്യ കാര്യം വേണമെങ്കില്‍ മാറ്റി വെക്കാമായിരുന്നില്ലേ എന്ന ചിന്ത, മുരളീധരന് നായരെ ആകെ പരിഭ്രമിപ്പിച്ചു, ചെറിയ ചോദ്യങ്ങളാണ് ആകെ കുഴപ്പിക്കുന്നത്. ചോദിക്കണ്ടാത്തവ എന്നു തന്നെ പറയാം. ആള്‍ക്കാരുമായി സംസാരിച്ചിരിക്കുമ്പോഴും അവരെ ശ്രദ്ധിച്ചിരിക്കുമ്പോഴും ഒക്കെ പലപ്പോഴും മുരളീധരന്‍നായര്‍ ആലോചിക്കുന്നത് അയാള്‍ ആ വാചകം പറയുമ്പോള്‍ എന്തിനു ചിരി വന്നു എന്നോ, വഴിയിലെ പിച്ചക്കാരന് കുട്ടിക്കു പത്തുപൈസയെങ്കിലും കൊടുക്കേണ്ടിയിരുന്നില്ലേ എന്നൊക്കെയാവും. അതൊരു ചീത്ത ശീലമായി മാറുന്നതും അയാള്‍ അറിഞ്ഞിരുന്നു. തന്മൂലം സംഭാഷണത്തിന്റെ മധ്യത്തില്‍വെച്ചു അത്രനേരവും എന്തിനെപ്പറ്റിയാണ് പറഞ്ഞിരുന്നതെന്ന് മുരളീധരന് നായര്‍ മറന്നുപോകും. ഇത് വിരുന്നുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വല്ലാത്ത മടുപ്പും അസൗകര്യവും ഉണ്ടാക്കി. വല്ലാത്ത ജാള്യതയോടെ പക്ഷേ, സംസാരം തുടങ്ങുമ്പോള്‍ വീണ്ടും അയാളുടെ മനസ്സില്‍ പിച്ചക്കാരന് കുട്ടിയും ധര്മപുത്രരും അമ്മിണിയുടെ ജലദോഷവും ഒക്കെ ഒരു പുറ്റുപോലെ നിറയും. അവയ്ക്കുമീതെ ഒരു കാര്യവുമില്ലാതെ, ചലിക്കുന്ന ചോദ്യങ്ങള്‍ കുമിഞ്ഞു. അങ്ങനെ പുഴുക്കള്‍ മൂടിയ ചപ്പുകൂനപോയെയായി അയാളുടെ മനസ്സ്.<br />
“കുട്ടി ഒന്നെഴുന്നേല്ക്ക്.” രണ്ട് മാന്യന്മാരാണ് മുരളീധരന് നായരുടെ തൊട്ടുമുന്നില്‍ നിന്നിരുന്നത്. പതിനഞ്ചുകാരന് നോട്ടുപുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തിനോക്കി.<br />
“ഒന്നെഴുന്നേല്ക്കൂ”<br />
“എന്തിനാ? ” കുട്ടി ചോദിച്ചു.<br />
“അത് ശരി.” അവരിലൊരാള്‍ പറഞ്ഞു: “ഒരു മിനിറ്റ് ഒന്നെഴുന്നേല്ക്കൂ.”<br />
എല്ലാവരുടെയും മുഖത്തും മാറിമാറി നോക്കി, കുട്ടി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. പെട്ടെന്നാണ് മാന്യരിലൊരാള് ആ സ്ഥലത്ത് കയറിയിരുന്നത്.<br />
“അതാ അവിടെ” അകലെ വെയില് തട്ടുന്ന ഒരു സ്ഥലം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു: “അവിടെ ഇരുന്നോളൂ.”<br />
മുരളീധരന് നായര്‍ തന്റെ അടുത്ത് സ്ഥലംപിടിച്ച ആളുടെ മേലില്‍ തട്ടാതിരിക്കാന്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. എന്നിട്ട് ചുറ്റുമുള്ള എല്ലാവരേയും നോക്കി. അവരൊക്കെ ചെറുപ്പക്കാരനേയും മറ്റു രണ്ടുപേരെയും ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്.<br />
“വേണ്ട.” ചെറുപ്പക്കാരന് പറഞ്ഞു: “അവിടെ നിങ്ങളിരുന്നോളൂ.”<br />
അതിനു മറുപടി പറയാതെ രണ്ടാള്‍ക്കാരും സ്വന്തം വര്‍ത്തമാനങ്ങളില്‍ മുഴുകുകയാണ് ചെയ്തത്. ചെറുപ്പക്കാരന്റെ മുഖം ചുവന്നു. അതുവരേയും നിവര്‍ത്തിപ്പിടിച്ചിരുന്ന നോട്ടുപുസ്തകം അയാള്‍ ശബ്ദത്തോടെ അടച്ചു. എന്നിട്ട് തന്റെ സ്ഥലത്ത് കയറി ഇരുന്ന ആളുടെ കൈയില്‍ തോണ്ടി ഗൗരവത്തില്‍ എഴുന്നേല്ക്കാന് പറഞ്ഞു.<br />
കണ്ണട നേരെ വെച്ച് ചെറുപ്പക്കാരന്റെ നേരെ അയാള്‍ ഇമവെട്ടാതെ നോക്കി. അകലെ വെയില് വീണ സീറ്റിലേക്ക് അയാള്‍ വീണ്ടും ചൂണ്ടി.<br />
“അവിടെ” അയാള്‍ പറഞ്ഞു.<br />
“നിങ്ങളെന്റെ സ്ഥലത്തുനിന്ന് എഴുന്നേല്ക്കൂ.” ചെറുപ്പക്കാരന്റെ ശബ്ദത്തില്‍ അത്ര കടുപ്പം ആരും പ്രതീക്ഷിച്ചിരുന്നില്ലാത്തതിനാലാവണം ചുറ്റുമുള്ള എല്ലാവരും ഒന്നിച്ചു തലപൊക്കി.<br />
“ഇല്ലെങ്കിലോ” എല്ലാവരുടെ മുഖത്തുകൂടെയും ഒന്ന് കണ്ണോടിച്ച് ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു: “മുട്ടപൊട്ടി പുറത്തുവന്നിട്ടില്ല. അപ്പോഴേക്കും.”<br />
ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ചെറുപ്പക്കാരനോട് തന്റെ സ്ഥലത്തിരുന്നോളൂ എന്ന് പറയണോ എന്ന് മുരളീധരന് നായര്‍ ആലോചിച്ചു. കാര്യങ്ങള്‍, അതായത് ആള്ക്കാര് തമ്മില്‍ തീരട്ടെ എന്ന് ഭാവത്തില്‍ പക്ഷേ, എല്ലാവരും പുറത്തേക്കും സ്വന്തം പുസ്തകങ്ങളിലേക്കും ഒക്കെ നോക്കിയിരിക്കുകയാണ് ചെയ്തത്. അനാവശ്യമായ ഇടപെടല്‍ കാര്യങ്ങള്‍ കൂടൂതല്‍ വഷളാക്കിയേക്കുമോ എന്നയാള്‍ പേടിച്ചു. എന്തുകൊണ്ടാണ് എല്ലാവരും ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്ന് മുരളീധരന് നായര്‍ വല്ലാതെ അത്ഭുതപ്പെട്ടു.<br />
ചെറുപ്പക്കാരന്റെ മുഖം ചെവിത്തട്ടുകള് വരെ ചുവന്നു. വികാരം കൊണ്ട് അവിടവിടെ മുറിയുന്ന ശബ്ദത്തില്‍ തന്നോടു ചെയ്ത മര്യാദകേടിനെപ്പറ്റി അയാള്‍ പറയാന്‍ ശ്രമിച്ചു.<br />
“നിങ്ങള്‍ എന്നോട് അന്യായം ചെയ്തത്”. അയാള്‍ പറഞ്ഞു.<br />
ഒരു വടിക്കു കീഴില്‍ പിടയുന്ന പാമ്പുകളെന്ന പോലെ അന്യായം എന്ന് വാക്കിനുകീഴെ നിര്‍ത്തി മുരളീധരന് നായര്‍ അവരെ രണ്ടുപേരെയും നോക്കി. അവര്‍ ചിരിക്കുകയാണ് ചെയ്തത്.<br />
“ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വാ.” അവരിലൊരാള്‍ പറഞ്ഞു. “ഞങ്ങള്‍ ഇവിടെത്തന്നെ നിന്നുതരാം.”<br />
ഇരുന്നിടത്തുനിന്നും മുരളീധരന് നായര്‍ ഒന്നനങ്ങി. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ”എത്ര ചെറിയ കാര്യങ്ങള്‍!” എന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്തും. ഇത്ര പോന്നിട്ടും തന്റെ നിയന്ത്രണമില്ലായ്മയില്‍ പെട്ടെന്ന്, മുരളീധരന്‍നായര്‍ക്ക് ജാള്യത തോന്നി. അതു മറയ്ക്കാന്‍ മുരളീധരന് നായര്‍ ധൃതിയില്‍ അവരോടൊക്കെ ഒപ്പം പുറത്തേക്കുതന്നെ നോക്കി.<br />
അപ്പോഴായിരിക്കണം ചെറുപ്പക്കാരന് സ്വന്തം സ്ഥലത്തിരുന്ന ആളുടെ മടിയില്‍ കയറിയിരുന്നത്. പ്രതീക്ഷിച്ചപോലെ, അയാള്‍ ചെറുപ്പക്കാരനെ ആഞ്ഞുതള്ളി. മുരളീധരന് നായരുടെ കാല്ക്കല് ഒരു ചെറിയ ശബ്ദത്തോടെ ചെറുപ്പക്കാരന് കമിഴ്ന്നു വീണു. കൈയില്‍ നിന്നും തെറിച്ച നോട്ടുപുസ്തകം കുറച്ചുകലെ ആള്‍ക്കാരുടെ കാല്ക്കല് തുറന്നു കിടന്നു. ഏതാണ്ടിതേ നേരത്താണ് വണ്ടി സ്റ്റേഷനില്‍ നിന്നതും. എഴുന്നേറ്റു നില്ക്കാന് ശ്രമിക്കുന്ന ചെറുപ്പക്കാരനു മുകളിലൂടെ ആള്ക്കാര് ഇറങ്ങാന്‍ ധൃതികൂട്ടി. രണ്ടുമിനിറ്റാണ് വണ്ടി സ്റ്റേഷനില്‍ നില്ക്കുക. നിരവധി കാലുകള്‍ക്കിടയിലൂടെ വീണുകിടക്കുന്ന കുട്ടിയുടെ മുഖം കണ്ടപ്പോള്‍, ഹെഡ്മാസ്റ്ററുടെ മുന്നില്‍ തല്ലും പ്രതീക്ഷിച്ച് ചുവട്ടിലേക്ക് നോക്കിനിന്ന സ്വന്തം മുഖമാണ് മുരളീധരന് നായര്‍ക്ക് ഓര്മ വന്നത്. ധൃതിയില്‍ ഒരു തെറ്റു തിരുത്തലിന്റെ ഭവ്യതയോടെ, ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയില്‍ അകലെ കിടന്ന പുസ്തകം ഊളിയിട്ടെടുത്ത് അയാള്‍ ചെറുപ്പക്കാരന് നീട്ടി. കുട്ടി, അയാളുട കൈയില്‍ നിന്നും പുസ്തകം തട്ടിപ്പറിക്കും പോലെയാണ് വാങ്ങിയത്. ഒരു ശരിക്ക് വിധേയനായപോലെ മുരളീധരന് നായര്‍ക്ക് സന്തോഷം തോന്നി. 'അതുതന്നെ!' വണ്ടിക്കകത്തേക്ക് അലയടിച്ച തിരക്കില്‍ പക്ഷേ, എല്ലാം മുങ്ങി മറിഞ്ഞു. ചെറുപ്പക്കാരന് എഴുന്നേറ്റ് മുതിര്‍ന്ന ആ രണ്ടുപേരുടെ നേരെ തിരിയുന്നതും അവര്‍ കുട്ടിയുടെ തല ട്രെയിനിന്റെ ഭിത്തിയോട് ചേര്‍ത്തു വെച്ചടിക്കുന്നത് ആണ് മുരളീധരന് നായര്‍ പിന്നെ കണ്ടത് കുട്ടിയുടെ മുഖം ഉറഞ്ഞ ചോര പോലെ നീലച്ചു. വണ്ടി വിടാന്‍ ഇനി രണ്ടുമൂന്നു സെക്കന്റു കൂടിയേ ഉണ്ടാവൂ എന്നാലോചിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം ഒരു നിലവിളിപോലെ മുരളീധരന് നായരുടെ കാതിലെത്തി. ഭാര്യയുടെ ജലദോഷമുള്ള മുഖം, രാമസ്വാമി, അമ്മ എല്ലാവരും കൂടി ശടപടേന്ന് മുരളീധരന് നായരുടെ മനസ്സിലേക്ക് ഒരു ഭയങ്കര ശബ്ദത്തോടെ തട്ടിമറിഞ്ഞു വീണു. ഒരു നേര്‍ത്ത നിലവിളിയോടെ അയാള്‍ ഇളകിത്തുടങ്ങിയിരുന്ന വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി. “അമ്മേ,” തന്നെ പിന്നിലാക്കിപായുന്ന വണ്ടിയെ നോക്കി പ്ലാറ്റ് ഫോമില്‍ത്തന്നെ നില്‍ക്കെ മുരളീധരന് നായര്‍ പറഞ്ഞു; “അമ്മ പറയും ചെറുപ്പക്കാരന് അവര്‍ കാണിച്ചുകൊടുത്ത സീറ്റില്‍ ഇരിക്കാമായിരുന്നു എന്ന്. അത് അവര്‍ക്കും ആവാമായിരുന്നു.”<br />
നിറഞ്ഞ വെയിലിനു കീഴില്‍, തന്റെ ഇരുഭാഗങ്ങളിലും ചാട്ടവാറുകള്‍ പോലെ പുളഞ്ഞ റെയില്‍പ്പാളങ്ങളെ നോക്കി മുരളീധരന് നായര്‍ പിന്നെനടന്നു.<br />
“എന്നിട്ട് മുരളി വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ” ഊണ് പാത്രം ശബ്ദത്തിലടച്ച് കസേര തട്ടിമാറ്റി എഴുന്നേറ്റ് ഓഫീസില്‍ ഗീത പറയും: “എന്ത് പറയാന്‍!”<br />
അമ്മയാണെങ്കില്‍ എന്തുത്തരം പറയും? ഗീതയെ അമ്മക്കറിയില്ല. തീനാളങ്ങളുടെ അറ്റങ്ങളില്‍ ആയുന്ന ചുവപ്പു നിറവും മുഖത്തനേന്തി അവള് “ഹേ! മുരളീ! ” എന്നു പറയുമ്പോള്‍, ഞാന്‍ സ്കൂള്‍ മുറ്റത്ത് സര്വസമക്ഷം തല്ല് ഏറ്റുവാങ്ങാന്‍ അനങ്ങാതെ നിന്ന കുട്ടിയാണെന്നാണ് എനിക്ക് തോന്നാറ്. അവിടെനിന്ന് ഞാന്‍ വളര്‍ന്നിട്ടേ ഇല്ല എന്നും. പൂച്ച എലിയെ പിടിക്കുമ്പോള്‍ താന്‍ ആരുടെ കൂടെ നില്ക്കും എന്നാണ് രവീന്ദ്രന് ചോദിച്ചത്. അമ്മ അതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചെറിയ ചോദ്യങ്ങള്‍ എല്ലാവരുടെ വായിലും നിറച്ചു വെച്ചിരിക്കയാണെന്ന് തോന്നുന്നു. വല്ലാതെ വയറു നിറഞ്ഞവന്റെ ഏമ്പക്കംപോലെ, അപശബ്ദത്തോടെയാണ് അതൊക്കെ ക്ഷണത്തില്‍ പുറത്തു ചാടുന്നത്. ചെള്ളിച്ചെറുമനെ കാര്യസ്ഥന് അടിച്ചുകൊണ്ടിരുന്നപ്പോള്‍ വേഷ്ടിത്തലപ്പുകൊണ്ട് എന്റെ കണ്ണുപൊത്തി അമ്മ എന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്തി. “അങ്ങോട്ട് കുട്ടന് നോക്കണ്ടാട്ടൊ” അമ്മ ഇപ്പോഴും പറയും. “നമ്മളല്ല ഇതിന് ഉത്തരവാദികള്‍.” പക്ഷേ, നോക്കൂ, ട്രെയിനില്‍ വഴിയില്‍ ഒറ്റക്കണ്ണുപൊത്തി ഇരിക്കാന്‍ പറ്റ്വോ? എത്ര നേര്‍രേഖയില്‍ നടന്നാലും കുറെയൊക്കെ കാണും. അല്ലെങ്കില്‍ ചെരിഞ്ഞ മനസ്സുംകൊണ്ട് നടന്ന് ഉറഞ്ഞ രക്തംപോലെ നീലച്ച മുഖങ്ങള്‍ തട്ടിവീഴാന്‍ ആര്‍ക്കാണ് മോഹം? ചോദ്യങ്ങള്‍ നമ്മുടെ തൊലിയില്ത്തന്നെ വളരുന്ന രോമങ്ങളെപ്പോലെ തൊട്ടടുത്താകുമ്പോള്‍ വിഷമം ഏറുകയാണെന്ന് അമ്മയോട് ഞാന്‍ പറയാനാഞ്ഞിട്ടുണ്ട്. ഞാനതു പറയുന്നതിനുമുമ്പ് അമ്മ മരിച്ചു. ഗീത ചിരിക്കുകയാണ് ചെയ്യുക. ഭാര്യയുടെ ജലദോഷത്താല്‍ നമുക്ക് ലീവെടുക്കാമോ, എടുക്കുമോ? എനിക്ക് കുളിക്കാന്‍ അമ്മ നിറച്ചിട്ട കുട്ടകത്തിലെ വെള്ളത്തില്‍ വീണ കൂറയെ രക്ഷിക്കണോ, കൊല്ലണോ എന്നാലോചിച്ച് നില്ക്കുമ്പോള് അത് മുങ്ങിച്ചത്തു. കണ്ണ് പൊത്തിയിട്ടെന്താ കാര്യം? ഗീതയുടെ മുഖം എന്റെ കൈയ്ക്കും കണ്ണുകള്‍ക്കും ഇടയിലെവിടെയോ ആണ്.<br />
ഇപ്പോള്‍ മുരളീധരന് നായര്‍ റെയിലിനു സമാന്തരമായി പോകുന്ന റോഡിലൂടെ ഓഫീസിലേക്ക് നടക്കുകയായിരുന്നു. ഊണുകഴിക്കുമ്പോള്‍, ഇന്ന് ഇക്കഥ ഗീതയോട് പറയേണ്ടെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോഴാണ് രണ്ടു പോലീസുകാര്‍ക്കൊപ്പം സ്റ്റ്രെച്ചറില്‍ ഒരു ചെറുപ്പക്കാരന്റെ ശരീരവുമായി രണ്ടുപേര്‍ റോഡിലേക്ക് കയറിവന്നത്. വണ്ടിയില്‍ നിന്നു വീണുപോയ ആ ശരീരത്തിന്റെ സാധ്യത മുരളീധരന്‍നായര്‍ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്, അതാരാണെന്ന് മുരളീധരന്‍നായര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. റോഡില്‍ കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പ്രതിജ്ഞ നിറവേറ്റുന്നതുപോലെ അയാള്‍ ചെറുപ്പക്കാരന്റെ മുഖത്തേക്കെത്തിനോക്കി.<br />
“ഈ ആളെ താനറിയുമോ? ” പോലീസുകാരന് ചോദിച്ചു.<br />
തീരെ പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട് മുരളീധരന്‍നായര്‍ ഞെട്ടി. അയാല്‍ ആ പോലീസുകാരനെ തുറിച്ചുനോക്കി. ചോദ്യങ്ങള്‍ എപ്പോഴും തനിക്കുനേരെ വരുന്നതെന്താണ്?<br />
ആവര്‍ത്തിക്കപ്പെടുന്ന ആ ചോദ്യത്തിന്റെ അസംബന്ധത്തിനും അപ്രസക്തിക്കും നടുവില്‍നിന്ന്, ആ കിടക്കുന്നതാണോ, അവിടെ നില്‍ക്കുന്നതാണോ താനെന്ന് മുരളീധരന്‍നായര്‍ അമ്പരന്നു.<br />
“അവസാനം” ഗീത പറഞ്ഞു: “ഇല്ല” എന്നു പറഞ്ഞു.<br />
“ഞാന്‍ ശരിയാണ് പറഞ്ഞത്. ” ചോറ്റുപാത്രം ശബ്ദത്തിലടയ്ക്കുമ്പോള് മുരളീധരന്‍നായര്‍ കെന്തി. “ഞാനാ ചെറുപ്പക്കാരനെ ഒട്ടു ദ്രോഹിച്ചില്ല. ”<br />
“അതെ” ഗീത പറഞ്ഞു: “മുരളി പുറത്തേക്കുനോക്കി ഇരിക്കുകയായിരുന്നു. ”<br />
“എല്ലാവരെയും പോലെ” രവീന്ദ്രന് ചിരിച്ചു. “നിഷ്പക്ഷമായി.”<br />
“എല്ലാവര്ക്കും ദൈവങ്ങളെയാണ് വേണ്ടത്. ഒരു നിമിഷം കൊണ്ട് വിരല്‍ ഞൊടിച്ച് ശത്രുക്കളെ നിര്‍വീര്യമാക്കുന്ന ദൈവമല്ല ഞാന്‍ എന്ന് എന്താ ഗീതയ്ക്കും മനസ്സിലാവാത്തത്.”<br />
“ശരിക്കും മുരളീ.” ഗീത പറഞ്ഞു: “ദൈവമാണെങ്കില്‍ ഒരുത്തനെ വണ്ടിയില്‍ നിന്നു തള്ളിയിടുമ്പോള്‍ അത് തടയുകയും, നമുക്ക് കൂട്ടത്തില്‍ വീഴാതിരിക്കുകയും ചെയ്യാമായിരുന്നു. ”<br />
വൈകുന്നേരം ഡിസ്പെന്സറിയില് നിന്നും തിരിച്ചുവരുമ്പോള്‍ മുരളീധരന്‍നായര്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അങ്ങനെ ഒരു ദിവസം അവസാനിക്കുന്നു. വണ്ടിയിലെ കഥ അറിഞ്ഞ കാരണം അരദിവസത്തെ ലീവ് എഴുതേണ്ടെന്ന് രാമസ്വാമി പറഞ്ഞിരുന്നു.<br />
തുറന്ന വാതിലിലൂടെ സന്ധ്യയിലെ ഇരുട്ട് അകത്തേക്ക് കിനിയാന്‍ തുടങ്ങിയത് മുരളീധരന്‍നായര്‍ കണ്ടു. മരുന്ന് വാതില്ക്കല് നിന്നിരുന്ന ഭാര്യയുടെ കൈയിലേല്പിച്ച് കാലും മുഖവും കഴുകി അയാള്‍ വിളക്ക് കൊളുത്തി.<br />
“ദൈവമേ” മനസ്സുറയ്ക്കുന്നതിനും മുന്‍പേ പറഞ്ഞുശീലിച്ച ആ ശീലില് മുരളീധരന്‍നായര്‍ വിളിച്ചു. “ചുമതലകള്‍ നിറവേറ്റി നേരാം മാര്‍ഗം കാണിച്ചുതരണേ.”<br />
“ഓ” എന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ഇത്രയും കാലത്തെപ്പോലെ അന്നും മുരളീധരന് നായര്‍ ചോദിച്ചില്ല. ചോദ്യങ്ങള്‍ വല്ലാതെ കൂടുന്നു. മുങ്ങിച്ചാവാനനുവദിച്ച കൂറ മുതല്‍, പകരം ചോദിക്കലിന്റെ പരിവേഷത്തോടെ ഗ്രാമമധ്യത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വെട്ടിയ തലയും നാസ്വാദ്വാരങ്ങള് അടച്ചുകൊന്ന ആടിന്റെ അകിടില്‍ നിന്ന് വേദോച്ചാരണങ്ങള്ക്കൊപ്പം ചുരന്ന മഴയും കുരിശിന്റെ മുകളിലൂടെ ചീറിപ്പോകുന്ന മിസ്സൈലുകളും ഒക്കെ വളക്കൂനയിലെ കൃമികളെപ്പോലെ മനസ്സില്‍ പുളയ്ക്കുകയാണ്. ഇനി, പറഞ്ഞാല്‍തന്നെ അത് അമ്മയുടെ ചില്ലിട്ട ഫോട്ടോയോ, ദൈവമോ അതോ ഗീതയോ എന്ന ശങ്ക ബാക്കിയാവും.<br />
മുരളീധരന്‍നായര്‍ നിലവിളക്കൂതി കെടുത്തി. അടുത്തുണ്ടായിരുന്ന ചാരുകസേരയില്‍ ഒരു ദിവസം മുഴുവന്‍ സമ്പാദിച്ച തളര്‍ച്ചയോടെ മലര്‍ന്നു കിടന്നു. അതോടെ നിലവിളക്കിന്റെയും അയാളുടെയും ചുറ്റുമുണ്ടായിരുന്ന ഇരുട്ട് സമാധാനം പോലെ പതുക്കെ മുരളീധരന്‍നായരെ മൂടി.<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-67952252905196406552016-02-07T14:42:00.002+05:302016-02-07T14:42:17.343+05:30ശീലാവതി<div dir="ltr" style="text-align: left;" trbidi="on">
സ്വന്തം മാറത്തു കിടക്കുന്ന പുരുഷന്റെ മുഖം പതുക്കെ പതുക്കെ ചീര്‍ത്തു വരുന്നു. അവള് സൂക്ഷിച്ചു നോക്കി. മുഖത്തെ പേശികള്‍ക്ക് മിനുപ്പ്. വീര്ത്തുമിനുങ്ങുന്ന, മൂക്കിനിരുവശത്തും തടിച്ചുവരുന്ന ചെവികള്‍. കുറച്ചു കാലമായി തൊണ്ടയില്‍ തടഞ്ഞുകിടന്നിരുന്ന ഓക്കാനം ഒന്നുകൂടി ഉള്ളിലേക്കമര്‍ത്തി, അയാളുടെ കൈപ്പടങ്ങള്‍ പിടിച്ചു പതുക്കെ തടവി നോക്കി. മുരടിച്ച വിരലുകളുടെ അറ്റം. ഭീതിയോളമെത്തുന്ന അറപ്പോടെ, അവള് അവ പൊടുന്നനെ കിടക്കയിലേക്കുതന്നെയിട്ടു. എന്നിട്ട് ശ്വാസം പിടിച്ച് മലര്‍ക്കെ തുറന്ന കണ്ണുകളോടെ അനങ്ങാതെ കിടന്നു. തട്ടിന്റെ തുലാങ്ങള്ക്കിടയില് പീലി വിടര്‍ത്തിയ മയില്‍ തന്നെത്തന്നെ നോക്കിനില്ക്കുന്നു. പതുക്കെ ഒന്നു ചിരിച്ചുവോ എന്നവള്‍ക്കു സംശയം തോന്നി. തന്റെ തന്നെ മാറില്നിന്നാണെന്ന വിധം, അയാളുടെ തലമുടിയില്‍ നിന്ന് പഴകിയ മണം മൂക്കിലേക്കടിച്ചപ്പോള്‍ അവള് മയിലില്‍ നിന്ന് കണ്ണുകളെടുത്തു. അയാളുടെ മുഖം ചീര്‍ത്തും മിനുത്തും തന്നെ വരുന്നു. ഇനി ഒരുപക്ഷേ, തന്റെ മാറിലല്ലാതെ ഈ മുഖം എവിയെടെങ്കിലും കണ്ടാല്‍ത്തന്നെ താന്‍ തിരിച്ചറിഞ്ഞെന്നുവരില്ല, സാമാന്യത്തിലധികം വീര്ത്തുകഴിഞ്ഞ ആ തല തന്റെ മാറില്‍ നിന്ന് തള്ളിത്താഴത്തിടണമെന്നും ഉറക്കെ നിലവിളക്കണമെന്നും അവള്‍ക്കു ഒരു നിമിഷം തോന്നി. ഒപ്പംതന്നെ, അയാളെ ഉണര്‍ത്തരുതെന്നും. തന്റെ മാറില്‍ തലച്ചായ്ച്ച് നിഷ്കളങ്കതയോടൊപ്പമെത്താവുന്ന നിര്‍വികാരതയോടെ ഉറങ്ങുന്ന ഒരു പുരുഷനെ തള്ളിത്താഴത്തിടുന്നത് രണ്ടാം കിടയാവും. സ്ത്രീത്വത്തിനും തന്റെ അച്ഛനും അതൊരു തീരാത്ത പഴിയുമാവും. അതുമല്ല, വയറ്റുപിഴപ്പിനുവേറെ വഴി ഇതുവരെയും നോക്കാത്ത തനിക്ക് ഒഴിവാക്കാമായിരുന്ന ഒരു ബുദ്ധിമുട്ടുമാവും. ഇങ്ങനെ അവള് വിചാരിച്ചു കഴിഞ്ഞതും തലയ്ക്കു മുകളിലെ മയില്‍ നിന്നനില്പില് ഒറ്റക്കാലില്‍ ഒരുവട്ടം ചുറ്റി നീണ്ടപീലികള് അയാളുടെ മേലിലും അവളുടെ മുഖത്തുമൊക്കെ അമര്‍ത്തി ഉരസി. അങ്ങനെയാണ്, അതിന്റെ പീലികളെ, അവയെ നിറം മങ്ങിച്ചുകൊണ്ട് പണ്ടുമുതലേ അടിഞ്ഞുകൂടിയ ധൂളിപോലെ ചലവും രോഗാണുക്കളും മൂടാനിടയായത്. “ഒരു വലിയ പുരുഷന്റെ തല നിന്റെ മാറിലേറ്റേണ്ട യോഗമുണ്ടെ”ന്ന് വേലപ്പറമ്പില് വെച്ച് കൈനോട്ടക്കാരി കുറത്തി പറഞ്ഞിരുന്നത് അവളോര്‍ത്തു. ഒരലറിച്ചയോടെ അവള് ചാടിയെഴുന്നേറ്റു. തന്റെ തലയ്ക്കു കീഴിലെ, മാര്‍ദവമേറിയ മാറ് അപ്രതീക്ഷിതമായി തെന്നിമാറിയതിനാല്‍ ഒരു നടുക്കത്തോടെ അയാളും ഞെട്ടി ഉണര്‍ന്നു.<br />
പതുക്കെ വിടര്‍ന്നു ചീര്‍ത്ത കണ്‍പോളകള്‍ക്കുള്ളില്‍ കോപത്തിന്റെ രക്തച്ഛവി പ്രതീക്ഷിച്ച്, ഭയത്തോടെ അവള് മൂലയിലേക്ക് മാറി. മുറിയില്‍ നിറഞ്ഞുനിന്ന അനാരോഗ്യത്തിന്റെ അസഹ്യമായ മണം കാരണം വായിലൂറുന്ന ചളിച്ച വെള്ളം, പേടികൊണ്ടും ബഹുമാനം കൊണ്ടും വായ പൊത്തിപ്പിടിച്ചിരുന്ന സാരിത്തലപ്പിലേക്ക് ആരുമറിയാതെ അവള് തുപ്പിപ്പോയി.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ദൈവമേ,” അവള് സ്വയം നിറുത്താതെ പറഞ്ഞു: “ക്ഷമിക്കുക പതിഭക്തയായ എന്നെ നീ തന്നെ രക്ഷിക്കുക, അറപ്പുകൊണ്ട് വായിലൂറുന്ന ഈ ചളിച്ച വെള്ളം എവിടെനിന്നാണെന്നുപോലും എനിക്കറിയുന്നില്ല.”<br />
<span class="Apple-tab-span" style="white-space: pre;"> </span>“ശീലാവതി.” പൂര്‍ണമായും ഉണര്ന്നുകഴിഞ്ഞപ്പോള് താഴ്ന്ന ശബ്ദത്തില്‍ ഗൗരവത്തോടെ അയാള്‍ പറഞ്ഞു. “നീ ഈ ചെയ്തത് ഒട്ടും ഉചിതമായില്ല. ആര്‍ക്കാണ് മോശം? ഒരു ഭാര്യയ്ക്കും ഭൂഷണമായ ഒന്നല്ല ഇത്തരം പെരുമാറ്റങ്ങള്‍.”<br />
<span class="Apple-tab-span" style="white-space: pre;"> </span>“അതെ, പ്രഭോ, ശരിയാണ്,” ശീലാവതി അദ്ദേഹത്തെ മുഴുവനാക്കാന്‍ സമ്മതിക്കാതെ പറഞ്ഞു: “ക്ഷമിക്കുക. ഭാര്യയായിട്ടില്ലാത്ത എനിക്ക് അവിടുന്നു തന്ന ഈ ബഹുമതിയില്‍ മാത്രം ഞാന്‍ ധന്യയാണ്. ഈ ഭാഗ്യം കെട്ടവള് അതര്‍ഹിക്കുന്നില്ലെങ്കിലും.”<br />
<span class="Apple-tab-span" style="white-space: pre;"> </span>ശീലാവതിയുടെ പുരുഷന് കരുണയാര്‍ന്ന കണ്ണുകളോടെ അവളെ നോക്കി ചിന്താധീനനായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>“പ്രിയേ,” അദ്ദേഹം പറഞ്ഞു: “ഭാര്യാപദമല്ല കാര്യം. നെറ്റിപ്പട്ടങ്ങളില്‍ നാം ഭ്രമിക്കാതിരിക്കുക. നിന്റെ കവിതകളുടെ മാധുര്യത്തില്‍, നൂപുരങ്ങളുടെ ലാസ്യത്തില്‍, മധുവാണിയുടെ വിനയത്തില്‍ ഞാന്‍ ചിറകുകളേറുന്നു. നീ എന്റെ ധനമാണ്.”<br />
വായിലൂറുന്ന ചളിച്ചവെള്ളം മധുരിക്കുന്നോ എന്ന് ശീലാവതിക്ക് സംശയം തോന്നി. നീണ്ട കണ്പോളകള് നാണത്തോടെ താഴ്ത്തി അവള് ആ വെള്ളം സാവധാനം ഇറക്കി. കട്ടിലിന്റെ താഴത്തേക്ക് ഇറക്കിവെച്ച അയാളുടെ പാദങ്ങള്‍ തംബുരുവിലെന്നപോലെ അവള് തലോടി. സംഗീതത്തിന്റെ മന്ത്രധ്വനി ഉതിരുന്നോ, അവള് കാതോര്‍ത്തു. പിന്നെ, മുറ്റിത്തഴച്ച തന്റെ തലമുടികൊണ്ട് ആ പാദങ്ങളിലെ ചളിയും ചലവും അവള് തുടച്ചെടുത്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>അവളുടെ നിറഞ്ഞ മാറിടങ്ങളില്‍ ഒരു ചെങ്കോലിലെന്നപോലെ തലോടി, തിളങ്ങുന്ന ഒഡ്യാണത്തിനു നടുവില്‍ ഒരു പതക്കംപോലെ കിടന്ന ഭംഗിയാര്‍ന്ന പൊക്കിള്‍ക്കുഴിയെ സ്വന്തം സാമ്രാജ്യത്തെ എന്നുപോലെ ദയവായ്പോടെ തൃക്കണ്‍പാര്‍ത്ത് സമ്രാട്ടായ പുരുഷന് സന്തുഷ്ടനായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ശരി.” അദ്ദേഹം പറഞ്ഞു: “കുട്ടയെടുക്ക്.”<br />
കാലില്‍ മൃദുലമായി തലോടിയിരുന്ന അവളുടെ കൈകള്‍ ഒരു നിമിഷം ആ വരണ്ട തൊലിയില്‍ തടഞ്ഞുനിന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുഷ്ഠരോഗം പകരുന്നതെങ്ങനെയെന്ന് ശീലാവതി പഠിച്ചിരുന്നത്. മുടിത്തുമ്പും ദേഹവും മനസ്സും ഒക്കെ അതുകൊണ്ട് ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ കഴുകണമെന്ന് അവള് തീര്‍ച്ചയാക്കി.<br />
എന്നിട്ടാണ് അവള് കുട്ടയെടുത്തുകൊണ്ടുവന്നത്.<br />
എത്രയോ ആള്ക്കാര് അതിനുമുന്പേ നടന്നു തെളിയിച്ച വഴിയിലൂടെ ശീലാവതി കുട്ടയെടുത്തു നടന്നു. ഗുരുവചനങ്ങള്‍ അനുസരിച്ച് കുട്ടയുടെ അരികുകളും ഓരങ്ങളും ശീലാവതി മൃദുവും ഇലകളിട്ട് തണുപ്പാര്ന്നതുമാക്കിയിരുന്നു. നിറയെ ശംഘുപുഷ്പങ്ങള്‍ പൂത്ത ഇടവഴികളിലൂടെയും നിബിഡവനങ്ങള്ക്കിടയിലൂടെയും സമുദ്രതീരത്തു കൂടെയും അവള് ഒരുപാട് നടന്നു. തലയ്ക്കു മുകളില്‍ കുട്ടയില്‍ ഒരു പാവയെപോലെ ഇരിക്കുന്ന പുരുഷന് വേദനിക്കുമോ എന്നോര്‍ത്താണ് ശീലാവതി നടത്തം ആവുന്നത്ര പതുക്കെയാക്കിയത്. പിന്നെ താന്‍ ക്ഷീണിക്കുന്നു എന്ന് അദ്ദേഹം അറിയാതിരിക്കുകയുമാവാം.<br />
<span class="Apple-tab-span" style="white-space: pre;"> </span>“നിന്റെ കാല് വേദനിക്കുന്നോ?” അയാള്‍ ചോദിച്ചു. “നിന്റെ മൃദുലമായ കാലടികള്‍ക്ക് പൂകൊണ്ടുള്ള പാദരക്ഷകള്‍ വേണം”.<br />
നെറ്റിയിലൂടെ ചുവട്ടിലേക്കൊഴുകിയ വിയര്‍പ്പ് നുണഞ്ഞ് ശീലാവതി ചിരിച്ചു.<br />
“ഞാനെന്തു ഭാഗ്യവതി”, അവള് പറഞ്ഞു. എന്നിട്ട് നടത്തം വീണ്ടും പതുക്കെയാക്കി.<br />
“നിന്റെ നൂപുരധ്വനി”, അയാള്‍ പറഞ്ഞു. “എന്നെ എന്നപോലെ തന്നെ സുന്ദരീ, എല്ലാ ജീവജാലങ്ങളേയും മത്തുപിടിപ്പിക്കുന്നു. നിന്നെ നോക്കിനില്ക്കുന്ന ആ ആണ് മാനിനോട് എനിക്ക് വല്ലാത്ത വിദ്വേഷം തോന്നുന്നു. നീ അങ്ങോട്ട് നോക്കുന്നുണ്ടോ പ്രിയേ?”<br />
“ഇല്ല”. സീതയെ മോഹിപ്പിച്ച ആ പുള്ളിമാനില്‍ നിന്നും ഒരു ഞെട്ടലോടെ കണ്ണുകളെടുത്ത് അവള് പറഞ്ഞു: “ഞാനതിനെ കാണുന്നു പോലുമില്ല”. ശീലാവതി പിന്നെ മുത്തുകള്‍ പൊഴിയുന്നതുപോലെ ചിരിച്ചു.<br />
“എന്തൊരു പേടി!” അവള് അഭിമാനത്തോടെ മൊഴിഞ്ഞു: “ഹാ! എന്റെ നൃത്തവും എന്റെ ഗാനവും എന്റെ ദേഹവും എന്റെ പ്രേമവും, പ്രഭോ, ധന്യമായി. ”<br />
ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെയാണ് അയാള്‍ നിലവിളി തുടങ്ങിയത്. ശീലാവതി, ഇറങ്ങാനുള്ള വെമ്പലില്‍ കുട്ടയില്‍ക്കിടന്ന് കാലിട്ടടിക്കുന്ന പൂരുഷനെക്കണ്ട് അമ്പരന്നുപോയി.<br />
“ഇറക്ക് കൊട്ട”, അയാള്‍ താഴ്ന്ന ശബ്ദത്തില്‍ ചീറി: “ഇറക്കി വെയ്ക്ക്” കുറച്ചു മുന്നില്‍, മുട്ടോളം എത്തുന്ന വാര്മുടിയും, ചന്ദനക്കുറിയും, രണ്ടു ദാസികളുടെ അകമ്പടിയുമായി ഒരു കുലസ്ത്രീ നടന്നുവന്നിരുന്നു. മരത്തിന്റെ തണുപ്പാര്‍ന്ന നിഴലില്‍, ആ വലിയ മരംചാരി, മകനേയും ശീലാവതിയേയും കണ്ട അവര്‍ അന്തംവിട്ടുനിന്നു.<br />
“അമ്മ”. കുട്ടയില്‍ നിന്ന് ഒരു വിധം പുറത്തുചാടി അയാള്‍ പേടിയോടെയും അമ്പരപ്പോടെയും കൊഞ്ചി: “എന്റെ അമ്മ”.<br />
“അതിന്”? അയാള്‍ ഇറങ്ങുന്ന പരാക്രമത്തില്‍ ഉളുക്കിപ്പോയിരുന്ന സ്വന്തം കഴുത്തില്‍ തടവി ലേശം അരിശത്തോടെ ശീലാവതി ചോദിച്ചു. “പോയി കാല്ക്കല് നമസ്ക്കരിച്ചിട്ട് വരൂ”.<br />
ശീലാവതിയുടെ മുഖത്തേക്ക് ഭ്രാന്തനെപ്പോലെ അയാള്‍ കുറച്ചുനേരം നോക്കിനിന്നു. പിന്നെ അവള് അന്നുവരെ കേള്‍ക്കാത്തത്ര മധുരവും താഴ്മയുമായി പറഞ്ഞു: “പ്ലീസ്, ശീലാവതീ, നീ ആ വള്ളിക്കുടിലുകളുടെ മറവിലേക്ക് ഒരിത്തിരിനേരം ഒളിഞ്ഞുനില്ക്കൂ. അവിടെ നീ വിശ്രമിക്കുക, നിന്റെ നടന്നുതളര്‍ന്ന കാലുകള്‍ തന്നെ വേദനിക്കുന്നുണ്ടാവും. അമ്മയെ ഞാന്‍ സമാധാനിപ്പിക്കാം”.<br />
“ഭീരൂ...” കുട്ടയില്‍ ഒരുക്കിവെച്ചിരുന്ന ഹംസതൂവലുകള്, സ്വന്തം കാലിലെ അസഹ്യമായ വേദന, കഴുത്തിലെ ഉളുക്ക് എല്ലാം മറന്ന് ശീലാവതി അയാളെ ഒരിക്കല്‍ക്കൂടെ ഉറക്കെ വിളിച്ചു: “വെറും ഭീരൂ”.<br />
പിന്നെ പുരുഷന്റെ വളയുന്ന പുരികങ്ങളെ നേര്‍ക്കുനേര്‍ എതിരിട്ട്, നെറ്റിയിലെ വിയര്‍പ്പ് വസ്ത്രാഞ്ചലം കൊണ്ടൊപ്പി, അമ്മയും ഭൂമിയും അയാളും കുലുങ്ങുമാറ് ഉറക്കെ പൊട്ടിച്ചിരിച്ചു അവള്.<br />
“ഇത്”, അരിശത്തോടെയെങ്കിലും, ഒരു പക്വമതിക്ക് ചേരുംവണ്ണം താഴ്ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: “ഒരു കുലവധുവിനും ചേര്‍ന്നതല്ല. ലളിതകലകളില്‍ പ്രവീണയും ജീവിതത്തിന്റെ വഴികളില്‍ മനസ്സിലാക്കിയവളുമായ നീ, ഒരു കൊച്ചു പെണ്‍കുട്ടി കണക്കെ ദുശ്ശാഠ്യക്കാരിയാവരുത്”. വീണ്ടും എന്തോ ഓര്‍ത്തിട്ടെന്നപോലെ ദേഷ്യം കലങ്ങിയ ശബ്ദത്തില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു: 'ഉറക്കെ ഉറക്കെ ചിരിക്കാതെ മനസ്സിലാക്കുവാന്‍ ശ്രമിക്കുക'.<br />
പിന്നീട് അമ്മയുടെ കാല്ക്കല് സാഷ്ടാംഗം നമസ്കരിച്ചു. വള്ളിക്കുടിലുകളുടെ മറവിലേയ്ക്കുപോയി, കാലില്‍, നടക്കുമ്പോള്‍ ആഴത്തിലേറ്റിരുന്ന മുള്ള് ഒറ്റവലിക്ക് ശീലാവതി വലിച്ചെടുത്തു. കാലിന്റെ കുതിമണ്ണില് അമര്ത്തിത്തിരുമ്പി. മണ്ണിലേക്ക് ആഞ്ഞുതുപ്പി. ചിറിയിലെ തുപ്പല് പുറംകൈകൊണ്ടു തുടച്ച്, ചെടികള്‍ക്കിടയിലെ നേര്‍ത്ത വിടവിലൂടെ അമ്മയേയും മകനേയും നോക്കി. സ്വന്തം അമ്മ പണ്ട് ഉപദേശിച്ചുതന്നിരുന്ന കുലീനകളുടെ സൗശീല്യങ്ങളെല്ലാം തന്നെ ശീലാവതി മറന്നുപോയിരുന്നു. അതിനാല്‍ ചെവി ഓരം ചേര്‍ത്തുവെച്ച് അവര്‍ പറയുന്നതെന്താണെന്ന് അവള് ഒളിഞ്ഞു കേട്ടു.<br />
“മകനേ”, അമ്മ തേങ്ങി. “ഇതോ, ഇതോ നിന്റെ വധു”?<br />
“അല്ല”. മകന് ദുഃഖാകുലനായി. “അമ്മയുടെ കൈകള്‍കൊണ്ട് വളര്‍ത്തിയ എന്നോട് അമ്മ ഇത് ചോദിക്കരുതായിരുന്നു.<br />
“മകനേ,” അമ്മ പറഞ്ഞു: “അപുത്രനായി മരിക്കുക പാപമാണ്. എല്ലാ ജീവജാലങ്ങളേയും പോലെ കാലാകാലങ്ങളില്‍ അനുയോജ്യയായ ഒരു വധുവിനെ കണ്ടുപിടിക്കുകയും അവളില്‍ നിന്റെ സന്താനങ്ങളെ ഉല്പാദിപ്പിക്കുകയുമാണ് നിന്റെ ചുമതല. അപുത്രനായിരുന്ന്, നീ സ്വന്തം കുലത്തിന് അപമാനമാകാതിരിക്കുക. അതമ്മയ്ക്ക് സഹിക്കുകയില്ല. നിന്നെയും നിന്റെ മക്കളെയും ശുശ്രൂഷിക്കാന്‍ ഒരു കുലവധുവിനെ നീ കൊണ്ടുവരിക”.<br />
മകന് തല താഴ്ത്തി ഇരുന്നു. അമ്മ പറയുന്ന കാര്യങ്ങള്‍ ശീലാവതിക്കും ബോധിച്ചു. അവള് അമ്മയെ കുറേക്കൂടി അടുത്തുകാണാന്‍ വള്ളിക്കുടില്‍ വീണ്ടും വകഞ്ഞുമാറ്റി.<br />
വള്ളിക്കുടിലിന്റെ ഭാഗത്തേക്ക് തീരെ നോക്കാതെ, അയാള്‍ അമ്മയെ ദയനീയമായി നോക്കി. അര്ധോക്തിയില് നിറുത്തി.<br />
“മകനേ”, അമ്മ പറഞ്ഞു: “നിന്റെ ഈ പെണ്ണ് കരയുമോ എന്ന പേടി അസ്ഥാനത്താണ്. കുട്ടിയായതിനാല്‍ കരഞ്ഞുപോയാല്തന്നെയും നിന്റെ സ്വര്‍ഗപ്രാപ്തിക്കു മുന്നില്‍ അതിന്റെ അല്പത്വത്തെക്കുറിച്ച് അവള് ബോധവതിയായിക്കൊള്ളും. അവളുടെ രക്ഷയും പക്വതയിലേക്കുള്ള ഉയര്‍ച്ചയും ഇത്തരം നിസ്വാര്‍ഥമായ ധാരണകളത്രെ. പിന്നെ തീയിലിട്ട സ്വര്‍ണം പോലെയും അഗ്നി പരീക്ഷ കഴിഞ്ഞ സീതയെപ്പോലെയും അവള് പ്രശോഭിതയാവും. നിന്റെ അച്ഛന് സപത്നിയേയും കൊണ്ട് എന്റെ ശയ്യാഗൃഹത്തിലെത്തുമ്പോള്‍ നിനക്ക് മൂന്നു ദിവസമായിരുന്നു പ്രായം. അന്ന് മാന്യമായ ഒരു കുലവധുവിനെപ്പോലെ, എന്റെ കിടക്ക ഞാനവര്‍ക്ക് നല്കി. അന്ന്, സന്തോഷം കൊണ്ട് മതിമറന്ന് സപത്നിക്കായി വാങ്ങിയ രത്നമാല നിന്റെ അച്ഛന് എനിക്ക് ദാസികളുടെ കൈയില്‍ കൊടുത്തയച്ചു. ഇതാ, ഇന്നുവരെ ഞാനാ മാല കഴുത്തില്‍ നിന്നൂരിയിട്ടില്ല”. കഴുത്തിലെ തിളങ്ങുന്ന പതക്കം അമ്മ മകനു നേരെ നീട്ടിക്കാട്ടി. ഈ അമ്മയെപ്പോലെതന്നെ, ചിരിപരിചയം കാരണമാവണം തന്റെ അമ്മയും പണ്ട് ഇതു തന്നെയാണ് പറഞ്ഞത്: “കത്തുന്ന പുരയില്‍ നിന്ന് ഊരിയ കഴുക്കോല് ലാഭം”.<br />
കന്യയായ തനിക്ക് ആദ്യസമ്മാനമായി ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണമാല തന്നെ അണിയിക്കുകയായിരുന്നു അമ്മ.<br />
“മകളേ”, അമ്മ പറഞ്ഞു: “വിഡ്ഢിയാവരുത്”. അടുത്ത തവണ മുലയ്ക്ക് താഴെ കിടക്കുന്ന മാല വേണം നിനക്ക് എന്നു പറയണം. 'നവംബറിന്റെ നഷ്ടം'* നിനക്കു കുറെക്കൂടി യോജിക്കും. അത് നിന്റെ വരനോട് പറയുക”.<br />
മുലയ്ക്കും പൊക്കിളിനും താഴെ കിടക്കുന്ന മനോഹരമായ ആഭരണങ്ങള്‍ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. പക്ഷേ, ശീലാവതിക്കതിലൊന്നും ആസ്ഥ തോന്നിയില്ല. വായില്‍ ഓക്കാനവും, മനസ്സില്‍ അദ്ദേഹത്തിന്റെ മുഖവുമായ അവള് ഗര്ഭാലസ്യത്തില് മയങ്ങി. ഒരു രാവിലെ കണ്തുറന്നപ്പോള് തിളങ്ങുന്ന രത്നഖചിതമായ ഒരു ഖഡ്ഗം സ്വന്തം പാര്‍ശ്വത്തില്‍ അവള് കണ്ടു. അമ്മ ശീലാവതിയുടെ നെറ്റിയിലും തലയിലും പതുക്കെ തലോടി. “അദ്ദേഹം തന്നയച്ചതാണ്”. ശീലാവതിയുടെ അമ്മപറഞ്ഞു: “പൊന്നുമകളേ, ഇത് നിന്റെ പിറക്കാനിരിക്കുന്ന മകന് അവന്റെ പിതാവിന്റെ സമ്മാനമായി കൊടുക്കാനും അദ്ദേഹത്തിന്റെ നാമം രഹസ്യമായ സൂക്ഷിക്കാനും അദ്ദേഹം ആജ്ഞാപിച്ചിരിക്കുന്നു”.<br />
അമ്മ പറഞ്ഞുതീര്‍ന്നതും ശീലാവതി ആ ഖഡ്ഗമെടുത്ത് അമ്മയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. രണ്ടായിമുറിഞ്ഞുവീണ അമ്മയുടെ ശവത്തിനുമുകളിലൂടെ കവച്ച് കടന്ന് ചോരപ്പാടുകളുള്ള ഖഡ്ഗവുമായി അവള് നേരെ രാജസന്നിധിയിലേക്ക് നടന്നു. കണംകാല്വരെ എത്തുന്ന തന്റെ തഴച്ച മുടികെട്ടുവാനും, ഉലഞ്ഞ വസ്ത്രങ്ങള്‍ നേരെയാക്കാനും അവള് മറന്നിരുന്നു. സുഭഗമായ ഒരു പെണ്‍കുട്ടി അത്തരത്തിലോടി വരാന്‍ തക്കതായ കാരണമില്ലാതിരിക്കില്ലാത്തതുകൊണ്ടും യജമാനന്മാരുടെ മാനം കാക്കേണ്ടതുകൊണ്ടും സേവകര്‍ അവള് അകത്തുകടന്നതും രാജസദസ്സിന്റെ നാലുപുറത്തെയും വാതിലുകള്‍ കൊട്ടിയടച്ചു.<br />
“രാജന്,” ശീലാവതി ചോദിച്ചു: “എവിടെ എന്റെ ഭര്‍ത്താവ്? ”<br />
“സുന്ദരീ.” അവളുടെ ആകാരത്തിലും മധുവാണിയിലും ഒരുപോലെ മുഗ്ദ്ധനായിപ്പോയ രാജാവ് ചോദിച്ചു: “നിന്റെ ആര്”.<br />
“ഭര്‍ത്താവ ്”, അവള് തിടുക്കത്തില്‍ പറഞ്ഞു: “എന്റെ കുട്ടിയുടെ അച്ഛന്.”<br />
“എവിടെ നിന്റെ താലി?” മുന്നില്‍, അപവദിക്കപ്പെട്ട മട്ടില്‍ അന്തം വിട്ടു നിന്നിരുന്ന ബ്രാഹ്മണന് ചീറി: “നെറുകയില്‍ കുങ്കുമം.? ”<br />
ഖഡ്ഗവുമായി നിന്ന അവള് പെട്ടെന്നാണ് അയാളെ കണ്ടത്. ഖഡ്ഗം അയാളുടെ കൈയിലേക്ക് ധൃതിയില്‍ എറിഞ്ഞുകൊടുത്ത് അവള് കിതച്ചു: “എനിക്കോ എന്റെ കുട്ടിക്കോ എന്തിനാണു ഖഡ്ഗം? അതൊക്കെ അവിടുത്തെപ്പോലുള്ളവര്ക്ക് വേണ്ടതാണ്. ഞങ്ങള്‍ക്ക് അവിടുത്തെ പേരാണ് വേണ്ടത്. അവിടത്തെ സാന്നിധ്യമാണ്... വേണ്ടത്. ”<br />
“നീ ഇവളെ അറിയുമോ? ” രാജാവു ഇടയില്‍ക്കടന്ന് ചോദിച്ചു.<br />
“രാജന്,” തൊണ്ട ഒന്നു രണ്ടു തവണ കാറി ശരിയാക്കി അയാള്‍ പറഞ്ഞു: “എനിക്കിവളെ ആദ്യം മനസ്സിലായില്ല. ക്ഷമിക്കണം. പിന്നെ, ഈ ഖഡ്ഗം മുദ്രാമോതിരം പോലെ എനിക്കവളെ മനസ്സിലാക്കിത്തന്നു.”<br />
“എന്നിട്ട്?” രാജാവ് ചോദിച്ചു.<br />
“ഇവള് സര്‍വകലാവല്ലഭയും ബുദ്ധിമതിയും, അങ്ങേക്ക് കാണാവുന്നതുപോലെ, മനോഹരിയുമാകുന്നു.” അയാള്‍ നിറുത്തി. “സ്വന്തം ചിരിയുടെ തിളക്കം കൊണ്ട് ലോകത്തെ ഒരു വെള്ളിത്തകിടുപോലെയാക്കുന്നവള്. എന്റെ രാത്രികളെ നിലാവുകൊണ്ട് നിറച്ചവള്‍. പക്ഷേ രാജന്, അങ്ങേക്കറിയാമല്ലോ, നമുക്ക്, നമ്മുടെ മക്കളുടെ അമ്മയായി ഇത്തരത്തിലുള്ളവരെ വരിക്കവയ്യ. ഇവള് കൊട്ടാരം നര്‍ത്തകിയുടെ മകളാകുന്നു.” എന്നിട്ടദ്ദേഹം ശീലാവതിയുടെ നേരെ തിരിഞ്ഞു: “പ്രിയേ നീ മനസ്സിലാക്കുക”, അയാള്‍ പറഞ്ഞു: “ബ്രാഹ്മണനായ എനിക്ക് നിന്നിലുള്ള ഈ വേഴ്ച രാജനീതിയാലും, വേദനീതിയാലും അനുവദനീയമല്ല. നീ എനിക്ക് പകര്‍ന്ന സുഖങ്ങള്‍ക്ക് പകരമായി സൂര്യനെപ്പോലെ തേജസ്വിയായ ഒരു മകന് നിനക്ക് പിറക്കും. അരുത്. കരയരുത്. മഞ്ഞുതുള്ളികള്‍ തങ്ങിനില്ക്കുന്ന താമര ഇതളുകള്‍പോലെ ഭംഗിയാര്‍ന്ന, കണ്ണീര് നിറഞ്ഞ നിന്റെ നയനങ്ങള്‍ കൊണ്ട് എന്നെ അങ്ങനെ നോക്കാതിരിക്കൂ. കാര്യങ്ങള്‍ അതാതിന്റെ വെളിച്ചത്തില്‍ കാണുവാനുള്ള കഴിവും ക്ഷമയും ആണ് ഉത്തമകന്യകള്ക്ക് ഭൂഷണം.<br />
“ഒന്നാമത ്”, മുന്‍നിരയിലിരുന്ന ബ്രാഹ്മണന് പറഞ്ഞു. “അവളുടെ കുട്ടിയുടെ അങ്ങയുടേയാണെന്നതിന് എന്താണ് തെളിവ്? പാപത്തിന് പ്രലോഭനങ്ങളുമായി ആണുങ്ങളെ വഴിതെറ്റിക്കാന്‍ ഇക്കൂട്ടര്‍ എന്നും തെരുവിലുണ്ടാവും”.<br />
ശീലാവതി, അവളുടെ പേരിന് തീരെ ചേരാത്തവിധം വല്ലാതെ ക്രുദ്ധയായി. “കുട്ടി അദ്ദേഹത്തിന്റെതല്ലെങ്കില്” അവള് പറഞ്ഞു. “അതദ്ദേഹം തെളിയിക്കട്ടെ.”<br />
എല്ലാവരും രാജാവടക്കം ഇടിവെട്ടേറ്റതുപോലെ ബോധംകെട്ടുവീണു. ഒരു നീതിസാരത്തിലും ഇന്നുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് സങ്കോചമെന്യേ ഇത്തിരിപ്പോന്ന ഒരു പെണ്ണ് വായതുറന്ന് പറഞ്ഞത്. അതും ഫലഭാരത്താല്‍ ചാഞ്ഞുപോയ വള്ളിപോലെ, കുചഭാരംകൊണ്ട് നമ്രശിരസ്കയാവേണ്ടവള്.<br />
ബോധക്ഷയം വിട്ട് ആദ്യം ഉണര്‍ന്ന രാജാവ്. ഒരു വന്യമൃഗത്തിനെയെന്നപോലെ അവളെ പിടിച്ചുകെട്ടാന്‍ ഉത്തരവിട്ടു.<br />
“അരുത്”, പ്രജാപാലകന്‍ അവളെ നോക്കാതെ സ്വന്തം കാല്ച്ചുവട്ടിലേക്ക് നോക്കി അരുളിചെയ്തു: “നീ എന്റെ നേരെ നോക്കുന്നത് എനിക്കപമാനമാണ്. ധര്മനീതികളില് പാരംഗതരായ ഈ മഹാത്മാക്കളുടെ മുന്‍പില്‍വെച്ച്, നിന്റെ ശയ്യ പലതവണ അലങ്കരിച്ച ഈ സദ്പുരുഷനെ ചോദ്യംചെയ്യാനുള്ള അഹങ്കാരം കാട്ടിയ നീ സ്ത്രീകുലത്തിനും എന്റെ രാജ്യത്തിനും അപമാനമത്രെ. അതിനാല്‍ നീ നിറവയറോടെ എന്റെ സിംഹങ്ങള്‍ക്ക് ഇരയാകുക.”<br />
മരിക്കുകയേ ഉള്ളൂ എന്ന് തീര്‍ച്ചായായപ്പോള്‍ ശീലാവതി അന്തംവിട്ടുപോയി. സ്വന്തം കുട്ടിയുടെ അച്ഛന് മൂലമാണെങ്കിലും പതിനെട്ടു വയസ്സില്‍ മരിക്കുക ഒരനാവശ്യമായി അവള്‍ക്കു തോന്നി.<br />
“രാജന്”, അവള് പറഞ്ഞു: “എന്റെ വിവരക്കേടുകള്‍, അല്പത്വം എല്ലാം അങ്ങ് പൊറുക്കുക. ചോദിക്കാനരുതാത്ത ചില ചോദ്യങ്ങള്‍, എത്ര മഹാത്മാക്കളുടെ മുന്നിലായാലും ചോദിക്കരുതെന്ന് എന്റെ അമ്മ പറഞ്ഞുതന്നിരുന്നു. അങ്ങ് ഭഗവാനെപ്പോലെ ദയവാനാണ്. ഞാനമ്മയായി ജനിക്കേണ്ടവനെങ്കിലും അദ്ദേഹത്തിന്റെ മകനോട് അങ്ങ് പൊറുക്കുക. എന്റെ കുട്ടിയോട്, അവന്റെ അച്ഛന്റെ പേര് ഞാനൊരിക്കലും പറയുകയില്ല. പിതാവിന്റെ പേരില്‍, കളങ്കം ചാര്‍ത്താന്‍ തുനിഞ്ഞ അമ്മയോട് ഒരുപേക്ഷേ അവനും പൊറുത്തെന്നുവരില്ല. പ്രഭോ, ജമദഗ്നിയുടെ മകനായ പരശുരാമനെപ്പോലെ ശക്തനാവാന്‍ എന്റെ കുട്ടിയെ അങ്ങനുഗ്രഹിക്കുക.”<br />
“സുഭഗേ,” രാജാവ് പറഞ്ഞു: “പരിതസ്ഥിതികളുടെ അവഗാഹമില്ലാതെ നീ പറഞ്ഞുപോയ അപരാധം ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷെ സുന്ദരീ, നൃത്തവും ഗാനവും ഗര്‍ഭിണിയായ നിനക്ക് കുറച്ചുകാലത്തേക്കെങ്കിലും നിറുത്തിവെയ്ക്കേണ്ടി വരുമല്ലോ.”<br />
“ഹാ!” ശീലാവതി പറഞ്ഞു: 'ഈ ഏഴയുടെ വയറ്റിപ്പിഴപ്പിനെ ഓര്‍ത്ത് അവിടുന്ന് വ്യാകുലപ്പെട്ടുവല്ലോ. ഈ രാജസദസ്സിന് ഭൂഷണമായിരിക്കുന്ന എന്റെ പുരുഷന്, ഈ അറിവില്ലാത്തവളെ കൈവെടിയുകയില്ല. ആ പാദധൂളികള്‍ എന്റെ നെറുകയിലെ സീമന്തരേഖയില്‍ അണിയുക എന്റെ ധന്യതയാണ്.”<br />
“ശീലാവതി, ” സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ രാജാവരുളി: “നിന്റെ പുരുഷനെ എല്ലാ ഇംഗിതങ്ങളുമറിഞ്ഞ് നീ പരിപാലിക്കുക. കുട്ടിക്ക് അമ്മയും പുരുഷന് വേശ്യയുമെന്നപോലെ നീ അവന്റെ സാന്ത്വനമാകുക. അവന്റെ രോഗാതുരമായ ശരീരം നോവാതിരിക്കാന്‍, നിന്റെ സൗശീല്യത്തില്, യശസ്സില്‍ നീ അവനെ കുട്ടയിലേറ്റുക. ശീലാവതി, മുഖത്തേക്കാള്‍ തിളങ്ങുന്ന വജ്രപ്പതക്കം പോലെ നീ അവന്റെ ആഭരണമാവുക.”<br />
അങ്ങനെയാണ് തനിക്ക് ശീലാവതി എന്ന പേര് കിട്ടിയതുതന്നെ. ശീലാവതി ഓര്‍ത്തു. അതുവരെ തന്റെ പേര് സരള എന്നും ദീപ്ത എന്നും ഒക്കെയായിരുന്നു.<br />
വള്ളിക്കുടിലിന്നപ്പുറത്ത്, സ്വപുത്രന് അപുത്രനാകുന്നതിന്റെ ദുര്യോഗമോര്‍ത്ത് കരയാന്‍ തുടങ്ങുകയായിരുന്നു അമ്മ.<br />
“അമ്മേ,” അയാള്‍ പറഞ്ഞു: “അമ്മയുടെ കണ്ണുനീര് ഈ മണ്ണില്‍ വീണാല്‍ ഭൂമി എന്നോട് പൊറുക്കുകയില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് അവിടത്തെ ഇംഗിതം ഈ പുത്രന് ശിരസാവഹിക്കുന്നു. ” കണ്ണുനീര് തുടച്ച്, തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അമ്മ മകനെ നോക്കി. കണ്ണുനീര് അറിയാതെയെങ്ങാനും ഭൂമിയില്‍ വീണുപോയോ എന്ന് അവര്‍ കുണ്ഠിതത്തോടെ ഭയപ്പെട്ടു. എന്നിട്ടവര്‍ അയാളെ മാറോടുചേര്‍ത്തു.<br />
“പച്ചമുള ചീന്തുന്നതുപോലെ” അമ്മ പറഞ്ഞു: “നിന്നെ ഏറ്റി നടന്നിരുന്ന ആ പെണ്‍കുട്ടി കരയും. കണ്ണീരില്‍ ആകെ നനഞ്ഞ അവളുടെ പാട്ടും നൃത്തവും, പേമാരിയില്‍ വല്ലിയെന്നപോലെ ഏറെ ഏറെ ഭംഗിയോലും. തിളങ്ങുന്ന ചെതുമ്പലുകള്ക്കകത്ത് നട്ടെല്ലിനു പകരം നില്ക്കുന്ന, എങ്ങനെയും വളയുന്ന ഏറെ കശേരുക്കളുമായി മൂര്‍ഖനെപ്പോലെ അവള് കൈകളില്‍ നിന്ന് കൈകളിലേക്ക് വഴുതും. പക്ഷേ, വിഷം നിറഞ്ഞ സ്വന്തം ഉച്ഛ്വാസത്തില്‍ അവള് തന്നെത്തന്നെ വെറുക്കും. പിന്നെ, അസഹ്യമായ ആ നിലനില്പില്, പരന്നു വെളുത്ത് മേലേക്ക് വീഴാറായി നില്ക്കുന്ന ആകാശത്തിനു കീഴില്‍ പൊട്ടാനാവാത്ത ഒരു വെടിയുണ്ടപോലെ അവള് നിശ്ശബ്ദതയോലും. അതിന്റെ ഘനം, കുഞ്ഞേ, തരളമായ മനസ്സും ലോകത്തോട് ധാരാളം ചുമതലകളുള്ള പുരുഷനായ നിനക്ക് താങ്ങാനാവുകയില്ല. അന്ന്, യമനില്‍ നിന്ന് ഭര്‍ത്താവിനെ വീണ്ടെടുത്ത സാവിത്രിയെപ്പോലെ നിന്നെ സ്വന്തം ചാരിത്രശുദ്ധിയാല് നിന്റെ ഭാര്യയ്ക്കേ രക്ഷിക്കാനാവൂ. അതിനാല്‍ ഞാന്‍ നിരത്തി നിറുത്തിയിരിക്കുന്ന ഈ കന്യകകളില്‍ നിന്ന് നീ സ്വാഭീഷ്ടമനുസരിച്ച് ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുക. നല്ല കുടുംബത്തില്‍ പിറന്നവരും നിനക്കിഷ്ടമുള്ള ഭക്ഷണം പാകമായ ചൂടില്‍ നിനക്കു മാത്രം വച്ചു വിളമ്പുന്നവരും നിന്റെ താലത്തിലെ ഉച്ഛിഷ്ടം കൊണ്ടുമാത്രം വയര്‍ നിറയ്ക്കുന്നവരും നിന്റെ രതിയിലും വൈകൃതങ്ങളിലും ആദ്യരാവു മുതല്‍ എതിരെന്യേ വേശ്യയെപ്പോലെ പങ്കെടുക്കുന്നവരും, പകല്‍ വെളിച്ചത്തില്‍, നിന്റേതടക്കം പുരുഷവര്‍ഗത്തിന്റെ ദര്ശനമേറ്റാല്ത്തന്നെ തൊട്ടാവാടിയെപ്പോല് കൂമ്പുന്നവരും, ഉറക്കെ ചിരിക്കാത്തവരും കരയാത്തവരും, നിനക്ക് ആണ്മക്കളെ തരുന്നവരും, നീ ചോദിക്കുന്നത്ര പണവും പണ്ടവും കൂടാതെ സമ്മാനമായി ഫ്ളാറ്റും അംബാസിഡര്‍ കാറും ജോലിയും തരാന്‍ തയ്യാറുള്ളവരുമായ ഈ സുശീലകളുടെ ജാതകങ്ങള്‍ നിന്റേതുമായി ഉത്തമത്തില്ച്ചേര്ന്നവയാണ്. അവ ഒത്തുനോക്കിയത് നിനക്ക് അറിയാവുന്നതുപോലെ നമ്മുടെ വടക്കേതിലെ രാമന് നായരുമാണ്. അതാതു ശരീരത്തിന്റെ അളവുകള്‍ അതാതു ജാതകങ്ങളില്‍ അദ്ദേഹം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മകനേ, ഇനി നീ വിവാഹിതനും സ്വര്‍ഗപ്രാപ്തിക്ക് അര്ഹനുമാവുക.”<br />
പുണ്യപുരാണ ചിത്രങ്ങളില്‍, തപസ്വികളുടെ മുന്പില് പ്രത്യക്ഷപ്പെടുന്ന ദേവതകളെപ്പോലെയാണ് പൊടുന്നനെ ആ നടുനിരത്തില്‍ സ്ത്രീരത്നങ്ങള്‍ ഹാജരായത്. ചീര്‍ത്ത് വലുതായ തലയും രോഗത്തിന്റെ മിനുപ്പുമുള്ള മുഖവുമായി അയാള്‍ അവരുടെ മുന്നിലൂടെ പലവട്ടം നടന്നു. കുട്ട മറവിലേക്കിട്ട്, താനും അവരുടെ കൂടെപ്പോയി നിന്നാലോ എന്ന് ശീലാവതി ഒരു നിമിഷം ഓര്‍ത്തു. പിന്നെ വേണ്ടെന്നും. നടന്നു തേഞ്ഞ തന്റെ കാലടികള്‍, ചെമ്പഞ്ഞിച്ചാറ് പൂശിത്തുടുപ്പിച്ച വധുക്കളുടെ തളിര്പാദങ്ങള്ക്കിടയില് ഒരപസ്വരം പോലെ അയാള്‍ തിരിച്ചറിഞ്ഞെന്നുവരും. പിന്നെ, രാജാവിന്റെ സന്നിധിയില്‍, തനിക്ക് നഷ്ടപ്പെടുക തന്റെ പേരാവും.<br />
ശീലാവതി ഇങ്ങനെ ഒക്കെ ഓരോന്ന് ഓര്‍ത്തിരിക്കെ അയാള്‍, ആ വരിയിലെ ഏറ്റവും ലജ്ജാവതിയും പ്രായം കുറഞ്ഞവളും മനോഹരമായ കുചദ്വയങ്ങള്കൊണ്ട് നേര്‍ത്ത അംഗവസ്ത്രത്തിന് ശോഭയേറ്റുന്നവളുമായ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലിചാര്‍ത്തി. പെണ്‍കുട്ടിയുടെ രണ്ടു തുടകളും ചേര്‍ത്ത്, അവള്‍ക്ക് അന്നനട നടക്കാന്‍ മാത്രം പാകത്തില്‍ അദ്ദേഹം ബന്ധിച്ച ആ താലിക്കുമേല് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി.<br />
'മകളേ,' നിരുദ്ധകണ്ഠനായി അവളുടെ വളര്ത്തച്ഛന് പറഞ്ഞു: 'കാട്ടിലെ വന്യമൃഗങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചുപോയ നളനോട് ദമയന്തിപോലെയും, പതിനാല്, കൊല്ലങ്ങള്‍ക്കുശേഷം അയോദ്ധ്യയിലെ സിംഹാസനം വീണ്ടു കൈമോശം വരാതിരിക്കാന്‍ ഗര്‍ഭിണിയായ ഭാര്യയെ കാട്ടിലേക്കയച്ച് പ്രജകളെ രക്ഷിച്ച ശ്രീരാമന് സീതപോലെയും നീ പതിക്ക് ഭൂഷണമായിരിക്കുക. ഭര്‍ത്താവിന്റെ ചിതയില്‍ നിന്റെ ശരീരം ഹോമിക്കാനാകയാല് അദ്ദേഹത്തിന്റെ ആരോഗ്യവും ആയുസ്സും നിനക്ക് സര്വപ്രധാനമാണെന്നോര്ക്കുക, അദ്ദേഹത്തിന്റെ വിത്തുകളെ നീഭൂമിയെപ്പോലെ ഏറ്റുവാങ്ങുക. സ്വന്തം ചിറകുകള് പറിച്ചെടുക്കുന്ന വേദനയോടെ അദ്ദേഹത്തിന്റെ മക്കളെ നീ പ്രസവിക്കുക. ഭര്‍ത്താവില്‍ നിന്ന് വേറിട്ട് ഒറ്റയ്ക്ക് താമസിക്കുന്ന തന്റേടിയായ അമൃതാപ്രീതത്തിനെപ്പോലെ, തകഴിയുടെ ചെമ്മീനിലെ, കടലമ്മയ്ക്ക് ചാമിയെ വിഴുങ്ങാന്‍ കൊടുത്ത കറുത്തമ്മയെപ്പോലെ നീ ധര്മച്യുതിയേല്ക്കാതിരിക്കുക. നിന്റെ ചാരിത്ര്യശുദ്ധിയിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാമവും നിലകൊള്ളുന്നത്.<br />
പിന്നെയാണ് വിവാഹഘോഷയാത്ര തുടങ്ങിയത്. ശീലാവതി ഒന്നുകൂടി ഉള്ളിലേക്ക് വലിഞ്ഞു. നാദസ്വരത്തിന്റെയും ഷഹനായിയുടെയും ബാന്റിന്റെയുമൊക്കെ ചെകിടടപ്പിക്കുന്ന ബഹളത്തിനിടയില്‍, കാലുകള്‍ മണ്ണില്‍ത്തട്ടി വേദനിക്കുക കാരണം അയാള്‍ പെട്ടെന്നുനിന്നു.<br />
“പ്രിയേ,” അയാള്‍ പറഞ്ഞു: “എനിക്ക് നടക്കാനാവുകയില്ല.”<br />
അപ്പോഴാണ് ഭാര്യ അയാളുടെ മുരടിച്ച കാല്പാദങ്ങള് കണ്ടത്. ഉടനെ അവയ്ക്കു താഴെയുള്ള ദിവ്യമായ പൂഴി അവള് നെറുകയിലണിഞ്ഞു. പൊടുന്നനെ, ആകാശത്തില്‍നിന്ന് മാലാഖമാര്‍ ആദരവോടെ എറിഞ്ഞുകൊടുത്ത കുട്ട പെട്ടെന്ന് അവളുടെ മുന്‍പിലെത്തി. പറന്നുവന്ന ആ കുട്ട തീരെ പ്രതീക്ഷിക്കാത്തതായതിനാല്‍ ആദ്യം അന്തം വിട്ടുപോയെങ്കിലും ചുറ്റുമുള്ളവര്‍ പറഞ്ഞതുകേട്ട് വേഗം അവള് ഇപ്രകാരം പറഞ്ഞു: “അങ്ങയെ ഏറ്റി നടക്കാനുള്ള യോഗമുണ്ടായ ഞാന്‍ ഭാഗ്യവതിയാണ്. അതിനാല്‍ അങ്ങിതില്‍ കയറി ഇരിക്കുക. ഈ ചുമടിന്റെ ഭാരം എന്റെ അവകാശമത്രേ.”<br />
അന്നുരാത്രി ആപല്‍ശങ്കയും അധര്മഛായയുമേല്ക്കാത്ത പവിത്രമൈഥുനത്തിന്റെ എന്തെന്നില്ലാത്ത ശാന്തിയുമായി അയാള്‍ മനംവിട്ട് ഉറങ്ങി. പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ തൊട്ടടുത്തു കിടക്കുന്ന അവളുടെ നഗ്നശരീരത്തിന്റെ ഭംഗി വീണ്ടും അയാളെ കോരിത്തരിപ്പിച്ചു.<br />
“പ്രിയേ”, വികാരംകൊണ്ട് ഇടറിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. “കാല്ച്ചിലങ്കകളണിയൂ. അവയുടെ പൊട്ടിച്ചിരി എന്നെ ഇനിയും ഉന്മത്തനാക്കും.<br />
അവള് അമ്പരന്നുപോയി. നിശ്ശബ്ദയായി, അപരാധിനിയെപ്പോലെ അവള് അയാളുടെ മുന്പില് തലതാഴ്ത്തി.<br />
“നൃത്തവും ഗാനവും ചതുരംഗവും എനിക്കറിഞ്ഞുകൂടാ.” അവള് താഴ്മയോടെ പറഞ്ഞു: 'മംഗള'വും 'മനോരമ'യും മാത്രമേ ഞാന്‍ വായിക്കാറുള്ളൂ. ”<br />
എന്ത്! ആദ്യരാവാണെന്നതുപോലും മറന്ന് അയാള്‍ അലറി. “പിന്നെ, എന്റെ രാവുകള്‍ ഇങ്ങനെ നിശ്ശബ്ദമാവുകയോ? ഹോ! എന്നോട് നീ ഒരുവാക്ക് ഇതിനെപ്പറ്റി പറഞ്ഞില്ലല്ലോ. ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ അറിയുക ഭാര്യയുടെ ധര്‍മമാണെന്ന് ഇനി ഞാന്‍ പറയണോ നിന്നോട്? മിനിമം നമ്മുടെ ബ്രോക്കറോടെങ്കിലും നിനക്കിത് പറയാമായിരുന്നു.”<br />
“അവിടുന്ന് ക്ഷമിക്കൂ.” അവള് പറഞ്ഞു: “ഇതൊന്നും കുലവധുക്കള്ക്കു വിധിച്ചതേയില്ലല്ലോ.”<br />
“ആരു പറഞ്ഞു?” അയാള്‍ വീണ്ടു അലറി. “ചിലങ്കകളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉറങ്ങാറ്. തംബുരുമീട്ടിയാണ് നീയെന്നെ ഉറക്കേണ്ടത്.”<br />
“അങ്ങ്,” പിടിക്കപ്പെട്ട മാനിനെപ്പോലെ ഉഴറിയ അവള് കെഞ്ചി: “അങ്ങിതൊന്നും എന്നോട് ചോദിച്ചില്ലല്ലോ. ആരും പറഞ്ഞുമില്ല, പ്രഭോ. വേദങ്ങളിലും ശാസ്ത്രങ്ങളിലും നിപുണനായ അവിടുന്ന് അപക്വമതിയും അറിവില്ലാത്തവളുമായ എന്നെ കൈവെടിയരുതേ. ഒരിക്കല്‍ അങ്ങയുടെ കിടക്ക പങ്കിട്ട എന്നെ മറ്റുള്ളവര്‍ എച്ചിലിലപോലെ വലിച്ചെറിയും. അതുകൊണ്ട് വരൂ. ചിലങ്കകളുടെ മന്ത്രധ്വനിയും തംബുരുവിന്റെ നാദവും ഉള്ളിടത്തേക്ക് ഞാന്‍ അങ്ങയെ ചുമന്നുകൊണ്ടുപോകാം.”<br />
അങ്ങനെ ഞാന്‍ വീണ്ടും നിന്നിലെത്തി. ശീലാവതിയുടെ മടിയില്‍ തലവെച്ചുകിടന്ന്, അടുത്തമുറിയില്‍ കുട്ടയുമായി തന്നെ കാത്തിരിക്കുന്ന ഭാര്യയേയും സ്വന്തം വിധിയേയും കുറിച്ചോര്ത്തോര്ത്ത് അയാള്‍ ആകുലചിത്തനായി.<br />
അയാളുടെ തലമുടിയിലൂടെ പതുക്കെപ്പതുക്കെ വിരലോടിച്ച് ശീലാവതി നിശ്ശബ്ദതയാണ്ടു.<br />
“വിധി,” അയാള്‍ തുടര്‍ന്നു: “എത്ര പേരുണ്ടായിരുന്നു വേറെ. എന്റെ കുട്ടികളെ പ്രസവിക്കാനുള്ളവള്‍, എന്റെ കിടക്കയും ജീവിതവും പങ്കുവെയ്ക്കേണ്ടവള്, എന്റെ സ്വപ്നങ്ങള്‍ക്ക് നിറവും പകിട്ടും കൊടുക്കേണ്ടവള്‍, എന്റെ ആശ്രയവും അഭയവും ഉത്തേജനവും പ്രൗഢിയുമാകേണ്ടവള് എന്റെ രാപകലുകളെ നിര്ജീവവും വിരസവുമാക്കുന്നു. പ്രിയേ, രാത്രിയിലുണരുമ്പോള് നിന്റെ ചിലങ്കകളേയും നിന്റെ കണ്ണുകളേയുമാണ്, ഞാന്‍ ഓര്‍ക്കാറ്. ”<br />
കട്ടിലില്‍ നിന്നെഴുന്നേറ്റ് അയാള്‍ക്കുവേണ്ടി ഒരു കാറ്റിനെപ്പോലെ നൃത്തം ചെയ്യുന്നതിന്റെ ചടുലതയില്‍ നിന്ന്, മറ്റൊന്നും കേള്‍ക്കാനാകാത്തവിധം ഒരു വെള്ളച്ചാട്ടംപോലെ മുഴങ്ങിയ ചിലങ്കകളുടെ ശബ്ദത്തില്‍നിന്ന്, ഒരുനിമിഷം പിന്‍വാങ്ങി ശീലാവതി ആരാഞ്ഞു.<br />
“അവളുടെ. ” അവള് പെട്ടുന്നു നിറുത്തി: “അവരുടെ പേരെന്താണ്? ”<br />
“എന്റെ ഭാര്യയുടെയോ? അയാള്‍ ചോദിച്ചു: “ശീലാവതി.”<br />
<br />
*നവംബറിന്റെ നഷ്ടം : ഒരു മാലയുടെ പേര്<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-62152121977919962122016-02-07T14:41:00.000+05:302016-02-07T14:41:01.461+05:30മഞ്ഞിലെപക്ഷി<div dir="ltr" style="text-align: left;" trbidi="on">
ജനുവരിയിലെ കടുത്ത തണുപ്പുള്ള ഒരു ഉച്ചയ്ക്ക്, കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുത്തുകൊണ്ട് കിടക്കുകയായിരുന്നു ഞാന്‍. കിടപ്പുമുറിയിലെ നനുത്ത നീലക്കര്ട്ടനപ്പുറത്ത് വിളര്‍ത്ത ആകാശം, തൊട്ടടുത്ത് മക്കളുടെ തെളിമയാര്‍ന്ന മുഖങ്ങള്‍. കൈകളിലെടുത്ത് ഓമനിക്കാന്‍ തോന്നുന്ന കുഞ്ഞുമുഖങ്ങള്‍. ഇത്രയടുത്തുണ്ടായിട്ടും ഞാന്‍ എന്റെ കൈകള്‍ മാറത്തുകെട്ടി മലര്‍ന്നുകിടക്കുകയാണ് ചെയ്തത്. അപ്പോള്‍ കണ്ണുകള്‍ക്കുനേരെ വിളര്‍ത്ത ആകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.<br />
കുട്ടികള്‍ ഉറങ്ങുന്നതിനുമുമ്പേ ഞാന്‍ ഉറങ്ങിയിരിക്കണം. ഞാന്‍ കണ്ടസ്വപ്നത്തില്‍ നിന്നും വല്ലാത്ത ദാഹവുമായി ഉണരുമ്പോള്‍, വീതിയുള്ള കട്ടിലില്‍ കുട്ടികള്‍ എന്റെ ചുറ്റും തലങ്ങും വിലങ്ങും ഉറങ്ങിക്കിടക്കുകയായിരുന്നു. അവരുടെ അടഞ്ഞ കണ്പോളകളിലെ നേര്‍ത്ത ഞരമ്പുകള്‍, തുപ്പല് ഒലിച്ചിറങ്ങിയിരുന്ന ചെറിയ ചുകന്ന, അവരുടെ മനസ്സുപോലെ തന്നെയുള്ള ചുണ്ടുകള്‍, വരകള്‍ തെളിയാത്ത കുഞ്ഞുകൈകള്‍. എല്ലാം ഞാന്‍ കണ്ടു. പിന്നെ ഒന്നും കൂട്ടിനില്ലാത്ത, മുകളില്‍ തൂങ്ങിനില്‍ക്കുന്ന ആകാശവും. തലയ്ക്കല്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളം എടുക്കാതെ, വരണ്ട ചുണ്ടുകള്‍ നാവുകൊണ്ട് നനച്ച് ഞാന്‍ കണ്ണുകള്‍ അടച്ചു. എന്റെ മേശപ്പുറത്തെ പൂപ്പാത്രം നോക്കിനോക്കിയിരിക്കെ വളര്ന്നുവലുതാവുന്നതാണ് ഞാന്‍ സ്വപ്നംകണ്ടത്. പൂവിന്റെ കേസരങ്ങള്‍ വലിയ കയറുകളെപ്പോലെയുണ്ടായിരുന്നു. അവ എന്റെയും കുട്ടികളുടെയും ലോകത്തിന്റെയും മുകളില്‍ തലങ്ങും വിലങ്ങും നിന്നു.<br />
ഞാന്‍ കുട്ടികളെ ഉണര്‍ത്താതെ എഴുന്നേറ്റു. ഞാനെഴുന്നേറ്റപ്പോള്‍ അവര്‍ക്കുനടുവില്‍ വെളുത്ത വിരിപ്പില്‍ ഉണ്ടായ ശൂന്യത ഒരു കത്തി ശരീരത്തില്‍ പാളിയാലെന്നപോലെ എന്നെ വേദനിപ്പിച്ചു. ഞാന്‍ ആദ്യം സ്വപ്നം കണ്ടത് ഇതുപോലെ, മഞ്ഞുമൂടി വെളുത്തകിടന്ന ഒരു സ്ഥലമാണ്. അതിനു നടുവില്‍ ഒട്ടപ്പക്ഷിയുടേതുപോലെ നീണ്ട, വളരെ നീണ്ട കാലുകളും ഒരു കൊക്കുമുള്ള ഒരു പക്ഷി നിന്നിരുന്നു. കൊക്കിനും കാലുകള്‍ക്കും ഇടയ്ക്കുണ്ടായിരുന്ന ഒരടയ്ക്കയോളം പോന്ന സ്ഥലത്തെ വരകളുടെ പലനിറങ്ങള്‍ മഞ്ഞിന്റെ വെളുപ്പിനെതിരെ എനിക്ക് വളരെ സുന്ദരമായി തോന്നി. പക്ഷേ, പക്ഷിയുടെ മറ്റെല്ലാഭാഗത്തിനും മങ്ങിയ ചാരനിറമായിരുന്നു. എന്റെ സഹോദരന്‍മൂലം ഗര്ഭിണിയായിത്തീര്ന്ന്, ഇതുപോലൊരു രാത്രിയില്‍ അടുക്കളയുടെ തുലാത്തില്‍ തൂങ്ങിമരിച്ച ഞങ്ങളുടെ വേലക്കാരിയുടെ മുഖത്തെ മരവിപ്പ് ആ ചാരനിറത്തിനുണ്ടായിരുന്നു.<br />
മഞ്ഞില്‍ പൂഴ്ന്നുപോകുന്ന കാലുകള്‍ വലിച്ചുവലിച്ചു വെച്ച് പതുക്കെ പക്ഷി മഞ്ഞിലൂടെ നീങ്ങി. ഒരേ ദിശയിലേക്ക് ഒരൊറ്റ നേര്വരയിലൂടെയാണ് അത് നടന്നിരുന്നത്. തീക്കട്ടപോലെയുള്ള കണ്ണുകള്‍ എന്തിനെയോ അന്വേഷിച്ചുകൊണ്ടിരുന്നു. മഞ്ഞിന് ഒരു കരയും എവിടെയും ഉണ്ടായിരുന്നില്ല. പക്ഷേ, ഈ മഞ്ഞിന്റെ അക്കരെയെത്താനാണ് പക്ഷി ശ്രമിക്കുന്നത് എന്ന് എനിക്ക് എങ്ങനെയോ അറിയാമായിരുന്നു. അതുപോലെതന്നെ പക്ഷിക്ക് ദാഹിക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. അതിന്റെ നടത്തത്തിന് വേഗം വളരെ കുറഞ്ഞു. അവസാനം, കരിപിടിച്ച് ഞളുങ്ങിയ ഒരലൂമിനിയപ്പാത്രത്തില് കുറച്ചു വെള്ളം മഞ്ഞിനു മുകളില്‍ വന്നു. ആ പാത്രം ഒരു തിരിക്കുറ്റിയില്‍ കറക്കി വിട്ടതുപോലെ സദാസമയവും തിരിഞ്ഞുകൊണ്ടേയിരുന്നു. പാത്രത്തിലെ കരി മഞ്ഞിലേക്ക് ഒട്ടും പടര്‍ന്നില്ല. നീണ്ട കാലുകള്‍ മടക്കി, കൊക്ക് പാത്രത്തിലടുപ്പിക്കാന് പക്ഷി വല്ലാതെ ശ്രമിച്ചു. പക്ഷിയുടെ കാലുകള്‍ എത്ര ശ്രമിച്ചിട്ടും മടങ്ങിയില്ല. പെട്ടെന്നാണ് പക്ഷി എന്നെക്കണ്ടത്. ആ പക്ഷിക്ക് എന്റെ മുഖം തന്നെയായിരുന്നു. എന്നെക്കണ്ടതും അതുറക്കെ ചിരിക്കാനോങ്ങി. ചിരിക്ക് ശബ്ദം തീരെയുണ്ടായിരുന്നില്ല. പക്ഷെ, ചോരത്തുള്ളികള്പ്പോലുള്ള പക്ഷിയുടെ പല്ലുകള്‍ ഞാന്‍ കണ്ടു. ധൃതഗതിയില്‍ തിരിയുന്ന അലൂമിനിയപ്പാത്രം ചിരികേട്ടിട്ടെന്നപോലെ പെട്ടെന്നു നിന്നു. അതില്‍ ഒരു തുള്ളിയും വെള്ളമുണ്ടായിരുന്നില്ല അപ്പോള്‍.<br />
കുപ്പായത്തിന്റെ കുടുക്കുകള്‍ ഊരിക്കൊണ്ട് ഞാന്‍ ഫാനിട്ടു. ജനാലയ്ക്കപ്പുറത്ത് വെള്ളവസ്ത്രം ധരിച്ച വിധവകളായ വൃദ്ധകള്‍ തീകാഞ്ഞുകൊണ്ടിരിക്കുകയാണ്. അവരുടെ, നിരാശകൊണ്ട് നിറഞ്ഞ ചുളിഞ്ഞ മുഖങ്ങളും തീയാളുന്ന ചെറിയ മരക്കമ്പുകളും ഒക്കെ ഒരു ചിതയെയാണ് ഓര്‍മിപ്പിച്ചത്. അവരെ എല്ലാവരെയും കൂടി ആ ചെറിയ തീയില്‍ കരിക്കാവുന്നതേയുള്ളൂ, എനിക്കു തോന്നി.<br />
വേഗം ഞാന്‍ മേശപ്പുറത്തെ ബെല്ലടിച്ചു. അതിന്റെ സുഖകരമായ ശബ്ദം എനിക്കിഷ്ടമാണ്. പ്രാകൃതമായ ഓടക്കുഴലുകള്‍ വില്ക്കാന് കൊണ്ടുവരുന്ന മെലിഞ്ഞ പെണ്‍കുട്ടി ചിരിച്ചാല്‍ ആ ശബ്ദമാണുണ്ടാവുക എന്നെനിക്ക് തോന്നാറുണ്ട്. അവള് ചിരിച്ച് ഞാനിന്നുവരെ കണ്ടിട്ടില്ലെങ്കിലും.<br />
ബെല്ലടികേട്ട് ധൃതിയില്‍ വന്ന വേലക്കാരിയോട് ഞാന്‍ പറഞ്ഞു: “ഞാന്‍ പുറത്തുപോകുന്നു. വരാന്‍ വൈകിയേക്കും. ”<br />
പുറത്തെത്തിയപ്പോഴാണ് എങ്ങോട്ട് പോകണം എന്ന് ഞാന്‍ ആലോചിച്ചത്. പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും എനിക്ക് തോന്നാറുള്ള സംശയമാണിത്. എതിരെ വരുന്ന മുഖങ്ങള്‍ കണ്ടുകൊണ്ട് പിന്നെ ഞാന്‍ നടന്നു തുടങ്ങി. തണുത്തകാറ്റ് എന്റെ കാതിലൂടെ, കഴുത്തിലൂടെ ഒക്കെ കടന്നുപോയി. ഞാന്‍ മഞ്ഞിലൂടെയാണ് നടക്കുന്നതെന്ന് വെറുതെ സങ്കല്പ്പിച്ചുനോക്കി. അതൊട്ടും ശരിയായില്ല. കാരണം, മഞ്ഞുമൂടിയ ഒരു സ്ഥലം ഞാന്‍ യഥാര്‍ത്ഥജീവിതത്തില്‍ കണ്ടിരുന്നില്ല.<br />
നടന്ന് തീരെ ശീലമില്ലാത്തതിനാല്‍ എന്റെ കാലുകള്‍ വേദനിക്കാന്‍ തുടങ്ങി. വഴിയരികിലെ വലിയ കെട്ടിടത്തിലാണ് എന്റെ സുഹൃത്ത് സുശീല താമസിച്ചിരുന്നത്. ദേഹത്തില്‍ വെളുത്ത പാണ്ടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ സുശീലയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പതിമ്മൂന്നാമത്തെ നിലയിലെ സുശീലയുടെ വീട്ടില്‍ എത്തുന്നതിനുമുന്പ് ഏഴാമത്തെ നിലയില്‍ വെച്ച് പക്ഷെ, ഞാന്‍ ലിഫ്റ്റില്‍ നിന്നും പുറത്തുവന്നു. അവിടെനിന്നും ഞാന്‍ താഴത്തേക്ക് പോവുകയായിരുന്ന സെര്‍വന്റ്സ് ലിഫ്റ്റില്‍ കയറി. ചുറ്റും, ഒതുങ്ങി മാറിയ വേലക്കാരുടെ നോട്ടങ്ങള്‍. നെറ്റിയിലെ വെളുത്ത പാണ്ടുകള്ക്കിടയ്ക്ക് ചുവന്ന കുങ്കുമംകൊണ്ട് വലിയ പൊട്ടുതൊട്ടു ജനല്‍കമ്പികളില്‍ മുറുക്കിപ്പിടിച്ചുനിന്ന് കടലിനെ നോക്കുന്ന സുശീല എന്ന മേംസാബിനെക്കുറിച്ച് അവരോട് പറഞ്ഞാലോ എന്ന് ഒരു ചിരിയോടെ ഞാനോര്‍ത്തു. അവര്‍ തുറിച്ചു നോക്കും.പിന്നെപ്പിന്നെ അവരോരുത്തരുടെയും കണ്ണുകളില്‍ വെള്ളം നിറഞ്ഞെന്നുവരും.<br />
ലിഫ്റ്റ് ചുവട്ടിലെത്തിയിരുന്നു. വാതില്‍ തുറന്നു പിടിച്ചുകൊണ്ട് ലിഫ്റ്റ്മാന്‍ വൃദ്ധന് ഒതുങ്ങിനിന്നു. അയാളുടെ കൈപ്പടത്തിലെ നരച്ചു ചുളുങ്ങിയ തൊലി എന്നെ വീണ്ടും ഓര്‍മിപ്പിച്ചത് മഞ്ഞിലെ പക്ഷിയെക്കുറിച്ചാണ്. ഒറ്റയ്ക്ക് അതിനെയും മനസ്സിലേറ്റി നടക്കുക എനിക്ക് വിഷമമായി എപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു, ആരോടാണിതൊന്നു പറയുക? ഒരു പക്ഷേ മുരളീധരന് ഉണ്ടെങ്കില്‍ പറയാമായിരുന്നു. പെട്ടെന്ന് എനിക്കത് എത്രയും യഥാര്‍ത്ഥമായി തോന്നി. ഇങ്ങനെയുള്ള ഒരു തണുത്ത ഉച്ചയില്‍ മുരളീധരന്റെ കൂടെ മഞ്ഞിലെ പക്ഷിയെപ്പറ്റി പറഞ്ഞുകൊണ്ടു നടക്കുക. പക്ഷിയുടെ കൊക്കിനും കാലിനുമുണ്ടായിരുന്ന ആ ചാരനിറം എന്താണെന്ന് മുരളിക്ക് ശരിക്കും മനസ്സിലാവും. ഒരുപക്ഷെ, താന്‍ പറയുന്നതിനു മുന്‍പു തന്നെ മുരളി ചോദിച്ചിരിക്കും. അലൂമിനിയപ്പാത്രം വട്ടത്തില്‍ തിരിഞ്ഞിരുന്നു ഇല്ലേ?<br />
ഇത്തരം തണുത്ത ഉച്ചകള്‍, മുകളില്‍ വട്ടത്തില്‍ ചിറകുകള് അനക്കാതെ പറക്കുന്ന കറുത്ത പക്ഷികള്‍, പ്രഭാതങ്ങളിലെ ചുകപ്പ് മിനുപ്പിക്കുന്ന മേഘത്തുണ്ടുകള്‍, ഇതൊക്കെ മുരളീധരന്മാര്ക്കുവേണ്ടിയാണ്.<br />
ഞാന്‍ എന്റെ തറവാട്ടിലെ ചായ്പില്‍, ഇരുട്ടില്‍, അയിത്തമാകുന്ന മാസത്തിലെ അവധി ദിവസങ്ങളില്‍ കൂനിക്കൂടി ഇരിയ്ക്കുമ്പോഴാണ് മുരളി മരിച്ചത്. പേപ്പട്ടി കടിച്ചപ്പോള്‍ എന്റെ അമ്മാവനും വേലക്കാരും കൂടി ആസ്പത്രിയിലാക്കിയ മുരളി പിറ്റേദിവസം മരിച്ചെന്നറിഞ്ഞത്, മുറ്റത്ത് പെണ്ണുങ്ങള് വയ്ക്കോല് തല്ലുന്നതും നോക്കിയിരുന്ന അമ്മയുടെ മുന്നില്‍ മുരളിയുടെ അമ്മ അലമുറയിട്ട് കരഞ്ഞപ്പോഴാണ്. മുരളിയുടെ അമ്മയുടെ കണ്ണുകള്‍ അന്ന് ഇതാ ഈ ഉച്ചപോലെയായിരുന്നു. ഒരുപക്ഷേ, സ്നേഹിക്കുന്നവരുടെയൊക്കെ കണ്ണുകള്‍ ഇങ്ങനെയാവുമായിരിക്കും.<br />
ആള്‍ക്കാരുടെ ബഹളം കേട്ട്, ഞാന്‍ വഴിയില്‍ കൂടി നിന്നവരുടെ ഇടയിലേക്ക് എത്തിനോക്കി. നാലഞ്ച് ചെറുപ്പക്കാര്‍ പരസ്പരം തെറിവിളിച്ച് ആഞ്ഞുതല്ലുകയാണ്. ചുറ്റും കൂടിയവര്‍ അനക്കമറ്റ് നില്ക്കുന്നു. മുന്നോട്ട് ചെന്ന് ധൈര്യപൂര്‍വം തല്ലുന്നവരെ പിരിച്ചുവിടണമെന്നും സമാധാനിപ്പിക്കണമെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നാറുണ്ട്. പക്ഷെ ഇതൊക്കെ മനസ്സില്‍ വരുമ്പോഴേയ്ക്കും തന്നെ എന്റെ തൊണ്ട വരണ്ടിരിക്കും. പിന്നെ എനിക്കൊന്നിനും പറ്റാറില്ല, കുറ്റബോധവും ജാള്യതയും അവനവനോടുള്ള അവജ്ഞയും നുരയുന്ന മനസ്സില്‍ നോക്കിനില്ക്കാനല്ലാതെ. അവസാനം, താണുപോയ വെള്ളാരം കല്ലുപോലെ രംഗങ്ങള്‍ മാത്രം അവിടെ ബാക്കിയാവും.<br />
ഞാന്‍ നോക്കിനില്‍ക്കെ, രണ്ടു പോലീസുകാര്‍ വന്ന്, കൂടിനില്ക്കുന്ന ആള്‍ക്കാരെ പിരിച്ചുവിട്ടു. മുഖം ചോരയില്‍ കുളിച്ച ഒരു ചെറുപ്പക്കാരനെ അവര്‍ കാറിലിരുത്തി. അയാളുടെ ഷര്‍ട്ടില്‍ ചോരപ്പാടുകളുണ്ടായിരുന്നു.<br />
ഞാന്‍ വളരെ വേഗം തിരിഞ്ഞു നടന്നു. എന്റെ വീട് വളരെ അകലെയാണ്. സ്വപ്നത്തിലെ മഞ്ഞില്‍ എവിടെനിന്ന് നോക്കിയാലും എന്റെ വീട് എനിക്കു കാണാമായിരുന്നു. ഇപ്പോള്‍ അതല്ല. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടുകളുണ്ടോ എന്നു നോക്കി നോക്കി ഞാന്‍ വേഗം ഒരു ടാക്സിയില്‍ കയറി ഇരുന്നു.<br />
വീട് പൂട്ടിയിരിക്കുന്നു. വാതിലിനു മുന്പില് ഞാന്‍ വെറുതെ നിന്നു ഒരു നിമിഷം. വേലക്കാരി കുട്ടികളെയും കൂട്ടി പാര്‍ക്കില്‍ പോയതാവും ഹാന്‍ഡ്ബാഗില്‍ നിന്നും താക്കോലെടുത്ത് ഞാന്‍ വാതില്‍ തുറന്നു മേശപ്പുറത്ത് റേഡിയോ പാടിക്കൊണ്ടിരുന്നു. അതു നിര്‍ത്താതെ, ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമെടുത്ത് പലതവണ ഞാന്‍ മുഖം കഴുകി.<br />
വെള്ളം കാണുമ്പോള്‍ പേടിച്ച് ചൂളിയിരുന്ന മുരളിയുടെ മുഖം ആണ് മനസ്സ് നിറയെ. “മുരളി മരിക്കേണ്ടായിരുന്നു”. ഞാന്‍ സ്വയം പറഞ്ഞുനോക്കി.<br />
വീട്ടിലേക്കു മടങ്ങിവരുന്ന കുട്ടികളുടെ ശബ്ദം വാതില്ക്കല്.<br />
“അമ്മ വന്നിട്ടില്ലെന്ന് തോന്നുന്നു”. വാതില്‍ തുറന്ന് ആയ കുട്ടികളോട് പറഞ്ഞു.<br />
ഞാന്‍ വേഗം ഇരുട്ടില്‍ ബാല്‍ക്കണിയുടെ വാതിലിനു പിന്നിലേക്കു മാറി. കുട്ടികള്‍ വീട്ടിലെല്ലായിടത്തും ഓടി നടക്കുകയാണ്. “എവിടെയാണ് അമ്മ പോയത്?” അവര്‍ പറഞ്ഞു: “നേരം ഇത്ര ഇരുട്ടുന്നതിനു മുന്‍പ് അമ്മയ്ക്ക് വരാമായിരുന്നു”.<br />
കര്ട്ടന് പ്ലാന്റിന്റെ തലപ്പുകള്‍ അപ്പോഴൊക്കെ എന്റെ കവിളില്‍ ആ ഇരുട്ടത്ത് തട്ടിക്കൊണ്ടേയിരുന്നു. ഞാന്‍ അനങ്ങിയില്ല. ഇലകള്‍ക്ക് വല്ലാത്ത തണുപ്പ്. തറവാട്ടിലെ അമ്പലത്തിനകത്തുവെച്ച് ഒരു സന്ധ്യയ്ക്ക് എന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച ഉണ്ണിയേട്ടനെ ഞാനോര്‍ത്തു. പുരുഷന്റെ ആദ്യ സ്പര്‍ശം. ഉണ്ണ്യേട്ടന് പോയിക്കഴിഞ്ഞിട്ടും ഞാനന്നവിടെ ഏറെനേരം നിന്നു. ഇതാ, ഇതുപോലെ. എന്റെ കണ്ണുകള്‍ പതുക്കെപ്പതുക്കെ നിറഞ്ഞു വന്നു. പെട്ടെന്ന്, കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മേശപ്പുറത്തുനിന്നും വീണുടഞ്ഞ പ്ലെയ്റ്റിന്റെ ശബ്ദം ഒരു തരിപ്പോടെ എന്റെ മനസ്സിലേക്ക് ചിതറി. പിന്നെ എനിക്ക് കരയണമെന്നു തോന്നിയില്ല. കുട്ടികളെ അവരുടെ കിടപ്പറയിലാക്കി വേലക്കാരി എനിക്കും ഭര്‍ത്താവിനും ഭക്ഷണം മേശപ്പുറത്ത് ഒരുക്കിവെയ്ക്കുന്നതുവരെ ഞാനവിടെത്തന്നെ നിന്നു.<br />
കുട്ടികളുടെ ബഹളം പതുക്കെപ്പതുക്കെ ചെറുതായി. മുറിയിലെ മങ്ങിയ ലൈറ്റിട്ട് വേലക്കാരി കിടക്കാന്‍ പോയപ്പോള്‍ ഞാന്‍ കുട്ടികളുടെ കിടപ്പറയിലേക്കു നടന്നു. അവര്‍ക്കുവേണ്ടി വാങ്ങിയ പൂക്കളുടെ കാര്യം ഞാനപ്പോഴാണ് ഓര്‍ത്തത്. പൂക്കളെടുത്ത് ഞാന്‍ അവരുടെ അടുത്തുചെന്നു. മൂന്നുപേരും ഉറങ്ങിയിരുന്നു. വലിയ വെളുത്ത ക്വില്റ്റുകൊണ്ട് ആയ അവരെ പുതപ്പിച്ചിരിക്കുന്നു. പൂക്കള്‍ ഒരു വലിയ ഗ്ലാസ്സില്‍ ഭംഗിയായി വെച്ചു, ഞാന്‍. എന്നിട്ട് അത് അവരുടെ കാല്ക്കല് സ്റ്റൂളില്‍ വച്ചു. രാവിലെ ഉണരുമ്പോള്‍ അവര്‍ അതു കണ്ട് ഉണര്‍ന്നോട്ടെ എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, പെട്ടെന്ന് ബെഡ്റൂം ലാമ്പിന്റെ നീലവെളിച്ചവും വെളുത്ത വലിയ പുതപ്പും ഇരുട്ടും എല്ലാംകൂടി എന്നെ സ്തബ്ധയാക്കി. എന്റെ കുട്ടികളുടെ ശവശരീരങ്ങള്‍ക്കുമേല്‍ റീത്തു വെയ്ക്കുന്നതുപോലെയാണ് ഞാനിതൊക്കെ ചെയ്തത് എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ വേഗം പൂക്കള്‍ എന്റെ റൂമിന്റെ ഒരു മൂലയില്‍ കൊണ്ടുവച്ചു. കുട്ടകളെ മൂടിയിരുന്ന വെളുത്ത ക്വില്റ്റ് വലിച്ചു കളഞ്ഞു. പക്ഷിയുടെ കഴുത്തിലെ നിറങ്ങളെപ്പോലെ വളരെ ഭംഗിയുള്ള ഒരു ക്വില്റ്റെടുത്ത് അവരെ പുതപ്പിച്ചു.<br />
അപ്പോഴാണ് ഭര്‍ത്താവ് വന്നത്. ആയ വാതില്‍ തുറക്കുന്നതും മേംസാബ് പുറത്തുപോയി തിരിച്ചെത്തിയില്ല എന്നു പറയുന്നതും ഞാന്‍ കേട്ടു. ഭര്‍ത്താവിനെ അവിടെപ്പോയി എതിരേല്‍ക്കണമെന്നും ക്ഷീണമുണ്ടോ എന്നു ചോദിക്കയ്ക്കണമെന്നും ഞാന്‍ വിചാരിച്ചതാണ്. പക്ഷെ, എനിയ്ക്കൊന്നും തോന്നിയില്ല. ഭര്‍ത്താവ് കുളിയ്ക്കാന്‍ ഓണ്‍ചെയ്ത ഷവറിന്റെ ശബ്ദം, മുഖം മുഴുവന്‍ രക്തവുമായി കാറില്‍ കിടത്തിയ ചെറുപ്പക്കാരനെയും കൊണ്ട് ഓടിച്ചുപോയ ടാക്സിയെ ഓര്‍മിപ്പിച്ചു.<br />
ഭക്ഷണം ചൂടാക്കുകയായിരുന്ന ആയയോട് ഭക്ഷണം വേണ്ടെന്നുപറഞ്ഞ് ഭര്‍ത്താവ് കുട്ടികളുടെ കിടപ്പറയിലേക്കുവന്നു. ഞാന്‍ വേഗം കുട്ടികളുടെ കട്ടിലിനു താഴെയുള്ള ഇരുട്ടില്‍ കിടന്നു.<br />
'എല്ലാം ഒരു തമാശയാണ്'. ഞാന്‍ സ്വയം പറഞ്ഞു.<br />
ഭര്‍ത്താവ് കുട്ടികളുടെ കട്ടിലില്‍ വന്നിരുന്നു. അവരുടെ എല്ലാം തലയില്‍ തടവി. ഉമ്മവെച്ചു. അവര്‍ അത് അറിഞ്ഞതേയില്ല എന്നു തോന്നുന്നു. അവര്‍ അതേപടി ഉറങ്ങിക്കിടന്നു.<br />
പിന്നെ സ്വന്തം കിടപ്പറയിലേക്ക് പതുക്കെ ഭര്‍ത്താവ് പോകുന്നതും ഞാന്‍ കണ്ടു. എനിക്ക് കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനേ തോന്നിയില്ല. അടുത്ത അറയില്‍ അങ്ങോട്ടുമിങ്ങോട്ടും ആരെയോ അന്വേഷിച്ചെന്നപോലെ നടക്കുന്ന ഭര്‍ത്താവിന്റെ കാലടി ശബ്ദത്തിനൊപ്പം മുരളീധരനും ഭര്‍ത്താവും ഉണ്ണിയേട്ടനും മാറി മാറി മനസ്സില്‍ വന്നു. അവസാനം മഞ്ഞിലെ പക്ഷിയും. കുറച്ചുകൂടിക്കഴിഞ്ഞ്, ഭര്‍ത്താവിനെ ഉറക്കത്തില്‍ നിന്നുണര്‍ത്തി അദ്ദേഹത്തിന്റെ മേല്‍ കൈവെച്ചുകൊണ്ട് മഞ്ഞിലെ പക്ഷിയെപ്പറ്റി പറയാം. ഞാനോര്‍ത്തു. ഞാനുറങ്ങി പ്പോയിരിക്കണം. രാവിലെ ഉണരുമ്പോള്‍ ഞാന്‍ കുട്ടികളുടെ കട്ടിലിനുതാഴെ കിടക്കുകയായിരുന്നു.<br />
“എവിടെയായിരുന്നു നീ? ” കുളിമുറിയില്‍ നിന്നും പുറത്തു വരുമ്പോള്‍ എന്നെക്കണ്ട ഭര്‍ത്താവ് ചോദിച്ചു.<br />
“ഞാനിന്നലെ കിടന്നതും ഉറങ്ങിപ്പോയി.” മഞ്ഞിലെ പക്ഷിയെപ്പറ്റി പറയാമെന്നു കരുതി ഞാന്‍ പിടഞ്ഞെണീറ്റു. പിന്നെ അതിനെപ്പറ്റി ഞാന്‍ തന്നെ മറക്കാന്‍ തുടുങ്ങിയിരുന്നതുകൊണ്ട് വേണ്ടെന്നുവെച്ചു. ഇന്നലെ ഞാന്‍ അതിനേക്കാള്‍ നല്ല വേറെ ഒരു സ്വപ്നം കണ്ടിരുന്നു. വേണമെങ്കില്‍ അതുപറയാമല്ലോ, ഞാനോര്‍ത്തു.<br />
<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-1068264599661487112016-02-07T14:40:00.002+05:302016-02-07T14:40:11.721+05:30കുരങ്ങന്മാര്<div dir="ltr" style="text-align: left;" trbidi="on">
നേര്‍ത്ത തണുപ്പുള്ള, സുഖകരമായ ഒരു രാവിലെ എന്റെ വീടിന്റെ ബാല്‍ക്കണിയില്‍ അന്നത്തെ പ്രഭാതപത്രവും ഒരു കപ്പു ചായയുമായി ഞാനിരിക്കുകയായിരുന്നു. കണ്ണെത്തുന്നിടം വരെയുള്ള തെളിഞ്ഞ ആകാശവും പച്ചച്ച കുന്നിന്‍പുറത്തുനിന്ന് ഏന്തിവന്ന കാറ്റിന്റെ കുളിരും താഴെയുള്ള വീടുകളിലെവിടെനിന്നോ വരുന്ന സംഗീതത്തിന്റെ തലോടുന്ന അലകളും ഒക്കെ കാരണം ലോകത്തെ ആകെ ഒന്നു കയ്യിലെടുത്ത് കവിളത്തൊരു ഉമ്മകൊടുക്കുവാന്‍ പാകത്തിലായിരുന്നു എന്റെ മനസ്സ്. നീട്ടിവെച്ചിരുന്ന എന്റെ കാലിലൂടെ കയറി തുടങ്ങിയിരുന്ന ഒരു ചെറിയ എറുമ്പിനെ വരെ, കാല് ശ്രദ്ധാപൂര്‍വം അനക്കാതെ വച്ച്, ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നലെ ഓഫീസ് ജോലി കഴിഞ്ഞുവന്ന് രാത്രി ആ വിയര്‍പ്പോടും നാറ്റത്തോടും കൂടി കുറച്ചു ശുദ്ധവായുവിനുവേണ്ടി പുറത്ത് കാല്‍നീട്ടി ഇരിക്കുമ്പോഴാണ് ഈ എറുമ്പ് എന്റെ കാലില്‍ കയറിയിരുന്നതെങ്കില്‍ ഒറ്റയടിക്ക് ഞാനതിനെ ഒരു പുനര്ജന്മംപോലും സാധ്യമല്ലാത്തവിധം ചതച്ചുകളഞ്ഞേനെ. അങ്ങനെ ആലോചിച്ചിരിക്കെ എനിക്കു തമാശതോന്നി, പലപ്പോഴും ചാവലില്നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കൊല്ലുന്ന നന്മകളെക്കുറിച്ചോര്‍ത്ത് സഹതാപവും; അതെത്ര ചെറുതായ അര്‍ഥത്തിലാണെങ്കിലും.<br />
ചായ കുടിച്ചു കഴിഞ്ഞ് കപ്പ് യഥാസ്ഥാനത്തു വെയ്ക്കാന്‍ നോക്കിയപ്പോഴാണ് ബാല്ക്കണിയില്വന്നിരുന്ന എന്റെ പുതിയ അതിഥിയെ ഞാന്‍ കണ്ടത്. ഒരു കുരങ്ങന്. അത് എന്റെ കസേരയില്‍ നിന്നകലെ, ബാല്‍ക്കണിയുടെ റെയിലിങ്ങില്‍ പിടിച്ചാണ് ഇരുന്നിരുന്നത്. പുറത്തു താഴോട്ടു നീണ്ടുകിടക്കുന്ന വാല്. ഇരുന്ന ഇരുപ്പില്‍ ഇരുന്ന് അത് അല്പം പരിഭ്രമിച്ചമട്ടില് നാലുപാടും നോക്കി. കുറച്ചുനേരം എന്റെ മുഖത്തേക്ക്. ഒരു രണ്ടു മിനിറ്റുനേരം ഞങ്ങള്‍ ഇമവെട്ടാതെ മുഖത്തോടുമുഖം നോക്കിയിരുന്നു. പിന്നെ, കുരങ്ങന്റെ നോട്ടത്തിന്റെ പ്രത്യേകത കൊണ്ടുതന്നെയാവണം, ഞാന്‍ വേഗം തലതിരിച്ചു. എന്റെ നേരെ ഒരു സൂചിമുന പോലെ കൂര്‍പ്പിച്ചുനിര്‍ത്തിയ ചാരനിറമുള്ള കണ്ണുകള്‍ അതീവശാന്തങ്ങളായിരുന്നു. നമ്മളെ അശാന്തരാക്കും വിധം എന്നുവരെ പറയട്ടെ. ശ്വസിക്കുമ്പോള്‍ ഇളകുന്ന വയറിന്റെ അടിവശവും, വീര്‍ത്ത പാലുകെട്ടിയ മുലകളും റെയിലിങ്ങില്‍ പറ്റിച്ചേര്‍ന്നിരുന്ന സൗമ്യമായ കാലുകളും അതിന്റെ ആകെക്കൂടിയുള്ള ആ ഇരിപ്പുറയ്ക്കായ്മയും എല്ലാം ഞാന്‍ കസേരയില്‍ തന്നെ ഇരുന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കൂടി, എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ, എന്നിലുണ്ടാക്കിയത് ഒരു നേര്‍ത്ത കുറ്റബോധമാണ്. പാലുനിറഞ്ഞ മുലകളും വയറിന്റെ ദ്രുതഗതിയിലുള്ള മിടിപ്പും അതിന്റെ മുഖത്തെ മരവിപ്പിനോടടുക്കുന്ന ശാന്തതയും തന്നെ ആയിരിക്കണം കാരണമെന്നു തോന്നുന്നു, ഏതായാലും പുറത്തു മഴപെയ്യുമ്പോള്‍, വീട്ടിനകത്തെ നിലത്തു പടരുന്ന ഓതന്പോലെ, അതെന്റെ മനസ്സില്‍ പരക്കാന്‍ തുടങ്ങി, പേപ്പര്‍ മടക്കി വച്ച് ഞാന്‍ അതിനെ എന്റെ അടുത്തേക്ക് പതുക്കെ വിളിച്ചു. എന്നെ പൂര്‍ണമായും അവഗണിച്ച് അത് അവിടെത്തനെ ഇരുന്നതേയുള്ളൂ. അതിന്റെ മുഖത്തെ ശാന്തത, പക്ഷെ, പോക്കുവെയിലുപോലെ മായാന്‍ തുടങ്ങി. റെയിലിങ്ങില്‍ തന്നെ രണ്ടു മൂന്നു തവണ തിരിഞ്ഞും മറിഞ്ഞും ഒക്കെ അത് ഇരുന്നു. അതിന് വിശക്കുന്നുണ്ടാവുമോ എന്ന് ഞാന്‍ ആലോചിച്ചു. അരയ്ക്ക് കയറിട്ടുകൊണ്ടു നടക്കുന്ന കുരങ്ങന്മാര്ക്ക് ഞാന്‍ പലപ്പോഴും കടലമണികള്‍ എറിഞ്ഞുകൊടുക്കാറുണ്ട്. അകത്തുപോയി ഞാന്‍ കുറെ വറുത്തകടല എടുത്തുകൊണ്ടുവന്ന് ഒരു കടലാസില്‍ അതിന് കാണാവുന്നിടുത്തുവെച്ച് അകത്തേക്കുതന്നെ മാറി നിന്നു. കുറച്ചുനേരം കഴിഞ്ഞ് ജനലിലൂടെ ഞാന്‍ നോക്കുമ്പോഴും കുരങ്ങന് അതേപടി കടലയെയും അവഗണിച്ചിരിപ്പുതന്നെയാണ്. പെട്ടെന്ന്, അത് ബാല്‍ക്കണിയുടെ ചുവട്ടിലേക്ക് എടുത്തുചാടി. ഞാന്‍ ഓടി ബാല്‍ക്കണിയില്‍ വന്നുനോക്കിയപ്പോള്‍ ഒരു പിഞ്ചു കുരങ്ങന്കുട്ടിയെയും മാറത്തടുക്കി അത് വീണ്ടും എന്റെ ബാല്‍ക്കണിക്കുനേരെ കയറുകയായിരുന്നു. അത് ചാടി വന്നിരുന്നത് ഞാന്‍ വെച്ച കടലയ്ക്കരികിലാണ്. കുട്ടി വീര്‍ത്ത മുലകള്‍ ധൃതിയില്‍ ചപ്പിത്തുടങ്ങിയപ്പോള് നാലുപാടും ഒന്ന് കണ്ണോടിച്ച് കുരങ്ങന് വറുത്ത കടല തിന്നാന്‍ തുടങ്ങി. അതിന്റെ മുഖം മഴ തിമിര്‍ത്തുപെയ്ത് തീര്‍ന്നിടത്ത് പെട്ടെന്നുദിച്ച വെയില്പോലെ പ്രസന്നമായിരുന്നു.<br />
എനിക്ക് സന്തോഷമായി എന്നു പറയാതെ വയ്യ. വ്യക്തമായി ബന്ധിക്കാവുന്ന ഒരു കാരണവും ഇല്ലെങ്കിലും പൊടുന്നെ വൃത്തിയായ നിലത്തെപ്പോലെ എന്റെ മനസ്സ് മിന്നാന്‍ തുടങ്ങി. കുരങ്ങന്റെ മുഴുവന്‍ ശ്രദ്ധയും കടല തിന്നുന്നതിലായിരുന്നു. ഒരു നിമിഷം അതിനെപ്പിടിച്ച് കൂട്ടിലിട്ടു വളര്‍ത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചു; ഉടനെതന്നെ, ഞാനാണ് ആ കുരങ്ങനെങ്കിലോ എന്നും. വെറുതെ നില്ക്കുന്നിടത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പടം വിടര്‍ത്തി തന്നെ മൂടി നില്ക്കുന്ന ഒരു സര്‍പ്പത്തെ കണ്ടതുപോലെ ആ ചിന്ത എന്നെ ഞെട്ടിച്ചു. പിന്നെ, ആലോചിച്ചതത്രയും മറക്കുകയാണെന്ന ഭാവേന, ശക്തിയായി തലമാന്തി, കുറെ കൂടി വറുത്തകടല എടുത്തുകൊണ്ടുവരാന്‍ ഞാന്‍ അകത്തേക്കുപോയി.<br />
കടലയുമായി ഞാന്‍ തിരിച്ചുവരുമ്പോള്‍ കുരങ്ങന് എന്റെ കെട്ടിടത്തിന്റെ പുറത്തെ മതിലില്‍ കുട്ടിക്ക് മുല കൊടുത്തിരിക്കുകയായിരുന്നു. കടല ബാല്‍ക്കണിയിലിട്ട് ഞാനെന്റെ മകനെ ധൃതിയില്‍ വിളിച്ചുണര്‍ത്തി. നഗരത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ മകന്, റോഡരുകില്‍ അരയില്‍ കുരുക്കുമായി ക്ഷീണിച്ചുനടക്കുന്ന കരുങ്ങന്മാരെയല്ലാതെ ഇത്തരത്തിലൊന്നിനെ കണ്ടിരുന്നില്ല. കുട്ടി കടുത്ത ആകാംക്ഷയോടെ ധൃതിയില്‍ എഴുന്നേറ്റുവന്നു. കുരങ്ങനെക്കണ്ടതും സന്തോഷത്തോടെ ശബ്ദമുണ്ടാക്കി. കൈകൊട്ടി വിളിച്ചു. ഉറക്കച്ചടവ് തെളിയാത്ത കുഞ്ഞുമുഖത്ത് തെളിവെയില്പോലെ ചിരിപടര്‍ന്നു. അവന് ഊണ്മേശപ്പുറത്തുനിന്ന് പഴവും ഇഡ്ഡലിയുമൊക്കെ എടുത്തുകൊണ്ടുവന്ന് ചുവട്ടിലേക്കെറിഞ്ഞു കൊടുത്തു. മണ്ണില്‍ വീണ പഴത്തേയും എന്റെ മകനേയും മാറിമാറി നോക്കി അത് കുട്ടിക്ക് മുലയൂട്ടല്‍ തുടര്‍ന്നു. തൊട്ടടുത്ത ഫ്ളാറ്റിലെ കുട്ടികളെ വിളിച്ചുണര്‍ത്തിയത് എന്റെ മകനാണ്. പിന്നെ അതിന്റെ പിന്നത്തെ ഫ്ളാറ്റ്, പിന്നത്തെ ഫ്ളാറ്റ്, നിമിഷനേരംകൊണ്ട് കാഴ്ചക്കാര്‍ കൂടി. പഴവും, കടലവും റൊട്ടിക്കഷണങ്ങളുമായി മുതിര്‍ന്നവരും കുട്ടികളും അതിനെ വരവേല്‍ക്കാന്‍ നിന്നു.<br />
പ്രഭാതം പതുക്കെ ചൂടാവാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ മടക്കിവെച്ച പേപ്പര്‍ വീണ്ടും കയ്യിലെടുത്തു. പക്ഷേ, കുരങ്ങന്റെ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിന്റെ ശബ്ദം ഒരു മുഴക്കം പോലെ അവിടെ മുഴുവന്‍ ഏന്തി. ആ നിമിഷത്തിലായിരിക്കണം എന്നു തോന്നുന്നു എനിക്ക് ദേഷ്യം തോന്നിത്തുടങ്ങിയത്. പൊതുസ്ഥലത്ത് ഒഴിഞ്ഞ ഒരു മൂലയില്‍ ഒറ്റയ്ക്ക് കാറ്റേറ്റിരിക്കുമ്പോള്‍ അടുത്തു വന്നിരുന്ന ഒരാളുടെ വൃത്തികെട്ട വിയര്‍പ്പുനാറ്റം പോലെ എന്നെ അത് ശുണ്ഠിപിടിപ്പിച്ചു. നിവര്‍ത്തിയ പേപ്പര്‍ മടക്കിവെച്ച് ഞാന്‍ കുരങ്ങനെ മറ്റെല്ലാവരേയും പോലെ നോക്കിനില്പായി.<br />
തങ്ങളെച്ചൊല്ലി ഉണ്ടായ ആള്‍ക്കൂട്ടത്തെക്കണ്ട് തള്ളയും കുട്ടിയും അന്തിച്ചിരിക്കണം. കുരങ്ങന്റെ കണ്ണുകളില്‍ പരിഭ്രമം ഏറിവന്നു. കുട്ടിയെ ഒരു കൈകൊണ്ട് മാറത്തടക്കി അത് തെരുതെരെ തലമാന്തിക്കൊണ്ടേയിരുന്നു.<br />
ആള്‍ക്കൂട്ടത്തിന്റെ ബഹളം ഏറി. അകലെ ചക്രവാളത്തില്‍ ഭംഗിയുള്ള ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെട്ട വിമാനം അടുത്തെത്തവേ പുറപ്പെടുവിക്കുന്ന അസഹ്യമായ ശബ്ദംപോലെ എന്നെ അത് ചൊടിപ്പിച്ചു. കുട്ടികള്‍, ഒരു കോമാളിയെക്കണ്ടതുപോലെ കുരങ്ങനെ നോക്കി വെറുതെ കൂവിയാര്‍ത്തു. അവരുടെ തിളങ്ങുന്ന മുഖങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് എന്റെ ഗ്രാമത്തിലെ മാരിയമ്മന്‍ കോവിലില്‍ ഉത്സവദിവസം നിരത്തിവെയ്ക്കാറുള്ള തേച്ചുവെളുപ്പിച്ച പിച്ചള മൊന്തകളാണ്. ബലിയാടിന്റെ രക്തം തീര്‍ഥം പോല ഞങ്ങള്‍ ഏറ്റു വാങ്ങുക ആ തിളങ്ങുന്ന മൊന്തകളിലായിരുന്നു. ഇരുന്നിടത്തുനിന്നെഴുന്നേറ്റ്, മാറത്ത് തൂങ്ങുന്ന കുട്ടിയും ആള്‍ക്കാര്‍ക്കിടയില്‍ എവിടെയാണ് നിറുത്തേണ്ടതെന്ന് അറിയാത്തതിനാല്‍ എല്ലാവരുടെ മേലില്ക്കൂടിയും ഒരു നിശ്വാസത്തിന്റെ ചൂടോടെ കടന്നുപോകുന്ന കണ്ണുകളുമായി കുരങ്ങന് മതിലിനു മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. നിവര്‍ത്തി മടക്കിവച്ച പേപ്പര്‍ ഞാന്വേഗം മടക്കി. വീണ്ടും നിവര്‍ത്തുകയും മടക്കുകയും ചെയ്തു; വെറുതെ. എനിക്കു പേപ്പര്‍ വായിക്കാനേ ആയില്ല. മുകളില്‍നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിലില്‍പ്പെട്ട് അടിയിലെ മണ്ണ് കുതിര്‍ന്ന് അലിയുമ്പോഴും ഇരിപ്പുറപ്പിക്കാന്‍ നോക്കുന്ന ഒരു പാറയുടെ ഭാവമായിരുന്നു കുരങ്ങന്റെ കണ്ണുകള്‍ക്ക്. ആ ഭാവം എന്നെ വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തി എന്നു പറയാതെ വയ്യ. കുറ്റം ചെയ്തതിന് ശാസിക്കുന്ന രക്ഷിതാവിന്റെ മുന്നില്‍, അടി ഇപ്പോള്‍ മേലില്‍ വീഴുമെന്ന പേടിയോടെ. തല ഉയര്‍ത്താനാവാതെ, നാണക്കേടുകൊണ്ട് ചൂളി നില്ക്കുന്ന കുട്ടിയെപ്പോലെ, കുരങ്ങന്റെ കണ്ണുകളില്‍ നോക്കാനാവാതെ ഞാന്‍ നിന്നു.<br />
ആള്‍ക്കൂട്ടം വീണ്ടും കൂടി, അതിന്റെ ശബ്ദം ഒരു ആര്‍പ്പുവിളിപോലെ തോന്നി, എനിക്ക്. കുരങ്ങന് ഇപ്പോള്‍ മതിലിനു മുകളില്‍ ഇരിപ്പാണ്. അതിന്റെ കണ്ണുകളില്‍ സൗമ്യതയേ ഇല്ലായിരുന്നു. തറപ്പിച്ചു നിറുത്തിയിരുന്ന ആ കണ്ണുകളില്‍ പിന്നെ എന്തായിരുന്നു എന്നെനിക്കറിയില്ല. ഞാനറിഞ്ഞത് പരക്കാന്‍ തുടങ്ങിയിരുന്ന വെയിലിനെപ്പോലെ എന്നെ ആകെ മൂടിയ കുറ്റബോധമാണ്. കുളിരു കുറഞ്ഞു കുറഞ്ഞു ചൂടായിവരികയായിരുന്നു പ്രഭാതം.<br />
'നമുക്കതിനെ പിടിച്ചൂടെ അമ്മേ?' മകന് ചോദിച്ചു.<br />
ഞാന്‍ ഞെട്ടിത്തിരിഞ്ഞു. പൊടുന്നനെ ഒരു വെടി കേട്ട മട്ടിലാണ് ഞാനന്ന് അവന്റെ നേരെ തിരിഞ്ഞതെന്ന് പിന്നീട് അതിനെക്കുറിച്ച് ആലോചിക്കേ എനിക്കു തോന്നിയിട്ടുണ്ട്.<br />
'ആഹാ!' പുച്ഛത്തോടെ, അവനെ തല്ലാനോങ്ങുന്നതുപോലെ ഞാന്‍ ചോദിച്ചു; 'നിനക്കതിനെ പിടിക്കണം അല്ലേ? '<br />
'വളര്‍ത്താം അമ്മേ നമുക്ക്'.<br />
'വേണ്ട.'<br />
'കുരങ്ങനെ ആരും വളര്‍ത്താറില്ലേ?'<br />
'ധാരാളം.'<br />
'പിന്നെന്താ?'<br />
'പിന്നെ, പിന്നെ?' ഞാനരിശത്തോടെ ചീറി. 'ആ കുരങ്ങന്‍കുട്ടി നീയാണെങ്കിലോ?'<br />
എന്റെ മകന് ഒന്നും മിണ്ടിയില്ല. കാര്യം പിടികിട്ടാത്ത, ശൂന്യമായ അവന്റെ മുഖം കണ്ടപ്പോള്‍ എന്റെ ശുണ്ഠി ഒന്നുകൂടി കൂടി.<br />
'നിന്നെ വിളിച്ചു കാണിച്ചതാണ് തെറ്റ്.' ഞാന്‍ പറഞ്ഞു: 'ഇപ്പോള്‍ നിനക്കതിനെ പിടിക്കണം. എന്നിട്ട്...എന്നിട്ട്.... '<br />
'നമ്മളതിനെ കൊല്ല്ണില്യാല്ലോ.'<br />
'ഭേദം അതാ.' ഞാന്‍ പിടയുംപോലെ പറഞ്ഞു. 'പറഞ്ഞിട്ട് കാര്യല്യ. നിന്നെ വിളിച്ച് കുരങ്ങനെ കാണിച്ചുതന്ന എന്നെയാണ് പറയേണ്ടത്.'<br />
എന്റെ മകന്, എന്റെ മുഖത്തെ ആവശ്യമില്ലാത്ത ഉദ്വേഗവും കോപവും കണ്ടിട്ടാവണം ലേശം അമ്പരന്നു. അവന് റെയിലിങ്ങില്‍ പിടിച്ച് മിണ്ടാതെ നില്പായി. ചിരിക്കാതെ, കാഴ്ചക്കാരനായി. എനിക്ക് എല്ലാംകൂടി ദേഷ്യം വല്ലാതെ വന്നു. പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പരക്കുന്ന ആള്‍ക്കൂട്ടവും അതിന്റെ ആക്രന്ദനങ്ങളും എന്റെ മകന്റെ പരിഭവവും ദേഷ്യവും കൊണ്ടു കറുത്ത മുഖവും തൊട്ടടുത്ത്. പിന്നെ രക്ഷപ്പെടാന്‍ ഒരു വഴിയും കാണാതെ കുട്ടിയെ മാറത്തടക്കി പരക്കം പായുന്ന കുരങ്ങന് താഴത്ത് ബാല്‍ക്കണിയില്‍ അനങ്ങാനാവാതെ ഞാന്‍ അങ്ങനെ നിന്നു. ഒന്നും ചെയ്യാതെ, ആലോചിക്കുകപോലും ചെയ്യാതെ, വെറും ഒരു ദൃക്സാക്ഷിയെപ്പോലെ അവിടെ നില്‍ക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ചെറിയ കല്ല് മൂളിവന്നത്. കുരങ്ങിന് തൊട്ടുമുന്നില്‍ ഒരു ചെറിയ ശബ്ദത്തോടെ അതു വന്നു വീണു. തുടര്‍ന്ന്, ധാരാളം കല്ലുകള്‍, വെറുതെ യാതൊരു ന്യായീകരണവുമില്ലാതെ.<br />
എനിക്ക് കഠിനമായ ദാഹം തോന്നി, കുരങ്ങന്റെ മേലിലും ചുറ്റുമായി കല്ലുകള്‍ അവിടവിടെ വീണുകൊണ്ടിരുന്നു. മാറത്ത് കുട്ടി മുലകുടിക്കാതെ അന്തിച്ചിരിക്കുകയാണ്. പെട്ടെന്ന്, ബാധയേറ്റവളെപ്പോലെ, അടുത്ത ഫ്ളാറ്റിന്റെ വാതില്ക്കല് തുടരെത്തുടരെ ഞാന്‍ തട്ടിവിളിച്ചു.<br />
'മി. പട്ടേല്‍' ഞാന്‍ പറഞ്ഞു; എന്താണിത്? നാമിത് അനുവദിക്കരുത്.<br />
പല്ലുതേക്കുകയായിരുന്ന പട്ടേല്‍ വായില്‍ ബ്രഷ് അതേപടി വെച്ച് അന്തംവിട്ടു. 'എന്ത്, എന്ത് മിസിസ് നായര്‍.'<br />
പെട്ടെന്നാണ് ഞാന്‍ വേണ്ടവിധം വൃത്തിയായി വസ്ത്രം ധരിച്ചിരുന്നില്ലെന്നും മുടി ചീകിയിരുന്നില്ലെന്നും ഓര്‍ത്തത്.<br />
പട്ടേലിനോട് ക്ഷമചോദിച്ച് ഞാന്‍ തുടര്‍ന്നു: 'നോക്കൂ, ഈ കുട്ടികള്‍ എന്തിനാണ് അതിനെ കല്ലെറിയുന്നത്. ക േശ െഇൃൗലഹ.<br />
'ഉം. ശരിയാണ്.' പട്ടേല്‍ പറഞ്ഞു: 'പക്ഷേ, ഇക്കാലത്ത് മുതിര്‍ന്നവര്‍ പറഞ്ഞാല്‍ ആരു കേള്‍ക്കാനാണ്? സ്വന്തം മക്കള്‍ കേള്‍ക്കില്ല എന്നിട്ടല്ലേ... നിങ്ങള്‍ സ്വയം ഒന്നു ശ്രമിച്ചു നോക്കൂ.'<br />
'അതെ.' ഞാന്‍ വേഗം പറഞ്ഞു; 'നിങ്ങള്‍ പറഞ്ഞതു ശരിയാണ്.<br />
ഞാന്‍, ഞാന്‍ വരട്ടെ.'<br />
ബാല്‍ക്കണിയിലേക്ക് തിരിച്ചുപോകാന്‍ വയ്യെന്ന് എനിക്കു തോന്നി. അകത്തിരിക്കുക, പക്ഷേ, അതിനേക്കാള്‍ വിഷമമാണ്. പുറത്തെ ശബ്ദം ഒരു കടലുപോലെ മുന്നിലുണ്ട്. ഞാന്‍ ബാല്‍ക്കണിയിലേക്കു തന്നെ നടന്നു. കുരങ്ങന് കുട്ടിയേയുമെടുത്ത് മതിലിനു മുകളിലൂടെ വേഗം വേഗം നടക്കുകയാണ്. ചെറിയ കല്ലുകള്‍ക്കൊപ്പം പഴത്തൊലികള്‍, ചുരുട്ടിയ കടലാസുതുണ്ടുകള്‍ അങ്ങനെ പലതും വരാന്‍ തുടങ്ങിയിട്ടുണ്ട്. കുരങ്ങന്റെ മുഖത്ത് ഞാന്‍ നോക്കിയതേയില്ല. പകരം ഉള്ളില്‍ കനച്ചു കിടക്കുന്ന നെരിപ്പോടുമായി ഞാന്‍ ആള്‍ക്കൂട്ടത്തെ നോക്കിനിന്നു.<br />
'ഞാന്‍ ചോട്ടില് പോട്ടെ അമ്മേ?' എന്റെ മകന് ചോദിച്ചു.<br />
'കല്ലെറിയാന്‍?'<br />
'അല്ല.'<br />
'അതെ. ഞാന്‍ പറഞ്ഞു; ആ മിണ്ടാപ്രാണിയെ നിനക്കുകൊല്ലണം. സ്വന്തം ജീവനുവേണ്ടി അതു പരക്കം പായുമ്പോള്‍ നിനക്കു കൂക്കി വിളിക്കണം. പോ ചുവട്ടില്‍ച്ചെന്ന് രണ്ട് കല്ല് നീയും എറിയ്. മോശക്കാരനാവണ്ട. പോ...' എന്റെ മകന് ചുവട്ടിലേക്കു പോകാനുള്ള വാതില്ക്കലെത്തിയിരുന്നു. ഞാന്‍ ചീറിക്കൊണ്ട് അവനെ പിടിച്ചുനിര്‍ത്തി.<br />
'നീ, നീ പൂവ്വും ചുവട്ടില്‍ ഇല്ലേ?' ഞാന്‍ ചോദിച്ചു: 'ആ ചെറിയ കുരങ്ങന്‍കുട്ടി നീ ആയിരുന്നെങ്കിലോ? '<br />
'വലിയ കുരങ്ങന് എന്റെ അമ്മയാവും.'<br />
ഞാന്‍ എന്റെ മകന്റെ മുഖത്തുനോക്കി ആള്ക്കുട്ടിത്തിന്റേതെന്ന പോലെ അന്തിച്ചുനിന്നു. പുറത്തെ ആരവം ഒരു കൊലവിളിപോലെ ശക്തിയാര്ന്നിരുന്നു. അര്‍ധരാത്രിക്ക് കണ്ണുതുറക്കുമ്പോള്‍ തലയ്ക്കുമുകളില്‍ കണ്ണ് ചിന്നിക്കുന്ന വെളിച്ചം കണ്ടതുപോലെയായി ഞാന്‍.<br />
'പറയ്' ഞാന്‍ മകനോട് വീണ്ടും പറഞ്ഞു. 'നീയാണെങ്കിലോ ആ കുരങ്ങന്‍കുട്ടി?'<br />
ദേഷ്യം കൊണ്ട് കറുത്ത എന്റെ മുഖം കണ്ട് മകന് കരയാനാരംഭിച്ചു. ബാല്‍ക്കണിയില്‍ പോകാനാണെങ്കില്‍ എനിക്കൊട്ടുമില്ല ധൈര്യം.<br />
'നോക്കൂ,' ഞാന്‍ പറഞ്ഞു. 'അവര്‍ എന്താണു കുരങ്ങനെ ചെയ്യുന്നതെന്നുപോയി നോക്ക്.'<br />
പക്ഷേ, മകന് ബാല്ക്കണിയിലെത്തുന്നതിനുമുന്പേ ഞാന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു.<br />
കുരങ്ങന്റെ തുടയില്‍ നിന്നും രക്തത്തിന്റെ ഒരു ചെറിയ വര പുറത്തെത്തിയിട്ടുണ്ട്. കുട്ടിയെ കുരങ്ങന് മാറത്തുതന്നെ വിടാതെ അടക്കിപ്പിടിച്ചിരുന്നു. അതിന്റെ, എല്ലാവരോടും യാചിക്കുന്ന കണ്ണുകള്‍ എന്റെ മനസ്സില്‍ രണ്ടു വലിയ തുളകളുണ്ടാക്കി. അവയിലൂടെ ഞാന്‍ അന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ ജീവികളേയും ബൈനോക്കുലേഴ്സിലൂടെ എന്നപോലെ കണ്ടു. എല്ലാവര്ക്കും എന്റെ മുഖമായിരുന്നു. എന്റെ ഗോപിയുടെ മേല്‍ ഇങ്ങനെ കല്ലുകള്‍ വന്നുവീഴുമ്പോള്‍ ഞാനെന്താണു ചെയ്യുക? ഞാനാലോചിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് കുരങ്ങന്റെ വാലില്‍ പിടിക്കാന്‍ ഒരു ചെറിയ പയ്യന് മുതിര്‍ന്നത്.<br />
കുരങ്ങന് തിരിഞ്ഞതും ആ കുട്ടിയെ മാന്തിയതും ഒരുമിച്ചായിരുന്നു. ആ തിരക്കില്‍ വയറ്റത്ത് അള്ളിപ്പിടിച്ചിരുന്ന കുട്ടി മതിലില്‍ നിന്നും താഴെ വീണു. എന്റെ ശ്വാസം പെട്ടെന്നുനിന്നു എന്നു തോന്നി. നിമിഷനേരം കൊണ്ട് കുരങ്ങന്റെ കുട്ടിയെ ആള്‍ക്കൂട്ടം കൈയ്യിലെടുത്തു. അതിന്റെ നേര്‍ത്ത കരച്ചില് എനിക്ക് അസഹ്യമായി. തള്ളക്കുരങ്ങ് മതിലിനുമുകളിലൂടെ തലങ്ങും വിലങ്ങും നടന്നു. പെട്ടെന്നാണ് കുട്ടിയെ താലോലിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് അത് എടുത്തു ചാടിയത്. ചോരയൊലിക്കുന്ന മുഖങ്ങള്‍ ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു ചെമ്പരത്തിമൊട്ടുപോലെ കണ്ടു. പിന്നെ താഴുന്ന വലിയ വടികള്‍ ഒരു മഴപോലെ, ഉത്സവംപോലെ ചതഞ്ഞ ശരീരങ്ങള്‍ വിട്ട് മനുഷ്യര്‍ പോയിത്തുടങ്ങിയത് പിന്നെയും ഏറെക്കഴിഞ്ഞാണ്. ഒന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്, പൊടുന്നനെ കടന്നു വന്ന നിശ്ശബ്ദതയില്‍ നോക്കി ഞാന്‍ ബാല്‍ക്കണിയില്‍ തന്നെ നിന്നു.<br />
'നമുക്ക് അവയെ പിടിക്കാമായിരുന്നു അമ്മേ, വളര്‍ത്താന്‍.' ഗോപി പറഞ്ഞു: 'ഇപ്പോഴോ?'<br />
ചവിട്ടിക്കുഴച്ച മണ്ണില്‍ രണ്ടു കുരങ്ങന്മാരും കാലുകള്‍ നിവര്‍ത്തി മരിച്ചുകിടന്നിരുന്നു. തിളങ്ങുന്ന വെയിലില്‍ അവയുടെ രോമങ്ങള്‍, ഗോപിയുടെ എണ്ണമെഴുക്കാര്‍ന്ന മുടിയിഴകളെപ്പോലെ മിന്നി. ഞാന്‍ ഗോപിയെ ചേര്‍ത്തു നിറുത്തി. വേഷ്ടിത്തലപ്പുകൊണ്ട് അവന്റെ തുടുത്ത മുഖം വീണ്ടും വീണ്ടും തുടച്ചു.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-48127206228020003532016-02-07T14:39:00.000+05:302016-02-07T14:39:03.487+05:30വേര്<div dir="ltr" style="text-align: left;" trbidi="on">
പാതയില്‍ നിരന്നുനിന്നിരുന്ന മെലിഞ്ഞ വിളക്കു കാലുകള്‍ക്കുമുകളില്‍ തിളങ്ങുന്ന കിരീടങ്ങളെ അടുക്കളയിലെ വീതനയില്‍ ചാരി നോക്കിനിന്നപ്പോള്‍ അവള് വീണ്ടും അമ്മമ്മയെക്കുറിച്ചാണ് ഓര്‍ത്തത്. നൂറ് ഉറുപ്പിക ദിവസവാടകയുള്ള ആശുപത്രിമുറിയില്‍ നാലു ഡോക്ടര്‍മാരുടെ നടുക്ക് കിടന്ന് അമ്മമ്മ മരിച്ചു. ചൈതന്യമുള്ള ജഡത്തിന് ചുറ്റുമിരുന്ന് ചുമതല തീര്ക്കുകയാണെന്നപോലെ കരഞ്ഞുതീര്‍ക്കുന്ന ജീവശ്ശവങ്ങളെ നോക്കിനിന്നപ്പോള്‍ തമാശതോന്നി. അല്ലെങ്കിലും ഇന്നലെ കരച്ചില് ഒരു അപരിചിതവസ്തുവെപ്പോലെ ആയിരുന്നു. അങ്ങനെയാണ് ആശുപത്രിവരാന്തയില്‍ അവസാനം ഒറ്റയ്ക്ക് അടിഞ്ഞത്. വരാന്തയില്‍ കുറച്ചകലെ മുത്തശ്ശന് തലകുനിച്ചിരുന്നു. മുഖംപൊക്കി മുത്തശ്ശന് നോക്കിയപ്പോള്‍ അലസതയുടെ ഏറ്റവും തെളിഞ്ഞ നിസ്സംഗതയോടെ ഒന്നു ചിരിക്കാനാണ് തോന്നിയത്. അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. അമ്മയെ ആശ്വസിപ്പിക്കുന്ന ബന്ധു ജനങ്ങളുടെ മുഴങ്ങുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ മുത്തശ്ശന്റെ അന്തംവിട്ട മുഖം ഒരു കാഴ്ചയായിരുന്നു. വളരെ ദിവസത്തിനുശേഷം സംതൃപ്തി ഒരു നിമിഷത്തേക്കെങ്കിലും അറിഞ്ഞത് മറന്നിട്ടില്ല. വരാന്തയുടെ ആളൊഴിഞ്ഞ മൂലയില്‍ വന്ന് മിഴിച്ചിരുന്നതിന് അച്ഛന് എന്തൊക്കെയോ പറഞ്ഞു. എഴുന്നേല്ക്കാന് ഉത്സാഹം തോന്നിയില്ല. കൈപിടിച്ചു വലിച്ചു അച്ഛന്. തണുത്തുറഞ്ഞിരുന്നു കൈ എന്നു തോന്നുന്നു. പരിഭ്രാന്തിയോടെയാണ് അച്ഛന് കൈവിട്ടത്. അകത്തേയ്ക്കു കടക്കുമ്പോള്‍ അമ്മമ്മയുടെ മുഖം മൂടിത്തന്നെ ഇട്ടിരുന്നു. വടിവൊത്ത മൂക്കിന്റെ അറ്റം ഉയര്‍ന്നുകാണാം.<br />
<span class="Apple-tab-span" style="white-space: pre;"> </span>ശവം പുറത്തേയ്ക്കെടുക്കുമ്പോള്‍ മുത്തശ്ശന് വാവിട്ടു കരഞ്ഞു. “എന്റെ കാര്ത്തുപോയി. എന്റെ വലതുകൈ പോയി”.<br />
<span class="Apple-tab-span" style="white-space: pre;"> </span>തേങ്ങലുകള്‍ക്കിടയില്‍ കുലുങ്ങുന്ന ആ ശരീരത്തെ നോക്കിനില്ക്കുകയായിരുന്നു താന്‍. മുത്തശ്ശന്റെ കണ്ണുകള്‍ തന്റെ മുഖത്തു തട്ടിയപ്പോള്‍ ഇമയടയ്ക്കാതെ താന്‍ അവയിലേക്ക് തന്നെ നോക്കിനിന്നു. മറന്നുപോയ പണിയുടെ തുടര്‍ച്ച ചുമതലാബോധത്തോടെ ഏറ്റെടുക്കുന്നതുപോലെ, ധൈര്യമില്ലാതെ വേയ്ക്കുന്ന കണ്ണുകള്‍ താഴ്ത്തി, പിന്നെ വീണ്ടും മുത്തശ്ശന് വിലപിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മമ്മ ചിരിച്ചിരിക്കണം. അല്ലെങ്കില്‍ താന്‍ ചിരിച്ചു. ചുണ്ടില്‍ അപ്പോള്‍ വന്ന ആ കോടിയ ചിരി ഇനി മായ്ക്കേണ്ടതില്ലെന്നു തോന്നുന്നു. അതു തിരിച്ചുനിര്‍ത്താന്‍ പറ്റിയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ ക്ഷാമം ഉണ്ടാവാനിടയില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>തിരണ്ട ദിവസം ഇരുട്ടകത്തെ അണിഞ്ഞ മാവിനുമുകളില്‍ വെള്ളയും കരിമ്പടവും ഇട്ടിരിക്കുമ്പോള്‍, നീണ്ട സ്വര്‍ണമാല അമ്മായി കഴുത്തില്‍ ഇട്ടു തരുമ്പോഴായിരുന്നു അമ്മമ്മ പറഞ്ഞത്. “നീ ദുഃഖിക്കാന്‍ തുടങ്ങുകയാണ്.” വെറ്റിലയില്‍ ചുണ്ണാമ്പ് തേയ്ക്കുകയായിരുന്ന അവരുടെ ചിരിക്കുന്ന മുഖം മുത്തശ്ശന്റെ ശബ്ദം അകത്തളത്തില്‍ കേട്ടതും മുറുകി. മുണ്ടിന്റെ കോന്തലയില്‍ വിരല്‍ തുടച്ച് ധൃതിയില്‍ നടന്നുപോയി. മിന്നല്‍പോലെ പാളുന്ന മുത്തശ്ശന്റെ കല്പനയുടെ സ്വരം. ഇടയ്ക്കുള്ള നിശ്ശബ്ദതകളിലൂടെ സമയംപോലും ഒഴുകാതെ നിന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>വെളുത്ത കാലടികളില്‍ പടര്‍ന്ന നീലഞരമ്പുകളും തേഞ്ഞ കുതിയില്‍ വിള്ളലുകള്‍ വരച്ച കറുത്ത വരകളും എന്നും വിരോധാഭാസം പോലെ തോന്നിയിരുന്നു. തീയുടെ പുകകൊണ്ട് തുടുത്ത മുഖവും വെള്ളംനിറഞ്ഞ കണ്ണുകളുമായി മുത്തശ്ശന്റെ മുറിയിലേക്കും അവിടന്നിങ്ങോട്ടും ഇടവിടാതെ ഓടുന്നത് കാണുമ്പോള്‍, തലയില്‍ തേയ്ക്കാനുള്ള താളിയും നെറ്റിയില്‍ തൊടാനുള്ള മുക്കുറ്റിയും അരച്ചത് കൈയിലേന്തിയ വേലക്കാരത്തിയുടെ കൂടെ കസവുപുടവയുടുത്ത് കുളത്തിലേക്ക് നടക്കാറുള്ള തറവാട്ടിലെ ഓമനയായിരുന്ന അവരെക്കുറിച്ച് നാണിയമ്മ പറഞ്ഞതാണ് ഓര്മവരാറ്. മുത്തശ്ശന്റെ ആജ്ഞകള്‍ പേറിവരുമ്പോള്‍ ഇടവഴിയില്‍ ഒന്നുനില്‍ക്കും, പരുത്ത മേല്മുണ്ടിന്റെ അറ്റം ചുരുട്ടിച്ചുരുട്ടി കണ്ണുകള്‍ തുടയ്ക്കും. ബാക്കിയാവുന്ന കലങ്ങിയ കണ്ണുകളില്‍ പുഞ്ചിരിയായിരിക്കും. നീണ്ട വീട്ടിക്കട്ടിലില്‍ മലര്ന്നുകിടന്നിരുന്ന മുത്തശ്ശന്റെ കാല്ക്കല് ഇരുന്ന് കാല്തടവുന്ന അവരുടെ രൂപമാണ് മായാതെ നില്ക്കുന്ന മറ്റൊരോര്‍മ. ഒരിക്കല്‍ കാലില്‍ തലോടുമ്പോള്‍ കാലിലുണ്ടായിരുന്ന ചെറിയ മുറിവില്‍ സ്വര്‍ണവളയുടെ വക്കുകൊണ്ട് വേദനിച്ചതിന് മുത്തശ്ശന് കിടന്നിടത്തുകിടന്ന് ചവിട്ടിയപ്പോള്‍ താനുമുണ്ടായിരുന്നു ആ മുറിയില്‍. കട്ടിലിന്റെ ചാരില്‍ തല ചെന്നിടിച്ചു. നിവര്‍ന്നിരുന്ന് ഭാവഭേദമൊന്നും കൂടാതെ വീണ്ടും കാല് തടവാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശന് സഹിച്ചിരിക്കില്ല. കൈ വലിച്ച് വളയൂരാന്‍ ശ്രമിച്ചു. കൈ പിന്നോട്ടൊന്ന് വലിക്കുകപോലും ചെയ്യാതെയാണ് അമ്മമ്മ പറഞ്ഞത്. 'അമ്മതന്ന വളയാണ്.'<br />
ഊരിയ വള ജനലിലൂടെ തൊടിയിലെത്തിയിട്ടും കാല്തടവല് തുടര്‍ന്നുകൊണ്ടിരുന്നു. പത്തുപതിനൊന്നുവയസ്സേ അന്ന് തനിക്ക് ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം തൊടിയില്‍ നിന്നും ആ വള തപ്പിയെടുത്ത് അമ്മമ്മ കിഴക്കെ അലമാരിയില്‍ വെച്ചു. അതുമാത്രമല്ല എല്ലാ വളകളും. അമ്മമ്മയുടെ ഒഴിഞ്ഞ കൈത്തണ്ടയില്‍ പിടിച്ച് കുളത്തിലേയ്ക്ക് നടക്കുമ്പോഴായിരുന്നു ചോദിച്ചത് 'അമ്മമ്മയ്ക്കിഷ്ടമാണോ മുത്തശ്ശനെ?' അവര്‍ ചിരിച്ച്, നെറുകയില്‍ തലോടി. 'നീയും പെണ്ണല്ലെ. അല്ലേ?' എന്നു ചോദിച്ചു.<br />
അന്നൊന്നും മനസ്സിലായില്ല. അളന്നാല്‍ തീരാത്ത നെല്ലുള്ള പത്തായത്തിനുപുറത്ത് ഉച്ചയ്ക്ക് ചോറുവെയ്ക്കാന് കാര്യസ്ഥന് അളന്നുതരുന്ന നെല്ലിനുവേണ്ടി മുഷിഞ്ഞിരിക്കാറുള്ള അമ്മമ്മ കരയുന്നത് ഒരിക്കലേ കണ്ടിട്ടുള്ളൂ. അമ്മാവന് വസൂരിയായിരുന്നു. മാരിയമ്മന്‍ കോവിലിലേക്ക് വഴിപാടിന് അമ്മമ്മ പ്രാര്‍ത്ഥിച്ച പട്ടുമായി പോയിരുന്ന നീലപ്പെണ്ണിനെ മുത്തശ്ശന് വഴിയില്‍വെച്ചാണ് കണ്ടതത്രെ. പട്ട് തുണ്ടംതുണ്ടമായി കീറി. തൊടിയിലേക്ക് വലിച്ചെറിഞ്ഞ ആ പട്ടുകഷണങ്ങള് വീണത് അമ്മമ്മയുടെ കണ്ണിലാണെന്നാണ് അവരുടെ കണ്ണുകള്‍ കണ്ടപ്പോള്‍ തോന്നിയത്. മയങ്ങിക്കിടന്നിരുന്ന അമ്മാവന്റെ കട്ടിലിന്റെ കാല്ക്കലിരുന്ന് തേങ്ങിക്കരഞ്ഞ രൂപം അവരാണെന്ന് ഇന്നുപോലും വിശ്വസിക്കാന്‍ തോന്നുന്നില്ല. നിരീശ്വരവാദിയായിരുന്നത്രേ മുത്തശ്ശന്. ഏഴാമത്തെ ദിവസം അമ്മാവന് മരിച്ചപ്പോള്‍ അമ്മമ്മ കരഞ്ഞില്ലെന്നത് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. മുത്തശ്ശന്റെ ദിനചര്യകള്‍ക്കുപോലും അന്ന് അവര്‍ മാറ്റം വരുത്തിയില്ല. പണിത് തളരുന്ന ശരീരം അവര്‍ സ്വന്തം രഹസ്യമായി സൂക്ഷിച്ചു. സന്ധ്യയ്ക്ക് മരത്തൂണില്‍ ചാരി ഇരുന്ന് തന്നെ മടിയില്‍ കിടത്തി തലമുടിയില്‍ തലോടിത്തരുമ്പോള് അവര്‍ എത്രയോ അകലെയാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. വെളുത്ത വിലകുറഞ്ഞ മുണ്ടും മല്ലിന്റെ ബ്ലൗസും ഈര്ക്കില്ക്കര വേഷ്ടിയും മാത്രം ധരിക്കുന്ന അവരോട് നിറമുള്ള വസ്ത്രങ്ങളുടെ കാര്യം പറഞ്ഞത് ഇതുപോലൊരു സന്ധ്യക്കായിരുന്നു. മൂന്നുദിവസം കഴിഞ്ഞാല്‍ 'കീറിപ്പോകുന്ന തുണിയിലെന്തിനാ പണം ഇടണ്' എന്നാണത്രേ മുത്തശ്ശന് ചോദിച്ചത്. അത് പറഞ്ഞു കഴിഞ്ഞ് ചിരിച്ച ചിരിയുടെ അര്‍ഥം മനസ്സിലാക്കാന്‍ തക്കവിധം വളര്‍ന്നിരുന്നു അന്ന്. ആ ചോദ്യം മറ്റു പലതിനേയും പോലെ പിന്നീടിതുവരെ ചോദിച്ചിട്ടില്ല. അവരുടെ ചിരി അസ്സഹനീയമായിരുന്നു. കയറിലൂടെ നടക്കുന്ന സര്‍ക്കസ്സുകാരുടെ സമനിലതെറ്റാതിരിക്കുന്നതിനുള്ള കുടപോലെയായിരുന്നു അത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>തന്റെ കല്യാണത്തിന്റെ തലേദിവസം രാത്രി അമ്മമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങിയത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ആശിക്കാന്‍ തോന്നാതിരുന്നാല്‍ പകുതി ജയിച്ചു.”- അവര്‍ പറഞ്ഞു. “ആശിച്ചത് വേണ്ടെന്നുവെക്കാന്‍ കഴിഞ്ഞാല്‍ മുഴുവനും ജയിച്ചു, കാരണം അറിയോ മണിക്കുട്ടിക്ക്? ”<br />
<span class="Apple-tab-span" style="white-space: pre;"> </span>'ഇല്ല'<br />
<span class="Apple-tab-span" style="white-space: pre;"> </span>“നമുക്ക്, പെണ്ണുങ്ങള്‍ക്ക് ആശിക്കാം എന്ന് ആരാ പറഞ്ഞിരിക്കണത്?”<br />
<span class="Apple-tab-span" style="white-space: pre;"> </span>ഒന്നും മിണ്ടിയില്ല. തടവല്‍ നിര്‍ത്തിയിരുന്ന വിരലുകള്‍ വീണ്ടും ചലിക്കാന്‍ തുടങ്ങി.<br />
<span class="Apple-tab-span" style="white-space: pre;"> </span>“പരിഭ്രമിക്കാനൊന്നും പറഞ്ഞതല്ല. അങ്ങനെ ആരും പറഞ്ഞിട്ടില്ല ഇതുവരെ.” അവര്‍ തന്നോടെന്നപോലെയാണ് ചിരിച്ചത്. “കുട്ടന് പോയപ്പോ കൂടെ പൂവ്വായിരുന്നൂന്ന് എന്നിട്ടും ആശിച്ചു.”<br />
ക്ഷയരോഗിയായ അമ്മമ്മയെ അധികം സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ പ്രത്യേകം പറയുന്നതാണ്. മുഖത്തുനോക്കി പക്ഷെ പറഞ്ഞില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>“കുട്ടി നാളെ പൂവും, അതോണ്ട് പറയേ്. അമ്മമ്മ മരിച്ചാന് കുട്ടി വരണം.”<br />
തഴമ്പുറച്ച കൈകളില്‍ താനന്ന് മുറിക്കിപ്പിടിച്ചു. നേര്‍ത്ത സ്വര്‍ണച്ചെയിനില്‍ കോര്‍ത്തിട്ട അമ്മമ്മയുടെ താലി നിലാവിന്റെ മങ്ങിയ വെളിച്ചത്തില്‍ തലയ്ക്കുമീതെ തൂങ്ങിക്കിടന്നു. ഒരു മുത്തുമാലയ്ക്കുവേണ്ടിയുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ മുത്തശ്ശന് കാര്ക്കിച്ചുതുപ്പിയത്രെ. ആ അധികപ്രസംഗം മറക്കാന്‍ മുത്തശ്ശന് ഒരുപാട് കാലത്തേയ്ക്ക് സാധിച്ചില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇങ്ങോട്ട് കിട്ടുന്ന അധിക്ഷേപങ്ങള്ക്കല്ലാതെ പരാതികള്‍ക്ക് അവകാശമില്ലാതിരുന്ന അവരുടെ ലോകത്ത് അവരൊരു വിജയമായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു. രക്തം ഛര്‍ദ്ദിച്ച ആദ്യത്തെ ദിവസം അമ്മമ്മ, തന്നെയാണ് വിളിച്ചത്. നീളന്കോലായിലെ തണുത്ത നിലത്ത് അന്ന് എത്രനേരം ഇരുന്നെന്ന് ഓര്‍മയില്ല. ഛര്‍ദ്ദിച്ചതിന്റെ ക്ഷീണവുമായി തന്റെ തോളത്ത് തല ചായ്ച്ച് ഉറങ്ങുകയായിരുന്നു അവര്‍. ആ ഉറക്കത്തില്‍ നിന്നും അവരൊരിക്കലും ഉണരാതിരിക്കണേ എന്നവിടെയിരുന്ന് പ്രാര്ഥിച്ചിട്ടുണ്ട്. പാല്‍ക്കഞ്ഞിയുടെ നേരം തെറ്റിയതിന് ഭൂമി കുലുക്കിക്കൊണ്ടാണ് മുത്തശ്ശന് കടന്നുവന്നത്. അമ്മമ്മ ഉണര്‍ന്നിരുന്നില്ല. അന്ന് എന്തെന്നില്ലാത്ത ധൈര്യത്തോടെ താന്‍ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി. ചുളിഞ്ഞ പുരികങ്ങള്‍ അതേപടി നിന്നു മുത്തശ്ശന്റെ.<br />
“ഉം? എന്താ നാടകം? ”<br />
മുഴങ്ങുന്ന ശബ്ദം. വേറെങ്ങും അഭയമില്ലാത്ത നിസ്സഹായരായ അടിമകളാണ് തങ്ങളെന്ന ബോധം പുകപോലെ കണ്ണുകള്‍ മൂടി. അമ്മമ്മയുടെ തല സ്വന്തം ചുമലില്‍ ഒന്നുകൂടി അമര്ത്തിവെച്ചതപ്പോഴാണ്, അമ്മമ്മ ഞെട്ടി. മുത്തശ്ശന്റെ മുഖം കണ്ടതും ചാടി എഴുന്നേറ്റു. മുണ്ട് തട്ടിക്കുടഞ്ഞ് തന്റെ കൈപിടിച്ചുവലിച്ചു.<br />
“വരൂ”<br />
ഏതുനേരവും മുത്തശ്ശന്റെ ചവിട്ട് പ്രതീക്ഷിച്ചിരുന്നു എന്നു തോന്നിയിരുന്നു മുഖം കണ്ടാല്‍. ആ നിമിഷം, തന്റെ ഉള്ളില്‍ വെറുപ്പ് കഴുകിക്കളയാനാകാത്തവിധം കറപിടിച്ച ആ നിമിഷം, ഇപ്പോഴും അതേ തെളിമയോടെയുണ്ട്.<br />
<span class="Apple-tab-span" style="white-space: pre;"> </span>അന്ന് പാല്‍ക്കഞ്ഞിയുടെ പാത്രം മടക്കിക്കൊണ്ടുപോരുമ്പോഴും അവര്‍ കിതച്ചിരുന്നു. നേരം വൈകിയതിന്റെ പേരിലായിരിക്കണം, പാത്രം നിറഞ്ഞുതന്നെയിരുന്നു. അത് കൊട്ടത്തളത്തിലേയ്ക്ക് ഒഴിച്ചുകളഞ്ഞ് അടുത്തു നില്‍ക്കുകയായിരുന്ന തന്റെ ചുമലില്‍ പിടിച്ചു. എന്നിട്ട് പതുക്കെ ചിരിച്ചു. “വയ്യാതായിത്തുടങ്ങീന്നാ തോന്ന്ണ്.” അവരുടെ സ്വരത്തിന് കുറ്റബോധമായിരുന്നു കൂടുതല്‍. തന്റെ മുഖത്തെ വെറുപ്പും ദേഷ്യവും സങ്കടവുമൊക്കെ അപ്പോഴാണ് അവര്‍ കണ്ടത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇതിന്റെ ഒന്നും ഒരാവശ്യവും നമ്മുടെ ജീവിതത്തില്‍ എവിടേയും വരില്ല. നല്ലതുചെയ്തതിന്റെ പ്രതിഫലവുമല്ല സന്തോഷം. മണിക്കുട്ടിക്ക് തിരിയ്ണുണ്ടോ? ”<br />
അമ്മമ്മ അടുക്കളയില്‍ തലതിരിഞ്ഞുവീഴുന്നതുവരെ ആ വീട്ടിലെ യജമാനത്തിയായിരുന്നു അവര്‍ എന്നാരും ഓര്‍മിച്ചില്ല. മുത്തശ്ശന്റെ മൊരച്ച കൈ അമ്മമ്മയുടെ നെറ്റിയില്‍ ഔദ്ധത്യത്തോടെ വീണപ്പോള്‍ അതവിടെ നിന്ന് തട്ടിക്കളയണമെന്നുമാത്രമായിരുന്നു ആശ. അവസാനം ആ കൈ തന്റെ കൈകൊണ്ട് തൊടാനുള്ള വെറുപ്പുകൊണ്ട് തിരിച്ചുപോന്നു.<br />
ഏട്ടന്റെ വിളി ഒരത്യാഹിതം പോലെ കാതില്‍ വന്നു വീണപ്പോള്‍ ഞെട്ടി. വീതനയുടെ പുറത്ത് കരിക്കട്ടകൊണ്ട് വരച്ച രൂപങ്ങള്‍ കുഴഞ്ഞുമറിഞ്ഞുകിടന്നു. അടുപ്പിലെ തീ കെട്ടിരിക്കുന്നു. കുറേനേരമായി വിളിച്ചിരിക്കണം. മുത്തശ്ശന്റെ പാല്‍ക്കഞ്ഞിയുടെ സമയം കഴിഞ്ഞിട്ട് ഏറെ നേരമായി. ഇനി, ഇപ്പോള്‍ പാല്‍ക്കഞ്ഞിയും കൊണ്ടുചെന്നാല്‍ മുത്തശ്ശന് ജ്വലിക്കുന്ന കണ്ണുകൊണ്ടൊന്നു നോക്കും. അപ്പോളൊന്ന് ചിരിക്കണം. അവളോര്‍ത്തു.<br />
“കേട്ടില്ലെ നീയ്യ്?” ഏട്ടന്.<br />
എത്രത്തോളം സാവധാനത്തില്‍ തനിക്ക് പുറംതിരിയുവാന് കഴിയുമോ അത്രത്തോളം പതുക്കെയാണ് തിരിഞ്ഞത്. ഏട്ടന്റെ കണ്ണുകള്‍ക്ക് തീയ്യിന്റെ തന്നെ നിറം. “മുത്തശ്ശന് വിളിക്കാന്‍ തുടങ്ങിയിട്ട് നേരെത്രെയായി.”<br />
“ഉം” അവള് പറഞ്ഞു. അടുപ്പിലെ തീകെട്ടു. കൊളുത്തട്ടെ.<br />
തന്റെ അലസത വല്ലാതെ ദേഷ്യം പിടിപ്പിച്ചു ഏട്ടനെ, മുടിയില്പിടിച്ചാണ് വലിച്ചത്. “എന്താ... എന്താ... നിയ്യ് കരുതീത്. ”<br />
“ഏട്ടനറിയണൊ അത്? പറയാം. ആദ്യം മുടിവിടൂ.”<br />
കയ്യില്‍നിന്നും ഏട്ടന് വലിച്ചെറിഞ്ഞു മുടി. പുകയുന്ന നോട്ടം. എന്തോ തനിക്ക് ചിരിയാണ് വന്നത്. പുരുഷന്റെ അധികാരത്തിനും ഒരു പിരിധിയുണ്ടല്ലോ എന്ന് കരുതിയിട്ടാവണം.<br />
“തീ പിടിക്കട്ടെ. അതിനിങ്ങനെ ഭൂമി കുലുക്കുന്നതെന്തിനാ മുത്തശ്ശന്? പേടിക്കാന്‍ അമ്മമ്മയില്ല.”<br />
മുത്തശ്ശന്റെ വിളി പൊടുന്നനെ നിന്നിരുന്നു. പല്ലുകൂട്ടിക്കടിച്ചു. കഞ്ഞിയുടെ ചുവട്ടില്‍ ആളിക്കത്തുന്ന തീയ്യിനോടും തോന്നി ദേഷ്യം. അപ്പോള്‍ മുത്തശ്ശന് വീണ്ടും വിളി തുടങ്ങി. ശബ്ദം തീരെ നേര്‍ത്തിരുന്നു. വീതനയുടെ തിണ്ടില് കൈ അമര്ത്തിനിന്ന് ആ വിളികളൊക്കെ കേട്ടു. ഇരുണ്ട ഇടനാഴിയിലൂടെ ചൂടാറ്റിയ കഞ്ഞിയുമായി വൈകിയ നേരത്ത് കടന്നു പോകുമ്പോള്‍ സംതൃപ്തി മനസ്സില്‍ ഒരു നിശാഗന്ധിയെപ്പോലെ നിന്നു. താന്‍ തട്ടിമറിച്ചിട്ട ദിനചര്യ ശ്വാസംമുട്ടിക്കുന്ന മുത്തശ്ശന് ഒരു പക്ഷെ തന്റെ ജീവിതത്തിന്റെതന്നെ സാധൂകരണമാണ്.<br />
കട്ടിലിന്റെ അടുത്തിരുന്ന സ്റ്റൂളില്‍ പാല്‍ക്കഞ്ഞി വെച്ച് അതേപടി തിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോഴാണ് കേട്ടത്.<br />
“ഒന്നുപിടിക്ക്വോ കുട്ടീ എന്നെ?” മുത്തശ്ശന്റെ വിളി വല്ലാതെ ചിലമ്പിച്ചിരുന്നു.<br />
ഒരു നിമിഷം തിരിഞ്ഞുനിന്നു. മുത്തശ്ശന്റെ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിന്റെ പാട്, തന്റെ മുഖം കണ്ടതും വേഗം തുടച്ചു മുത്തശ്ശന്.<br />
“ഒരുപാട് വിളിച്ചു എല്ലാവരേം.” മുത്തശ്ശന് പറഞ്ഞു.<br />
“എണീക്കാനാവ്ണില്ല ഒറ്റക്ക്. ”<br />
മുത്തശ്ശന്റെ വാക്കുകളില്‍ പറ്റിപ്പിടിച്ചുനിന്ന കണ്ണീരിന്റെ കണങ്ങളില്‍ നോക്കിനില്ക്കുമ്പോഴാണ് അമ്മമ്മയുടെ മുഖം പെട്ടെന്ന് കണ്ണില്പെട്ടത്. തനിക്കപരിചിതമായ വിധത്തിലാണ് അമ്മമ്മ ചിരിച്ചത്. ചിരിക്ക് ഒരു പൊന്നുസൂചിയുടെ മൂര്‍ച്ചയായിരുന്നു. അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.<br />
എഴുന്നേല്ക്കുന്നതിനിടയില് മുത്തശ്ശന് തേങ്ങിക്കരയാന്‍ തുടങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്.<br />
“അവള് പോയി.” മുത്തശ്ശന്... “അവള് പോയിലൊ കുട്ടി.”<br />
അമ്മമ്മയുടെ കൈയിലെ വള ഒറ്റവലിക്ക് ഊരി പുറത്തേക്ക് വലിച്ചെറിഞ്ഞ പ്രതാപിയായ മുത്തശ്ശന്.<br />
മുത്തശ്ശന് കിടന്ന കിടപ്പില്‍കിടന്ന് മൂത്രമൊഴിച്ചുണ്ടായിരുന്ന നനവാണ് കിടക്കയിലാകെ. ഒരു കുറ്റവാളിയെപ്പോലെ നനഞ്ഞമുണ്ട്. മുത്തശ്ശന് മുറുക്കിപ്പിടിച്ചിരുന്നു. ഒന്ന് ചിരിക്കണോ എന്ന് ഒരു നിമിഷം ഓര്‍ത്തു. അതിനുമുകളില്‍ പക്ഷെ ഒരു തീത്തുള്ളിപോലെ അമ്മമ്മയുടെ മുഖം ഇറ്റിയതപ്പോഴാണ്. വിറയ്ക്കുന്ന മൗനം. വീണമരത്തില്‍ ഓടിക്കേറാന് ആര്‍ക്കാ വയ്യാത്തത്? ചുറ്റുമുള്ളവരോടുള്ള മുത്തശ്ശന്റെ ആജ്ഞകളുടെ ഔദ്ധത്യത്തില്‍ സഹികെട്ട് “ഛീ” എന്നുപറയും പോലെയാണ് അമ്മമ്മ പറഞ്ഞത്.<br />
“പറഞ്ഞാല്‍ മനസ്സിലാവ്ണില്ല” അമ്മമ്മ കുളക്കടവിലിരിക്കെ ആകെ പതഞ്ഞു: മനസ്സിലാവണേയില്ല. അതാ സങ്കടം. തിരിയ്ണ്ണ്ടോ മണിക്കുട്ടിക്ക്?<br />
ചൂടുവെയ്ക്കും പോലെയുള്ള ചോദ്യം. പിടഞ്ഞത് പലതും കീഴ്മേല്‍മറിച്ചാണ്.<br />
“ശ്ശി. വിളിച്ചു.” തലയുയര്‍ത്താതെ, മുത്തശ്ശന് നനഞ്ഞ വിരിപ്പിലേക്കു ജാള്യതയോടെ നോക്കി. “ആരും വന്നില്ല.”<br />
കല്പിക്കാന് മാത്രമറിയാമായിരുന്ന മുത്തശ്ശന്റെ വാക്കുകള്‍ എവിടെയൊക്കെയോ ചെന്നുതട്ടി. കൊത്തുവേല ചെയ്ത വീട്ടി മേലാപ്പില്‍, വെള്ളിപ്പിടിവെച്ച വാതിലില്‍, തുപ്പാന്‍ കാല്ക്കല് വച്ചിരുന്ന ഓട്ടു കോളാമ്പിയില്‍, പിന്നെ ഒടുക്കമൊടുക്കം എന്റെ മനസ്സില്‍. അവിടെനിന്ന് അതെങ്ങോട്ടും പോയില്ല.<br />
“ഒന്നുനീക്കിയിരുത്തട്ടെ.” നനഞ്ഞ വിരിപ്പ് ചുരുട്ടി താഴേയ്ക്കിട്ട് തിരിഞ്ഞതും മുത്തശ്ശന് ഒരു നിമിഷം കൈയില്‍ പിടിച്ചു. കണ്ണുകള്‍ താഴത്താണ്. “വിരിപ്പുമാറ്റട്ടെ.” ഞാന്‍ പറഞ്ഞു: “എന്നിട്ട് കിടന്നോളൂ. ”<br />
ഈറന്‍ തോര്‍ത്തെടുത്ത് മുത്തശ്ശന്റെ മുഖം തുടപ്പിച്ച് കഞ്ഞി ഒഴിഞ്ഞ കിണ്ണവുമായി മുറിയ്ക്ക് പുറത്തുകടക്കുമ്പോള്‍, ആ വെള്ളിക്കിണ്ണത്തില്‍ കണ്ട സ്വന്തം മുഖം ഞാനൊന്നുകൂടി നോക്കി.<br />
<div>
<br /></div>
</div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-63363697225415683082016-01-20T10:07:00.002+05:302016-01-20T10:07:15.327+05:30 വേര്<div dir="ltr" style="text-align: left;" trbidi="on">
പാതയില്‍ നിരന്നുനിന്നിരുന്ന മെലിഞ്ഞ വിളക്കു കാലുകള്‍ക്കുമുകളില്‍ തിളങ്ങുന്ന കിരീടങ്ങളെ അടുക്കളയിലെ വീതനയില്‍ ചാരി നോക്കിനിന്നപ്പോള്‍ അവള് വീണ്ടും അമ്മമ്മയെക്കുറിച്ചാണ് ഓര്‍ത്തത്. നൂറ് ഉറുപ്പിക ദിവസവാടകയുള്ള ആശുപത്രിമുറിയില്‍ നാലു ഡോക്ടര്‍മാരുടെ നടുക്ക് കിടന്ന് അമ്മമ്മ മരിച്ചു. ചൈതന്യമുള്ള ജഡത്തിന് ചുറ്റുമിരുന്ന് ചുമതല തീര്ക്കുകയാണെന്നപോലെ കരഞ്ഞുതീര്‍ക്കുന്ന ജീവശ്ശവങ്ങളെ നോക്കിനിന്നപ്പോള്‍ തമാശതോന്നി. അല്ലെങ്കിലും ഇന്നലെ കരച്ചില് ഒരു അപരിചിതവസ്തുവെപ്പോലെ ആയിരുന്നു. അങ്ങനെയാണ് ആശുപത്രിവരാന്തയില്‍ അവസാനം ഒറ്റയ്ക്ക് അടിഞ്ഞത്. വരാന്തയില്‍ കുറച്ചകലെ മുത്തശ്ശന് തലകുനിച്ചിരുന്നു. മുഖംപൊക്കി മുത്തശ്ശന് നോക്കിയപ്പോള്‍ അലസതയുടെ ഏറ്റവും തെളിഞ്ഞ നിസ്സംഗതയോടെ ഒന്നു ചിരിക്കാനാണ് തോന്നിയത്. അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. അമ്മയെ ആശ്വസിപ്പിക്കുന്ന ബന്ധു ജനങ്ങളുടെ മുഴങ്ങുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ മുത്തശ്ശന്റെ അന്തംവിട്ട മുഖം ഒരു കാഴ്ചയായിരുന്നു. വളരെ ദിവസത്തിനുശേഷം സംതൃപ്തി ഒരു നിമിഷത്തേക്കെങ്കിലും അറിഞ്ഞത് മറന്നിട്ടില്ല. വരാന്തയുടെ ആളൊഴിഞ്ഞ മൂലയില്‍ വന്ന് മിഴിച്ചിരുന്നതിന് അച്ഛന് എന്തൊക്കെയോ പറഞ്ഞു. എഴുന്നേല്ക്കാന് ഉത്സാഹം തോന്നിയില്ല. കൈപിടിച്ചു വലിച്ചു അച്ഛന്. തണുത്തുറഞ്ഞിരുന്നു കൈ എന്നു തോന്നുന്നു. പരിഭ്രാന്തിയോടെയാണ് അച്ഛന് കൈവിട്ടത്. അകത്തേയ്ക്കു കടക്കുമ്പോള്‍ അമ്മമ്മയുടെ മുഖം മൂടിത്തന്നെ ഇട്ടിരുന്നു. വടിവൊത്ത മൂക്കിന്റെ അറ്റം ഉയര്‍ന്നുകാണാം.<br />
<span class="Apple-tab-span" style="white-space: pre;"> </span>ശവം പുറത്തേയ്ക്കെടുക്കുമ്പോള്‍ മുത്തശ്ശന് വാവിട്ടു കരഞ്ഞു. 'എന്റെ കാര്ത്തുപോയി. എന്റെ വലതുകൈ പോയി'.<br />
<span class="Apple-tab-span" style="white-space: pre;"> </span>തേങ്ങലുകള്‍ക്കിടയില്‍ കുലുങ്ങുന്ന ആ ശരീരത്തെ നോക്കിനില്ക്കുകയായിരുന്നു താന്‍. മുത്തശ്ശന്റെ കണ്ണുകള്‍ തന്റെ മുഖത്തു തട്ടിയപ്പോള്‍ ഇമയടയ്ക്കാതെ താന്‍ അവയിലേക്ക് തന്നെ നോക്കിനിന്നു. മറന്നുപോയ പണിയുടെ തുടര്‍ച്ച ചുമതലാബോധത്തോടെ ഏറ്റെടുക്കുന്നതുപോലെ, ധൈര്യമില്ലാതെ വേയ്ക്കുന്ന കണ്ണുകള്‍ താഴ്ത്തി, പിന്നെ വീണ്ടും മുത്തശ്ശന് വിലപിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മമ്മ ചിരിച്ചിരിക്കണം. അല്ലെങ്കില്‍ താന്‍ ചിരിച്ചു. ചുണ്ടില്‍ അപ്പോള്‍ വന്ന ആ കോടിയ ചിരി ഇനി മായ്ക്കേണ്ടതില്ലെന്നു തോന്നുന്നു. അതു തിരിച്ചുനിര്‍ത്താന്‍ പറ്റിയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ ക്ഷാമം ഉണ്ടാവാനിടയില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>തിരണ്ട ദിവസം ഇരുട്ടകത്തെ അണിഞ്ഞ മാവിനുമുകളില്‍ വെള്ളയും കരിമ്പടവും ഇട്ടിരിക്കുമ്പോള്‍, നീണ്ട സ്വര്‍ണമാല അമ്മായി കഴുത്തില്‍ ഇട്ടു തരുമ്പോഴായിരുന്നു അമ്മമ്മ പറഞ്ഞത്. 'നീ ദുഃഖിക്കാന്‍ തുടങ്ങുകയാണ്.' വെറ്റിലയില്‍ ചുണ്ണാമ്പ് തേയ്ക്കുകയായിരുന്ന അവരുടെ ചിരിക്കുന്ന മുഖം മുത്തശ്ശന്റെ ശബ്ദം അകത്തളത്തില്‍ കേട്ടതും മുറുകി. മുണ്ടിന്റെ കോന്തലയില്‍ വിരല്‍ തുടച്ച് ധൃതിയില്‍ നടന്നുപോയി. മിന്നല്‍പോലെ പാളുന്ന മുത്തശ്ശന്റെ കല്പനയുടെ സ്വരം. ഇടയ്ക്കുള്ള നിശ്ശബ്ദതകളിലൂടെ സമയംപോലും ഒഴുകാതെ നിന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>വെളുത്ത കാലടികളില്‍ പടര്‍ന്ന നീലഞരമ്പുകളും തേഞ്ഞ കുതിയില്‍ വിള്ളലുകള്‍ വരച്ച കറുത്ത വരകളും എന്നും വിരോധാഭാസം പോലെ തോന്നിയിരുന്നു. തീയുടെ പുകകൊണ്ട് തുടുത്ത മുഖവും വെള്ളംനിറഞ്ഞ കണ്ണുകളുമായി മുത്തശ്ശന്റെ മുറിയിലേക്കും അവിടന്നിങ്ങോട്ടും ഇടവിടാതെ ഓടുന്നത് കാണുമ്പോള്‍, തലയില്‍ തേയ്ക്കാനുള്ള താളിയും നെറ്റിയില്‍ തൊടാനുള്ള മുക്കുറ്റിയും അരച്ചത് കൈയിലേന്തിയ വേലക്കാരത്തിയുടെ കൂടെ കസവുപുടവയുടുത്ത് കുളത്തിലേക്ക് നടക്കാറുള്ള തറവാട്ടിലെ ഓമനയായിരുന്ന അവരെക്കുറിച്ച് നാണിയമ്മ പറഞ്ഞതാണ് ഓര്മവരാറ്. മുത്തശ്ശന്റെ ആജ്ഞകള്‍ പേറിവരുമ്പോള്‍ ഇടവഴിയില്‍ ഒന്നുനില്‍ക്കും, പരുത്ത മേല്മുണ്ടിന്റെ അറ്റം ചുരുട്ടിച്ചുരുട്ടി കണ്ണുകള്‍ തുടയ്ക്കും. ബാക്കിയാവുന്ന കലങ്ങിയ കണ്ണുകളില്‍ പുഞ്ചിരിയായിരിക്കും. നീണ്ട വീട്ടിക്കട്ടിലില്‍ മലര്ന്നുകിടന്നിരുന്ന മുത്തശ്ശന്റെ കാല്ക്കല് ഇരുന്ന് കാല്തടവുന്ന അവരുടെ രൂപമാണ് മായാതെ നില്ക്കുന്ന മറ്റൊരോര്‍മ. ഒരിക്കല്‍ കാലില്‍ തലോടുമ്പോള്‍ കാലിലുണ്ടായിരുന്ന ചെറിയ മുറിവില്‍ സ്വര്‍ണവളയുടെ വക്കുകൊണ്ട് വേദനിച്ചതിന് മുത്തശ്ശന് കിടന്നിടത്തുകിടന്ന് ചവിട്ടിയപ്പോള്‍ താനുമുണ്ടായിരുന്നു ആ മുറിയില്‍. കട്ടിലിന്റെ ചാരില്‍ തല ചെന്നിടിച്ചു. നിവര്‍ന്നിരുന്ന് ഭാവഭേദമൊന്നും കൂടാതെ വീണ്ടും കാല് തടവാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശന് സഹിച്ചിരിക്കില്ല. കൈ വലിച്ച് വളയൂരാന്‍ ശ്രമിച്ചു. കൈ പിന്നോട്ടൊന്ന് വലിക്കുകപോലും ചെയ്യാതെയാണ് അമ്മമ്മ പറഞ്ഞത്. 'അമ്മതന്ന വളയാണ്.'<br />
ഊരിയ വള ജനലിലൂടെ തൊടിയിലെത്തിയിട്ടും കാല്തടവല് തുടര്‍ന്നുകൊണ്ടിരുന്നു. പത്തുപതിനൊന്നുവയസ്സേ അന്ന് തനിക്ക് ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം തൊടിയില്‍ നിന്നും ആ വള തപ്പിയെടുത്ത് അമ്മമ്മ കിഴക്കെ അലമാരിയില്‍ വെച്ചു. അതുമാത്രമല്ല എല്ലാ വളകളും. അമ്മമ്മയുടെ ഒഴിഞ്ഞ കൈത്തണ്ടയില്‍ പിടിച്ച് കുളത്തിലേയ്ക്ക് നടക്കുമ്പോഴായിരുന്നു ചോദിച്ചത് 'അമ്മമ്മയ്ക്കിഷ്ടമാണോ മുത്തശ്ശനെ?' അവര്‍ ചിരിച്ച്, നെറുകയില്‍ തലോടി. 'നീയും പെണ്ണല്ലെ. അല്ലേ?' എന്നു ചോദിച്ചു.<br />
അന്നൊന്നും മനസ്സിലായില്ല. അളന്നാല്‍ തീരാത്ത നെല്ലുള്ള പത്തായത്തിനുപുറത്ത് ഉച്ചയ്ക്ക് ചോറുവെയ്ക്കാന് കാര്യസ്ഥന് അളന്നുതരുന്ന നെല്ലിനുവേണ്ടി മുഷിഞ്ഞിരിക്കാറുള്ള അമ്മമ്മ കരയുന്നത് ഒരിക്കലേ കണ്ടിട്ടുള്ളൂ. അമ്മാവന് വസൂരിയായിരുന്നു. മാരിയമ്മന്‍ കോവിലിലേക്ക് വഴിപാടിന് അമ്മമ്മ പ്രാര്‍ത്ഥിച്ച പട്ടുമായി പോയിരുന്ന നീലപ്പെണ്ണിനെ മുത്തശ്ശന് വഴിയില്‍വെച്ചാണ് കണ്ടതത്രെ. പട്ട് തുണ്ടംതുണ്ടമായി കീറി. തൊടിയിലേക്ക് വലിച്ചെറിഞ്ഞ ആ പട്ടുകഷണങ്ങള് വീണത് അമ്മമ്മയുടെ കണ്ണിലാണെന്നാണ് അവരുടെ കണ്ണുകള്‍ കണ്ടപ്പോള്‍ തോന്നിയത്. മയങ്ങിക്കിടന്നിരുന്ന അമ്മാവന്റെ കട്ടിലിന്റെ കാല്ക്കലിരുന്ന് തേങ്ങിക്കരഞ്ഞ രൂപം അവരാണെന്ന് ഇന്നുപോലും വിശ്വസിക്കാന്‍ തോന്നുന്നില്ല. നിരീശ്വരവാദിയായിരുന്നത്രേ മുത്തശ്ശന്. ഏഴാമത്തെ ദിവസം അമ്മാവന് മരിച്ചപ്പോള്‍ അമ്മമ്മ കരഞ്ഞില്ലെന്നത് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. മുത്തശ്ശന്റെ ദിനചര്യകള്‍ക്കുപോലും അന്ന് അവര്‍ മാറ്റം വരുത്തിയില്ല. പണിത് തളരുന്ന ശരീരം അവര്‍ സ്വന്തം രഹസ്യമായി സൂക്ഷിച്ചു. സന്ധ്യയ്ക്ക് മരത്തൂണില്‍ ചാരി ഇരുന്ന് തന്നെ മടിയില്‍ കിടത്തി തലമുടിയില്‍ തലോടിത്തരുമ്പോള് അവര്‍ എത്രയോ അകലെയാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. വെളുത്ത വിലകുറഞ്ഞ മുണ്ടും മല്ലിന്റെ ബ്ലൗസും ഈര്ക്കില്ക്കര വേഷ്ടിയും മാത്രം ധരിക്കുന്ന അവരോട് നിറമുള്ള വസ്ത്രങ്ങളുടെ കാര്യം പറഞ്ഞത് ഇതുപോലൊരു സന്ധ്യക്കായിരുന്നു. മൂന്നുദിവസം കഴിഞ്ഞാല്‍ 'കീറിപ്പോകുന്ന തുണിയിലെന്തിനാ പണം ഇടണ്' എന്നാണത്രേ മുത്തശ്ശന് ചോദിച്ചത്. അത് പറഞ്ഞു കഴിഞ്ഞ് ചിരിച്ച ചിരിയുടെ അര്‍ഥം മനസ്സിലാക്കാന്‍ തക്കവിധം വളര്‍ന്നിരുന്നു അന്ന്. ആ ചോദ്യം മറ്റു പലതിനേയും പോലെ പിന്നീടിതുവരെ ചോദിച്ചിട്ടില്ല. അവരുടെ ചിരി അസ്സഹനീയമായിരുന്നു. കയറിലൂടെ നടക്കുന്ന സര്‍ക്കസ്സുകാരുടെ സമനിലതെറ്റാതിരിക്കുന്നതിനുള്ള കുടപോലെയായിരുന്നു അത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>തന്റെ കല്യാണത്തിന്റെ തലേദിവസം രാത്രി അമ്മമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങിയത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>'ആശിക്കാന്‍ തോന്നാതിരുന്നാല്‍ പകുതി ജയിച്ചു.'- അവര്‍ പറഞ്ഞു. 'ആശിച്ചത് വേണ്ടെന്നുവെക്കാന്‍ കഴിഞ്ഞാല്‍ മുഴുവനും ജയിച്ചു, കാരണം അറിയോ മണിക്കുട്ടിക്ക്? '<br />
<span class="Apple-tab-span" style="white-space: pre;"> </span>'ഇല്ല'<br />
<span class="Apple-tab-span" style="white-space: pre;"> </span>'നമുക്ക്, പെണ്ണുങ്ങള്‍ക്ക് ആശിക്കാം എന്ന് ആരാ പറഞ്ഞിരിക്കണത്?'<br />
<span class="Apple-tab-span" style="white-space: pre;"> </span>ഒന്നും മിണ്ടിയില്ല. തടവല്‍ നിര്‍ത്തിയിരുന്ന വിരലുകള്‍ വീണ്ടും ചലിക്കാന്‍ തുടങ്ങി.<br />
<span class="Apple-tab-span" style="white-space: pre;"> </span>'പരിഭ്രമിക്കാനൊന്നും പറഞ്ഞതല്ല. അങ്ങനെ ആരും പറഞ്ഞിട്ടില്ല ഇതുവരെ.' അവര്‍ തന്നോടെന്നപോലെയാണ് ചിരിച്ചത്. 'കുട്ടന് പോയപ്പോ കൂടെ പൂവ്വായിരുന്നൂന്ന് എന്നിട്ടും ആശിച്ചു.'<br />
ക്ഷയരോഗിയായ അമ്മമ്മയെ അധികം സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ പ്രത്യേകം പറയുന്നതാണ്. മുഖത്തുനോക്കി പക്ഷെ പറഞ്ഞില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>'കുട്ടി നാളെ പൂവും, അതോണ്ട് പറയേ്. അമ്മമ്മ മരിച്ചാന് കുട്ടി വരണം.'<br />
തഴമ്പുറച്ച കൈകളില്‍ താനന്ന് മുറിക്കിപ്പിടിച്ചു. നേര്‍ത്ത സ്വര്‍ണച്ചെയിനില്‍ കോര്‍ത്തിട്ട അമ്മമ്മയുടെ താലി നിലാവിന്റെ മങ്ങിയ വെളിച്ചത്തില്‍ തലയ്ക്കുമീതെ തൂങ്ങിക്കിടന്നു. ഒരു മുത്തുമാലയ്ക്കുവേണ്ടിയുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ മുത്തശ്ശന് കാര്ക്കിച്ചുതുപ്പിയത്രെ. ആ അധികപ്രസംഗം മറക്കാന്‍ മുത്തശ്ശന് ഒരുപാട് കാലത്തേയ്ക്ക് സാധിച്ചില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇങ്ങോട്ട് കിട്ടുന്ന അധിക്ഷേപങ്ങള്ക്കല്ലാതെ പരാതികള്‍ക്ക് അവകാശമില്ലാതിരുന്ന അവരുടെ ലോകത്ത് അവരൊരു വിജയമായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു. രക്തം ഛര്‍ദ്ദിച്ച ആദ്യത്തെ ദിവസം അമ്മമ്മ, തന്നെയാണ് വിളിച്ചത്. നീളന്കോലായിലെ തണുത്ത നിലത്ത് അന്ന് എത്രനേരം ഇരുന്നെന്ന് ഓര്‍മയില്ല. ഛര്‍ദ്ദിച്ചതിന്റെ ക്ഷീണവുമായി തന്റെ തോളത്ത് തല ചായ്ച്ച് ഉറങ്ങുകയായിരുന്നു അവര്‍. ആ ഉറക്കത്തില്‍ നിന്നും അവരൊരിക്കലും ഉണരാതിരിക്കണേ എന്നവിടെയിരുന്ന് പ്രാര്ഥിച്ചിട്ടുണ്ട്. പാല്‍ക്കഞ്ഞിയുടെ നേരം തെറ്റിയതിന് ഭൂമി കുലുക്കിക്കൊണ്ടാണ് മുത്തശ്ശന് കടന്നുവന്നത്. അമ്മമ്മ ഉണര്‍ന്നിരുന്നില്ല. അന്ന് എന്തെന്നില്ലാത്ത ധൈര്യത്തോടെ താന്‍ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി. ചുളിഞ്ഞ പുരികങ്ങള്‍ അതേപടി നിന്നു മുത്തശ്ശന്റെ.<br />
'ഉം? എന്താ നാടകം? '<br />
മുഴങ്ങുന്ന ശബ്ദം. വേറെങ്ങും അഭയമില്ലാത്ത നിസ്സഹായരായ അടിമകളാണ് തങ്ങളെന്ന ബോധം പുകപോലെ കണ്ണുകള്‍ മൂടി. അമ്മമ്മയുടെ തല സ്വന്തം ചുമലില്‍ ഒന്നുകൂടി അമര്ത്തിവെച്ചതപ്പോഴാണ്, അമ്മമ്മ ഞെട്ടി. മുത്തശ്ശന്റെ മുഖം കണ്ടതും ചാടി എഴുന്നേറ്റു. മുണ്ട് തട്ടിക്കുടഞ്ഞ് തന്റെ കൈപിടിച്ചുവലിച്ചു.<br />
'വരൂ'<br />
ഏതുനേരവും മുത്തശ്ശന്റെ ചവിട്ട് പ്രതീക്ഷിച്ചിരുന്നു എന്നു തോന്നിയിരുന്നു മുഖം കണ്ടാല്‍. ആ നിമിഷം, തന്റെ ഉള്ളില്‍ വെറുപ്പ് കഴുകിക്കളയാനാകാത്തവിധം കറപിടിച്ച ആ നിമിഷം, ഇപ്പോഴും അതേ തെളിമയോടെയുണ്ട്.<br />
<span class="Apple-tab-span" style="white-space: pre;"> </span>അന്ന് പാല്‍ക്കഞ്ഞിയുടെ പാത്രം മടക്കിക്കൊണ്ടുപോരുമ്പോഴും അവര്‍ കിതച്ചിരുന്നു. നേരം വൈകിയതിന്റെ പേരിലായിരിക്കണം, പാത്രം നിറഞ്ഞുതന്നെയിരുന്നു. അത് കൊട്ടത്തളത്തിലേയ്ക്ക് ഒഴിച്ചുകളഞ്ഞ് അടുത്തു നില്‍ക്കുകയായിരുന്ന തന്റെ ചുമലില്‍ പിടിച്ചു. എന്നിട്ട് പതുക്കെ ചിരിച്ചു. 'വയ്യാതായിത്തുടങ്ങീന്നാ തോന്ന്ണ്.' അവരുടെ സ്വരത്തിന് കുറ്റബോധമായിരുന്നു കൂടുതല്‍. തന്റെ മുഖത്തെ വെറുപ്പും ദേഷ്യവും സങ്കടവുമൊക്കെ അപ്പോഴാണ് അവര്‍ കണ്ടത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>'ഇതിന്റെ ഒന്നും ഒരാവശ്യവും നമ്മുടെ ജീവിതത്തില്‍ എവിടേയും വരില്ല. നല്ലതുചെയ്തതിന്റെ പ്രതിഫലവുമല്ല സന്തോഷം. മണിക്കുട്ടിക്ക് തിരിയ്ണുണ്ടോ? '<br />
അമ്മമ്മ അടുക്കളയില്‍ തലതിരിഞ്ഞുവീഴുന്നതുവരെ ആ വീട്ടിലെ യജമാനത്തിയായിരുന്നു അവര്‍ എന്നാരും ഓര്‍മിച്ചില്ല. മുത്തശ്ശന്റെ മൊരച്ച കൈ അമ്മമ്മയുടെ നെറ്റിയില്‍ ഔദ്ധത്യത്തോടെ വീണപ്പോള്‍ അതവിടെ നിന്ന് തട്ടിക്കളയണമെന്നുമാത്രമായിരുന്നു ആശ. അവസാനം ആ കൈ തന്റെ കൈകൊണ്ട് തൊടാനുള്ള വെറുപ്പുകൊണ്ട് തിരിച്ചുപോന്നു.<br />
ഏട്ടന്റെ വിളി ഒരത്യാഹിതം പോലെ കാതില്‍ വന്നു വീണപ്പോള്‍ ഞെട്ടി. വീതനയുടെ പുറത്ത് കരിക്കട്ടകൊണ്ട് വരച്ച രൂപങ്ങള്‍ കുഴഞ്ഞുമറിഞ്ഞുകിടന്നു. അടുപ്പിലെ തീ കെട്ടിരിക്കുന്നു. കുറേനേരമായി വിളിച്ചിരിക്കണം. മുത്തശ്ശന്റെ പാല്‍ക്കഞ്ഞിയുടെ സമയം കഴിഞ്ഞിട്ട് ഏറെ നേരമായി. ഇനി, ഇപ്പോള്‍ പാല്‍ക്കഞ്ഞിയും കൊണ്ടുചെന്നാല്‍ മുത്തശ്ശന് ജ്വലിക്കുന്ന കണ്ണുകൊണ്ടൊന്നു നോക്കും. അപ്പോളൊന്ന് ചിരിക്കണം. അവളോര്‍ത്തു.<br />
'കേട്ടില്ലെ നീയ്യ്?' ഏട്ടന്.<br />
എത്രത്തോളം സാവധാനത്തില്‍ തനിക്ക് പുറംതിരിയുവാന് കഴിയുമോ അത്രത്തോളം പതുക്കെയാണ് തിരിഞ്ഞത്. ഏട്ടന്റെ കണ്ണുകള്‍ക്ക് തീയ്യിന്റെ തന്നെ നിറം. 'മുത്തശ്ശന് വിളിക്കാന്‍ തുടങ്ങിയിട്ട് നേരെത്രെയായി.'<br />
'ഉം' അവള് പറഞ്ഞു. അടുപ്പിലെ തീകെട്ടു. കൊളുത്തട്ടെ.<br />
തന്റെ അലസത വല്ലാതെ ദേഷ്യം പിടിപ്പിച്ചു ഏട്ടനെ, മുടിയില്പിടിച്ചാണ് വലിച്ചത്. 'എന്താ... എന്താ... നിയ്യ് കരുതീത്. '<br />
'ഏട്ടനറിയണൊ അത്? പറയാം. ആദ്യം മുടിവിടൂ.'<br />
കയ്യില്‍നിന്നും ഏട്ടന് വലിച്ചെറിഞ്ഞു മുടി. പുകയുന്ന നോട്ടം. എന്തോ തനിക്ക് ചിരിയാണ് വന്നത്. പുരുഷന്റെ അധികാരത്തിനും ഒരു പിരിധിയുണ്ടല്ലോ എന്ന് കരുതിയിട്ടാവണം.<br />
'തീ പിടിക്കട്ടെ. അതിനിങ്ങനെ ഭൂമി കുലുക്കുന്നതെന്തിനാ മുത്തശ്ശന്? പേടിക്കാന്‍ അമ്മമ്മയില്ല.'<br />
മുത്തശ്ശന്റെ വിളി പൊടുന്നനെ നിന്നിരുന്നു. പല്ലുകൂട്ടിക്കടിച്ചു. കഞ്ഞിയുടെ ചുവട്ടില്‍ ആളിക്കത്തുന്ന തീയ്യിനോടും തോന്നി ദേഷ്യം. അപ്പോള്‍ മുത്തശ്ശന് വീണ്ടും വിളി തുടങ്ങി. ശബ്ദം തീരെ നേര്‍ത്തിരുന്നു. വീതനയുടെ തിണ്ടില് കൈ അമര്ത്തിനിന്ന് ആ വിളികളൊക്കെ കേട്ടു. ഇരുണ്ട ഇടനാഴിയിലൂടെ ചൂടാറ്റിയ കഞ്ഞിയുമായി വൈകിയ നേരത്ത് കടന്നു പോകുമ്പോള്‍ സംതൃപ്തി മനസ്സില്‍ ഒരു നിശാഗന്ധിയെപ്പോലെ നിന്നു. താന്‍ തട്ടിമറിച്ചിട്ട ദിനചര്യ ശ്വാസംമുട്ടിക്കുന്ന മുത്തശ്ശന് ഒരു പക്ഷെ തന്റെ ജീവിതത്തിന്റെതന്നെ സാധൂകരണമാണ്.<br />
കട്ടിലിന്റെ അടുത്തിരുന്ന സ്റ്റൂളില്‍ പാല്‍ക്കഞ്ഞി വെച്ച് അതേപടി തിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോഴാണ് കേട്ടത്.<br />
'ഒന്നുപിടിക്ക്വോ കുട്ടീ എന്നെ?' മുത്തശ്ശന്റെ വിളി വല്ലാതെ ചിലമ്പിച്ചിരുന്നു.<br />
ഒരു നിമിഷം തിരിഞ്ഞുനിന്നു. മുത്തശ്ശന്റെ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിന്റെ പാട്, തന്റെ മുഖം കണ്ടതും വേഗം തുടച്ചു മുത്തശ്ശന്.<br />
'ഒരുപാട് വിളിച്ചു എല്ലാവരേം.' മുത്തശ്ശന് പറഞ്ഞു.<br />
'എണീക്കാനാവ്ണില്ല ഒറ്റക്ക്. '<br />
മുത്തശ്ശന്റെ വാക്കുകളില്‍ പറ്റിപ്പിടിച്ചുനിന്ന കണ്ണീരിന്റെ കണങ്ങളില്‍ നോക്കിനില്ക്കുമ്പോഴാണ് അമ്മമ്മയുടെ മുഖം പെട്ടെന്ന് കണ്ണില്പെട്ടത്. തനിക്കപരിചിതമായ വിധത്തിലാണ് അമ്മമ്മ ചിരിച്ചത്. ചിരിക്ക് ഒരു പൊന്നുസൂചിയുടെ മൂര്‍ച്ചയായിരുന്നു. അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.<br />
എഴുന്നേല്ക്കുന്നതിനിടയില് മുത്തശ്ശന് തേങ്ങിക്കരയാന്‍ തുടങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്.<br />
'അവള് പോയി.' മുത്തശ്ശന്... 'അവള് പോയിലൊ കുട്ടി.'<br />
അമ്മമ്മയുടെ കൈയിലെ വള ഒറ്റവലിക്ക് ഊരി പുറത്തേക്ക് വലിച്ചെറിഞ്ഞ പ്രതാപിയായ മുത്തശ്ശന്.<br />
മുത്തശ്ശന് കിടന്ന കിടപ്പില്‍കിടന്ന് മൂത്രമൊഴിച്ചുണ്ടായിരുന്ന നനവാണ് കിടക്കയിലാകെ. ഒരു കുറ്റവാളിയെപ്പോലെ നനഞ്ഞമുണ്ട്. മുത്തശ്ശന് മുറുക്കിപ്പിടിച്ചിരുന്നു. ഒന്ന് ചിരിക്കണോ എന്ന് ഒരു നിമിഷം ഓര്‍ത്തു. അതിനുമുകളില്‍ പക്ഷെ ഒരു തീത്തുള്ളിപോലെ അമ്മമ്മയുടെ മുഖം ഇറ്റിയതപ്പോഴാണ്. വിറയ്ക്കുന്ന മൗനം. വീണമരത്തില്‍ ഓടിക്കേറാന് ആര്‍ക്കാ വയ്യാത്തത്? ചുറ്റുമുള്ളവരോടുള്ള മുത്തശ്ശന്റെ ആജ്ഞകളുടെ ഔദ്ധത്യത്തില്‍ സഹികെട്ട് 'ഛീ' എന്നുപറയും പോലെയാണ് അമ്മമ്മ പറഞ്ഞത്.<br />
'പറഞ്ഞാല്‍ മനസ്സിലാവ്ണില്ല' അമ്മമ്മ കുളക്കടവിലിരിക്കെ ആകെ പതഞ്ഞു: മനസ്സിലാവണേയില്ല. അതാ സങ്കടം. തിരിയ്ണ്ണ്ടോ മണിക്കുട്ടിക്ക്?<br />
ചൂടുവെയ്ക്കും പോലെയുള്ള ചോദ്യം. പിടഞ്ഞത് പലതും കീഴ്മേല്‍മറിച്ചാണ്.<br />
'ശ്ശി. വിളിച്ചു.' തലയുയര്‍ത്താതെ, മുത്തശ്ശന് നനഞ്ഞ വിരിപ്പിലേക്കു ജാള്യതയോടെ നോക്കി. 'ആരും വന്നില്ല.'<br />
കല്പിക്കാന് മാത്രമറിയാമായിരുന്ന മുത്തശ്ശന്റെ വാക്കുകള്‍ എവിടെയൊക്കെയോ ചെന്നുതട്ടി. കൊത്തുവേല ചെയ്ത വീട്ടി മേലാപ്പില്‍, വെള്ളിപ്പിടിവെച്ച വാതിലില്‍, തുപ്പാന്‍ കാല്ക്കല് വച്ചിരുന്ന ഓട്ടു കോളാമ്പിയില്‍, പിന്നെ ഒടുക്കമൊടുക്കം എന്റെ മനസ്സില്‍. അവിടെനിന്ന് അതെങ്ങോട്ടും പോയില്ല.<br />
'ഒന്നുനീക്കിയിരുത്തട്ടെ.' നനഞ്ഞ വിരിപ്പ് ചുരുട്ടി താഴേയ്ക്കിട്ട് തിരിഞ്ഞതും മുത്തശ്ശന് ഒരു നിമിഷം കൈയില്‍ പിടിച്ചു. കണ്ണുകള്‍ താഴത്താണ്. 'വിരിപ്പുമാറ്റട്ടെ.' ഞാന്‍ പറഞ്ഞു: 'എന്നിട്ട് കിടന്നോളൂ. '<br />
ഈറന്‍ തോര്‍ത്തെടുത്ത് മുത്തശ്ശന്റെ മുഖം തുടപ്പിച്ച് കഞ്ഞി ഒഴിഞ്ഞ കിണ്ണവുമായി മുറിയ്ക്ക് പുറത്തുകടക്കുമ്പോള്‍, ആ വെള്ളിക്കിണ്ണത്തില്‍ കണ്ട സ്വന്തം മുഖം ഞാനൊന്നുകൂടി നോക്കി.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-65767084590539217522015-11-23T09:53:00.002+05:302015-11-23T09:53:42.681+05:30ഒരു യാത്ര<div dir="ltr" style="text-align: left;" trbidi="on">
ആശുപത്രി വരാന്തയുടെ അരികില്‍ കൈയൊടിഞ്ഞുപോയ ഒരു കസേരയില്‍ ചാരിയിരിക്കുകയായിരുന്നു ദേവകി. കല്പടവുകളിലും മുറ്റത്തും നിറയെ ആള്ക്കാര്. അവരുടെയൊക്കെ തിരക്കിലൂടെ ദേവകി മുന്നിലെ നിറഞ്ഞു ചുവന്ന മണ്ണിലേക്ക് നോക്കി. പിന്നെ അതിനടിയിലേക്ക്. ഇനിയും സ്വന്തമാവാനിരിക്കുന്ന അതിന്റെ ആഴത്തിലേക്ക്.<br />
വെള്ളത്തിനടിയില്‍നിന്നും ശ്വാസംമുട്ടി പൊങ്ങുന്നതുപോലെയാണ് ദേവകി കസേലയില്‍ നിവര്‍ന്നിരുന്നത്. അടിവയറിലൂടെ എന്തെന്നില്ലാത്ത വേദന ഇടിവാള്‍പോലെ മിന്നി. മുരുകന് കടലാസ്സുകള്‍ മേടിക്കാന്പോയിട്ട് നേരം കുറെയായി. വേദന സഹിക്കാതെ കിടക്കപ്പായയില്‍ താന്‍ ഉരുളുമ്പോള്‍ മുരുകന് മലര്‍ന്നുകിടന്നു പറയാറ്, ഗര്ഭമായാല് അങ്ങനെയൊക്കെ ഇത്തിരി വേദനിക്കും എന്നാണ്. 'നിയ്യ് മാത്രേ പെറ്റിട്ടുള്ളൂ?' മുരുകന് ചോദിക്കും.<br />
ക്ഷീണം ഒരു വലപോലെ മുട്ടുന്നത് ദേവകി അറിഞ്ഞു. ഇനി രണ്ടുനാഴിക നടക്കണം. വരുമ്പോള്‍ പലയിടത്തും ഇരിക്കേണ്ടിവന്നു. മുരുകന്റെ മുഖം ചുവക്കുന്നതു കണ്ടിട്ടും താന്‍ വഴിവക്കില്‍ ഇരിക്കുകതന്നെ ചെയ്തു.<br />
മുന്നിലെ തണുത്ത മണ്ണില്‍ വളര്‍ന്നുനിന്ന പുല്ലുകളെ ചവിട്ടിയരച്ചുകൊണ്ട് കുട്ടികള്‍ തലങ്ങും വിലങ്ങും ഓടി. വലിയവരുടെ ചെരിപ്പിനടിയില്പ്പെട്ട പുല്ലുകള്‍ വളരുകയും പുളയുകയും ചെയ്തു. ദേവകി വെറുതെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഈ മണ്ണും പുല്ലും വെളിച്ചവും ഒക്കെ തനിക്ക് പ്രധാനമാകുന്നതാണത്ഭുതം. ഈ പുല്ലുകള്‍ക്ക് മുകളിലൂടെ നടന്നാണ് താന്‍ ഈ വരാന്തയില്ക്കയറിയത്. ഈ വെളിച്ചത്തിലൂടെ നടന്നും. മുരുകന് അകലെനിന്നു വരുന്നത് ദേവകി കണ്ടു. കടലാസ്സുകള്‍ കിട്ടിയിട്ടുണ്ടാവണം. അയല്‍വക്കത്തെ ജാനകിയേട്ടത്തി വഴക്ക് പറഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് തന്റെകൂടെ പുറപ്പെട്ടതാണ്. ദിവസം മുഴുവനുമുള്ള ഇന്നത്തെ തിരിച്ചില്കൂടെ ആയാല്‍ ഇനി ഒരിക്കലും ആശുപത്രിയിലേക്ക് തന്റെകൂടെ പുറപ്പെടുകയുണ്ടാവില്ല. ദേവകി പെട്ടെന്ന് തന്നത്താന്‍ ചിരിച്ചു. ഇനി അതിന്റെ ആവശ്യമുണ്ടാവുകയില്ലെന്ന് മുരുകനോട് പറയണം. ചിലപ്പോള്‍ മുരുകന് സന്തോഷം തോന്നിയേക്കും. ചരല്‍ക്കല്ലുകളില്‍ ഊക്കോടെ വീണ് തൊലി മുറിയുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്പോലെ എന്തോ ഒന്നാണ് അതാലോചിക്കുമ്പോള്‍ മനസ്സില്‍ നിറയുക. കല്യാണം കഴിഞ്ഞ് കൊല്ലം പന്ത്രണ്ടു തികയുന്നു. വിശക്കുന്നു എന്നുപോലും പറയാനുള്ള പേടിയാണ് ബാക്കി. മുരുകന് അടുത്തെത്താറായപ്പോള്‍ ദേവകി പതുക്കെ എഴുന്നേറ്റു. 'കടലാസ്സൊക്കെ കിട്ടിയോ?' ദേവകി ചോദിച്ചു. ഒന്നും മിണ്ടാതെ, കടലാസ്സുകെട്ടിന്റെ അറ്റം മുറുക്കിപ്പിടിച്ച് കൈയിലുണ്ടായിരുന്ന ചെറിയ സ്റ്റീല്പാത്രത്തിലെ ചായ ദേവകിക്കുനേരെ നീട്ടുകയാണ് മുരുകന് ചെയ്തത്.<br />
'ഒന്നും വേണംന്ന് തോന്നണില്ല.' വയര്‍ ഒരു ക്ഷമാപണംപോലെ അമര്‍ത്തിപ്പിടിച്ച് ദേവകി പറഞ്ഞു: 'കുടിച്ചോളൂ.'<br />
മുരുകന് ദേവകിയുടെ മുഖത്തു നോക്കാതെ, കടലാസ്സുകെട്ടുകള്‍ താഴത്തുവെച്ച് ചായ പാത്രത്തിന്റെ അടപ്പിലേക്ക് പകര്‍ന്നു.<br />
'അധികംല്ല്യാ. കുടിച്ചോ. രാവിലെ തുടങ്ങീതല്ലേ വെറുംവയറ്റിലുള്ള ഈ ഇരിപ്പ്.'<br />
അത്ഭുതത്തോടെയാണ് ദേവകി തലയുയര്‍ത്തിയത്. ദേവകിയുടെ കണ്ണുകള്‍ തന്റേതുമായി കൂട്ടിമുട്ടുന്നതിന് മുമ്പേ മുരുകന് ചായ ദേവകിക്കരികിലുള്ള സ്റ്റൂളില്വെച്ചു പുറകോട്ട് തിരിഞ്ഞു.<br />
'പതുക്കെ കുടിച്ചാമതി.' മുരുകന് പറഞ്ഞു: 'ഞാനിപ്പൊവരാം.'<br />
ചൂടുള്ള ചായ കുടിച്ചുതീര്‍ക്കാന്‍ വൈകുമ്പോള്‍ അത് തന്റെ കൈയില്‍ നിന്നും മേടിച്ച് തൂത്തുകളയാറുള്ള മുരുകനാണ് പറയുന്നത്!<br />
ദേവകി അവിശ്വസനീയതയോടെയാണ് മുരുകനെ നോക്കിയത്.<br />
'ആറ്റിക്കുറുക്കി നിക്കുന്നു! എനിക്ക് വേറെ പണീണ്ട്'എന്നാണ് മുരുകന് സാധാരണ അപ്പോഴൊക്കെ പറയാറ്.<br />
ദേവകി പൊടുന്നനെ ചായ കൈയിലെടുത്തു.<br />
'ഇപ്പൊ വരാം' എന്നു പറഞ്ഞതല്ലാതെ മുരുകന് ഇരുന്നിടത്തുനിന്നും എഴുന്നേറ്റിരുന്നില്ല. കടലാസ്സുകെട്ട് വീണ്ടുംവീണ്ടും ചുരുട്ടിയും മടക്കിയും ഇരുന്നു അയാള്‍. കണ്ണുകള്‍ കാല്‍ച്ചുവട്ടിലെ നിലത്തുതന്നെയാണ്.<br />
'പുവ്വാറായിച്ചാല് നന്നായിരുന്നു' ദേവകി ശബ്ദമുയര്ത്താതെയാണ് പറഞ്ഞത്. 'ഇരിക്കാന്‍ വയ്യാ തോന്നുണൂ.' ഇരുന്നിടത്തുനിന്ന് നോക്കുമ്പോള്‍ നിലത്തമര്ത്തിവെച്ച ദേവകിയുടെ വരണ്ട കാലുകളിലെ വിള്ളലുകളാണ് ആദ്യം കണ്ണില്‍പ്പെടുക. അതിനുമുകളില്‍ മുണ്ടിന്റെ കീറിയ നീലക്കര. വീര്ത്തവയറിനുമുകളില് മുഷിഞ്ഞ വേഷ്ടി. കണ്തടങ്ങള് നിറയെ കറുപ്പ്.<br />
മുരുകന് പെട്ടെന്ന് ചായപ്പാത്രം അവളുടെ കൈയില്നിന്നുവാങ്ങി. അപ്രസന്നമായ എന്തൊക്കെയോ തട്ടിക്കളയുന്നതുമാതിരി പൊറുതികേടോടെയാണ് മുരുകന് എഴുന്നേറ്റത്.<br />
'രാവിലെ ഈ വിള്ളലുകള്‍ വെച്ചുനടന്നപ്പോള്‍ ദേവകിക്ക് വല്ലാതെ വേദനിച്ചിരിക്കും' അയാള്‍ ഓര്‍ത്തു. താന്‍ പക്ഷെ, മുമ്പില്‍ നടക്കുകയായിരുന്നു.<br />
'ഇപ്പൊവരാം ഞാന്‍.' കല്പടവുകള് ഇറങ്ങുന്നിടത്തുനിന്ന് തിരിഞ്ഞ് അവളെത്തന്നെ നോക്കി മുരുകന് പറഞ്ഞു: 'ഇവിടെത്തന്നെ ഇരുന്നാമതി.'<br />
മുരുകന്റെ ശബ്ദത്തിലെ അലിവ് അവളെ തൊട്ടു എന്നുതോന്നി ദേവകിക്ക്. പൊള്ളുന്നപോലെയാണ് ആദ്യം തോന്നിയത്. പിന്നെ എന്തെന്നില്ലാത്ത പരിഭ്രമവും. മുരുകന് ശുണ്ഠിവന്നിരിക്കും.<br />
മുരുകന്റെ ശബ്ദം ഇത്രയധികം താഴുന്നത് ആദ്യമായാണ്. ഏറെനേരമായുള്ള ഇരിപ്പില്‍ മുതുക് വല്ലാതെ വേദനിക്കാന്‍ തുടങ്ങിയിരുന്നു. ഇനി രണ്ടുനാഴികയിലധികം നടന്നാലെ വീടെത്തൂ. വയറ്റിലാണെങ്കില്‍ അനങ്ങുമ്പോള്പ്പോലും മിന്നുന്നവേദന. നിവൃത്തിയില്ലാതെയാണ് താന്‍... എങ്ങോട്ടാണു പോയതെന്നറിയില്ല. വരാന്‍ വൈകിയാല്‍... റിക്ഷയില്നിന്നും ഇറങ്ങുന്ന മുരുകനെ കണ്ടപ്പോള്‍ ദേവകിയുടെ വയറൊന്നാളി. ഇനി വീടുവരെ ശകാരമാവും. റിക്ഷയ്ക്കുള്ള ചെലവ് താങ്ങാനാവാത്തതാണ്. മരുന്നിന് കാശ് വേറെവേണം.<br />
അടിവയറിലൂടെ പാളുന്ന വേദനയുടെ നാമ്പുകള്‍. ദേവകി കണ്ണുകള്‍ ഇറുക്കി അടച്ചു.<br />
'മൂന്നാലാളെ വിളിച്ചു.' ഒരു ക്ഷമാപണംപോലെയാണ് മുരുകന് പറഞ്ഞത്. 'ഒന്നേങ്കിലും വരാന്‍ കൂട്ടാക്കണ്ടെ. കട്ടേം കല്ലൂള്ള വഴ്യാണത്രെ. കട്ടേംകല്ലൂള്ള വഴീലൂള്ളോര്ക്ക് ജീവിക്കണ്ടേരിക്കും. അതേ വൈകീത്...'<br />
'ഞാന്‍ നടന്നോളായിരുന്നു' തന്നെ കൈപിടിച്ചെഴുന്നേല്പിക്കുന്ന ഭര്‍ത്താവിന്റെ മുഖത്തുനോക്കാന്‍ ധൈര്യമില്ലാതെ ദേവകി കുറ്റബോധത്തോടെ പറഞ്ഞു: 'ഇനി ഇപ്പൊ കാശ് വെറുതെ...' ഇറങ്ങുകയായിരുന്ന കല്പടവില് മുരുകന് പെട്ടെന്നു നിന്നു. 'ഉം' അയാള്‍ മൂളി 'കാശൊക്കെ വരും പൂവും. വഴുക്കലുണ്ട് ചുവട്ടില്‍. മുറുക്കെപ്പിടിക്ക്.'<br />
ഇറുക്കിയടച്ച കണ്ണുകള്‍ ദേവകി പെട്ടെന്നാണ് തുറന്നത്. മുകളില്‍ ആകാശത്തില്‍ നിറയെ വെളിച്ചമാണ്. വിള്ളലുകളില്‍ തട്ടുന്ന മണ്ണിന് സാന്ത്വനംപോലെ തണുപ്പ്. ഇവയ്ക്കു രണ്ടിനുമിടയില്‍ പച്ചച്ച് നേര്‍ത്ത് നീണ്ടമുക്കുറ്റികളില് നിറയെ പൂക്കള്‍. ദേവകി അവയെ ചവിട്ടാതെ പതുക്കെയാണ് നടന്നത്. ഒന്നിനേയും ആവുന്നത്രെ വേദനിപ്പിക്കാതെ. ആവുന്നത്ര. ദേവകി സ്വയം പറഞ്ഞുനോക്കി. മുരുകന്റെ കൈയില്‍ തൂങ്ങിയുള്ള തന്റെ നടപ്പില്‍ അവള്‍ക്കുപോലും വിശ്വാസം വന്നില്ല. ഇങ്ങോട്ട് വരുമ്പോള്‍ പതിവുപോലെ മുരുകന് മുമ്പില്‍ അകലെയാണ് നടന്നത്. താന്‍ ഈ മുക്കുറ്റിപ്പൂക്കളെ കണ്ടതുപോലുമില്ലതാനും. മുരുകന്റെ വലത്തേ കൈയിലെ അരിമ്പാറപോലും പുത്തനായി തോന്നുന്നു. രാവിലെ ഇങ്ങോട്ടുപോരുമ്പോള്‍ ഈ മണ്ണിനേയും താന്‍ കണ്ടിരുന്നില്ല.<br />
'നോക്കിക്കേറു' മുരുകന് റിക്ഷയുടെ ഉള്ളിലേക്ക് തന്നെ കയറ്റി ഇരുത്തി. പിന്നെ അയാള്‍ ദേവകിയുടെ ചാരെ അവളെ താങ്ങാന്‍ പാകത്തില്‍ ഇരുന്നു. റിക്ഷയുടെ കുലുക്കത്തില്നിന്നു രക്ഷപ്പെടാന്‍ ദേവകി വയര്‍ അമര്‍ത്തിപ്പിടിച്ചു.<br />
'കുട്ട്യല്ല അപ്പൊന്റ് വയറ്റില്‍.' വളരെനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഉന്തിനിന്ന തന്റെ വയറില്‍ തലോടി ദേവകി തന്നോടെന്നപോലെ പറഞ്ഞു: 'സാരല്യ. നീം ഉണ്ടാവാലോ ഒരു കുട്ടി.'<br />
'ഉം.' ദേവകിയുടെ കൈ മടിയിലേക്കെടുത്തുവെച്ച് മുരുകന് മൂളി. നീണ്ടമുറിയുടെ അകത്തേക്ക് വിളിച്ച് ചുവന്ന മുഖവുമായിനിന്ന ഡോക്ടര്‍ പറഞ്ഞതാണ് അയാള്‍ക്ക് പെട്ടെന്നോര്‍മ്മവന്നത്.<br />
'ഇത്രയുംകാലം താന്‍ എവിടായിരുന്നു ഹേ?' ഡോക്ടര്‍ കൈയിലെ ഗ്ലൗസ് അഴിച്ചുകൊണ്ട് ചീറി. 'കെട്ടിയെടുക്കാന്‍ ഇപ്പോഴെ തരായുള്ളു? അവരിനി ഒരു മാസം തികയില്ല.' നിറഞ്ഞ തെരുവിലേക്ക് മുരുകന് നോക്കിയിരുന്നു. തിരക്കും നിറങ്ങളും ശബ്ദവും. ഡോക്ടറുടെ ദേഷ്യംകൊണ്ട് വിറയ്ക്കുന്ന മുഖം എല്ലാറ്റിനും മേലെ.<br />
വണ്ടിനിര്‍ത്താന്‍ ഒരു പരാക്രമത്തോടെയാണ് മുരുകന് പറഞ്ഞത്.<br />
കുപ്പിപ്പാത്രങ്ങളും നിറമുള്ള പ്ലാസ്റ്റിക്കുപാത്രങ്ങളും വളകളും മാലയും ഒക്കെ നിറഞ്ഞുകവിയുന്ന തെരുവ്. ഒരുത്സവം കാണുന്നതുപോലെ ദേവകി ആ തെരുവ് കണ്ടു. പച്ചനിറമുള്ള പ്ലാസ്റ്റിക് ബക്കറ്റുകള്‍ കടകളുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്നു. തന്റെ ഏറെക്കാലത്തെ മോഹമായിരുന്നു അത്തരത്തിലൊരു ബക്കറ്റ്.<br />
'നെന്റെ തന്ത കാശൊന്നും എന്നെ ഏല്പിച്ചിട്ടു പോയിട്ടില്ലല്ലൊ.' എന്നാണ് മുരുകന് മോഹം പറഞ്ഞപ്പോള്‍ പറഞ്ഞത്. പച്ച ബക്കറ്റ് അങ്ങനെ മനസ്സില്‍ അവിടെത്തന്നെ കിടന്നു. പിന്നെ എന്തുവേണം എന്നു തോന്നുമ്പോഴും കൂടെ മുരുകന്റെ വാചകം മനസ്സില്‍ വരും. അതിനാല്‍ ഒന്നും പറയാറില്ല. പറയാന്‍ തോന്നാറില്ല എന്നതാണ് കൂടുതല്‍ ശരി.<br />
റിക്ഷക്കാരന് വീണ്ടും വീണ്ടും ഹോണ്‍ അടിച്ചു. നേരം പതുക്കെ ഇരുളാന്‍ തുടങ്ങുന്നു.<br />
വലിയ ഒരു പച്ച പ്ലാസ്റ്റിക് ബക്കറ്റ് കടലാസ്സില്‍ പൊതിഞ്ഞതുമായാണ് മുരുകന് തിരിച്ചെത്തിയത്. അന്തംവിട്ടുനിന്ന ദേവികയുടെ മുഖത്ത് അയാള്‍ നോക്കിയതേയില്ല. ബക്കറ്റ് റിക്ഷയിലേക്ക് കയറ്റുന്ന തിരക്കിലാണെന്ന ഭാവത്തില്‍ അയാള്‍ സീറ്റിലെ സാധനങ്ങള്‍ ഒതുക്കുകയും വെക്കുകയും ഒക്കെ ചെയ്തു. ചിരകിപ്പൊളിഞ്ഞ തൊലിയില്‍ നിന്നുകിനിയുന്ന നീറ്റല്പോലെ എന്തോ ഒന്ന് തന്റെ മനസ്സില്‍ നിറയുന്നത് ദേവകി അറിഞ്ഞു. ബക്കറ്റില്‍ നിന്നും ആകാവുന്നത്ര അകലേക്ക് നീങ്ങി ദേവകി മുരുകനുള്ള സ്ഥലം ഒരുക്കി.<br />
'വേഗം വീടെത്ത്യാ നന്നായിരുന്നു' ദേവകി പറഞ്ഞു. 'ഇരിക്കാന്‍ വയ്യാണ്ടാവുണു' റിക്ഷയ്ക്കുള്ളില്‍ ദേവകിയുടെ കാല്ക്കല് മുരുകന് ആ ബക്കറ്റ് ഒരുപഹാരംപോലെ നിവര്‍ത്തിവെച്ചു. അതിന്റെ വക്കുകള്‍ തൊടാതെ ദേവകി കാലുകള്‍ വീണ്ടും വീണ്ടും ഒതുക്കി. 'വെല കുറച്ച് ലാഭംണ്ട്' റിക്ഷ ഓടിത്തുടങ്ങി. ഏറെക്കഴിഞ്ഞ് മുരുകന് ആരോടെന്നില്ലാതെ പറഞ്ഞു. 'നല്ലതാ തോന്നുണൂ' പിന്നിലേക്കൊഴുകി മായുന്ന പാത. അതിന്റെ ചുകപ്പിനെതിരെ ബക്കറ്റിന്റെ പച്ച ഒരു കഴലപോലെ മനസ്സില്‍ കല്ലച്ചു.<br />
'നല്ല ബക്കറ്റ്.' പിന്നെ നേര്‍ത്ത ഒരു ചിരിയോടെ ദേവകി പറഞ്ഞു:<br />
'കുറേക്കാലം ഈട് നില്ക്കും?'<br />
കുറേക്കാലം എന്ന് ദേവകി ഉറപ്പിച്ചതുകൊണ്ടാവണം. ചാട്ടവാറടി കൊണ്ടപോലെയാണ് മുരുകന് തിരിഞ്ഞത്. അയാളുടെ മുഖം ദേവകിയെ അമ്പരപ്പിച്ചു എന്നുവേണം പറയാന്‍.<br />
'ദേവൂന് ഇനിയെന്താ വേണ്ടത്.' പിന്നെ മുരുകന് നിര്‍ത്തിനിര്‍ത്തിയാണ് ചോദിച്ചത്. വികൃതികാണിച്ച മകന്റെ മുടന്തന്‍ വിശദീകരണംപോലെ എന്തോ ഒന്ന് അതിലുണ്ടായിരുന്നു. 'ഒന്നും വേണ്ട' മയക്കം പോലെ തന്നെ മൂടുന്ന ക്ഷീണം മറച്ച് സന്തോഷത്തോടെ ദേവകി പറഞ്ഞു:<br />
'ഒന്നും വേണ്ട.'<br />
ഇനിയിപ്പോള്‍ എന്ന് ദേവകി മനഃപൂര്‍വ്വം പറഞ്ഞില്ല. മുരുകന്റെ മുഖം മങ്ങുന്നത് അവള് നേരത്തേ കണ്ടിരുന്നു. എന്തെങ്കിലും തനിക്ക് വേണമെന്നു തോന്നുന്നുണ്ടോ എന്ന് സ്വയം മനസ്സില്‍ പരതിനോക്കി. സത്യത്തിലും ഒന്നുമില്ലമോഹമായി മനസ്സിലിപ്പോള്‍. രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍പോലും നിറമുള്ള ഒരു കട്ടിയുടുപ്പിനെപ്പറ്റി ആലോചിച്ചിരുന്നതാണ്. പതിവുപോലെ, മുരുകനോട് പറയാന്‍ മടി തോന്നി. ഇപ്പോള്‍ പറഞ്ഞാല്‍ ചാടിയോടി മുരുകന് തനിക്കത് മേടിച്ചു തന്നേക്കും. എന്തുകൊണ്ടോ എന്തെന്നില്ലാത്ത ഒരുതരം ശാന്തിയാണ് ദേവകിക്ക് തോന്നിയത്. ഇപ്പോള്‍ മുരുകന്റെ മുഖത്തുനോക്കാന്‍ തനിക്ക് പേടിതോന്നുന്നില്ല. തെരുവും അതിലെ നിറവും മണവും നിറഞ്ഞ ജനങ്ങളും ഒക്കെ ഒരേസമയം അപരിചിതവും സന്തോഷദായകവുമായിട്ടാണ് ദേവികിക്ക് തോന്നിയത്. വയറിലെ വേദനയോടുപോലും ഒരുതരം നന്ദി.<br />
ഇന്നുവരെ ഒരിക്കലും ചെയ്യാത്തതുപോലെ ദേവകി പതുക്കെ മുരുകന്റെ ചുമലിലേക്ക് ചാരി.<br />
'വല്ലാത്ത ക്ഷീണം.' ഒരു ജീവിതത്തിന്റെ മുഴുവന്‍ തളര്‍ച്ചയോടും കൂടി ദേവകി പറഞ്ഞു. 'ത്തിരികഴിഞ്ഞാ ഭേദാവും.'<br />
മുരുകന് അവളെ തന്നോടു ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവള്‍ക്കു ചാരാന്‍ പാകത്തില്‍ നിവര്‍ന്നിരുന്നു.<br />
അങ്ങനെയിരിക്കുമ്പോള്‍ ചരല്‍പ്പാത അതിവേഗം ആവശ്യത്തിലധികംവേഗം, പിന്നിലേക്ക് പായുന്നു എന്ന് ദേവകിക്ക് തോന്നി. ഇനി ഒരു പക്ഷേ, ഈ വഴിക്ക് വരവുണ്ടാവില്ല. കടന്നുപോയ കാലം അവളുടെ മുന്നില്‍ തന്നോടൊപ്പം പായുന്ന ഒരു കണ്ണാടിപോലെ നിന്നു. കല്യാണം കഴിഞ്ഞതിന്റെ മൂന്നാംദിവസം ആരും കാണാതെ മുരുകന് തനിക്ക് കൊണ്ടുവന്ന ഐസ്ക്രീം മുഴുവന്‍ ഉരുകിയിരുന്നു. താനത് അന്ന് ഒരു ചിരിയോടെ മുഴുവന്‍ കുടിച്ചുതീര്‍ത്തു. പിന്നെ, മൂന്നുമാസം ഗര്‍ഭമുള്ളപ്പോള്‍ മുരുകന് അടിവയറില്‍ ആഞ്ഞുചവിട്ടിയത്. മാനംമുട്ടുന്ന തന്റെ നിലവിളിക്കിടയില്‍ അന്ന് ചോര തളംകെട്ടി.<br />
തന്റെ മുഖത്തേക്ക് പാറിയ മുടിയിഴകള്‍ മുരുകന് പതുക്കെ മാടിയൊതുക്കുന്നത് അവള് സ്വപ്നത്തിലെന്നപോലെ അറിഞ്ഞു. 'ദേവൂന്റെ അമ്മയെ നാളെ കൂട്ടിക്കൊണ്ടു വരാം.' മുരുകന് പറഞ്ഞു. മനസ്സിനടിയില് ഒരു പാടപോലെനിന്ന നീറ്റല്‍ കുമിളകളായി മുകളിലേക്ക് വരുന്നത് ദേവകി അറിഞ്ഞു. ഒരു പിടി അവിലോ മലരോ ഒക്കെ എടുത്ത് അമ്മ തന്നെ കാണാന്‍ വരുമ്പോള്‍ മുരുകന് പുച്ഛത്തോടെ കണ്ടില്ലെന്നും നടിക്കും.<br />
'എത്തി തള്ള പുന്നാരത്തിന ്' എന്നാണ് മുരുകന് പറയുക. അതിനാല്‍ അമ്മ ഒരിക്കലും വീട്ടില്‍ തങ്ങാറില്ല. അതുമല്ല നാളെ വന്നാല്‍ അമ്മ ചിലപ്പോള്‍ കരയാന്‍ തുടങ്ങിയാല്‍ ആശ്വസിപ്പിക്കുക തനിക്കും ബുദ്ധിമുട്ടാവും. എന്താണ് താന്‍ അമ്മയോട് സമാധാനം പറയുക.<br />
'അതുവേണ്ട' ദേവകി ക്ഷീണത്തോടെ പറഞ്ഞു: 'അതൊക്കെ ബുദ്ധിമുട്ടാവും. ഇനി അമ്മ വരുമ്പോള്‍... ' ദേവകി ഒരു നിമിഷം നിര്‍ത്തി മുരുകന്റെ കൈയില്‍ പതുക്കെ തലോടി. 'ഈ ബക്കറ്റ് അമ്മയ്ക്ക് കൊടുത്താന്‍ മതി.'<br />
മുരുകന് ഒന്നും മിണ്ടിയില്ല. ഇരുന്നിടത്തുനിന്ന് അനങ്ങിയതുമില്ല. ഒരു ചെറിയ അനക്കംപോലും തന്നെ വേദനിപ്പുക്കുമോ എന്ന് ഭയപ്പെടുന്നതുപോലെ. ഒരു കല്ലു കണക്കെ ഇരുന്ന അയാള്‍, പക്ഷേ, പെട്ടെന്നാണ് ഒരു കാരണവുമില്ലാതെ കരയാന്‍ തുടങ്ങിയത്. ഉലയുന്ന മാറും ഒഴുകുന്ന കണ്ണീരിന്റെ നനവും ദേവകി നിമിഷങ്ങളോളം അറിഞ്ഞു. പിന്നെ ചാരിയിരുന്നിടത്തുനിന്ന് നിവര്‍ന്ന് പതുക്കെ മുരുകന്റെ തല സ്വന്തം മാറില്‍ ചേര്‍ത്തുവെച്ചു.<br />
പുളയ്ക്കുന്ന വേദനയ്ക്കും എന്തെന്നില്ലാത്ത ക്ഷീണത്തിനും മീതെ ആശ്വാസം ഉറക്കംപോലെ തന്നില്‍ നിറയുന്നത് ദേവകി അത്ഭുതത്തോടെ അറിഞ്ഞു.<br />
***<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-13389540080715626742015-06-23T15:51:00.002+05:302015-06-23T15:51:36.086+05:30വെള്ളിപ്പാത്രങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
എന്റെ ഭര്‍ത്താവ് ഒരു വലിയ ഓഫീസറാണ്. ഞാന്‍, പിന്നെ പറയേല്ലോ, അദ്ദേഹത്തിന്റെ ഭാര്യയും. ഇതു പറയുന്നതിന് പ്രത്യേക കാരണമുണ്ട്. എന്റെ ചുമതലകള്‍ നിരവധിയായിരുന്നു. ഒരു വലിയ വീടും അതിലെ വേലക്കാരെയും ഭരിക്കുന്നതിനു പുറമേ, വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുകയും വേലക്കാരി കൂട്ടി ട്രേയിലാക്കിത്തരുന്ന ചായ പലതവണ വിളമ്പുകയും അപ്പോഴൊക്കെ ചിരിക്കുകയും എനിക്ക് ചെയ്യണം. പിന്നെ, ഭര്‍ത്താവിന്റെ ബോസ്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കൊടുക്കുവാന്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങണം. രാത്രിയുടെ അവസാനത്തിലേക്ക് നീളുന്ന പാര്‍ട്ടികളും കളികളും അതിനു പുറമെയാണ.് മിനിഞ്ഞാന്ന് എന്റെ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ബോസ് പങ്കെടുത്ത വിരുന്നില്‍, മേശപ്പുറത്ത് വയ്ക്കാനുള്ള പൂക്കള്‍ തിരഞ്ഞെടുക്കാന്‍ തന്നെ എനിക്ക് മൂന്നു മണിക്കൂറിലധികം വേണ്ടിവന്നു. തുടച്ചു മിനുക്കിയ വെള്ളിപ്പാത്രങ്ങള്‍ തൊട്ടും തലോടിയും ചീത്തയാക്കാന്‍ എന്റെ മകന് അധിക നേരമൊന്നും വേണ്ട. അവന്റെ ആയ എവിടെയെങ്കിലും കിടന്നുറങ്ങുകയാകും. എയര്‍കണ്ടീഷന്‍ ചെയ്ത റൂമിലിരുന്ന് ഞങ്ങള്‍ പലപ്പോഴും രാത്രി വളരെ വൈകുന്നതുവരെ സംസാരിച്ചിരിക്കുക വേലക്കാരെക്കുറിച്ചായിരുന്നു. സത്യത്തില്‍, വിശ്വസ്തരായ വേലക്കാര്‍ ഞങ്ങള്‍ക്കൊക്കെ ഒരു പ്രശ്നമായിരുന്നു. മിസ്സിസ് പാട്ടീല്‍, തന്റെ വേലക്കാരിയെ സ്വന്തം ഭര്‍ത്താവിന്റെ കിടക്കയില്‍ നിന്ന് പിടിച്ചുവലിച്ചാണ് പുറത്താക്കിയത്. ശമ്പളം കൂട്ടികൊടുക്കാമെന്നു പറഞ്ഞപ്പോഴാണത്രെ അവള് പുറത്തുപോകാന്‍ സമ്മതിച്ചത്. <br />
“ഇവറ്റയെ നോക്കാനാണ് അധികം സമയം,” മിസ്സിസ് ബാനര്‍ജി പറയുകയായിരുന്നു. “ഞാന്‍ രാത്രി പന്ത്രണ്ടുമണിക്ക് ക്ഷീണിച്ചു കേറി വരുമ്പോള്‍ സന്ധ്യ ഞങ്ങളുടെ കുശിനിക്കാരന്റെ കൂടെ ചെസ്സ് കളിക്കുകയായിരുന്നു. അപ്പോള്‍തന്നെ ഞാനവനെ ആട്ടിപ്പുറത്താക്കി. പോളിയോ വന്ന് സ്വാധീനമില്ലാതായ സ്വന്തം കാലുകളില്‍ അമര്‍ത്തിത്തല്ലി സന്ധ്യ പൊട്ടിക്കരഞ്ഞത്രേ. പക്ഷേ, മിസ്സിസ് ബാനര്‍ജി ചോദിക്കുന്നതുപോലെ എന്നും സന്ധ്യയ്ക്ക് കൂട്ടിരിക്കാന്‍ അവര്‍ക്കാവുമോ? “നമ്മള്‍ക്കൊക്കെ ഒരോരോ ജീവിതമേയുള്ളൂ.” അവര്‍ പറയ്യും: “സന്ധ്യയുടെ ജീവിതം സന്ധ്യ ജീവിക്കാതെ വയ്യ.”<br />
അവര്‍ പറയുന്നത് വളരെയേറെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. പാര്‍ട്ടിയില്‍ നിന്നോ ക്ലബ്ബില്‍ നിന്നോ രാത്രി വളരെയേറെ വൈകി ഞാന്‍ എത്തുമ്പോള്‍ എന്റെ പന്ത്രണ്ടു വയസ്സുള്ള മകന് ഉണര്‍ന്നിരിക്കുന്നതു കാല് എനിക്ക് വളരെ ശുണ്ഠി വരും. വേലക്കാര്‍ മുഴുവന്‍ ഉറക്കമായിരിക്കും. ഈ പാതിരാത്രിക്ക് കണ്ണും തുറിച്ച് ഉണര്‍ന്നിരിക്കാന്‍ അപ്പുവിനു മാത്രം എന്തുണ്ടായി? കുട്ടികള്‍ ധാരാളം ഉറങ്ങേണ്ടതാണെന്ന് ഞാനവന് പല തവണ പറഞ്ഞുകൊടുത്തിട്ടുണ്ട്. പഠിപ്പു കഴിഞ്ഞാല്‍ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങണമെന്നും. കുട്ടികളുടെ അച്ചടക്കം എനിക്ക് വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. കുട്ടികള്‍ ചീത്തയാവാന്‍ ഒരു നിമിഷം മതി. വൃത്തികെട്ട ഈ വേലക്കാര്‍ തന്നെയാവണം അതിനു കാരണം. അവരുടെ കൂടെ കളിക്കരുതെന്നും ആവശ്യത്തിനു മാത്രമേ അവരോട് സംസാരിക്കാവൂ എന്നും ഞാനെത്രതവണയാണ് അപ്പുവിനോട് പറയാറ്! അപ്പു, സത്യത്തില്‍, ശാന്തനായ ഒരു കുട്ടിയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ അവന്റെ മാനേഴ്സ് എന്നും പ്രശംസിക്കപ്പെട്ടിട്ടേയുള്ളൂ. പക്ഷേ, ഇന്ന് അവന്റെ ആയയ്ക്കുപോലും അവനെക്കുറിച്ച് പരാതികളാണ്. അതാണ് ഈയിടെ ഞങ്ങള്‍ അപ്പുവിന് ഒരു ആംഗ്ലോ ഇന്ത്യന്‍ ഗവര്‍ണസ്സിനെ വയ്ക്കാന്‍ കാരണം. മിസ് ഫെര്‍ണാസ് നന്നായി ഇംഗ്ലീഷ് സംസാരിക്കും. അവരുടെ അച്ചടക്കബോധത്തെക്കുറിച്ച് മിസ്സിസ്സ് ബാനര്‍ജിക്കും റീത്താതോമസിനുമൊക്കെ വളരെ നല്ല അഭിപ്രായമാണുതാനും. ആയ വന്നതിനുശേഷം അപ്പു വേലക്കാരുടെ കൂടെ കളിക്കാതായി, രാത്രി പാതിരവരെ അവന് ഉണര്‍ന്നിരിക്കാറുമില്ല. പക്ഷേ, അപ്പു വല്ലാത്ത വാശിക്കാരനാകുന്നുണ്ട് ഈയിടെ. കുളിച്ച് വൃത്തിയായി, രാവിലെ ഞങ്ങളുടെ കൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആവുന്നതും അവന് ആരുടെ മുഖത്തുംനോക്കാറില്ല. മിസ് ഫെര്‍ണാണ്ടസ്സിന്റെ തലയിണയില്‍ മൊട്ടുസൂചികള്‍ തറച്ചുവെച്ചതിന് അരദിവസത്തെ പട്ടിണി ശിക്ഷ അവന് അവര്‍ വിധിച്ചത് ഈയിടെയാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>നമ്മുടെ കണ്‍മുന്നിലിരിക്കെത്തന്നെ എത്ര പെട്ടെന്നാണ് കുട്ടികള്‍ മാറുന്നത്, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണെങ്കില്‍, അപ്പുവിനെക്കുറിച്ചുള്ള ഇത്തരം പരാതികള്‍ ഞാന്‍ വിശ്വസിക്കുകപോലും ചെയ്യില്ല. വിരുന്നുകാരും മറ്റു തിരക്കുകളും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഞാനെന്റെ അപ്പുവിനെ അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കാറുണ്ട്. എല്ലാം നിശ്ശബ്ദം കേട്ട് അവന് അവസാനം പറയുക കളിക്കാന്‍ നേരമായി അമ്മേ! സമയം തെറ്റിക്കുന്നത് മിസ് ഫെര്‍ണാണ്ടസ്സിനിഷ്ടമല്ല എന്നാണ്. അവന് പോയിക്കഴിഞ്ഞാല്‍ എന്റെ ചുറ്റും ചിതറിക്കിടക്കുക കുറെ കടലാസ് കഷണങ്ങളായിരിക്കും. ഈയിടെ കിട്ടിയതാണ് അപ്പുവിന് മിണ്ടാതിരിക്കുമ്പോഴെല്ലാം കടലാസ് കീറിക്കൊണ്ടിരിക്കുന്ന സ്വഭാവം. ചീത്ത സ്വഭാവമാണെതെന്ന് ഞാനെത്ര തവണ പറഞ്ഞുകഴിഞ്ഞിട്ടും അപ്പു കൂട്ടാക്കാത്തത് എനിക്കദ്ഭുതമായിരിക്കുന്നു. എന്താണീ കുട്ടികള്‍ ഇങ്ങനെ?<br />
<span class="Apple-tab-span" style="white-space: pre;"> </span>ഒരു രാത്രിയില്‍ ഞങ്ങള്‍ കാറിറങ്ങിവരുമ്പോള്‍ അപ്പുവിന്റെ മുറിയില്‍ ആകെ ബഹളമായിരുന്നു. അപ്പുവിനോട്, അത്ര വൈകി ഉണര്‍ന്നിരിക്കരുതെന്നും ലൈറ്റ് കെടുത്തണമെന്നും പറയുകയായിരുന്നു മിസ് ഫെര്‍ണാണ്ടസ്. അപ്പു അനുസരിച്ചില്ല. പേടിതോന്നുന്നു എന്നും വിളക്ക് കെടുത്തരുതെന്നും അപ്പു വാശി പിടിച്ചു. ഞങ്ങളെക്കണ്ടതും അവന് പെട്ടെന്ന് നിശ്ശബ്ദനായി. ഫെര്‍ണാണ്ടസ് ലൈറ്റ് കെടുത്തി. സാരി മാറിയിട്ട് ഞാന്‍ അപ്പുവിന്റെ മുറിയില്‍ ചെന്നപ്പോള്‍ അപ്പു ഒരു ചെറിയ മെഴുകുതിരിക്കഷണം കട്ടിലിനടിയില്‍ കത്തിച്ചുവെച്ച് അതിനടുത്ത് നിലത്ത് ചാരിയിരിക്കുന്നു. തൊലിയുരിച്ച ഒരു മുറിപ്പാടുപോലെ കിടന്ന ആ വെളിച്ചത്തിന്റെ ചെറിയ വട്ടത്തില്‍ അപ്പുവിന്റെ മുഖം ഒരു തിളങ്ങുന്ന കല്ലുപോലെ തോന്നി എനിക്ക്. അപ്പുവിന്റെ അനുസരണക്കേട് എനിക്ക് വല്ലാതെ മനസ്സില്‍ത്തട്ടി. എന്തിനാണിക്കുട്ടി എല്ലാവരേയും ഇങ്ങനെ ഒരുപോലെ ധിക്കരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അപ്പോള്‍ത്തന്നെ ഞാനാ മെഴുകുതിരി ഊതിക്കെടുത്തിയാല്‍, ഒന്നും മിണ്ടാതെ കട്ടിലില്‍ കേറിക്കിടന്ന് “ഗുഡ് നൈറ്റ് മമ്മി!” എന്നു പറയും. ഒരു പക്ഷേ, അല്ല, തീര്‍ച്ചയായും, അവന് വീണ്ടും മെഴുകുതിരി കൊളുത്തുമായിരിക്കണം.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഏതായാലും ഞങ്ങള്‍ അവനെ ഒരു സുഖവാസസ്ഥലത്തെ ബോര്ഡിങ്ങില് ചേര്‍ക്കാന്‍ തീരുമാനിച്ചത് ഇതുകൊണ്ടൊക്കെയായിരുന്നു. സിറ്റിയിലെ വൃത്തികെട്ട കാലാവസ്ഥയും അന്തരീക്ഷമാലിന്യവും കഴിയുന്നതും ഒഴിവാക്കാം. ആരോഗ്യം വളരെ പ്രധാനമാണെന്ന് ഞാനെന്നും ശഠിക്കാറുള്ളതാണ്. കൂടാതെ ബാനര്‍ജിയുടെ തെമ്മാടിയായിരുന്ന മകന് ബോര്‍ഡിങ്ങില്‍ച്ചെന്നതു മുതല്‍ എത്ര ശാന്തനും മിടുക്കനുമായിരിക്കുന്നു എന്ന് ഞാന്‍ നേരില്‍ കണ്ടതുമാണ്. മേശപ്പുറം മുഴുവന്‍ ഭക്ഷണസാധനങ്ങള്‍ ചിതറിയിടുകയും പത്തു വയസ്സായിട്ടുപോലും വിരല്‍ കുടിക്കുകയും ആനന്ദ് പതിവായിരുന്നു. ഇപ്പോള്‍, പക്ഷേ, ആനന്ദിന്റെ ടേബിള്‍ മാനേഴ്സ് ആരേയും കൊതിപ്പിക്കും. ബോര്‍ഡിങ്ങിലേക്കയയ്ക്കുന്നത് അപ്പുവിന്, പക്ഷേ, ഒട്ടും പിടിച്ചില്ല. ഒരു ദിവസം പൊടുന്നനെ, ഉച്ചയ്ക്ക് ഒന്നു മയങ്ങുകയായിരുന്ന എന്നെ കെട്ടിപ്പിടിച്ച് അവന് കരയാന്‍ തുടങ്ങി. ഒടുവില്‍, അവന്റെ അച്ഛനില്‍ നിന്ന് തല്ലു കിട്ടുമെന്നു വന്നപ്പോളാണ് അവന് ശാന്തനായത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>അപ്പു അവന്റെ അച്ഛനോടൊപ്പം യാത്രയായിട്ട് ഇതാ നിമിഷങ്ങള്‍ കഴിഞ്ഞതേയുള്ളു. അവന് എന്റെ കവിളത്ത് ഉമ്മവെച്ച് യാത്ര പറഞ്ഞു എന്നത് ശരിതന്നെ. പക്ഷേ, അവന്റെ കണ്ണുകളിലെ ഭാവം എന്നെ കോപാകുലയാക്കുംവിധം അസ്വാസ്ഥ്യപ്പെടുത്തി എന്ന് പറയാതെ വയ്യ. യാത്ര പറയുമ്പോള്‍ ചിരിക്കണമെന്ന്, മുഖം കല്ലുപോലെ കടുപ്പിക്കരുതെന്ന്, ഇനിയും അപ്പുവിന് ഒരാള്‍ പറഞ്ഞു കൊടുക്കണോ? ഒരുപക്ഷേ, ആനന്ദിനെപ്പോലെ, അപ്പുവും ക്രമേണ മിടുക്കനായേക്കും.<br />
<span class="Apple-tab-span" style="white-space: pre;"> </span>അപ്പു വളരെ കുട്ടിയായിരുന്നപ്പോള്‍ അവന്റെ ആയ അവനെ കുളിപ്പിച്ച് പൗഡറിട്ട് എന്റെ മടിയില്‍ അവനെ വെച്ചുതരുമ്പോള്‍ അവന്റെ ചെവിയില്‍ ഞാന്‍ പറയാറുണ്ട്: “അപ്പൂ, നീയൊരുവലിയ ആളാവണം.” എനിക്കൊരുപാട് പ്രതീക്ഷകളുണ്ട് അപ്പുവിനെക്കുറിച്ച്. എന്റെ സുഹൃത്ത് ദേശ്മുഖിനെപ്പോലെ ഒരു പ്രതാപവാനായ ഡോക്ടറാക്കണം അവനെ എന്നാണ് എന്റെ മോഹം. പക്ഷേ, അപ്പുവിന് ഒന്നിലും തീരെ കമ്പമില്ല. ഭംഗിയാര്‍ന്ന വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് മുറിയിലടച്ചിരുന്ന് ഗോട്ടികളിക്കാറുള്ള അപ്പുവിനെക്കുറിച്ച് ഞാന്‍ എന്ത് പ്രതീക്ഷിക്കാനാണ്? ഒരുപക്ഷേ, ബോര്‍ഡിങ്ങിലെ അച്ചടക്കത്തിന്‍കീഴില്‍ അവന് ഭേദപ്പെട്ടു എന്നുവരാം. ചെറുപ്പത്തിന്റെ വികൃതിയാവാം, കുട്ടികള്‍ക്കൊരിക്കലും അവരുടെ അമ്മമാരുടെ സ്നേഹത്തെക്കുറിച്ചൊന്നുമറിയില്ല. സന്ധ്യമാരും അപ്പുമാരും അതിന്റെ ഉദാഹരണങ്ങളാണ്. അല്ലെങ്കില്‍ അവന്റെ മേശപ്പുറത്ത് വെക്കാനായി ഞാന്‍ കൊടുത്ത എന്റെ ഫോട്ടോ, കൂടെ കൊണ്ടുപോകാതെ അവന് മറന്ന് വയ്ക്കുമായിരുന്നില്ല.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-28054102928560801512015-06-23T15:10:00.001+05:302015-06-23T15:11:43.930+05:30ഉത്താരാര്ധം<div dir="ltr" style="text-align: left;" trbidi="on">
പുലര്‍ച്ചയുടെ നനവ് പുല്‍ത്തകിടിയില്‍ ബാക്കി നിന്നിരുന്നു. പാര്‍ക്കിന്റെ അകത്ത് വൃദ്ധന്മാര് കൂട്ടമായി ഇരുന്നു. വെളളവസ്ത്രങ്ങള്‍ ധരിച്ച അവരുടെ വൃത്തം ആ പച്ചപ്പിനുമുകളില്‍ വടുക്കെട്ടുപോലെ വെളുപ്പാര്‍ന്ന ഒരു പാടുണ്ടാക്കി.<br />
അകലെ നിവര്‍ത്തിയ ഒരു പുസ്തകവുമായി തണുപ്പുളള ഒരു ബഞ്ചില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാന്‍. പുറത്ത് ലോകം തിരക്കാര്ന്നുകഴിഞ്ഞു. അതിനു നടുവിലെ ആ ഇത്തിരി വിജനതയ്ക്കുള്ളില് ഇരുന്ന് വൃദ്ധന്മാര് കൂട്ടമായി പാടി. സുന്ദരമായ ഈ ലോകം തങ്ങള്‍ക്ക് സമ്മാനിച്ച ദൈവത്തെ സ്തുതിക്കുകയായിരുന്നു അവര്‍. വിറച്ചും മങ്ങിയും മുറിഞ്ഞും വീഴുന്ന ആ ശബ്ദം വൃത്തികേടുകളില്‍ തട്ടി വേച്ചു വേച്ചൊഴുകുന്ന അഴുക്കുചാലിലെ വെള്ളംപോലെ, അലോസരപ്പെടുത്തുന്ന ഒരനൗചിത്യംപോലെ, അവിടെ തളംകെട്ടി.<br />
<span class="Apple-tab-span" style="white-space: pre;"> </span>വെയില് മൂക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഭജന കഴിഞ്ഞ് വൃദ്ധന്മാര് തണലുകളിലേക്ക് മാറിയിരുന്നു. കാല്‍ക്കീഴിലെ പുല്ലില്‍ ബാക്കിനിന്ന നനവില്‍ കാല് അമര്‍ത്തിവെച്ച് ഞാന്‍ വീണ്ടും പുസ്തകം മറിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഞാനിവിടെ ഇരിക്കാം.” ബഞ്ചിലെ ഒഴിഞ്ഞ സ്ഥലം ചൂണ്ടിയാണ് വൃദ്ധന് പറഞ്ഞത്. “വിരോധമില്ലല്ലോ. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>വൃദ്ധന് വരുന്നത് ഞാന്‍ കണ്ടിരുന്നു. പാര്‍ക്കില്‍ പലയിടത്തും സ്ഥലം ഒഴിഞ്ഞുകിടന്നിട്ടും എന്റെ അരികിലേക്കയാള്‍ വന്നത് എനിക്കൊട്ടും ഇഷ്ടമായില്ല. ഇരിക്കരുതെന്ന് പറയുന്നത് പക്ഷേ, മര്യാദകേടാകുമെന്നതിനാല് അയാളെ അപ്പോള്‍ കണ്ടതു പോലെ താന്‍ ചിരിച്ചു.<br />
“തീര്‍ച്ചയായും, ” ഞാന്‍ പറഞ്ഞു: “ഇരിക്കൂ. ”<br />
സീറ്റില്‍ തൊട്ടടുത്തിരുന്ന് വൃദ്ധന് ചിരിച്ചു.<br />
“ആരൊക്കെയുണ്ട് വീട്ടില്‍? ”<br />
നഗരത്തില്‍ തീരെ അപരിചിതനായ ഒരാളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം എന്നെ തെല്ലൊന്നമ്പരപ്പിച്ചു.<br />
“എല്ലാവരും”<br />
“എനിക്കുമതെ, കുട്ടികള്‍?”<br />
“കുട്ടികളില്ല.” പുസ്തകത്തില്‍നിന്നും കണ്ണെടുക്കാതെയാണ് ഞാന്‍ പറഞ്ഞത്.<br />
“ഓ....ഭര്‍ത്താവ്? ”<br />
കണ്ണുയര്‍ത്തി ഞാനയാളെ ഒന്നൂന്നിനോക്കി. സംസാരിക്കാനുള്ള എന്റെ താല്പര്യമില്ലായ്മ അയാളെ നിരുത്സാഹപ്പെടുത്തിയിരിക്കണം. മെലിഞ്ഞുചുങ്ങിയ കൈപ്പടങ്ങള്‍ കണ്ണിനുമീതെ ഉയര്‍ത്തി,ആകെ മൂടിയ വെള്ളത്തുണിപോലെ, തലയ്ക്കുമീതെ നിന്ന ആകാശത്തിലേക്ക് അയാള്‍ കണ്ണുനട്ടു. വെയില്, ബെഞ്ചിന്റെ തുമ്പില്‍, വൃദ്ധന്റെ തുടയ്ക്കടുത്ത് വീണുകിടന്നു.<br />
വൃദ്ധന്റെ ചൂളിക്കൂടിയുള്ള ആ ഇരിപ്പും മുഖം നിറയെ ഉളള ചുളിവുകളും കാലിലെ ഞരമ്പും വെയിലിന്റെ ആ കഷണവും ഒക്കെ എന്നെ അലോസരപ്പെടുത്തിയിരിക്കണം. അയാളുടെ മുഖത്തെ ഭാവം ഇഴ പിരിക്കാനാവാത്ത ഒരു അസ്വാസ്ഥ്യമാണ് എന്നിലുളവാക്കിയത്. ഞാനാണെങ്കില്‍ അയാളെ വേദിപ്പിക്കാന്‍ ഒട്ടും ഉദ്ദേശിച്ചിരുന്നില്ലതാനും.<br />
“ഇങ്ങോട്ട് നീങ്ങിയിരുന്നോളൂ.” എന്റെ അടുത്തുളള തണലിലേക്ക് ചൂണ്ടി ഒരു പ്രായശ്ചിത്തം പോലെ ഞാന്‍ പറഞ്ഞു. “വെയിലിന് ചൂടേറുന്നു. ”<br />
“നന്ദി.” മുഖം നിറയെ ചിരിച്ച് വൃദ്ധന് എന്റെ അരികിലേക്ക് നീങ്ങി. അയാളുടെ കണ്ണുകളുടെ കടയ്ക്കല്‍ പീള പാടകെട്ടിയിരുന്നു. ചിരിക്കുമ്പോള്‍ കോറയ്ക്കലെ ചുളിവുകളിലൂടെ തുപ്പലിന്റെ നനവ് പുറത്തേക്ക് പരന്നത് തുടയ്ക്കാന്‍ ശ്രമിച്ച് അയാള്‍ വീണ്ടും ചിരിച്ചു.<br />
“ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയാണ്. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>ആ ചോദ്യത്തിന്റെ ആവര്‍ത്തനം ഒഴിവാക്കാനായി തിടുക്കത്തില്‍ ഞാന്‍ പറഞ്ഞു: സത്യത്തില്‍ ഞാനും നിസ്സഹായയായിരുന്നു. ഇന്ന് രാവിലെ ഒരു ക്ഷമാപണത്തോടെ ഭര്‍ത്താവ് പുറത്തേക്കിറങ്ങിയപ്പോള്‍ അയാളെ പോകാനനുവദിക്കുകയാണോ, അതോ തടയുകയാണോ, എങ്കില്‍ എങ്ങനെ എന്നൊന്നും എനിക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. തലേന്ന് രാത്രി അന്യസ്ത്രീയുമായുളള തന്റെ സ്നേഹബന്ധത്തെപ്പറ്റി ഭര്‍ത്താവ് എന്നോട് പറഞ്ഞിരുന്നതാണ്. പക്ഷേ, അപ്പോഴോന്നും അതുവരെയുളള പന്ത്രണ്ടു കൊല്ലങ്ങളുടെ ആകെത്തുകപോലെ ഒന്നു പതുക്കെ തലയാട്ടി, വാതില്‍ പകുതി തുറന്ന് “ഞാന്‍ പോകട്ടെ” എന്നു പറയുന്ന ഒരു ഭര്‍ത്താവിനെ ഞാന്‍ സങ്കല്പിച്ചിരുന്നതേയില്ല. അദ്ദേഹം അതീവ ശാന്തനായിരുന്നു. അതിനാല്‍ വിദ്യാസമ്പന്നയും ഒരുവിധംപ്രായവുമുളള ഏതൊരു സ്ത്രീയും ചെയ്യേണ്ടതുപോലെ ഏറെ ശാന്തയായിത്തന്നെ ആ വാര്‍ത്ത സ്വീകരിക്കേണ്ടത് എന്റെ കടമയായി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തന്റെ ഭര്‍ത്താവ് തന്നോട് തട്ടിക്കയറിയിരുന്നെങ്കില് ഒരു പക്ഷേ, തനിക്കദ്ദേഹത്തോട് തോന്നുക പുച്ഛമാവും. കടുത്ത അവജ്ഞയും. “എനിക്ക് മനസ്സിലാവുന്നു”. അതിനാല്‍ ഞാന്‍ പറഞ്ഞു.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്നിട്ട് പതിവുപോലെ ഭര്‍ത്താവിനുളള കാപ്പിയും ചൂടുവെളളവും ഉണ്ടാക്കി. മുന്‍പൊരു ദിവസം അദ്ദേഹത്തിനു വേണ്ടി വാങ്ങിയ ഷര്‍ട്ട് അന്നുതന്നെ അദ്ദേഹത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അപ്പോഴെപ്പോഴോ ആയിരിക്കണം. വളരെ നല്ലതാണെന്ന അഭിപ്രായത്തോടെ, നന്ദി പറഞ്ഞ് എനിക്കതദ്ദേഹം മടക്കിതന്നു. അത് കൈയ്യില്‍ മേടിച്ച് എന്തു ചെയ്യണമെന്നറിയാതെ, കുറച്ചു നേരത്തിനു ശേഷം താനത് അടുത്തുളള മേശപ്പുറത്തേക്കിട്ടു. അതോടെ ഒരു നൂറായിരം ചോദ്യങ്ങള്‍, സംശയങ്ങള്‍ എല്ലാം, അടിക്കല്ലിളകിയ ഒരു കൂമ്പാരം പോലെ എന്റെ മനസ്സിലേക്കിടിഞ്ഞു ചിതറി. എന്റെ ഭര്‍ത്താവിന്റെ സ്നേഹിത സുന്ദരിയോ? കട്ടിലില്‍ ഇരുന്നോ, ചാഞ്ഞുകിടന്നോ അദ്ദേഹം എന്നെപ്പറ്റി അവരോട് സംസാരിച്ചിരിക്കുക? കാമുകന്റെ ലാളനകള്‍ക്കു കീഴെ കണ്ണടച്ചു മയങ്ങുമ്പോള്‍ അവര്‍ എന്തായിരിക്കും ഓര്‍ത്തിരിക്കുക... വാതില്‍ പകുതി തുറന്ന് എന്നോട് യാത്രചോദിക്കുന്ന ഭര്‍ത്താവിന്റെ മുഖത്തു തന്നെ നോക്കിനിന്നാണ് ഞാനിത്രയും ആലോചിച്ചത്. ഞാനെന്തെങ്കിലും പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം അദ്ദേഹം വാതില്‍ പതുക്കെ ചാരി. വാതില്‍ സാക്ഷപോലെ മേശപ്പുറത്തു കിടന്ന ആ ഷര്‍ട്ടിനും ചാരിവെച്ച ആ വാതിലിനും പിന്നില്‍നിന്ന് ഞാന്‍ പുറത്ത്കടന്നത് പിന്നേയും ഏറെ കഴിഞ്ഞാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>“എല്ലാം തെറ്റിച്ചു”. വൃദ്ധന് അരിശത്തോടെ വാക്കിങ്സ്റ്റിക്കിന്റെ അറ്റം മണ്ണില്‍ അര്ത്തിക്കുത്തി. “നിങ്ങളുടെ സംശയങ്ങള്‍. നമുക്ക് ജീവിക്കണ്ടേ? നിങ്ങള്‍ ആകെ തെറ്റിക്കളിച്ചു.” സൂചിയുടെ പഴുതിലൂടെ പുറത്തേക്കു ചാടുന്ന ചലംപോലെ എന്റെ വാക്കുകള്‍ ഒഴുകിയതും പരന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വൃദ്ധന് അപരിചിതനാണ് എന്നതുകൊണ്ടാവണം ഞാന്‍ പറയാന്‍ തുടങ്ങിയത് ജാള്യത്തോടെ ഞാന്‍ പെട്ടെന്നു നിറുത്തി.<br />
<span class="Apple-tab-span" style="white-space: pre;"> </span>“താങ്കളാണെങ്കിലോ? എന്തു ചെയ്യുമായിരുന്നു? ”<br />
<span class="Apple-tab-span" style="white-space: pre;"> </span>“മറ്റവളെ നാലു ചാര്‍ത്തുക; മോശം എന്നല്ലേ? അത് നിങ്ങളുടെ ചെറുപ്പം കൊണ്ടാണ്. മനസ്സിലാകുന്നുവത്രെ! ആര്‍ക്കാണ് മനസ്സിലാകായ്ക? ”വടിയുടെ അറ്റം അമര്‍ത്തിപ്പിടിച്ച് അയാള്‍ ഒന്നുകൂടി എന്റെ അരികിലേക്ക് ചാഞ്ഞു. “ഞാന്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് വീട്ടിലിരുന്നപ്പോള്‍ മകന് അവന്റെ മകനെ നോക്കാനാണ് എന്നോട് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നിയതും മനസ്സിലാകുന്നു എന്നാണ്.”<br />
“പണമല്ലച്ഛാ പ്രധാനം. കുട്ടി അച്ഛന്റെ അടുത്താവുമ്പോള്‍ ഞങ്ങള്‍ക്കെത്ര സമാധാനമാണ്.” എനിക്കുളള ഭക്ഷണം മേശപ്പുറത്തടച്ചുവെച്ച് കട്ടില്‍ത്തലയ്ക്കല്‍ ചുക്കുവെളളം വച്ച് കര്‍ട്ടന്‍സ് നേരെ വലിച്ചിട്ട് ജോലിക്ക് പോകുമ്പോള്‍ എന്റെ മരുമകള്‍ പറയും“ അച്ഛന്റെ പേരക്കുട്ടി മഹാവികൃതിയാണ്.”<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇവന്റെ അച്ഛനെ മേച്ചവനാണ് സുമതി ഞാന്‍”. കുഞ്ഞിമകനെ വാരിയെടുത്ത് ഉമ്മവയ്ക്കുമ്പോള്‍ വൃദ്ധന് പറഞ്ഞത്രെ. “എന്റെ മകന് നിന്റെ മകനേക്കാള്‍ പോക്രിയായിരുന്നു!”<br />
<span class="Apple-tab-span" style="white-space: pre;"> </span>“മരുമകള്‍ കുസൃതിയോടെ അന്നെന്നെ നോക്കി. വൃദ്ധന് തുടര്‍ന്നു. കുറെ പിന്നില്‍ എന്റെ രോമം നിറഞ്ഞ മാറിനു മുകളിലേക്ക് എടുത്തിട്ട ഒരു കുഞ്ഞിക്കൈ തൂവല്‍ പോലെ ഞാന്‍ കു. ആ കൈയില്‍നിന്നും വീണുരുണ്ട ഗോട്ടികളും കുന്നികുരുക്കളും മയില്പ്പീലികളും എന്റെ വഴിയില്‍ നിറയെ ചിതറി. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>“മൂന്നു മണിക്കാണ് ബിസ്ക്കറ്റ്. സ്പൂണില്‍ വെളളം കൊടുക്കുമ്പോള്‍ മൂക്കില്‍ കേറാതെ നോക്കണേ അച്ഛാ... അവന്റെ വികൃതിക്കൊരതിരില്ല. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>“അവള് പറഞ്ഞത് ശരിയായിരുന്നു.” അകലെ, ആ ദിവസങ്ങളിലേക്ക് നോക്കി വൃദ്ധന് പറഞ്ഞു. രാവും പകലുമുളള അവന്റെ കരച്ചിലും ഭക്ഷണത്തിനുളള ശാഠ്യവും എനിക്ക് വല്ലാതെ ബുദ്ധിമുട്ടായി. ഒരു പുസ്തകം വായിക്കാനോ, തീരെ വയ്യ എന്നുതോന്നുമ്പോള്‍ ഒരു ഭാഗത്ത് കിടക്കാനോ എനിക്ക് സാധിച്ചില്ല. മക്കള്‍ ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും ഇരുട്ടും ഒരു വാശിയോടെ കടന്നുവന്നു. പുറത്തുപോയി സന്തോഷമായി വരുന്നവരോടൊക്കെ എനിക്ക് ശുണ്ണ്ടിതോന്നിതുടങ്ങിയിരുന്നത് അതുകൊണ്ടാവണം. ഞാന്‍ മരുമകളെ ചീത്തപറയാന് തുടങ്ങി. ചെയ്തത് ശരിയാണെന്ന് എനിക്കും അഭിപ്രായമില്ല. പക്ഷേ, ഞാനും തളര്‍ന്നിരുന്നു. കുട്ടിയുടെ നിര്‍ത്താത്ത കരച്ചില് മാറ്റാനേ എനിക്ക് പറ്റിയില്ല. എന്റെ പുറംവേദനയാണെങ്കില് ദിവസംപ്രതി വര്ദ്ധിച്ചികൊണ്ടിരുന്നു. സമയാസമയങ്ങളില്‍ പേരമകനെ നിര്‍ബന്ധിച്ച് തീറ്റാനൊന്നും ഞാന്‍ മെനക്കെടാതെയായി. കുട്ടി മെലിയാന്‍ തുടങ്ങി. “നിന്റെ തന്തയ്ക്കും തള്ളയ്ക്കും നിന്നെപറ്റി വല്ല വേവലാതിയുമുണ്ടോ?” ഞാന്‍ കുട്ടിയോടു പറയും. “രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്നെപ്പോലൊരു പോക്കിരിയെ നോക്കാന്‍ എന്താനക്കുട്ടിയെയാണ് അവര്‍ എനിക്ക് തരുന്നത്. സിഗരറ്റ് ഇന്നലെ കഴിഞ്ഞതാണ്. അങ്ങനെ അങ്ങനെയാണ് തീരെ പൊറുതിമുട്ടുമ്പോള്‍ ഉച്ചയ്ക്ക് തുണികഴുകാനെത്തുന്ന വേലക്കാരിക്കുട്ടിയുടെ കൂടെ ഞാന്‍ കുട്ടിയെ പുറത്തേക്കയയ്ക്കാന്‍ തുടങ്ങിയത്.” വൃദ്ധന് ഒന്നു നിര്‍ത്തി. “കുട്ടിക്കുളള പാലിന്റെയും ബിസ്ക്കറ്റിന്റെയും വീതത്തിനു പുറമെ പത്തുറുപ്പിക കാണാതെ കൊടുത്തിട്ടും അവളെന്തേ ഇക്കാര്യം സുമതിയോട് പറയാനാവോ? അന്ന് മക്കള്‍ വരുമ്പോള്‍ കുട്ടി വിശന്നുകരയുകയായിരുന്നു. മകന് എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടു വരുന്ന സിഗരറ്റ് ഇല്ലാതായത് അന്നുമുതലാണ്. വൃദ്ധന് അവനവനോടെന്നപോലെ പതുക്കെ ചിരിച്ചു. എനിക്കന്ന് വല്ലാതെ ദേഷ്യം വന്നു. കുട്ടിയെ നോക്കാനുളള ശമ്പളമാണോ സിഗരറ്റ് എന്ന് ഒരു വിഡ്ഢി കണക്കെ ഞാനവനോട് ചോദിച്ചതു കൊണ്ടാണ്. മകന് എന്നെ ഒന്നു വല്ലാതെ നോക്കി. ആ നോട്ടം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നത് ശരിതന്നെ. എനിക്ക് ഇരുന്നിടത്ത് ഇരുന്നു ഛര്‍ദ്ദിക്കണമെന്ന് തോന്നി.” വടിയുടെ അറ്റം കൈക്കുള്ളിലിട്ട് വൃദ്ധന് നിര്‍ത്താതെ തിരിച്ചു. “പണ്ടൊരിക്കല്‍ ഒരു കാറ്റാടി വേണമെന്ന് പറഞ്ഞ് അവന് കരഞ്ഞതാണ് എനിക്കൊര്‍മ്മവന്നത്. അന്ന് ആ ചുകന്ന കാറ്റാടിയും പിടിച്ച് ഞങ്ങള്‍ പുഴവക്കത്തുകൂടി ഓടുമ്പോള്‍ അവന് എന്റെ തോളിലിരുന്ന് നിര്‍ത്താതെ ചിരിച്ചു. ഞാന്‍ തിരിച്ചു നടന്നത് അമ്പലത്തിനു പിന്നിലെ തിരക്കുകുറഞ്ഞ വഴിയിലൂടെയാണ്. മകന് ഉറങ്ങിക്കഴിഞ്ഞിരുന്നു. അവന്റെ കുഞ്ഞിക്കാലുകള്‍ മാത്രം എന്റെ നടത്തത്തിനൊപ്പം പതുക്കെ ഇളകി. എന്റെ കവിളത്തെ കുറ്റി രോമം ആ കാലില്‍ ഉരഞ്ഞ് കുട്ടി ഉണരാതിരിക്കാന്‍ ഞാനന്നു മുഖം ശ്രദ്ധയോടെ തിരിച്ചുപിടിച്ചിരുന്നു. ”<br />
“നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ”വൃദ്ധന് ചോദിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വൃദ്ധന്റെ കണ്ണുകളില്‍ പീളയടിഞ്ഞത് തുടച്ചുകളയാന്‍ പറയണമെന്ന് എനിക്ക് തോന്നി. ഏറെ നേരം വെയിലത്തേക്ക് നോക്കിയിരുന്നത് കൊാവണം, വൃദ്ധന്റെ കണ്ണുകളില്‍ നനവും വേുവോളം ഉായിരുന്നു. തുടച്ചാല്‍ എളുപ്പം മാഞ്ഞു പോകാത്തതുകൊണ്ടാവണം വൃദ്ധന് അതു തുടക്കാതിരുന്നതും. കണ്ണുകളില്‍ പാടപോലെ നനവ് അല്ലെങ്കില്‍ ആര്‍ക്കാണ് ഇഷ്ടമുണ്ടാവുക? പുല്നാമ്പുകളിലേക്ക് നോക്കി ഏകാഗ്രതയോടെ ഇരിക്കുകയായിരുന്ന വൃദ്ധന്റെ ചുണ്ടിന്റെ കോണില്‍ തൊലിയിലെ ചുളിവുകള്‍ കീഴോട്ട് കോറിനിന്നതിലൂടെ തുപ്പല് നിര്‍ത്താതെ കിനിഞ്ഞു. അതും വൃദ്ധന് തുടയ്ക്കുകയുണ്ടായില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>“കുഞ്ഞിമകനെ എവിടെയാക്കിയാണ് പോന്നത്. ”<br />
“അവര്‍, അവനെ ഇപ്പോള്‍ എന്റെ കൈയില്‍ തരാറില്ല. മിസ്സിസ്സ് ഡിസൂസയെ ഏല്പ്പിക്കുകയാണ പതിവ്.” വിറയ്ക്കുന്ന ശബ്ദത്തില്‍ വൃദ്ധന് പറഞ്ഞു: “ഇപ്പോള്‍ അവന് പരിചയക്കേടുണ്ട്. എന്നെക്കണ്ടാല്‍ ഉറക്കെകരയും. ”<br />
കുട്ടിയെ കിടത്തി ഉറക്കി രാമന്‍കുട്ടിയുടെ പിറന്നാള്‍ ദിവസം ഒരുമിച്ചിത്തിരി 'മിനുങ്ങാന്‍' തീര്‍ച്ചയാക്കിയപ്പോള്‍ പക്ഷേ, ഞാനിത്രയൊന്നും ഓര്‍ത്തില്ല. വൃദ്ധന് അവനവനോടെന്നപോലെ പറഞ്ഞു. കുട്ടിയുടെ ശാഠ്യവും പകല്‍ മുഴുവന്‍ ഒറ്റയ്ക്കിരിക്കുന്നതും കാരണം എനിക്ക് വല്ലാതെ ബോറടിച്ചിരുന്നു. രാമന്‍കുട്ടി എന്റെ പതിനഞ്ചുകൊല്ലത്തെ സ്നേഹിതനാണ്. പക്ഷേ അന്നെല്ലാം തെറ്റി, വിറയ്ക്കുന്ന പനിയുമായി മകന് വീട്ടില്‍ വന്നുകയറുമ്പോള്‍ ഞാന്‍ ലഹരിയുടെ ക്ഷീണത്തില്‍ മയക്കമായിരുന്നു. കുട്ടി തൊട്ടിലില്‍നിന്നും താഴെ വീണിരുന്നു. ഞാനവന് പാലുകൊടുത്തിരുന്നില്ലെന്നാണ് സുമതി പറഞ്ഞത്....<br />
<span class="Apple-tab-span" style="white-space: pre;"> </span>ഞാനൊരു നിമിഷം വൃദ്ധനെ നോക്കി...<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇങ്ങനെ കൂറെനേരം ഇരുന്നാല്‍ എനിക്ക് മുതുക് വല്ലാതെ വേദനിക്കും.” എന്റെ മുഖത്തുനിന്നും കണ്ണെടുത്ത് പൊടുന്നനെ ഒരു ക്ഷമാപണത്തോടെ വൃദ്ധന് പറഞ്ഞു. “അപ്പോള്‍ കിടക്കാന്‍ തോന്നുകയാണ്. വയസ്സാകുമ്പോള്‍ എപ്പോഴും അവനവനും സ്വന്തം മുതുകും കൂടിയാണ് യുദ്ധം. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>വെയില് ഇപ്പോള്‍ വൃദ്ധന്റെ തുടയ്ക്കും വയറിനു മേല്‍ വീണു കൊിരുന്നു. അയാള്‍ അതറിയാതെയാണ് ഇരുന്നത്. ആള്ക്കാര് ഓരോരുത്തരായി പാര്‍ക്കില്‍നിന്നും പുറത്തുകടന്നു. പുറത്തെ തിരക്ക് ഒരു ലക്ഷ്മണരേഖ പോലെ ഞങ്ങള്‍ക്കു ചുറ്റും നിന്നും. “എഴുന്നേല്ക്കു”. വീട്ടിലെത്തേ യാതൊരു ധൃതിയും ഇല്ലാത്തതിനാല്‍ വൃദ്ധന്റെ കൈ പിടിച്ചെഴുന്നേല്‍പ്പിച്ചു ഞാന്‍ പറഞ്ഞു: “വെയിലിനു നല്ല ചൂടായി നിങ്ങളുടെ കൂടെ ഞാന്‍ വീടുവരെ വരാം. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്തോ അബദ്ധം കേട്ടപോലെ വൃദ്ധന് എന്നെ തുറിച്ചു നോക്കി. “അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് പിന്നെ അയാള്‍ ധൃതിയില്‍ പറഞ്ഞു. “അതുമല്ല, ഞാന്‍ മറ്റേതെങ്കിലും ഒരു വീട്ടില്‍ പോയിട്ട് ഏറെ നാളുകളായി. ഞാന്‍ വന്നാല്‍ നിങ്ങള്‍ക്കും വീട്ടില്‍ തനിച്ചിരിക്കേണ്ടി വരില്ല. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>മുഖത്ത് ഒരടികൊണ്ടപോലെ ഞാന്‍ പകച്ചുപോയി. മേശപ്പുറത്ത് ഭര്‍ത്താവ് തിരിച്ചേല്‍പ്പിച്ച ഷര്‍ട്ട് അതേപോലെ കിടക്കുകയാവും. ഞാനോര്‍ത്തു: കഴിക്കാതെ തുറന്നുവച്ച ഭക്ഷണവും അലങ്കോലമായ മുറിയും ഒക്കെ തന്റെ മനസ്സുപോലെ വൃദ്ധന് കെന്നുവരാം.<br />
<span class="Apple-tab-span" style="white-space: pre;"> </span>“വേണ്ട”. ഒന്നു ചിരിച്ച് ഞാന്‍ തിടുക്കത്തിന് കൂട്ടിച്ചേര്‍ത്തു: “ഞാനിന്ന് നിങ്ങളുടെ അതിഥിയാണ്. ”<br />
എന്റെ ശബ്ദത്തിലെ വേഗവും വെമ്പലും ഏറെ പ്രകടമായിരിക്കണം. അടിയേറ്റ പാമ്പിനെപ്പോലെ ഒരു പിടച്ചിലോടെയാണ് വൃദ്ധന് കൈകള്‍ വലിച്ചെടുത്തത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഞാനത് കണ്ടില്ലെന്നു നടിച്ചു. വൃദ്ധന്റെ വീട്ടിലേക്കുളള വഴിയിലൂടെ നടക്കവെ കാറ്റില്‍ എന്റെ സാരിത്തുമ്പ് വൃദ്ധന്റെ മേലുരസി. പാതയുടെ ഇരുവശത്തും വെട്ടിക്കൂട്ടിയ കരിങ്കല്‍ച്ചീളുകളില്‍ തട്ടി വൃദ്ധന്റെ വടിത്തലപ്പ് പലവട്ടം തെന്നുന്നത് ഞാന്‍ കണ്ടു. ചെറിയ കല്ലുകള്‍ തട്ടിത്തെറിപ്പിച്ച് ഞാനും ഭര്‍ത്താവും പലവട്ടം ഈ വഴിയിലൂടെ നടന്നിരുന്നു. ഭര്‍ത്താവ് ഒരു പക്ഷേ, ഇന്ന് ഓഫീസില്‍ പോയിരിക്കുകയില്ല. വൃദ്ധനു പിന്നില്‍ നിശ്ശബ്ദം നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു: തലേ രാത്രിയിലെ വിവരങ്ങള്‍ കിടക്കയില്‍ കിടന്നുകൊണ്ട് സ്നേഹിതയോട് വിവരിക്കയാവും അദ്ദേഹം. കൈയില്‍ പുകയുന്ന സിഗരറ്റുമുണ്ടാവും. വിഷമമോ സങ്കടമോ അദ്ദേഹത്തിന്റെ മുഖത്തുണ്ടാവുക? കണ്ണാടിക്കുമുമ്പിലിരുന്ന് തലമുടിയിലൂടെ ബ്രഷ് ചലിപ്പിച്ചുകൊ് അദ്ദേഹത്തിന്റെ സ്നേഹിത എല്ലാം കേട്ട് മൂളിയിരിക്കും.... അവര്‍ വിവാഹിതയാണോ എന്ന് താന്‍ സേതുവിനോട് ചോദിക്കുകയുണ്ടായില്ല. ചോദിക്കണമായിരുന്നു. മനസ്സാനിധ്യം പ്രകടിപ്പിക്കാനുളള അവസരം താന്‍ വെറുതെ നഷ്ടപ്പെടുത്തി.<br />
“ഇതുപോലൊരു പൂവാണ് അന്ന് ഞാന്‍ മുമ്പില്‍ നിന്ന ഒരു പെണ്‍കുട്ടിയുടെ തലയില്‍ നിന്ന് വലിച്ചെടുത്തത്.” വഴിവക്കത്തു നിന്ന് ഒരു പൂപറിച്ച് എനിക്ക് നീട്ടിക്കൊ് വൃദ്ധന് പ്രസരിപ്പോടെ പറഞ്ഞു: “എന്നിട്ടാ പൂകൊണ്ട് അവളുടെ കഴുത്തില്‍ ഞാന്‍ അന്ന് പതുക്കെ തടവി.” വൃദ്ധന് ഗ്രാമത്തിലെ കുട്ടിക്കാലത്തേക്കുറിച്ചാണ് സംസാരിച്ചിരുന്നത്. നരച്ച തലമുടിക്കു കീഴെ നിറം മങ്ങിയ കണ്ണുകള്‍ ഒരു കുട്ടിയുടെതുപോലെ പ്രസരിപ്പാണ്. ചുറ്റുവിളക്കിന്റെ തിരക്കില്‍ അറിയാത്ത മട്ടില്‍ നിന്ന പെണ്‍കുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ രക്തം ഉറഞ്ഞു പോയത്രേ. കന്നുകച്ചവടക്കാരന്‍ ചാത്തുണ്ണി കല്യാണം കഴിച്ചു കൊു വന്ന പുതുപെണ്ണായിരുന്നു അത്. വൃദ്ധന് ഉറക്കെ ചിരിച്ചു. നടത്തത്തിന്റെ ശ്രമത്തില്‍ അയാള്‍ നല്ല പോലെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നടത്തം വീണ്ടും പതുക്കെയാക്കി. കെട്ടിടത്തിന്റെ നടുവില്‍ വൃദ്ധന് ചൂണ്ടിക്കാട്ടിയ വീടിന്റെ ജനാലകളും വാതിലുകളും കൊട്ടിയടച്ചിരുന്നു. ചാരനിറമാര്‍ന്ന മ്ലാനത മാറാലപോലെ അവയ്ക്കു മുകളില്‍ തങ്ങി. “ശ്രദ്ധിച്ചോളൂ.”പഴകിയ കോണിയിലൂടെ മുകളിലേക്ക് കയറുമ്പോള്‍ വൃദ്ധന് പറഞ്ഞു: “അവിടവിടെ ഇളകിയിട്ടുണ്ട്.”<br />
വൃദ്ധന്റെ ശബ്ദം പൊടുന്നനെ, ഒരു കാരണവുമില്ലാതെ ഗൗരവം പൂണ്ടതെന്തിനാണെന്ന് എനിക്കൊട്ടും മനസ്സിലായില്ല. അയാള്‍ സംസാരം ഇടയ്ക്കുവച്ച് നിറുത്തിയിരുന്നതിനാലാവണം, മുഖത്തെ ചിരി നിശ്ശേഷം മാഞ്ഞുകഴിഞ്ഞിരുന്നു. വാതില്‍ തുറക്കാന്‍ വൃദ്ധന് ഏറെനേരമെടുത്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>തുറന്ന വാതിലിലൂടെ കെട്ടില്‍ നിന്ന് വിങ്ങുന്ന വായുവും മങ്ങിയ ഇരുട്ടും ഒപ്പം പുറത്തേക്കേന്തി.<br />
ആവശ്യത്തിലധികം ധൃതിയിലാണ് അയാള്‍ അകത്തു കടന്നതെന്ന് എനിക്ക് തോന്നി. പിന്നെ, ഒരു പിടച്ചിലിന്റെ ചുവയോടെ അയാള്‍ ശബ്ദമില്ലാതെ വാതില്‍ അടച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇരിക്കു”. ജനാലക്കലെ ആണിയില്‍ താക്കോല്‍ തൂക്കിയിട്ട് വൃദ്ധന് പതുക്കെ പറഞ്ഞു: “കുടിക്കാനുളള വെള്ളം ഞാനിപ്പൊ കൊണ്ടു വരാം”.<br />
അകത്തേക്കു പോകാനൊരുങ്ങിയിടത്തുനിന്നും ധൃതിയില്‍ മടങ്ങി വന്ന് അയാള്‍ പിന്നെ ഫാന്‍ ഓണ്‍ ചെയ്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ജനല്‍ തുറക്കണ്ട, തീയ്യുണ്ട പോലുള്ള ചൂടാണ് പുറത്ത്. ”<br />
വൃദ്ധന്റെ ശബ്ദവും മുഖവും ഒക്കെ തീരെ അപ്രസന്നമായിരുന്നു എന്നു വേണം പറയാന്‍. ചാത്തുണ്ണിയുടെ കഥയോ മറ്റെന്തെങ്കിലുമോ അയാള്‍ തുടരുന്നുണ്ടായിരുന്നില്ല. ഫാനില്‍ നിന്നും വര കാറ്റ് എന്റെ മേലേക്ക് ആഞ്ഞു വീശി. അകത്തേക്കു പോയ വൃദ്ധന്റെ പിന്നില്‍ നിശ്ശബ്ദത വെള്ളത്തില്‍ വീണ ഒരു എണ്ണത്തുള്ളിപോലെ ആകെ പരക്കാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു. ഫാനിന്റെ ശബ്ദത്തിനു മുകളിലൂടെ, പുറത്ത് പകയോടെ നിന്ന ഉച്ചയ്ക്കു മുകളിലൂടെ അത് പതുക്കെ ഏന്തി, മങ്ങിയ ഇരുട്ടില്‍ അങ്ങനെ ഒറ്റയ്ക്കിരുന്നപ്പോള്‍ നിശ്ശബ്ദതയ്ക്ക് രണ്ടു കണ്ണുകള്‍ ഉണ്ടെന്നും അവ എന്റെ നേരെ തുറിച്ചുനോക്കുകയാണെന്നും എനിക്ക് തോന്നാന്‍ തുടങ്ങി. ജനല്‍ തുറന്നാലൊ എന്ന് ഞാനൊരു നിമിഷം ആലോചിച്ചു. ഉടനെ തന്നെ വേന്നെും തൊടിയിലൂടെ നടക്കുമ്പോള്‍ കാലില്‍ ഏല്ക്കുന്ന പോറലിന്റെ നീറ്റല്‍ പോലെ ചൂട്, പക്ഷേ, എനിക്കു ചുറ്റും നീറാന്‍ തുടങ്ങിയിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span> “കുറച്ചു വെള്ളം”. ഞാന്‍ അകത്തേക്കു നോക്കി വിളിച്ചു. “എന്തൊരു ചൂട്. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>“ചായയുണ്ടാക്കുകയാണ് ഞാന്‍” ശബ്ദം ഉയരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടാണ് വൃദ്ധന് പറഞ്ഞത്: “ഇതാ വന്നു. ”<br />
<span class="Apple-tab-span" style="white-space: pre;"> </span> അതുവരെയും, വൃദ്ധന് വസ്ത്രങ്ങള്‍ മാറുകയായിരിക്കുമെന്ന ധാരണയിലായിരുന്നു ഞാന്‍. വിളിക്കാതെ അകത്തേക്ക് ചെല്ലുന്നത് മര്യാദകേടാണെന്നറിയാമായിരുന്നിട്ടും ധൃതിയില്‍ ഞാന്‍ അകത്തേക്കു നടന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ചായ ഞാനുണ്ടാക്കാം.” ഞാന്‍ പറഞ്ഞു: “വിശ്രമിച്ചോളൂ.” അകത്ത്, മേശപ്പുറത്ത് അയാള്‍ക്കായി അടച്ചുവെച്ചിരുന്ന ഭക്ഷണം മുഴുവന്‍ ഒരു വലിയ കടലാസ്സിലേക്ക് കൊട്ടിയിടുകയായിരുന്നു വൃദ്ധന്. സ്റ്റൗവില്‍ ചായയുടെ വെള്ളം ഒരു നേര്‍ത്ത ശബ്ദത്തോടെ തിളച്ചു കൊിരുന്നു. വൃദ്ധന് എന്റെ മുഖത്ത് നോക്കിയതേയില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span> ഞാനൊരു നിമിഷം അടുക്കളയുടെ വാതിക്കല്‍തന്നെ നിന്നു. ഭക്ഷണം വൃത്തിയായി പൊതിഞ്ഞു കെട്ടി, വൃദ്ധന് അടുക്കളയുടെ മൂലയ്ക്കുള്ള വേസ്റ്റ് ബക്കറ്റിലിട്ടു. അതിനുമുകളില്‍ കുറെ കടലാസ്സിട്ട് അത് മൂടി. എന്നിട്ട് കൈ വീണ്ടും കഴുകി. ചുളിഞ്ഞു കോറിയ മുഖത്ത് എന്തെന്നില്ലാത്ത ക്ഷീണമാണുണ്ടായിരുന്നത്. അയാള്‍ ഒരക്ഷരം മിണ്ടിയില്ല. നിശ്ശബ്ദത ഉരുണ്ടു കൂടി വേഗം വെക്കുന്ന ഒരലപോലെ ചുറ്റും മുരണ്ടു. അടുക്കളയുടെ ജനലും അയാള്‍ തുറന്നില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>കെട്ടിനില്‍ക്കുന്ന ചൂടും കൂന്ന മുതുകിന്റെ ആകൃതിയും അയാളുടെ മൗനവും എല്ലാറ്റിനുമുപരി വെള്ളം തിളയ്ക്കുന്ന തുടര്‍ച്ചയായ ശബ്ദവും എല്ലാം കൂടി ഒരു തരം പേടിയാണ് എന്നിലുളവാക്കിയത്. ഞാന്‍ പെട്ടെന്ന് സ്റ്റൗ കെടുത്തി.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഭക്ഷണം കഴിച്ചോളു” എന്തെങ്കിലും ഒരു ശബ്ദമുണ്ടാക്കാനായി ഞാന്‍ പറഞ്ഞു. “ഞാന്‍ കൂട്ടിരിക്കാം. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>വൃദ്ധന് ഒരക്ഷരം മിാതെ എന്നെ തുറിച്ചു നോക്കി. അയാളുടെ മുഖത്ത് പെട്ടെന്നാളിയ ഭയം എന്തിനാണെന്ന് എനിക്ക് ഒരുപിടിയും കിട്ടിയില്ല. കണ്ണുകള്‍ അനക്കാതെ, വളരെ സാവധാനം ഒരു നാടകത്തിലെന്ന പോലെയാണ് അയാള്‍ പിന്നെ എന്റെ അടുത്തു വന്നു നിന്നത്. വീര്‍ക്കുന്ന ഒരു ബലൂണ്‍ പോലെ ഭയം എന്റെ ഉള്ളില്‍ നിറയാന്‍ തുടങ്ങി. പാര്‍ക്കില്‍ കണ്ട വൃദ്ധനാണ് അയാളെന്നേ എനിക്ക് തോന്നിയില്ല. പതുക്കെ പിന്നോക്കം മാറി ഞാന്‍ ധൃതിയില്‍ മേശപ്പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“നിങ്ങള്‍ എന്റെ മകനെ അറിയുമോ” എന്റെ മുഖത്തില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് വൃദ്ധന് നിന്നത്. അയാളുടെ നിശ്വാസം എന്റെ തോളില്‍ ഒരു തീ നാളം പോലെ തൊട്ടു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇല്ല”<br />
<span class="Apple-tab-span" style="white-space: pre;"> </span>“മരുമകളെ? ”<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇല്ല. ”<br />
<span class="Apple-tab-span" style="white-space: pre;"> </span>അയാളുടെ നില്‍പ്പിന്റെ നാടകീയതയും പന്തികേടും എന്നെ വല്ലാതെ അമ്പരപ്പിച്ചിരിക്കണം, എനിക്ക് എന്റെ വീടാണ് ഓര്‍മ്മ വന്നത്. അവിടെ തലങ്ങും വിലങ്ങും അലങ്കോലപ്പെട്ടുകിടക്കുന്ന സാധനങ്ങള്‍ ഒറ്റയ്ക്ക് ഇനിയൊന്ന് ഒതുക്കാന്‍ നോക്കുമ്പോള്‍ ഒരു പക്ഷേ, ഇതുപോലെയാവും നിശ്ശബ്ദത തൊട്ടടുത്ത് കാവല്‍ നില്ക്കുക. ഒരു കെന്തലോടെ മുഖം വെട്ടിത്തിരിച്ച് ഞാന്‍ കഴുത്തും മുഖവും അമര്‍ത്തിത്തുടച്ചു. കമ്പിയും കോലും ഒക്കെ ഇട്ടുപൂട്ടിയ ഒരു വാതില്‍ ഞാന്‍ ശ്രദ്ധിക്കാനിടയായത് അപ്പോഴാണ്. വൃദ്ധന് എന്നെത്തന്നെയാണ് നോക്കിയിരുന്നത്. അയാളുടെ മുഖത്തെ ഏകാഗ്രതയ്ക്ക് ഒരു സൂചിമുനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. മുഖത്തെ ചുളിഞ്ഞ തൊലി വലിഞ്ഞുമുറുകുന്നതും വൃദ്ധന്റെ ചുിന്റെ കോണില്‍ തുപ്പലിന്റെ പൊള്ളങ്ങള്‍ നുരയുന്നതും ഞാന്‍ കണ്ടു. കുടിക്കാനെടുത്ത വെള്ളം ഞാന്‍ മേശപ്പുറത്തുതന്നെ വച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>“ഇതെന്റെ മുറിയാണ്. ” എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ, കണ്ണെടുത്താന്‍ ഞാന്‍ ഓടിപ്പോയേക്കുമെന്നപോലെ അയാള്‍ പറഞ്ഞു: “വരൂ.” പഴക്കത്തിന്റെ ചൂരില്‍ കുതിര്‍ന്ന ഇരുട്ട്.<br />
<span class="Apple-tab-span" style="white-space: pre;"> </span>പുറത്തുപോകണോ അതോ അകത്തേക്കുകടക്കണോ എന്ന് ഞാന്‍ ആലോചിക്കുന്നതിനുമുമ്പേ അയാള്‍ അകത്തുനിന്നും വാതില്‍ അടച്ചു കുറ്റിയിട്ടു. <br />
കണ്ണുകാണാത്ത ആ ഇരുട്ടില്‍ ഞാന്‍ അമ്പരന്നുപോയി.<br />
“ലൈറ്റ് എവിടെ? ” ഞാന്‍ ഉറക്കെ ചോദിച്ചു. വൃദ്ധനെയോ മുറിയിലെ മറ്റെന്തെങ്കിലുമോ ആ ഇരുട്ടില്‍ തീരെ കണ്ടിരുന്നില്ല. എന്റെ ശ്രദ്ധ ആവശ്യത്തിലധികം ഉയര്‍ന്നിരിക്കണം, വൃദ്ധന് എന്തെന്നില്ലാത്ത രീതിയോടെ എന്റെ വായ് പൊത്തി. ഞാന്‍ കുതറിയതറിയാതെയാണ്. “ലൈറ്റിടരുത്.” അയാള്‍ എനിക്കുപോലും കേള്‍ക്കാനാവാത്ത അത്ര പതുക്കെ പറഞ്ഞു. “അപ്പോഴാണ് അവന് അറിയുക:”<br />
അന്തം വിട്ട അയാളെ നോക്കിയിരുന്ന എനിക്കുമുമ്പില്‍, കട്ടിലിന്റെ ചുവട്ടില്‍ നിന്ന ഒരു ചെറിയ ചിമ്മിനി വിളക്കെടുത്ത് വൃദ്ധന് പിന്നെ കൊളുത്തിവെച്ചു. പതറിയ ബലം കുറഞ്ഞ വെളിച്ചത്തില്‍ മുറിയിലെ സാധനങ്ങള്‍ വ്യക്തതയാര്‍ന്നു. ആകെയുണ്ടായിരുന്ന ജനാല വലിച്ചടച്ച് കമ്പിവലയിട്ട് തലങ്ങും വിലങ്ങും കെട്ടിയിരുന്നു. പഴകിപ്പൊളിഞ്ഞ ചെറിയ മേശയ്ക്കുമേല്‍ പാതികഴിച്ച ഭക്ഷണസാധനങ്ങള്‍ ചിതറി കിടന്നു. നിലത്ത്, ബക്കറ്റില്‍ തുറന്നുവെച്ച വെള്ളം.<br />
“അതിലൂടെയാണ് അവന് വരിക.” ജനാലയ്ക്കല്നിന്നും കണ്ണെടുക്കാതെയാണ് വൃദ്ധന് പറഞ്ഞത്: “അതിനാല്‍ ഞാന്‍ രാത്രി ഉറങ്ങാറില്ല. ഒറ്റയ്ക്കാണ് ഞാനെന്ന് അവനറിയാം. അവന് ചെറുപ്പമാണ്. അതാണ് എനിക്കുപേടി. ”<br />
തലയിണയ്ക്കടിയില്‍ നിന്നെടുത്ത പഴയ തുരുമ്പിച്ച കത്തിയില്‍ എന്റെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി.<br />
“എന്റെ രക്ഷയ്ക്ക് രാമന്‍കുട്ടി തന്നതാണിത്.” നിവര്‍ത്തിയ കത്തിയില്‍ ജപമാലയില്‍ എന്നപോലെ തലോടി അയാള്‍ മന്ത്രിച്ചു. “ഞാന്‍ അവനൊരു ഭാരമാണ്. പക്ഷേ, കാവിലമ്മയോട് കളിക്കാന്‍ അവനും ധൈര്യം വരില്ല.... ” ഇരുട്ടുകുമിഞ്ഞു നിന്ന ആ മുറിയിലെ മണം, പൊടുന്നനെ, എത്ര അസഹ്യമാണോ അത്രതന്നെ പരിചിതവും ആയി എനിക്കുതോന്നി. തലേന്നു രാത്രി ഭര്‍ത്താവിന് തൊട്ടടുത്ത് ശബ്ദമില്ലാതെ മലര്ന്നുകിടക്കേ എന്റെ ഉള്ളില്‍ തട്ടിമറിഞ്ഞു വീണ് എന്നെ ആകെ മൂടിയ സംശയങ്ങള്‍ക്ക് ഇതേ മണമായിരുന്നു. ഞാന്‍ ആ അര്‍ദ്ധരാത്രി പുറത്തുവന്നുനിന്നത് ഈ മണത്തില്‍നിന്ന് രക്ഷപ്പെടാനാണ്. ആ അറിവില്‍ ആ മണത്തിലേറെ എനിക്ക് ശ്വാസംമുട്ടി. പിടഞ്ഞുകൊണ്ട് ഞാന്‍ വാതിലില്‍ പിടിച്ചു. “പതുക്കെ.” വൃദ്ധന്റെ ശബ്ദം പിറുപിറുക്കലിനുവക്കോളം താണു. “അവന് വഴിപലതും നോക്കി. എനിക്കടച്ചുവെച്ച ഭക്ഷണം പാര്‍ക്കിലെ കാക്കകളെ തീറ്റിയപ്പോള്‍ അവ ചത്തുമലച്ചു! ”<br />
നേര്‍ത്ത ചിമ്മിനി വെളിച്ചത്തില്‍ അയാളുടെ മുഖത്തെ വിയര്‍പ്പുതുള്ളികള്‍ മിന്നി. അവിടവിടെ വെളിച്ചം തട്ടുന്ന നരച്ച തലമുടിയും കുപ്പിച്ചില്ലുകള്‍പോലെ തിളങ്ങുന്ന കൃഷ്ണമണികളും എന്റെ ചുമലിലോളം തട്ടുന്ന കിതപ്പിന്റെ ചൂടും. ഉറക്കെ നിലവിളിക്കാനാണ് എനിക്ക് തോന്നിയത്. പേടി, വഴുവഴുപ്പാര്‍ന്ന തണുപ്പുപോലെ എന്റെ മേലില്‍ മുറുകി. പക്ഷേ, പരിഭ്രമം തീരെ പുറത്തുകാണിക്കാതെ വളരെ സാധാരണമാണെന്ന മട്ടില്‍ ഞാന്‍ വാതില്‍ തുറക്കാനാഞ്ഞു. കത്തിയുള്ള ഒരു കൈ ചുമലില്‍ വെച്ച് പിടിച്ചുകുലുക്കി അയാളെന്നെ നേരെ നിര്‍ത്തി.<br />
“അച്ഛനിനി ഈ വീടെന്തിനാണ് എന്നാണ് അവന് ചോദിച്ചത്.” ഇനിയെന്നുവെച്ചാല്.......? അയാളുടെ മുഖത്തെ ചുവപ്പ് ചുവട്ടിലേക്കൊറ്റുമെന്ന് തോന്നിയെന്നെനിക്ക്. ഭീതിയും സങ്കടവും അമ്പരപ്പും എല്ലാം ചളിവെള്ളം പോലെ എന്റെ മേലേക്ക് തെറിപ്പിച്ചു അയാള്‍ ആവര്‍ത്തിച്ചു.<br />
“ഇനിയെന്നുവച്ചാല്? ”<br />
“അയാള്‍ അതുപറയരുതായിരുന്നു-” രക്ഷപ്പെടാനുള്ള പഴുതുകള്‍ പരതുന്നതിനിടയില്‍ വെമ്പലോടെ ഞാന്‍ പറഞ്ഞു. വൃദ്ധന്റെ മുഖത്തെ വല്ലാത്ത തളര്‍ച്ചയില്‍ അയാളെ പിടിച്ചുകിടത്തുകയാണ് വേണ്ടതെന്ന് എനിക്കു തോന്നിയതാണ്. പക്ഷേ, ആശ്വാസം മുട്ടുന്നചൂടില് ഞാനിതിനൊന്നും തയ്യാറായിരുന്നില്ല. അതുമല്ല, ആ അന്തരീക്ഷം എന്നെ ഏറെ മടുപ്പിക്കാന്‍ തുടങ്ങിയിരുന്നുതാനും. കിട്ടിയ പഴുതില്‍ വാതില്‍ വലിച്ചുതുറന്ന് പുറത്തുകടക്കാന്‍ ഞാന്‍ ഒരുമ്പെട്ടത് അതുകൊണ്ടായിരുന്നു.<br />
“ഇനി ഇന്ന് നിങ്ങളുടെ ഭര്‍ത്താവ് മടങ്ങിവര്വോ? ”<br />
“അറിയില്ല. ”തീപ്പൊള്ളലേറ്റപോലെ ചൂളിക്കൊണ്ട് ഞാന്‍ പറഞ്ഞു.<br />
“പക്ഷേ, എനിക്കു പോണം. ”<br />
വൃദ്ധന് പുറത്തേയ്ക്കോടാനാഞ്ഞ എന്റെ കാലില്‍ ഒരു കീറത്തുണിപ്പോലെ ചുറ്റിയതപ്പോഴാണ്. തള്ളിക്കയറിയ വെളിച്ചത്തില്‍ വൃദ്ധന്റെ പീളയടിഞ്ഞ കണ്ണുകളില്‍ നിന്നും വെള്ളംമൂറി. ഞാന്‍ അയാളുടെ വിരലുകള്‍ മാന്തിയടര്‍ത്തി.<br />
“പോകരുത്.” അയാള്‍ അലറിയേക്കാമെന്ന് പ്രതീക്ഷിച്ചതുകൊണ്ടാവണം വൃദ്ധന്റെ ശബ്ദം തീരെ താഴ്ന്നുപോയതായി എനിക്കു തോന്നിയത്. “ഇനി ഞാനിവിടെ ഒറ്റയ്ക്കാണെന്ന് അവനറിയും. അവന് ചെറുപ്പമാണ്. ഈ നിലത്തുകിടന്നാണ് അവന്റെ അമ്മ മരിച്ചത്. അവന് എല്ലാം മറക്കുകയാണ്. നോക്കൂ, അവനാ ജനല്‍ എളുപ്പം പൊളിക്കാവുന്നതേയുള്ളൂ.” വൃദ്ധന്റെ മുഖത്തെ ചുളിവുകളില്‍ മുഴുവന്‍ വെള്ളമായിരുന്നു. കോറായ്ക്കല് പതിഞ്ഞ തുപ്പലിനുമീതെ ചത്തു മലച്ച എറുമ്പുകളെപ്പോലെ വാക്കുകള്‍. പൊടുന്നനെ ഈ വൃദ്ധനോട് ഇപ്പോള്‍ തനിക്ക് തോന്നുന്ന വികാരമായിരിക്കാമോ താന്‍ നല്കിയ ഷര്‍ട്ട് തിരിച്ചു തരുമ്പോള്‍ ഭര്‍ത്താവിന് തന്നോട് തോന്നിയിരിക്കുക എന്നെനിക്ക് സംശയമായി. വസ്ത്രത്തില്‍ തീ പിടിച്ചതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് തിരിഞ്ഞു.<br />
“കാല്വിടൂ.” വെറുപ്പുകൊണ്ട് കെന്തി ഞാന്‍ പറഞ്ഞു: “നിങ്ങള്‍ എല്ലാം അനാവശ്യമായി വലുതാക്കുകയാണ്. വേണമെങ്കില്‍ എത്രയോ മുമ്പ് നിങ്ങളുടെ മകന് നിങ്ങളെ കൊല്ലാമായിരുന്നു. വളരെ എളുപ്പത്തില്‍തന്നെ. കാര്യങ്ങള്‍ അനാവശ്യമായി വലുതാക്കാതിരിക്കൂ. വെയിലത്ത് അധികനേരം ഇരുന്നതിന്റെ ക്ഷീണമാണ് നിങ്ങള്‍ക്ക് നിങ്ങള്‍ ഉറങ്ങുകയാണ് വേണ്ടത്... ജനല്‍.... ”<br />
ഞാന്‍ പെട്ടെന്ന് നിര്‍ത്തി വൃദ്ധന് കരയാന്‍ തുടങ്ങിയിരുന്നു. തുറന്നു, നാണമില്ലാതെ. വായില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ കൊഴുത്ത ദ്രാവകം കണ്ണീരിനോടൊപ്പം പുറത്തേയ്ക്കൊഴുകി. താനിന്നലെ ഭര്‍ത്താവിന് മുന്നില്‍ കരയാന്‍ കൂട്ടാക്കാതിരുന്നത് എത്രനന്നായി എന്നാണ് എനിക്കാദ്യം തോന്നിയത്.<br />
“രണ്ടുകൊല്ലമായി എന്റെ കുട്ടി എന്നോട് എന്തെങ്കിലും മിണ്ടിയിട്ട്. നിങ്ങള്‍ക്ക് അത് മനസ്സിലാകുന്നതേയില്ലല്ലോ.” വൃദ്ധന്റെ ശബ്ദം ഒരു ഈണം പോലെ നേര്‍ത്തു. അയാള്‍ എന്റെ മുഖത്തു നോക്കിയതേയില്ല. വഴുപ്പാര്‍ന്ന കണ്ണീര് അയാളുടെ മുഖം മുഴുവന്‍ നനച്ച് പക്ഷേ, വാശിയോടെ എന്റെ മനസ്സിന്റെ തൊട്ടടുത്തെത്തി. അങ്ങനെയാണ്, പിന്തുടരലിന്റെ എന്തെന്നില്ലാത്ത പീഡയില്‍ അന്ധാളിച്ച് കാല് വിടുവിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഞാന്‍ അയാളുടെ മുഖത്ത് ആഞ്ഞുതള്ളിയത്.<br />
സ്വാഭാവികമായും എന്റെ കൈയില്‍ ആദ്യം തട്ടിയത് അയാളുടെ മുഖത്തെ നനവാണ്. അതില്‍ ആവശ്യത്തിലേറെ ഒട്ടലുള്ളതിനാല്‍ അത് കഴുകിക്കളയാന്‍ ഞാന്‍ ധൃതിയില്‍ പുറത്തുകടന്നു. വൃദ്ധന്റെ മുറിയുടെ വാതില്‍ ഞാന്‍ അടയ്ക്കുകയുണ്ടായില്ല. കസേരച്ചാരില് ഊരിയിട്ട വസ്ത്രംപോലെ കിടന്ന അയാളെ എഴുന്നേല്പ്പിച്ചിരുത്തുകയോ ഉച്ചന്നേരമായിട്ടും ആ ചിമ്മിനി ഒന്നൂതിക്കെടുത്തുകയോ ചെയ്തതുമില്ല. വിചാരിക്കുന്നതൊക്കെ ചെയ്തുതീര്‍ക്കുന്നവര്‍ വളരെ കുറവാണെന്നു പക്ഷേ, ഞാന്‍ സ്വയം പറഞ്ഞു. പുറത്ത് എന്റെ വഴിക്കു മുകളില്‍ കല്ലിച്ച തീപോലെ ആകാശം വെളുത്ത് മഞ്ഞച്ച് നിന്നിട്ടും മുന്‍പറഞ്ഞ കാരണത്തിന്റെ നീതിയുറ്റ സാധുതയില്‍ സത്യത്തിലും എനിക്ക് സന്തോഷം തോന്നിയത് അതുകൊണ്ടാണ്.<br />
<div>
<br /></div>
</div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-88305523768870055622015-06-23T14:26:00.002+05:302015-06-23T14:26:46.351+05:30ഉണ്ണിക്കൃഷ്ണനും അച്ഛനും<div dir="ltr" style="text-align: left;" trbidi="on">
അച്ഛന്റെ കത്ത് ഓഫീസിലിരിക്കുമ്പോഴാണ് കിട്ടിയത്. പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ടണ്ടുതന്നെ ഒരു നേര്‍ത്ത ഹൃദയമിടിപ്പോടെ ഉണ്ണിക്കൃഷ്ണന് അതുതുറന്നു.<br />
'നിനക്ക് ബുദ്ധിമുട്ടാവും എന്നറിയാതെയല്ല.' അച്ഛന് എഴുതി. 'പക്ഷേ, എനിക്ക് കാലിന്റെ ശേഷി തീരെയും കുറഞ്ഞു. വേലി വീണത് ഒന്നും ചെയ്തിട്ടില്ല. വീഴാറായി നില്ക്കുന്ന തെക്കേപ്പുറത്തുകൂടെവന്ന് ഇന്നലെ അമ്മിണിയുടെ കുട്ടികള്‍ ഇടനാഴിയിലെ ബള്‍ബ് ഊരികൊണ്ടുപോയി. ഒന്നും പറയാന്‍പോയില്ല. എനിക്ക് തീരെ വയ്യാതാകുമ്പോള്‍ കിണറ്റില്‍നിന്നും വെളളംകോരിത്തരുന്നത് അമ്മിണിയുടെ മൂത്ത പെണ്ണാണ്. ഇനി എഴുതാന്‍ തുടങ്ങിയത് പറയട്ടെ. നിന്നെ എനിക്കൊന്ന് കാണണം. അവിടെവന്ന് നിന്നെക്കാണാനോ താമസിക്കാനോ ഉള്ള സൗകര്യം കുറവാണെന്ന് നീ എഴുതിയിരുന്നല്ലോ. നാലു കൊല്ലംകഴിഞ്ഞു നിന്നെ കണ്ടിട്ട്.'<br />
ഉണ്ണിക്കൃഷ്ണന് കത്തുമടക്കി പോക്കറ്റിലിട്ട് കഴുത്തിലേയും മുഖത്തേയുമൊക്കെ വിയര്‍പ്പ് അമര്‍ത്തിത്തുടച്ചു. അടുത്ത ടേബിളിലിരുന്ന ശിവരാമന്, കത്താരുടെയാണെന്ന് കുസൃതിയോടെ ആരാഞ്ഞു.<br />
'ഓ...' ഉണ്ണിക്കൃഷ്ണന് പറഞ്ഞു: 'അച്ഛന്റെയാണ്. '<br />
ശിവരാമന് ധൃതിയില്‍ സ്വന്തം ടൈപ്പ്റൈറ്ററിലേക്കുതന്നെ തിരിഞ്ഞു:<br />
കഴിഞ്ഞതവണ കടംമേടിച്ചത് രാമകൃഷ്ണന്റെ കൈയില്‍നിന്നാണ്. അച്ഛന് മുറ്റത്തേക്കിറങ്ങാന്‍ പരസഹായം വേണമെന്ന് മനസ്സിലാക്കിയപ്പോള്‍ അകത്ത് താന്‍ ഒരു കക്കൂസ് പണിയിപ്പിച്ചു. അന്ന് തിരിച്ചുപോരുമ്പോള്‍, കണ്ണുകളില്‍ നനവുമായി അച്ഛന് ഉമ്മറപ്പടിയില്‍ ചാരിനിന്നു. അന്ന്, ഇനിയും ഇങ്ങനെ രണ്ടായിരങ്ങള്‍ കടംവാങ്ങി വീടു നന്നാക്കുമെന്ന് അച്ഛനോട് പറഞ്ഞു. ജോലിചെയ്തുചെയ്ത് അതെല്ലാം വീട്ടും. എന്നിട്ട് കല്യാണംകഴിച്ച് അച്ഛനെ കൂടെതാമസിപ്പിക്കും. അച്ഛന് അഹിതമായി ഭാര്യ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവളെ ആ നിമിഷം വീട്ടില്‍നിന്ന് ആട്ടിപ്പായിക്കും.<br />
കക്കൂസുപണി കഴിഞ്ഞതുമുതല്‍ ഉണ്ണികൃഷ്ണന് എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം കൂടിയിരുന്നു. ചോരുന്ന മേല്പുര പോളിച്ചു പണിയാന്‍ പ്ലാനിട്ടുകൊണ്ടിരുന്നപ്പോഴാണ്, സാവിത്രിയെക്കുറിച്ച് അച്ഛന് എഴുതിയത്. പതിഞ്ഞ കാലടികളും മെലിഞ്ഞ വിരലുകളുമുായിരുന്ന സാവിത്രിയെ ഉണ്ണിക്കൃഷ്ണനും നല്ലപോലെ ഇഷ്ടപ്പെട്ടു. സാവിത്രിയുടെ അടക്കവും ഒതുക്കവും കണ്ടപ്പോള്‍ അച്ഛനെ നോക്കാന്‍ വേണ്ടി ദൈവം ഒരാളെ അയച്ചുതന്നതുപോലെയാണ് തോന്നിയത്.<br />
'സാവിത്രി ഇവിടത്തെ എല്ലാമായി ഒന്നു പരിചയപ്പെടട്ടെ.' അച്ഛനും പറഞ്ഞു.<br />
'ഇപ്പൊത്തന്നെ അന്യനാട്ടില്‍ കൊണ്ടുപോയി ആ പാവത്തിനെ ബദ്ധിമുട്ടിക്കണ്ട.'<br />
പക്ഷേ, അന്നു രാത്രി ഉണ്ണികൃഷ്ണന്റെ കൈത്തണ്ടയില്‍ക്കിടന്ന് സാവിത്രി വല്ലാതെ കരഞ്ഞു: 'നിങ്ങളുടെ അച്ഛനെ നോക്കാനോ, നിങ്ങളെ നോക്കാനോ എന്നെ കെട്ടിയത്? '<br />
സാവിത്രിയുടെ മുഖത്തെ നനവും തന്റെ ദേഹത്തില്‍ മുട്ടുന്ന അവളുടെ വയറിന്റെ മിനുസവും എല്ലാംകൂടി ഉണ്ണികൃഷ്ണന് വല്ലാത്ത വിഷമം തോന്നി. അതുവരെ തന്നെ നോക്കേണ്ട കാര്യമൊന്നും ഉണ്ണിക്കൃഷ്ണന് ആലോചിച്ചിരുന്നതേയില്ല. പക്ഷേ, സ്വാധീനമില്ലാത്ത ഒരു കാലുമായി ബുദ്ധിമുട്ടുന്ന അച്ഛന് മാത്രമുളള ഒരു വീട്ടില്‍ സാവിത്രിയെ എങ്ങനെ ഒറ്റയ്ക്കാക്കി പോകുമെന്ന് കുറച്ചുദിവസമായി, രാപകലന്യേ താന്‍ ആലോചിച്ചിരുന്നതാണ്. തനിക്ക്, അകലെയാവുമ്പോള്‍ മനസ്സമാധാനം ഒട്ടും ഉണ്ടാവില്ല. അതുകൊണ്ട്, അവളുടെ മുഖത്തെ നനവ് തുടച്ചുകൊടുത്ത് ഉണ്ണിക്കൃഷ്ണന് പറഞ്ഞു: കരയണ്ട സാവീ, ഞാനല്ലേ പറയണ്? '<br />
'അവളെ കൊണ്ടുപൂവ്വാണോ? ' അച്ഛന് ചോദിച്ചു.<br />
'അവിടെ, ഹോട്ടലിലെ ഭക്ഷണം വളരെ മോശമാണത്രേ.' സാവിത്രി വേഗം മറുപടിപറഞ്ഞു.<br />
'ഞാനും അതാ പറയാന്പോയത്. പക്ഷേ, നിനക്കവിടെ പിടിക്ക്വോ എന്നാ എന്റെ പേടി.'<br />
'വേറെ എന്താ നിവൃത്തി.' സാവിത്രി ലജ്ജയോടെ പറഞ്ഞു: 'വേഗം ജോലി ഇങ്ങോട്ടേക്ക് മാറ്റം മേടിക്കാന്‍ നോക്കണം. എന്റെ വീട്ടില്‍ അമ്മയും ഒറ്റയ്ക്കല്ലേ? '<br />
'പിന്നെ അല്ലാണ്ടെ എന്തു പറയാന്‍.' വണ്ടിയില്‍ സാവിത്രി ചിരിച്ചു. 'അച്ഛന് ഇത്ര വയസായി. നേരെ ചൊവ്വേ പറഞ്ഞില്ലെങ്കിലും മനസ്സിലാവും. '<br />
'കോലായ ഇടിഞ്ഞു.' കഴിഞ്ഞ കത്തില്‍ അച്ഛനെഴുതി. 'കുഴമ്പിന് ഇരുപത്തഞ്ച് ഉറുപ്പികയാണ് വില. നീ ദേഹം നോക്കണം. ഇവിടത്തെ നിന്റെ മുതല്‍ ഞാനുളളിടത്തോളം കാലം നോക്കിനടത്തും. പക്ഷേ, കണ്ണു കാണാനില്ലാത്തതാണു കഷ്ടം. ഓപ്പറേഷന് വേണമെന്നാണ് പറയുന്നത്. ശമ്പളം സൂക്ഷിച്ച് ചെലവാക്കണം. നിനക്ക് കുട്ടികള്‍ രണ്ടായി. ഒററയ്ക്ക് വച്ചും തിന്നും എനിക്കുമടുത്തു. മാവിലെ മാങ്ങ മുഴുവന്‍ അമ്മിണിയുടെ കുട്ടികളാണ് കൊണ്ടുപോകുന്നത്.'<br />
ടൈപ്പ്റൈറ്ററിലെ കടലാസു മാറ്റി, പുതിയത് ഇടുമ്പോഴാണ് താന്‍ പിടിച്ച സ്ഥലത്ത് കടലാസില്‍ മഷി പരന്നത് ഉണ്ണിക്കൃഷ്ണന് കണ്ടത്. ആ കടലാസുകള്‍ വലിച്ചെറിഞ്ഞ് വീണ്ടും ഉണ്ണിക്കൃഷ്ണന് പുതിയ കടലാസുകള്‍ ഇട്ടു. മഷിയുടെ പാട് പൊടുന്നനെ അതിലും പരന്നു. തന്റെ കൈവിരലുകളില്‍ ഇത്രയധികം മഷി പരന്നതെവിടെ നിന്നാണെന്ന് അദ്ഭുതപ്പെട്ടുകൊണ്ട് ഉണ്ണ്കൃഷ്ണന് കൈ അമര്‍ത്തിത്തുടച്ചു.<br />
മഷി തുടച്ചിടത്തും പരന്നു.<br />
സോപ്പുകൊണ്ട് കൈ കഴുകിയിട്ടും മഷി മങ്ങുകപോലും ചെയ്യാതായപ്പോള്‍ ഉണ്ണിക്കൃഷ്ണന് കുറച്ചൊന്നു അമ്പരക്കുകതന്നെ ചെയ്തു. നീല മഷി അച്ഛന്റെ കത്തില്‍നിന്ന് ആയതാവാനേ വഴിയുളളു.<br />
കൈയിലെ മഷി പോണില്ല അല്ലേ. വാതില്‍ തുറന്ന് ഒരു ചെറുചിരിയോടെ സാവിത്രി ഉണ്ണികൃഷ്ണനെ നോക്കി. 'അച്ഛന്റെ കത്തില്‍ നിന്ന് അല്ലേ.'<br />
'അതെ.' ഉണ്ണിക്കൃഷ്ണന് പരിഭ്രമത്തോടെ പറഞ്ഞു: 'തൊട്ടതിലൊക്കെ പറ്റുന്നു. കഴുകിയാല്‍ പോണുല്ല്യ.'<br />
'മനസ്സിലായി' സാവിത്രി ഉണ്ണികൃഷ്ണനെ പിടിച്ചിരുത്തി. 'സാരല്ല്യ. ഞാന്‍ കഴുകിക്കളഞ്ഞുതരാം. '<br />
വെളളവും ഒരു കഷണം കല്ലുമായി സാവിത്രി വരുന്നതുവരെ ഉണ്ണിക്കൃഷ്ണന് അതേ ഇരിപ്പിരുന്നു. കല്ലുകൊണ്ടുരച്ചുകഴുകി, വൃത്തിയായി കഴുകിയിട്ടും മഷിയുടെ പാടുകള്‍ മായാതെ നിന്നപ്പോള്‍ സാവിത്രി ഉണ്ണികൃഷ്ണന്റെ വിരല്‍ തന്റെ വായിലേക്കിട്ടു.<br />
'ഇനി പൂവ്വാതിരിക്കില്ല. ' നാവുകൊണ്ട് കൈവിരലില്‍ പതുക്കെ തടവി സാവിത്രി ചിരിച്ചു:<br />
'നോക്കിക്കോളു.'<br />
സാവിത്രി പറഞ്ഞത് സത്യമായിരുന്നു. കറമാഞ്ഞ ശുദ്ധമായ തന്റെ വിരലില്‍ നോക്കി ഉണ്ണികൃഷ്ണന് സാവിത്രിയെ കെട്ടിപ്പിടിച്ചു: 'അച്ഛനെ ഇങ്ങോട്ട് കൊണ്ടുവന്നാലോ?' സാവിത്രിയുടെ ചുമലില്‍ നിന്നും തലയെടുക്കാതെതന്നെ നിന്ന് ഉണ്ണിക്കൃഷ്ണന് തന്നോടെന്ന പോലെ പറഞ്ഞു: 'പാവം അവിടെ ഒറ്റയ്ക്കാണ്.'<br />
'അങ്ങനെ തന്നെയാണ് വേണ്ടത്.' ഉണ്ണിക്കൃഷ്ണനെ മേലില്‍ നിന്ന് അടര്‍ത്തി വേഷ്ടി ശരിക്കിട്ട് സാവിത്രി ഉണ്ണിക്കൃഷ്ണനെ കസേരയില്‍ പിടിച്ചിരുത്തി.<br />
'തളളയില്ലാതെ ഇത്രയും പോരിച്ചു. ഒന്നിനോളമാക്കിവിട്ടു. നമുക്ക് നമ്മുടെ കുട്ടനെപ്പോലെയല്ലേ അച്ഛന് നിങ്ങളും? പക്ഷേ, ഒന്നേ ഉളളു. അച്ഛന്റെ മുമ്പില്‍, ദാ, ഇതുപോലെ, കൈയിലെ മഷി കഴുകിക്കളയാനൊന്നും എന്നോട് പറയരുത്. എനിക്കു നാണമാവും. അതുപോലെ തന്നെ നിങ്ങള്‍ക്കെത്ര ഇഷ്ടമല്ലെങ്കിലും ശരി, അച്ഛനോടിപ്രായത്തില് കുഴമ്പുതേച്ച് നടക്കരുതെന്നും പറയരുത്. നിങ്ങള്‍ അടുക്കളയ്ക്കുള്ളില്‍ കിടന്നോളു. മണം അധികം അങ്ങോട്ടു വരില്ലല്ലോ. ഞാനും കുട്ടികളും.... '<br />
'വരിക്കപ്ലാവ് വീണൂന്ന് അച്ഛനെഴുതീരിക്കുന്നു.'<br />
'വീട് വില്‍ക്കാനൊന്നും വലിയ വിഷമം ഉണ്ടാവില്ല.' സാവിത്രി പറഞ്ഞു:<br />
'നാട്ടില്‍ നിങ്ങള്‍ക്ക് രണ്ടു ദിവസം നില്ക്കണമെങ്കില് എന്റെ അമ്മ ഉണ്ടല്ലോ. കുട്ട്യോള് നാട് മറക്കാണ്ടെയും കഴിയും.'<br />
'വരിക്കപ്ലാവ് ഞാനും അച്ഛനും കൂടി വച്ചതായിരുന്നു.'<br />
'മഴേം കാററും വല്ലാണ്ടെ വന്നിട്ടുണ്ടാവും? ' സാവിത്രി പറഞ്ഞു.<br />
'കുറച്ചുറങ്ങിക്കോളൂ. ഈ ചൂടത്തിങ്ങനെ നടന്നാല്‍ ആരാ ക്ഷീണിക്കാണ്ടിരിക്ക്യാ? കത്ത് ഞാന്‍ പിന്നെ വായിച്ചോളാം.' ഷര്‍ട്ടിന്റെ പോക്കററില്‍ നിന്നും കത്തെടുത്ത് സാവിത്രി അകത്തേക്കു പോകുമ്പോള്‍ കൈയ്യില്‍ മഷി പുരണ്ടില്ല എന്നത് ഉണ്ണിക്കൃഷ്ണന് ആശ്ചര്യത്തോടെ കണ്ടു. 'അല്ലെങ്കില്‍,' സാവിത്രി പറഞ്ഞു:<br />
'ആശ മോളെ നിങ്ങളുടെ കൂടെ കിടത്താം. അച്ഛന്റെ ചുമ കുട്ട്യോള്‍ക്ക് കിട്ടാതിരിക്കാന്‍ അതാ നന്നാവാ. '<br />
എന്തെന്നില്ലാത്ത ആശ്വാസത്തോടെ, സാവിത്രി കൈക്കഴുകി. കറ മാഞ്ഞുപോയ കൈയ്യില്‍ വീണ്ടും നോക്കിക്കിടന്ന് ഉണ്ണിക്കൃഷ്ണന് അറിയാതെ ഉറങ്ങിപ്പോയി. ഉറങ്ങിയാല്‍ എപ്പോഴും സ്വപ്നം കാണുന്ന പതിവുണ്ടായിരുന്നു ഉണ്ണിക്കൃഷണന്. ഇത്തവണ അമ്മയുടെ ആളിക്കത്തുന്ന ചിതയുടെ അരികില്‍ താനും അച്ഛനും നില്‍ക്കുന്നതാണ് ഉണ്ണിക്കൃഷ്ണന് കണ്ടത്. അച്ഛന് തന്നെ ചേര്‍ത്തു പിടിച്ചിരുന്നത് കാരണം കുട്ടിയായ തന്റെ കവിള് അച്ഛന്റെ നഗ്നമായ വയറ്റത്താണ് മുട്ടിയിരുന്നത്. 'ഇനിയും നമ്മള് രണ്ടാളില്ല്യേഡോ' ചിതയിലേക്കു നോക്കി തന്റെ തല അമര്‍ത്തിത്തടവി അച്ഛന് പറഞ്ഞു.<br />
അച്ഛന്റെ തടവലോടെ ഉണ്ണികൃഷ്ണന്റെ തലമുടി മുഴുവന്‍ നരച്ചു പോയി. ചിതയ്ക്കപ്പുറത്ത്, തെങ്ങിന് ചുവട്ടിലിരുന്ന് കരിപ്പാത്രങ്ങള്‍ തേക്കുന്ന സാവിത്രിയുടെ കൈവിരലുകളില്‍ എത്ര തേച്ചിട്ടും കരിപുരണ്ടില്ല. അച്ഛന് അമ്പലക്കുളത്തില്‍നിന്നും നീന്തിപ്പോയി. പറിച്ചുതന്ന താമരമൊട്ടുകളെപ്പോലെ സാവിത്രിയുടെ വിരലുകള്‍ കരിക്കുമുകളില്‍ പാറി. ഉണ്ണിക്കൃഷ്ണന് ഒരു ചിരിയോടെ, ചെമ്പുപാത്രത്തിന്റെ മൂട്ടിലെ കരി കൈയിലാക്കി അച്ഛന്റെ മേലില്‍ തേക്കാന്‍ ഓടി. ആളുന്ന തീനാളങ്ങള്‍ക്കു പിന്നില്‍ അച്ഛന് ഒരു പൊട്ടിച്ചിരിയോടെ കുതറി മാറി. അതോടെ, ചിതയില്‍ നിന്നും ചീറ്റിത്തെറിച്ച ഒരു കരിഞ്ഞ കൊളളി തന്റെ നേരെ വരുന്നത്ക് ഉണ്ണിക്കൃഷ്ണന് ഒരു നിലവിളിയോടെ കണ്ണുപൊത്തി.<br />
കണ്ണുതുറന്നപ്പോള്‍, ഇരുട്ടില്‍ ചുമകൊണ്ട് ബുദ്ധിമുട്ടുന്ന ആശയുടെ നെഞ്ചുഴിഞ്ഞുകൊടുക്കുകയായിരുന്നു സാവിത്രി. ആശയുടെ ഞരങ്ങല്‍ ഇരുട്ടില്‍ കരിഞ്ഞകൊളളികള്പോലെ ചിതറി.<br />
'ഞാന്‍ കിടന്നില്ല.' സാവിത്രി പറഞ്ഞു: 'ആശയ്ക്കൊട്ടും വയ്യ.'<br />
'ആരാ ഇവിടെ കുഴമ്പുതേച്ചിരിക്കുന്നത്? ' പകുതിയുറക്കത്തില്‍. വിയര്‍പ്പില്‍ ഉണ്ണിക്കൃഷ്ണന് ദേഷ്യപ്പെട്ടു: 'ശ്വാസം മുട്ടീട്ടു വയ്യ.'<br />
'ഒരാളൂല്യ. ' സാവിത്രി പറഞ്ഞു; 'കാലും കൈയ്യും കുടഞ്ഞു പൊളിച്ചിട്ടും ഉണ്ണ്യേട്ടന് ഇഷ്ടല്ലല്ലോ എന്നു വിചാരിച്ച് ഞാന്‍ കുഴമ്പുതൊട്ടില്ല.'<br />
തന്റെ മനസ്സില്‍ ഒരു ചിതയുടെ ഓര്‍മ്മയേ ഇല്ലല്ലോ എന്നദ്ഭുതപ്പെട്ട് ഉണ്ണിക്കൃഷ്ണന് വീണ്ടും ഉറക്കത്തിലേക്ക് വഴുതി. ഉണരുമ്പോള്‍ വീട് നിശ്ശബ്ദമാണ്. മകന് സ്കൂളില്‍ പോയിക്കഴിഞ്ഞിരുന്നു.<br />
'ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു.' സാവിത്രി പറഞ്ഞു: 'വിളിച്ചപ്പോള്‍ ഉണര്ന്നതൂല്ല്യ.'<br />
പുറത്തെ റോഡ് രാവിലത്തെ തിരക്കൊഴിഞ്ഞ് വിജനമായിക്കഴിഞ്ഞു. ചൂടേറുന്ന ഉച്ചവെയിലിലേക്കു നോക്കി ഉണ്ണിക്കൃഷ്ണന് ജനാലക്കല്‍ വെറുതെനിന്നു. പിന്നെ, നിത്യവൃത്തികളില്‍ മുഴുകെ, വൈകുന്നേരം തന്റെ സുഹൃത്ത് രാധാകൃഷ്ണനെ കാണണമെന്ന് ഉണ്ണിക്കൃഷ്ണന് തീരുമാനിച്ചു. രാധാകൃഷ്ണന് എപ്പോഴും എല്ലാം വേഗം മനസ്സിലാകും.<br />
'കത്ത്.' ഉണ്ണിക്കൃഷ്ണനെ കണ്ടതും രാധാകൃഷ്ണന് കത്തെടുത്ത് നീട്ടി.<br />
'അച്ഛന്റെ തന്നെ?'<br />
'താന്‍ ധൃതിയിലല്ലല്ലോ.' കത്തുതൊടാതെ കൈ രണ്ടും പോക്കറ്റിലിട്ട് ഉണ്ണിക്കൃഷ്ണന് ചോദിച്ചു: 'നമ്മുക്കൊന്നു നടന്നിട്ടുവരാം.'<br />
'പാര്‍ക്കിലെ ബെഞ്ചിലിരുന്ന് രാധാകൃഷ്ണന് കത്തു വീണ്ടും ഉണ്ണിക്കൃഷ്ണനു നീട്ടി.'<br />
'താന്‍ തന്നെ വായിക്കാം.' ഉണ്ണിക്കൃഷ്ണന് പറഞ്ഞു. എന്നിട്ട് ഞാനെന്താ വേണ്ടതെന്ന് കത്തു വായിച്ചിട്ട് ഒന്നു പറഞ്ഞു തരാം.<br />
ഉണ്ണിക്ക്, 'ഇന്നലെ കോലായ ഇടിഞ്ഞു.' രാധാകൃഷ്ണന് വായിച്ചു. 'നിനക്ക് സുഖം എന്നു വിചാരിക്കുന്നു. സാവിത്രിയുടെ ദേഹം നോക്കണം. ശമ്പളം സൂക്ഷിച്ച് ചെലവാക്കണം. ഡോക്ടര്‍ പറഞ്ഞത് കാലിന് ഓപ്പറേഷന് വേണമെന്നാണ്. പത്തു ദിവസം നാട്ടില്‍ വന്നാല്‍ കുട്ടികള്‍ക്ക് ധാരാളം മാങ്ങ തിന്നാം. തെക്കേത്തൊടിയിലെ വേലി പൊളിഞ്ഞത് രാമന് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. വരും കാലത്തേക്ക് നാലു കാശ് സാമ്പാദിച്ചു വെയ്ക്കേണ്ടത് ഇപ്പോഴാണ്. ഇനി എല്ലാം ദൈവഹിതം. എന്റെ കമ്പിളി എലി കടിച്ചുപോയി.<br />
'ഇനി പറയാം.' ഉണ്ണിക്കൃഷ്ണന് കൈ പോക്കറ്റില്‍ നിന്നെടുക്കാതെ തന്നെ പറഞ്ഞു: 'ഞാനെന്താ വേണ്ടത്? '<br />
'ഞാന്‍ പറയേണ്ടത് പറഞ്ഞു: ' രാധാകൃഷ്ണന് കാല്ച്ചുവട്ടിലേക്ക് നോക്കി പുല്ലില്‍ കുത്തിവരച്ചു. 'തന്നെപ്പറ്റി തന്റെ മകനാണ് ഇങ്ങനെ, ആലോചിക്കുന്നതെങ്കിലോ? '<br />
ഇരിക്കുന്ന ബെഞ്ചില്‍ തിളച്ച വെള്ളം പരന്നപോലെ ഉണ്ണിക്കൃഷ്ണന് ഞെട്ടി.<br />
'എടോ, പക്ഷേ....' ഉണ്ണികൃഷ്ണന് വിക്കി. 'എന്നിട്ട് താനോ...'<br />
'എത്ത്യേന്റെ പിറ്റദിവസം, എന്റെ മകന്റെ ഡിസ്കോ സംഗീതം അച്ഛന് പുറത്തേക്കെറിയും. രാധാകൃഷ്ണന് തലയുയര്‍ത്താതെ പറഞ്ഞു.<br />
'മകന് ഞാന്‍ പറഞ്ഞാല്‍ കേള്ക്കണപ്രായം തെറ്റി. തല്ലി പുറത്തു കളയാന്‍ പറ്റണ പ്രായവും അല്ല. ഉണ്ണിക്കൃഷ്ണന് അതാലോചിക്കണ് കൂടിയില്ല.' സാവിത്രിയുടെ കാലിലെ വിള്ളലുകള്‍ കിടപ്പുമുറിയുടെ ചുമരു മുഴുവന്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഉണ്ണികൃഷ്ണന് ഏറെക്കുറെ തന്നോടെന്നപോലെതന്നെ പറഞ്ഞു: രാവിലെ എഴുന്നേറ്റു പോകുമ്പോള്‍ ഓരോന്നോരോന്നായി സാവിത്രി ചുമരില്‍ ഒട്ടിച്ചു വയ്ക്കും. പിന്നെ രാത്രി, മേല്കഴുകി കിടക്കാന്‍ വരുമ്പോള്‍ അതെല്ലാം കാല്ക്കുതിയിലും വണ്ണയിലും തുടയിലും ഒക്കെയായി ഏറ്റുവാങ്ങും. ചിതലുകള്‍പോലെ ഇത്രയുംവിളളലുകള് ചുററും ചുമരില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ കണ്ണടക്കാന്‍ സാവിത്രിക്ക് പേടിയാണെത്രെ. ഉറങ്ങുമ്പോള്‍ സ്വന്തം വിളളലുകള്‍ കൂടെ ഉണ്ടാവുന്നതാണ് ശരിയെന്നാണ് സാവിത്രി പറയാറ്.<br />
'ഇതൊക്കെ പറഞ്ഞു മാറ്റാവുന്നതേയുളളൂ എന്നാണ് എനിക്ക് തോന്നുന്നത്.'<br />
രാധാകൃഷ്ണന് പുല്ത്തലപ്പില്നിന്നും കണ്ണെടുക്കാതെ പറഞ്ഞു: 'സാവിത്രിക്ക് പ്രായമായി, നിങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കാതെ വയ്യ. പക്ഷേ, എന്റെ മകന്.'<br />
സാവിത്രിക്ക് ഈ സ്വഭാവം കിട്ടിയത് അവളുടെ അമ്മയില്‍ നിന്നായിരിക്കണം. വൈകുന്നേരത്തെ ഇളം വെയിലിലൂടെ വീട്ടിലേക്ക് തിരിഞ്ഞുനടക്കുമ്പേള് ഉണ്ണിക്കൃഷ്ണന് ഓര്‍ത്തു. മരത്തില്‍നിന്ന് വീണ് എല്ലൊടിഞ്ഞ് ആറുകൊല്ലത്തിലധികം ശവംപോലെ കിടന്ന അച്ഛനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് അതുണ്ടായത്. അച്ഛന്റെ മലമൂത്രങ്ങള്‍ നിറഞ്ഞ തുണികള്‍ കഴുകി വൃത്തിയാക്കി വരുമ്പോള്‍ സാവിത്രിയുടെ അമ്മ തൊടിയില്‍ ഛര്‍ദ്ദിച്ചു. വായ എത്രപ്പൊത്തിപ്പിടിച്ചിട്ടും പൊട്ടിപുറത്തേക്കൊഴുകിയ അതിനെ പരിഭ്രമത്തോടെ, തന്റെ മനസ്സിനെ എന്ന പോലെ അമ്മ ആരും കാണാതെ മണ്ണിട്ടുമൂടുന്നത് പക്ഷേ, തറവാട്ടിലെ ശാന്തിക്കാരന് നമ്പൂതിരി കണ്ടു.<br />
'സാരല്ല്യ' തിരുമേനി പറഞ്ഞു: 'തെക്കേത്തൊടിയിലെ പുളിമരത്തിന്റെ ചുവട്ടിലെ മണ്ണ് ജപിച്ച് സേവിച്ചാല്‍ മതി.'<br />
രണ്ടാഴ്ച്ച കൊണ്ട് സാവിത്രിയുടെ അച്ഛന്റെ ശരീരം വളക്കൂറുളള മണ്ണ് തിന്ന് തടിച്ചു.<br />
'ഇപ്പൊ ഒരു സുഖം തോന്നുന്നൂ. ' അച്ഛന് പറഞ്ഞത്രെ.<br />
'തിരുമേനിയെ, ' അചഛന്റെ നെററി തടവിക്കൊടുത്ത് അമ്മ പതുക്കെപറഞ്ഞു. 'ദൈവം കാക്കട്ടെ.'<br />
സാവിത്രിയുടെ അമ്മയുടെ നഖങ്ങള്‍ വളരാന്‍ തുടങ്ങിയതെപ്പോഴാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. നഖങ്ങള്‍ അതിവേഗം വളരാന്‍ തുടങ്ങിയതോടെ അവയില്‍ ഏറെ ചളി നിറഞ്ഞു. വീട്ടിലെ കുളക്കടവില്‍ നിന്ന് അമ്മ അത് പരിഭ്രമത്തോടെ വീണ്ടും വീണ്ടും ഒലമ്പിക്കഴുകി.<br />
<span class="Apple-tab-span" style="white-space: pre;"> </span>'വളക്കൂറുളള മണ്ണു മന്തിയിട്ടാവണം, തിരുമേനി അമ്മയുടെ നഖങ്ങളില്‍ തലോടി പറഞ്ഞു:<br />
<span class="Apple-tab-span" style="white-space: pre;"> </span>'വളരുമ്പോള്‍ അത് വെട്ടിക്കളഞ്ഞേക്കൂ.'<br />
<span class="Apple-tab-span" style="white-space: pre;"> </span>'ഞാനുംപോയാല്‍' കുളക്കടവിലെ ഇരുട്ടിലേക്ക് ചാരിനിന്ന് അമ്മ കരഞ്ഞു:<br />
<span class="Apple-tab-span" style="white-space: pre;"> </span>'ഈ തുണി ആരാ ഒന്നു തൊട്ാ? ' എത്തന്നോളം എത്തട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന.'<br />
എത്ര വെട്ടിയിട്ടും നിറുത്താതെ വളരുന്ന നഖങ്ങള്‍ കൊണ്ട് സ്വന്തം മാറും മുഖവും അമ്മ മാന്തിപ്പൊളിച്ചത് അച്ഛന് മരിച്ചിട്ടും കുറെക്കഴിഞ്ഞാണ്. അന്ന് കുളക്കടവില്‍ അമ്മയുടെ തൊട്ടടുത്ത് വെളളത്തിലേക്കും നോക്കി മിാതിരുന്ന തിരുമേനി ജനാലയ്ക്കല്‍ നിന്നെത്തിനോക്കിയ സാവിത്രിയെ കണ്ടില്ല. അമ്മയുടെ ചോര തട്ടിച്ചുവന്ന തന്റെ പൂണൂലില്‍ തിരുപ്പിടിച്ചതല്ലാതെ അമ്മയോട് ഒന്നും പറഞ്ഞുമില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>പക്ഷേ, നഖങ്ങളുടെ നീളം കാരണം അമ്മയുടെ കൈപ്പടം തൊടാന്‍ തിരുമേനിക്കടക്കം വല്ലാതെ ബുദ്ധിമുട്ടായി. മുഖത്തെ പാടുകള്‍ ഏറെ വികൃതമായതോടെ, അതിന്റെ അഭംഗിയില്‍ തിരുമേനി നാടുവിട്ടു. ജപിച്ചൂതിയ മണ്ണ് കൃത്യസമയങ്ങളില്‍ കൊടുക്കാന്‍ അമ്മ എപ്പോഴും അടുത്തുായിരുന്നതിനാല് മരിക്കുമ്പോള്‍ അച്ഛന് വളരെ ശാന്തനായിരുന്നുവത്രെ.<br />
<span class="Apple-tab-span" style="white-space: pre;"> </span>'അമ്മയുടെ മുഖത്തെ പാടുകള്‍ കാണുമ്പോള്‍, ' സാവിത്രി പറയും: എനിക്ക് നിങ്ങളുടെ അച്ഛനെ ആണ് ഓര്‍മ്മവരാറ്.'<br />
<span class="Apple-tab-span" style="white-space: pre;"> </span>വിജനമായ റോഡിലൂടെ ഉണ്ണിക്കൃഷ്ണന് പലവുരു നടന്നു. മങ്ങിയ ഒരു കോടിത്തുണിക്കഷണം പോലെ സന്ധ്യ ഉണ്ണിക്കൃഷ്ണനു മുന്നില്‍ പരന്നു കിടന്നു. അവസാനം അത്രനേരവും തനിക്കൊപ്പം നടന്ന നിശ്ശബ്ദതയുടെകൂടെ വീട്ടിലെത്തിയപ്പോള്‍ രാത്രി നല്ല പോലെ ഇരുട്ടിയിരുന്നു. സാവിത്രിയും കുട്ടികളും ഉറക്കമായിരിക്കണം. വാതില്‍ തുറന്ന്, പുറത്തും അകത്തും ഉളള ഇരുട്ടിനു നടുവില്‍ ഉണ്ണിക്കൃഷ്ണന് ഒരു നിമിഷംകൂടി നിന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>കുതിയിലും കാല്‍വണ്ണയിലും ഒക്കെ നിറയെ വിളളലുകളുമായി സാധാരണപോലെ സാവിത്രി ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയിരുന്നത്. തലയണയ്ക്കുമീതെവച്ച കൈത്തയില്‍ ബോണസ് കിട്ടിയപ്പോള്‍ മേടിച്ചു കൊടുത്ത സ്വര്‍ണ്ണവള ഒരു പൊളളല്പോലെ കിടന്നു. ഉണ്ണികൃഷ്ണന് സാവിത്രിയെ കുറച്ചുനേരം നോക്കി. പിന്നെ സാവിത്രിയെ ഉണര്‍ത്താതെ, സാവിത്രിയുടെ കൈകള്‍ എത്ര മെലിഞ്ഞതാണെന്നോര്ത്തുകൊണ്ട് ഉണ്ണിക്കൃഷ്ണന് ആ വള ഊരിയെടുത്തു. കൂട്ടത്തില്‍ സാവിത്രി മേലിലേക്ക് കാലെടുത്തുവെച്ച് ഉറങ്ങുന്ന ആശയുടെ കഴുത്തിലെ മാലയും ഊരി. ചെറിയ കുട്ടികള്‍ ആഭരണങ്ങള്‍ ധരിക്കുന്നത് എത്ര അപകടമാണെന്ന് സാവിത്രിയോടെപ്പോഴും ഉണ്ണിക്കൃഷ്ണന് പറയാറുളളതാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>'അച്ഛന് ഉടനെ ഒരു കമ്പിളി വാങ്ങണം' മണിയോര്‍ഡര്‍ ഫോറത്തില്‍ ഉണ്ണിക്കൃഷ്ണനെഴുതി. ഇടനാഴിയിലെ ബള്‍ബും, കുഴമ്പും, വേലിക്കുളള മുളളും, തിണ്ണകെട്ടാനുള്ള സിമന്റും ഇതുകൊണ്ട് വാങ്ങിക്കോളൂ. ഉടനെ ഞാനിനിയും പണം അയച്ചുതരുന്നുണ്ട്. കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം ഉണ്ണിക്കൃഷ്ണന് സാവിത്രിക്കും മക്കള്‍ക്കും സുഖം തന്നെയെന്നും ലീവ് കിട്ടിയാലുടന്‍ വരുന്നുണ്ടെന്നും കൂടി എഴുതി ചേര്‍ത്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതും മണിയോഡര്‍ അയക്കാന്‍ വരിനിന്നതും കാരണം ഉണ്ണിക്കൃഷ്ണന് വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനാല്‍ വാതിക്കല് തന്നെയും കാത്തുനിന്നിരുന്ന സാവിത്രിയുടെ ചുമലില്‍ പിടിച്ചാണ് ഉണ്ണിക്കൃഷ്ണന് അകത്തേക്കു കടന്നത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>'ഒന്ന് നാട്ടില്‍ പോയി പോന്നിരുന്നൂച്ചാല് ഇടനാഴിയിലെ ബള്‍ബ് നമുക്കുതന്നെ മേടിച്ച് ഇട്ടുകൊടുക്കാമായിരുന്നു.' കസേരയിലേക്ക് ഉണ്ണിക്കൃഷ്ണനെ പിടിച്ചിരുത്തുമ്പോള്‍ സാവിത്രി പറഞ്ഞു: 'ആ വള ഊരിയതോടെ, നോക്കൂ വിള്ളല്‍ പോയി, തേച്ചു കഴുകിയ കിണ്ണം പോലെയായി എന്റെ കാലും.'<br />
<span class="Apple-tab-span" style="white-space: pre;"> </span>കസേരയിലിരുന്നതും ഉറങ്ങിത്തുടങ്ങിയിരുന്ന ഉണ്ണിക്കൃഷ്ണന് സാവിത്രി പറഞ്ഞത് കേട്ടതേയില്ല. തളര്‍ച്ചകൊണ്ട് ഗാഢനിദ്രയിലാ ഭര്‍ത്താവിനെ നോക്കിനില്‍ക്കെ, ഇനി ഇപ്പോള്‍ അദ്ദേഹത്തെ ഉടനെ വിളിച്ചു പറയുകയാണൊ വേണ്ടതെന്ന് സാവിത്രിക്ക് വീണ്ടും സംശയമായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>'സത്യത്തില്‍, തന്റെ അച്ഛനെപ്പോലെതന്നെ, ഇത്ര പെട്ടെന്ന് മരിക്കുമെന്ന് ഉണ്ണ്യേട്ടന്റെ അച്ഛനും വിചാരിച്ചിരിക്കയില്ല. അച്ഛന്റെ ആയുസ്സ് എണ്പത്തിമൂന്നാണെന്ന് ഉണ്ണ്യേട്ടനും പേര്‍ത്തുംപേര്‍ത്തും പറയാറുള്ളതാണ്.' ഉണ്ണ്യേട്ടന്റെ തലയ്ക്കുകീഴെ തലയണ വച്ചുകൊടുത്ത് നേരെ കിടത്തി സാവിത്രി ഓര്‍ത്തു: ഒരു പക്ഷേ, ഉണ്ണ്യേട്ടനു തെറ്റിയത് അച്ഛന്റെ വയസ്സ് കണക്ക് കൂട്ടിയതിലാവണം.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-84260058982763260672015-06-23T13:49:00.002+05:302015-06-23T13:49:21.934+05:30പൗരധര്‍മ്മവും ഫിസിക്സ് പ്രാക്ടിക്കല്‍സും<div dir="ltr" style="text-align: left;" trbidi="on">
ഒരു നഗരത്തിന്റെ, കുറച്ചൊക്കെ സിവിലൈസ്ഡ് എന്നു വിളിക്കാവുന്ന ഒരു ഭാഗത്ത് ജീവിക്കുന്നതുകൊാവണം ഞങ്ങളില്‍ പലരും ഒരു പുലിക്കുട്ടിയെ കിരുന്നില്ല. ഞങ്ങളുടെ കെട്ടിടത്തിലും അതിനുചുറ്റുമുള്ള പ്രദേശങ്ങളിലും ഒരു പുലിക്കുട്ടി അലയുന്നു എന്നു കേട്ടപ്പോള്‍ അത്രയേറെ കൗതുകം തോന്നാന്‍ അതായിരുന്നു കാരണം. പുലിക്കുട്ടിയെ നേരില്ക്കവരെ ആരേയും ഞങ്ങള്‍ കില്ല. പക്ഷേ, നേരില്‍ കതുമാത്രം വിശ്വസിക്കാന്‍ തുടങ്ങിയാല്‍ ദൈവത്തെവരെ നമുക്ക് തള്ളിപ്പറയേിവരും. അതു മാത്രമല്ല, ഗണേശ് ഭട്ടിനാവട്ടെ, ശര്‍മ്മയ്ക്കാവട്ടെ, ഒരു പുലിക്കുട്ടിയുടെ നുണക്കഥ പ്രചരിപ്പിക്കേ ആവശ്യവും ഉായിരുന്നില്ല. രുദ്രാക്ഷംപോലെ ചുവന്ന പാടുകള്‍ ചിതറിയ പുറം തോലുമായാണ് പുലി പ്രത്യക്ഷപ്പെട്ടതെന്ന് കവര്‍ പറഞ്ഞപ്പോള്‍ ഗണേശ് ഭട്ട് കൈകൂപ്പി. നഗരത്തില്‍ കാറ്റും വെളിച്ചവും വേത്ര കടക്കാത്ത ഇടുങ്ങിയ മുറികളില്‍ ഞെരുങ്ങി, വെയിലത്തു ണക്കാന്‍ ഇടയ്ക്കുപോലും സമയം കിട്ടാത്ത കരിംപായല് പിടിച്ച മനസ്സുകളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് പുലിക്കഥ കുളിര്‍കാറ്റുപോലെ ഉന്മേഷം നല്കി.<br />
<span class="Apple-tab-span" style="white-space: pre;"> </span>''കലിയുഗത്തില്‍ ഇത്തരമൊരു പുലിയുടെ പുറത്താവും ഭഗവാന് അവതരിക്കുന്നത്.'' കഥ കേള്‍ക്കാന്‍ ഗണേശ് ഭട്ടിനു ചുറ്റും കൂടിയ ഞങ്ങളോട് അദ്ദേഹം പറഞ്ഞു. ''അനീതിയും അസത്യവും അതിരുകടക്കുന്ന ഇക്കാലത്ത് അജ്ഞരായ മനുഷ്യര്‍ക്ക് എന്തെങ്കിലും ഒരു നിമിത്തം കാണിച്ചു കൊടുത്താലെ പറ്റൂ എന്ന് ഭഗവാനും തോന്നിയിരിക്കണം. സ്വന്തം സൃഷ്ടികളാണല്ലോ അവര്‍.''<br />
<span class="Apple-tab-span" style="white-space: pre;"> </span>നിത്യനൈമിത്തികങ്ങളില്പ്പെട്ടുഴലുന്ന സാധാരണക്കാരായ ഞങ്ങള്‍ക്ക് അവതാരങ്ങളും അവരുടെ സിദ്ധികളും ഒക്കെ വലിയ കാര്യമായിരുന്നു. ഞങ്ങളുടെ മനസ്സു കാണുന്ന ഒരാളെ ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടും കുറെനാളായി. കാരണം ചൊടിയും ചുണയും കാര്യങ്ങള്‍ നടത്താന്‍ തന്റേടവുമുള്ള ഒരുത്തന് (ഒരുത്തി) രക്ഷയ്ക്കുങ്കില് അതൊരു സമാധാനമാണ്. കാശു കൊടുത്തു വാങ്ങിയ വീടും കുടിയും നിയമാനുസൃതമല്ലെന്നും വിധിയും ബുള്‍ഡോസറും ആയി എത്തുന്ന മുന്സിപ്പാലിറ്റിക്കാര്, കുറ്റവാളിക്കെതിരെ തെളിവു പറയാന്‍ ധൈര്യമില്ലാത്ത കോളണിയിലേക്കുള്ള കുടിജലം നിര്‍ത്തലാക്കുന്ന പോലീസുകാര്‍, വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന സ്വീവേജ് പൈപ്പുകളില്‍നിന്ന് നടവഴിയിലേക്ക് എന്നും ഏന്തിത്തുളുമ്പുന്ന അഴുക്കുവെളളം, മുററത്ത് ഒരു മുരിങ്ങ വയ്ക്കാന്‍ ഒന്നു കിളച്ചാല്‍ മരാമത്ത് ഹഫ്ത പിരിക്കാനെത്തുന്ന ലോക്കല്‍ ദാദമാര്, ഇവരൊക്കെ നിറഞ്ഞതാണ് ഞങ്ങളുടെ ദൈനംദിന ലോകം. ന്യായവാദങ്ങളോ തര്‍ക്കങ്ങളോ ഒക്കെ എന്നേ ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം നിര്‍ത്തിയിരുന്നു. ചോദിച്ചതു കൊടുത്ത് മിാതിരിക്കും. പോലീസില്ലേ എന്നാണ് ചോദ്യമെങ്കില്‍, അത്തരം എല്ലാ യൂണിഫോമുകളോടുമുളള അവജ്ഞ ഒരു റേഷ്യല്‍ മെമ്മറിയായി ഞങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിരുന്നു എന്നാണ് എനിക്കു തോന്നുന്ന ഉത്തരം. ഏതായാലും ഏതൊരു കാര്യത്തിനും ഞങ്ങളാരും പോലീസിനെ സമീപിക്കാറില്ല. അത്രയും പണവും മാനവും നഷ്ടം. ''നീതിയിലും സത്യത്തിലും പരമവിശ്വാസമുളള മേനോന്‍സാറു പോലും പറയും ''അതേതായാലും വേ.''<br />
പുലിക്കുട്ടിയില്നിന്നും ജഡാധാരിയിലേക്ക് സംഗതികള്‍ വളര്‍ന്നത് മെക്കാനിക് ശര്മ്മയിലൂടെയായിരുന്നു. രാമത്തെ ഷിഫ്ററ് കഴിഞ്ഞ് പാതിരയ്ക്ക് ഫാക്ടറിയില്‍നിന്നും മടങ്ങുന്ന ശര്‍മ്മ, കളള വാറ്റുകാര്‍ തമ്പടിച്ച അഴുക്കുചാലിനടുത്തെ ഇരുട്ടുമൂലയിലെത്തുമ്പോള് വാച്ചൂരി ബനിയനകത്തേക്കിട്ട് രാമനാമം ജപിക്കുകയാണത്രേ പതിവ്. അന്ന് കളളവാറ്റുകാരോ ചാലില്‍നിന്ന് വഴിയിലേക്കേന്തിയ അഴുക്കു വെളളമോ അവിടെ ഉായിരുന്നില്ല. പകരം വഴിമുട്ടി നിന്ന് കാററത്ത് പാറിപ്പറക്കുന്ന ഭീമാകാരമായ ഒരു ജഡയാണ് ശര്‍മ്മയെ എതിരേററത്. ചന്ദ്രക്കലയുടെ പ്രകാശത്തില്‍ മുക്കണ്ണിനു മുകളിലെ മൂവരക്കുറി വെളളി പോലെ തിളങ്ങി. നിന്ന നില്പില് രാമനാമം മറന്ന് ഓം ശിവായനമ എന്ന നിലവിളിയോടെ കാല്ക്കല് വീണുപോയ ശര്‍മ്മയുടെ കണ്ണില്‍ ചുവപ്പു പാടുകള്‍ ചിതറിയ പുലിക്കുട്ടി പെട്ടതപ്പോഴായിരുന്നു. വൃത്തികേടുകള്‍ നീക്കി ഓവുചാലിലൂടെ അഴുക്കുവെളളം കുലംകുത്തിയൊഴുകിയിരുന്നത്രെ. അതിനു മുകളില്‍ അലച്ചുയരുന്ന സുഗന്ധം നിറഞ്ഞ കാററിലാണ് ശര്‍മ്മ ആ അശരീരി കേട്ടത്. ''മുന്നോടിയും രക്ഷകനും ഞാനാകുന്നു.'' ശുദ്ധസംസ്കൃതത്തിലായിരുന്നു വചനം. ''എന്നെ പിന്തുടരുക.''<br />
കണ്ണുതുറക്കുമ്പോള്‍ വീട്ടുവാതില്ക്കല് പനിച്ചു പൊളളിക്കിടക്കുകയായിരുന്നു ശര്‍മ്മ. ''വല്ലാതെ പേടിച്ചിരിക്കുന്നു.' ശര്‍മ്മയുടെ നെററിയില്‍ വെളളം നനച്ച് തണുപ്പിച്ച് മേനോന്സാറ് പറഞ്ഞു. ''അര്ദ്ധരാത്രിക്കല്ലേ. മനസ്സ് പതുക്കെ പതുക്കെ തണുക്കന്നെ വേണം.''<br />
വിഭൂതി മുഖര്‍ജിയുടെ വീട്ടുവാതില്ക്കല് മൂവരയുളള തൊടുകുറികള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ അയല്‍വക്കക്കാരായ ഞങ്ങളൊക്കെ പരസ്പരം മുഖത്തോടുമുഖം നോക്കി. ഓപ്പറേഷന് സമയത്ത് ഡോക്ടര്‍ അശ്രദ്ധമൂലം നാപ്കിന് വയററിലിട്ട് തുന്നിക്കൂട്ടിയതിനുശേഷം നരകവേദന തിന്നുകയായിരുന്ന വിഭൂതി എല്ലാം മറന്ന് നിവര്‍ന്നിരുന്നു. മുന്നിലേക്കുറച്ച കണ്ണുകള്‍. കഴുത്തറക്കുന്ന ചികിത്സാഫീസ് വാങ്ങിയിരുന്ന അഹംഭാവിയായിരുന്ന ഡോ.പെട്ണേക്കര്‍, ധ്യാനത്തിലെന്നപോലെ അനക്കമറ്റിരുന്ന വിഭൂതിയുടെ കാല്ക്കല് വീണു. ''എന്താ ശിക്ഷ എന്നു വച്ചാല്‍ കല്പിക്കാം.'' വെളുത്ത സഫാരി സൂട്ടില് വിഭൂതിയുടെ വീട്ടിലെ മണ്‍നിലത്ത് പൊടിപറ്റുമെന്നതൊക്കെ മറന്ന് പെട്ണേക്കര്‍ വീും വീും തലമുട്ടിച്ചു. ''എത്ര പണമാണ് എന്നു വച്ചാല്‍ പറയാം. അടിയനവിടെ എത്തിച്ചോളാം.''<br />
<span class="Apple-tab-span" style="white-space: pre;"> </span>ജാതിയും മതവും ഭാഷകളും ഒന്നും വേര്‍തിരിക്കാത്ത നിതാന്തമായ ഒരാവേശത്തില്‍, പെട്ണേക്കറെപോലും മുട്ടുകുത്തിച്ച ശക്തിയെ ഓര്‍ത്ത് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു വിജേതാവിന്റെ ആള്‍ക്കൂട്ടം വായുവിലേക്ക് പൊക്കിപ്പിടിച്ച് ആര്പ്പുവിളിക്കുന്നതുപോലെയാണ് ഈ ശക്തിയെ ഞങ്ങള്‍ എതിരേറ്റത്. സന്മാര്ഗ്ഗത്തിന്റെയും സദാചാരത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സുഗന്ധംപോലെ ആ സാന്നിധ്യം ഞങ്ങളില്‍ പടര്‍ന്നു. ഭക്തിയുടെയും പ്രതീക്ഷയുടെയും ലഹരി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ സാവന്ത് പെട്ടെന്ന് വിറച്ച് കരയാന്‍ തുടങ്ങി. താന്‍ മഹാപാപിയാണെന്ന് വിലപിച്ചുകൊും മാപ്പിനിരന്നുകൊും സാവന്ത് വെറും മണ്ണിലുരുു. തൂപ്പുകാരന് മനോഹറിന്റെ എട്ടു വയസ്സുകാരി മകളെ പന്നിക്കൂട്ടിനടുത്തിട്ട് ബലാല്‍സംഗം ചെയ്തത് സാവന്തായിരുന്നു എന്ന ഞങ്ങളുടെ സംശയം അതോടെ ഉറപ്പായി. സാവന്ത് അത് നിഷേധിച്ചതുമില്ല. ശര്‍മ്മയും ഭട്ടും പിന്നെ ഒട്ടും വൈകിച്ചില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞുകിടന്ന ആര്‍ക്കും വോത്ത അമ്പലമണ്ഡപത്തിനു മുകളില്‍ പറക്കുന്ന ജഡയും തിളങ്ങുന്ന മുക്കണ്ണും സ്ഥലം പിടിച്ചു. മൂന്നു തൊടുകുറിയിട്ട പ്രതിപുരുഷന്മാര് മഞ്ഞ ബാന്‍ഡുകള്‍ കൈയില്‍ അണിഞ്ഞ് കലഹത്തിനും വഴക്കിനും മധ്യസ്ഥം പറഞ്ഞു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''തുളയ്ക്കുന്ന ആ നോട്ടം മേലില്‍ തട്ടിയാല്‍ ഒരു കുളിരുപോലെ വരും.''<br />
ഭട്ട് പറഞ്ഞു: ''നുണ പറയാന്‍ പോട്ടെ, ആലോചിക്കാന്‍ പോലും ധൈര്യം വരില്ല.''<br />
പ്രതിമ പണിയാനും മണ്ഡപം പുതുക്കി ദര്‍ശനത്തിനുള്ള ഹാളാക്കാനും പണം വെള്ളംപോലെ ഒഴുകി. അലയടിച്ചെത്തുന്ന അനീതിക്കും അക്രമത്തിനുമെതിരെ ഒരണകെട്ടുന്നതുപോലെയാണ് ഞങ്ങള്‍ക്ക് പലര്‍ക്കും തോന്നിയത്. ഞങ്ങള്‍ കയ്യയച്ചു സഹായിച്ചു. മണ്ഡപത്തിനു ചുറ്റുമുള്ള പൊതുസ്ഥലം അതിരിട്ട് തിരിച്ച് ഭക്തര്‍ക്ക് വെയില് കൊള്ളാതെ നില്‍ക്കാനുള്ള പന്തലിടാന്‍ മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മി.ജോഷി തയ്യാറെടുത്തപ്പോള്‍ പക്ഷേ, എനിക്ക് പേടി തോന്നി.<br />
''സ്കൂളിനനുവദിച്ച കളിസ്ഥലല്ലെ അത്?'' അവിടെ കുറ്റിയടിച്ച് വേലികെട്ടുന്നവരെ ക ഞാന്‍ അടുത്ത വീട്ടിലെ മീനാക്ഷി ടീച്ചറോട് ചോദിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അതെ പക്ഷേ, അതിലും നല്ല കാര്യത്തിനല്ലേ അത് ഉപയോഗിക്കാന്‍ പോണത്? ദൈവകാര്യത്തിലും വലിയൊരു കളിയുാേ? ''<br />
<span class="Apple-tab-span" style="white-space: pre;"> </span>''ടീച്ചറുടെ മുറ്റത്താവേിയിരുന്നു പന്തല്‍.'' കഴുത്തുവരെ വളര്‍ത്തിയ മുടിയില്‍ റബ്ബര്‍ബാന്‍ഡ് ഇറുക്കി ഇട്ടുകൊ് സാമുവല്‍ പെട്ടെന്നു പറഞ്ഞു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''ദൈവാണൊ കാശുമുടക്കി വാങ്ങിയ സ്വന്തം മുറ്റമാണൊ വലുത് എന്ന് അപ്പോ കാണായിരുന്നു.''<span class="Apple-tab-span" style="white-space: pre;"> </span>''എന്നാല്‍ എന്റെ ഭാഗ്യാന്ന് കരുതും. ദൈവം പിടിവാതിക്കലെത്തണത് ഭാഗ്യമല്ലെങ്കില്‍ പിന്നെ എന്താ? '' മീനാക്ഷി പറഞ്ഞു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദര്‍ശനത്തിന് ഒരിക്കലും കാണാറില്ലല്ലോ എന്ന പരിഭവവുമായി മഞ്ഞബാന്ഡുകള് വിതരണം ചെയ്യാനെത്തിയ അനുയായികളോട് സാമുവല്‍ പറഞ്ഞത്, ലോകം മുഴുവന്‍ ഇരുന്നിടത്തിരുന്ന് കാണാന്‍ കഴിയുന്ന ദൈവത്തിന് ഞാനിവിടെയായാലും എന്റെ മനസ്സും കൂടെ എന്നാണത്രേ. സാമുവല്‍ മഞ്ഞബാന്‍ഡ് വാങ്ങിയതുമില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അത് വോയിരുന്നു'' ഞാന്‍ പറഞ്ഞു. ''ആ മഞ്ഞ ബാന്‍ഡ് വീട്ടില്‍വാങ്ങി വച്ചതുകൊ് ഒന്നും നഷ്ടപ്പെടാനില്ല.''<br />
<span class="Apple-tab-span" style="white-space: pre;"> </span>''അങ്ങനെ എനിക്ക് തോന്ന?െ'' സാമുവലിന്റെ മുഖം വല്ലാതെ തുടുത്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''ആരും ഒരു മഞ്ഞബാന്‍ഡ് എന്റെ മനസ്സിനു മുകളില്‍ ഒട്ടിച്ചു വയ്ക്ക.''<br />
<span class="Apple-tab-span" style="white-space: pre;"> </span>ഭാഗ്യം വരുന്നു! സാമുവല്‍ കാര്‍ക്കിച്ചു തുപ്പി. ''വീട്ടുവാതില്ക്കലല്ലേ ദൈവം? എന്നിട്ടും ഇങ്ങനെ അലറിവിളിച്ചാലെ ജോഷിയുടെ മകള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ദൈവത്തിന് മനസ്സിലാവൂ? ചെവി കേള്‍ക്കില്ലേ ദൈവത്തിന്? ''<br />
<span class="Apple-tab-span" style="white-space: pre;"> </span>രുനാലു ദിവസമായി മണ്ഡപത്തില്‍നിന്നും നിര്‍ത്താതെ ഉയരുന്ന ലൗഡ്സ്പീക്കര്‍ ഭജനയെക്കുറിച്ചായിരുന്നു സാമുവല്‍ പറഞ്ഞത്. ജോഷിയുടെ മകളുടെ കല്യാണം പ്രമാണിച്ചാണ് അതെന്ന് മിസ്സിസ് മേനോന് പറഞ്ഞുതന്നിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''കണ്ണും ചെവിയും കേള്‍ക്കാനില്ലാതെ നരകിക്കണതല്ലേ ഭാഗ്യം!'' ഇന്നലെ ഓഫീസില്‍ നിന്നും വന്നെത്തുമ്പോള്‍ മൂന്നുനാലു കുഷനുകള്‍ ചെവിക്കുമേല്‍ അമര്‍ത്തിവച്ച് അസഹ്യതയോടെ ചുരുുകൂടുന്ന സൂരജിന്റെ ചിത്രമാണ് എന്റെ മനസ്സില്‍ പെട്ടെന്നു വന്നത്. <br />
<span class="Apple-tab-span" style="white-space: pre;"> </span>''രാവും പകലും കിടന്നുറങ്ങിയാല്‍ മതി.'' താന്‍ സൂരജിനുനേരെ ശുണ്ഠിയെടുത്തു. പരീക്ഷ തലേല്‍ക്കേറി. വിയര്‍പ്പു വെള്ളമാക്കിയിട്ടാണ് ഞാന്‍ നിന്നെ പഠിപ്പിക്കാനുള്ള കാശ് തെിക്കുന്നത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു. ഒരു ഇടത്തരം കുടുംബത്തില്‍പെട്ട എനിക്ക് കുട്ടികളുടെ പഠിപ്പ് അങ്ങനെ നിസ്സാരമാക്കി തള്ളിക്കളയാവുന്ന സംഗതിയായിരുന്നില്ല. പ്രൈവറ്റ് ട്യൂഷന്, കോച്ചിങ് ക്ലാസ്സ്, പോക്കുവരവ്, ശാപ്പാട് എല്ലാറ്റിനും കൂടി മാസം ഒരു നല്ല തുകവേണം. ശ്രദ്ധ വേയിടത്ത് നില്‍ക്കാനും ഓര്‍മ്മശക്തി ഉാവാനുമുള്ള മരുന്നും ഡോക്ടര്‍മാരും പുറമേ. പന്ത്രാം ക്ലാസ്സില്‍ പഠിക്കുന്ന സൂരജിന് ഒരുമാര്‍ക്കു കുറഞ്ഞാല്‍ ചിലപ്പോള്‍ ഈ ചെലവാക്കിയ ആയിരങ്ങളാണ് വെള്ളത്തിലാവുക. കുട്ടികളുടെ ടെന്‍ഷനും നിരാശയും ഡൊണേഷന്‍ വേവലാതിയും ഡിപ്രഷനും വേറെ. കഴിഞ്ഞ പരീക്ഷയില്‍ 1 മ്മ മാര്‍ക്കു കുറഞ്ഞ് സീറ്റു നഷ്ടപ്പെട്ട ഡോ. റാവുവിന്റെ മകള്‍ ഇപ്പോഴും പ്രാന്തിയെപോലെ വീട്ടിനുളില്‍ വാതിലടച്ചിരിപ്പാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്റെ വയര്‍ ഒന്നാകെ കാളി.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അമ്മയ്ക്ക് കേള്ക്കാനില്ലെ ഈ ബഹളം?'' സൂരജ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. ''എങ്ങനെ പഠിക്കാനാണിവിടെ?'' ജനലുകളും വാതിലുകളും പഴുതില്ലാതെ സൂരജ് കൊട്ടിയടച്ചിട്ടും ലൗഡ് സ്പീക്കറിലൂടെ അലതല്ലിയ ഭജന മുറിയില്‍ മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു എന്നത് താനപ്പോഴാണ് ശ്രദ്ധിച്ചത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അകലെയുള്ള പാര്‍ക്കില്‍ പോയിരിക്കുകയാണ് ഒരു വഴി.'' ഒരു വലിയ കഷ്ണം പഞ്ഞി സൂരജിന്റെയും എന്റെയും ചെവിയില്‍ തിരുകി ഞാന്‍ സ്വയം പറഞ്ഞു: ''അല്ലെങ്കില്‍ അറ്റകൈയിന് സരിതയുടെ വീട്ടില്‍ പോകാം.''<br />
<span class="Apple-tab-span" style="white-space: pre;"> </span>''അമ്മയെ ഇന്നു വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. '' നീ മുടിയില്‍ നിന്നു കൈയെടുത്ത് സാമുവല്‍ മുഖം അമര്‍ത്തിത്തുടച്ചു. വാതില്ക്കല് നിന്നു. ''ജോഷി വരട്ടെ. ഇതൊന്ന് നിര്‍ത്താന്‍ പറ്റുമോ എന്ന് നോക്കണമല്ലോ.''<br />
<span class="Apple-tab-span" style="white-space: pre;"> </span>നാലു ദിവസം കഴിഞ്ഞാല്‍ സൂരജിന്റെ പരീക്ഷയായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>''ജോഷിയോട് ഞാന്‍ പറഞ്ഞുനോക്കാം.'' ഞാന്‍ അനുനയത്തില്‍ സാമുവലിനോട് പറഞ്ഞു: ''സാമുവല്‍ അമ്മയുടെ അടുത്തിരുന്നാല്‍ മതി.'' സാമുവലിന്റെ അമ്മ ഹൃദ്രോഗിയായിരുന്നു. ആശുപത്രിയില്‍നിന്നും ഇവിടേക്കാണ് വരുന്നതെങ്കില്‍ ഉറക്കം തീരെ ശരിയാവില്ല. സാമുവലിന്റെ ടെന്‍ഷന്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. സാമുവല്‍ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>സാമുവലും ജോഷിയും കൂട്ടിമുട്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയുകയേയുള്ളൂ എന്നെനിക്ക് തീര്‍ച്ചയായിരുന്നു. സാമുവലിന് മൂക്കത്താണ് ശുണ്ഠി. രും കല്പിച്ച് ജോഷിയെ കുകളയാമെന്നു വച്ചത് അതുകൊാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ജോഷിയുടെ കാര്‍ വരുന്നതുവരെ താന്‍ ജനാലയ്ക്കല്‍ തന്നെ നിന്നു. കാര്‍ വന്നത് വളരെ വൈകിയാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അതും ഒരു സ്ത്രീ! ''<br />
''മകനു് കൂടെ.' സൂരജിനെ മുന്നിലേക്കു നീക്കി ഒരു വിശദീകരണംപോലെയാണ് താനതു പറഞ്ഞത്. പറഞ്ഞുകഴിഞ്ഞതും അതിലെ സ്വയം നീതീകരിക്കാനുള്ള ത്വര എന്നെത്തന്നെ അറപ്പിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''സൂരജിന് പരീക്ഷയാണ്.'' ജളത മറച്ചുവയ്ക്കാന്‍ ഞാന്‍ എന്റെ ശബ്ദം കടുപ്പിച്ചു. അല്ലെങ്കില്‍ത്തന്നെയും രോഗികളു്. ചെയ്യാന്‍ മറ്റു കാര്യങ്ങളും മറ്റുള്ളവര്‍ക്കുമില്ലേ? മൂന്നുനാലു ദിവസമായി ഈ ബഹളം...''<br />
<span class="Apple-tab-span" style="white-space: pre;"> </span>''ഇതൊരു കല്യാണവീടാണ്. പാട്ടും ഭജനയും ബഹളവും ഉായെന്നുവരും. കല്യാണം കഴിയുന്നതുവരെയും ഉാവും. ''<br />
<span class="Apple-tab-span" style="white-space: pre;"> </span>''ശബ്ദം കുറയ്ക്കാന്‍ മാത്രമാണ് ഞാന്‍ അപേക്ഷിക്കുന്നത്. ഓരോരുത്തരും ഇങ്ങനെ ഓരോന്നാഘോഷിക്കാന് തുടങ്ങിയാല്‍ മറ്റുള്ളവര്‍ എന്തു ചെയ്യും? പരീക്ഷ....''<br />
<span class="Apple-tab-span" style="white-space: pre;"> </span>മറ്റുള്ളവരോ? നിങ്ങള്‍ക്കു മാത്രമല്ലേ പരാതി? സൗകര്യവും ധനശേഷിയും ഉള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതൊന്നും പരിചയമില്ലാത്ത ചിലര്‍ക്ക് മനസ്സിലായെന്നു വരില്ല.'' ജോഷിയുടെ വാചകത്തിലെ കുത്ത് ശരിക്കും എനിക്ക് കൊിരിക്കണം. എന്റെ ശബ്ദം ആവശ്യത്തിലധികം ഉയര്‍ന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''മറ്റുള്ളവരുടെ കഷ്ടപ്പെടുത്തിയാണോ മാന്യന്മാര് മകളുടെ കല്യാണമാഘോഷിക്കുന്നത്?''<br />
<span class="Apple-tab-span" style="white-space: pre;"> </span>''മാഡം, ലൗഡ് സ്പീക്കര്‍ കല്യാണാഘോഷത്തിന്റെ ഭാഗമാണ്.'' ജോഷിയുടെ മുഖത്തെ പേശികള്‍ വിറയ്ക്കുകയും വലിയുകയും ചെയ്തു. മാന്യന്മാര് ഇങ്ങനെയാണ് കല്യാണമാഘോഷിക്കുന്നത്. തടയാമോ എന്നൊന്ന് നോക്കിനോക്കൂ.''<br />
<span class="Apple-tab-span" style="white-space: pre;"> </span>വാതില്ക്കല് കൂടുതല്‍ മുഖങ്ങളെത്തി. രുപേരുടെയും ശബ്ദം ഉയര്ന്നിരുന്നതുകൊാവണം എതിരേയും മുകളിലുമുള്ള ഫ്ളാറ്റുകളുടെ വാതിലുകള്‍ തുറന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അമ്മ വരൂ.'' സൂരജ് കൈ പിടിച്ചുവലിച്ച് കോണിയിറങ്ങാന്‍ ആഞ്ഞു.<br />
<span class="Apple-tab-span" style="white-space: pre;"> </span>''ശരി അങ്കിള്‍, വരട്ടെ.''<br />
<span class="Apple-tab-span" style="white-space: pre;"> </span>കോണിയിറങ്ങി വീട്ടിലെത്തുമ്പോഴേക്കും ലൗഡ്സ്പീക്കര്‍ ഒന്നുകൂടി ഉച്ചത്തിലായി. സൂരജ് തന്റെ മുഖത്തുനോക്കി ചിരിക്കുകയാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ജാള്യതയും ചളിപ്പും കാരണം കണ്ണുകള്‍ നിറയുമോ എന്നായിരുന്നു പേടി.<br />
<span class="Apple-tab-span" style="white-space: pre;"> </span>''ഞാനപ്പോഴേ പറഞ്ഞു'' വാതില്‍ പിന്കാല്കൊ് ആഞ്ഞടച്ച് സൂരജ് സോഫയിലേക്ക് മറിഞ്ഞു: ''പക്ഷേ അമ്മയ്ക്ക്...''<br />
<span class="Apple-tab-span" style="white-space: pre;"> </span>സൂരജിന്റെ മുഖത്തുനോക്കാതെ മേശപ്പുറത്തുനിന്നും ഒരു വാശിയോടെയാണ് ഫോണ്‍ എടുത്തത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>''അവിടെ ഒരു കല്യാണമാണ് മാഡം.'' പോലീസ് ഓഫീസറാണ്. ''മാഡത്തിന്റെ അയല്‍വക്കമല്ലേ? കല്യാണത്തിന് പാട്ടും ആട്ടവും ഭജനയും ഒക്കെ പതിവല്ലേ? ''<br />
<span class="Apple-tab-span" style="white-space: pre;"> </span>''മനുഷ്യര്‍ ഇങ്ങനെ കല്യാണം കഴിക്കാന്‍ തുടങ്ങിയാല്‍ അയല്വക്കക്കാര് തെിപ്പോകും ഓഫീസര്‍. മൂന്നുനാലു ദിവസമായി... ''<br />
<span class="Apple-tab-span" style="white-space: pre;"> </span>''ഭക്തിഗാനങ്ങള്‍ തടയുന്നത് മതവികാരങ്ങളെ മുറിപ്പെടുത്തലാവും'' ഓഫീസര്‍ ഗൗരവത്തിലാണ്. ''സോറി. ഞങ്ങള്‍ക്കത് ചെയ്തുകൂടാ. ''<br />
<span class="Apple-tab-span" style="white-space: pre;"> </span>''നിയമങ്ങള്‍ ഒരാള്ക്കുള്ളതല്ലല്ലോ. മറ്റുള്ളവര്‍ക്കും ഇവിടെ ജീവിക്കണം.''<br />
''ഓ നിരീശ്വരവാദിയാണ്! കുട്ടികള്‍ പരീക്ഷയെഴുതാനുള്ളപ്പോള് മുക്കണ്ണനെ ധിക്കരിക്കാതിരിക്കുന്നതല്ലേ മാഡം നല്ലത്? എല്ലാവര്ക്കും നല്ലത്? ''<br />
ഞാന്‍ പെട്ടെന്ന് ഫോണ്‍ താഴെ വച്ചു. കനല് കൂട്ടിപ്പിടിച്ച കൈ പോലെ മനസ്സ് പൊളളയ്ക്കുന്നു.<br />
പിറ്റേദിവസം ജോലി കഴിഞ്ഞെത്തുന്നതുവരെ ആരോടും മിിയതുപോലുമില്ല. പക്ഷേ മുറ്റത്ത് ആള്‍ക്കൂട്ടം കപ്പോള്‍ അന്തിച്ചുപോയി. മഞ്ഞ ബാന്‍ഡുകാരും അന്തേവാസികളും ഒക്കെയു്. ഈശ്വരാ ഇനി ഇന്ന് എന്താണ്. മനസ്സില്‍ ക്ഷീണം മാത്രമാണ് ബാക്കി. പെട്ടെന്നാണ് ചുവന്ന മുഖവുമായി കലിതുളളുന്ന സാമുവലിനെ കത്. തൊട്ടടുത്തുനിന്ന് സാമുവലിനെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നു മേനോന് സാര്‍. അമ്മയുടെ രോഗവിവരങ്ങള്‍ ആശുപത്രിയില്‍നിന്ന് ഫോണില്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കാത്തതായിരുന്നത്രേ സാമുവലിനെ ശുണ്ഠിപിടിപ്പിച്ചത്.<br />
''ഇവിടം ഭരിക്കാന്‍ ഞങ്ങള്‍ മതി.'' ജോഷിയുടെ മകന് സാമുവലിന്റെ തൊട്ടടുത്തെത്തി. ''ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.''<br />
''ഞങ്ങളോ?'' സാമുവലിന്റെ മുഖം തീനാളംപോലെ ചുവന്നു. സംഗതികളുടെ മാനങ്ങള്‍ മാറുന്നു എന്നും എനിക്ക് തോന്നി. ആള്‍ക്കൂട്ടത്തിനകത്ത് സൂരജ് ഉാേ എന്നാണ് ഞാനാദ്യം നോക്കിയത്. സ്നേഹിതന്റെ വീട്ടിലേക്ക് പോവുകയാണെന്ന് സൂരജ് രാവിലെതന്നെ പറഞ്ഞിരുന്നു.<br />
''അതെ.'' ജോഷിയുടെ മകന് ഒന്നുകൂടി മുന്നോട്ടാഞ്ഞു. ഇതൊന്നും കേള്ക്കോത്തവര്ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തു പോകാം.' ജോഷിയുടെ മകന്റെ ഉയര്‍ത്തിപ്പിടിച്ച കൈത്തയിലെ മഞ്ഞബാന്‍ഡ് പോക്കുവെയിലില്‍ മിന്നി. ''സൗകര്യം പോലെ തിരിച്ചു വന്നാല്‍ മതി.''<br />
<span class="Apple-tab-span" style="white-space: pre;"> </span>'പുറത്ത് പോകുന്നത് ലൗഡ്സ്പീക്കറായിരിക്കും.' സാമുവല്‍ നല്ല ചൂടിലാണ്. എന്റെ വീട്ടില്‍ എപ്പോള്‍ തങ്ങണം പുറത്തുപോണം എന്ന് ആരും കല്പ്പിക്ക.'<br />
'ആങ്ഹ? കല്പിച്ചാല് എന്തു ചെയ്യും? '<br />
കുളത്തിലേക്ക് കലങ്ങിയൊഴുകുന്ന ഒരു തോടിന്റെ നേരിയ ഇരമ്പം പോലെ ഉത്കണ്ഠ നാലുപാടും പരക്കുന്നത് ഞാനറിഞ്ഞു. ആള്‍ക്കൂട്ടം കല്ലുവീണ വെളളത്തിലെ ഓളങ്ങള്പോലെപരക്കുകയാണ്. സാമുവലാണെങ്കില് അടങ്ങുന്ന മട്ടല്ലതാനും.<br />
പുറത്തുനിന്നും വന്നെത്തിയ സൂരജ് തന്നെകതും കൈപിടിച്ചു വലിച്ചു.<br />
'അമ്മയ്ക്ക് മതിയായില്ലേ?' സൂരജിന്റെ ശബ്ദം വല്ലാതെകലിച്ചു 'എനിക്ക് പേടിയാവുന്നു. വരൂ.'<br />
'ഇവരെയൊക്കെ ഇവിടെ വിട്ടിട്ടോ?' അസഭ്യം കേട്ടപോലെ ഞാന്‍ സൂരജിനെ തുറിച്ചുനോക്കി. 'ലൗഡ് സ്പീക്കര്‍ നിര്‍ത്തണം എന്നത് ന്യായമാണ്. നമ്മുടെയും ആവശ്യമാണ്.' <br />
'അമ്മ വരൂ.' സൂരജ് വിടാനുള്ള ഭാവമില്ല. 'എനിക്കു കുറെ എഴുതാനു്.'<br />
<span class="Apple-tab-span" style="white-space: pre;"> </span>മേനോന്റെ ശബ്ദവും ജോഷിയുടെ മകന്റെ ഭീഷണിയും സാമുവലിന്റെ അട്ടഹാസവും എല്ലാംകൂടി കലങ്ങിക്കറങ്ങുന്ന ഒരു ചുഴിപോലെ വായുവില്‍ വട്ടം ചുറ്റി.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇതിനിടയില്‍ ആരാണ് ലൗഡ് സ്പീക്കര്‍ നിര്ത്തിയതെന്നോ എപ്പോഴാണ് മെയിനില്‍ നിന്നുള്ള വയര്‍ വലിച്ചുപൊട്ടിച്ചതെന്നോ ആര്‍ക്കും വ്യക്തമായില്ല. ജോഷിയുടെ മകന്റെ കൈ സാമുവലിന്റെ തലയ്ക്കു നേരെ ആയുന്നതുമാത്രം താന്‍ കു. സൂരജിന്റെ കൈയില്‍ ഞാന്‍ മുറുക്കെപ്പിടിച്ചു. നിലത്തുവീണു കിടക്കുന്ന സാമുവലിന്റെ മുഖം പിന്നെ കത് ആള്‍ക്കാരുടെ കാലിനടിയില്‍ക്കൂടി മാത്രമാണ്. ഈ ഉന്തിനും തള്ളിനും ഇടയില്‍ മേനോന് സാര്‍ മലര്‍ന്നടിച്ചുവീണ് നിശ്ചചലനായി. അവിടെ നില്ക്കുകയാണോ പോവുകയാണോ വേതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. മഞ്ഞ ബോന്ഡുകാര് തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ കുനിന്നവര് ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്രയധികം മഞ്ഞബാന്ഡുകാര് എവിടുന്നെത്തി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. തുറന്നിട്ട വാതിലുകളും ജനലുകളും തുരെതുരെ അടഞ്ഞു. ഇഴഞ്ഞുകിടന്ന ഇലക്ട്രിക് വയര്‍ കഴുത്തില്‍ പിണഞ്ഞിട്ടായിരിക്കണം, രക്തം കട്ടപിടിച്ചുനിന്ന സാമുവലിന്റെ മുഖത്ത് കണ്ണുകള്‍ തുറിച്ചുവന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>'അയാളെ വിടൂ' എന്റെ സാരിത്തലപ്പുകൊ് മുഖംമൂടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്ന സൂരജിനെതള്ളിമാറ്റി ഞാന്‍ അലറി. 'അയാളിപ്പോള്‍ മരിക്കും.' എങ്ങനെയെന്നറിയില്ല. വീും പാടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന ലൗഡ്സ്പീക്കറിന്റെ ശബ്ദത്തില്‍ എന്റെ ശബ്ദം അപ്പാടെ മുങ്ങി.<br />
<span class="Apple-tab-span" style="white-space: pre;"> </span>കെട്ടിടത്തിനുനേരെ അലറിവിളിച്ചോടുന്ന സൂരജിന്റെ മേല്‍ ആഞ്ഞുവീഴൂന്ന അടിയാണ് ഞാന്‍ പിന്നെ കത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഒരൊറ്റ അടിയില്‍ സൂരജിന്റെ കൈയിലെ പുസ്തകങ്ങള്‍ അവിടം മുഴുവന്‍ ചിതറി. ഒരു പുഴുവിനെപ്പോലെ സൂരജ് അടിച്ച ആ കൈത്തയ്ക്കു മീതെ ചുരുുരുളുന്നത് ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ കു. കിടന്നിടത്തുകിടന്ന് ജോഷിയുടെ മകന്റെ കാലില്‍ ഒരു നനഞ്ഞ തുണിപോലെ ഞാന്‍ ചുറ്റിപ്പിടിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>'അവനെ വിടൂ' ഞാന്‍ എല്ലാ നാണവും മറന്ന് കെഞ്ചി. 'പോലീസിനെ വിളിച്ചത് ഞാനാണ്. അവന് പരീക്ഷയാണ്.'<br />
<span class="Apple-tab-span" style="white-space: pre;"> </span>'വിളിക്കെടീ പോലീസിനെ.' ഇല്ല, ഇനിയൊരിക്കലും ഞാന്‍ വിളിക്കില്ല. ഞാന്‍ ഉറക്കെ കരഞ്ഞു: 'സൂരജിനെ വിടൂ.'<br />
<span class="Apple-tab-span" style="white-space: pre;"> </span>ആശുപത്രിയിലേക്കുള്ള വഴിയില്‍ സൂരജിന്റെ തല മടിയില്‍വെച്ച് കാറിലിരിക്കുമ്പോള്‍ രു മഞ്ഞ ബാന്ഡുകാരല്ലാതെ ആരും എനിക്ക് തുണയുായിരുന്നില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>വേലകഴിഞ്ഞ പറമ്പുപോലെ ഒഴിഞ്ഞുകിടന്ന പറമ്പില്‍ ഇലക്ട്രിക് വയറോ ലൗഡ്സ്പീക്കര്‍ സെറ്റോ ആള്‍ക്കാരോ ഒന്നുമുായിരുന്നില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>സാമുവലും അവിടെ ഉായിരുന്നില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>ബോധം വന്നതിനുശേഷം സൂരജും തന്നോട് അധികം സംസാരിക്കാറില്ല.<br />
എന്നേയോ സൂരജിനേയോ കാണാന്‍ ആശുപത്രിയില്‍ ആരും വന്നതുമില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാനോടിയ സാമുവല്‍ സ്വീവേജ് ചാലിലേക്ക് കാല് തെറ്റി വീണു കാണാതായതു ഞാനറിഞ്ഞതും അതിനാല്‍ ഏറെ ദിവസം കഴിഞ്ഞ് എനിക്ക് തുണവന്ന മഞ്ഞ ബാന്ഡുകാരില് നിന്നുതന്നെയാണ്. <br />
<span class="Apple-tab-span" style="white-space: pre;"> </span>'സാമുവല്‍ ഓടിയതേയില്ലല്ലോ.' കഥ കേട്ടപ്പോള്‍ ഞാന്‍ സൂരജിനെ നോക്കി പൊടുന്നനെ പറഞ്ഞു: ഇലക്ട്രിക് വയര്‍ കഴുത്തില്‍ മുറുകുമ്പോള്‍ എങ്ങനെ ഓടാനാണ്?<br />
<span class="Apple-tab-span" style="white-space: pre;"> </span>'ജിതുവിന്റെ വീട്ടില്‍ നിന്നു വരുമ്പോഴാണ് ഞാനത് കത്.' സൂരജ് പറഞ്ഞു. 'സാമുവല്‍ അങ്കിള്‍ മറുപുറത്തേക്ക് ചാടാനാഞ്ഞപ്പോഴാണ് നടുവില്‍ വീണത്.'<br />
<span class="Apple-tab-span" style="white-space: pre;"> </span>വീടിനകം പൊടി മൂടിയിരുന്നു. സൂരജിന്റെ കൈയില്‍ നിന്നും അന്ന് ചിതറിയ പുസ്തകങ്ങള്‍ മിസ്സിസ് മേനോനായിരിക്കണം മേശപ്പുറത്ത് അടുക്കിവെച്ചിട്ടു്. സൂരജ് ഇമവെട്ടാതെ അത് നോക്കിനിന്നതും ഞാന്‍ ശ്രദ്ധിച്ചു. <br />
'ഒരാളുപോലും ആശുപത്രിയില്‍ വന്നില്ല,' സൂരജിന്റെ തല മടിയിലെടുത്തുവെച്ച് സോഫയിലിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു: 'മിസ്സിസ് മേനോന് പോലും.'<br />
'അങ്കിള്‍ നാട്ടില്‍പോയി.' സൂരജ് പറഞ്ഞു: 'ചിലപ്പോഴെ തിരിച്ചുവരൂ.' <br />
സാമുവല്‍ സ്വീവേജ് ചാലിലേക്ക് വീണില്ല. സൂരജിന്റെ മുഖത്തേക്ക് ഉറ്റുനോക്കി ഞാന്‍ പറഞ്ഞു: 'സാമുവലിന്റെ കഴുത്തില്‍ വയര്‍ മുറുകുന്നത് ഞാന്‍ കണ്ണാലെ കതാണ്. '<br />
അമ്മേ! സൂരജ് കിടന്നിടത്തുനിന്നും ഒരു പിടച്ചിലോടെയാണ് ചാടിയെഴുന്നേറ്റത്. 'അമ്മ ഒന്നു മിാതിരിക്കുമോ? '<br />
'പോലീസിനോടിക്കാര്യം പറയേത് നമ്മുടെ, നമ്മെപോലുള്ളവരുടെ ചുമതലയാണ് സൂരജ്.' വാതിലിന്റെ ഓടാമ്പല്‍ നീക്കി ജനല്‍ ഒന്നുകൂടി അമര്‍ത്തി അടച്ച് ഞാന്‍ സൂരജിന്റെ തലയില്‍ തലോടി.<br />
'സാമുവല്‍ അങ്കിള്‍ അഴുക്കുചാലിലേക്ക് കാല്‍തെറ്റിവീണത് ഞാന്‍ കണ്ണാലെ കതാണ്.' സൂരജ് പറഞ്ഞു: 'പോലീസിനുപോലുമതറിയാം. അമ്മ അല്ലെന്നു പറഞ്ഞാലോ?'<br />
തൊയില്നിന്നും തെന്നിപ്പോയ ഒരു നേര്‍ത്ത നിലവിളിയോടെ ഞാന്‍ സൂരജിനെ തുറിച്ചുനോക്കി. <br />
'അങ്ങനെ പോലീസ് പറഞ്ഞോ?'<br />
<span class="Apple-tab-span" style="white-space: pre;"> </span>'അഴുക്കുചാലിന്റെ വളവിലുള്ള മൂലയില്‍ വെച്ചാണ് സാമുവല്‍ അങ്കിള്‍ മറുപുറത്തേക്ക് ചാടാനോങ്ങിയത്.' കുട്ടികള്‍ കൈയില്‍ കെട്ടിക്കൊടുത്തിരുന്ന മഞ്ഞ ബാന്‍ഡില്‍ സൂരജ് വീും തിരുപ്പിടിച്ചു.<br />
സൂരജിന്റെ തലയില്‍ നിന്നും കൈയ്യെടുത്ത് തൊട്ടുമുന്‍പിലിരിക്കുന്ന ഫോണിലേക്ക് അതിന്റെ അകലത്തെ അറ്റങ്ങളിലേക്ക് ഞാന്‍ നോക്കി.<br />
'അമ്മയ്ക്ക് ഫോണ്‍ ചെയ്യണോ?' സൂരജ് സാവധാനമാണ് ചോദിച്ചത്. അതിന്റെ കലിപ്പിനുമുകളില് തുറന്ന അഴുക്കുചാലിലൂടെ ശക്തിയായി ഒഴുകുന്ന വെള്ളത്തിന്റെ ഇരമ്പവും പുതുക്കിപണിത മണ്ഡപത്തില്നിന്നുയരുന്ന ഭജനത്തിന്റെ അലകളും ഒഴുകാതെ ഇളകാതെ തളം കെട്ടി.<br />
<span class="Apple-tab-span" style="white-space: pre;"> </span>കനച്ചുകിടക്കുന്ന തീയ്യില്‍ നിന്നാളിയ തീനാളംപോലെ സാമുവലിന്റെ മുഖം; ചുവന്നമുഖം മനസ്സില്‍ തികട്ടുന്നു. <br />
<span class="Apple-tab-span" style="white-space: pre;"> </span>'അമ്മയ്ക്കോര്മ്മയുാവില്ല.' എന്റെ തലയില്‍ പതുക്കെ മുതിര്‍ന്ന ഒരാളെപോലെ തടവി സൂരജ് പറഞ്ഞു: 'ഇന്നായിരുന്നു എന്റെ ഫിസ്ക്സ് പ്രാക്റ്റിക്കല്‍സ്.'<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-68394354507811580032015-06-15T19:10:00.002+05:302015-06-15T19:10:31.180+05:30അക്ഷരത്തെറ്റുകള്‍<div dir="ltr" style="text-align: left;" trbidi="on">
പാറകള്‍ തലങ്ങും വിലങ്ങും ചിതറിക്കിടന്ന പുഴ അര്‍ദ്ധവൃത്താകൃതിയില്‍ വളവ് തിരിയുന്നിടത്താണ് ഞങ്ങള്‍ ഇരുന്നത്. ഞാനും ഗോവിന്ദനും. പുഴയ്ക്കും ഞങ്ങള്‍ക്കും പിന്നില്‍ പാടങ്ങള്‍ തഴച്ചുനിന്നു. സ്വച്ഛമായ ഒരാവരണംപോലെ. തന്റെ കൈകളില്‍ മലര്‍ന്നു കിടന്ന സന്ധ്യയുടെ വിക്ഷോഭങ്ങളില്ലാത്ത, തണുപ്പു പടര്‍ത്തുന്ന മുഖത്തിനു മുകളില്‍ ആകാശം നിശ്ചലമായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>'ആദ്യമായി വരികയാണ് ഞാന്‍,' ഗോവിന്ദന് പറഞ്ഞു. 'സുമയ്ക്ക് പരിചയമുണ്ടാകും അല്ലേ? '<br />
'ധാരാളം'<br />
'ദിനേശിന്റെ കൂടെ? '<br />
ഞാന്‍ ഒരു നിമിഷം ഗോവിന്ദനെ നോക്കി.<br />
'അതെ.' പുല്‍നാമ്പ് കൈയില്‍ ചുറ്റി സുമ ചിരിച്ചു. 'അതെ.'<br />
'കാണാറില്ലേ ഇപ്പോള്‍?' കല്ലുകള്‍ക്കു മീതെ ഏന്തിയ വെള്ളം തട്ടി നനയുന്ന സാരി നീക്കി പതുക്കെയാണ് ഗോവിന്ദന് ചോദിച്ചത്. സാരി നനയുന്നു.<br />
ഉം, ഞാന്‍ പറഞ്ഞു. ധാരാളം എന്ന് പറഞ്ഞൂകൂടാ. പക്ഷെ, ഉവ്വ് കാണാറുണ്ട്. അവസാനം കാണുമ്പോള്‍ ദിനേശ് വല്ലാതെ മാറിക്കഴിഞ്ഞിരുന്നു. ചെന്നിയിലെ നരച്ച രോമങ്ങളിലും ചായംതേച്ച് കറുപ്പിക്കാത്ത മീശയിലും ഒരായുഷ്കാലത്തിന്റെ ക്ഷീണം ബാക്കിനിന്നു. ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന തന്റെ കൈയില്‍നിന്നും കടലാസ്സുകെട്ട് മേടിച്ചു പിടിച്ച് ദിനേശ് അന്നുതന്നെ പുഴവക്കത്തേക്ക് ക്ഷണിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>വേണ്ട. ഞാന്‍ പറഞ്ഞു ഒരു മൂഡില്ല.<br />
ദിനേശ് ഒന്നും മിണ്ടിയില്ല. ബസ്സ്റ്റോപ്പില്‍ നിന്നിരുന്ന ആള്‍ക്കാരെയോ ചുറ്റുമുള്ള പരിചയക്കാരെയോ ഒന്നും ദിനേശ് കണ്ടിരുന്നില്ല എന്നു തോന്നി.<br />
<span class="Apple-tab-span" style="white-space: pre;"> </span>അപര്‍ണ മരിച്ചു. പിടയുന്നപോലെയാണ് ദിനേശ് പറഞ്ഞത്.<br />
ഇന്നലെ<br />
ദിനേശിന്റെ മൂത്ത മകളായിരുന്നു അപര്‍ണ. ദിനേശിന് വലിയ കാര്യമായിരുന്നു ആ മകളെ.<br />
<span class="Apple-tab-span" style="white-space: pre;"> </span>ബസ്സിന്റെ ക്യൂവില്‍നിന്നും പെട്ടെന്ന് പുറത്തു കടന്നു. ദിനേശിന്റെ മറ്റു കുട്ടികളുടെ പേരുകള്‍ മറന്നിരിക്കുന്നു എന്ന് ഒരു പരിഭ്രമത്തോടെയാണോര്ത്തത്.എത്ര കുട്ടികള്‍ ഉണ്ടെന്നുപോലും അറിഞ്ഞുകൂടാ.<br />
<span class="Apple-tab-span" style="white-space: pre;"> </span>വരൂ. മൈതാനത്തിന്റെ ഒഴിഞ്ഞ മൂലയിലെത്തിയപ്പോള്‍ പറഞ്ഞു: നമുക്കിവിടെയിരിക്കാം. <br />
ഞങ്ങള്‍ വഴിയില്‍ ഒന്നും മിണ്ടിയിരുന്നില്ല. അതിനാല്‍ തലതാഴ്ത്തി മിണ്ടാതിരുന്ന ദിനേശിന്റെ കൈ ഞാന്‍ സ്വന്തം കൈയിലെടുത്തു. ദിനേശ് കുതറുകയോ സാധാരണപോലെ ചുറ്റുപാടും പകച്ചുനോക്കുകയോ ചെയ്തില്ല. പകരം സ്വന്തം കൈ എന്റെ കൈക്കുള്ളില്‍വെച്ച് വെറുതെ ഇരുന്നു ഏറെനേരം. ഒന്നും പറയാതെയുള്ള ആ ഇരിപ്പ് പഴയ വൈകുന്നേരങ്ങളെയാണ് ഓര്‍മിപ്പിച്ചത്. ഞങ്ങള്‍ ഔപചാരികമായിപ്പോലും ഒരക്ഷരം അപര്‍ണയെക്കുറിച്ച് സംസാരിക്കുകയുായില്ല. ദിനേശിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കിരുന്നു. അപര്‍ണ എനിക്ക് തീരെ അപരിചിതയായിരുന്നതുകൊാവണം, ദിനേശിന്റെ കണ്ണികളിലെ നനവ് എന്നെ സ്പര്‍ശിച്ചതേയില്ല. ഒരു കാഴ്ചക്കാരിയെപ്പോലെ നിന്ന മനസ്സിനോട് ഒരുതരം ഭീതിയാണ് തോന്നിയത്. ഗോവിന്ദനോട് ഇതൊക്കെപ്പറയണോ എന്നാലോചിച്ചു നില്‍ക്കുകയായിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>നന്നായി. ഗോവിന്ദന് പറഞ്ഞു: അങ്ങനെ കേള്‍ക്കാനാണ് സുഖം.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഗോവിന്ദന്റെ തൊട്ടടുത്ത് താഴെ മണ്ണിലാണ് ഞാന്‍ ഇരുന്നിരുന്നത്. കാറ്റില്‍ പാറിയ മുടിയിഴകളെ കൈനീട്ടി ചെവിക്കിടയിലേക്ക് തിരുകി ഗോവിന്ദന്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ബലഹീനതകള്‍ ക്ഷമിക്കപ്പെടേണ്ടവയാണ് സുമേ. ഗോവിന്ദന് എന്തൊക്കെയോ പൂരിപ്പിക്കുന്നതുപോലെ പറഞ്ഞു. ഏതു ബന്ധത്തിന്റെയും ഭംഗിയും അതാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശ് ഒരിക്കലും ആ പാറമേല്‍ ഇരിക്കാറില്ലായിരുന്നു. വെള്ളിത്തിനുമുകളിലെ കുറ്റിച്ചെടികള്‍ക്കു നടുവില്‍ പാറയില്‍ തലചായ്ച്ച് മലര്‍ന്നുകിടക്കുകയാണ് പതിവ്.<br />
അങ്ങനെ കിടക്കുമ്പോള്‍ ദിനേശിനെ പിരിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെതന്നെ പ്രായമുള്ള കാമുകന്. കാമുകന് എന്നു പറഞ്ഞാല്‍ ദിനേശിന് ദേഷ്യം വരും. അതൊരുതരം തരംതാഴ്ത്തലാണെന്നാണ് ദിനേശ് പറയുക. തമാശയാണ് തോന്നാറ്. വീണ്ടും അതുതന്നെ പറയും. ആഴത്തിലേക്ക് മുതലക്കൂപ്പു കുത്തുന്നതുപോലെയാണ് ഞങ്ങള്‍ പ്രണയബദ്ധരായത്. കണ്ണിലും മൂക്കിലും നെറുകയിലും ഒക്കെ വെള്ളം കയറിയതുപോലെ. പക്ഷേ, എന്നും കുളിച്ചു കേറുമ്പോള്‍ ബാക്കി നില്ക്കുന്ന ഓജസ്സുപോലെ. തുടുത്തു മിന്നുന്ന മുഖംപോലെ, കുളിര്‍മപോലെ അത് ഞങ്ങളെ ചുറ്റിനിന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്താ ഇതിനു പേര്? ദിനേശ് ചോദിക്കും.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇതിനു പേരില്ല. പുഴവക്കത്ത് മലര്‍ന്നു കിടന്ന് ഞാനൊരിക്കല്‍ പറഞ്ഞിട്ടു്. പേരിടുകയും വേണ്ട.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്റെ മകന് അന്ന് കുറച്ചകലെ മണല്‍പ്പുറത്ത് കളിക്കുകയായിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശ് കുട്ടിയെ നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു എന്ന് ഞാന്‍ പെട്ടെന്നാണ് ശ്രദ്ധിച്ചത്.<br />
അപ്പോള്‍ അത് പറയില്ല. ദിനേശ് പറഞ്ഞു: ഈ രഹസ്യം സൂക്ഷിക്കലാണ് എനിക്ക് പിടിക്കാത്തത്.<br />
ദിനേശ് എന്നെ പരിചയപ്പെടുമ്പോള്‍ ഒരു വയസ്സുള്ള ഒരു കുട്ടിയുടെ അവിവാഹിതയായ അമ്മയായിരുന്നു ഞാന്‍. വിനോദിന്റെ അച്ഛനാരാണെന്ന് ഒരിക്കലും ദിനേശിനോട് പറയുകയുണ്ടായില്ല. ഒരു പ്രസക്തിയുമില്ലാത്ത ഒരു കഷണം വിവരം എന്നാണ് ദിനേശിനോട് പറഞ്ഞത്. അറിയേണ്ട പ്രത്യേകതയുമില്ല. ഒരു പേര് സത്യത്തില്‍ എനിക്ക് പ്രധാനമായിരുന്നില്ല. പക്ഷേ, ദിനേശ് ശഠിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും വാശിയായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>പിന്നെപ്പിന്നെ വൈകുന്നേരങ്ങളിലെ സംഭാഷണം വിനോദിലേക്ക് മാത്രമായിച്ചുരുങ്ങാന് തുടങ്ങിയപ്പോള്‍ വല്ലാതെ മടുപ്പുതോന്നി. ആറ്റിയും കുറുക്കിയും അളന്നും മുറിച്ചും പറയേണ്ടിവരുന്ന വാചകങ്ങള്‍. കുറ്റിയടിച്ചതിരിട്ട വൈകുന്നേരങ്ങള്‍. ശ്വാസംമുട്ടലാണ് തോന്നിയത്. മുഷിഞ്ഞ വസ്ത്രം മുഖത്തിട്ടാലെന്നപോലെ എനിക്ക് ശ്വാസംമുട്ടി.<br />
<span class="Apple-tab-span" style="white-space: pre;"> </span>വിനോദ് എന്റെ മകനാണ്. ഞാന്‍ പറഞ്ഞു: മറ്റാരുടേയും അല്ലതാനും.<br />
<span class="Apple-tab-span" style="white-space: pre;"> </span>വിനോദ് എന്റെകൂടി മകനാവേണമെങ്കില് അവന്റെ തന്ത ആരെന്ന് എനിക്കറിയണം. ദിനേശ് കിതച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശിന്റെ അതിരുവിട്ട ചുവന്ന മുഖമോ, ശബ്ദത്തിലെ ഭീഷണിയോളമെത്തുന്ന അധികാരമോ, കുറ്റിയടിച്ച വൈകുന്നേരങ്ങളോ എന്താണെന്നറിയില്ല എന്നെ അത്രയധികം അരിശം പിടിപ്പിച്ചത്.<br />
വെറുതെയാണ്. അതീവശാന്തതയോടെ ഞാന്‍ പറഞ്ഞു: ദിനേശ് അതറിയുകയില്ല. ദിനേശ് അവന്റെ അച്ഛനാവുകയുമില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്റെ ശബ്ദത്തിലെ എന്തെന്നില്ലാത്ത ശാന്തതയില്‍ ദിനേശ് കുറച്ചു നേരം നോക്കിനിന്നു. ദിനേശിനെ പരിചയപ്പെട്ടിട്ട് അന്നേക്ക് വര്‍ഷങ്ങള്‍ ഏഴുകഴിഞ്ഞിരുന്നു. ദിനേശിന്റെ മുടി ചെന്നിയില്‍ നരയ്ക്കാന്‍ തുടങ്ങിയിരുന്നു. ദിനേശിന് ഒരു കുടുംബം സ്ഥാപിക്കാന്‍ മോഹം തോന്നിയിരിക്കണം. ദിനേശിന്റെ ദേഷ്യം സ്ഥാനത്തായിരുന്നിരിക്കണം. പക്ഷെ, എന്തോ ഒരു താല്പര്യവും തോന്നിയില്ല!<br />
<span class="Apple-tab-span" style="white-space: pre;"> </span>ഒരു ലേബലൊട്ടിക്കാതെ വയ്യ അല്ലേ? ദിനേശിന്റെ മടിയില്‍ കിടന്ന് ഞാന്‍ പിന്നെ ഒരു ദിവസം ചോദിച്ചിട്ടുണ്ട്. ഷെല്‍ഫില്‍ സ്ഥാനം തെറ്റാതെ എടുത്തുവെക്കുകയൊന്നും വേണ്ടല്ലോ?<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശിന് ദേഷ്യം വന്നു. എന്റെ തല മടിയില്‍ നിന്നിറക്കിവെച്ച് നിറഞ്ഞ മഴയത്ത് ഇറങ്ങിപ്പോകുമ്പോള്‍ ജനാലയുടെ കമ്പികളില്പ്പിടിച്ച് വെറുതെ നോക്കിനിന്നു. നിറഞ്ഞ ഇരുട്ട് തൊടാവുന്ന അകലത്തില്‍ അപ്പുറത്ത്. വിനോദ്, ദിനേശിന്റെ ദേഷ്യം കണ്ടിട്ടാവാം തന്റെ സാരിയില്‍ ഇറുക്കിപ്പിടിച്ചു. ഞാന്‍ വിനോദിന്റെ മുടിയിഴകളില്‍ വെറുതെ വെറുതെ തലോടി. ഒരു നേര്‍ത്ത ചിരിയോടെ എന്ന് ഇന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ തോന്നുന്നു. വരകള്‍ വരച്ച് ചതുരങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് ഞാനും വരകള്‍ വരയ്ക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ലെന്ന് ദിനേശും ശഠിച്ചു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ലേബലുകള്‍ സൗകര്യപ്രദമാണ്. ദിനേശ് പറയും. മുളക് മുളകാണെന്നറിഞ്ഞാല് യാതൊരു തരക്കേടുമില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>ആരറിഞ്ഞാല്‍? എനിക്കറിയാന്‍ അതെഴുതിവെക്കേണ്ട.<br />
വിനോദ് ഞങ്ങളുടെ ഇടയിലെ ബഹളത്തില്‍, കലങ്ങലില്‍ അന്തം വിട്ടുനിന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഈ തന്തയില്ലാത്തവനാണ് സുമയ്ക്ക് നമ്മുടെ ജീവിതത്തേക്കാള്‍ വലുത്. ദിനേശ് അലറി.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഉം. ഞാനന്ന് മൂളി. ഏറെ ഏറെപ്പതുക്കെ എന്ന് പിന്നീടതിനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്. മുതുകിലൂടെ വരിഞ്ഞ ഒരു മുറിപ്പാടിനെ കൈപ്പത്തികൊെണ്ടന്നപോലെയാണ് ആ മൂളല്‍കൊണ്ട് മനസ്സിനെ പൊതിഞ്ഞത്.<br />
നമ്മുടെ? പിന്നെ ഏറെനേരം കഴിഞ്ഞ്, കിതയ്ക്കുന്ന നിശ്ശബ്ദതയില്‍ ഞാന്‍ ചോദിച്ചു. അതില്‍ ആരൊക്കെപ്പെടും?<br />
ദിനേശ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വിനോദിനെ കിടപ്പുമുറിയില്‍ കൊണ്ടുപോയി കിടത്തിയുറക്കി. കസേലക്കൈയില് തൊട്ടടുത്ത് വന്നിരുന്ന് ക്ഷമാപണത്തോടെ എന്നെ കെട്ടിപ്പിടിച്ചു. എന്തുകൊണ്ടോ, ആദ്യമായി ദിനേശിന്റെ കൈപ്പിടിയില്‍ ഒതുങ്ങിക്കിടക്കെ പേടിയാണ് തോന്നിയത്. പേടി മാത്രമാണോ? അറിയില്ല. ജനാലയ്ക്കപ്പുറത്ത് എന്റെ കണ്ണുകള്‍ക്കു നേരെ ഇരുട്ടായിരുന്നു. വിനോദിന്റെ കിടപ്പറയില്‍ നിന്നും മങ്ങിയ വെളിച്ചത്തിന്റെ ഒരു വര കാല്ക്കല്വരെ എത്തിയിരുന്നു. ദിനേശ് അന്ന് എന്റെ മടിയില്‍ തലവെച്ച് ഉറങ്ങി. അപ്പോള്‍ എപ്പോഴോ ആവണം ഞാന്‍ ആ അവസാന തീരുമാനം എടുത്തത്. ദിനേശ് പിന്നീട് കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് എന്റെതന്നെ മുമ്പില്‍വെച്ചാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്തുകൊണ്ടായിക്കൂടാ. കറി ഇളക്കിയിരുന്ന കയില് ഒന്നു നിര്‍ത്തുകപോലും ചെയ്യാതെയാണ് ഞാന്‍ ചോദിച്ചത്. ഏറെക്കുറെ ഞാനത് പ്രതീക്ഷിച്ചിരുന്നു എന്നതാവാം ഒരു കാരണം. അല്ലെങ്കില്‍ ദിനേശിന്റെ തീരുമാനം ന്യായമായതാണ് എന്ന തോന്നലുമാവാം.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശ് കല്യാണം കഴിക്കാമെന്നുവെച്ചത് പ്രതികാരം കൊണ്ടാവണം. ഗോവിന്ദന് പറഞ്ഞു: സുമയ്ക്കത് മനസ്സിലാക്കാവുന്നതേയുള്ളൂ.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശിനെ കുറ്റപ്പെടുത്തുകയായിരുന്നില്ല ഞാന്‍. പെട്ടെന്ന് പറഞ്ഞു. <br />
ഓരോരുത്തരും തിരയുന്നതെന്താണെന്ന് അവനവനല്ലേ കൂടുതല്‍ അറിയുക എന്ന് പറയുക മാത്രമായിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>നിന്റെ ശബ്ദം കയ്ക്കുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>സ്വാഭാവികം. ഇരുന്നിടത്തുനിന്ന് ഗോവിന്ദന്റെ തുടയിലേക്ക് ചാരി ചിരിച്ചു. ഞാന്‍ എന്റെ കാമുകനെപ്പറ്റിയാണ് സംസാരിക്കുന്നത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>അങ്ങനെ ദിനേശ് കല്യാണം കഴിച്ചു. എന്റെ മുടിയിലൂടെ കൈയോടിക്കവെ ഗോവിന്ദന് ചിരിച്ചു. മുതലക്കൂപ്പ് കുത്തിയ ദിനേശ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>അതില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല ഗോവിന്ദന്. അതായിരുന്നു സ്വാഭാവികം എന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ ഒരുതരം ആശ്വാസമാണ് തോന്നിയത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>സ്വന്തം മഞ്ഞക്കണ്ണടകള്‍ നിര്‍മിച്ചുതന്ന കാഴ്ചപ്പാടുകളുമായി ഞാന്‍ ആരുടേയും വഴിയില്ക്കയറിനിന്നില്ലല്ലൊ എന്ന ആശ്വാസം.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശ് സുമയെ പിന്നേയും കണ്ടിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ധാരാളം. ഗോവിന്ദനറിയില്ലേ, ഭര്‍ത്താവിന് ഭാര്യയോടും മക്കളോടും ചുമതലകളണ്ടു്. പ്രത്യേകിച്ചും സദാ വരകള്‍ വരയ്ക്കാനുള്ള ചോക്കുമായി നടക്കുന്ന മുകുന്ദനെപ്പോലുള്ള ഭര്ത്താക്കന്മാര്ക്ക്. പ്രാരാബ്ധങ്ങളുടേയും ചുമതലകളുടേയും ചവറുകളില്ലാത്ത പുറംപോക്കുകളില്‍ പക്ഷേ, ഞങ്ങളുടെ വൈകുന്നേരങ്ങള്‍ ചുവക്കുകയും പൂക്കുകയും ചെയ്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ലേബലുകളുടെ അനിവാര്യതകള്‍ സുമയ്ക്ക് മനസ്സിലായില്ലെന്ന് പറയരുത്. ഗോവിന്ദന് ഒരു ശാസനപോലെയാണ് പറഞ്ഞത്: അതിനുള്ള പ്രായം സുമയ്ക്കായി.<br />
<span class="Apple-tab-span" style="white-space: pre;"> </span>അത് മനസ്സിലാക്കാനുള്ള പ്രായം ദിനേശിനും ആയിരുന്നു. പൊടുന്നനെ, ശബ്ദം ചീന്തുന്നതുപോലെ പറഞ്ഞു: ഏറെദൂരം പിടിച്ചുകയറിയ കയറില്‍നിന്ന് താഴത്തേക്ക് വഴുതുന്നതുപോലെയാണ് എനിക്ക് തോന്നിയത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്തവശേഷിപ്പിക്കുന്നു എന്നതാവണം ഒരു ബന്ധത്തിന്റെ അളവുകോല്‍. ശാന്തമായ, പക്വമായ തന്റെ മുഖത്തിനെതിരെ എന്നെ തിരിച്ചിരുത്തി ഗോവിന്ദന് പറഞ്ഞു: അല്ലാതെ അതിന്റെ പോരായ്മകളല്ല. നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുകയുണ്ടായില്ല. തനിക്ക് ഈ നിമിഷം മറ്റൊരു പുഴയായി ഒഴുകാം. സൗമനസ്യത്തിന്റെ നിറവില്‍ അനങ്ങാതിരിക്കെ ഞാന്‍ ഓര്‍ത്തു. ഇതുപോലെ നിറഞ്ഞ്, കവിഞ്ഞ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>പാവം. ഒരു തുടര്‍ച്ചപോലെയാണ് താന്‍ പറഞ്ഞത്. ഒരു പക്ഷേ, തരാന്‍ കഴിയാത്തതാവണം ഞാന്‍ ദിനേശിനോടാവശ്യപ്പെട്ടത്. ചിലര്‍ക്ക് അതിരുകള്‍ കാഴ്ചവട്ടത്തില്ലെങ്കില് നടക്കാന്‍ പേടിതോന്നുമായിരിക്കാം. വാസ്തവത്തില്‍ വരകള്‍ വരയ്ക്കാനുള്ള ദിനേശിന്റെ അതിരുകവിഞ്ഞ ത്വരയാണ് എന്നെ പേടിപ്പിക്കാന്‍ തുടങ്ങിയത് എന്ന് തോന്നുന്നു. നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ കൈയും കാലും ദിനേശ് വരച്ച വരകളില്‍ തട്ടി. വരകള്‍ മായ്ക്കുന്നത് എനിക്കൊരു രസവും ദിനേശിന് തലവേദയും ആയിത്തുടങ്ങിയത് എന്നാണെന്ന് കൃത്യമായി ഓര്‍മയില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>സാധാരണക്കാര്‍ ചെയ്യുന്നത് ഒക്കെ വൃത്തികേടായിക്കൊള്ളണമെന്നില്ല.<br />
സോഫയുടെ ചാരില്ച്ചാരി കാല്‍നീട്ടിയിരുന്ന് ദിനേശ് പലതവണ പറഞ്ഞിട്ടുണ്ട്. അത്തരം വാചകങ്ങള്‍, ദിനേശിന്റെ വായില്‍ത്തന്നെ അത്രയും കാലം ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഒട്ടും അപ്രീതി തോന്നിയില്ല. മറിച്ച് സ്വന്തം കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു എന്നറിയുമ്പോഴുള്ള കടുത്ത കയ്ക്കുന്ന പതംവരല്.<br />
<span class="Apple-tab-span" style="white-space: pre;"> </span>കുട്ടിയെ സ്കൂളില്‍ നിന്നും മടക്കികൊുവരേണ്ട ചുമതല ദിനേശിന്റെ ചുമലില്‍ വീഴുന്നതുവരെ ദിനേശ് ഓഫീസില്‍നിന്നും വന്ന് ബസ്സ്റ്റോപ്പില്‍ കാത്തുനിന്നു. ഞങ്ങള്‍ മൈതാനത്തിന്റെ നടുവിലൂടെ നടന്ന് അകലെയുള്ള ബസ്സ്റ്റോപ്പില്‍ നിന്നും ബസ്സ് പിടിച്ചു. ആ കാത്തു നില്പിനും നടത്തത്തിനുമൊക്കെ അമ്പലക്കുളത്തില്‍ നിന്നും കുളിച്ചു കയറുന്നവര്‍ ബിംബത്തെ ഒന്നു നോക്കുകപോലും ചെയ്യാതെ നടയ്ക്കല്‍ കുമ്പിടുന്നതുപോലെയുള്ള ഒരു ഭാവം കൈവരുന്നത് ഞാന്‍ അറിഞ്ഞിരുന്നു. അതിനെതിരെ എന്തുചെയ്യണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. പകരം ഞങ്ങള്‍ നിര്‍ത്താതെ സംസാരിച്ചു. നിര്‍ത്തിയാല്‍ നിശ്ശബ്ദത ഒരു വാശിയോടെ തള്ളിക്കയറുമെന്നും ഞങ്ങള്‍ക്കിടയില്‍ അത് സ്ഥിരമായി നില്പുറപ്പിക്കുമെന്നും ഞങ്ങള്‍ പേടിച്ചിരിക്കണം. ദിനേശ് എന്നെ സന്തോഷിപ്പിക്കാന്‍, സംഭാഷണങ്ങളില്‍നിന്നും കുടുംബത്തെ തന്ത്രപൂര്‍വം മാറ്റി നിര്‍ത്തി. അഥവാ പറയേണ്ടി വരുമ്പോള്‍ യാദൃച്ഛികമെന്ന മട്ടില്‍ അത് സ്നേഹത്തോടെയല്ലാതാക്കാനും ശ്രമിച്ചു. കൂട്ടിമുട്ടാതെ നോക്കുന്ന അത്തരം വരകള്‍ക്കും ദിനേശിനോടു തോന്നിയ നന്ദിക്കും ഇടയിലൂടെ പൂപ്പല്‍പോലെ വളര്‍ന്ന മടുപ്പ് എങ്ങനെ നീക്കണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ആ നിസ്സഹായതയും വരകളില്‍ തൊടാതെ നടക്കാനുള്ള ശ്രമത്തില്‍ ഉലയുന്ന ദിനേശിന്റെ ശരീരവും കുമിളകള്‍പൊട്ടി ഉടയുന്ന എന്റെ മനസ്സും ഒക്കെയാവണം കാരണങ്ങള്‍; ഇത്തരം നടപ്പു പ്രഹസനങ്ങള്‍ ഇനി വേണ്ടെന്ന് പറയാനോങ്ങിയതായിരുന്നു ഞാന്‍. പക്ഷേ, കെന്നി വന്ന ഓക്കാനംപോലെ ഞാനാ വാചകം വായില്‍ത്തന്നെ നിര്‍ത്തി. പിന്നെ വളരെ സൗമ്യമായി ദിനേശിന്റെ കൈ പിടിച്ചു. പകല്‍, പട്ടാപ്പകല്‍ പൊതുനിരത്തില്വെച്ചാണ് ഞാനത് ചെയ്തത്. വഴുപ്പില്‍ തൊട്ടപോലെ ദിനേശ് കുതറി. കണ്ണറ്റംകൊണ്ട് നാലുപാടും ധൃതിയില്‍ നോക്കി. എത്ര പ്രതീക്ഷിച്ചിരുന്നിട്ടും ആ നോട്ടം, ആ കുതറല്‍ ഒന്നും എനിക്ക് പിടിച്ചില്ല എന്നുതന്നെയാണോ അതിനുള്ള വാക്ക്? അതിന്റെ സ്വാദ് പെരന്നിയ പാല്പോലെ വായില്ത്തികട്ടി. ഒരു തിരനുരകളില്‍ തിരുപ്പിടിക്കുന്നതുപോലെയാണ്, പിന്നെ ദിനേശിനോട് ഭാര്യയെ വിവാഹമോചനം നടത്താമോ എന്ന് ചോദിച്ചത്. സ്വപ്നത്തില്‍പ്പോലും കൊണ്ടുനടക്കാത്ത ആ ചോദ്യം എന്തിനാണ് ചോദിച്ചതെന്ന് ഇന്നും അറിയില്ല. ഞാന്‍ തന്നെ വലിച്ചെറിഞ്ഞ കളിപ്പാട്ടത്തിനുവേണ്ടി മറ്റെന്തോ കാരണങ്ങളാല്‍ വാശി പിടിക്കുന്ന കുട്ടിയെപ്പോലെയായിരുന്നു അപ്പോള്‍ മനസ്സ് എന്നോര്‍മ്മയുണ്ട്.<br />
നടത്താം. ഒന്നിമയാട്ടുകപോലും ചെയ്യാതെ ദിനേശ് പറഞ്ഞു: പക്ഷേ, ഒരു കാരണം വേണ്ടേ?<br />
ഉടുപ്പിലേക്ക് ചളി തെറിച്ചതുപോലെ ഞാന്‍ അന്ന് പെട്ടെന്നുനിന്നു. ഒരു കാരണം നമ്മുടെ ജീവിതത്തേക്കാള്‍ പ്രധാനമാണോ എന്നു ചോദിക്കുകയുണ്ടായില്ല. തീരെ അപ്രസക്തമായ ആ ചോദ്യം, ഒരു ജീവിതത്തിന്റെ മുഴുവനും മുകളിലൂടെ അനാദരവോടെ കോറിയ ആ ഭംഗിവചനത്തിനു മുന്നില്‍ നിന്ന് ഒരു പകിടപോലെ മനസ്സിലിട്ടുരുട്ടി. മൈതാനത്തിലൂടെയുള്ള നിരവധി നടത്തങ്ങളില്‍, വെയില് തട്ടി മായുന്ന നിറംപോലെ പതുക്കെപ്പതുക്കെ ഇല്ലാതായത് നമ്മള് എന്ന വാക്കായിരുന്നു. ചോര കിനിയുന്ന വരകള്ക്കിടയില് നിവര്‍ന്നു നില്ക്കാന് ശ്രമിക്കുന്ന ദിനേശിനെ സ്റ്റേജിലെന്നപോലെ നോക്കിനില്‍ക്കെ അതിനെപ്പറ്റി പറയണോ എന്നോര്‍ത്തതാണ്. പക്ഷേ, പറയാതെതന്നെ അത് ദിനേശിനും അറിയാം. എന്റെ മുഖത്തെ അമ്പരപ്പ് ദിനേശും കണ്ടിരിക്കണം. ദിനേശ് ചിരിച്ചു. മൈലുകളോളം കൂടെ നടന്ന ആള് പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മറ്റൊരു മുഖവുമായി നിന്നാല്‍ തോന്നുന്ന പേടിയാണ് അപ്പോള്‍ തോന്നിയത്. പിന്നെ, വിണ്ടുനിന്ന മനസ്സിന്റെ വിടവിലേക്ക് ഓട്ടയടയ്ക്കുന്നതുപോലെ ഞാനാ അറിവും പേടിയും ഒരുമിച്ചു തിരുകി.<br />
<span class="Apple-tab-span" style="white-space: pre;"> </span>കുട്ടികളാണ് പ്രശ്നം. പിറ്റേ ദിവസം ചായക്കടയില്‍ തൊട്ടുതൊട്ടിരിക്കെ എന്റെ വയറില്ത്തലോടി ആത്മാര്‍ത്ഥതയോടെയാണ് ദിനേശ് പറഞ്ഞത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>പിന്നെ കാരണങ്ങളും. ദിനേശിന്റെ കൈ വയറില്‍നിന്നു പതുക്കെ മാറ്റി ഞാന്‍ പൊട്ടിച്ചിരിച്ചു. പലപ്പോഴും നാം തീരെ ആലോചിക്കാതെ പറഞ്ഞുപോകുന്ന വാക്കുകള്‍ നമ്മുടെ ചിന്തകളെ എത്ര ലളിതമായി ആവിഷ്ക്കരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ദിനേശ് പറഞ്ഞത് അക്ഷരംപ്രതി സത്യമാവണം. വരകള്‍ വരയ്ക്കുന്നതുപോലെ എളുപ്പമല്ല വരകള്‍ മായ്ക്കാന്‍. വരകള്‍ക്ക് പുറത്തുനില്ക്കുമ്പോള് ഒരനാഥത്വമുണ്ട്. ഒരു തന്തയില്ലായ്മത്തരം.<br />
ചിലര്‍ക്കതൊരു ലഹരിയാണ്. ഗോവിന്ദന് പറഞ്ഞു: ചിലര്‍ക്കതൊരു മാനഹാനിയും പക്ഷേ, അതൊരു കുറ്റമല്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>ശരിയാണ്. മണലില്‍ മലര്‍ന്നുകിടന്ന് ഞാന്‍ കൈകള്‍ തലയ്ക്കു കീഴെവെച്ചു. അതോടെ പക്ഷേ, വ്യക്തിത്വങ്ങള്‍ വേര്‍പിരിയുന്നു. കൊഴിയുന്ന തലനാരിന്റെ വേര്‍പാടുപോലെ നമുക്കോരോരുത്തര്‍ക്കും അതേറ്റുവാങ്ങാതെ വയ്യ. തീവ്രമായി സ്വന്തം ബോധ്യങ്ങള്‍ക്കും എല്ലില്‍ തൊടുന്ന ആവശ്യങ്ങള്‍ക്കും പകരം നില്ക്കാന്, ഒത്തുമാറാന് ഒന്നുമില്ല ഗോവിന്ദാ. അപര്‍ണ മരിച്ച വിവരം പറയാനെത്തിയ ദിനേശ് പട്ടാപ്പകലായിട്ടും പൊതുനിരത്തിലായിട്ടും എന്റെ കൈയില്‍നിന്നും പതിവുപോലെ സ്വന്തം കൈവലിക്കുകയുണ്ടായില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>നാണയത്തിന്റെ ഒരു വശം, ഗോവിന്ദന്റെ ശബ്ദം അസുഖകരമാംവിധം കനത്തു: സ്വന്തം മോഹങ്ങള്‍ക്കും സുമയുടെ കടുംപിടുത്തങ്ങള്‍ക്കും നടുവില്‍ നിലതെറ്റുന്ന ദിനേശിനെ സുമ കണ്ടതേയില്ല. പകരം വരകള്‍ മാത്രം കണ്ടു. ആവശ്യത്തിന്റെ തീവ്രതയില്ത്തന്നെയാണ് ദിനേശിനു വരകള്‍ പ്രസക്തമായത് സുമേ. ഗോവിന്ദന് ഒരു നിമിഷം നിര്‍ത്തി. ദിനേശ് നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ദിനേശും ഞാനും ഇതേ മണല്പ്പുറത്തിണചേര്ന്നിട്ടുണ്ട്. കാറ്റിന്റേയും മഴയുടേയും ആര്ഭാടത്തില്, നട്ടുച്ചയുടെ തിളങ്ങുന്ന നിറവില്‍, അതിരില്ലാത്ത പൊലിമയില്‍ സന്ധ്യയുടെ ആര്‍ദ്രതയിലും ഉണങ്ങിനിന്ന എന്റെ ചുണ്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും നനച്ചു. എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു എന്നത് ശരിയാണ്. ഞാനിതൊന്നും കണ്ടില്ലെന്ന്, അറിഞ്ഞില്ലെന്ന് ദിനേശ് വിശ്വസിച്ചു എന്നോ! ഏറെക്കാലം കഴിഞ്ഞിട്ടും ബാക്കിയാവുന്ന ഇത്തരം സംശയങ്ങള്‍. ഞാത്തിയുടുത്ത മുിന്റെ വക്കില്‍ പുരളുന്ന ചളിപോലെ ഒരു ബന്ധത്തിന്റെ വക്കുകള്‍ കറുപ്പിക്കുന്നു ഗോവിന്ദാ.<br />
ചിതറുന്ന കുന്നിക്കുരുക്കള്‍ ഒതുക്കിക്കൂട്ടുന്നതുപോലെയാണ് പിന്നെ ഗോവിന്ദന് എന്നെ തന്നിലേക്കടുപ്പിച്ചത്.<br />
ചായങ്ങള്‍ ഒന്നു മാറ്റിത്തേച്ചു നോക്കു. ഗോവിന്ദന് കുസൃതിയോടെ പറഞ്ഞു. കാടുകാണാതെ മരംമാത്രം കണ്ടാണ് സുമ ചിത്രം വരയ്ക്കുന്നതെന്ന് ദിനേശിന് തോന്നിയിരിക്കാം. ആരും കാണലാണ് വളര്‍ച്ച. മറ്റൊരാള്‍ തീര്‍ത്ത ചിത്രത്തിന്റെ മുഖച്ഛായയില്‍ ജീവിക്കാന്‍ ആര്‍ക്കായാലും പ്രയാസം തോന്നും.<br />
ഗോവിന്ദന്റെ തരളമായ, കലമ്പലുകളില്ലാത്ത മുഖം ഒരു പാടയ്ക്കപ്പുറത്ത് തെളിയുന്ന മങ്ങുന്ന പ്രതിച്ഛായ പോലെ ഞാന്‍ കണ്ടു. വര മണ്ണിലേക്കേന്തുന്ന മഴച്ചാറ്റലിന്റെ വീശലുകള്പോലെ. പിന്നെ, ഗോവിന്ദന്റെ ശ്വാസത്തിന്റെ അടരുകള്‍ മനസ്സിന് തൊട്ടുമുകളില്‍, അതിനും അപ്പുറത്ത് ഗോവിന്ദന്റെ ചുമലിന് മുകളില്‍ തന്നെ നോക്കി നിന്ന, പലതവണ താന്‍ കണ്ട ആകാശം. ഉയരത്തിലേക്ക് പറക്കാനാഞ്ഞ സമ്പാതിയുടെ കരിഞ്ഞ ചിറകുകള്‍പോലെ. കാറ്റിന്റെ കൈകളില്‍ അനക്കമറ്റുകിടന്ന പുഴയോരത്തുനിന്നും ഒരു വടി കുത്തി എഴുന്നേല്ക്കുന്നതുപോലെയാണ് എഴുന്നേറ്റത്. ക്ഷീണത്തിന്റെ പാളികള്‍, തട്ടിപ്പൊതിഞ്ഞുവെച്ച വേരുകളുടെ കടയ്ക്കല്‍നിന്നും ചുവട്ടിലേക്ക് ചിന്നുന്ന മകട്ടകള്പോലെ ചിതറി. ഇനിയും ഒരു യാത്ര. വഴികളേല്പിക്കുന്ന തുടര്‍ച്ചകളില്‍ ഇതും അവസാനമാവുക വയ്യ.<br />
<div>
<br /></div>
</div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-583341370503403962015-06-15T17:24:00.002+05:302015-06-15T17:24:47.745+05:30ഒരു കൂടിക്കാഴ്ച<div dir="ltr" style="text-align: left;" trbidi="on">
കണ്ണുതുറക്കുമ്പോള്‍ മറിയമ്മ എന്ന വെള്ളത്തൊപ്പി ചൂടിയ നേഴ്സാണ് മുന്നില്‍. അമ്പരപ്പും അദ്ഭുതവും നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവര്‍ അന്തംവിട്ടുനിന്നു. ഞാന്‍ അതൊരു തെളിവായി എടുത്തു. സ്വര്‍ഗത്തിലായാലും നരകത്തിലായാലും നേഴ്സിന്റെ ആവശ്യമില്ല.<br />
അപ്പോള്‍ ഞാന്‍ ഭൂമിയിലായിരിക്കണം.<br />
അതെ. ഭൂമിയില്‍ത്തന്നെയാണ് ഞാന്‍.<br />
അമ്പരപ്പ് കണ്ണുകളില്‍ ഇറുക്കിപ്പിടിച്ച മറിയമ്മ പുറത്തേക്കോടി. ഡോക്ടര്‍... ഡോക്ടര്‍... അവര്‍ കൂവി വിളിച്ചു. 'പേഷ്യന്റിന് ജീവന് വന്നു! '<br />
പേഷ്യന്റ് എന്നുവച്ചാല്‍ ഞാന്‍.<br />
മറിയമ്മയുടെ ശബ്ദം വാതിലിനപ്പുറത്ത് പതുക്കെപ്പതുക്കെ നേര്‍ത്തു. മയക്കത്തിനും ഓര്‍മ്മയ്ക്കും ഇടയില്‍ ചുമരുകള്‍ക്കാകെ പച്ചനിറം കൈവരന്നു ലോലമായ ആ ഇടവേളയിലേക്ക് ഞാന്‍ വീണ്ടും തെന്നി.<br />
ദൈവമായിരുന്നു മുന്നില്‍.<br />
ഉലഞ്ഞുമുഷിഞ്ഞ മേലങ്കി. ഉന്മേഷമില്ലാത്ത മുഖം.<br />
'ഞാനിതാ എത്തിയിരിക്കുന്നു.' ഒരല്പം വിജയഭേരിയോടെ ഞാന്‍ പറഞ്ഞു: 'അങ്ങയെപ്പറ്റി പലതവണ കേട്ടിട്ടുണ്ട്. നേരിട്ടൊന്നു കാണാമല്ലൊ എന്നു കരുതി. പലതും ചോദിക്കാനുണ്ട്'<br />
ദൈവത്തിന്റെ മുഖത്ത് ഒരു ചളിപ്പ് പടര്‍ന്നു. 'ചോദിക്കൂ.' വലിയ മേലങ്കി ഒതുക്കിപ്പിടിച്ച് മുന്നിലുള്ള ചെറിയ പീഠത്തിലിരിക്കെ ദൈവം പറഞ്ഞു: 'ഞാന്‍ ഹാജരാണ്.'<br />
മുഷിഞ്ഞ മേലങ്കിയും ക്ഷീണിച്ച മുഖവും. ദൈവത്തെ ഞാന്‍ പ്രതീക്ഷിച്ചത് ഇങ്ങനെയായിരുന്നില്ല.<br />
'എന്തേ... ഒട്ടും ഉന്മേഷമില്ലേ' ഞാന്‍ ചോദിച്ചു. 'എന്തേ പറ്റിയത്?' ദൈവം താഴേക്കുനോക്കി. മ്ലാനനായിരുന്നു അദ്ദേഹം എന്നു പറയാതെ വയ്യ.<br />
'ചോദിക്കൂ' ദൈവം പറഞ്ഞു.<br />
ദൈവത്തിന്റെ മുഖത്തെ മടുപ്പ് തികഞ്ഞ അസ്വാസ്ഥ്യത്തോടെയാണ് ഞാന്‍ കണ്ടത്. ഇവിടെയും മടുപ്പോ? ദൈവത്തിനും മടുപ്പോ?<br />
'മടുത്തോ' ഞാന്‍ ചോദിച്ചു: 'ചോദ്യങ്ങളോ ഉത്തരങ്ങളോ മടുത്തത്?'<br />
'ചോദിക്കൂ. ' ദൈവം പറഞ്ഞു. 'ചോദ്യം ചോദിക്കൂ.'<br />
'ഞാന്‍ ചോദിക്കുകയാണ്. '<br />
'സുഖമല്ലേ അങ്ങേക്ക്? '<br />
'സുഖം? എന്താണത്? എനിക്കെന്നും ഈ ഒരൊറ്റ ഭാവമേ അറിയൂ.'<br />
'ജീവിതത്തേക്കാള്‍ കഷ്ടമാണോ അപ്പോള്‍ സ്വര്‍ഗം? '<br />
എന്റെ ശബ്ദത്തില്‍ പരിഭ്രമം പുരളുന്നത് ഞാനറിഞ്ഞു.<br />
'എന്താണത്? '<br />
എനിക്ക് സാമാന്യം മുഷിഞ്ഞു. ദൈവത്തെ ജ്ഞാനിയാക്കാനൊന്നും വന്നതായിരുില്ല ഞാന്‍. ഭൂമിയിലെ മടുപ്പ് മടുത്തിട്ടാണ് ഈ യാത്രതന്നെ. ഇവിടെ അതില്‍പ്പരം എന്നായാലോ.<br />
'പോട്ടെ. എനിക്കെന്താണ് ശിക്ഷ?'<br />
'എന്തിന്? '<br />
'അങ്ങയുടെ അനുവാദമില്ലാതെ, ആജ്ഞ ധിക്കരിച്ചാണല്ലോ ഞാനീപ്പോക്ക് പോന്നത്.'<br />
ദൈവം ആദ്യമായി ചിരിച്ചു.<br />
'ദൈവം എങ്ങനെയാണ് ശിക്ഷിക്കുക? മാപ്പു കൊടുക്കലല്ലേ ദൈവത്തിന്റെ ജോലി. ഭൂമിയില്‍ എല്ലാവര്ക്കും അതറിയാലോ.'<br />
'അപ്പോള്‍ നരകം? '<br />
'എനിക്കങ്ങനെയൊന്ന് ആലോചിക്കാന്‍പോലും പാടില്ല. നന്മ മാത്രമേ എനിക്ക് ചിന്തിക്കാവൂ. എന്റെ ചിന്തയില്‍പോലും നരകം പാടില്ല.'<br />
'അവിടെ ആരാണ്? '<br />
'അറിയില്ല.'<br />
ഓ! ഒരു നല്ലപിള്ള! ഞാന്‍ സ്വയം പറഞ്ഞു: 'ഭൂമിയില്‍ സംഗതി ഭേദമായിരുന്നു. എല്ലാറ്റിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. അതനുസരിക്കുന്നിടത്തോളം കാലം കാര്യം കുശാലാണുതാനും. നരകത്തെപ്പറ്റിയും അങ്ങയെക്കുറിച്ചും കേട്ടിട്ടുള്ളതുപോലെ ഞാന്‍ കേട്ടിട്ടു്.'<br />
'ഞാന്‍ കേട്ടിട്ടുപോലുമില്ല.'<br />
'കേള്‍പ്പിക്കട്ടെ?'<br />
'അയ്യോ. പാടില്ല.' ദൈവം പറഞ്ഞു. 'എനിക്ക് നന്മയേ ചിന്തിക്കാവൂ. കേള്‍ക്കാവൂ. അതുമാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ.'<br />
'ഓഹോ?' എനിക്ക് ശരിക്കും ദേഷ്യം വന്നു. 'എന്നിട്ട് ഭൂമിയിലേക്ക് തിന്മയുടെ എത്രയോ മൂര്‍ത്തികളെ പടച്ചുവിടുന്നുണ്ടല്ലോ.'<br />
'അത് ഞാന്‍ ചെയ്യുതല്ല.' ദൈവം കൈ വീണ്ടും വീണ്ടും മേലങ്കിയില്‍ തുടച്ച് ക്ഷമാപണത്തോടെ പറഞ്ഞു: 'അത് മറ്റവനാണത്രേ. എന്റെ എതിരാളി.'<br />
'അങ്ങേക്കൊരെതിരാളിയോ! മാനംമര്യാദയില്ലാത്ത വര്‍ത്തമാനം പറയരുത്. സൃഷ്ടികര്‍ത്താവ് അങ്ങ് മാത്രമല്ലേ? അതല്ലേ ഇത്രയും കാലം അങ്ങ് പറഞ്ഞുനടന്നത്?'<br />
'സൃഷ്ടി കഴിഞ്ഞാലാണ് അവന്റെ പണിയത്രെ. '<br />
'എങ്കില്‍ ഒരൊറ്റ കൈ ഞൊടിച്ച് അവനെ അങ്ങേക്കില്ലാതാക്കിക്കൂടെ ദൈവമേ? എല്ലാറ്റിനും കഴിവുള്ളവനല്ലേ അങ്ങ്? എല്ലാവരും അതല്ലേ പറയുന്നത്? '<br />
'എങ്ങനെ?'ദൈവം പീഠത്തില്‍നിന്നും ഒരാവേഗത്തോടെ എഴുന്നേറ്റുനിന്നു. 'അവനെക്കുറിച്ചൊന്നും എനിക്കറിയില്ല. അറിയാന്‍ പാടില്ല. അറിഞ്ഞാല്‍ത്തന്നെ തിന്മയെക്കുറിച്ച് ആലോചിച്ചു കൂടാ... നശിപ്പിക്കല്‍ എന്റെ ദൗത്യവുമല്ല. ' <span class="Apple-tab-span" style="white-space: pre;"> </span> <br />
നിയന്ത്രണം വിട്ടുപോയോ എന്ന ആശങ്കയില്‍ ധൃതിയില്‍ പീഠത്തിലേക്ക് തന്നെ മടങ്ങിയ ദൈവത്തെ നോക്കിയപ്പോള്‍ എനിക്ക് കഷ്ടം തോന്നി. ഈ ദൈവത്തോടാണ് ഞാന്‍ എന്നെ നശിപ്പിക്കണമെന്നും എന്നെ കഷ്ടപ്പെടുത്തുവരെ ശിക്ഷിക്കണമെന്നും തിന്മയെ നശിപ്പിക്കണമെന്നും ഒക്കെ പ്രാര്‍ത്ഥിക്കാറ്! <span class="Apple-tab-span" style="white-space: pre;"> </span><br />
'അങ്ങയോട് പലതും പ്രാര്‍ത്ഥിക്കുന്നവരെ അങ്ങെന്തു പറഞ്ഞാണ് അനുഗ്രഹിക്കുക? '<br />
'ആരേയും അനുഗ്രഹിക്കാറില്ല. എല്ലാവരും എനിക്ക് സമാസമം. '<br />
പാപികളെ...?<br />
'ഞാന്‍ കാണാന്‍ പാടില്ലല്ലോ'<br />
'അങ്ങ് സൃഷ്ടിച്ചുവിട്ട മനസ്സുകളുടെ ഉത്തരവാദിത്തം അപ്പോള്‍ അങ്ങേക്കല്ലേ? '<br />
'സൃഷ്ടികര്‍മത്തില്‍ വൈവിധ്യമില്ലെങ്കില്‍ എന്തിനാണ് ഭൂലോകം? കഥാപാത്രങ്ങള്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കുവാന്‍ അനുവാദം വേണ്ടേ?' രാഷ്ട്രീയക്കാരനെപ്പോലെയാണ് ദൈവം സംസാരിച്ചത്. ഭൂലോകത്തിന്റെ മര്‍മംതന്നെ വൈവിധ്യമല്ലേ.<br />
'പടച്ചുവിടുമ്പോള്‍ സൃഷ്ടിയുടെ ചെവിയില്‍ പറഞ്ഞൂടെ മറ്റവനെ വിശ്വസിക്കരുതെന്ന്, അവന് ചതിയനാണെന്ന്? '<br />
'ഇതൊന്നും ദൈവം ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. '<br />
'എന്നാല്‍ ആര്‍ക്കും മാറ്റാനാവാത്ത ഒന്നിനെ പടയ്ക്കണം.' 'എന്നെപ്പോലെ ഒന്നിനെ.' ദൈവം പെട്ടെന്നു മ്ലാനവദനനായി. മുഖം മടുപ്പു കൊണ്ടു നിറഞ്ഞു. അമര്‍ത്തി നോക്കിയാല്‍ ആ മടുപ്പ് എന്നിലേക്കടരും. ഞാന്‍ ഭീതിയോടെ എഴുന്നേറ്റു മറുവശത്തേക്കുനോക്കി. 'മനസ്സു കൊടുത്താല്‍ അവന് കയറും.' മേലങ്കിയിലെ അടര്‍ന്നുനിന്ന നൂലില്‍ വിരല്ചുറ്റി ദൈവം സ്വയം പിറുപിറുത്തു. 'കൊടുക്കാഞ്ഞാല് എന്നെപ്പോലെയാവും.!'<br />
'ഭേഷ്! ഭൂമിയിലേക്ക് തിരിച്ചുപോവുകയാണ് എനിക്കുചിതം എന്ന് അല്ലേ?' മടുപ്പും നിരാശയും ഒതുക്കി ഞാന്‍ ചോദിച്ചു. 'ഞങ്ങളേക്കാള്‍ കഷ്ടമാണല്ലോ ദൈവമേ, അങ്ങയുടെ സ്ഥിതി. ഞാനിതെല്ലാം ഭൂമിയില്ച്ചെ് പറഞ്ഞാല്‍ എന്താവും അങ്ങയുടെ ഇമേജ്? '<br />
'ഒരാളും വിശ്വസിക്കില്ല.' ദൈവം നിറഞ്ഞു ചിരിച്ചു.<br />
'അതാണ് ഏക ആശ്വാസം.'<br />
ചെകിടത്ത് ആഞ്ഞുവീണ അടിയില്‍ അപ്പോഴാണ് ഞാന്‍ പെട്ടെന്ന് കണ്ണുതുറന്നത്. കണ്ണുകള്‍ കൂര്‍പ്പിച്ച്, മീശ പിരിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന് ഡോക്ടര്‍, എന്റെ കനംകൂടിയ കണ്ണുകള്‍ക്കു മുന്നില്‍ ഒരു പുകമറയിലെപോലെ നിന്നു. 'സംസാരിക്കാമോ?' നെറ്റിയുടെ ഇരുഭാഗവും അമര്‍ത്തിപ്പിടിച്ച് ആംഗ്യത്തില്‍ ഡോക്ടര്‍ ചോദിച്ചു.<br />
ഞാന്‍ ഉവ്വെന്ന് തലയാട്ടി. അടിയുടെ ശക്തിയില്‍ ഞാന്‍ മുഴുവനായും ഉണര്‍ന്നുകഴിഞ്ഞിരുന്നു.<br />
ഉടനെ എല്ലാവരോടും പുറത്തുപോകാനും മുറിയുടെ വാതിലടച്ച് തഴുതിടാനും ഡോക്ടര്‍ പയ്യന് ആജ്ഞാപിച്ചു. ഇനി കേസ് വിസ്താരമാവും, ഞാനോര്‍ത്തു. രംഗം സജ്ജം. ഇനി വിധി പ്രസ്താവിക്കുകയേ വേണ്ടൂ.<br />
എന്തോ, മുഷിഞ്ഞ മേലങ്കിയണിഞ്ഞ,ശിക്ഷിക്കാന്‍ അവകാശമില്ലാത്ത ദൈവത്തിനെയാണ് എനിക്കോര്‍മ്മ വന്നത്.<br />
'പ്രേമനൈരാശ്യമാവും കാരണം.' കസേല എന്റെ കട്ടിലിനടുത്തേക്ക് ശബ്ദത്തോടെ വലിച്ചിട്ട ഡോക്ടര്‍ തീ തുപ്പി. 'അതോ അതിലും കവിഞ്ഞ...'<br />
ഡോക്ടറുടെ ശബ്ദത്തിലെ പുച്ഛം എന്റെ മനസ്സില്‍ത്തട്ടി. ഒരു പ്രണയിതാവും എനിക്കിന്നുവരെ ഉണ്ടായിരുന്നിട്ടില്ല. സുന്ദരിയല്ലാത്തതിനാല്‍ ആരും തിരിഞ്ഞുനോക്കാറുപോലുമില്ല. പക്ഷേ, അതീ ഡോക്ടര്‍ ഓര്‍മ്മിപ്പിക്കേ കാര്യമില്ലല്ലോ. വിവരമില്ലാത്ത വക. കാശു കൊടുത്ത് ഡോക്ടറാവുന്നവരാണ് പ്രധാനമായും ഇങ്ങനെ സംസാരിക്കുക. 'കാമുകനുണ്ടാവുന്നത് കുറ്റമാണെന്നാണല്ലൊ. കേട്ടാല്‍ തോന്നുക. 'ഞാന്‍ ഈര്‍ഷ്യയോടെ പറഞ്ഞു: 'ഉണ്ടെങ്കില്‍ തന്നെ അതെന്റെ വ്യക്തിപരമായ കാര്യമാണ്. നിങ്ങളതില്‍ തലയിടണ്ട.'<br />
'ആ! അതുതന്നെ കാര്യം.' ഡോക്ടറുടെ ശബ്ദത്തില്‍ പുച്ഛം ഒന്നുകൂടി കൂടി. 'കാര്യം കഴിഞ്ഞപ്പോള്‍ ഇട്ടെറിഞ്ഞുപോയിക്കാണും.'<br />
അതെന്റെ മര്‍മ്മത്തു കൊണ്ടു. ഇതാണ് ദൈവമുണ്ടായിട്ട് യാതൊരു കാര്യവുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാന്‍ കാരണം. സഭാവാസിയാവാനല്ലല്ലോ നമുക്ക് ദൈവം വേണ്ടത്.<br />
'ഏയ്! ' ഞാന്‍ ഗൗരവത്തിലാണെന്ന ഭാവത്തില്‍ ചളിപ്പ് മറച്ച് പറഞ്ഞു: 'അതും പറഞ്ഞ് ഞാന്‍ തന്റെ പിന്നാലെ വന്നിട്ടൊന്നും ഇല്ലല്ലോ.'<br />
ഡോക്ടര്‍ എന്നെ ഒരു നിമിഷം ആ നേഴ്സ് നോക്കിയതുപോലെ അമ്പരപ്പോടെ നോക്കി.<br />
പോയി പണിനോക്കെടോ, എന്റെ പ്രേമമന്വേഷിക്കാതെ എന്നു പറയണമെന്നുണ്ടായിരുന്നു.<br />
മൂന്നു നാലു ദിവസത്തെ ബോധക്ഷയത്തിനുശേഷം ഇത്രയും നേരം സംസാരിച്ചതുതന്നെ വളരെ ബുദ്ധിമുട്ടിയാണ്. കണ്പോളകള് താനെ അടയുന്നു. ദൈവം പിന്നേയും ഇടപെടുന്നു.<br />
'ശിക്ഷയ്ക്കൊന്നും വിളിച്ചതല്ല ഞാന്‍.' ദൈവം പറഞ്ഞു: 'കുറച്ചു കൂടി അവിടെ താമസിച്ചിട്ട് വരൂ. അറ്റ്ലീസ്റ്റ് ഫോര്‍ എ ചേഞ്ച്. ഇവിടേക്ക് എപ്പോഴും വരാമല്ലോ.'<br />
എന്റെ മനസ്സ് വല്ലാതെ ചുട്ടു. എന്നും ആകെയുള്ള ഒരാശാകേന്ദ്രമായിരുന്നു ഈ സ്ഥലം. പൊറുതിമുട്ടിയാല്‍ രക്ഷപ്പെടാവുന്ന, തിഷ്ടപ്രകാരം കേറിവരാവുന്ന ഒരു സ്ഥലം. അതും ഇത്ര ബോറാണെന്നു വന്നാല്‍...<br />
ഒരൊഴുക്കുമില്ലാതെ തളംകെട്ടി നാറുന്ന വെള്ളത്തിലെന്നപോലെ എന്റെ മനസ്സിനു മീതെ അഴുക്കിന്റെ പാട വീണ്ടുംകെട്ടി.<br />
'അതു പോട്ടെ,'ഒരു കുസൃതിച്ചിരിയോടെ ദൈവമാരാഞ്ഞു: 'ഒരു മറുചോദ്യം. ഈ ധൃതികൂട്ടലിന് എന്തായിരുു കാരണം? '<br />
കടുത്ത മടുപ്പും തികഞ്ഞ ഉത്സാഹക്കുറവും ഒരു പൂപ്പല്‍പോലെ മനസ്സിനെ പൊതിഞ്ഞ കാലം. ആരും ഒന്നും മനസ്സിനെ തൊട്ടില്ല. ഉണര്‍ത്തിയതുമില്ല. സന്ധ്യക്ക് കോലായത്തലപ്പില്‍ തൂണും ചാരി ഇരിക്കുമ്പോള്‍ മനസ്സിനെ കുലുക്കി ഉണര്‍ത്തുന്ന എന്തിനെങ്കിലും വേണ്ടി കൊതിച്ചിട്ടുണ്ട്. ഒരു തുടക്കത്തിന് - തുടര്‍ച്ചയ്ക്ക്. ചാരനിറമുള്ള ദിവസങ്ങള്‍ ഉണക്ക ഇലകളെപ്പോലെ ചുറ്റും ചിതറിയതിനു മുകളിലൂടെ കാല് തട്ടിത്തെറിപ്പിച്ച് അലക്ഷ്യമായി നടന്ന ദിവസങ്ങള്‍. മുരിങ്ങയുടെ ഇലകള്‍ക്കിടയിലൂടെ സ്വര്ണ്ണത്തുട്ടുകള്പോലെ ചിതറി വീണ നിലാവില് ഈ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ മനസ്സ് ശുദ്ധശൂന്യമായിരുന്നു. ദൈവം എങ്ങിനെയിരിക്കും എന്ന് മനസ്സ് കുതൂഹലം കൊണ്ടതും യാത്രയുടെ അങ്ങേ അറ്റത്ത് ദൈവം കൈനീട്ടി തന്നെ സ്വാഗതം ചെയ്യുന്നതും മടുപ്പകറ്റാന്‍ ക്രോസ് വേഡ് കളിക്കുന്നതു പോലെ തിരിച്ചും മറിച്ചും ഇട്ടുനോക്കിയിട്ടുണ്ട് അന്ന്.<br />
തിളങ്ങുന്ന മേലങ്കിയും തിളങ്ങുന്ന പരിഹാരങ്ങളുമായി തന്റെ മുിലെത്തുമെന്ന് പ്രതീക്ഷിച്ച ദൈവം പക്ഷേ, അന്നും വന്നില്ല.<br />
പതിവുപോലെ തന്നെ.<br />
ഒരു മരവിപ്പുപോലെ മുന്നില്‍ അനക്കമറ്റുകിടന്ന വഴിയുടെ അങ്ങേ അറ്റത്ത് പ്രത്യക്ഷപ്പെട്ടത് ക്ലീനായി താടിവടിച്ച, ഉലയാത്ത ടെറിലിന്‍ ഷര്‍ട്ടും ഷൂസും ധരിച്ച സെന്റു പൂശിയ മനോരോഗവിദഗ്ധനായിരുന്നു.<br />
ഒരു പ്രകോപനവുമില്ലാതെ, നിലാവും സുഗന്ധവും നിറഞ്ഞ രാത്രിയില്‍ മോഹത്തോടെ ദൈവത്തെ അന്വേഷിച്ച ഞാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത് അദ്ദേഹത്തിന് ഒട്ടും രുചിച്ചില്ല.<br />
അദ്ദേഹത്തിന് കാരണങ്ങളില്‍, യുക്തിയില്‍ അത്യധികം വിശ്വാസമായിരുന്നു. വടിവൊത്ത കാരണങ്ങളില്ലാത്തവയില് തികഞ്ഞ അവിശ്വാസവും.<br />
'ആത്മഹത്യാശ്രമത്തിന്റെ കാരണം?' കസേലയില്‍ മുന്നോട്ടാഞ്ഞിരുന്ന് ഒരു ചെറിയ സ്ക്രൂഡ്രൈവര്‍കൊണ്ട് എന്റെ കാല്‍മുട്ടില്‍ തട്ടി വിദഗ്ധന്‍ ചോദിച്ചു. 'എന്തിനും ഒരു കാരണം വേണമല്ലോ. '<br />
'എന്താണ് സാധാരണ എല്ലാവരും പറയുന്ന ഉത്തരം? 'ഞാന്‍ അലക്ഷ്യമായി ചോദിച്ചു. 'അത് ഞാനും പറയാം.'<br />
വിദഗ്ധന്‍ കണ്ണിലേക്കുറ്റുനോക്കി. എനിക്ക് കണ്ണുകള്‍ വേദനിക്കുന്നു എന്നു തോന്നി.<br />
'സാരല്യ.' രക്ഷിതാവിനെ നോക്കി വിദഗ്ധന്‍ ചിരിച്ചു: 'പ്രായത്തിന്റെ ധിക്കാരമാണ്. മരുന്നുകഴിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളു.'<br />
ഒരു നിമിഷത്തെ കണ്ണടച്ചിരുന്നാലോചനയ്ക്കുശേഷം അദ്ദേഹം ഖിനന്നായിരിക്കുന്ന രക്ഷിതാവിനെ തട്ടിവിളിച്ചു. 'പെകുട്ടിയല്ലേ. വിവാഹവും നല്ല മരുന്നാണ്.'<br />
'ഓഹോ!' ഉറക്കെ, ആവശ്യത്തിലധികം ഉറക്കെ ഞാന്‍ ചിരിച്ചു. പിടയാന്‍പോലും ഇടംകൊടുക്കരുതെന്നര്ത്ഥം. കൂച്ചുചങ്ങലതയ്യാര്!<br />
'മടുപ്പാണ് കാരണം' ഒരു ക്ഷമാപണവും തിരുത്തലുമെന്നപോലെ ഞാന്‍ ധൃതിയില്‍ പറഞ്ഞു.<br />
'മടുപ്പോ!' അതൊരവസ്ഥയാവാം. പക്ഷേ, കാരണമാകാന്‍ വയ്യ. ഇന്നുവരെയുള്ള രേഖകളില്‍ ഇത്തരമൊരു കാരണം ആത്മഹത്യക്ക് പ്രേരകമായി പറഞ്ഞിട്ടില്ല.<br />
ഞാന്‍ അന്തംവിട്ടു പോയി. 'പക്ഷേ, അതാണ് സത്യം.' ഞാന്‍ ചീറി. 'എനിക്കു തോന്നുന്ന സാധനത്തിന് മടുപ്പ് എന്നല്ലാതെ മറ്റൊരു വാക്ക് എനിക്കറിയില്ല.'<br />
'ഇടയ്ക്കിടയ്ക്ക് സ്വപ്നങ്ങള്‍ കാണാറുണ്ട് അല്ലേ? ' വിദഗ്ധനാണ്.<br />
' ധാരാളം.' ഞാന്‍ പറഞ്ഞു. 'എല്ലാവരും കാണാറില്ലേ? നിങ്ങളും?'<br />
'പാമ്പിനെ?'<br />
'ഇല്ല.' പോക്ക് എങ്ങോട്ടാണെ് വ്യക്തമായതിനാല്‍ ഞാന്‍ സഗൗരവം പറഞ്ഞു. എന്നാല്‍ പല്ലി, പൂച്ച, ഈച്ച എന്നിവ എന്നെ തിന്നാന്‍ വരുന്നു എന്നും തീമഴ പെയ്യുന്നു എന്നും ഡോക്ടറുടെ ഉടുപ്പിട്ട ജീവികള്‍ തലകീഴായി നടക്കുന്നു എന്നും ആണ് സാധാരണ സ്വപ്നം കാണാറ്. ഫ്രോയിഡിന്റെ പുസ്തകങ്ങള്‍ ദിനോസറുകള്‍ വിഴുങ്ങുന്നു എന്നും കാണാറുണ്ട്.<br />
'ഗുഡ്. സംഗതി അതുതന്നെ.' ഡോക്ടര്‍ ആലോചനാമഗ്നനായി, 'മരുന്നു കഴിച്ച് ഭേദമാക്കാവുന്നതേയുള്ളു. നമുക്ക് സ്വപ്നങ്ങളില്ലാതെയാക്കാം. '<br />
നെഞ്ഞത്തു കൈവെച്ചുപോയി. മടുപ്പില്‍നിന്നുള്ള ഏക രക്ഷ ഉറക്കവും സ്വപ്നങ്ങളും മാത്രമാണ്.<br />
'ഉറക്കം കുറവായിരിക്കും അല്ലേ?' വീണ്ടും വിദഗ്ധന്‍. ഒരു നിമിഷം മനസ്സ് പിടിച്ചപടിനിന്നു. പക്ഷേ, ഉറക്കഗുളിക കിട്ടാന്‍ നുണ പറയുകയേ വഴിയുള്ളു.<br />
'അതെ.' നെറ്റി തടവി ഉറക്കച്ചടവും ക്ഷീണവും അഭിനയിച്ച് ഞാന്‍ പറഞ്ഞു: 'ഉറക്കമില്ല എന്നുതന്നെ പറയാം.'<br />
'ഗുഡ്.' മനോരോഗമാണെതിന് മറ്റൊരു തെളിവുകൂടി കിട്ടിയ സന്തോഷത്തില്‍ അദ്ദേഹം രക്ഷിതാവിനെ നോക്കി.<br />
'ലക്ഷണങ്ങള്‍ എല്ലാം ശരി. പേടിക്കേണ്ട. നമുക്ക് ഉറക്കം വരുത്താം.'<br />
ഉറക്കഗുളികകള്‍ ജീവിതത്തിലെത്തിപ്പെടുന്നത് അന്നുമുതലായിരുന്നു.<br />
'പല പല ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നു തോാറുണ്ടോ?' കണ്ണട മുഖത്തുനിന്നൂരി മുന്നോട്ടൊന്നുകൂടി ആഞ്ഞിരുന്ന് വിദഗ്ധന്‍ എന്നെ ഉറ്റുനോക്കി.<br />
'തോലല്ല. പല ശബ്ദങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. എനിക്ക് ചെവിക്ക് യാതൊരു കേടുമില്ല.'<br />
'ആരെയെങ്കിലും ഉപദ്രവിക്കണം എന്നു തോന്നാറുണ്ടോ? '<br />
' ധാരാളം.' ഞാന്‍ ശാന്തയായി പറഞ്ഞു: 'താങ്കള്‍ക്ക് തോന്നാറില്ലേ? '<br />
വിദഗ്ധന്‍ എന്റെ പിന്നിലേക്ക് നോക്കി. അതികായന്മാര് എന്റെ തൊട്ടുപിന്നില്‍ നിന്നിരുന്നു. അവര്‍ ഒന്നുകൂടി എന്റെ അടുത്തേക്ക് നീങ്ങി.<br />
ഒരാള്‍ക്ക് വെളുത്തുള്ളിയുടെയും മറ്റേ ആള്‍ക്ക് പുളിച്ച മോരിന്റെയും മണം. കുത്തുന്ന നാറ്റം.<br />
ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്റെ മുഖത്തെ ഭാവമാറ്റം വിദഗ്ധന്‍ ശ്രദ്ധിച്ചിരിക്കണം.<br />
'പതിവാണ്.' വിദഗ്ധന്‍ രക്ഷിതാവ് കേള്‍ക്കെ പറഞ്ഞു: 'കാരണമില്ലാതെ അക്രമാസക്തരാവുത് സുഖക്കേടിന്റെ മറ്റൊരു ലക്ഷണമാണ്. അവളെ പിടിച്ചേക്കു. 'ചെറിയ മുറിയാണെന്നതു മറന്ന് അതികായന്മാരുടെ ഇടയിലൂടെ ജീവനുംകൊണ്ട് ഞാന്‍ പുറത്തേക്കോടാന്‍ ശ്രമിച്ചത് അപ്പോഴാണ്.<br />
ഇന്‍ജക്ഷന്റെ മയക്കത്തില്‍നിന്നും നരച്ച ചുമരുകള്‍ക്കു നടവില്‍ പിന്നെ ഞാനുണരുമ്പോള്‍ ചുറ്റും മങ്ങിയ ഇരുട്ടായിരുന്നു. നിറഞ്ഞ നിശ്ശബ്ദതയും.<br />
സ്വര്‍ഗം ഇതാണോ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചതോര്മയുണ്ട്. എങ്കില്‍ എവിടെ ദൈവം?<br />
ആ ചെറിയ മുറി എന്റെ വീട്ടിലെ ചായ്പായിരുന്നു എന്ന് പിന്നെയാണ് മനസ്സിലായത്. അക്രമാസക്തിക്കും അലംഭാവത്തിനും കടിഞ്ഞാണിടുന്ന എപ്പോഴും അടഞ്ഞവാതില്. പിടഞ്ഞുപോയ മനസ്സിനുമുകളില്‍ ചാര നിറമുള്ള ദിവസങ്ങള്‍ ഉണക്ക ഇലകളെപ്പോലെ വീണ്ടും പാറി. ചുമരിലും തട്ടിലും നിറഞ്ഞു. അടഞ്ഞവാതിലിന്റെ ഓടാമ്പലിലും പൂട്ടുതുളയിലും ഒക്കെ ഉണക്ക ഇലകള്‍. ജനല്ക്കഴികള്ക്കപ്പുറത്ത് ഒരു കാവല്‍ക്കാരനെപ്പോലെ ലോകം. എനിക്കൊന്നും പറയാനില്ലാത്ത ലോകം.<br />
ഉണര്‍ച്ചയുടെ പിടച്ചിലുകള്‍ തന്നത് അസ്വാസ്ഥ്യം മാത്രമായിരുന്നു. അര്‍ത്ഥവും ആവശ്യവുമില്ലാത്ത അസ്വാസ്ഥ്യം.<br />
കാരണമാകാന്‍ കെല്പില്ലാത്ത അസ്വാസ്ഥ്യം.<br />
ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് വീണ്ടും കൊതിപൂണ്ടത് അപ്പോഴെപ്പോഴോ ആയിരിക്കണം.<br />
'നിങ്ങള്‍ക്കിങ്ങനെ ഓരോന്ന് കാണിച്ച് ഇങ്ങോട്ട് വന്നാല്‍ മതി.' മീശക്കാരന് ഡോക്ടര്‍ പയ്യന്റെ ചെറുപ്പമേറിയ മുഖത്ത് തിരക്കും അരിശവും കുമിഞ്ഞു. 'മരിക്കാത്തവരെ രക്ഷിക്കാന്‍ തന്നെ ഞങ്ങള്‍ക്കിവിടെ സമയമില്ല.'<br />
'ചെയ്യരുതാത്തതാണ് നിങ്ങള്‍ ഓരോതവണയും ചെയ്തത്.' സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് കെറുവോടെ ഇരിക്കുന്ന ഡോക്ടറെ കണ്ടപ്പോള്‍ എന്റെ ചളിപ്പ് ഒന്നുകൂടി. 'എന്നെ രക്ഷിക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഇനി അതിനൊരു നന്ദിപ്രകടനവും വേണോ? '<br />
'കുറ്റം ചെയ്തതും പോരാ.' ഡോക്ടര്‍ ചൊടിച്ചു. 'പുറമെ ഡംഭും?' ഇത്തരം കാരുണ്യപ്രകടനങ്ങളാണ് ഒട്ടും സഹിക്കാത്തത്. ഇനി ദൈവത്തെ നേരിട്ടു കാണുമ്പോള്‍ ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച് പറയണം. അദ്ദേഹത്തിനെങ്കിലും ഒരു വൈവിധ്യമാവും.<br />
'കുറ്റമോ! ഇത്തവണ ഉറക്കഗുളികകള്‍ സംഘടിപ്പിച്ചത് എന്റെ മിടുക്കാണ്.'<br />
'എല്ലാവരേയും കബളിപ്പിച്ച് എങ്ങനെയാണ് ഉറക്ക...<br />
'നോ ഹൗ ചോദിക്കുന്നത് വെറുതെയാണ് ഡോക്ടര്‍. ഞാന്‍ പറയില്ല. ചെറുപ്പമായാലും ഡോക്ടറായാലും മര്യാദവേണം.'<br />
ഇത്തരം ഉത്തരങ്ങള്‍ നിങ്ങളെ എത്തിക്കുക ജയിലിലാണ്. ഈ പേനകൊണ്ട് ഒറ്റ വരമതി നിങ്ങള്‍ അകത്താവാന്‍.'<br />
'ശരിക്കും അതാണ് നിങ്ങളുടെയും എന്റെയും ട്രാജഡി.'<br />
'ആത്മഹത്യാശ്രമം കുറ്റമാണ്.'<br />
'കാരണം? '<br />
'നിങ്ങളുടെ ജീവന്.'<br />
'ഒു പോടോ മനുഷ്യാ. കുറ്റം മുഴുമിക്കാനാവാത്തതിനല്ലേ ശിക്ഷ?'<br />
'നിങ്ങള്‍ക്ക് ശരിക്കും മരിക്കണമായിരുന്നോ?' ഡോക്ടര്‍ അത്ഭുത്തോടെ എന്നെനോക്കി. 'ഇപ്പോഴും? '<br />
'എന്താ സഹായിക്കാന്‍ പ്ലാനുണ്ടോ? '<br />
'സത്യത്തില്‍ ഡോക്ടര്‍, ദൈവത്തെ കാണുന്നവരെ എനിക്ക് മോഹമുണ്ടായിരുന്നു. സ്വര്‍ഗത്തില്‍ അദ്ദേഹത്തിനും വളരെ മുടപ്പാണത്രെ. നന്മമാത്രം, ദൈവമായാലും എത്ര കാണും. ഒരു കിക്ക് ഇല്ല എന്നാണ് പറയുന്നത്. മാത്രമല്ല എപ്പോഴും തന്നിഷ്ടപ്രകാരം ചെല്ലാം എന്നതുകൊണ്ട് ലോകത്തിലെ വൈവിധ്യം വേണ്ടത്ര ആസ്വദിച്ചതിനുശേഷം പോരെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യാന്‍ ഇവിടെയേ ഒരു ചാന്സുള്ളുവത്രെ.'<br />
ഡോക്ടര്‍, ചെറുപ്പക്കാരനായ ഡോക്ടര്‍ എന്നെ കുറച്ചുനേരം കഥാഭാഷയില്‍ പറഞ്ഞാല്‍ തറച്ചുനോക്കി.<br />
പിന്നെ സൗമ്യമായി എന്റെ കൈ തലോടി.<br />
'സാരമില്ല്യ. എല്ലാവര്ക്കും ഉണ്ടാവുതാണിതൊക്കെ.' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ മനോരോഗത്തിന്റെ പിടിയിലാണെന്ന് ഞാന്‍ സര്‍ട്ടിഫൈ ചെയ്യുന്നു. സത്യവും അതാണല്ലോ. നിങ്ങള്‍ക്കപ്പോള്‍ ജയിലില്‍ പോകേിവരില്ല. '<br />
'നന്ദി. ദാറ്റ്സ് ലൈക്ക് എ ഡോക്ടര്‍! ജയില്‍ എന്തായാലും പരമബോറാണ്. മനോരോഗ വിദഗ്ധനെക്കൂടി ഒന്നൊഴിവാക്കി...' പുഴുക്കുത്തുകള്‍ നിറഞ്ഞ ഫാനിനു മുകളില്‍ മുഷിഞ്ഞ മേലങ്കിയുടെ അറ്റം ഞാന്‍ കണ്ടു.<br />
ദൈവം വിജയാഹ്ലാദത്തോടെ എത്തിനോക്കുന്നു. വിവരമറിയാന്‍. വ്യത്യസ്തമായ കഥകള്‍ കേള്‍ക്കാന്‍ ദൈവം ക്ഷമയോടെ കാത്തിരിക്കുന്നു.<br />
<br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-90528977970548495862015-04-25T17:50:00.001+05:302015-04-25T17:50:13.774+05:30തിരുമലയിലെ പാമ്പുകള്‍<div dir="ltr" style="text-align: left;" trbidi="on">
പൂജിക്കാനിരിക്കുകയായിരുന്നു അമ്മിണിഅമ്മ. ശിവന്റെ മങ്ങിയ ചിത്രത്തിനു മുന്നില്‍ പൂജാജലം വീണ് നനഞ്ഞ മണ്ണില്‍, തുളസിയും കൂവളവും വീണ് കുതിര്‍ന്ന് പാകമായ മണ്ണില്‍, ശിവന്റെ മുടിക്കെട്ടുപോലെ പുറ്റുകള്‍ വളര്‍ന്നതു മുതല്‍ ഇന്നല്ലെങ്കില്‍ നാളെ എന്ന് അമ്മിണിഅമ്മ പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട്, കൈയിലെടുത്ത വെള്ളം വിധിയാംവണ്ണം തര്‍പ്പിച്ച് പുറ്റില്‍നിന്നും തന്റെ മുടിയിലേക്കിഴഞ്ഞു കയറിയ സ്വര്ണ്ണക്കമ്പിപോലുള്ള സര്‍പ്പത്തെ പതുക്കെ തലോടി അമ്മിണിഅമ്മ വാത്സല്യത്തോടെ ചിരിച്ചു:<br />'നിന്റെ ഒരു കളി. ഞാനെന്നും നിന്നോടൊന്നേചോദിച്ചിട്ടുള്ളു. അടുത്തൊരു ജന്മം എനിക്കു തരരുത്. എന്റെ കുട്ട്യോളെ കഷ്ടപ്പെടുത്തുകയുമരുത്. ആ, ഈ പാലു കുടിക്ക്. ഈറനുടുത്ത്, ഇക്കണ്ട കാലമൊക്കെ നിന്നെ പൂജിക്കുകയും മനയ്ക്കലെ അടിച്ചുതളി നടത്തുകയും കാരണമാവണം എനിക്ക് ഇടുപ്പുവേദന മാറിയ സമയമില്ല. മുറ്റത്തുണങ്ങാനിട്ടത് ആയോ എന്നു നോക്കട്ടെ. നീ പാലു കുടിക്ക്.'<br />ചായ്പില്ച്ചെന്ന് ഉടുത്തിരുന്ന ഒറ്റത്തോര്‍ത്ത് മാറ്റി തിരിച്ചു വന്നപ്പോഴേക്കും പാമ്പ് പോയിക്കഴിഞ്ഞിരുന്നു. കമിഴ്ന്നുകിടന്ന കിണ്ണം നിവര്‍ത്തി മാറ്റിവെച്ച് അയയില്നിന്നൊരു തോര്‍ത്തെടുത്തു തോളത്തിട്ട് അമ്മിണിഅമ്മ പതിവുപോലെ പുറത്തേക്കിറങ്ങി.<br />പീടികയുടെ കോലായില്‍ രാവിലത്തെ തണുപ്പില്‍ ഉറക്കച്ചടവോടെ ഇരിക്കുകയായിരുന്നു രാമന്നായര്.<br />'അമ്പലത്തില്‍നിന്നു വരണ വഴ്യാവും.' രാമന്നായര് ബീഡിക്കു തീ കൊളുത്തിക്കൊണ്ടു ചിരിച്ചു: 'ഞങ്ങളുടെയൊക്കെ ദിവസം തുടങ്ങുന്നേയുള്ളു.'<br />'അല്ല.' അമ്മിണിഅമ്മ പറഞ്ഞു: 'പോണവഴ്യാണ്. ന്നിത്തിരി വൈകി. മനയ്ക്കലെ ആത്തേമ്മാര്‍ക്ക് ശുണ്ഠി വരും. പരമശിവന് പാമ്പായി വരണ കാര്യം പറഞ്ഞാ അവര്‍ക്കൂല്ല്യ വിശ്വാസം. ഒരു നാഴി അരീം കുറച്ചു കര്‍പ്പൂരോം മൂന്നു ചന്ദനിത്തിരീം വേണം. കടായിട്ടന്നെ മതി.'<br />'തങ്കമണി വീട്ടിലിരിപ്പുതന്നെ?'<br />'അവളെ എന്നോ ഞാന്‍ ഉഴിഞ്ഞിട്ടതാണ് ശിവന്. മനയ്ക്കലെ പണി അവള്ക്കാവൂല്യ. എട്ടുംപൊട്ടും തിരിയുന്നതിനുമുമ്പേ ഒന്നിനെയോ ഞാന്‍ ആട്ടിയോടിച്ചു.'<br />'നേരം അധികം വൈകണ്ട.'<br />അരിയുടെ കടലാസുപൊതി അമ്മിണിഅമ്മയെ ഏല്പിച്ച് രാമന് നായര്‍ അകത്തേക്കു നടന്നു. ഉണ്ണിക്കുട്ടന് ലോറിക്കടിയില്‍പ്പെട്ടു മരിച്ച വിവരം രാമന്നായര്ക്കായിരുന്നു ആദ്യം കിട്ടിയത്. പഴനിക്കുപോയ കാവടിയാട്ടക്കാരാണ് ആ വിവരം രാമന്നായരോടു പറഞ്ഞത്. വിശന്നിട്ടു വയ്യ എന്നു പറഞ്ഞ് നിര്‍ത്താതെ കരഞ്ഞ ഉണ്ണിക്കുട്ടനെ, 'കാശ് നിന്റെ തന്തയോടു പോയി ചോയ്ക്കെടാ, എന്നു പറഞ്ഞാണ് അമ്മിണിഅമ്മ തല്ലയത്രേ. അവന്റെ അച്ഛന് മരിച്ചിട്ട് അന്നേക്കു കൊല്ലം പതിനൊന്നു കഴിഞ്ഞിരുന്നതിനാല്‍ അന്നുരാത്രി ഉണ്ണിക്കുട്ടന് നാടുവിട്ടു. മൂന്നു മാസം കഴിഞ്ഞ് കത്തും പണവും അമ്മിണിഅമ്മയ്ക്ക് കിട്ടിയത് ഒരുമിച്ചാണ്. ആദ്യം ശിവനുവേണ്ടി ഒരു കെടാവിളക്കു വാങ്ങി. പിന്നെ പുരമേയുകയും മനയ്ക്കലെ കുട്ടികളോടൊപ്പം ഉണ്ണിക്കുട്ടന് നില്ക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നത് ചില്ലിടീക്കുകയും ചെയ്തു. ഇടവഴിയിലെ പെണ്ണുങ്ങള് അമ്മിണിഅമ്മയെ കണ്ടാല്‍ വേലിക്കലേക്കൊതുങ്ങിനിന്ന് ഉണ്ണിക്കുട്ടന്റെ വിവരം ചോദിച്ചു. ആശാരി നാണിയാണ് ആദ്യമായി അമ്മിണി അമ്മയുടെ വീട്ടിലെ പുറ്റിനുമുന്നില് നാലണ വഴിപാടിട്ടത്.<br />അപ്പോഴാണ് ഉണ്ണിക്കുട്ടന്റെ കത്തും പണവും ഇല്ലാതായത്.<br />'അവന്റെ നല്ല സ്വഭാവം കണ്ട് വല്ല പെണ്‍കുട്ടികളുടെ തള്ളമാരും മരുന്നുകൊടുത്ത് തിരിച്ചതാവും എന്നാണ് അമ്മിണിഅമ്മ ആദ്യം പറഞ്ഞത്. തങ്കമണിയുടെ ഇടതൂര്‍ന്ന മുടിയിലും വാഴന്കൂമ്പാള പോലെയുള്ള വയറിലും നോക്കി ഉണ്ണിക്കുട്ടനെപ്പറ്റി അന്വേഷിക്കാമെന്ന് രാമന്നായര് അമ്മിണിഅമ്മയ്ക്കു വാക്കു കൊടുത്തു.<br />ഉണ്ണിക്കുട്ടന്റെകൂടെ കന്നുമേയ്ക്കാന് നടന്ന കൃഷ്ണന്‍കുട്ടി മാത്രം അമ്മിണിഅമ്മയെ പോത്തിന്പുറത്തുനിന്നും ചാടിയിറങ്ങി പിടിച്ചുനിര്‍ത്തി.<br />'രാവും പകലും നിങ്ങള്‍ മുടങ്ങാതെ കഞ്ഞീം പിണ്ണാക്കും കൊടുക്കുന്ന ആ ശിവനോടു പറയിന്‍ ഹേ, ഉണ്ണിക്കുട്ടനെക്കൊണ്ട് ഒരു കത്തെങ്കിലും എഴുതിക്കാന്‍.'<br />'അതെ, എന്റേം നിന്റേം വാല്യക്കാരനാ ശിവന്. പറയേണ്ട താമസേയുള്ളു...' മുടിവാരിക്കെട്ടി ചൂട്ടുകൊണ്ടു പുകഞ്ഞ നെഞ്ഞും കഴുത്തും അമര്ത്തിത്തുടയ്ക്കേ അമ്മിണിഅമ്മ ചിരിച്ചു.<br />ത്രിസന്ധ്യയുടെ മങ്ങലില്‍, കെടാവിളക്കിന്റെ നാളം പാളി. തര്പ്പിച്ച പൂക്കള്‍ക്കിടയിലൂടെ, ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും നിറഞ്ഞ പുകയിലൂടെ പുറ്റിന്റെ മുകളിലേക്ക് അമ്മിണിഅമ്മ നോക്കിയിരുന്നു. ഉണ്ണിക്കുട്ടന് പോകുമ്പോള്‍ പുറ്റ് ഇത്തിരിയേ ഉണ്ടായിരുന്നുള്ളു. 'പരീക്ഷിച്ച്വോളാ...' അമ്മിണിഅമ്മ പറഞ്ഞു: 'മുക്തി അത്രവേഗം ആരും പൊന്നിന്തളികയില്കൊണ്ടുവന്നു തരില്ല എന്നമ്മിണിക്കറിയാം. അമ്മിണി അത്രവേഗം തോല്‍ക്കണ കൂട്ടത്തിലല്ല. ഉണ്ണിക്കുട്ടന് പോയിട്ടു പക്ഷേ, മാസം പതിനാലു കഴിഞ്ഞു. എനിക്ക് ചെറുപ്പാവല്ല. അവനുണ്ടെങ്കില്‍ അതൊരു തുണയായിരുന്നു. ഇന്നലെ കുളിച്ചു കയറിപ്പോരുമ്പോള്‍ മാതുവേടത്തി വഴി തടഞ്ഞുനിര്‍ത്തിയതാണ് എന്നെ. 'ഭക്തിയൊക്കെ നന്ന്.' മാതുവേടത്തി പറഞ്ഞു: 'പക്ഷേ, പെണ്കുട്ട്യോള് എന്നും വല്ലോന്റെ വീട്ടിലെ അടിച്ചുതളിയും പാത്രംമോറലും ആയി നടന്നാപ്പോരല്ലോ. തങ്കമണി മുലകുടിക്കണ കുട്ട്യൊന്ന്വല്ല.' താന്‍ ഒന്നും പറഞ്ഞില്ല. ഒന്നമര്‍ത്തി മൂളി.<br />'നിയ്യെവിടെക്കാ ഓടണേ?' ഈറന്മുടി മുന്നിലേക്കിട്ടു വെട്ടി വെള്ളം കളയുമ്പോള്‍ മാതുവേടത്തി പിന്നെയും പിടിച്ചുനിര്‍ത്തി: 'അവള്‍ക്ക് പ്രായായി എന്ന് നിനക്കേ തോന്നാത്തതുള്ളൂ. നാട്ടുകാര്‍ക്കൊക്കെ അവള് മുതിര്‍ന്നിരിക്കുന്നു.'<br />'നാട്ടുകാര്‍ അവളെത്തന്നെ നോക്കിയിരിക്കുന്നതെന്തിനാ...!'താന്‍ ചീറി:'ഈ നാട്ടില്‍ പെങ്കുട്ട്യോളക്ക് അത്ര ക്ഷാമം ഉണ്ടോ?'<br />'അവരുടെ ഒന്നും അച്ഛന്റെ പെങ്ങളല്ല ഞാന്‍. തങ്കമണി എന്റെ അപ്പൂന്റെ കുട്ട്യാണ്.' <br />'ഹോ...! എന്റെ അപ്പു' ചത്തുപോയിട്ടു പത്തിരുപതു കൊല്ലം കഴിഞ്ഞപ്പഴേ ആങ്ങളയുടെ മകളെപ്പറ്റി ഓര്‍മ്മ വന്നത്? മാതുവേടത്തീ, നിങ്ങളുടെ പണിക്കു ഞാന്‍ അവളെത്തരില്ല. ശിവന് എന്നേ ഞാന്‍ അവളെ ഉഴിഞ്ഞിട്ടിരിക്കുന്നു.'<br />'ഫ! നിന്റെ ഒരീശ്വരന്‍!' മാതുവമ്മ വെള്ളം ഇറ്റുവീഴുന്ന മുണ്ടോടെ കടവിലേക്കോടിക്കയറി: നിന്റെ ആ കിളുന്ത് ചെക്കന് ലോറീടെ അടീല്പ്പെട്ടരയുമ്പോ എവിടായിരുന്നെടീ നിന്റെ ഈ ദൈവങ്ങള്‍?'<br />അമ്മിണിഅമ്മ പുകയുന്ന ധൂപക്കുറ്റിയിലേക്കുതന്നെ നോക്കി. നാലുപുറത്തുമുള്ള പെണ്ണുങ്ങള് പിന്നെ മാതുവമ്മയെ പിടിച്ചുവലിച്ച് പുറത്തേക്കു കൊണ്ടുപോയി. കാവടിയാട്ടക്കാര്‍ രാമന്നായരോടു പറഞ്ഞ അക്കാര്യം ആരും അമ്മിണിഅമ്മയെ അതുവരെ അറിയിച്ചിരുന്നില്ല. അമ്മിണിഅമ്മയുടെ വീട്ടില്‍ വളര്‍ന്നുവരുന്ന ശിവന്റെ മുടിക്കെട്ടുപോലെയുള്ള പുറ്റിലെ പാമ്പുകളെ, അവയുടെ ശക്തിയെ, അവര്‍ വല്ലാതെ പേടിച്ചിരുന്നു. മാതുവമ്മയുടെ പറച്ചില് കേട്ട് അന്തം വിട്ടുനിന്ന അവര്‍ തെരുതെരെ മനസ്സില്‍ വഴിപാടുകള്‍ നേര്‍ന്നു: ഉണ്ണിക്കുട്ടന്റെ മരണവാര്‍ത്ത കേട്ടതുമുതല്‍ രാമന്നായര് വഴിപാടിനു വാങ്ങുന്ന പൂജാദ്രവ്യങ്ങളുടെ കണക്ക് കണിശമായി പറയാതായിത്തുടങ്ങിയതും അയല്‍വക്കത്തെ സ്ത്രീകള്‍ പുറ്റിനുമുന്നില് വഴിപാടര്‍പ്പിക്കാന്‍ തുടങ്ങിയതും മനയ്ക്കലെ പണിത്തിരക്കില് അമ്മിണിഅമ്മ ശ്രദ്ധിച്ചിരുന്നില്ല. പണ്ട് കല്യാണം കഴിഞ്ഞ് രണ്ടുകൊല്ലത്തിനുള്ളില് രണ്ടു കുട്ടികളെയും തന്ന് മരിച്ചുപോയ ഭര്‍ത്താവിനെ ഓര്‍ത്ത് അമ്മിണി അമ്മ പതിന്നാലു ദിവസം കരഞ്ഞിരുന്നപ്പോഴും അതാണു സംഭവിച്ചത്. പതിന്നാലു ദിവസമായി അടിയും തളിയും ഇല്ലാതെ മുറ്റവും കോലായും പൊടി മൂടിക്കിടക്കുന്ന വിവരം മൂത്ത അന്തര്‍ജനം കാര്യസ്ഥനെ വിട്ടു പറയിച്ചപ്പോഴാണ് അമ്മിണിഅമ്മ അന്ന് കരച്ചില് നിര്‍ത്തി പിടഞ്ഞെണീറ്റത്. അമ്മിണിഅമ്മ അതിനെത്രയോ മുമ്പ്, മുജ്ജന്മം മുതല്‍തന്നെ ശിവനെ പൂജിക്കാന്‍ തുടങ്ങിയിരുന്നതാണ്. പക്ഷേ, ദേഷ്യംവന്ന് ഭര്‍ത്താവ് ശിവനെ അകത്തെ ഇരുട്ടിലേക്ക് എടുത്തെറിഞ്ഞതു മുതല്‍ ശിവന് അവിടെത്തന്നെ കിടപ്പായിരുന്നു. അതിനാല്‍ കാര്യസ്ഥന് വന്നപ്പോള്‍ ഒറ്റയാണല്ലോ വീണുകിടന്ന ശിവവിഗ്രഹം എടുത്തുനേരെവച്ചു. തങ്കമണിഅമ്മയെ അതിനു മുന്നില്‍ കീറിയ തടുക്കുപായയില്‍ കിടത്തി.<br />'ഇതാ എന്റെ മകള്‍.' അമ്മിണിഅമ്മ പറഞ്ഞു: 'നിനക്കിഷ്ടം പോലേ, ഇനി തള്ളേം കൊള്ളേം എന്തുവേണമെങ്കിലും ചെയ്യാം.' <br />പിന്നെ അമ്മിണിഅമ്മ വാതിലടച്ചു പുറത്തുകടന്നു. ഉണ്ണിക്കുട്ടനെ ആശാരി രാമന്റെ അമ്മയുടെ അടുത്താക്കി. അവന്റെ നിലവിളി പതുക്കെപ്പതുക്കെ അകലെയായി. അന്നാണ് ഇതേപോലെ തങ്കമണിക്കു ചുറ്റും പിന്നെ കവചംപോലെ വളര്‍ന്നു വന്ന പുറ്റുകള്ക്കു മുന്നില്‍ വെറുതെ കുറെനേരം ഇരുന്നത്. ഒന്നും പറയാനില്ലാതെ, ഒന്നും അപേക്ഷിക്കാനില്ലാതെ.<br />'വെറുതെയാണ്' പിന്നെ അമ്മിണിഅമ്മ, പുറ്റുകളുടെ നിരവധി മുഖപ്പുകളില്നിന്നുയരുന്ന ധൂപത്തിലേക്കും ആകെ മൂടുന്ന അതിന്റെ മങ്ങിലിലേക്കും നോക്കി പറഞ്ഞു: 'എന്റെ കണ്ണിനുമുന്നില്‍ പ്രത്യക്ഷപ്പെടാതെ പോകാന്‍ നിനക്കാവില്ല. ഉണ്ണിക്കുട്ടനെ നീ ഏറ്റുവാങ്ങിയെങ്കില്‍ എനിക്കു സന്തോഷമേയുള്ളു. അവന് അല്ലെങ്കിലും ഒരെറുമ്പിനെപ്പോലും ദ്രോഹിക്കാത്ത നല്ല കുട്ടിയായിരുന്നു. അവനെ നീ കൊണ്ടുപോയില്ലെങ്കില്‍ ഇനി ആരെയാണ് നീ കൈയേല്ക്കുക... തങ്കമണിയെ എന്നോ ഞാന്‍ നിനക്കുഴിഞ്ഞുവെച്ചതാണ്. അതിനാല്‍ ഇനി ഞാന്‍ മാത്രമാണു ബാക്കി.' <br />അമ്മിണിഅമ്മ വഴിയില്‍ ഒരു ഞെട്ടലോടെ പെട്ടെന്നുനിന്നു. <br />'നിനക്കെന്നെ മനസ്സിലായില്ലേ? '<br />'ഓ, ധാരാളം.'<br />നിറുകയിലെ പീലിയില്‍ കണ്ണുംനട്ട് അമ്മിണിഅമ്മ ധൃതിയില്‍ സ്വന്തം ചുമലില്‍നിന്നു തോര്‍ത്തു വലിച്ചെടുത്തു.<br />'എന്നിട്ട്?'<br />'ഞാന്‍ ശിവപ്രജയാണ്. അതുമല്ല, ഓരോന്നാലോചിക്കുകയായിരുന്നു.'<br />'അതുകൊണ്ടെന്താ? '<br />'കൂറുമാറ്റമാവില്ലേ? ശിവനു ദേഷ്യം വന്നാല്‍...'<br />'ഞാന്‍ തരാം മോക്ഷമെങ്കിലോ?'<br />'അപ്പോള്‍ ആ പഴയ കൊസ്രാക്കൊള്ളിത്തരം പോയിട്ടില്ല.'<br />അമ്മിണിഅമ്മ ഒരുപിടി കുന്നിക്കുരു വേലിയില്‍നിന്നും വലിച്ചൂരി കൃഷ്ണനു കൊടുക്കുന്ന തിനിടയില്‍ ചിരിച്ചു:'വെറുതെ വന്ദിക്കുന്നതല്ല, നല്ല കാര്യങ്ങള്‍ ചെയ്യുന്നതാണ് നിനക്കിഷ്ടം എന്ന് എത്രതവണ നീ ലോകരോടു പറഞ്ഞിരിക്കുന്നു? '<br />'എന്നാലും നീ എന്നെ തൊട്ടുമുമ്പില്‍ കണ്ടിട്ട്... അതുമല്ല നീ ചെയ്ത ഒരു നല്ല കാര്യം പറ.'<br />അമ്മിണിഅമ്മ പെട്ടെന്നന്തിച്ചുപോയി. താന്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഒരൊറ്റ ഒന്നുപോലും അമ്മിണിഅമ്മയ്ക്കോര്മ വന്നില്ല. അതിനാല്‍ പരിഭ്രമത്തോടെ ധൃതിയില്‍ പെട്ടെന്നെന്തോ കണ്ടുപിടിച്ച പോലെ അവര്‍ പറഞ്ഞു:<br />'മനയ്ക്കലെ അടിച്ചുതളി.'<br />'ശരിയാണ് അതൊന്നുണ്ട്.' കൃഷ്ണന് തന്റെ കൗസ്തുഭത്തില് തിരുപ്പിടിക്കെ പതുക്കെ പറഞ്ഞു: 'പക്ഷേ, കണക്ക് നിനക്കുമറിയാം. ഏഴു കടല്‍, ഏഴുകര, ഏഴുമല... അതൊക്കെക്കടന്ന് അക്കരെയാണ്... അതത്രയും നീന്തിക്കടക്കാന്‍ മനയ്ക്കലെ അടിച്ചുതളിമാത്രം പോരാ.' <br />'ശരി.' കൃഷ്ണനെ മുഴുവനാക്കാനനുവദിക്കാതെ, അവര്‍ നിവേദ്യത്തിനുള്ള അരിയില്‍നിന്നും കുറച്ചെടുത്ത് കൃഷ്ണന് നിന്നിരുന്ന പുഴവെള്ളത്തില്‍ അര്‍പ്പിച്ചു താണുതൊഴുതു. 'ശരി,' അവര്‍ പറഞ്ഞു: 'എനിക്ക് മോക്ഷം വേണ്ട. ഒന്നും വേണ്ട. പകരം ഉണ്ണിക്കുട്ടന്റെ വിവരം മതി. അവനെവിടെയുണ്ട്? '<br />'ആഗ്രഹിക്കാവുന്നതെന്താണെന്ന് ആദ്യമേ അറിയലാണ് ഒരുവന്റെ ശക്തി' എന്ന അശരീരിയാണ് ഉടന്‍ മേഘഗര്‍ജനംപോലെ ഉണ്ടായത്. 'കാത്തിരിക്കുക.'<br />കൃഷ്ണന് പ്രതീക്ഷിച്ചപോലെ അപ്രത്യക്ഷനായിരുന്നു. അകലെ പുഴയുടെ ഓളങ്ങളില്‍ ഒരാലിലമാത്രം വെട്ടിത്തിളങ്ങി. കണ്ണീരിന്റെ തെളിമയുള്ള പുഴവെള്ളം കൈക്കുടന്നയിലെടുത്ത് വാത്സല്യം നിറഞ്ഞ ഒരു ചിരിയോടെ കൃഷ്ണനെ ധ്യാനിച്ച് അതു പുഴയിലേക്കുതന്നെ അമ്മിണിഅമ്മ ഒഴിച്ചു. സാക്ഷാല്‍ ശിവന് പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചോദിക്കാമെന്നു കരുതിയിരുന്നതാണ്. പക്ഷേ, ഈ മായ, പ്രപഞ്ചമായ സമ്മതിച്ചില്ല. ഒട്ടിയ വയറിലൂടെ കൈതടവി കുറ്റബോധത്തോടെ അമ്മിണിഅമ്മ മുന്നോട്ടു നടന്നു. ഒരു കടലിന്റെ ഒരു മൂലപോലും താന്‍ കടിച്ചിട്ടില്ല. മുന്നില്‍ ഒന്നല്ല ഏഴു കടലാണ്. പിന്നെ ഏഴു കര... ഏഴുമല പ്രായശ്ചിത്തത്തിനുള്ള ഉപവാസവ്രതങ്ങള് അന്നുതന്നെ തുടങ്ങണമെന്നു തീരുമാനിച്ച അമ്മിണിഅമ്മ, ശ്രീകൃഷ്ണനെ പുഴവക്കത്തുവെച്ചു കണ്ടകാര്യം പതിവുപോലെ ആരോടും പറഞ്ഞില്ല. വീട്ടിലെ മണ്ണു മെഴുകിയ തറയില്‍ ശിവന്റെ കാലടിപ്പാടു കണ്ടതും പൂജാമുറിയില്‍ തീര്‍ത്ഥം വീണു നനഞ്ഞ മണ്ണില്‍നിന്ന് ശിവന്റെ മുടിക്കെട്ടുപോലെ പുറ്റുയര്ന്നതും സര്‍പ്പങ്ങള്‍ ശിവന്റെ കഴുത്തിലെന്നപോലെ മടിയും പേടിയുമില്ലാതെ തന്റെ മടിയിലൂടെ ഇഴയുന്നതുമൊക്കെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയാണുചെയ്തത്. കാണാന്‍ കഴിവുള്ള കണ്ണുകള്‍ എല്ലാവര്ക്കും നല്‍കണേ മഹേശ്വരാ എന്നുമാത്രം താന്‍ ഉള്ളില്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. എന്തിന്, തങ്കമണിക്കുപോലും വിശ്വാസം തോന്നിയത്, നിറഞ്ഞ നിലാവില് പാലപ്പൂവിന്റെ മണത്തോടൊപ്പം ശിവന് അവളെ വിളിച്ചുണര്‍ത്തി പുറത്തേക്കാനയിച്ചപ്പോഴാണ്.<br />'അതത്ര ശരിയായില്ല.' തങ്കമണിയുടെ മടിത്തുമ്പിലേക്ക് അരിയും കര്‍പ്പൂരവും ഔദാര്യത്തോടെ ചൊരിയവെ രാമന്നായര് പരിഭവിച്ചു. 'ഞങ്ങളാല്ച്ചിലവരെ വിട്ട് അന്യജാതിക്കാരന് ആശാരിയെ പിടികൂടിത്.'<br />തങ്കമണി, കുടില്‍ സമയത്ത് പണ്ടാരങ്ങളുടെ കൈയില്‍ നിന്നു വാങ്ങി ചുറ്റാന്‍ തുടങ്ങിയിരുന്ന മരവുരി ഒന്നുകൂടി ഒതുക്കിപ്പിടിച്ച് തലതാഴ്ത്തി. പിന്നില്‍ പുറംനിറഞ്ഞ് നിലത്തറ്റംമുട്ടുന്ന മുടിയില്‍ ആര്‍ത്തിയോടെ നോക്കിയ രാമന്നായരുടെ കണ്ണില്‍ ഒരു ചാട്ടുളിപോലെ തട്ടിയത് പാമ്പിന്പത്തിയിലെ വൈഡൂര്യംപോലെ തിളങ്ങുന്ന മുടിപ്പൂവിന്റെ പ്രഭയാണ്. ഒരു നിലവിളിയോടെ രാമന്നായര് തന്റെ ആകെ മഞ്ഞളിച്ച കണ്ണുപൊത്തി. അതോടെ രാമന്നായരുടെ കാഴ്ചശക്തികുറഞ്ഞ കഥ, ഒരനാഥഗര്ഭത്തിന്റെ ചൂടോടെ ഗ്രാമത്തിലാകമാനം പടര്‍ന്നു. തങ്കമണിയുടെ പാതിവ്രത്യത്തിന്റെ ശുദ്ധിയില്‍ സ്ത്രീകള്‍ ഒന്നടങ്കം ഭയന്നു. അവര്‍ തങ്കമണിയുടെ വഴിവിട്ട് ഊടുവഴികളിലൂടെ നടന്നു. വേശ്യകള്‍ മാത്രം തങ്കമണിയുടെ മരവുരിയും കാലുംതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി.<br />തങ്കമണി പെറ്റ കുട്ടി മുക്കണ്ണനായതില് ആര്‍ക്കും അത്ഭുതം തോന്നിയില്ല. പ്രസവവേദനകൊണ്ട് പുളയുന്ന തങ്കമണിയെ മറ്റെല്ലാ ആപത്ക്കാലത്തിലും എന്നപോലെ ആശാരിരാമന് ആശുപത്രി യിലെത്തിച്ചു. ത്രിമൂര്‍ത്തികളിലൊന്നായ മഹേശ്വരന്റെ പുത്രനു ജന്മം കൊടുക്കാന്‍ ആശുപത്രിയിലെ ഡോക്ടറെ ആശ്രയിക്കുന്നതോര്ത്ത് അമ്മിണിഅമ്മ മാത്രം മൂക്കത്തു വിരല്‍വെച്ചു. ശിവന്, തങ്കമണിയോട് യാത്രപറഞ്ഞ് ഇരുട്ടിലേക്ക് മറഞ്ഞ ദിവസം പാമ്പിന്‍കാവിലെ ഇലഞ്ഞിച്ചുവട്ടിലിരുന്ന് മണ്ണിലെ നിരവധി പുറ്റുകളിലേക്കു നോക്കി, അഴിഞ്ഞ മുടിയൊന്നുകെട്ടാതെ മുളപൊട്ടുംപോലെ തങ്കമണി കരഞ്ഞപ്പോഴും ആശാരിരാമന് എല്ലാം അറിഞ്ഞും ഉള്‍ക്കൊണ്ടും ആ ഇലഞ്ഞിയില്‍ ചാരിനിന്നിരുന്നു. അതുകണ്ട് അന്തംവിട്ട ആശാരിരാമന്റെ തള്ള തലയിലെ വിറകുകെട്ട് തന്നെയിട്ട് അവനെ പുരയ്ക്കുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. തൊടിയില്‍ പത്തു ദിവസത്തിനകം നടക്കാനിരുന്ന രാമന്റെ വിവാഹം ശിവ കോപത്താന് മുടങ്ങുമോ എന്നായിരുന്നു അവര്‍ക്കുപേടി. നിറവയറില്‍ അമര്‍ത്തിപ്പിടിച്ച് കെന്തിക്കെന്തി കരയുന്ന തങ്കമണിയുടെ തലയ്ക്കല്‍ പശ്ചാത്താപത്തോടെ നടന്നുപോകുന്ന ആശാരിരാമനെ അതിനൊന്നും പോകേണ്ടെന്ന് ഭാര്യ പലതവണ നിര്‍ബന്ധിച്ചതും അതാണ്. പക്ഷേ, ഭാര്യ ഒരു തീക്കട്ടപോലെ, മരയഴികള്‍ ചാരിനിന്നിട്ടും രാമന് തങ്കമണിയെ അനുഗമിക്കാന്‍ ശ്രദ്ധിച്ചത് പാമ്പിന്കാവില്വെച്ച് നിലാവില് അര്‍ദ്ധരാത്രിയില്‍ ശിവന് തന്നെ ഏല്പിച്ച ചുമതല ഓര്‍ത്തിട്ടാണെന്ന് രാമന്റെ ഭാര്യ അറിഞ്ഞില്ല. പീടികക്കാരന് രാമന്നായരുടെ കണ്ണിന്റെ കാഴ്ച കുറച്ച വൈഡൂര്യത്തെപ്പറ്റി ഓര്‍ത്ത് മഞ്ചലില്നിന്നും കീഴോട്ടിഴയുന്ന തങ്കമണിയുടെ നീണ്ടമുടി മണ്ണില്‍ തട്ടാതെ രാമന് ഉയര്‍ത്തിപ്പിടിച്ചു. ഇറയത്ത് തോരാനിട്ടിരുന്ന മുണ്ട് കക്കാന്‍ വന്ന ദിവസമാണ്, ജനാലയിലൂടെ നിലവിളക്കിന്റെ വെളിച്ചത്തില്‍ പാമ്പ് തങ്കമണിയുടെ മേല്ചുറ്റിവരിഞ്ഞു കിടക്കുന്നത് രാമന് ആദ്യമായി കണ്ടിരുന്നത്. ആ കാഴ്ചയുടെ ഭീതിയില്‍, ലഹരിയില്‍, രാമന് ഒരു സ്വപ്നത്തിലെന്നപോലെ മഞ്ചലിനു തലയ്ക്കല്‍ നടന്നു.<br />പക്ഷേ, മുക്കണ്ണനെ, നാട്ടുകച്ചവടക്കാരുടെ കൈയില്‍ നിന്നു വാങ്ങിയ പുലിത്തോലില്‍ പൊതിഞ്ഞ്, തങ്കമണിയുടെയോ ശിവന്റെയോ സഹായംകൂടാതെ താരാട്ടുപാടി തട്ടിയുറക്കി വളര്‍ത്തിയത് അമ്മിണിഅമ്മയാണ്. തങ്കമണി ആ വഴിക്കേ നോക്കിയില്ല. പെറ്റെഴുന്നേറ്റതും ജനലിന്റെ മരക്കഴികളില്‍ പ്പിടിച്ച് തങ്കമണി പുറത്തേക്കു നോക്കിനിന്നു. അവിടെ ആശാരിരാമന്റെ ചെറുപ്പക്കാരി ഭാര്യ ഈറന്മുടി തുമ്പില്‍ക്കെട്ടി കുങ്കുമംതൊട്ട് ചുറുചുറുക്കോടെ മുറ്റമടിക്കുന്നുണ്ടായിരുന്നു. മണ്തിണ്ണയില് ഭാര്യയെ നോക്കിയിരുന്നു പല്ലുതേക്കുന്ന ആശാരിരാമനെ തങ്കമണി നോക്കിയില്ല. അവള് അതിനുമപ്പുറത്തേക്ക് അകലേക്കു നോക്കി. തങ്കമണിയുടെ പെറ്റവയര്‍ കായാതിരിക്കാന് ജനല്ത്തിണ്ണയില് അമ്മിണിഅമ്മ കൊണ്ടുവന്നുവച്ച കഞ്ഞിവെള്ളം, അതേപോലെ ഇരുന്നു. മുക്കണ്ണന്റെ വായ മുലപ്പാലിന്റെ നനവുതട്ടാതെ ഉണങ്ങി.<br />'ഇന്നലെയും മേലേടത്തെ അന്തര്‍ജ്ജനം നിന്നെപ്പറ്റി അന്വേഷിച്ചു.' അമ്മിണിഅമ്മ സ്വന്തം മടിയില്‍ക്കിടത്തി മുക്കണ്ണനെ ഉറക്കുന്നതിനിടയ്ക്ക് തങ്കമണിയോടു പറഞ്ഞു: ഈ വയസ്സുകാലത്ത് ഞാന്‍ ചെയ്യണത് ഒന്നും നേരെയാവ്ണുണ്ടാവില്ല. അടിച്ചുതളി തങ്കമണിക്കായിക്കൂടെ എന്ന് മൂത്ത അന്തര്‍ജ്ജനം ചോദിച്ചു. മുക്കണ്ണന് മൂന്നുനേരം എന്തെങ്കിലും ത്തിരികൊടുക്കേണ്ടെ. നെന്റെ ഈ ജനാലയ്ക്കലെ നില്പ് മോളിലിരിക്കുമ്പോ പരമശിവനും കാണ്ന്ന്ണ്ടാവില്ലേ?<br />'തൊണ്ട മൂന്നുനേരം നനയ്ക്കാന്‍ അതിന്റെ തന്തടെ അട്ത്ത് കൊണ്ടാക്കിന് തള്ളേ...' തങ്കമണി ചീറി. 'നിങ്ങളെ ജടാധാരി എവളുടെ അടുത്തേക്കെ ഓടിപ്പോയത് എന്നും ചോദിച്ചുവരിന്.'<br />എന്നിട്ട് നോമ്പുദിവസം കത്തിക്കാനായി എടുത്തുവച്ച പൂജാദ്രവ്യങ്ങള്‍ തങ്കമണി അടുപ്പിലേ ക്കെടുത്തെറിഞ്ഞു. അതു തടയാന്‍ അമ്മിണിഅമ്മ ആവുന്നതും നോക്കിയതാണ്. പക്ഷേ, അടുപ്പില്‍ തീ ആളിക്കത്തി. കരിയുന്ന ചന്ദനത്തിരികള്‍ അടുപ്പില്നിന്നൂരിയെടുത്ത് ഒരുതുള്ളി വെള്ളം തളിച്ച് തീകെടുത്താന്‍ പിന്നെ അമ്മിണിഅമ്മ മുക്കണ്ണനെ മടിയില്നിന്നിറക്കിക്കിടത്തി.<br />'എത്രാമത്തെ കടലിലാണ് നമ്മിളിപ്പോള്‍?'<br />തൊട്ടടുത്ത് അമ്മിണിഅമ്മയുടെ വയറില്‍ കൈവച്ചു കിടക്കുമ്പോള്‍ മുക്കണ്ണന് ചോദിക്കും: 'ഏഴുകടലും കടന്നാല്‍ അമ്മമ്മക്ക് ഉണ്ണിമാമയെ കാണാന്‍ പറ്റ്വോ?'<br />'ഇല്ല.' അമ്മിണിഅമ്മ പറയും: പിന്നെ ഏഴുമല. പിന്നെ ഏഴുകര.<br />അപ്പോഴേക്കും അമ്മമ്മക്ക് കുറെ വയസ്സാവും.'<br />'ഉം. ചിലപ്പോള്‍ അക്കരെയെത്തി എന്നു വരില്ല.'<br />'അപ്പോഴോ?'<br />'അറിയില്ല.' അമ്മിണിഅമ്മ പറയും: 'പരമശിവന് പക്ഷേ, അതു ചെയ്യില്ല. പരീക്ഷിക്കണേനും ഒരതിരുണ്ടാവില്ലേ?'<br />'പ്രദോഷങ്ങളും ഉപവാസങ്ങളും ഞാനൊന്നും തെറ്റിച്ചിട്ടില്ല. ഒരബദ്ധത്തില്‍ ഉണ്ണിക്കുട്ടനെപ്പറ്റി ശ്രീകൃഷ്ണനോട് ചോദിച്ചതല്ലാതെ ഞാനീ പാമ്പുമാരുടെ വഴിതെറ്റി നടന്നിട്ടുമില്ല.' ഉറങ്ങിത്തുടങ്ങുന്ന മുക്കണ്ണനെ പിന്നെ അമ്മിണിഅമ്മ മാറോട് ചേര്‍ത്തുകിടത്തും. തങ്കമണി അവന് പച്ചവെള്ളംപോലും എടുത്തുകൊടുക്കാതായിട്ട് മാസങ്ങളായിരുന്നു. ജനാലയ്ക്കല്‍നിന്ന് എഴുന്നേല്‍ക്കാതെ രാവും പകലും ആശാരിരാമന്റെ ഭാര്യയെ നോക്കി നില്ക്കുന്ന തങ്കമണി തുരുമ്പിച്ച മരക്കഴിപോലെ മെലിഞ്ഞു കറുത്തു. ആശാരിരാമന്റെ ഭാര്യ പ്രസവിക്കാന്‍ പോയ രണ്ടു മാസങ്ങളില്‍പ്പോലും തങ്കമണി ആ നില്പൊന്നു മാറ്റിയതുമില്ല.<br />അതറിഞ്ഞ ദിവസമാണ് ആശാരിരാമന് നാടുവിടാന്‍ തീര്‍ച്ചയാക്കിയത്. അതിനു മൂന്നുദിവസം മുന്നേ മുക്കണ്ണനെക്കൂട്ടി ആശുപത്രിയില്‍ നിന്നും മടങ്ങുന്ന വഴിക്ക് ആശാരിരാമനെക്കണ്ട തങ്കമണി പൊട്ടിത്തെറിച്ചു: 'തെറിച്ച വിത്തിന്റെ തലകണ്ടതും ഓടിപ്പോയതാണ് തന്ത. ചോദിക്കെടാ പോയി അടുത്ത വെത എവിടെയാണെന്ന്.' അമ്മിണിഅമ്മയുടെ കൈപിടിച്ചു നടന്നിരുന്ന മുക്കണ്ണനെ തങ്കമണി ആഞ്ഞു തള്ളിയത്രെ. തങ്കമണിയുടെ മുടിപ്പൂവിന്റെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിക്കും മുന്‍പേ ആശാരിരാമന് പിന്തിരിഞ്ഞു നോക്കാതെ ഓടി. വീട്ടില്‍ച്ചെന്ന് കയറുമ്പോള്‍ രാമന്റെ മേല്‍ പനിപൊള്ളി. അങ്ങനെയാണ് നാടുവിടാന്‍ തീര്‍ച്ചയാക്കിയ ദിവസം പുലര്‍ച്ചെ സന്നിയുടെ മൂര്‍ച്ഛയില്‍ രാമന് മരിച്ചത്. നെഞ്ചത്തടിച്ച് അലമുറയിടുന്ന രാമന്റെ ഭാര്യയെ നോക്കി തങ്കമണി സ്വന്തം മുടി ഒന്നഴിച്ചുകെട്ടി മുണ്ട് കുടഞ്ഞുടുത്ത് മുഖം കഴുകി വെടിപ്പാക്കി കണ്ണാടിക്കു മുമ്പില്‍ നിന്നു.<br />'നെറ്റിയില്‍ ഒരു പൊട്ടുംകൂടി തൊട്ടാല്‍ അതൊരു ശ്രീയാണ്.' വിരുന്നുവന്നിരുന്ന മാതുവേടത്തി വെറ്റിലച്ചാര്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി തങ്കമണിയെ ഊന്നിനോക്കി: 'സത്യം പറഞ്ഞാല്‍ ആയ പ്രായമൊന്നും തങ്കമണിക്ക് തോന്നുണൂല്ല്യ.'<br />കണ്ണാടിയില്‍ നിന്നും മുഖം തിരിക്കാതെ തങ്കമണി മാതുവേടത്തിയെ നോക്കി. എന്നിട്ട് പൂജയ്ക്കുവച്ച കളഭത്തില്‍ വിരല്‍ മുക്കി പൊട്ടുതൊട്ടു.<br />'വെറ്റിലമുറുക്കി ആ ചുണ്ടുംകൂട്യൊന്നു ചോപ്പിച്ച്വേളാ...'<br />മാതുവേടത്തി, അമ്മിണിഅമ്മയെ നോക്കാതെ, ചെല്ലം തങ്കമണിക്കരികിലേക്കു നീക്കിവച്ചു.<br />അതും കഴിഞ്ഞ്, ആശാരിരാമന്റെ പുലയും പുലയടിയന്തിരവും കഴിഞ്ഞ് തിളങ്ങുന്ന വേലയും താലപ്പൊലിയും കഴിഞ്ഞ്, ഊഷരമായ ഭൂമിയാകെ മഴനനഞ്ഞ് ആര്ദ്രയായ ഒരു പ്രഭാതത്തിലാണ് തങ്കമണിക്കു മനംമാറ്റം സംഭവിച്ചത്. കേട്ടവര്‍ കേട്ടവര്‍ അന്തംവിട്ടുനിന്നു. തന്റെ കവചങ്ങളായിരുന്ന പുറ്റുകളെയും പാമ്പുകളെയും മുക്കണ്ണനെയും വിട്ട് കണ്ണെഴുതി കളഭക്കുറിതൊട്ട്, തങ്കമണി കൃഷ്ണയ്യരുടെ പീടികയില്ച്ചെന്നാണ് കസവുകരയുള്ള മുണ്ടും വേഷ്ടിയും ആവശ്യപ്പെട്ടത്. ശ്രീകൃഷ്ണനുമായുള്ള തന്റെ വിവാഹക്കാര്യം കൃഷ്ണയ്യരോടു പറഞ്ഞതും തങ്കമണിതന്നെയാണ്.<br />'എന്നാല്‍, ശ്രീകൃഷ്ണന് തരട്ടെ പുടവ.' കൃഷ്ണയ്യര്‍ പറഞ്ഞു: 'കൃഷ്ണയ്യരെ എന്തിനാ വലയ്ക്കണ്?'<br />പൊടുന്നനെ ഒരു ഭൂമികുലുക്കത്തിലെന്നപോലെ കൃഷ്ണയ്യരുടെ ജൗളിക്കട വിറയ്ക്കാന്‍ തുടങ്ങുന്നതുകണ്ടു ജനം അന്തിച്ചുനിന്നു. കൃഷ്ണയ്യര്‍ ക്ഷമാപണത്തോടെ നല്കിയ പുടവധരിച്ച് തന്നെ കാണേണ്ടവര്‍ ഇനി ഗുരുവായൂര്‍ നടയ്ക്കല്‍ ചെന്നാല്‍ മതിയെന്ന് കൃഷ്ണയ്യരോടു പറഞ്ഞേല്പിച്ചിട്ടാണ് തങ്കമണി ഒരു മിന്നല്‍ക്കൊടിപോലെ ആകാശത്തില്‍ അപ്രത്യക്ഷയായത്.<br />പതിവുപോലെ മനയ്ക്കലെ ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ രാമന്നായരില്നിന്നുതന്നെയാണ് തങ്കമണി ആകാശത്തില്‍ അപ്രത്യക്ഷയായ വിവരവും അമ്മിണിഅമ്മ അറിഞ്ഞത്. <br />'ഒക്കെ ഒരു മായയാണ് രാമന്നായരെ.' പീടികത്തിണ്ണയില്ച്ചാരി രാമന്നായര് കൊടുത്ത വെള്ളം കൈയില്‍വെച്ച് അമ്മിണിഅമ്മ പറഞ്ഞു: 'എന്റെ കുട്ടിയുടെ മനസ്സു കലക്കിയവര്ക്കും ഒരു ദിവസം ചിത്രഗുപ്തന്റെ മുന്പില് നില്ക്കേണ്ടവരും.ഇന്നലെ ത്രിസന്ധ്യയ്ക്കു വിളക്കു കൊളുത്താത്തതെന്തെന്നു ചോദിച്ചതിന് അവള് എന്നെ തല്ലാന്‍ വന്നു. അപ്പോഴേ എന്റെ മനസ്സുപിടച്ചതാണ്. പക്ഷേ, ഞാനോ എന്റെ മകളോ ഈ നാട്ടാരോട് ഒന്നും ചെയ്തില്ലല്ലോ. ആവോ, എനിക്കിനിയും അനുഭവിക്കാനുണ്ടേരിക്കും. മുജ്ജന്മത്തിലെ ദുരിതം ഇനിയും ശ്ശി ബാക്കിണ്ടേരിക്കും....'<br />രാമന്നായര് തലയുയര്‍ത്തിയില്ല. കുറച്ചരിയും പഞ്ചസാരയും മുക്കണ്ണന്റെ കൈയില്‍ കൊടുത്തിട്ടുണ്ടെന്നു മാത്രം അയാള്‍ പറഞ്ഞു.<br />അന്ന് മുക്കണ്ണനെ ചേര്‍ത്തിപിടിച്ച് പതിവുപോലെ പുറ്റിലേക്കുതന്നെ നോക്കിയിരിക്കുമ്പോഴാണ് അമ്മിണിഅമ്മ അതുകണ്ടത്. പുറ്റിനകത്തെ നിറഞ്ഞ ഇരുട്ടില്‍ സ്വര്ണ്ണനൂല്പോലെ. പ്രതീക്ഷിച്ച അതേ പോലെ. അമ്മിണിഅമ്മ പെട്ടെന്നു പ്രാര്‍ത്ഥന നിര്‍ത്തി. പള്ളിക്കുറുപ്പുണര്ത്താതെ ഇരുന്ന പലകയൊന്നനക്കാതെ പതുക്കെ അമ്മിണി അമ്മ മുക്കണ്ണന്റെ ചുമലില്പ്പിടിച്ചെഴുന്നേറ്റു.<br />'മാമക്കുള്ള പ്രാര്‍ത്തന ചൊല്ലീല്ല്യ.' മുക്കണ്ണന് പറഞ്ഞു. 'ഉം.' സ്വര്ണനൂലില്നിന്നു കണ്ണെടുക്കാതെ അമ്മിണിഅമ്മ മൂളി. ഉണ്ണിക്കുട്ടന്റെ വിവരം തിരുമേനിയോടു ചോദിക്കേണ്ടിയിരുന്നില്ല. ഒരുപക്ഷേ, ഇഷ്ടപ്പെട്ടിരിക്കില്ല. പടംതാഴ്ത്തി അനങ്ങാതെയുള്ള കിടപ്പ് സൗമ്യതയുടെ ലക്ഷണമല്ല. തുച്ഛമായ അറിവാണ് എല്ലാ ദുഃഖത്തിനും കാരണം. ഭീതിയോടെ, പശ്ചാത്താപത്തോടെ നിന്നിടത്തുനിന്നു കൈ കൂപ്പി അമ്മിണിഅമ്മ ഓര്‍ത്തു. അജ്ഞത പാപത്തിന്റെ ഫലമാണെന്ന് അറിയായ്കയല്ല. പക്ഷേ, കവിടികള്‍ മിന്നുന്ന നിലത്തുനിരത്തി തിരുമേനി ഇരിക്കുന്നതു കണ്ടപ്പോള്‍ ഉണ്ണിക്കുട്ടനെവിടെയുണ്ടെന്ന് അറിയാതെ ചോദിച്ചുപോയി. മൂന്നുദിവസമായി ഒന്നുംകഴിക്കാതിരുന്നതു കാരണംവല്ലാതെ വിശന്നിരുന്നു. മനസ്സും വിചാരിച്ചപടിനിന്നില്ല. ഉണ്ണിക്കുട്ടനെ ഒരു തവണ കാണാന്‍ യോഗം ഉണ്ടാവ്വ്വോ എന്നു ചോദിച്ചതുകൊണ്ടാണ്: 'ഒരു ജന്മം കൂടിയെടുത്തോളാം. താന്‍ തിരുമേനിയോടു പറഞ്ഞു: പരമശിവനെ നിത്യ ഉപവാസംകൊണ്ടു പൂജിച്ചോളാം.'<br />നീ മായയില്നിന്നും രക്ഷപ്പെട്ടിട്ടില്ലല്ലോ അമ്മിണീ എന്നാണ് ഉത്തരമായി തിരുമേനി പറഞ്ഞത്.<br />സ്വര്‍ണനൂല്‍ ഒരു ഞെട്ടലോടെ പുളഞ്ഞു. നിവര്‍ത്തിയ പടത്തില്‍ നിന്നു തിളങ്ങുന്ന കണ്ണുകള്‍ അമ്മിണിഅമ്മയെ ഒന്നുകൂടി ചേര്‍ത്തിപിടിച്ചു.<br />അമ്മിണിഅമ്മ മുക്കണ്ണനെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.<br />'നിന്റെ മകനാണ്.' അമ്മിണിഅമ്മ പടത്തില്‍നിന്ന് കണ്ണെടുക്കാതെ സര്‍പ്പത്തോടു പറഞ്ഞു: 'അവന് വല്ലതും കഴിച്ചിട്ട് ഇന്നേക്കു മൂന്നു ദിവസമായി.'<br />പുറ്റിന്റെ ദ്വാരത്തില്നിന്ന് ഉയര്ന്നുപാറുന്ന ഒരു തൂവല്‍പോലെയാണ് സ്വര്‍ണനൂല്‍ ഉയര്‍ന്നതും പുറ്റുകളെ പൊട്ടിച്ചിതറിച്ചുകൊണ്ട് അമ്മിണിഅമ്മയ്ക്കു നേരെ പറന്നതും. ഒരു സാന്ത്വനംപോലെ തന്റെ മായാബദ്ധമായ പുറം ചക്ഷുസ്സുകള്‍ക്കു മീതെ തണുപ്പുപടരുന്നത് പിന്നെ അമ്മിണിഅമ്മ അറിഞ്ഞു. അതോടെ അമ്മിണിഅമ്മയ്ക്ക് എല്ലാം കാണാമെന്നായി. സാഫല്യത്തിന്റെ മുഗ്ദ്ധതയില്നിന്നു മുക്കണ്ണന്റെ ഭീതിയാര്‍ന്ന പൊട്ടിക്കരച്ചില്‍ അമ്മിണിഅമ്മ നിറഞ്ഞ വാത്സല്യത്തോടെ കണ്ടു. പക്ഷേ, കുളത്തിനടിയില്‍ നിധി കുഴിച്ചിട്ട ചെമ്പുകുടങ്ങളും ആലിന്റെ തുമ്പത്ത് ഇളകിപ്പറക്കുന്ന മഞ്ഞപ്പട്ടുമൊക്കെ കൃത്യമായി അമ്മിണിഅമ്മയ്ക്കു കാണാമെന്നായതോടെ കാര്യങ്ങള്‍ കുഴയാന്‍ തുടങ്ങി. ഭാര്യാഭര്‍ത്താക്കന്മാര്‍പോലും പരസ്യമായ നഗ്നരാക്കപ്പെട്ടവര്‍ കണക്കെ ചൂളിയതുകൊണ്ട് അമ്മിണിഅമ്മയുടെ വഴിവിട്ടു നടന്നു. ഏറ്റവും ബുദ്ധിമുട്ടിലായവര്‍ സ്നേഹബദ്ധരായ യുവമിഥുനങ്ങളും ജാരന്മാരും കള്ളന്മാരുമായിരുന്നു. ഭൂരിപക്ഷവും ഇവരില്‍ ആരെങ്കിലുമൊക്കെ ആയതിനാല്‍ അമ്മിണിഅമ്മയുടെ കാഴ്ചയില്‍നിന്നു രക്ഷപ്പെടാന്‍ ജനം വെമ്പല്‍കൊണ്ടു. അങ്ങനെ തീരെ പ്രതീക്ഷിക്കാതെയാണ് അമ്മിണിഅമ്മ നാടിന്റെ ശത്രുപക്ഷത്തായത്. സുകുമാരി അന്തര്‍ജ്ജനത്തിന്റെ അവിഹിതഗര്‍ഭം അലസിപ്പിച്ച ഡോ.കൃഷ്ണകുമാര്‍ ആശുപത്രിയില്‍ മരുന്നു സ്റ്റോക്കില്ലെന്നു പറഞ്ഞ് അമ്മിണിഅമ്മയെ തിരിച്ചയച്ചത് അതുകൊണ്ടാണ്. ആശുപത്രിക്കോലായില്‍ മുക്കണ്ണന്റെ കൈ പിടിച്ചിരുന്ന് വയറുവേദനകൊണ്ടു പുളയുന്ന അമ്മിണിഅമ്മയെ ജനം ഒരു മന്ത്രവാദത്തിന്റെ ലഹരിയോടു കണ്ടിരുന്നു:<br />'സുകുമാരിക്കു സുഖായ്യോ കുട്ടീ.' കൃഷ്ണകുമാര്‍ അടുത്തുവന്നപ്പോള്‍ അമ്മിണിഅമ്മ ചോദിച്ചത്രെ. 'മനയ്ക്കലെ അടിച്ചുതളിക്ക് പൂവ്വാണ്ടായിട്ട് കുറച്ചുദിവസായി. എന്നോട് പാമ്പുമ്മാര് പറയേ്... '<br />യുക്തിയിലും ശാസ്ത്രത്തിലും മനുഷ്യരിലും മാത്രം വിശ്വസിച്ചിരുന്ന കൃഷ്ണകുമാര്‍ അമ്മിണിഅമ്മയുടെ കണ്ണുകളിലേക്കുനോക്കി.<br />'അഞ്ചാറുമണിക്കൂറേ ഉള്ളു, കുട്ട്യേ. ഇത്രത്തോളം ഞാന്‍ എത്തിച്ചു. ഇനി വന്ന ജീവന് വന്നവഴിക്കു പോട്ടെ. ദുര്മരണത്തിനു മോക്ഷല്യ. ഉണ്ണിക്കുട്ടനെ അവിടേം കാണാന്‍ തരാവില്ല്യ അപ്പോ. വല്ല വഴീം ഉണ്ടോ ഈ വേദനൊന്നു കുറച്ചുതരാന്‍. അനുഭവിക്കേണ്ടത് അനുഭവിച്ചു തീരണം എന്നറിയാഞ്ഞിട്ടല്ല... മായ...'<br />നഴ്സിങ് ഹോമിന്റെ അതിരുകള്‍ക്കു തൊട്ടുപുറത്ത് അമ്മിണിഅമ്മയെ ആ അര്‍ദ്ധരാത്രിയിലും കിടത്താന്‍ കൃഷ്ണകുമാര്‍ തീരുമാനിച്ചത് ആ വാക്കുകളുടെ ബലത്തിന്മേലായിരുന്നു. പാമ്പുകള്‍ക്കും മയില്പ്പീലികള്ക്കുമൊക്കെ അവകാശമുള്ള ഒരു ജീവിതം ദേശത്തിന്റെ മുഴുവന്‍ സ്വത്താവാതെ വയ്യ. അതുമല്ല. പോലീസുകാര്‍ക്കും തന്നെപ്പോലെ പാമ്പുകളുടെ ഭാഷ മനസ്സിലായെന്നു വരില്ല. അവര്‍ ഒളിച്ചിരിക്കുന്ന പാമ്പുകളെ പിടിക്കാനുള്ള ശ്രമത്തില്‍ നഴ്സിങ് ഹോം മുഴുവന്‍ താറുമാറാക്കി യെന്നുപോലും വരും. ശാന്തിപൂര്‍ണമായ ഒരു മരണം അമ്മിണിഅമ്മയുടെ അവകാശമാക്കാനുള്ള പ്രയത്നത്തില്‍ അങ്ങനെയാണ് കൃഷ്ണകുമാര്‍ അവരെ മുക്കണ്ണനോടൊപ്പം നഴ്സിങ് ഹോമിന്റെ അതിരുകള്‍ക്കു പുറത്തെത്തിച്ചത്.<br />പിറ്റേന്ന് പൊതുനിരത്തിന്റെ ഓരത്ത് ഒതുങ്ങി, ഒരു സാധനയോടെ, ശുദ്ധിയോടെ അമ്മിണിഅമ്മ കിടന്നു. നേര്‍ത്ത കാറ്റ് ഊതിപ്പറത്തിയ പൊടിമണ്ണ് വെളുത്ത മുടിയിഴകള്‍ക്കു മീതെയും മുഖത്തും മഞ്ഞള്പ്പൊടിപോലെ മിന്നി. കൊറായ്ക്കല്നിന്നും തുടങ്ങിയ എറുമ്പുകളുടെ വരി മണ്ണിലേക്കിറങ്ങി ക്കഴിഞ്ഞിരുന്നു. ആലിനുമുകളില് കാക്കകള്‍ നിശ്ശബ്ദരായി കാത്തിരുന്നു.<br />'തങ്കമണിയെ വിവരം അറിയിക്കേണ്ടേ?' ട്രൗസറിന്റെ വള്ളി ചുമലില്‍നിന്നു തെറ്റി കോറായക്കലൂടെ തുപ്പലൊലിപ്പിച്ച് കൈയിലെ പൊട്ടിയ ഗോട്ടി പാതി കാണിച്ച് ഉറങ്ങിക്കിടന്നിരുന്ന മുക്കണ്ണനെ അമ്മിണിഅമ്മയും അടുത്തുനിന്ന് എടുത്തുമാറ്റുമ്പോള്‍ രാമന്നായര് ചോദിച്ചു.<br />എല്ലാവരും കാത്തുനിന്നതു പാമ്പുകളെ ആയിരുന്നതിനാല്‍ ആരും ഒന്നും മിണ്ടിയില്ല.<br />വെയില് മൂക്കെയാണ് പോലീസും പരിവാരവും എത്തിയത്. അളക്കലും ചൊരിയലും കഴിഞ്ഞ് അവര്‍ പിന്മാറുന്നതുവരെ ജനം വിളിപ്പാടകലെ മാറിനിന്നു.<br />പാമ്പുകള്‍ക്ക് എന്തിനാ ഇത്രനേരം? ആശാരിരാമന്റെ അമ്മ പതുക്കെ പിറുപിറുത്തു: 'ജീവന് പോയിട്ട് മൂന്നാല് മണിക്കൂറായില്ലേ? '<br />'കൈലാസത്ത്ന്ന് വരണ്ടേ നാരായണീ.' മാതുവേടത്തി പറഞ്ഞു:<br />'മാനത്തുകൂടി വരുമ്പോ എത്ര ദൂരംണ്ട്ന്നാ വിചാരം? '<br />പോലീസ് ശവം വണ്ടിയിലേക്കെടുത്തുവച്ചു. ജനം ഒന്നടങ്കം വീര്‍പ്പടക്കി മാനത്തേക്കുനോക്കി. കൈലാസത്തിലെ നാഗങ്ങള്‍ക്ക് അതു കണ്ടിരിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.<br />പെട്ടെന്ന് സ്വര്ണനൂല്കൊണ്ട് നെയ്ത വൈഡൂര്യങ്ങള്‍ പതിച്ച ഒരു പരവതാനികണക്കെ കൂട്ടമായ നാഗങ്ങള്‍ ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയുടെ വാലുകളുടെ അറ്റങ്ങള്‍ അലുക്കുകള്‍പോലെ വെയിലില്‍ വെട്ടിത്തിളങ്ങി. ആ പ്രഭാപൂരത്തില്‍ കണ്ണഞ്ചിയ ജനത്തിന് അനാഥപ്രേതങ്ങളെ കൊണ്ടുപോകുന്ന ശവവണ്ടിയില്നിന്ന് നാഗങ്ങള്‍ നെയ്ത പരവതാനിയിലേക്ക് അമ്മിണിഅമ്മ കയറിയിരുന്നത് ഒരു മങ്ങിയ ചിത്രത്തിലെന്നപോലെയേ കാണാനായുള്ളു.മുക്കണ്ണനെ കൈകളിലുയര്‍ത്തി അവര്‍ ആവേശത്തോടെ ആര്ത്തിവിളിച്ചു. പക്ഷേ, മുക്കണ്ണന് മാത്രം കരച്ചില് നിര്‍ത്തിയതേയില്ല.<br />'അമ്മമ്മ എവിടേക്കേ പോയത്?' ആകാശത്തിന്റെ അതിരിലേക്കു വായുവേഗത്തില്‍ പറന്ന പരവതാനിയെ കണ്ണുകൂര്‍പ്പിച്ചു കണ്ടുനിന്ന രാമന്നായരോട് മുക്കണ്ണന് ചോദിച്ചു: 'അമ്മ എവിടേക്കേ പോയത്? '<br />'സ്വര്ഗത്തിലേക്കാവും' പാതി സ്വപ്നത്തിലെന്നപോലെ രാമന് നായര്‍ പറഞ്ഞു: 'അല്ലെങ്കില്‍ കൈലാസത്തിലേക്ക്.'<br />'അവിടുന്നും പോണോ സ്വര്‍ഗത്തിലേക്ക്.<br />'അറിയില്ല.' അകലെ മാഞ്ഞുതുടങ്ങുന്ന സ്വര്ണനൂലുകളുടെ അറ്റങ്ങളില്‍നിന്ന് കണ്ണെടുക്കാതെ മുക്കണ്ണന്റെ പുറത്തേക്കൊലിച്ച മൂക്കുനീര് സ്വന്തം മുണ്ടിന്‍കോന്തലയില്‍ തുടച്ചെടുത്ത് രാമന്നായര് അവനെ തന്നോടു ചേര്‍ത്തുപിടിച്ചു: 'പോയി നോക്ക്യാല്ത്തന്നേ ഇതൊക്കെ അറിയൂ. മോന് വാ. മായ മൂടിയ കണ്ണുകൊണ്ട് നോക്കീട്ട് ഒരു വസ്തൂം പിടികിട്ടണില്ല.'<br /><br /><br /></div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-52363298771227303122015-04-25T16:59:00.001+05:302015-04-25T16:59:45.143+05:30പ്രിയപ്പെട്ട ജിനൂ<div dir="ltr" style="text-align: left;" trbidi="on">
''നിന്റെ ജീവിതത്തിന്റെ രാഗമേതാ''ണെന്ന് നീയൊരിക്കല്‍ എന്നോട് ചോദിച്ചിരുന്നു. വേണ്ടത് വേണ്ടിടത്ത് ഇന്നുവരെ തോന്നാത്ത ഞാന്‍ അന്നു നിന്റെ കുറ്റിരോമം നിറഞ്ഞതാടിക്കു താഴെ വെറുതെ നിന്നതേയുള്ളു. വളരെ വളരെ കുട്ടിക്കാലം മുതല്‍ ഞാന്‍ തിരഞ്ഞ ഉത്തരം, കണ്ടുപിടിക്കാത്ത ഉത്തരം. ഏത് മൂലയില്‍ അതുവരേയും ഒളിച്ചിരുന്നോ അവിടെത്തന്നെ അന്നും ഇരുന്നു. തിരക്കു പിടിച്ച റെയില്‍വേ സേറ്റഷന്റെ കല്പ്പടവുകളില് നാം ഏകരായിരിക്കെ ഞാനോര്‍ത്തത് ഈ ഉത്തരം തന്നെയായിരുന്നു.<br />
ജിനൂ. എന്നിലുള്ളതൊന്നും, എനിക്കു ലഭിച്ചതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ന്യായീകരണംപോലും അല്ല. പാര്‍ക്കുകളിലെ തണലും, രാത്രിയിലെ ഇരുട്ടും പകലത്തെ തണുപ്പും ഹോട്ടലുകളിലെ ഭക്ഷണവും ഒക്കെ ആയിരങ്ങളില്‍ ഒന്നുമാത്രമായി നമ്മെ താഴ്ത്തുമെന്ന് ഭയന്നു, ഞാന്‍ അപ്പോള്‍ നീ ഉച്ചരിച്ച ശാപവാക്കുകളെ, ഞാന്‍ വരാതിരിക്കുമ്പോള്‍ ദേഷ്യംകൊണ്ട് വിളര്‍ത്ത നിന്റെ മുഖത്തെ എല്ലാം വെറുത്തു. അവഗണനയുടെ അലസതയോടെ ഞാനതൊക്കെ മറന്നു. നയാഗ്രയുടെ മുകളിലൂടെ കയറില്‍ നടക്കുമ്പോഴത്തെ വികാരം എനിക്ക് സ്വന്തമാക്കണം.<br />
ഏറ്റവും സാധാരണമായ വാക്കുകളില്‍ എന്നെനീ ക്ഷണിച്ച ഓരോ നിമിഷവും ഞാന്കരഞ്ഞു. നിന്റെ സമ്മാനങ്ങളൊക്കെ ഞാന്‍ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന അലമാരിയില്‍ കൊണ്ടിട്ടു. സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിനക്കറിയില്ല. നിനക്ക് നമ്മുടെ സ്നേഹത്തിന്റെ വിലയറഞ്ഞു കൂടാ. എന്റെ ജീവിതത്തിന്, ഒരു പക്ഷേ, രാഗമേ ഇല്ല. താളം തെറ്റലുകള്‍ സൃഷ്ടിക്കുന്ന വിചിത്രമായ താളത്തിലും നിന്നിലും പക്ഷേ ഞാന്‍ കാലൂന്നി നിന്നു. ഞാന്‍ സ്വീകരിച്ചഏറ്റവും നല്ല അപസ്വരം നീയായിരുന്നു. കേട്ടു മടുത്ത സ്വരങ്ങളുടെ ഇടയില്‍ നീയെന്ന അപസ്വരത്തിനു പുതമയുണ്ടായിരുന്നു. പുതുമ, കുഞ്ഞേ, ഞാനെപ്പോഴും ഇഷ്ടപ്പെട്ടു.<br />
എന്റെ ശരീരത്തില്‍ നിന്നും വിളിപ്പാടകലെ ഞാന്‍ നിന്നെ തളച്ചിട്ടു. ഞാനെന്നും അങ്ങിനെയാണ്, വികാരത്തിന്റെ മൂര്‍ച്ചയില്‍ ഞാനൊരു തിളങ്ങുന്ന കത്തിയാകുമ്പോള് പോലും ഉറയില്‍ വിറങ്ങലിച്ചു<br />
കിടക്കാന്‍ എനിക്കറിയാം. നിന്റെ പിടച്ചിലുകള്‍ നോക്കി നോക്കി ഞാന്‍ ചിരിച്ചു. എന്റെ കടിഞ്ഞാണുകള്‍ എന്റെ കൈയിലുണ്ട്. ഇന്നു വിമാനത്തിന്റെ ഇരമ്പലിനു പിന്നില്‍ നിന്നെ യാത്രയാക്കാന്‍ ഞാന്‍ മാത്രം കാത്തു നില്‍ക്കെ, കുഞ്ഞേ, എന്റെ പുറംകൈയില്‍ ചുംബിച്ചു വിട്ട നിന്റെ മുഖം ഞാന്‍ മറക്കില്ല. ആ ചുളിവുകള്‍ എന്റെ മനസ്സ്, ദേഹം, കീറിമുറിച്ചു. ചൂടിയന്ന എന്റെ കൈകള്‍ പിടിച്ചു നീ അത്ഭൂതത്തോടെ എന്റെ കണ്ണുകളില്‍ നോക്കിയപ്പോള്‍ സത്യം. ജിനൂ, എനിക്കീ ജീവിതത്തില്‍ ആദ്യമായി കരയാന്‍ തോന്നി, നിനക്കറിയില്ലായിരിക്കും, ഞാനിന്നുവരെ കരഞ്ഞിട്ടില്ല, കരയിക്കാന്‍ കഴിഞ്ഞിട്ടില്ല. നിന്റെ കൈയിലെ ഗിത്താറിലെ ഒരു ചെറിയ ശബ്ദമായി കൂടെ വരാന്‍ തോന്നി. നിന്റെ മാറത്തെ ഒരു രോമമാകാന്‍, നിന്റെ ദേഹത്തിലെ ഒരു കലയാകാന്‍, കളങ്കമാകാന്. കുറ്റിത്താടി തലോടി വിളറിയ ചിരിയുമായി നീ യാത്രയാകെ അതിന്റെ പിന്നില്‍ വിറയ്ക്കുന്ന ദേഹവുമായി നിന്ന ഞാന്‍ ആ നടത്തം. ആ ചലനം ഒരിക്കലും തീരരുതെ എന്നു മാത്രം പ്രാര്‍ത്ഥിച്ചു. വിമാനം വായുവിലെ മരീചികയാവണമെന്നും. നീതന്ന നീലമോതിരത്തില് നോക്കി. നീയൊരിക്കലും അനുഭവിക്കാത്ത എന്റെ ശരീരം നുറുങ്ങി പൊടിയാവണമെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു നില്‍ക്കെ നിന്റെ വിമാനം പതുക്കെ നീങ്ങി. ഈശ്വരനില്ലെന്ന് നീയാണ്പറഞ്ഞത്. ഇന്ന്എനിക്കും അതുതോന്നി.<br />
എന്റെ ജിനൂ, നിന്റെ വിമാനത്തിന്റെ ഇരമ്പം കേള്ക്കാതായിട്ട.് നിമിഷങ്ങളായി. ഈ ചരല്‍പ്പുറത്ത് ആലംബമറ്റിരിക്കുന്ന ഞാന്‍, നഷ്ടപ്പെട്ട, നീകൂടെയിരുന്ന നിമിഷങ്ങളെക്കുറിച്ചോര്ക്കകു<wbr></wbr>കയാണ്. നിനക്കുമ്മ തരാതെ, നിന്നെതലോടാതെ മരിക്കുന്ന എന്റെ ചുണ്ടുകള്‍, കൈകള്‍ എന്തിനാണ് എനിക്കിനി. ഞാനെന്റെ മുറിവുകള്‍ നക്കിയുണക്കട്ടെ. സ്വയമുണ്ടാക്കിയ അവയുടെ വേദന ഞാനറിയുന്നത് ആദ്യമാണ്. നിന്റെകൂടെ ഇരുന്നപ്പോഴൊക്കെ ഞാനവയിലെ രക്തമേ കണ്ടുള്ളു. എന്റെ കടിഞ്ഞാണുകള്‍ എന്നെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുന്നു.<br />
എന്റെ പാവം കുഞ്ഞേ, നിന്റെ ആരോഗ്യം നിറഞ്ഞ ശരീരം ഒരിക്കലെങ്കിലും രോഗഗ്രസ്തമാവാന് ഞാനെത്ര കൊതിച്ചു ! എന്നിട്ടു വേണം എനിക്കു നിന്റെ തലയില്‍ തലോടാന്‍; ആശ്വസിപ്പിക്കാന്‍, എന്റെ<br />
ബലഹീനതകള്‍ക്ക് ഞാനെന്നും ന്യായീകരണങ്ങള്‍ തേടിയിട്ടുണ്ട്. ആ വലിയ ഹോട്ടലിലെ ഇരുണ്ടമുറിയില്‍ പരസ്പരം നാം നോക്കിയിരുന്ന പൂര്‍ണ്ണ രാത്രികളുടെ അത്ര മനോഹരമായ രാത്രികള്‍ ഇനി വരില്ല. ആര്‍ക്കും അങ്ങനെ രാത്രികള്‍ മനോഹരങ്ങളാക്കാന്‍ അറിഞ്ഞുകൂടാ. കൈവിരലില്‍ തലോടി ഇരുന്ന്, ചെസ്സ് കളിച്ച് നീണ്ട ചര്‍ച്ചകള്‍ നടത്തി നാം ക്ഷീണിച്ച മുഖങ്ങളുമായി രാവിലെ പിരിയുമ്പോള്‍ സൂര്യന് ആയിരം മടങ്ങ് പ്രകാശം കൂടുന്നു. ഒരു സ്റ്റൂളിന്റെ അകലം തന്നമധുരം. ജിജ്ഞാസയുടെ മധുരം. ആ രാത്രികളില്‍ ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. ഞാനനുഭവിച്ച ഏറ്റവും വലിയ സുഖം അതായിരുന്നു. നിയന്ത്രണത്തിന്റെ കാഠിന്യം കണ്ണുകളില്‍ ചുവന്ന രേഖകള്‍ തീര്‍ത്തിട്ടും നാം ചിരിച്ചു.പക്ഷേ, ജിനൂ, ആവേദന ഞാനിന്നറിയുന്നു.<br />
എന്തു ചെയ്യുകയാണ് നീ? എന്നെക്കുറിച്ചോര്ക്കുകയല്ലെന്<wbr></wbr>ന് എനിക്കുറപ്പുണ്ട്. ഓര്‍മ്മിക്കാന്‍ തക്കവിധം എന്തുണ്ടെനിക്ക് ? നിന്റെ മുതുകിലെ ചെറിയ ഉണല് കരിഞ്ഞോ എന്നുചോദിക്കാന്‍ ഞാന്‍ മറന്നു.<br />
എന്റെ വലിയ നഖങ്ങള്‍, വെട്ടിക്കളയാത്തതിന് കാണുമ്പോഴൊക്കെ അറപ്പും കോപവും നീ പ്രകടിപ്പിക്കാറുള്ളത് ഞാനോര്‍മിക്കുന്നു എന്റെ നഖങ്ങള്‍ വിമാനത്താവളത്തിലെ ലൌഞ്ചില്‍ വെച്ചുതന്നെ ഇന്ന് ഞാന്‍ വെട്ടിക്കളഞ്ഞു. ഇന്നു നിന്റെ ദിവസമാണ്. എന്നെ നീ എന്നെന്നേയ്ക്കമായി കീഴടക്കിയ ദിനം. നീ നാദവും ഞാന്‍ ലയവും ആണെന്ന് മനസ്സിലാക്കിയ ദിവസം. ഞാനാരാധിച്ചിരുന്ന എന്റെ അഹന്തയെ കശക്കിയെറിഞ്ഞ ഇന്നീ ശൂന്യമായ വഴിയില്‍ നിന്റെ പാദ വടിവുകള്‍ തിരഞ്ഞു നില്‍ക്കെ, നീ തിരിച്ചു വരില്ലെന്ന ബോധത്തില്‍ ഞാന്‍ കരിയവെ എന്റെ, എന്റെ മാത്രം ജിനൂ, ഞാനെന്റെ ഉത്തരം കണ്ടെത്തി.<br />
ഇന്ന്, ജിനൂ, അങ്ങ് ദയാപൂര്‍വ്വം വലിച്ചെറിഞ്ഞ ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ ചേര്‍ത്തു വെച്ചു ഞാനൊരമ്പലംപണിയട്ടെ. അവിടെ ഞാനങ്ങയെ കിടത്തി ഉറക്കട്ടെ. മരണം വരെ കാവലിരിക്കട്ടെ.</div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0tag:blogger.com,1999:blog-1904074057142849405.post-51949593925686967432015-04-25T16:58:00.001+05:302015-04-25T16:58:24.088+05:30ബലാല്‍സംഗത്തിന്റെ മാനങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
മുനയൊടിഞ്ഞ വാക്കുകള്‍. ഉപയോഗിച്ചുപയോഗിച്ചു മടുത്ത
വാക്കുകള്‍. സ്ത്രീക്ക് സംഭവിക്കുന്ന ബലാല്‍സംഗത്തേക്കുറിച്ച് പറയുമ്പോള്‍
എല്ലാവര്ക്കും ഈ പഴകിത്തേഞ്ഞ വാക്കുകള്‍ തന്നെ വീണ്ടും വീണ്ടും
ഉപയോഗിക്കേണ്ടിവരുന്നത്, സത്യത്തില്‍ അവയേക്കാള്‍ മൂര്‍ച്ചകൂടിയ വാക്കുകള്‍
കണ്ടുപിടിക്കാനാവാത്തതിനാലാണ്. ഭാഷയില്‍ നിന്നുലഭിക്കുന്ന ഏറ്റവും
മൂര്‍ച്ചയുളള വാക്കുകള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ബലാല്‍സംഗത്തെ
മനുഷ്യത്വത്തിന്റെ തരികളെങ്കിലും മനസ്സില്‍ കൊണ്ടുനടക്കുന്ന എല്ലാവരും
ഭര്‍ത്സിച്ചതും അപലപിച്ചതും. ഒരു കത്തി പോലെ ആ സംഭവത്തിലെ ക്രൂരതയും
അതിലേക്കു നയിച്ച മനോഭാവങ്ങളും മനസ്സിലേക്കിറങ്ങുമ്പോള്‍ തന്നെ, എല്ലാവരും
അങ്കലാപ്പോടെ മനസ്സില്‍ കൊണ്ടുനടന്ന ഒരു ചോദ്യമുണ്ട്. എന്താണൊരു പോംവഴി?
എങ്ങനെയാണിത് തടയുക? കൂടുതല്‍ കര്‍ശനമായ നിയമങ്ങളും കഠിനമായശിക്ഷകളും
പരിഹാരങ്ങളായി നിര്‍ദ്ദേശിക്കപ്പെടുമ്പോഴും ബലാല്‍സംഗത്തിന്റെ
സംഭവ്യതയിലേക്ക് നയിക്കുന്ന സമൂഹമനസ്സിന്റെ അടിവേരുകളിലേക്ക് അവ
എത്തിപ്പെടുകയില്ലല്ലൊ എന്ന് അഭിജ്ഞര്‍ വേവലാതിപ്പെട്ടു. ബലാല്‍സംഗത്തെ,
ശാരീരികാക്രമണമൊ അധിക്ഷേപമോ മാത്രമായി കാണാന്‍ അനുവദിക്കാത്ത
(വാസ്തവത്തില്‍ അതിനെ അങ്ങനെയേ കാണേണ്ടതുളളൂ.) ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ
നിലനില്‍ക്കുന്നുഎന്നത് കാരണം നിയമങ്ങള്‍ക്കും ശിക്ഷകള്‍ക്കുമപ്പുറം
നിന്ന് വേണം അതിനെ കാണാൻ എ ന്നത് നി നിര്‍ബന്ധിതമായി.</div>
<div dir="ltr">
</div>
<div dir="ltr">
ബലാല്‍സംഗം ചെയ്യപ്പെട്ട
സ്ത്രീക്ക് 'എല്ലാം' നഷ്ടപ്പെട്ടു എന്നാണ് സമൂഹം പറയാറ്. ആ 'എല്ലാം'
എന്താണ് എന്നന്വേഷിക്കുമ്പോഴാണ് ബലാല്‍സംഗത്തിന്റെ സാമൂഹ്യവും വൈകാരികവുമായ
മാനങ്ങള്‍ തെളിഞ്ഞുവരുന്നത്. അവ തൊട്ടുനില്‍ക്കുന്നതാകട്ടെ,
പുരുഷകേന്ദ്രീകൃത സമൂഹം രൂപപ്പെടുത്തിയിട്ടുളള സാമ്പത്തിക
സംവിധാനങ്ങളിലുമാണ്. ബലാല്‍സംഗത്തെക്കുറിച്ചുളള ചര്‍ച്ചകളിലും പരിഹാര
നിര്‍ദ്ദേശങ്ങളിലും നേരിടേണ്ടി വരുന്ന ഏററവും കഠിനമായ വെല്ലുവിളിയും
അതുകൊണ്ടു തന്നെ , സമൂഹമനസ്സില്‍ കാലാ കാലങ്ങളായി രൂഢമൂലമായി കഴിഞ്ഞ ഈ
വിശ്വാസങ്ങള്‍ സൃഷ്ടിച്ച മൂല്യബോധങ്ങളാവുകയാണ് പതിവ്..<br />
<br />
'നല്ല' സ്ത്രീയേയും 'പൗരുഷമുളള' പുരുഷനേയും സമൂഹം നിര്‍വചിക്കുന്നതില്‍
ഈ മൂല്യ ബോധങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നത് അതിനാല്‍
അത്യധികം സ്വാഭാവീകമാണെന്നു കാണാം. 'ചാരിത്ര്യം' നഷ്ടപ്പെടാത്തവളാണ്
അംഗീകൃതയായ നല്ല സ്ത്രീ. സമൂഹത്തിന്റെ നിയമങ്ങളെ വെല്ലുവിളിച്ച് കൊല്ലാ
കൊലയൊ ചതിയോ മോഷണമൊ ചെയ്യുന്ന ഒരു സ്ത്രീയെക്കാള്‍ മോശക്കാരിയാണ്
സമൂഹത്തിനു മുന്നില്‍ ആര്‍ക്കും പ്രത്യേകിച്ച്
ചേതമൊന്നുമില്ലാത്തതാണെങ്കിലും ചാരിത്ര്യം നഷ്ടപ്പെട്ട സ്ത്രീ.!!!!</div>
<div dir="ltr">
</div>
<div dir="ltr">
കാരണം 'ചാരിത്ര്യ'മെന്ന
സാമൂഹ്യനിര്‍മ്മിതി (Social construct)യുടെ അടിസ്ഥാന ഉദ്ദേശ്യം പിതൃദായിത്വ
ക്രമത്തിലധിഷ്ഠിതമായ സാമ്പത്തിക സംവിധാനത്തെ നിലനിര്‍ത്തി പരിപാലിക്കലാണ്.
അതിനോടുളള മനോഭാവത്തില്‍ വരുന്ന ചില്ലറ അയവുകള്‍ പോലും ആത്യന്തികമായി
ചോദ്യം ചെയ്യുക പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സാമ്പത്തിക
ക്രമപ്പെടുത്തലുകളെയാവും. ഒരു സമൂഹത്തിന്റെ മൂല്യബോധങ്ങളുടെ ആണിക്കല്ലില്‍
തൊടുന്ന കളിയാണിത്. നേരിടാന്‍ ഒരു പാട് മനക്കരുത്ത് വേണം. ന്യായ ബോധം വേണം.<br />
<br />
ഇതിന്റെ ബാക്കിപത്രമാണ്, ചാരിത്ര്യഹീനയെന്നാക്ഷേപിച്ചും ചാരിത്ര്യം
നഷ്ടപ്പെടുത്തിയും പെണ്ണിനെ നിലക്കുനിര്‍ത്താമെന്നും കീഴടക്കാമെന്നുമുളള
ധാരണകള്‍. കീഴടക്കാന്‍ ശാരീരികശക്തിയും സമൂഹത്തിന്റെ പരോക്ഷമായ
അനുവാദവുമുളളവനാണ് ഇന്ന് പുരുഷന്. കീഴടക്കലും വെട്ടിപ്പിടിക്കലും
തന്നിഷ്ടം നടത്തലും പൗരുഷമാണ് സമൂഹത്തിന്റെ കണ്ണില്‍. കരയാത്ത ആണാണ് ഇവിടെ
ആണ്! എപ്പോഴും അധീശന്‍ താനാണെന്ന് ഉറപ്പിക്കാനുളള നിരന്തരമായ ശ്രമത്തിലാണ്
പുരുഷന്. താഴ്ന്നുകൊടുക്കലും തോല്‍വിയും അവനു പ റഞ്ഞിട്ടുള്ളതല്ല.<br />
<br />
പൗരുഷമെന്നു ഇന്നു നാം വിവക്ഷിക്കുന്ന ശക്തിപ്രകടനമൊ ആക്രമണത്വരയൊ
കീഴടക്കലൊ കരയായ്കയൊ ഒന്നും തന്നെ പുരുഷന് സഹജമായതല്ല എന്നാണ്പക്ഷെ
മനശ്ശാസ്ത്രമതം. സാമ്പത്തിക സംവിധാനങ്ങളും മനുഷ്യന്റെ ചരിത്രവഴികളില്‍
നടന്ന സാംസ്ക്കാരിക ഇടപെടലുകളും ആണ് ഇന്ന് നാം പൗരുഷമെന്ന് വിവക്ഷിക്കുന്ന
ധാരണയെ ഊട്ടിഉറപ്പിച്ചതത്രെ . സഹജമെന്ന് നാം ഇന്ന് തെറ്റിദ്ധരിക്കുന്ന,
(മനശ്ശാസ്ത്രമതപ്രകാരം) സ്ത്രീക്കും പുരുഷനും സമൂഹം വിധിച്ചിട്ടുളള
സ്വഭാവഗുണങ്ങള്‍/ദോഷങ്ങള്‍ പലതും മനുഷ്യന് 'വളര്‍ച്ച'യുടെ വഴികളില്‍ വച്ച്
സ്വാംശീകരിച്ചിട്ടുളളതാണ് എന്നു കാണാം. സാമൂഹിക -സാമ്പത്തിക
പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് അതേ വേഗത്തില്‍ മൂല്യബോധങ്ങള്‍
മാറാറില്ല. എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ വൈപരീത്യം
എല്ലാക്കാലത്തും സമൂഹത്തില്‍ പ്രശ്നങ്ങളും പ്രതിഷേധങ്ങളും
ഉയര്‍ത്തിയിട്ടുണ്ട്.<br />
<br />
<br />
അച്ഛന്റെ അധ്വാനഫലം മക്കള്‍ മാത്രം അനുഭവിക്കണമെങ്കില്‍ അമ്മ
മറ്റൊരു പുരുഷനില്‍നിന്ന് ഗര്‍ഭം ധരിച്ചുകൂടാ എന്ന കണക്കുകൂട്ടലാണ്
ചാരിത്ര്യമെന്ന സാമൂഹ്യനിര്‍മ്മിതിയിലേക്ക് നയിച്ചത്. പിറ്റേ കാലത്തേക്ക്
വേണ്ടി എന്ന് മനുഷ്യൻ അന്നം സ്വരൂപിക്കാൻ തുടങ്ങിയോ, എന്ന് കുടുംബം എന്ന
സാമുഹ്യവ്യവസ്ഥ രൂപം പ്രാപിക്കാൻ തുടങ്ങിയോ അന്ന് മുതൽ അതിന്റെ
ചട്ടക്കൂട് നിലനിർത്താൻ പെണ്ണിന്റെ ചാരിത്ര്യം അത്യാവശ്യമായി
വന്നു. പൗരുഷം എന്നു നാം വിളിക്കുന്ന പല സ്വഭാവപ്രത്യേകതകളും
ഉരുത്തിരിയേണ്ടി വന്നത്, കുടുംബത്തിനുളള ഭക്ഷണവും സുരക്ഷയും നല്കാന്
ആജ്ഞാപിക്കപ്പെട്ട പുരുഷന്റെ ധര്‍മ്മസങ്കടത്തില്‍ നിന്നാണ്</div>
<div dir="ltr">
</div>
<div dir="ltr">
. ഈ കാര്യങ്ങള്‍ ഇന്ന് ഈ
അര്‍ത്ഥത്തില്‍ അല്ല തിരിച്ചറിയപ്പെടുന്നത് എന്നതിനുളള കാരണം ഇവയ്ക്ക്
നല്‍കിയിരിക്കുന്ന വൈകാരിക മാനങ്ങളാണ്. ഓരോ വ്യക്തിയുടെയും എല്ലുതൊടുന്ന,
ശീലമായിപ്പോയ ഈ വൈകാരികതയെ മറികടക്കുക ആര്‍ക്കും, ആണിനും പെണ്ണിനും, അത്ര
എളുപ്പമല്ല. നമ്മുടെ പോലീസും നീതിന്യായവ്യവസ്ഥയും വിദ്യാലയങ്ങളും
രാഷ്ട്രീയക്കാരും മതനേതാക്കന്മാരും ഒക്കെ ഇതേ സമുഹത്തിന്റെ ഭാഗമാകയാൽ
അവരെല്ലാം തന്നെ ഈ മൂല്യബോധങ്ങളിലും അതിന്റെ വൈകാരിക മാനങ്ങളിലും
വേരൂന്നിയ സോഷ്യല്‍ മെമ്മറി സ്വന്തം ഡിഎന്‍എ-യിലേക്കും ജീനുകളിലേക്കും
പകര്‍ന്നുകിട്ടിയവരാണ്. അതുകൊണ്ടാണ് ഇവരൊക്കെയും, സമൂഹം പണ്ടെന്നോ
കല്പ്പിച്ചു നല്കിയ നിര്‍ചനങ്ങളില്‍നിന്ന്, റോളുകളില്‍ നിന്ന്
വ്യതിചലിച്ചു നടക്കുന്നവരെ അപലപിക്കുകയും സംശയദൃഷ്ട്യാ നോക്കുകയും
ചെയ്യുന്നത്.<br />
<br />
ഈ പശ്ചാത്തലത്തില്‍, സ്ത്രീയുടെ വസ്ത്രധാരണവും, പെരുമാറ്റവും,
ഹാവഭാവാദികളും, നടപ്പും ഇരിപ്പും ഒക്കെ സ്വാഭാവികമായും
വിമര്‍ശനവിധേയമാകുന്നത് മനസ്സിലാക്കാവുന്നതേയുളളു. ന്യായമൊ സത്യബോധമോ അല്ല ഈ
വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നര്‍ത്ഥം. സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ക്ക്
പുറത്തേക്ക് കടക്കുന്ന പെണ്ണിനെ,-അതിനുളള കാരണം ഞാന്‍ മുന്‍പേ പറഞ്ഞു-യാണ്
എല്ലാവര്ക്കും പേടി. സ്ത്രീ നിയന്തിക്കപ്പെടേണ്ടവളും പുരുഷന്
സ്വാഭാവികമായും നിയന്ത്രിക്കുന്നവനുമാകേണ്ട സമൂഹവിധിയും മനോഭാവവുമാണ്
ബലാല്‍സംഗങ്ങളിലെ അടിസ്ഥാന ഭാവം. അതായത് ബലാല്‍സംഗം ശാരീരികാനുഭൂതിയിലല്ല
മറിച്ച് കീഴടക്കുന്നവന്റെ മാനസിക വിജയാഹ്ലാദത്തിലാണ് ഉന്നം വയ്ക്കുന്നത്.
ബലാല്‍സംഗം തടയാനുളള മാര്‍ഗ്ഗങ്ങളാലോചിക്കുമ്പോള്‍, സമൂഹത്തില്‍
സ്ത്രീ-പുരുഷബന്ധങ്ങളേക്കുറിച്<wbr></wbr>ചു നിലനില്‍ക്കുന്ന മനോഭാവത്തെക്കുറിച്ച് സംസാരിക്കേണ്ടിയും മനസ്സിലാക്കേണ്ടിയും വരുന്നത് അതുകൊണ്ടാണ്.</div>
<div dir="ltr">
</div>
<div dir="ltr">
അടിപ്പെടുത്തലിന്റെയും
അധിനിവേശത്തിന്റെയും ഭാഷയാണ് ബലാല്‍സംഗമെന്നിരിക്കെ, പുരുഷാഭീഷ്ഠത്തിനു
വഴങ്ങേണ്ട, എതിര്‍ക്കാന്‍ അവകാശമില്ലാത്ത, സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍
തികച്ചും പാലിക്കേണ്ട വ്യക്തിയായി സ്ത്രിയെ അടയാളപ്പെടുത്തുന്നതിലെ
യുക്തിയും സ്വാഭാവികമായിത്തീരുന്നു. അല്ലെങ്കില്‍ മൂന്നും നാലും വയസ്സുള്ള
കുട്ടികളെയും അറുപതും എഴുപതും വയസ്സായവരേയും ബുര്‍ഖയൊ, മുഖംപോലും മൂടുംവിധം
സാരിയൊ പുതച്ചു നടക്കുന്നവരേയും ആക്രമിക്കുന്നവരോട് ഏതുതരത്തിലുള്ള
വസ്ത്രധാരണമാണ് അവരെ പ്രകോപിച്ചതെന്ന് മീഡിയപോലും ചോദിക്കാറില്ലല്ലൊ.
വീടിന്റെ സ്വകാര്യതയില്‍ സ്വന്തം ബന്ധുക്കളും രക്ഷിതാക്കളും നടത്തുന്ന
ബലാല്സംഗങ്ങളില് എന്തു പ്രകോപനമാണ് അവര്‍ നേരിട്ടതെന്നും ആരും
ചോദിക്കാറില്ല. ഇരുട്ടത്ത് നടക്കുന്നത്, ഒറ്റക്ക് നടക്കുന്നത്,
കാലുയര്‍ത്തിയിരിക്കുന്നത്. ഉറക്കെചിരിക്കുന്നത് തുടങ്ങി ഏതൊരു
വ്യക്തിക്കും ചെയ്യാന്‍ അവകാശമുള്ള സാധാരണ കാര്യങ്ങള്‍പോലും സ്ത്രീയുടെ
കാര്യത്തില്‍ പ്രകോപനവും പ്രലോഭനവും ആയിത്തീരുന്നു. ജന്മത്തിലധിഷ്ഠിതമായ
വിവേചനങ്ങള്‍ അരുതെന്ന് ശാഠ്യംപിടിക്കുകയും സമരം നയിക്കുകയും ചെയ്യുന്ന,
പുരോഗമനവാദികളെന്ന് ലോകം കണക്കാക്കുന്നവർ പോലും സ്ത്രീയുടെ
സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ പുറം തിരിഞ്ഞുനില്ക്കുന്നത്
സാധാരണ കാഴ്ചയാണ് . വീട്ടിലായാലും നാട്ടിലായാലും തനിക്കു സ്ഥാനം
നഷ്ടപ്പെട്ടാലോ എന്ന് തന്നെയാണു പേടി. പുരോഗമനം വീട്ടു വാതിൽക്കൽ വരെ
മതി. .<br />
<br />
നിതാന്തമായ ഒരു ഭീതിയുടെ നിഴലില്‍ സ്ത്രീക്കു ജീവിക്കേണ്ടിവരുന്നു
എന്നതാണ് ഇതിന്റെ സ്ഥായിയായ ഫലം. അവളുടെ ശരിയുടെയും തെറ്റുകളുടെയും
അതിര്‍വരമ്പുകള്‍ ദിവസവും എന്നപോലെ കൂടിക്കലര്ന്നുകൊണ്ടിരിക്കുന്<wbr></wbr>നു. ആ ശ രി കളും തെറ്റുകളും നിർണ്ണയിക്കുന്നതാവട്ടെ അവളേയല്ല താനും </div>
<div dir="ltr">
എന്നും. എന്ന് തന്നെ പറയട്ടെ, പെണ്‍കുട്ടികളുടെയും
സ്ത്രീകളുടെയും പ്രശ്നങ്ങള്‍ മിക്കവാറും ഒരു ചിരിയോടെ തള്ളിക്കളയുകയാണ്
സമൂഹം പതിവ്. പോലീസിനോടൊ നീതിന്യാവ്യവസ്ഥയോടൊ നേതാക്കളോടൊ
പരാതിപ്പെട്ടിട്ടുകാര്യമില്ല. കുറേക്കൂടി വൃത്തികെട്ടനോട്ടങ്ങള്‍,
കുറേക്കൂടി അവഹേളനങ്ങള്‍, കുറേക്കൂടി വിമര്‍ശനങ്ങള്‍ അതാണു ഫലം. പല ഉന്നത
സ്ഥാപനങ്ങളിലെയും അധികൃതര്‍പോലും സ്ത്രീയുടെ വേഷധാരണം എങ്ങനെ കൂടുതല്‍
കൂടുതല്‍ “സഭ്യ” മാക്കാമെന്ന് ചിന്തിച്ച് വേവലാതിപ്പെടുന്നവരാണ്.
ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള വ്യക്തിയുടെ അവകാശം ഇവരുടെ ചിന്തയില്‍
വരാറേയില്ല. പോക്കറ്റില്‍ പണം ഇട്ടുനടന്നതുകൊണ്ടല്ലേ
പോക്കറ്റടിക്കുന്നതെന്ന് ആരും എന്തേ ചോദിക്കാത്തത്?. ആക്രമിക്കപ്പെടുമെന്ന
നിതാന്ത ഭീതിയുമായി വീട്ടിലും പുറത്തും കഴിയേണ്ടിവരുന്നവരുടെ മാനസിക
സമ്മര്‍ദ്ദം, അത് സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കുന്ന നിഷേധാത്മക
സ്വാധീനം എന്നിവയൊന്നും പെണ്ണിന്റെ കഴിവിനേയോ കഴിവുകേടിനേയോ
വിലയിരുത്തുമ്പോള്‍ പരിഗണിക്കാറില്ല.. ബലാല്സംഗമായാലും ഗാര്‍ഹിക
പീഡനമായാലും, പരിശോധിക്കുന്ന ഡോക്ടര്‍ തൊട്ട് പരാതി രജിസ്റ്റര്‍ ചെയ്യുന്ന
വനിതാ പോലീസും കോടതിയിലെ ക്ലാര്‍ക്കും വക്കീലും ജഡ്ജിയും വരെ സമൂഹത്തിന്റെ ഈ
ധാരണകള്‍ പങ്കുവെക്കുന്നവരാണ്. ഇവരോടാണ് ഒരു സ്ത്രീക്ക് എന്നും
ഏറ്റമുട്ടേണ്ടിയും സുരക്ഷയ്ക്ക് യാചിക്കേണ്ടിയും വരുന്നത്. ഫലം എന്താകും
എന്ന് ഊഹിക്കാവുന്നതേയുള്ളൂ. “അടങ്ങി ഒതുങ്ങി നടന്നാല്‍ ആരും
കേറിപ്പിടിക്കില്ല” എന്ന വാചകം എല്ലാവരും ഏറെ കേള്‍ക്കുന്നതല്ലേ?<br />
<br />
<br />
എന്നാല്‍ മേല്‍പ്പറഞ്ഞ പിതൃദായിത്വ ക്രമത്തില്‍
നിന്നുരുത്തിരിയുന്ന സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍ക്കപ്പുറത്തേക്കു
നീളുന്ന ജൈവപരമായ ഘടകങ്ങള്‍കൂടി ബലാല്‍സംഗങ്ങള്‍ക്കു പിന്നിലുണ്ടാവാമെന്ന്
നരവംശശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. മറ്റുമിക്ക ജീവജാലങ്ങളിലുമെന്നപോലെ,
മനുഷ്യജാതിയിലും സ്ത്രീയേക്കാള്‍ രതിയോടുള്ള ആസ്ക്തി പുരുഷനിലാണ്.
പ്രത്യല്പാദനം നടത്തുന്നത് രതിയിലൂടെയാണെന്നതിനാല്‍ ഈ ആസക്തി ഉണ്ടായേതീരൂ.
ജൈവപരമായി ലഭിച്ച ഈ ആസക്തി രതിയില്‍ പരിണമിക്കണമെങ്കില് സ്ത്രീയെ
പ്രീണിപ്പിച്ച് അവളുടെ സമ്മതം നേടിയെടുക്കുക ആവശ്യമാണ്. ഇതിന്റെ
ബഹിര്‍സ്ഫുരണങ്ങളാണ് സ്ത്രീയുടെ ശ്രദ്ധയാകര്‍ഷിക്കാനും അവളെ
സന്തോഷിപ്പിക്കാനുമുള്ള ശ്രമങ്ങള്‍. (യൗവ്വനത്തിലും കൗമാരത്തിലും ഇവ
കൂടുതല്‍ പ്രകടമാണ്.) ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ഉല്പാദിപ്പക്കാനും
സംരക്ഷിക്കാനും പ്രാപ്തിയുള്ളവനെ തിരഞ്ഞെടുക്കാനുള്ള വാഞ്ഛ പ്രകൃതി
സ്ത്രീയിലും നിക്ഷേപിക്കുന്നു എന്നാണ് നരവംശശാസ്ത്ര മതം. അതായത്
തിരഞ്ഞെടുപ്പ് സ്ത്രീയുടേതാണ്. രതിക്കുള്ള ഇണയായി സ്ത്രീക്ക്
സ്വീകാര്യനാവുക എന്നത് പുരുഷന്റെ ജൈവപരമായ ആവശ്യമാണ്.<br />
എന്നാല്‍ സാമൂഹ്യവും സാംസ്ക്കാരികവുമായ വിലക്കുകള്‍ പുരുഷന്റെ ഈ അഭിവാഞ്ഛയെ പലപ്പോഴും നിത്യ ജീവിതത്തിൽ തടസ്സപ്പെടുത്തുന്<wbr></wbr>നുണ്ട്.
നരവംശശാസ്ത്രത്തില്‍ പ്രാഥമികമായി പഠിക്കുന്നതുതന്നെ “Nature Versus
Culture” എന്ന തത്വമാണ്. മനുഷ്യന്റെ തലച്ചോറിന്റെ വളര്‍ച്ചയിലും
പ്രത്യേകതയിലും ഊന്നിയാണ് നമ്മുടെ സാമൂഹ്യ പെരുമാറ്റങ്ങളും സാംസ്കാരിക
ഇടപെടലുകളും രൂപപ്പെട്ടുവന്നിരിക്കുന്നത്. തോന്നുന്നതൊക്കെ തോന്നിയപോലെ
ചെയ്യാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ നാം ഒരു സമൂഹം എന്ന നിലയ്ക്ക് സ്വയം
പരിശീലിക്കുന്നത് അതുകൊണ്ടു കൂടിയാണ്. എന്നാല്‍ ഇണകളെ
കണ്ടെത്താനാകുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍
പലതരത്തില്‍- ബലപ്രയോഗങ്ങളടക്കം - പ്രത്യക്ഷീഭവിക്കുന്നതു കാണാം .
ഇണയെകണ്ടെത്താന്‍ സാധിക്കാത്തിന്റെ വിഷമം സ്വന്തം സ്വീകാര്യതയുമായി
ബന്ധപ്പെടുത്തുമ്പോള്‍ അത് ചുറ്റുമുള്ളവര്‍ക്കിടയില്‍ മോശക്കാരനാകുമോ എന്ന
തോന്നലിലേക്കും തുടര്‍ന്ന് അപകര്ഷതാബോധത്തിലേക്കും വരെ നയിക്കുന്നു.
എന്തുചെയ്തും അത് മറിക്കടക്കുക എന്നത് അവന്റെ അവബോധത്തിന്റെ
ഭാഗമാകുന്നതങ്ങനെയാണ് .സമ്മതം നേടിയെടുക്കാനായില്ലെങ്കില്‍,
സമ്മതിപ്പിക്കുക എന്നാകുന്നു പ്രമാണം. സ്വന്തം കഴിവുകളും സ്ഥാനമാനങ്ങളും
അന്യആകര്‍ഷണങ്ങളും പ്രദര്‍ശിപ്പിച്ചായാലും ഇത് പക്ഷേ കൂടിയേകഴിയൂ.
ബലപ്രയോഗം ഇവിടെയാണ് അവസാനവയ്ക്കോല്‍ തുരുമ്പാകുന്നത്. കഴിവ്,
സ്ഥാനമാനങ്ങള്‍, സമ്പാദ്യം, ജോലി എന്നിങ്ങനെ പലതലങ്ങളിലും പുരുഷന്മാര്
തമ്മിലുണ്ടാകുന്ന മത്സരങ്ങളും അസൂയയുമൊക്കെ ഇതിന്റെ അടിയൊഴുക്കുകളാണ്</div>
<div dir="ltr">
</div>
<div dir="ltr">
. തിരഞ്ഞെടുക്കപ്പെടാതെ
പോകാനുള്ള സാധ്യതയുണ്ടെന്ന് ഭയക്കുന്നവരില്‍ ബലം പ്രയോഗിച്ചുള്ള രതി
പ്രത്യുല്പാദനമെന്ന ജൈവചോദനക്ക് വഴിതുറന്നുകൊടുക്കുന്നു എന്ന അഭിപ്രായം
നിലവിലുണ്ട്. കായികശക്തിമാത്രം കണക്കിലാക്കപ്പെടുന്ന കാലമല്ല ഇന്നത്തേത്
എന്നതുകൊണ്ട് ഇന്നത്തെ പുരുഷന്മാര്ക്ക് സ്ത്രീയെ പ്രീതിപ്പെടുത്താന്‍
താത്വികമായെങ്കിലും മറ്റുകഴിവുകള്‍കൂടി ആര്‍ജ്ജിക്കേണ്ടതുണ്ട്. തന്റെ
സ്വീകാര്യത ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യാന്തരീക്ഷം ആര്‍ക്കായാലും മാനസിക
സമ്മര്‍ദ്ദം വളരെ കുറയ്ക്കും. ആ അര്ത്തത്ത്തിൽ പുരുഷന്റെ കഴിവും
സ്വാധീനവും പണവും അധികാരവും ഒക്കെ ലൈംഗിക അവസരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍
പ്രധാന ഘടകങ്ങളാണ് ഇന്ന്. </div>
<div dir="ltr">
ഈ ഘടകങ്ങളും പുരുഷന്റെ മാനസിക ഭാവങ്ങളും
സ്ത്രീപുരുഷബന്ധത്തില്‍ അവന് പാലിക്കുന്ന നിലപാടുകളും
പെരുമാറ്റച്ചട്ടങ്ങളും ഒന്നിനൊന്ന് എന്ന അനുപാതത്തിലല്ല
പ്രവര്‍ത്തിക്കുന്നത് എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. ഇവയൊക്കെ അവബോധത്തെ
സ്വാധീനിക്കുന്നത് വ്യക്തിത്വത്തിന്റെ പ്രത്യേകതകള്ക്കനുസരിച്ചായതിനാ<wbr></wbr>ല്‍
പ്രതികരണങ്ങള്‍ വ്യത്യസ്തമാകും. അതിക്രമത്തിലേക്കും മാനസിക
വൈകൃതങ്ങളിലേക്കും നയിക്കുന്ന പ്രതികരണങ്ങള്‍ വരെ സാധ്യമാണെന്ന്
നരവംശശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുന്നുണ്ട്.[ദല്‍ഹി ബലാല്‍സംഗം
ഉദാഹരണം]. സ്വന്തം സ്വീകാര്യത ഉറപ്പിക്കണമെന്ന് വിശ്വസിച്ച് ചെയ്യുന്ന
കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ വരുന്നത്, പലപ്പോഴും സാധാരണനിലയ്ക്ക്
ചിന്തിക്കാന്‍പോലും കഴിയാത്തരൂപങ്ങളിലാവുന്നത് ഇതുകൊണ്ടാണത്രെ. രതിയിലൂടെ
നേടുന്ന ശാരീരിക -മാനസിക സുഖം കടന്നുള്ള, സ്ത്രീയുടെ സമ്മതത്തോടോ
അല്ലാതേയോ ഉള്ള, സ്വന്തം സ്വീകാര്യത ഉറപ്പിക്കാനുള്ള അബോധപൂര്‍വ്വമായ ശ്രമം
ബലാല്‍സംഗത്തിന്റെ അടിയൊഴുക്കാവുന്നത് ഇങ്ങനെയാണ് എന്ന് അഭിജ്ഞര്‍
അഭിപ്രായപ്പെടുന്നു. ലൈംഗിക സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പണംകൊണ്ടോ
സ്വാധീനം കൊണ്ടോ കഴിവുകുറഞ്ഞവര്‍ക്കിടയില്‍ താരതമ്യേന ബലാല്സംഗങ്ങള്
കൂടുതലാവുന്നത് ഇതുകൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്.<br />
<br />
<br />
ജൈവചോദനയില്‍ നിന്നുയരുന്ന രതിക്കുവേണ്ടിയുള്ള തിരച്ചിലിനും
സ്വീകരിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹത്തിനും പിന്നില്‍ സംഭവിച്ചുപോകുന്ന
സ്വാഭാവികതകളാണ് കിടമത്സരങ്ങളും അവയില്‍ ജയിച്ചുനില്‍ക്കാനുള്ള
തന്ത്രങ്ങളും. സാമൂഹികമായി തന്റെ സ്വീകാര്യത ഉറപ്പുവരുത്തുന്ന
സാഹചര്യങ്ങളില്‍ (ഭാര്യ, കുടുംബം) മറ്റൊരാളില്‍ നിന്നുണ്ടായേക്കാവുന്ന
കയ്യേറ്റ ങ്ങളെ കുറിച്ചുള്ള നിരന്തരമായ വേവലാതിയും അതിനെ മറികടക്കാനുള്ള
സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക തയ്യാറെടുപ്പുകളും പുരുഷകേന്ദ്രീകൃത
സമൂഹത്തില്‍ സ്വാഭാവികമാകുന്നതും അതുകൊണ്ടാണ്.<br />
<br />
ലൈംഗിക സമ്മര്‍ദ്ദങ്ങളും പട്ടിണിയും അനുഭവിക്കുന്ന സമൂഹത്തില്‍ ഒരു
ഭാഗത്ത് സദാചാര പോലീസും മറുഭാഗത്ത് സ്ത്രീയോടുള്ള അതിക്രമങ്ങളും
കൂടിക്കൊണ്ടിരിക്കും. പരസ്പരമുള്ള ഇടപഴകലുകളോ ആരോഗ്യകരമായ സമ്പര്‍ക്കമോ
ഇല്ലാത്ത രണ്ടു ലോകങ്ങളിലാണ് ഇന്ന് സ്ത്രീയും പുരുഷന്മാരും ജീവിക്കുന്നത്.
ബാല്യം മുതല്‍ നാം അടിച്ചേല്‍പ്പിക്കുന്ന വേര്‍തിരിവ് കൂടുതല്‍ കൂടുതല്‍
മാനസിക അകല്‍ച്ചയിലേക്കേ നയിക്കൂ. തികച്ചും അനാരോഗ്യകരമായ അപരിചിതത്വം അത്
ഊട്ടിയുറപ്പിക്കും. ഇന്ന് സാമൂഹ്യ സാമ്പത്തിക മാനങ്ങള്‍ക്കിടയില്‍പ്പെട്ട്
ഞെരുങ്ങുന്ന സ്ത്രീ-പുരുഷബന്ധങ്ങളെയും ജൈവചോദനയില്‍ നിന്നുരുത്തിരിയുന്ന
രതിയേയും കുറിച്ചുള്ള സാമൂഹ്യ മൂല്യബോധങ്ങള്‍ മാറ്റിയെഴുതാതെ ലൈംഗിക
അതിക്രമങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക അസാധ്യമാകാനാണിട.
സ്ത്രീയുടെ സ്വീകാര്യതയ്ക്കായി പരാക്രമിയാകുന്ന പുരുഷന്റെ സ്വാഭാവികവും
ജൈവീകവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചോദനയ്ക്ക് കടിഞ്ഞാണിടാന്‍ സ്വയം
ഏല്‍പ്പിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ആവശ്യമാണ്. </div>
<div dir="ltr">
</div>
ലൈംഗീതകയിലായാലും
അതിനുപുറത്തായാലും പരിപാലിക്കപ്പെടേണ്ട മൂല്യബോധമാണ്, ബലപ്രയോഗത്തെ
നിഷേധിക്കുന്ന മൂല്യബോധം. ഒപ്പംതന്നെ, വെല്ലുവിളിക്കുകയും
തിരുത്തിക്കുറിക്കുകയും ചെയ്യേണ്ടവയാണ് പിതൃദായിത്വക്രമത്തിലുള്ള
സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യബോധങ്ങളും. പ്രകൃതിയും സംസ്ക്കാരവും
തമ്മിലുള്ള ഇടച്ചില്‍, കലഹം നമ്മുടെ ജീവിത പരിണാമങ്ങളുടെ ചരിത്രത്തിന്റെ
ഭാഗമാണ്. ആകാതെ വയ്യ. മൃഗങ്ങളില്‍ നിന്ന് നമ്മെ വേര്‍തിരിച്ചുനിര്‍ത്തുന്ന
ഘടകം “സംസ്ക്കാര”മാണ്. സമൂഹത്തിന്റെ ചില പൊതുധാരണയ്ക്കനുസരിച്ച് [അവ
വസ്തു നിഷ്തമായി നോക്കിയാൽ നീതിയുക്തമാല്ലെന്നു കാണാം] നിയന്ത്രണങ്ങള്‍
നിര്‍ണ്ണയിക്കപ്പെടുകയും അവ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്
ജനാധിപത്യമെന്ന മൂല്യബോധത്തിന്റെ ആണിക്കല്ല്. ബലപ്രയോഗങ്ങളും അസഹിഷ്ണുതയും
തന്നിഷ്ടം നോക്കലും അപക്വമായ ഒരു സമൂഹമനസ്സിനെ ദ്യോതിപ്പിക്കുന്നു
എന്നതാണ് ഇവിടെ പേടി. ബലാല്‍സംഗത്തിന്റെ മാനങ്ങള്‍ രതിയോ ചാരിത്ര്യനഷ്ടമോ
സ്ത്രീയുടെ പരിശുദ്ധിയോ ഒന്നുമായിട്ടല്ല ബന്ധപ്പെടുന്നത്. മറിച്ച് തികഞ്ഞ
അതിക്രമവും അരാജകത്വവും ജനാധിപത്യമൂല്യലംഘനവുമായിട്ടാണ്<br />
<div dir="ltr">
<wbr></wbr>; അപരിഷ്കൃത
മനോഭാവവുമായിട്ടാണ്. അതിനാല്‍ തന്നെ, അതിന് തടയിടേണ്ടത് നീതിബോധമുളള
എല്ലാവരുടെയും ചുമതലയായേ പറ്റു . തട്ടിപ്പറിക്കലും കയ്യൂക്കാല്‍ കീഴടക്കലും
സര്‍വ്വസാധാരണമാകുന്ന ഒരു സമൂഹത്തിന്റെ ഭാവി ആര്‍ക്കും അത്യധികം
ഭീതിജനകമാണു എന്നത് സുവ്യക്തമാത്രേ..</div>
</div>
മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.com0