Followers

Tuesday, June 23, 2015

പൗരധര്‍മ്മവും ഫിസിക്‌സ് പ്രാക്ടിക്കല്‍സും

ഒരു നഗരത്തിന്റെ, കുറച്ചൊക്കെ സിവിലൈസ്ഡ് എന്നു വിളിക്കാവുന്ന ഒരു ഭാഗത്ത് ജീവിക്കുന്നതുകൊാവണം ഞങ്ങളില്‍ പലരും ഒരു പുലിക്കുട്ടിയെ കിരുന്നില്ല. ഞങ്ങളുടെ കെട്ടിടത്തിലും അതിനുചുറ്റുമുള്ള പ്രദേശങ്ങളിലും ഒരു പുലിക്കുട്ടി അലയുന്നു എന്നു കേട്ടപ്പോള്‍ അത്രയേറെ കൗതുകം തോന്നാന്‍ അതായിരുന്നു കാരണം.  പുലിക്കുട്ടിയെ  നേരില്‍ക്കവരെ ആരേയും ഞങ്ങള്‍ കില്ല. പക്ഷേ, നേരില്‍ കതുമാത്രം  വിശ്വസിക്കാന്‍ തുടങ്ങിയാല്‍ ദൈവത്തെവരെ നമുക്ക് തള്ളിപ്പറയേിവരും. അതു മാത്രമല്ല, ഗണേശ് ഭട്ടിനാവട്ടെ, ശര്‍മ്മയ്ക്കാവട്ടെ, ഒരു പുലിക്കുട്ടിയുടെ നുണക്കഥ പ്രചരിപ്പിക്കേ ആവശ്യവും ഉായിരുന്നില്ല.  രുദ്രാക്ഷംപോലെ ചുവന്ന പാടുകള്‍ ചിതറിയ പുറം തോലുമായാണ് പുലി പ്രത്യക്ഷപ്പെട്ടതെന്ന് കവര്‍ പറഞ്ഞപ്പോള്‍ ഗണേശ് ഭട്ട് കൈകൂപ്പി.  നഗരത്തില്‍ കാറ്റും വെളിച്ചവും വേത്ര കടക്കാത്ത ഇടുങ്ങിയ മുറികളില്‍ ഞെരുങ്ങി, വെയിലത്തു ണക്കാന്‍ ഇടയ്ക്കുപോലും സമയം കിട്ടാത്ത കരിംപായല്‍ പിടിച്ച മനസ്സുകളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് പുലിക്കഥ കുളിര്‍കാറ്റുപോലെ ഉന്മേഷം നല്‍കി.
''കലിയുഗത്തില്‍ ഇത്തരമൊരു പുലിയുടെ പുറത്താവും ഭഗവാന്‍ അവതരിക്കുന്നത്.'' കഥ കേള്‍ക്കാന്‍ ഗണേശ് ഭട്ടിനു ചുറ്റും കൂടിയ ഞങ്ങളോട് അദ്ദേഹം പറഞ്ഞു. ''അനീതിയും അസത്യവും അതിരുകടക്കുന്ന ഇക്കാലത്ത് അജ്ഞരായ മനുഷ്യര്‍ക്ക് എന്തെങ്കിലും ഒരു നിമിത്തം കാണിച്ചു കൊടുത്താലെ പറ്റൂ എന്ന് ഭഗവാനും തോന്നിയിരിക്കണം.  സ്വന്തം സൃഷ്ടികളാണല്ലോ അവര്‍.''
നിത്യനൈമിത്തികങ്ങളില്‍പ്പെട്ടുഴലുന്ന സാധാരണക്കാരായ ഞങ്ങള്‍ക്ക് അവതാരങ്ങളും അവരുടെ സിദ്ധികളും ഒക്കെ വലിയ കാര്യമായിരുന്നു. ഞങ്ങളുടെ മനസ്സു കാണുന്ന ഒരാളെ ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടും കുറെനാളായി. കാരണം ചൊടിയും ചുണയും കാര്യങ്ങള്‍ നടത്താന്‍ തന്റേടവുമുള്ള ഒരുത്തന്‍ (ഒരുത്തി) രക്ഷയ്ക്കുങ്കില്‍ അതൊരു സമാധാനമാണ്. കാശു കൊടുത്തു വാങ്ങിയ വീടും കുടിയും നിയമാനുസൃതമല്ലെന്നും വിധിയും ബുള്‍ഡോസറും ആയി എത്തുന്ന മുന്‍സിപ്പാലിറ്റിക്കാര്‍, കുറ്റവാളിക്കെതിരെ തെളിവു പറയാന്‍ ധൈര്യമില്ലാത്ത കോളണിയിലേക്കുള്ള കുടിജലം നിര്‍ത്തലാക്കുന്ന പോലീസുകാര്‍, വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന സ്വീവേജ് പൈപ്പുകളില്‍നിന്ന് നടവഴിയിലേക്ക് എന്നും ഏന്തിത്തുളുമ്പുന്ന അഴുക്കുവെളളം, മുററത്ത് ഒരു മുരിങ്ങ വയ്ക്കാന്‍ ഒന്നു കിളച്ചാല്‍ മരാമത്ത് ഹഫ്ത പിരിക്കാനെത്തുന്ന ലോക്കല്‍ ദാദമാര്‍, ഇവരൊക്കെ നിറഞ്ഞതാണ് ഞങ്ങളുടെ ദൈനംദിന ലോകം. ന്യായവാദങ്ങളോ തര്‍ക്കങ്ങളോ ഒക്കെ എന്നേ ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം നിര്‍ത്തിയിരുന്നു. ചോദിച്ചതു കൊടുത്ത് മിാതിരിക്കും. പോലീസില്ലേ എന്നാണ് ചോദ്യമെങ്കില്‍, അത്തരം എല്ലാ യൂണിഫോമുകളോടുമുളള അവജ്ഞ ഒരു റേഷ്യല്‍ മെമ്മറിയായി ഞങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിരുന്നു എന്നാണ് എനിക്കു തോന്നുന്ന ഉത്തരം. ഏതായാലും ഏതൊരു കാര്യത്തിനും ഞങ്ങളാരും പോലീസിനെ സമീപിക്കാറില്ല. അത്രയും പണവും മാനവും നഷ്ടം. ''നീതിയിലും സത്യത്തിലും പരമവിശ്വാസമുളള മേനോന്‍സാറു പോലും പറയും ''അതേതായാലും വേ.''
പുലിക്കുട്ടിയില്‍നിന്നും ജഡാധാരിയിലേക്ക് സംഗതികള്‍ വളര്‍ന്നത് മെക്കാനിക് ശര്‍മ്മയിലൂടെയായിരുന്നു. രാമത്തെ ഷിഫ്‌ററ് കഴിഞ്ഞ് പാതിരയ്ക്ക് ഫാക്ടറിയില്‍നിന്നും മടങ്ങുന്ന ശര്‍മ്മ, കളള വാറ്റുകാര്‍ തമ്പടിച്ച അഴുക്കുചാലിനടുത്തെ ഇരുട്ടുമൂലയിലെത്തുമ്പോള്‍ വാച്ചൂരി ബനിയനകത്തേക്കിട്ട് രാമനാമം ജപിക്കുകയാണത്രേ പതിവ്. അന്ന് കളളവാറ്റുകാരോ ചാലില്‍നിന്ന് വഴിയിലേക്കേന്തിയ അഴുക്കു വെളളമോ അവിടെ ഉായിരുന്നില്ല. പകരം വഴിമുട്ടി നിന്ന് കാററത്ത് പാറിപ്പറക്കുന്ന ഭീമാകാരമായ ഒരു ജഡയാണ് ശര്‍മ്മയെ എതിരേററത്. ചന്ദ്രക്കലയുടെ പ്രകാശത്തില്‍ മുക്കണ്ണിനു മുകളിലെ മൂവരക്കുറി വെളളി പോലെ തിളങ്ങി. നിന്ന നില്‍പില്‍ രാമനാമം മറന്ന് ഓം ശിവായനമ എന്ന നിലവിളിയോടെ കാല്‍ക്കല്‍ വീണുപോയ ശര്‍മ്മയുടെ കണ്ണില്‍ ചുവപ്പു പാടുകള്‍ ചിതറിയ പുലിക്കുട്ടി പെട്ടതപ്പോഴായിരുന്നു. വൃത്തികേടുകള്‍ നീക്കി ഓവുചാലിലൂടെ അഴുക്കുവെളളം കുലംകുത്തിയൊഴുകിയിരുന്നത്രെ. അതിനു മുകളില്‍ അലച്ചുയരുന്ന സുഗന്ധം നിറഞ്ഞ കാററിലാണ് ശര്‍മ്മ ആ അശരീരി കേട്ടത്. ''മുന്നോടിയും രക്ഷകനും ഞാനാകുന്നു.'' ശുദ്ധസംസ്‌കൃതത്തിലായിരുന്നു വചനം. ''എന്നെ പിന്‍തുടരുക.''
കണ്ണുതുറക്കുമ്പോള്‍ വീട്ടുവാതില്‍ക്കല്‍ പനിച്ചു പൊളളിക്കിടക്കുകയായിരുന്നു ശര്‍മ്മ. ''വല്ലാതെ പേടിച്ചിരിക്കുന്നു.' ശര്‍മ്മയുടെ നെററിയില്‍ വെളളം നനച്ച് തണുപ്പിച്ച് മേനോന്‍സാറ് പറഞ്ഞു. ''അര്‍ദ്ധരാത്രിക്കല്ലേ. മനസ്സ് പതുക്കെ പതുക്കെ തണുക്കന്നെ വേണം.''
വിഭൂതി മുഖര്‍ജിയുടെ വീട്ടുവാതില്‍ക്കല്‍ മൂവരയുളള തൊടുകുറികള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ അയല്‍വക്കക്കാരായ ഞങ്ങളൊക്കെ പരസ്പരം മുഖത്തോടുമുഖം നോക്കി. ഓപ്പറേഷന്‍ സമയത്ത് ഡോക്ടര്‍ അശ്രദ്ധമൂലം നാപ്കിന്‍ വയററിലിട്ട് തുന്നിക്കൂട്ടിയതിനുശേഷം നരകവേദന തിന്നുകയായിരുന്ന വിഭൂതി എല്ലാം മറന്ന് നിവര്‍ന്നിരുന്നു. മുന്നിലേക്കുറച്ച കണ്ണുകള്‍. കഴുത്തറക്കുന്ന ചികിത്സാഫീസ് വാങ്ങിയിരുന്ന അഹംഭാവിയായിരുന്ന ഡോ.പെട്‌ണേക്കര്‍, ധ്യാനത്തിലെന്നപോലെ  അനക്കമറ്റിരുന്ന വിഭൂതിയുടെ കാല്‍ക്കല്‍ വീണു. ''എന്താ ശിക്ഷ എന്നു വച്ചാല്‍ കല്പിക്കാം.'' വെളുത്ത സഫാരി സൂട്ടില്‍ വിഭൂതിയുടെ വീട്ടിലെ മണ്‍നിലത്ത് പൊടിപറ്റുമെന്നതൊക്കെ മറന്ന് പെട്‌ണേക്കര്‍ വീും വീും തലമുട്ടിച്ചു. ''എത്ര പണമാണ് എന്നു വച്ചാല്‍ പറയാം. അടിയനവിടെ എത്തിച്ചോളാം.''
ജാതിയും മതവും ഭാഷകളും ഒന്നും വേര്‍തിരിക്കാത്ത നിതാന്തമായ ഒരാവേശത്തില്‍, പെട്‌ണേക്കറെപോലും മുട്ടുകുത്തിച്ച ശക്തിയെ ഓര്‍ത്ത് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു വിജേതാവിന്റെ ആള്‍ക്കൂട്ടം വായുവിലേക്ക് പൊക്കിപ്പിടിച്ച് ആര്‍പ്പുവിളിക്കുന്നതുപോലെയാണ് ഈ ശക്തിയെ ഞങ്ങള്‍ എതിരേറ്റത്. സന്മാര്‍ഗ്ഗത്തിന്റെയും സദാചാരത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സുഗന്ധംപോലെ ആ സാന്നിധ്യം ഞങ്ങളില്‍ പടര്‍ന്നു. ഭക്തിയുടെയും പ്രതീക്ഷയുടെയും ലഹരി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ സാവന്ത് പെട്ടെന്ന് വിറച്ച് കരയാന്‍ തുടങ്ങി. താന്‍ മഹാപാപിയാണെന്ന് വിലപിച്ചുകൊും മാപ്പിനിരന്നുകൊും സാവന്ത് വെറും മണ്ണിലുരുു. തൂപ്പുകാരന്‍ മനോഹറിന്റെ എട്ടു വയസ്സുകാരി മകളെ പന്നിക്കൂട്ടിനടുത്തിട്ട് ബലാല്‍സംഗം ചെയ്തത് സാവന്തായിരുന്നു എന്ന ഞങ്ങളുടെ സംശയം അതോടെ ഉറപ്പായി. സാവന്ത് അത് നിഷേധിച്ചതുമില്ല. ശര്‍മ്മയും ഭട്ടും പിന്നെ ഒട്ടും വൈകിച്ചില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞുകിടന്ന ആര്‍ക്കും വോത്ത അമ്പലമണ്ഡപത്തിനു മുകളില്‍ പറക്കുന്ന ജഡയും തിളങ്ങുന്ന മുക്കണ്ണും സ്ഥലം പിടിച്ചു. മൂന്നു തൊടുകുറിയിട്ട പ്രതിപുരുഷന്മാര്‍ മഞ്ഞ ബാന്‍ഡുകള്‍ കൈയില്‍ അണിഞ്ഞ് കലഹത്തിനും വഴക്കിനും മധ്യസ്ഥം പറഞ്ഞു.
''തുളയ്ക്കുന്ന ആ നോട്ടം മേലില്‍ തട്ടിയാല്‍ ഒരു കുളിരുപോലെ വരും.''
ഭട്ട് പറഞ്ഞു: ''നുണ പറയാന്‍ പോട്ടെ, ആലോചിക്കാന്‍ പോലും ധൈര്യം വരില്ല.''
പ്രതിമ പണിയാനും മണ്ഡപം പുതുക്കി ദര്‍ശനത്തിനുള്ള ഹാളാക്കാനും പണം വെള്ളംപോലെ ഒഴുകി. അലയടിച്ചെത്തുന്ന അനീതിക്കും അക്രമത്തിനുമെതിരെ ഒരണകെട്ടുന്നതുപോലെയാണ് ഞങ്ങള്‍ക്ക് പലര്‍ക്കും തോന്നിയത്. ഞങ്ങള്‍ കയ്യയച്ചു സഹായിച്ചു. മണ്ഡപത്തിനു ചുറ്റുമുള്ള പൊതുസ്ഥലം അതിരിട്ട് തിരിച്ച് ഭക്തര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള  പന്തലിടാന്‍ മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മി.ജോഷി തയ്യാറെടുത്തപ്പോള്‍ പക്ഷേ, എനിക്ക് പേടി തോന്നി.
''സ്‌കൂളിനനുവദിച്ച കളിസ്ഥലല്ലെ അത്?'' അവിടെ കുറ്റിയടിച്ച് വേലികെട്ടുന്നവരെ ക ഞാന്‍ അടുത്ത വീട്ടിലെ മീനാക്ഷി ടീച്ചറോട് ചോദിച്ചു.
''അതെ പക്ഷേ, അതിലും നല്ല കാര്യത്തിനല്ലേ അത് ഉപയോഗിക്കാന്‍ പോണത്? ദൈവകാര്യത്തിലും വലിയൊരു കളിയുാേ? ''
''ടീച്ചറുടെ മുറ്റത്താവേിയിരുന്നു പന്തല്.'' കഴുത്തുവരെ വളര്‍ത്തിയ മുടിയില്‍ റബ്ബര്‍ബാന്‍ഡ് ഇറുക്കി ഇട്ടുകൊ് സാമുവല്‍ പെട്ടെന്നു പറഞ്ഞു.
''ദൈവാണൊ കാശുമുടക്കി വാങ്ങിയ സ്വന്തം മുറ്റമാണൊ വലുത് എന്ന് അപ്പോ കാണായിരുന്നു.'' ''എന്നാല്‍ എന്റെ ഭാഗ്യാന്ന് കരുതും. ദൈവം പിടിവാതിക്കലെത്തണത് ഭാഗ്യമല്ലെങ്കില്‍ പിന്നെ എന്താ? '' മീനാക്ഷി പറഞ്ഞു.
ദര്‍ശനത്തിന് ഒരിക്കലും കാണാറില്ലല്ലോ എന്ന പരിഭവവുമായി മഞ്ഞബാന്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയ അനുയായികളോട് സാമുവല്‍ പറഞ്ഞത്, ലോകം മുഴുവന്‍ ഇരുന്നിടത്തിരുന്ന് കാണാന്‍ കഴിയുന്ന ദൈവത്തിന് ഞാനിവിടെയായാലും എന്റെ മനസ്സും കൂടെ എന്നാണത്രേ. സാമുവല്‍ മഞ്ഞബാന്‍ഡ് വാങ്ങിയതുമില്ല.
''അത് വോയിരുന്നു'' ഞാന്‍ പറഞ്ഞു. ''ആ മഞ്ഞ ബാന്‍ഡ് വീട്ടില്‍വാങ്ങി വച്ചതുകൊ് ഒന്നും നഷ്ടപ്പെടാനില്ല.''
''അങ്ങനെ എനിക്ക് തോന്ന?െ'' സാമുവലിന്റെ മുഖം വല്ലാതെ തുടുത്തു.
''ആരും ഒരു മഞ്ഞബാന്‍ഡ് എന്റെ മനസ്സിനു മുകളില്‍ ഒട്ടിച്ചു വയ്ക്ക.''
ഭാഗ്യം വരുന്നു! സാമുവല്‍ കാര്‍ക്കിച്ചു തുപ്പി. ''വീട്ടുവാതില്‍ക്കലല്ലേ ദൈവം? എന്നിട്ടും ഇങ്ങനെ അലറിവിളിച്ചാലെ ജോഷിയുടെ മകള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ദൈവത്തിന് മനസ്സിലാവൂ? ചെവി കേള്‍ക്കില്ലേ ദൈവത്തിന്? ''
രുനാലു ദിവസമായി മണ്ഡപത്തില്‍നിന്നും നിര്‍ത്താതെ ഉയരുന്ന ലൗഡ്‌സ്പീക്കര്‍ ഭജനയെക്കുറിച്ചായിരുന്നു സാമുവല്‍ പറഞ്ഞത്. ജോഷിയുടെ മകളുടെ കല്യാണം പ്രമാണിച്ചാണ് അതെന്ന് മിസ്സിസ് മേനോന്‍ പറഞ്ഞുതന്നിരുന്നു.
''കണ്ണും ചെവിയും കേള്‍ക്കാനില്ലാതെ നരകിക്കണതല്ലേ ഭാഗ്യം!'' ഇന്നലെ ഓഫീസില്‍ നിന്നും വന്നെത്തുമ്പോള്‍ മൂന്നുനാലു കുഷനുകള്‍ ചെവിക്കുമേല്‍ അമര്‍ത്തിവച്ച് അസഹ്യതയോടെ ചുരുുകൂടുന്ന സൂരജിന്റെ ചിത്രമാണ് എന്റെ മനസ്സില്‍ പെട്ടെന്നു വന്നത്.
''രാവും പകലും കിടന്നുറങ്ങിയാല്‍ മതി.'' താന്‍ സൂരജിനുനേരെ ശുണ്ഠിയെടുത്തു. പരീക്ഷ തലേല്‍ക്കേറി.  വിയര്‍പ്പു വെള്ളമാക്കിയിട്ടാണ് ഞാന്‍ നിന്നെ പഠിപ്പിക്കാനുള്ള കാശ് തെിക്കുന്നത്.
ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു. ഒരു ഇടത്തരം കുടുംബത്തില്‍പെട്ട എനിക്ക് കുട്ടികളുടെ പഠിപ്പ് അങ്ങനെ നിസ്സാരമാക്കി തള്ളിക്കളയാവുന്ന സംഗതിയായിരുന്നില്ല.  പ്രൈവറ്റ് ട്യൂഷന്‍, കോച്ചിങ് ക്ലാസ്സ്, പോക്കുവരവ്, ശാപ്പാട് എല്ലാറ്റിനും കൂടി മാസം ഒരു നല്ല തുകവേണം. ശ്രദ്ധ വേയിടത്ത് നില്‍ക്കാനും ഓര്‍മ്മശക്തി ഉാവാനുമുള്ള മരുന്നും ഡോക്ടര്‍മാരും പുറമേ.  പന്ത്രാം ക്ലാസ്സില്‍ പഠിക്കുന്ന സൂരജിന് ഒരുമാര്‍ക്കു കുറഞ്ഞാല്‍ ചിലപ്പോള്‍ ഈ ചെലവാക്കിയ ആയിരങ്ങളാണ് വെള്ളത്തിലാവുക. കുട്ടികളുടെ ടെന്‍ഷനും നിരാശയും ഡൊണേഷന്‍ വേവലാതിയും ഡിപ്രഷനും വേറെ.  കഴിഞ്ഞ പരീക്ഷയില്‍ 1 മ്മ മാര്‍ക്കു കുറഞ്ഞ് സീറ്റു നഷ്ടപ്പെട്ട ഡോ. റാവുവിന്റെ മകള്‍ ഇപ്പോഴും പ്രാന്തിയെപോലെ വീട്ടിനുളില്‍ വാതിലടച്ചിരിപ്പാണ്.
എന്റെ വയര്‍ ഒന്നാകെ കാളി.
''അമ്മയ്ക്ക് കേള്‍ക്കാനില്ലെ ഈ ബഹളം?'' സൂരജ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.  ''എങ്ങനെ പഠിക്കാനാണിവിടെ?'' ജനലുകളും വാതിലുകളും പഴുതില്ലാതെ സൂരജ് കൊട്ടിയടച്ചിട്ടും ലൗഡ് സ്പീക്കറിലൂടെ അലതല്ലിയ ഭജന മുറിയില്‍ മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു എന്നത് താനപ്പോഴാണ് ശ്രദ്ധിച്ചത്.
''അകലെയുള്ള പാര്‍ക്കില്‍ പോയിരിക്കുകയാണ് ഒരു വഴി.'' ഒരു വലിയ കഷ്ണം പഞ്ഞി സൂരജിന്റെയും എന്റെയും ചെവിയില്‍ തിരുകി ഞാന്‍ സ്വയം പറഞ്ഞു: ''അല്ലെങ്കില്‍ അറ്റകൈയിന് സരിതയുടെ വീട്ടില്‍ പോകാം.''
''അമ്മയെ ഇന്നു വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. '' നീ മുടിയില്‍ നിന്നു കൈയെടുത്ത് സാമുവല്‍ മുഖം അമര്‍ത്തിത്തുടച്ചു. വാതില്ക്കല്‍ നിന്നു. ''ജോഷി വരട്ടെ.  ഇതൊന്ന് നിര്‍ത്താന്‍ പറ്റുമോ എന്ന് നോക്കണമല്ലോ.''
നാലു ദിവസം കഴിഞ്ഞാല്‍ സൂരജിന്റെ പരീക്ഷയായി.
''ജോഷിയോട് ഞാന്‍ പറഞ്ഞുനോക്കാം.'' ഞാന്‍ അനുനയത്തില്‍ സാമുവലിനോട് പറഞ്ഞു: ''സാമുവല്‍ അമ്മയുടെ അടുത്തിരുന്നാല്‍ മതി.'' സാമുവലിന്റെ അമ്മ ഹൃദ്രോഗിയായിരുന്നു. ആശുപത്രിയില്‍നിന്നും ഇവിടേക്കാണ് വരുന്നതെങ്കില്‍ ഉറക്കം തീരെ ശരിയാവില്ല.  സാമുവലിന്റെ ടെന്‍ഷന്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.  സാമുവല്‍ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു.
സാമുവലും ജോഷിയും കൂട്ടിമുട്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയുകയേയുള്ളൂ എന്നെനിക്ക് തീര്‍ച്ചയായിരുന്നു. സാമുവലിന് മൂക്കത്താണ് ശുണ്ഠി. രും കല്പിച്ച് ജോഷിയെ കുകളയാമെന്നു വച്ചത് അതുകൊാണ്.
ജോഷിയുടെ കാര്‍ വരുന്നതുവരെ താന്‍ ജനാലയ്ക്കല്‍ തന്നെ നിന്നു. കാര്‍ വന്നത് വളരെ വൈകിയാണ്.
''അതും ഒരു സ്ത്രീ! ''
 ''മകനു് കൂടെ.' സൂരജിനെ മുന്നിലേക്കു നീക്കി ഒരു വിശദീകരണംപോലെയാണ് താനതു പറഞ്ഞത്.  പറഞ്ഞുകഴിഞ്ഞതും അതിലെ സ്വയം നീതീകരിക്കാനുള്ള ത്വര എന്നെത്തന്നെ അറപ്പിച്ചു.
''സൂരജിന് പരീക്ഷയാണ്.'' ജളത മറച്ചുവയ്ക്കാന്‍ ഞാന്‍ എന്റെ ശബ്ദം കടുപ്പിച്ചു. അല്ലെങ്കില്‍ത്തന്നെയും രോഗികളു്. ചെയ്യാന്‍ മറ്റു കാര്യങ്ങളും മറ്റുള്ളവര്‍ക്കുമില്ലേ? മൂന്നുനാലു ദിവസമായി ഈ ബഹളം...''
''ഇതൊരു കല്യാണവീടാണ്.  പാട്ടും ഭജനയും ബഹളവും ഉായെന്നുവരും.  കല്യാണം കഴിയുന്നതുവരെയും ഉാവും. ''
''ശബ്ദം കുറയ്ക്കാന്‍ മാത്രമാണ് ഞാന്‍ അപേക്ഷിക്കുന്നത്. ഓരോരുത്തരും ഇങ്ങനെ ഓരോന്നാഘോഷിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ളവര്‍ എന്തു ചെയ്യും? പരീക്ഷ....''
മറ്റുള്ളവരോ? നിങ്ങള്‍ക്കു മാത്രമല്ലേ പരാതി? സൗകര്യവും ധനശേഷിയും ഉള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതൊന്നും പരിചയമില്ലാത്ത ചിലര്‍ക്ക് മനസ്സിലായെന്നു വരില്ല.'' ജോഷിയുടെ വാചകത്തിലെ കുത്ത് ശരിക്കും എനിക്ക് കൊിരിക്കണം.  എന്റെ ശബ്ദം ആവശ്യത്തിലധികം ഉയര്‍ന്നു.
''മറ്റുള്ളവരുടെ കഷ്ടപ്പെടുത്തിയാണോ മാന്യന്മാര്‍ മകളുടെ കല്യാണമാഘോഷിക്കുന്നത്?''
''മാഡം, ലൗഡ് സ്പീക്കര്‍ കല്യാണാഘോഷത്തിന്റെ ഭാഗമാണ്.'' ജോഷിയുടെ മുഖത്തെ പേശികള്‍ വിറയ്ക്കുകയും വലിയുകയും ചെയ്തു. മാന്യന്മാര്‍ ഇങ്ങനെയാണ് കല്യാണമാഘോഷിക്കുന്നത്.                 തടയാമോ എന്നൊന്ന് നോക്കിനോക്കൂ.''
വാതില്ക്കല്‍ കൂടുതല്‍ മുഖങ്ങളെത്തി. രുപേരുടെയും ശബ്ദം ഉയര്‍ന്നിരുന്നതുകൊാവണം എതിരേയും മുകളിലുമുള്ള ഫ്‌ളാറ്റുകളുടെ വാതിലുകള്‍ തുറന്നു.
''അമ്മ വരൂ.''  സൂരജ് കൈ പിടിച്ചുവലിച്ച് കോണിയിറങ്ങാന്‍ ആഞ്ഞു.
''ശരി അങ്കിള്‍, വരട്ടെ.''
കോണിയിറങ്ങി വീട്ടിലെത്തുമ്പോഴേക്കും ലൗഡ്‌സ്പീക്കര്‍ ഒന്നുകൂടി ഉച്ചത്തിലായി. സൂരജ് തന്റെ മുഖത്തുനോക്കി ചിരിക്കുകയാണ്.
ജാള്യതയും ചളിപ്പും കാരണം കണ്ണുകള്‍ നിറയുമോ എന്നായിരുന്നു പേടി.
''ഞാനപ്പോഴേ പറഞ്ഞു'' വാതില്‍ പിന്‍കാല്‍കൊ് ആഞ്ഞടച്ച് സൂരജ് സോഫയിലേക്ക് മറിഞ്ഞു: ''പക്ഷേ അമ്മയ്ക്ക്...''
സൂരജിന്റെ മുഖത്തുനോക്കാതെ മേശപ്പുറത്തുനിന്നും ഒരു വാശിയോടെയാണ് ഫോണ്‍ എടുത്തത്.
''അവിടെ ഒരു കല്യാണമാണ് മാഡം.'' പോലീസ് ഓഫീസറാണ്.  ''മാഡത്തിന്റെ അയല്‍വക്കമല്ലേ? കല്യാണത്തിന് പാട്ടും ആട്ടവും ഭജനയും ഒക്കെ പതിവല്ലേ? ''
''മനുഷ്യര്‍ ഇങ്ങനെ കല്യാണം കഴിക്കാന്‍ തുടങ്ങിയാല്‍ അയല്‍വക്കക്കാര്‍ തെിപ്പോകും ഓഫീസര്‍. മൂന്നുനാലു ദിവസമായി... ''
''ഭക്തിഗാനങ്ങള്‍ തടയുന്നത് മതവികാരങ്ങളെ മുറിപ്പെടുത്തലാവും'' ഓഫീസര്‍ ഗൗരവത്തിലാണ്.  ''സോറി.  ഞങ്ങള്‍ക്കത് ചെയ്തുകൂടാ. ''
''നിയമങ്ങള്‍ ഒരാള്‍ക്കുള്ളതല്ലല്ലോ.  മറ്റുള്ളവര്‍ക്കും ഇവിടെ ജീവിക്കണം.''
''ഓ നിരീശ്വരവാദിയാണ്! കുട്ടികള്‍ പരീക്ഷയെഴുതാനുള്ളപ്പോള്‍ മുക്കണ്ണനെ ധിക്കരിക്കാതിരിക്കുന്നതല്ലേ മാഡം നല്ലത്? എല്ലാവര്‍ക്കും നല്ലത്? ''
ഞാന്‍ പെട്ടെന്ന് ഫോണ്‍ താഴെ വച്ചു. കനല്‍ കൂട്ടിപ്പിടിച്ച കൈ പോലെ മനസ്സ് പൊളളയ്ക്കുന്നു.
പിറ്റേദിവസം ജോലി കഴിഞ്ഞെത്തുന്നതുവരെ ആരോടും മിിയതുപോലുമില്ല. പക്ഷേ മുറ്റത്ത് ആള്‍ക്കൂട്ടം കപ്പോള്‍ അന്തിച്ചുപോയി. മഞ്ഞ ബാന്‍ഡുകാരും അന്തേവാസികളും ഒക്കെയു്. ഈശ്വരാ ഇനി ഇന്ന് എന്താണ്. മനസ്സില്‍ ക്ഷീണം മാത്രമാണ് ബാക്കി. പെട്ടെന്നാണ് ചുവന്ന മുഖവുമായി കലിതുളളുന്ന സാമുവലിനെ കത്. തൊട്ടടുത്തുനിന്ന് സാമുവലിനെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നു മേനോന്‍ സാര്‍. അമ്മയുടെ രോഗവിവരങ്ങള്‍ ആശുപത്രിയില്‍നിന്ന് ഫോണില്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കാത്തതായിരുന്നത്രേ സാമുവലിനെ ശുണ്ഠിപിടിപ്പിച്ചത്.
''ഇവിടം ഭരിക്കാന്‍ ഞങ്ങള്‍ മതി.'' ജോഷിയുടെ മകന്‍ സാമുവലിന്റെ തൊട്ടടുത്തെത്തി. ''ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.''
 ''ഞങ്ങളോ?'' സാമുവലിന്റെ മുഖം തീനാളംപോലെ ചുവന്നു. സംഗതികളുടെ മാനങ്ങള്‍ മാറുന്നു എന്നും എനിക്ക് തോന്നി. ആള്‍ക്കൂട്ടത്തിനകത്ത് സൂരജ് ഉാേ എന്നാണ് ഞാനാദ്യം നോക്കിയത്. സ്‌നേഹിതന്റെ വീട്ടിലേക്ക് പോവുകയാണെന്ന് സൂരജ് രാവിലെതന്നെ പറഞ്ഞിരുന്നു.
''അതെ.'' ജോഷിയുടെ മകന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞു. ഇതൊന്നും കേള്‍ക്കോത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തു പോകാം.' ജോഷിയുടെ  മകന്റെ ഉയര്‍ത്തിപ്പിടിച്ച കൈത്തയിലെ മഞ്ഞബാന്‍ഡ് പോക്കുവെയിലില്‍ മിന്നി.  ''സൗകര്യം പോലെ തിരിച്ചു വന്നാല്‍ മതി.''
'പുറത്ത് പോകുന്നത് ലൗഡ്‌സ്പീക്കറായിരിക്കും.' സാമുവല്‍ നല്ല ചൂടിലാണ്. എന്റെ വീട്ടില്‍ എപ്പോള്‍ തങ്ങണം പുറത്തുപോണം എന്ന് ആരും കല്‍പ്പിക്ക.'
'ആങ്ഹ? കല്പിച്ചാല്‍ എന്തു ചെയ്യും? '
കുളത്തിലേക്ക് കലങ്ങിയൊഴുകുന്ന ഒരു തോടിന്റെ നേരിയ ഇരമ്പം പോലെ ഉത്കണ്ഠ നാലുപാടും പരക്കുന്നത് ഞാനറിഞ്ഞു. ആള്‍ക്കൂട്ടം കല്ലുവീണ വെളളത്തിലെ ഓളങ്ങള്‍പോലെപരക്കുകയാണ്. സാമുവലാണെങ്കില്‍ അടങ്ങുന്ന മട്ടല്ലതാനും.
പുറത്തുനിന്നും വന്നെത്തിയ സൂരജ് തന്നെകതും കൈപിടിച്ചു വലിച്ചു.
'അമ്മയ്ക്ക് മതിയായില്ലേ?' സൂരജിന്റെ ശബ്ദം വല്ലാതെകലിച്ചു 'എനിക്ക് പേടിയാവുന്നു. വരൂ.'
'ഇവരെയൊക്കെ ഇവിടെ വിട്ടിട്ടോ?' അസഭ്യം കേട്ടപോലെ ഞാന്‍ സൂരജിനെ തുറിച്ചുനോക്കി. 'ലൗഡ് സ്പീക്കര്‍ നിര്‍ത്തണം എന്നത് ന്യായമാണ്. നമ്മുടെയും ആവശ്യമാണ്.'
'അമ്മ വരൂ.' സൂരജ് വിടാനുള്ള ഭാവമില്ല.  'എനിക്കു കുറെ എഴുതാനു്.'
മേനോന്റെ ശബ്ദവും ജോഷിയുടെ മകന്റെ ഭീഷണിയും സാമുവലിന്റെ അട്ടഹാസവും എല്ലാംകൂടി കലങ്ങിക്കറങ്ങുന്ന ഒരു ചുഴിപോലെ വായുവില്‍ വട്ടം ചുറ്റി.
ഇതിനിടയില്‍ ആരാണ് ലൗഡ് സ്പീക്കര്‍ നിര്‍ത്തിയതെന്നോ എപ്പോഴാണ് മെയിനില്‍ നിന്നുള്ള വയര്‍ വലിച്ചുപൊട്ടിച്ചതെന്നോ ആര്‍ക്കും വ്യക്തമായില്ല. ജോഷിയുടെ മകന്റെ കൈ സാമുവലിന്റെ തലയ്ക്കു നേരെ ആയുന്നതുമാത്രം താന്‍ കു. സൂരജിന്റെ കൈയില്‍ ഞാന്‍ മുറുക്കെപ്പിടിച്ചു. നിലത്തുവീണു കിടക്കുന്ന സാമുവലിന്റെ മുഖം പിന്നെ കത് ആള്‍ക്കാരുടെ കാലിനടിയില്‍ക്കൂടി മാത്രമാണ്.  ഈ ഉന്തിനും തള്ളിനും ഇടയില്‍ മേനോന്‍ സാര്‍ മലര്‍ന്നടിച്ചുവീണ് നിശ്ചചലനായി.  അവിടെ നില്‍ക്കുകയാണോ പോവുകയാണോ വേതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. മഞ്ഞ ബോന്‍ഡുകാര്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ കുനിന്നവര്‍ ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്രയധികം മഞ്ഞബാന്‍ഡുകാര്‍ എവിടുന്നെത്തി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. തുറന്നിട്ട വാതിലുകളും ജനലുകളും തുരെതുരെ അടഞ്ഞു. ഇഴഞ്ഞുകിടന്ന ഇലക്ട്രിക് വയര്‍ കഴുത്തില്‍ പിണഞ്ഞിട്ടായിരിക്കണം, രക്തം കട്ടപിടിച്ചുനിന്ന സാമുവലിന്റെ മുഖത്ത് കണ്ണുകള്‍ തുറിച്ചുവന്നു.
'അയാളെ വിടൂ' എന്റെ സാരിത്തലപ്പുകൊ് മുഖംമൂടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്ന സൂരജിനെതള്ളിമാറ്റി ഞാന്‍ അലറി.  'അയാളിപ്പോള്‍ മരിക്കും.'  എങ്ങനെയെന്നറിയില്ല.  വീും പാടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന ലൗഡ്‌സ്പീക്കറിന്റെ ശബ്ദത്തില്‍ എന്റെ ശബ്ദം അപ്പാടെ മുങ്ങി.
കെട്ടിടത്തിനുനേരെ അലറിവിളിച്ചോടുന്ന സൂരജിന്റെ മേല്‍ ആഞ്ഞുവീഴൂന്ന അടിയാണ് ഞാന്‍ പിന്നെ കത്.
ഒരൊറ്റ അടിയില്‍ സൂരജിന്റെ കൈയിലെ പുസ്തകങ്ങള്‍ അവിടം മുഴുവന്‍ ചിതറി. ഒരു പുഴുവിനെപ്പോലെ സൂരജ് അടിച്ച ആ കൈത്തയ്ക്കു മീതെ ചുരുുരുളുന്നത് ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ കു. കിടന്നിടത്തുകിടന്ന് ജോഷിയുടെ മകന്റെ കാലില്‍ ഒരു നനഞ്ഞ തുണിപോലെ ഞാന്‍ ചുറ്റിപ്പിടിച്ചു.
'അവനെ വിടൂ' ഞാന്‍ എല്ലാ നാണവും മറന്ന് കെഞ്ചി. 'പോലീസിനെ വിളിച്ചത് ഞാനാണ്.  അവന് പരീക്ഷയാണ്.'
'വിളിക്കെടീ പോലീസിനെ.' ഇല്ല, ഇനിയൊരിക്കലും ഞാന്‍ വിളിക്കില്ല.  ഞാന്‍ ഉറക്കെ കരഞ്ഞു: 'സൂരജിനെ വിടൂ.'
ആശുപത്രിയിലേക്കുള്ള വഴിയില്‍ സൂരജിന്റെ തല മടിയില്‍വെച്ച് കാറിലിരിക്കുമ്പോള്‍ രു മഞ്ഞ ബാന്‍ഡുകാരല്ലാതെ ആരും എനിക്ക്  തുണയുായിരുന്നില്ല.
വേലകഴിഞ്ഞ പറമ്പുപോലെ ഒഴിഞ്ഞുകിടന്ന പറമ്പില്‍ ഇലക്ട്രിക് വയറോ ലൗഡ്‌സ്പീക്കര്‍ സെറ്റോ ആള്‍ക്കാരോ ഒന്നുമുായിരുന്നില്ല.
സാമുവലും അവിടെ ഉായിരുന്നില്ല.
ബോധം വന്നതിനുശേഷം സൂരജും തന്നോട് അധികം സംസാരിക്കാറില്ല.
എന്നേയോ സൂരജിനേയോ കാണാന്‍ ആശുപത്രിയില്‍ ആരും വന്നതുമില്ല.
ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാനോടിയ സാമുവല്‍ സ്വീവേജ് ചാലിലേക്ക് കാല്‍ തെറ്റി വീണു കാണാതായതു ഞാനറിഞ്ഞതും അതിനാല്‍ ഏറെ ദിവസം കഴിഞ്ഞ് എനിക്ക് തുണവന്ന മഞ്ഞ ബാന്‍ഡുകാരില്‍ നിന്നുതന്നെയാണ്.
'സാമുവല്‍ ഓടിയതേയില്ലല്ലോ.' കഥ കേട്ടപ്പോള്‍ ഞാന്‍ സൂരജിനെ നോക്കി പൊടുന്നനെ പറഞ്ഞു: ഇലക്ട്രിക് വയര്‍ കഴുത്തില്‍ മുറുകുമ്പോള്‍ എങ്ങനെ ഓടാനാണ്?
'ജിതുവിന്റെ വീട്ടില്‍ നിന്നു വരുമ്പോഴാണ് ഞാനത് കത്.' സൂരജ് പറഞ്ഞു. 'സാമുവല്‍ അങ്കിള്‍ മറുപുറത്തേക്ക് ചാടാനാഞ്ഞപ്പോഴാണ് നടുവില്‍ വീണത്.'
വീടിനകം പൊടി മൂടിയിരുന്നു. സൂരജിന്റെ കൈയില്‍ നിന്നും അന്ന് ചിതറിയ പുസ്തകങ്ങള്‍ മിസ്സിസ് മേനോനായിരിക്കണം മേശപ്പുറത്ത് അടുക്കിവെച്ചിട്ടു്. സൂരജ് ഇമവെട്ടാതെ അത് നോക്കിനിന്നതും ഞാന്‍ ശ്രദ്ധിച്ചു.
'ഒരാളുപോലും ആശുപത്രിയില്‍ വന്നില്ല,' സൂരജിന്റെ തല മടിയിലെടുത്തുവെച്ച് സോഫയിലിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു: 'മിസ്സിസ് മേനോന്‍ പോലും.'
'അങ്കിള്‍ നാട്ടില്‍പോയി.' സൂരജ് പറഞ്ഞു: 'ചിലപ്പോഴെ തിരിച്ചുവരൂ.'
സാമുവല്‍ സ്വീവേജ് ചാലിലേക്ക് വീണില്ല. സൂരജിന്റെ മുഖത്തേക്ക് ഉറ്റുനോക്കി ഞാന്‍ പറഞ്ഞു: 'സാമുവലിന്റെ കഴുത്തില്‍ വയര്‍ മുറുകുന്നത് ഞാന്‍ കണ്ണാലെ കതാണ്. '
അമ്മേ! സൂരജ് കിടന്നിടത്തുനിന്നും ഒരു പിടച്ചിലോടെയാണ് ചാടിയെഴുന്നേറ്റത്. 'അമ്മ ഒന്നു മിാതിരിക്കുമോ? '
'പോലീസിനോടിക്കാര്യം പറയേത് നമ്മുടെ, നമ്മെപോലുള്ളവരുടെ ചുമതലയാണ് സൂരജ്.' വാതിലിന്റെ ഓടാമ്പല്‍ നീക്കി ജനല്‍ ഒന്നുകൂടി അമര്‍ത്തി അടച്ച് ഞാന്‍ സൂരജിന്റെ തലയില്‍ തലോടി.
'സാമുവല്‍ അങ്കിള്‍ അഴുക്കുചാലിലേക്ക് കാല്‍തെറ്റിവീണത് ഞാന്‍ കണ്ണാലെ കതാണ്.' സൂരജ് പറഞ്ഞു: 'പോലീസിനുപോലുമതറിയാം.  അമ്മ അല്ലെന്നു പറഞ്ഞാലോ?'
തൊയില്‍നിന്നും തെന്നിപ്പോയ ഒരു നേര്‍ത്ത നിലവിളിയോടെ ഞാന്‍ സൂരജിനെ തുറിച്ചുനോക്കി.
'അങ്ങനെ പോലീസ് പറഞ്ഞോ?'
'അഴുക്കുചാലിന്റെ വളവിലുള്ള മൂലയില്‍ വെച്ചാണ് സാമുവല്‍ അങ്കിള്‍ മറുപുറത്തേക്ക് ചാടാനോങ്ങിയത്.' കുട്ടികള്‍ കൈയില്‍ കെട്ടിക്കൊടുത്തിരുന്ന മഞ്ഞ ബാന്‍ഡില്‍ സൂരജ് വീും                  തിരുപ്പിടിച്ചു.
സൂരജിന്റെ തലയില്‍ നിന്നും കൈയ്യെടുത്ത് തൊട്ടുമുന്‍പിലിരിക്കുന്ന ഫോണിലേക്ക് അതിന്റെ അകലത്തെ അറ്റങ്ങളിലേക്ക് ഞാന്‍ നോക്കി.
'അമ്മയ്ക്ക് ഫോണ്‍ ചെയ്യണോ?' സൂരജ് സാവധാനമാണ് ചോദിച്ചത്. അതിന്റെ കലിപ്പിനുമുകളില്‍ തുറന്ന അഴുക്കുചാലിലൂടെ ശക്തിയായി ഒഴുകുന്ന വെള്ളത്തിന്റെ ഇരമ്പവും പുതുക്കിപണിത മണ്ഡപത്തില്‍നിന്നുയരുന്ന ഭജനത്തിന്റെ അലകളും  ഒഴുകാതെ ഇളകാതെ തളം കെട്ടി.
കനച്ചുകിടക്കുന്ന തീയ്യില്‍ നിന്നാളിയ തീനാളംപോലെ സാമുവലിന്റെ മുഖം; ചുവന്നമുഖം മനസ്സില്‍ തികട്ടുന്നു.
'അമ്മയ്‌ക്കോര്‍മ്മയുാവില്ല.' എന്റെ തലയില്‍ പതുക്കെ മുതിര്‍ന്ന ഒരാളെപോലെ തടവി സൂരജ് പറഞ്ഞു: 'ഇന്നായിരുന്നു എന്റെ ഫിസ്‌ക്‌സ് പ്രാക്റ്റിക്കല്‍സ്.'

No comments:

Post a Comment