പാട്ടീലിന്റെ കൂടെ, വരമ്പത്തെ പുല്‍ത്തലപ്പുകളില്‍ കാലുരസിനടക്കെ, അമ്മാവന്റെ കൂടെയാണെന്നാണ് എനിക്ക് തോന്നിയത്. മുണ്ടിന്റെ കോന്തല കക്ഷത്തിറുക്കി വടിയുടെ അറ്റം ഗമയില്‍ മണ്ണില്‍ കുത്തിനടക്കുന്ന അമ്മാവന്റെ മുന്‍പില്‍, വിളിപ്പാടകലെ ചാമിയുണ്ടാവും. തറവാട്ടിലെ കണ്ണിലുണ്ണിയായ താന്‍ അമ്മാവന്റെ വിരലില്‍ തൂങ്ങി ഒപ്പമാണ് നടക്കുക. പാടത്തെ നിരവധി പണിക്കാര്‍ നിന്ന നില്പില്‍ നിന്ന് തലയുയര്‍ത്തുകപോലുമില്ല. താറാവുകളെ പാടത്തുവിട്ട് മേയ്ക്കുന്ന അയ്‌നുമാപ്ല പക്ഷേ, തലചൊറിയും. തലയില്‍ക്കെട്ടിയ തോര്‍ത്തെടുത്തു ചുമലിലിട്ട് വഴിയില്‍നിന്ന് ചുവട്ടിലെ കണ്ടത്തിലേക്കിറങ്ങിനിന്ന് വായ്‌പൊത്തി ചിരിക്കും.
“അമ്മുക്കുട്ടിക്ക് താറാവിനെ വേണോ ആവോ”
അയ്‌നുമാപ്ലയുടെ നേരെ അമ്മാവന്‍ തലതിരിക്കുകയോ മൂളുകയോ ഒന്നും ചെയ്യില്ല.
അമ്മാവന്‍ നായാട്ടിനും പോകുമായിരുന്നു. വലിയ വിളക്കുകളും ഏറെ ബഹളവും അനുചരന്മാരുമൊക്കെയായി രാത്രി തിരിച്ചെത്തുന്ന അമ്മാവനെ മൂന്നാംനിലയിലെ മരയഴികള്‍ക്കിടയിലൂടെ പല തവണ നോക്കി കിടന്നിട്ടുണ്ട്. പിന്നില്‍ ആര്‍ഭാടത്തോടെ തോളിലേറ്റിക്കൊണ്ടു വരുന്ന ചോരപ്പാടുകള്‍ നിറഞ്ഞ മൃഗത്തെ തൊടിയിലിട്ട് തൊലി പൊളിക്കുമ്പോള്‍ ഇരുട്ടില്‍ തന്റെ അടുത്തേക്ക് കുറെക്കൂടി നീങ്ങിക്കിടന്ന് താഴ്ന്ന ശബ്ദത്തില്‍ ഉണ്ണ്യേട്ടന്‍ ചോദിക്കും.
“ജാനു ഒറങ്ങ്ാ? ”
“ഏയ്! അല്ല.”
ഉരുണ്ടുരുണ്ട് താഴേക്കു വന്ന പക്ഷിയെ പ്രസാദും ഞാനും നോക്കി നിന്നു. നൂല്‍പൊട്ടിയ പട്ടംപോലെ ആകാശത്തില്‍ ഒരുനിമിഷം അതു വിറച്ചിരുന്നു.
പിന്നില്‍ കാത്തുനിന്നിരുന്ന സാംബന്റെ കൈകളിലേക്ക് തോക്കെറിഞ്ഞു കൊടുത്തു പാട്ടീല്‍ ഉറക്കെ ചിരിച്ചു.
“അയ്യ്യായ്യ്യോ! ആണ്‍കുട്ടികള്‍ക്കിത്ര പേട്യോ.”
സിനിമകളിലല്ലാതെ തോക്ക് കണ്ടിട്ടില്ലാത്ത പ്രസാദ് പാട്ടീലിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അവന്റെ അമ്പരപ്പു പാട്ടീലിനെ ചിരിപ്പിച്ചിരിക്കണം. പാട്ടീല്‍ പ്രസാദിന്റെ പുറത്തുതട്ടി. തോട്ടിലെ തെളിഞ്ഞ വെള്ളത്തിലാണ് സാംബന്‍ പക്ഷിയെ കഴുകിയത്. ചോര, കെട്ടുപിണഞ്ഞ നേര്‍ത്ത നൂലുകളെപ്പോലെ സാംബന്റെ കാലിനുചുറ്റു പടര്‍ന്നു. പ്രസാദ് വീണ്ടും പാട്ടീലിനെ നോക്കി.
“ഉം? ” പട്ടീല്‍ ചോദിച്ചു.
പ്രസാദ് ഒന്നും പറയാത്തതുകൊണ്ടാവണം പാട്ടീല്‍ വീണ്ടും ചോദിച്ചു.
“എന്തേ?”
“വെറുതെ”. കണ്ണുകള്‍ പാട്ടീലിന്റെ മുഖത്തുനിന്നും ധൃതിയില്‍ പിന്‍വലിക്കവേ പ്രസാദ് പറഞ്ഞു: “എന്താ ഈ പൂവിന്റെ പേര്? ”
“ചമേലി.”
പാട്ടീലിന്റെ ക്ഷണമനുസരിച്ച് നഗരത്തിന്റെ ചൂടിലും തിരക്കിലും നിന്ന് നാട്ടിന്‍പുറത്തിന്റെ കുളിര്‍മയിലേക്ക് കുറച്ചുദിവസത്തേക്കു രക്ഷപ്പെട്ടതായിരുന്നു ഞങ്ങള്‍. ബഹുവര്‍ണങ്ങളിലുള്ള നാടകള്‍ മെടഞ്ഞ ഭംഗിയാര്‍ന്ന കട്ടിലില്‍ തുറന്ന ആകാശത്തിനുകീഴെ, പാട്ടീലിന്റെ വീട്ടുമുറ്റത്ത് ഞങ്ങള്‍ ആലസ്യമാണ്ടിരിക്കെ ചെടികള്‍ക്കും അവയിലെ മുള്ളുകള്‍ക്കുമിടയിലൂടെ അവയൊക്കെ തൊട്ടും താലോലിച്ചും പ്രസാദ് ഓടി നടന്നു. മാഞ്ഞവഴിയിലൂടെ ഒരുപാടുദൂരം തിരിച്ചുനടന്ന് ഒന്നുനിന്നപോലെ തോന്നി എനിക്ക്.
സ്വര്‍ഗം കാണാന്‍, കോടിത്തോര്‍ത്തുകൊണ്ട് നെറ്റിയില്‍ നൂറ്റൊന്നുരയ്ക്കാന്‍ ഉണ്ണ്യേട്ടനാണ് പറഞ്ഞത്.
തൊഴുത്തിനു പിന്നിലെ വളക്കൂനകള്‍ക്കു മറവില്‍ നട്ടുച്ചവെയിലത്തായിരുന്നു ശ്രമം.
അടി വീണത് ഓര്‍ക്കാപ്പുറത്താണ്.
“ഇനി തെരയാത്ത സ്ഥലല്ല്യ! ” വലിയമ്മ ദേഷ്യം കൊണ്ടു കിതച്ചു.
“ചെയ്യ്വോ ഇനി...? ആരും കാണാത്തോടത്ത് വന്നിരിക്യാന്ന്? ഈ വളപ്പില് ഒരു തലക്കല്‍ കെടന്ന് ചത്താ ഒരാളും അറിയില്ല.”
ചോര പൊടിഞ്ഞുവീര്‍ത്തു ചുകന്ന നെറ്റി ഒരു കൈപ്പടം കൊണ്ടുപൊത്തി ഉണ്ണ്യേട്ടന്‍ തേങ്ങി.
“സ്വര്‍ഗം കണ്ടിരുന്നെങ്കിലോ! ഈ തല്ലണോരൊക്കെ അപ്പൊ പിന്നാലെ വന്നേനെ!”
തോട്ടില്‍ നിന്നു കിട്ടിയ വലിയ മിനുത്ത വെള്ളാരംകല്ല് കുഴുകി സാംബന്‍ തോടിന്റെ കരയില്‍വെച്ചു. സാംബന്റെ നേര്‍ത്ത ചിരിയില്‍ നിന്ന് തിരിഞ്ഞു പൊടുന്നനെ പ്രസാദ് പാട്ടീലിനെ നോക്കി.
“എടുത്തോളൂ” പാട്ടീല്‍ പ്രസാദിനോട് പറഞ്ഞു: “അവനങ്ങട് കേറിപ്പോട്ടെ.”
“എന്താ സാംബനെ തൊട്ടാല്‍?
ഇന്നലെ പ്രസാദ് ചോദിച്ചിരുന്നു.
തിളങ്ങുന്ന, മനോഹരമായ ചിത്രപ്പണികളുള്ള ഹുക്കയില്‍ നിന്നും, അടികൊണ്ടാലെന്നപോലെ പൊടുന്നനെ മുഖമുയര്‍ത്തി പാട്ടീല്‍ എന്നെ നോക്കി. ആരും ഒന്നും പറയാതിരുന്നതിനാലാവണം പ്രസാദ് വീണ്ടും ചോദ്യമാവര്‍ത്തിച്ചത്.
ഉരുണ്ട തലയണയില്‍ ചാരി കാല്‍ നീട്ടി ഇരുന്നിടത്തുനിന്ന് ദേശ്പാണ്‌ഡെ എഴുന്നേറ്റ്, വിലകൂടിയ കോളാമ്പി അടുത്തേക്കുവലിച്ചു വെച്ച് അതിലേക്കു കാറിത്തുപ്പി.
“തൊടണ്ട.” ഞാന്‍ പറഞ്ഞു: “അല്ലെങ്കിലും അവനെ തൊട്ട് പുണ്യൊന്നും നേടാനില്ല്യലൊ ഇപ്പൊ. ”
“ദൈവത്തിനെ നമുക്ക് മറികടന്നുകൂട.” പാട്ടീലാണ് തുടങ്ങിയത്.
“അദ്ദേഹത്തിന്റെ ഹിതം നടക്കുക തന്നെ ചയ്യും. കൊല്ലണോനേം, ചാവണോനേം നിരീച്ചാ മറിച്ചിടാന്‍ വയ്യാത്തോണ്ടല്ല അദ്ദേഹം മിണ്ടാതിരിക്കണത്. ഈ ഞാന്‍ പോത്തിന്റെ തൊലി പൊളിക്കാന്‍ പോയാല്‍ ഒട്ടും നേര്യാവില്ല.”
ദേശ് പാണ്‌ഡെയുടെയും പാട്ടീലിന്റെയും മുഖത്തെ അതിരുകവിഞ്ഞ ഗൗരവമാവാം പ്രസാദ് പിന്നിടൊന്നും ചോദിച്ചില്ല. പാട്ടീലിന്റെ മുഖം, തിളങ്ങുന്ന അഭേദ്യമായ ഒരു മതില്‍പോലെയുണ്ട്. ഞാന്‍ പ്രസാദിനെ ഒന്നുകൂടി അടുത്തേക്കിരുത്തി തലതാഴ്ത്തി.
തറവാട്ടില്‍ കന്നുമേയ്ക്കുന്ന വള്ളിപ്പെണ്ണിനെ, മണ്ണില്‍ നാലുകാലില്‍ കുനിപ്പിച്ചു നിറുത്തി അവളുടെ പുറത്തുകയറി നിന്ന് മാങ്ങ പൊട്ടിക്കാന്‍ ശ്രമിക്കവേ വള്ളി കെഞ്ചി.
“വേണ്ട ചെറ്യമ്പ്രാന്‍,” കുനിഞ്ഞിടത്തുനിന്നു നിവരാതെ വള്ളി കരഞ്ഞു: “വല്ല്യമ്പ്രാന്‍ കണ്ടാല്‍ അടിയന്റെ തൊലിപൊളിക്കും”.
ഉണ്ണ്യേട്ടന്‍ കേട്ടില്ല. അന്ന് ആ നട്ടുച്ചയ്ക്ക് അവിടെ അമ്മാവന്‍ എത്തിയതെങ്ങനെയെന്ന് ഇന്നുമറിയില്ല. താനും വള്ളിയും ഉണ്ണ്യേട്ടനെ മാവിന്‍കൊമ്പത്ത് തൂങ്ങാന്‍ വിട്ട് നിലവിളിച്ചുകൊണ്ടോടി.
പിന്നെ, അന്നു വൈകുന്നേരം പുറമുറ്റത്തുവെച്ച് വള്ളി, നിറുത്താതെ വീണ ചാട്ടയ്ക്കുകീഴില്‍ പിടയുമ്പോള്‍ കോലായത്തലപ്പില്‍ ഇരുപുറത്തുമായി ഇരിക്കുകയായിരുന്നു ഞാനും ഉണ്ണ്യേട്ടനും. വടക്കോറത്തെ മുറ്റത്ത് വള്ളിയുടെ അമ്മ ഞങ്ങള്‍ക്കൊക്കെ ഉണ്ണാനുള്ള അരി ചേറി വൃത്തിയാക്കി.
അവസാനം, നാലകത്തെ ഇരുട്ടില്‍ തൊട്ടുതൊട്ടുറങ്ങാന്‍ കിടക്കുമ്പോള്‍ ഉണ്ണ്യേട്ടന്‍ പതുക്കെ പറഞ്ഞു.
“വള്ളിപ്പെണ്ണിനെ തൊട്ടാ ഒന്നും പറ്റില്ല”.
“ഉം.” താന്‍ മൂളി.
“അവളെ തല്ലണ്ടായിരുന്നു”.
“ഉം”.
“ഞാന്‍ പറഞ്ഞിട്ടാ അവളങ്ങനെ...”
“ഉണ്ണ്യേട്ടന്‍ മിണ്ടാണ്ടെ കിടക്കുണുണ്ടോ? ”
തോട്ടിന്റെ കരയില്‍ നിന്നെടുത്ത കല്ല് കുറച്ചുനേരം നോക്കിനിന്ന് പ്രസാദ് പോക്കറ്റിലിട്ടു.
മുന്‍പില്‍ വിളിപ്പാടകലെ സാംബന്‍, പിന്നെ പ്രസാദ്, പിന്നില്‍ ഞാനും പാട്ടീലും. അതായിരുന്നു ഞങ്ങളുടെ നിര.
“അതെ. മിസിസ് നായര്‍” നടത്തത്തിനിടയില്‍ എന്തിന്റെയോ തുടര്‍ച്ചയെന്നപോലെ പാട്ടീല്‍ പറയുകയായിരുന്നു. “നമ്മുടെ തെറ്റ്, ശരി, ഗര്‍വ് ഒക്കെ വെറുതെ. എല്ലാം ആ അവിടുത്തെ ഇച്ഛപോലെയേ വരൂ. വെറും കരുക്കളാണ് നാം. കൃമികള്‍.”
സ്വന്തം കുപ്പായത്തിന്റെ ആനക്കൊമ്പുകൊണ്ടുള്ള കുടുക്കുകള്‍ പാട്ടീല്‍ എന്തുകൊണ്ടോ തിരുപ്പിടിച്ചിരുന്നു. ഞങ്ങള്‍ക്കു ചുറ്റും തെളിമയോടെ നിന്ന പോക്കുവെയില്‍പോലെ അദ്ദേഹത്തിന്റെ മുഖം ശാന്തമാണ്. നിഷ്‌കളങ്കതയോളമെത്തുന്ന എന്തെന്നില്ലാത്ത ആ പവിത്രത, എന്നെ വല്ലാതെ സ്പര്‍ശിച്ചു എന്നു തോന്നുന്നു. നിരന്തരമായ ഒരു പീഡനം പോലെ പിന്നെ അതെന്നിലേക്കിറങ്ങവേ, ചിറകുകള്‍ നഷ്ടമായ പക്ഷിയോടെന്നപോലെ എനിക്കദ്ദേഹത്തോട് പാവം തോന്നി. ഇനി കാലുകള്‍തന്നെ വേണം പാട്ടീലിനോടാന്‍. പറക്കാനും.
“ദാ, ഇവിടക്ക് ഒന്നും തോന്നരുത്.” നാലുകെട്ടിനകത്തെ മുഷിഞ്ഞ വെളിച്ചത്തില്‍ മുഖാഭിമുഖം നിന്ന് അമ്മ്വോമ്മ അമ്മയോടു പറഞ്ഞു.
“കര്‍ക്കിടകത്തിലെ പെരുംമഴത്ത്, ന്റെ അമ്മിണി വെശന്ന് പൊരിഞ്ഞ് ന്റെ കൈയില്‍ക്കെടന്ന് ചത്തപ്പൊ ഞാനൊന്നും പറഞ്ഞില്ല, മുജ്ജന്മഫലാന്ന് കരുതി. പക്ഷേ, കഴിഞ്ഞ ജന്മത്തെ കണക്ക് ഈ ജന്മത്തേക്ക് എന്തിനാ ഒരു നീട്ടിക്കെട്ടല്. അപ്പപ്പത്തെ കണക്ക് അപ്പപ്പൊ തീര്‍ക്കാന്‍ വയ്യാണ്ടെ എന്തിനാ ഈശ്വരന്‍ന്നും പറഞ്ഞ് ഇങ്ങനൊരുത്തന്‍?”
വേഷ്ടിത്തലപ്പെടുത്തു ചെവിപൊത്തി അമ്മ അകത്തേക്കോടി. “ദൈവദോഷം പറയരുത് അമ്മ്വോ” അമ്മ അന്ന് തന്റെ വേലക്കാരിയെ ശാസിച്ചു. “നെനക്കാ അദ്ദേഹത്തിനാ അധികം വിവരം?”
ചായ്പിലെ ഇരുട്ടില്‍ പക്ഷേ, അമ്മ്വോമ്മ നിറുത്താതെ കരഞ്ഞു.
പമ്പരം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടാന്‍ ചെന്ന തന്നെയും ഉണ്ണ്യേട്ടനെയും അവര്‍ നെഞ്ചോട് കൂട്ടിപ്പിടിച്ചിരുന്നു.
”എന്തിനാ അമ്മ്വോമ്മ കരയണ്?”
“ഗോവിന്ദന്‍കുട്ടിക്കേ തീരെ വയ്യ.” കണ്ണിലൂടെ കുതിച്ചുചാടിയ വെള്ളം വീണ്ടും തുടച്ച് അവര്‍ തേങ്ങി, “അവന്... അവന് ദാഹിച്ചാലോന്നാ നിക്ക് പേടി പക്ഷേ, ഇവടേം ഇപ്പൊ എന്താ കാട്ടാ... ഈ തെരക്കില്... ”
“ഞാന്‍ പറയാം അമ്മ്വോട്, ഉണ്ണ്യേട്ടന്‍ പറഞ്ഞു.
ഉണ്ണ്യേട്ടന്റെ തലയില്‍ തടവി അമ്മ്വോമ്മ പെട്ടെന്നാണ് ചിരിച്ചത്.”
“പമ്പരല്ലേ വേണ്ടത് കുട്ട്യോള്‍ക്ക്, ” അവര്‍ ചിരിയോടെ തുടര്‍ന്നു. “ദാ പ്പൊ ഉണ്ടാക്കിത്തരാം അമ്മ്വോമ്മ”.
കുറ്റിക്കാട്ടിനു നടുവില്‍ താരതമ്യേന തെളിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ വന്നുനിന്നത്. പടര്‍ന്നുനിന്ന ഒറ്റമരത്തിനു ചുവട്ടില്‍ വാരിക്കൂട്ടിയ കരിങ്കല്‍ച്ചീളുകള്‍ പോലെ കുറെ ആള്‍ക്കാര്‍. പാട്ടീല്‍ അവര്‍ക്കെതിരെ ഇടതുവശത്തെ പാറപ്പുറത്താണിരുന്നത്. സാംബന്‍ പട്ടീലില്‍ നിന്നു വിടവാങ്ങി കരിങ്കല്‍ കൂമ്പാരത്തിന്റെ മുന്നില്‍ ഒരു വിളിപ്പാടകലെ നിന്നു. ഒരു യജ്ഞത്തിനെന്നപോലെ ഗൗരവം പൂണ്ട എല്ലാവര്‍ക്കും മുകളില്‍, പക്ഷികളുടെ ശബ്ദങ്ങള്‍ അനക്കമറ്റ വെള്ളത്തിനു മുകളില്‍ വീണ ഉണങ്ങിയ ഇലകളെപ്പോലെ പാറി.
കൈകള്‍ പിന്നോക്കം കെട്ടി കുട്ടിയെ പാട്ടീലിന്റെ മുന്‍പിലേക്ക് കൊണ്ടുവന്നത് സാമാന്യത്തിലധികം തടിച്ച രണ്ടാള്‍ക്കാരായിരുന്നു. കുട്ടിയെ ഉന്തിയ വയറ്റിലെ പാടുകളില്‍, കാല്‍മുട്ടിലെ ചിരങ്ങില്‍, കണ്ണിലെ പീളയില്‍, ചെവിയില്‍, എല്ലാം ഈച്ചയാര്‍ത്തു, നീരുവന്നു വികൃതമായ കാലുകളില്‍ കയറിന്റെ പാടുകള്‍ തെളിഞ്ഞുകിടന്നു. കരിഞ്ഞ ഒരു തീക്കൊള്ളിയുടെ അറ്റംപോലെ നിന്ന മുഖത്തിനു ചുറ്റും പാറിയ ഈച്ചകളെ അകറ്റാന്‍ അവന്‍ ഇടയ്ക്കിടെ മുഖം ഇളക്കിക്കൊണ്ടിരുന്നു.
കുട്ടി, ഒരു പരിചയക്കേടിന്റെ അസ്വാസ്ഥ്യത്തോടെ പാട്ടീലിനെത്തന്നെയാണു നോക്കിയത്. അവന്റെ മുഖത്തെ, കുഴിഞ്ഞ വടുപോലെ കിടന്ന ക്ഷീണമാവാം, അതവാ കഴുകിയാല്‍ നിറമൊന്നു മങ്ങുകപോലുമില്ലാത്ത കറ കണക്കെയുള്ള ആ മുഖഭാവമാവാം കാരണം, ഞാന്‍ പ്രസാദിനോട് വീണ്ടും ഒന്നുകൂടി ചേര്‍ന്നിരുന്നു.
പാട്ടീലിന്റെ മുഖം എന്റെ നേരെ ഒരു നിമിഷം തിരിഞ്ഞു. അസാമാന്യമാം വിധം ശാന്തവും ശുഭ്രവും ആയ ആ മുഖം ആവശ്യത്തിലധികം എന്റെ നേരെ നിന്നിരിക്കണം. വായിലെ വെറ്റിലച്ചാര്‍ മുഴുവന്‍ മുന്നിലെ ഉണങ്ങിയ മണ്ണിലേക്ക് കാറിത്തുപ്പി ദേശ്പാണ്‌ഡെ ചിരിച്ചു. ഒരു പഴുപ്പിച്ച ഇരമ്പുകമ്പിപോലെ ആ ചിരി എന്റെ മനസ്സിലൂടെ കോറി. പിന്നെ നിരങ്ങി.
എതിരെ, മരത്തില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട സ്ത്രീ, ഞങ്ങള്‍ക്കൊക്കെ നടുവില്‍ ഒരു കാഴ്ചവസ്തുവിനെപ്പോലെ നിന്ന ആ കുട്ടിയെത്തന്നെയാണ് നോക്കിയത്. പോറലുകളില്ലാത്ത, എല്ലാവരേയും നാണിപ്പിക്കും വിധം തിളക്കമാര്‍ന്ന അത്തരം സൗമ്യത ഒരുപക്ഷേ അമ്മമാരുടെ മാത്രം മുതലാവണം. ഞങ്ങളെയൊക്കെ കീഴിലൊതുക്കിപ്പിടിച്ച് അനന്തമായ മടുപ്പോടെ നിന്ന ആകാശം പോലെയായിരുന്നു അവരുടെ മുഖം. നക്ഷത്രങ്ങള്‍പോലെ തിളക്കമാര്‍ന്ന കണ്ണുകള്‍ മാത്രം കുട്ടിയുടെ നീരുവന്ന കാലുകളിലെ, കൈകളിലെ കയറുരഞ്ഞ പാടുകളില്‍ ഒരു ശാഠ്യത്തോടെ നിന്നു. ആ കണ്ണുകള്‍ അതേപടി ആരുടെയെങ്കിലും നേരെ തിരിഞ്ഞെങ്കില്‍, ഞാന്‍ ഓര്‍ത്തു, ഒരു പക്ഷേ ഞങ്ങളാകെ കത്തിയേനെ!
“മുജ്ജന്മസുകൃതംന്നല്ലാണ്ടെ എന്താ പറയ്ാ?” തന്റെ അമ്മ പറഞ്ഞു: “അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്ക്‌ന്നെ. കര്‍മഫലം ഇറക്കി വെയ്ക്കാന്‍ പറ്റ്വേ? ”
കല്യാണക്കാര്‍ക്കുള്ള വെറ്റിലത്താലങ്ങള്‍തേച്ചു വെളുപ്പിക്കുകയായിരുന്ന അമ്മ്വോമ്മ ഒരക്ഷരം മിണ്ടിയില്ല.
“ആ! ” അമ്മ തുടര്‍ന്നു: “കണ്ണില്ലാത്ത ആളൊന്ന്വല്ലല്ലോ മോളിലിരിക്കണ്? അദ്ദേഹം എന്തെങ്കിലും കണ്ടിട്ടുണ്ടാവും.”
വേലക്കാരിയാണെന്നത് മറന്ന്, അമ്മ്വോമ്മ പെട്ടെന്നാണ് അമ്മയെ നോക്കി ചിരിച്ചത്. ഏന്തിമറിഞ്ഞുവന്ന തിരയ്ക്കുമുന്നിലെ പുല്‍ക്കൊടിയെപ്പോലെ അമ്മ അന്ന് ചൂളി.
പിന്നെ, ചായ്പിലെ ഇരുട്ടില്‍, ഒരു തുണിസഞ്ചിയില്‍ സ്വന്തം സാധനങ്ങള്‍ നിറച്ച് പോകാനൊരുങ്ങവെ, ചില്ലറകള്‍ സൂക്ഷിച്ചിരുന്ന ചെറിയ അളുക്കില്‍ നിന്ന് അവര്‍ വലിയ ഒരു ഗോട്ടി ഉണ്ണ്യേട്ടനു സമ്മാനിച്ചു.
“ഇപ്പോ ഗോവന്ദന്‍കുട്ടി എവ്ടാണ്ടാവോ? ” താനാണ് ചോദിച്ചത്.
“സ്വര്‍ഗത്തില്” ഒരു നിമിഷം തന്റെ മുഖത്തുതന്നെ തറച്ചുനോക്കി നിന്ന് അവര്‍ പറഞ്ഞു:
“എന്താ സംശയം? ”
കുട്ടി പെട്ടെന്നാണ് അമ്മയെ നോക്കി വാവിട്ട് കരയാന്‍ തുടങ്ങിയത്. ഒരുത്സവത്തിന്റെ തീവ്രതയോടെ തന്നെ പൊതിഞ്ഞുനിന്ന ആള്‍ക്കൂട്ടത്തിന്റെ നേരെ അവന്‍ പിന്നെ മാറി മാറി നോക്കി. ആരും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. യാഗാഗ്നിയിലേക്കു ചളിവെള്ളം തെറിപ്പാച്ചാലെന്നപോലെ, പാട്ടീലിന്റെ ബ്രാഹ്മണ്യം തികഞ്ഞ മുഖം കുട്ടിയുടെ മേല്‍ ചാട്ടയുടെ ഊക്കോടെ വീണു. പക്ഷേ, മായാന്‍ തുടങ്ങുന്ന വെയിലില്‍ പാട്ടീലിന്റെ മുഖത്തെ വിയര്‍പ്പുതുള്ളികളും ഞാന്‍ കണ്ടു.
“അവന് വെള്ളം കൊടുക്കണം, ” ഒരു തുടര്‍ച്ചയെന്നപോലെ സ്ത്രീ പറഞ്ഞു.
പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കമറ്റുനിന്നിരുന്നവര്‍ ഒന്നാകെ ഇളകി. വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം കുട്ടിയുടെ ഉന്തിയ വയറ്റിലൂടെ, ഈച്ചയാര്‍ക്കുന്ന ചിരങ്ങിലൂടെ ഒക്കെ ഒഴുകി, കാല്‍ച്ചുവട്ടിലെ ഉണങ്ങിയുറച്ച ഭൂമിയുടെമേല്‍ പിന്നെ അതൊരു പാടുപോലെ കിടന്നു.
കരച്ചില്‍ ഒരപസ്വരം പോലെ തുടര്‍ന്നതുകൊണ്ടാവണം, കുട്ടിയുടെ വായ് അവര്‍ അടച്ചുകെട്ടിയത്. പടരുന്ന ദുര്‍ഗന്ധം പോലെ നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞു. ഇനി ചേര്‍ന്നിരിക്കാനാവാത്തവിധം ഞാന്‍ പ്രസാദിനോട് ചേര്‍ന്നിരുന്നു. കുട്ടിയുടെ കണ്ണിലൂറിയ വെള്ളം ചുവട്ടിലേക്കൊഴുകിയാല്‍, ഒരു പക്ഷേ, പ്രസാദടക്കം ഞങ്ങളേവരും അടി തെറ്റിയേക്കും. ഞാന്‍ ഭീതിയോടെ ഓര്‍ത്തു. ആ പരിഭ്രമത്തില്‍ വെള്ളാരം കല്ലുകളുടെ ഭംഗി പ്രസാദ് മറക്കും.
കെട്ടിന്റെ മുറുക്കവും വേദനയും അസഹ്യമായതുകൊണ്ടാവണം കുട്ടി തന്റെ ഇരുപുറത്തും നിന്നവരുടെ മുഖങ്ങളിലേക്ക് മാറിമാറി നോക്കിയത്. വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ മുഖം സാവധാനത്തിലൊപ്പി കുട്ടിയെ നേരിടാന്‍ ശ്രമിക്കുകയായിരുന്നു പാട്ടീല്‍. സ്വന്തം തീരുമാനത്തിന്റെയും അഭയമേകാത്ത അതിന്റെ അനിവാര്യതയുടെയും ഭാരം പാട്ടീലിനെ ചൊടിപ്പിച്ചിരിക്കണം. എല്ലാറ്റിനും കാരണമായ തന്റെ പ്രതിയോഗിയെ പാട്ടീല്‍ അരിശത്തോടെ നോക്കി.
കണ്ണുകള്‍ സാധാരണപോലെ കൂട്ടിത്തിരുമ്മാന്‍ കൈകള്‍ സ്വതന്ത്രമല്ലാത്തതിനാല്‍ മുഖം മുഴുവന്‍ കണ്ണീരിന്റെ നനവുമായി നില്‍ക്കുകയായിരുന്നു കുട്ടി. നിന്ന നില്‍പില്‍നിന്ന് അനങ്ങാതെ നിന്ന അമ്മയുടെ മുഖത്തുനിന്നും ചപ്പിലകള്‍ക്ക് തീപിടിച്ചേക്കാമെന്ന് ഞാനോര്‍ത്തിരിക്കെ, പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കുമറ്റു നിന്നിരുന്നവര്‍ കൂട്ടമായി ശക്തി കുറഞ്ഞ ശബ്ദത്തില്‍ പാടി.
“ഈ ഭുമിയിലെ വെള്ളം, കായ്കനികള്‍ എല്ലാം മധുരിക്കുന്നു.” അവര്‍ പാടി.
“ഈശ്വരാ,
ഈ വരുന്നവന്റെ തെറ്റുകള്‍ പൊറുത്ത് അവനെ ഞങ്ങളുടെ ഇടയിലേക്കുതന്നെ തിരിച്ചയയ്ക്കുക.
വേഗം തിരിച്ചയയ്ക്കുക.”
ദേശ്പാണ്‌ഡെയുടെ ഭാര്യയുടെ കളവുപോയിരുന്ന സ്വര്‍ണമാല എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പുപോലെ മുന്നില്‍ ഇലച്ചീന്തില്‍.
മണ്ണെണ്ണ കൊണ്ട് അഭിഷിക്തനായ കുട്ടിയുടെ മേല്‍ തീ ഒരു മിന്നല്‍പോലെ പടര്‍ന്നു. കുട്ടിയുടെ വായ് അമര്‍ത്തിക്കെട്ടിയതു നന്നായി. ആശ്വാസത്തോടെ ഞാന്‍ ഓര്‍ത്തു. അതേറ്റവും നന്നായി. പൊടുന്നനെ, മരണം ഏറെ ലളിതവും ശാന്തവുമായി എനിക്കുതോന്നി. ആളിപ്പടര്‍ന്ന തീ ഞങ്ങളെയാകെ പ്രകാശംകൊണ്ടു മൂടവേ നാലുകെട്ടിലെ മേശപ്പുറത്തുനിന്നു ചായസല്‍ക്കാരം കഴിഞ്ഞെഴുന്നേല്‍ക്കുന്ന അമ്മാവനെപ്പോലെ പാട്ടീല്‍ സാവധാനം എഴുന്നേറ്റു. എല്ലാവരുടെയും കടുത്ത അച്ചടക്കം എന്നെ അമ്പരപ്പിച്ചു എന്നു തന്നെ പറയണം. ശവദാഹം കഴിഞ്ഞ കൃതാര്‍ഥതയോടെ, പവിത്രതയോടെ ഞങ്ങളെല്ലാവരും പാട്ടീലിനെ അനുഗമിച്ചു ഇടുങ്ങിയ ആ വഴിയില്‍ പ്രസാദിന്റെ കൈ ഞാന്‍ ഒരു തുണയ്‌ക്കെന്നപോലെ കൂട്ടിപ്പിടിച്ചു. പിന്നെ അകലെ, പാടത്തിനു നടുവില്‍, മുന്നില്‍ നടന്ന സാംബന്‍ വീശിക്കത്തിച്ച ചൂട്ടിന്റെ വെളിച്ചത്തില്‍ മുന്നിലെ വഴിയുടെ പേടിപ്പെടുത്തുന്ന വീതികുറവ് മങ്ങിത്തെളിയവെ, പ്രസാദിന്റെ പോക്കറ്റില്‍ വെള്ളാരംകല്ലുകള്‍ നേര്‍ത്ത ശബ്ദത്തില്‍ കിലുങ്ങവെ, പാട്ടീല്‍ നടക്കുന്നിടത്തുനിന്ന് തിരിഞ്ഞുനിന്നു.
“മിസിസ് നായര്‍” അദ്ദേഹം പറഞ്ഞു: “എനിക്കൊരാളെയേ ഉള്ളൂ പേടി.... ദൈവത്തെ”
***
“അമ്മുക്കുട്ടിക്ക് താറാവിനെ വേണോ ആവോ”
അയ്‌നുമാപ്ലയുടെ നേരെ അമ്മാവന്‍ തലതിരിക്കുകയോ മൂളുകയോ ഒന്നും ചെയ്യില്ല.
അമ്മാവന്‍ നായാട്ടിനും പോകുമായിരുന്നു. വലിയ വിളക്കുകളും ഏറെ ബഹളവും അനുചരന്മാരുമൊക്കെയായി രാത്രി തിരിച്ചെത്തുന്ന അമ്മാവനെ മൂന്നാംനിലയിലെ മരയഴികള്‍ക്കിടയിലൂടെ പല തവണ നോക്കി കിടന്നിട്ടുണ്ട്. പിന്നില്‍ ആര്‍ഭാടത്തോടെ തോളിലേറ്റിക്കൊണ്ടു വരുന്ന ചോരപ്പാടുകള്‍ നിറഞ്ഞ മൃഗത്തെ തൊടിയിലിട്ട് തൊലി പൊളിക്കുമ്പോള്‍ ഇരുട്ടില്‍ തന്റെ അടുത്തേക്ക് കുറെക്കൂടി നീങ്ങിക്കിടന്ന് താഴ്ന്ന ശബ്ദത്തില്‍ ഉണ്ണ്യേട്ടന്‍ ചോദിക്കും.
“ജാനു ഒറങ്ങ്ാ? ”
“ഏയ്! അല്ല.”
ഉരുണ്ടുരുണ്ട് താഴേക്കു വന്ന പക്ഷിയെ പ്രസാദും ഞാനും നോക്കി നിന്നു. നൂല്‍പൊട്ടിയ പട്ടംപോലെ ആകാശത്തില്‍ ഒരുനിമിഷം അതു വിറച്ചിരുന്നു.
പിന്നില്‍ കാത്തുനിന്നിരുന്ന സാംബന്റെ കൈകളിലേക്ക് തോക്കെറിഞ്ഞു കൊടുത്തു പാട്ടീല്‍ ഉറക്കെ ചിരിച്ചു.
“അയ്യ്യായ്യ്യോ! ആണ്‍കുട്ടികള്‍ക്കിത്ര പേട്യോ.”
സിനിമകളിലല്ലാതെ തോക്ക് കണ്ടിട്ടില്ലാത്ത പ്രസാദ് പാട്ടീലിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അവന്റെ അമ്പരപ്പു പാട്ടീലിനെ ചിരിപ്പിച്ചിരിക്കണം. പാട്ടീല്‍ പ്രസാദിന്റെ പുറത്തുതട്ടി. തോട്ടിലെ തെളിഞ്ഞ വെള്ളത്തിലാണ് സാംബന്‍ പക്ഷിയെ കഴുകിയത്. ചോര, കെട്ടുപിണഞ്ഞ നേര്‍ത്ത നൂലുകളെപ്പോലെ സാംബന്റെ കാലിനുചുറ്റു പടര്‍ന്നു. പ്രസാദ് വീണ്ടും പാട്ടീലിനെ നോക്കി.
“ഉം? ” പട്ടീല്‍ ചോദിച്ചു.
പ്രസാദ് ഒന്നും പറയാത്തതുകൊണ്ടാവണം പാട്ടീല്‍ വീണ്ടും ചോദിച്ചു.
“എന്തേ?”
“വെറുതെ”. കണ്ണുകള്‍ പാട്ടീലിന്റെ മുഖത്തുനിന്നും ധൃതിയില്‍ പിന്‍വലിക്കവേ പ്രസാദ് പറഞ്ഞു: “എന്താ ഈ പൂവിന്റെ പേര്? ”
“ചമേലി.”
പാട്ടീലിന്റെ ക്ഷണമനുസരിച്ച് നഗരത്തിന്റെ ചൂടിലും തിരക്കിലും നിന്ന് നാട്ടിന്‍പുറത്തിന്റെ കുളിര്‍മയിലേക്ക് കുറച്ചുദിവസത്തേക്കു രക്ഷപ്പെട്ടതായിരുന്നു ഞങ്ങള്‍. ബഹുവര്‍ണങ്ങളിലുള്ള നാടകള്‍ മെടഞ്ഞ ഭംഗിയാര്‍ന്ന കട്ടിലില്‍ തുറന്ന ആകാശത്തിനുകീഴെ, പാട്ടീലിന്റെ വീട്ടുമുറ്റത്ത് ഞങ്ങള്‍ ആലസ്യമാണ്ടിരിക്കെ ചെടികള്‍ക്കും അവയിലെ മുള്ളുകള്‍ക്കുമിടയിലൂടെ അവയൊക്കെ തൊട്ടും താലോലിച്ചും പ്രസാദ് ഓടി നടന്നു. മാഞ്ഞവഴിയിലൂടെ ഒരുപാടുദൂരം തിരിച്ചുനടന്ന് ഒന്നുനിന്നപോലെ തോന്നി എനിക്ക്.
സ്വര്‍ഗം കാണാന്‍, കോടിത്തോര്‍ത്തുകൊണ്ട് നെറ്റിയില്‍ നൂറ്റൊന്നുരയ്ക്കാന്‍ ഉണ്ണ്യേട്ടനാണ് പറഞ്ഞത്.
തൊഴുത്തിനു പിന്നിലെ വളക്കൂനകള്‍ക്കു മറവില്‍ നട്ടുച്ചവെയിലത്തായിരുന്നു ശ്രമം.
അടി വീണത് ഓര്‍ക്കാപ്പുറത്താണ്.
“ഇനി തെരയാത്ത സ്ഥലല്ല്യ! ” വലിയമ്മ ദേഷ്യം കൊണ്ടു കിതച്ചു.
“ചെയ്യ്വോ ഇനി...? ആരും കാണാത്തോടത്ത് വന്നിരിക്യാന്ന്? ഈ വളപ്പില് ഒരു തലക്കല്‍ കെടന്ന് ചത്താ ഒരാളും അറിയില്ല.”
ചോര പൊടിഞ്ഞുവീര്‍ത്തു ചുകന്ന നെറ്റി ഒരു കൈപ്പടം കൊണ്ടുപൊത്തി ഉണ്ണ്യേട്ടന്‍ തേങ്ങി.
“സ്വര്‍ഗം കണ്ടിരുന്നെങ്കിലോ! ഈ തല്ലണോരൊക്കെ അപ്പൊ പിന്നാലെ വന്നേനെ!”
തോട്ടില്‍ നിന്നു കിട്ടിയ വലിയ മിനുത്ത വെള്ളാരംകല്ല് കുഴുകി സാംബന്‍ തോടിന്റെ കരയില്‍വെച്ചു. സാംബന്റെ നേര്‍ത്ത ചിരിയില്‍ നിന്ന് തിരിഞ്ഞു പൊടുന്നനെ പ്രസാദ് പാട്ടീലിനെ നോക്കി.
“എടുത്തോളൂ” പാട്ടീല്‍ പ്രസാദിനോട് പറഞ്ഞു: “അവനങ്ങട് കേറിപ്പോട്ടെ.”
“എന്താ സാംബനെ തൊട്ടാല്‍?
ഇന്നലെ പ്രസാദ് ചോദിച്ചിരുന്നു.
തിളങ്ങുന്ന, മനോഹരമായ ചിത്രപ്പണികളുള്ള ഹുക്കയില്‍ നിന്നും, അടികൊണ്ടാലെന്നപോലെ പൊടുന്നനെ മുഖമുയര്‍ത്തി പാട്ടീല്‍ എന്നെ നോക്കി. ആരും ഒന്നും പറയാതിരുന്നതിനാലാവണം പ്രസാദ് വീണ്ടും ചോദ്യമാവര്‍ത്തിച്ചത്.
ഉരുണ്ട തലയണയില്‍ ചാരി കാല്‍ നീട്ടി ഇരുന്നിടത്തുനിന്ന് ദേശ്പാണ്‌ഡെ എഴുന്നേറ്റ്, വിലകൂടിയ കോളാമ്പി അടുത്തേക്കുവലിച്ചു വെച്ച് അതിലേക്കു കാറിത്തുപ്പി.
“തൊടണ്ട.” ഞാന്‍ പറഞ്ഞു: “അല്ലെങ്കിലും അവനെ തൊട്ട് പുണ്യൊന്നും നേടാനില്ല്യലൊ ഇപ്പൊ. ”
“ദൈവത്തിനെ നമുക്ക് മറികടന്നുകൂട.” പാട്ടീലാണ് തുടങ്ങിയത്.
“അദ്ദേഹത്തിന്റെ ഹിതം നടക്കുക തന്നെ ചയ്യും. കൊല്ലണോനേം, ചാവണോനേം നിരീച്ചാ മറിച്ചിടാന്‍ വയ്യാത്തോണ്ടല്ല അദ്ദേഹം മിണ്ടാതിരിക്കണത്. ഈ ഞാന്‍ പോത്തിന്റെ തൊലി പൊളിക്കാന്‍ പോയാല്‍ ഒട്ടും നേര്യാവില്ല.”
ദേശ് പാണ്‌ഡെയുടെയും പാട്ടീലിന്റെയും മുഖത്തെ അതിരുകവിഞ്ഞ ഗൗരവമാവാം പ്രസാദ് പിന്നിടൊന്നും ചോദിച്ചില്ല. പാട്ടീലിന്റെ മുഖം, തിളങ്ങുന്ന അഭേദ്യമായ ഒരു മതില്‍പോലെയുണ്ട്. ഞാന്‍ പ്രസാദിനെ ഒന്നുകൂടി അടുത്തേക്കിരുത്തി തലതാഴ്ത്തി.
തറവാട്ടില്‍ കന്നുമേയ്ക്കുന്ന വള്ളിപ്പെണ്ണിനെ, മണ്ണില്‍ നാലുകാലില്‍ കുനിപ്പിച്ചു നിറുത്തി അവളുടെ പുറത്തുകയറി നിന്ന് മാങ്ങ പൊട്ടിക്കാന്‍ ശ്രമിക്കവേ വള്ളി കെഞ്ചി.
“വേണ്ട ചെറ്യമ്പ്രാന്‍,” കുനിഞ്ഞിടത്തുനിന്നു നിവരാതെ വള്ളി കരഞ്ഞു: “വല്ല്യമ്പ്രാന്‍ കണ്ടാല്‍ അടിയന്റെ തൊലിപൊളിക്കും”.
ഉണ്ണ്യേട്ടന്‍ കേട്ടില്ല. അന്ന് ആ നട്ടുച്ചയ്ക്ക് അവിടെ അമ്മാവന്‍ എത്തിയതെങ്ങനെയെന്ന് ഇന്നുമറിയില്ല. താനും വള്ളിയും ഉണ്ണ്യേട്ടനെ മാവിന്‍കൊമ്പത്ത് തൂങ്ങാന്‍ വിട്ട് നിലവിളിച്ചുകൊണ്ടോടി.
പിന്നെ, അന്നു വൈകുന്നേരം പുറമുറ്റത്തുവെച്ച് വള്ളി, നിറുത്താതെ വീണ ചാട്ടയ്ക്കുകീഴില്‍ പിടയുമ്പോള്‍ കോലായത്തലപ്പില്‍ ഇരുപുറത്തുമായി ഇരിക്കുകയായിരുന്നു ഞാനും ഉണ്ണ്യേട്ടനും. വടക്കോറത്തെ മുറ്റത്ത് വള്ളിയുടെ അമ്മ ഞങ്ങള്‍ക്കൊക്കെ ഉണ്ണാനുള്ള അരി ചേറി വൃത്തിയാക്കി.
അവസാനം, നാലകത്തെ ഇരുട്ടില്‍ തൊട്ടുതൊട്ടുറങ്ങാന്‍ കിടക്കുമ്പോള്‍ ഉണ്ണ്യേട്ടന്‍ പതുക്കെ പറഞ്ഞു.
“വള്ളിപ്പെണ്ണിനെ തൊട്ടാ ഒന്നും പറ്റില്ല”.
“ഉം.” താന്‍ മൂളി.
“അവളെ തല്ലണ്ടായിരുന്നു”.
“ഉം”.
“ഞാന്‍ പറഞ്ഞിട്ടാ അവളങ്ങനെ...”
“ഉണ്ണ്യേട്ടന്‍ മിണ്ടാണ്ടെ കിടക്കുണുണ്ടോ? ”
തോട്ടിന്റെ കരയില്‍ നിന്നെടുത്ത കല്ല് കുറച്ചുനേരം നോക്കിനിന്ന് പ്രസാദ് പോക്കറ്റിലിട്ടു.
മുന്‍പില്‍ വിളിപ്പാടകലെ സാംബന്‍, പിന്നെ പ്രസാദ്, പിന്നില്‍ ഞാനും പാട്ടീലും. അതായിരുന്നു ഞങ്ങളുടെ നിര.
“അതെ. മിസിസ് നായര്‍” നടത്തത്തിനിടയില്‍ എന്തിന്റെയോ തുടര്‍ച്ചയെന്നപോലെ പാട്ടീല്‍ പറയുകയായിരുന്നു. “നമ്മുടെ തെറ്റ്, ശരി, ഗര്‍വ് ഒക്കെ വെറുതെ. എല്ലാം ആ അവിടുത്തെ ഇച്ഛപോലെയേ വരൂ. വെറും കരുക്കളാണ് നാം. കൃമികള്‍.”
സ്വന്തം കുപ്പായത്തിന്റെ ആനക്കൊമ്പുകൊണ്ടുള്ള കുടുക്കുകള്‍ പാട്ടീല്‍ എന്തുകൊണ്ടോ തിരുപ്പിടിച്ചിരുന്നു. ഞങ്ങള്‍ക്കു ചുറ്റും തെളിമയോടെ നിന്ന പോക്കുവെയില്‍പോലെ അദ്ദേഹത്തിന്റെ മുഖം ശാന്തമാണ്. നിഷ്‌കളങ്കതയോളമെത്തുന്ന എന്തെന്നില്ലാത്ത ആ പവിത്രത, എന്നെ വല്ലാതെ സ്പര്‍ശിച്ചു എന്നു തോന്നുന്നു. നിരന്തരമായ ഒരു പീഡനം പോലെ പിന്നെ അതെന്നിലേക്കിറങ്ങവേ, ചിറകുകള്‍ നഷ്ടമായ പക്ഷിയോടെന്നപോലെ എനിക്കദ്ദേഹത്തോട് പാവം തോന്നി. ഇനി കാലുകള്‍തന്നെ വേണം പാട്ടീലിനോടാന്‍. പറക്കാനും.
“ദാ, ഇവിടക്ക് ഒന്നും തോന്നരുത്.” നാലുകെട്ടിനകത്തെ മുഷിഞ്ഞ വെളിച്ചത്തില്‍ മുഖാഭിമുഖം നിന്ന് അമ്മ്വോമ്മ അമ്മയോടു പറഞ്ഞു.
“കര്‍ക്കിടകത്തിലെ പെരുംമഴത്ത്, ന്റെ അമ്മിണി വെശന്ന് പൊരിഞ്ഞ് ന്റെ കൈയില്‍ക്കെടന്ന് ചത്തപ്പൊ ഞാനൊന്നും പറഞ്ഞില്ല, മുജ്ജന്മഫലാന്ന് കരുതി. പക്ഷേ, കഴിഞ്ഞ ജന്മത്തെ കണക്ക് ഈ ജന്മത്തേക്ക് എന്തിനാ ഒരു നീട്ടിക്കെട്ടല്. അപ്പപ്പത്തെ കണക്ക് അപ്പപ്പൊ തീര്‍ക്കാന്‍ വയ്യാണ്ടെ എന്തിനാ ഈശ്വരന്‍ന്നും പറഞ്ഞ് ഇങ്ങനൊരുത്തന്‍?”
വേഷ്ടിത്തലപ്പെടുത്തു ചെവിപൊത്തി അമ്മ അകത്തേക്കോടി. “ദൈവദോഷം പറയരുത് അമ്മ്വോ” അമ്മ അന്ന് തന്റെ വേലക്കാരിയെ ശാസിച്ചു. “നെനക്കാ അദ്ദേഹത്തിനാ അധികം വിവരം?”
ചായ്പിലെ ഇരുട്ടില്‍ പക്ഷേ, അമ്മ്വോമ്മ നിറുത്താതെ കരഞ്ഞു.
പമ്പരം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടാന്‍ ചെന്ന തന്നെയും ഉണ്ണ്യേട്ടനെയും അവര്‍ നെഞ്ചോട് കൂട്ടിപ്പിടിച്ചിരുന്നു.
”എന്തിനാ അമ്മ്വോമ്മ കരയണ്?”
“ഗോവിന്ദന്‍കുട്ടിക്കേ തീരെ വയ്യ.” കണ്ണിലൂടെ കുതിച്ചുചാടിയ വെള്ളം വീണ്ടും തുടച്ച് അവര്‍ തേങ്ങി, “അവന്... അവന് ദാഹിച്ചാലോന്നാ നിക്ക് പേടി പക്ഷേ, ഇവടേം ഇപ്പൊ എന്താ കാട്ടാ... ഈ തെരക്കില്... ”
“ഞാന്‍ പറയാം അമ്മ്വോട്, ഉണ്ണ്യേട്ടന്‍ പറഞ്ഞു.
ഉണ്ണ്യേട്ടന്റെ തലയില്‍ തടവി അമ്മ്വോമ്മ പെട്ടെന്നാണ് ചിരിച്ചത്.”
“പമ്പരല്ലേ വേണ്ടത് കുട്ട്യോള്‍ക്ക്, ” അവര്‍ ചിരിയോടെ തുടര്‍ന്നു. “ദാ പ്പൊ ഉണ്ടാക്കിത്തരാം അമ്മ്വോമ്മ”.
കുറ്റിക്കാട്ടിനു നടുവില്‍ താരതമ്യേന തെളിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ വന്നുനിന്നത്. പടര്‍ന്നുനിന്ന ഒറ്റമരത്തിനു ചുവട്ടില്‍ വാരിക്കൂട്ടിയ കരിങ്കല്‍ച്ചീളുകള്‍ പോലെ കുറെ ആള്‍ക്കാര്‍. പാട്ടീല്‍ അവര്‍ക്കെതിരെ ഇടതുവശത്തെ പാറപ്പുറത്താണിരുന്നത്. സാംബന്‍ പട്ടീലില്‍ നിന്നു വിടവാങ്ങി കരിങ്കല്‍ കൂമ്പാരത്തിന്റെ മുന്നില്‍ ഒരു വിളിപ്പാടകലെ നിന്നു. ഒരു യജ്ഞത്തിനെന്നപോലെ ഗൗരവം പൂണ്ട എല്ലാവര്‍ക്കും മുകളില്‍, പക്ഷികളുടെ ശബ്ദങ്ങള്‍ അനക്കമറ്റ വെള്ളത്തിനു മുകളില്‍ വീണ ഉണങ്ങിയ ഇലകളെപ്പോലെ പാറി.
കൈകള്‍ പിന്നോക്കം കെട്ടി കുട്ടിയെ പാട്ടീലിന്റെ മുന്‍പിലേക്ക് കൊണ്ടുവന്നത് സാമാന്യത്തിലധികം തടിച്ച രണ്ടാള്‍ക്കാരായിരുന്നു. കുട്ടിയെ ഉന്തിയ വയറ്റിലെ പാടുകളില്‍, കാല്‍മുട്ടിലെ ചിരങ്ങില്‍, കണ്ണിലെ പീളയില്‍, ചെവിയില്‍, എല്ലാം ഈച്ചയാര്‍ത്തു, നീരുവന്നു വികൃതമായ കാലുകളില്‍ കയറിന്റെ പാടുകള്‍ തെളിഞ്ഞുകിടന്നു. കരിഞ്ഞ ഒരു തീക്കൊള്ളിയുടെ അറ്റംപോലെ നിന്ന മുഖത്തിനു ചുറ്റും പാറിയ ഈച്ചകളെ അകറ്റാന്‍ അവന്‍ ഇടയ്ക്കിടെ മുഖം ഇളക്കിക്കൊണ്ടിരുന്നു.
കുട്ടി, ഒരു പരിചയക്കേടിന്റെ അസ്വാസ്ഥ്യത്തോടെ പാട്ടീലിനെത്തന്നെയാണു നോക്കിയത്. അവന്റെ മുഖത്തെ, കുഴിഞ്ഞ വടുപോലെ കിടന്ന ക്ഷീണമാവാം, അതവാ കഴുകിയാല്‍ നിറമൊന്നു മങ്ങുകപോലുമില്ലാത്ത കറ കണക്കെയുള്ള ആ മുഖഭാവമാവാം കാരണം, ഞാന്‍ പ്രസാദിനോട് വീണ്ടും ഒന്നുകൂടി ചേര്‍ന്നിരുന്നു.
പാട്ടീലിന്റെ മുഖം എന്റെ നേരെ ഒരു നിമിഷം തിരിഞ്ഞു. അസാമാന്യമാം വിധം ശാന്തവും ശുഭ്രവും ആയ ആ മുഖം ആവശ്യത്തിലധികം എന്റെ നേരെ നിന്നിരിക്കണം. വായിലെ വെറ്റിലച്ചാര്‍ മുഴുവന്‍ മുന്നിലെ ഉണങ്ങിയ മണ്ണിലേക്ക് കാറിത്തുപ്പി ദേശ്പാണ്‌ഡെ ചിരിച്ചു. ഒരു പഴുപ്പിച്ച ഇരമ്പുകമ്പിപോലെ ആ ചിരി എന്റെ മനസ്സിലൂടെ കോറി. പിന്നെ നിരങ്ങി.
എതിരെ, മരത്തില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട സ്ത്രീ, ഞങ്ങള്‍ക്കൊക്കെ നടുവില്‍ ഒരു കാഴ്ചവസ്തുവിനെപ്പോലെ നിന്ന ആ കുട്ടിയെത്തന്നെയാണ് നോക്കിയത്. പോറലുകളില്ലാത്ത, എല്ലാവരേയും നാണിപ്പിക്കും വിധം തിളക്കമാര്‍ന്ന അത്തരം സൗമ്യത ഒരുപക്ഷേ അമ്മമാരുടെ മാത്രം മുതലാവണം. ഞങ്ങളെയൊക്കെ കീഴിലൊതുക്കിപ്പിടിച്ച് അനന്തമായ മടുപ്പോടെ നിന്ന ആകാശം പോലെയായിരുന്നു അവരുടെ മുഖം. നക്ഷത്രങ്ങള്‍പോലെ തിളക്കമാര്‍ന്ന കണ്ണുകള്‍ മാത്രം കുട്ടിയുടെ നീരുവന്ന കാലുകളിലെ, കൈകളിലെ കയറുരഞ്ഞ പാടുകളില്‍ ഒരു ശാഠ്യത്തോടെ നിന്നു. ആ കണ്ണുകള്‍ അതേപടി ആരുടെയെങ്കിലും നേരെ തിരിഞ്ഞെങ്കില്‍, ഞാന്‍ ഓര്‍ത്തു, ഒരു പക്ഷേ ഞങ്ങളാകെ കത്തിയേനെ!
“മുജ്ജന്മസുകൃതംന്നല്ലാണ്ടെ എന്താ പറയ്ാ?” തന്റെ അമ്മ പറഞ്ഞു: “അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്ക്‌ന്നെ. കര്‍മഫലം ഇറക്കി വെയ്ക്കാന്‍ പറ്റ്വേ? ”
കല്യാണക്കാര്‍ക്കുള്ള വെറ്റിലത്താലങ്ങള്‍തേച്ചു വെളുപ്പിക്കുകയായിരുന്ന അമ്മ്വോമ്മ ഒരക്ഷരം മിണ്ടിയില്ല.
“ആ! ” അമ്മ തുടര്‍ന്നു: “കണ്ണില്ലാത്ത ആളൊന്ന്വല്ലല്ലോ മോളിലിരിക്കണ്? അദ്ദേഹം എന്തെങ്കിലും കണ്ടിട്ടുണ്ടാവും.”
വേലക്കാരിയാണെന്നത് മറന്ന്, അമ്മ്വോമ്മ പെട്ടെന്നാണ് അമ്മയെ നോക്കി ചിരിച്ചത്. ഏന്തിമറിഞ്ഞുവന്ന തിരയ്ക്കുമുന്നിലെ പുല്‍ക്കൊടിയെപ്പോലെ അമ്മ അന്ന് ചൂളി.
പിന്നെ, ചായ്പിലെ ഇരുട്ടില്‍, ഒരു തുണിസഞ്ചിയില്‍ സ്വന്തം സാധനങ്ങള്‍ നിറച്ച് പോകാനൊരുങ്ങവെ, ചില്ലറകള്‍ സൂക്ഷിച്ചിരുന്ന ചെറിയ അളുക്കില്‍ നിന്ന് അവര്‍ വലിയ ഒരു ഗോട്ടി ഉണ്ണ്യേട്ടനു സമ്മാനിച്ചു.
“ഇപ്പോ ഗോവന്ദന്‍കുട്ടി എവ്ടാണ്ടാവോ? ” താനാണ് ചോദിച്ചത്.
“സ്വര്‍ഗത്തില്” ഒരു നിമിഷം തന്റെ മുഖത്തുതന്നെ തറച്ചുനോക്കി നിന്ന് അവര്‍ പറഞ്ഞു:
“എന്താ സംശയം? ”
കുട്ടി പെട്ടെന്നാണ് അമ്മയെ നോക്കി വാവിട്ട് കരയാന്‍ തുടങ്ങിയത്. ഒരുത്സവത്തിന്റെ തീവ്രതയോടെ തന്നെ പൊതിഞ്ഞുനിന്ന ആള്‍ക്കൂട്ടത്തിന്റെ നേരെ അവന്‍ പിന്നെ മാറി മാറി നോക്കി. ആരും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. യാഗാഗ്നിയിലേക്കു ചളിവെള്ളം തെറിപ്പാച്ചാലെന്നപോലെ, പാട്ടീലിന്റെ ബ്രാഹ്മണ്യം തികഞ്ഞ മുഖം കുട്ടിയുടെ മേല്‍ ചാട്ടയുടെ ഊക്കോടെ വീണു. പക്ഷേ, മായാന്‍ തുടങ്ങുന്ന വെയിലില്‍ പാട്ടീലിന്റെ മുഖത്തെ വിയര്‍പ്പുതുള്ളികളും ഞാന്‍ കണ്ടു.
“അവന് വെള്ളം കൊടുക്കണം, ” ഒരു തുടര്‍ച്ചയെന്നപോലെ സ്ത്രീ പറഞ്ഞു.
പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കമറ്റുനിന്നിരുന്നവര്‍ ഒന്നാകെ ഇളകി. വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം കുട്ടിയുടെ ഉന്തിയ വയറ്റിലൂടെ, ഈച്ചയാര്‍ക്കുന്ന ചിരങ്ങിലൂടെ ഒക്കെ ഒഴുകി, കാല്‍ച്ചുവട്ടിലെ ഉണങ്ങിയുറച്ച ഭൂമിയുടെമേല്‍ പിന്നെ അതൊരു പാടുപോലെ കിടന്നു.
കരച്ചില്‍ ഒരപസ്വരം പോലെ തുടര്‍ന്നതുകൊണ്ടാവണം, കുട്ടിയുടെ വായ് അവര്‍ അടച്ചുകെട്ടിയത്. പടരുന്ന ദുര്‍ഗന്ധം പോലെ നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞു. ഇനി ചേര്‍ന്നിരിക്കാനാവാത്തവിധം ഞാന്‍ പ്രസാദിനോട് ചേര്‍ന്നിരുന്നു. കുട്ടിയുടെ കണ്ണിലൂറിയ വെള്ളം ചുവട്ടിലേക്കൊഴുകിയാല്‍, ഒരു പക്ഷേ, പ്രസാദടക്കം ഞങ്ങളേവരും അടി തെറ്റിയേക്കും. ഞാന്‍ ഭീതിയോടെ ഓര്‍ത്തു. ആ പരിഭ്രമത്തില്‍ വെള്ളാരം കല്ലുകളുടെ ഭംഗി പ്രസാദ് മറക്കും.
കെട്ടിന്റെ മുറുക്കവും വേദനയും അസഹ്യമായതുകൊണ്ടാവണം കുട്ടി തന്റെ ഇരുപുറത്തും നിന്നവരുടെ മുഖങ്ങളിലേക്ക് മാറിമാറി നോക്കിയത്. വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ മുഖം സാവധാനത്തിലൊപ്പി കുട്ടിയെ നേരിടാന്‍ ശ്രമിക്കുകയായിരുന്നു പാട്ടീല്‍. സ്വന്തം തീരുമാനത്തിന്റെയും അഭയമേകാത്ത അതിന്റെ അനിവാര്യതയുടെയും ഭാരം പാട്ടീലിനെ ചൊടിപ്പിച്ചിരിക്കണം. എല്ലാറ്റിനും കാരണമായ തന്റെ പ്രതിയോഗിയെ പാട്ടീല്‍ അരിശത്തോടെ നോക്കി.
കണ്ണുകള്‍ സാധാരണപോലെ കൂട്ടിത്തിരുമ്മാന്‍ കൈകള്‍ സ്വതന്ത്രമല്ലാത്തതിനാല്‍ മുഖം മുഴുവന്‍ കണ്ണീരിന്റെ നനവുമായി നില്‍ക്കുകയായിരുന്നു കുട്ടി. നിന്ന നില്‍പില്‍നിന്ന് അനങ്ങാതെ നിന്ന അമ്മയുടെ മുഖത്തുനിന്നും ചപ്പിലകള്‍ക്ക് തീപിടിച്ചേക്കാമെന്ന് ഞാനോര്‍ത്തിരിക്കെ, പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കുമറ്റു നിന്നിരുന്നവര്‍ കൂട്ടമായി ശക്തി കുറഞ്ഞ ശബ്ദത്തില്‍ പാടി.
“ഈ ഭുമിയിലെ വെള്ളം, കായ്കനികള്‍ എല്ലാം മധുരിക്കുന്നു.” അവര്‍ പാടി.
“ഈശ്വരാ,
ഈ വരുന്നവന്റെ തെറ്റുകള്‍ പൊറുത്ത് അവനെ ഞങ്ങളുടെ ഇടയിലേക്കുതന്നെ തിരിച്ചയയ്ക്കുക.
വേഗം തിരിച്ചയയ്ക്കുക.”
ദേശ്പാണ്‌ഡെയുടെ ഭാര്യയുടെ കളവുപോയിരുന്ന സ്വര്‍ണമാല എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പുപോലെ മുന്നില്‍ ഇലച്ചീന്തില്‍.
മണ്ണെണ്ണ കൊണ്ട് അഭിഷിക്തനായ കുട്ടിയുടെ മേല്‍ തീ ഒരു മിന്നല്‍പോലെ പടര്‍ന്നു. കുട്ടിയുടെ വായ് അമര്‍ത്തിക്കെട്ടിയതു നന്നായി. ആശ്വാസത്തോടെ ഞാന്‍ ഓര്‍ത്തു. അതേറ്റവും നന്നായി. പൊടുന്നനെ, മരണം ഏറെ ലളിതവും ശാന്തവുമായി എനിക്കുതോന്നി. ആളിപ്പടര്‍ന്ന തീ ഞങ്ങളെയാകെ പ്രകാശംകൊണ്ടു മൂടവേ നാലുകെട്ടിലെ മേശപ്പുറത്തുനിന്നു ചായസല്‍ക്കാരം കഴിഞ്ഞെഴുന്നേല്‍ക്കുന്ന അമ്മാവനെപ്പോലെ പാട്ടീല്‍ സാവധാനം എഴുന്നേറ്റു. എല്ലാവരുടെയും കടുത്ത അച്ചടക്കം എന്നെ അമ്പരപ്പിച്ചു എന്നു തന്നെ പറയണം. ശവദാഹം കഴിഞ്ഞ കൃതാര്‍ഥതയോടെ, പവിത്രതയോടെ ഞങ്ങളെല്ലാവരും പാട്ടീലിനെ അനുഗമിച്ചു ഇടുങ്ങിയ ആ വഴിയില്‍ പ്രസാദിന്റെ കൈ ഞാന്‍ ഒരു തുണയ്‌ക്കെന്നപോലെ കൂട്ടിപ്പിടിച്ചു. പിന്നെ അകലെ, പാടത്തിനു നടുവില്‍, മുന്നില്‍ നടന്ന സാംബന്‍ വീശിക്കത്തിച്ച ചൂട്ടിന്റെ വെളിച്ചത്തില്‍ മുന്നിലെ വഴിയുടെ പേടിപ്പെടുത്തുന്ന വീതികുറവ് മങ്ങിത്തെളിയവെ, പ്രസാദിന്റെ പോക്കറ്റില്‍ വെള്ളാരംകല്ലുകള്‍ നേര്‍ത്ത ശബ്ദത്തില്‍ കിലുങ്ങവെ, പാട്ടീല്‍ നടക്കുന്നിടത്തുനിന്ന് തിരിഞ്ഞുനിന്നു.
“മിസിസ് നായര്‍” അദ്ദേഹം പറഞ്ഞു: “എനിക്കൊരാളെയേ ഉള്ളൂ പേടി.... ദൈവത്തെ”
***
No comments:
Post a Comment