നഗരത്തിലെ ഒരു വലിയ ഹോട്ടലിലെ മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. വാതില്ക്കല് വന്നുനിന്ന ചെറുപ്പക്കാരന് തീരെ അപരിചിതനായതിനാല്‍ ഞാനവിടെ ഇരുന്നുകൊണ്ടുതന്നെ ചോദിച്ചു. “യെസ്? ”
“വിരോധമില്ലെങ്കില്‍ നമുക്കു കുറച്ചു സംസാരിക്കാം.” അയാള്‍ പറഞ്ഞു: “എന്റെ പേര് ബാലു. അടുത്ത റൂമിലാണു താമസം.” നോര്‍ത്തില്‍ നിന്നുള്ള ഡെലിഗേഷന്.
എനിക്കു പേടിയാണ് ആദ്യം തോന്നിയത്. റൂമിന്റെ വാതില്‍ കടന്നുകഴിഞ്ഞിരുന്നു ബാലു. അതിനാല്‍ ഞാന്‍ പറഞ്ഞു: “എനിക്കിപ്പോള്‍ പുറത്തുപോകേണ്ടതുണ്ടായിരുന്നു. വൈകുന്നേരം താങ്കള്‍ക്കു സൗകര്യമാവുമെങ്കില്... ”
ബാലു എന്റെ മുഖത്തുതന്നെ നോക്കിയാണ് നിന്നിരുന്നത്. അയാളുടെ മുഖം പെട്ടെന്ന്, ഒരു വിളക്കു കെടുന്ന വേഗതയോടെ മ്ലാനമായി. “അതെ, അത് ഞാനോര്ക്കേണ്ടതായിരുന്നു.” അയാള്‍ പറഞ്ഞു: “ഞാന്‍ വല്ലാത്ത ഒരു സമയത്താണ് വന്നത്. ക്ഷമിക്കൂ. എതായാലും വൈകുന്നേരം ഞാനിവിടെ ഉണ്ടാവില്ല. അതുകൊണ്ടു ഗുഡ് ബൈ.” വാതിലില്‍ പിടിച്ചു പുറത്തുപോകാനായവെ അയാള്‍ പെട്ടെന്നു തിരിഞ്ഞുനടന്നു. “പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പേര് പറയൂ. എനിക്ക് നിങ്ങളുടെ നൃത്തം വളരെ ഇഷ്ടപ്പെട്ടു.
ചെറുപ്പക്കാരന്റെ വിളര്‍ത്ത കുട്ടിത്തമുള്ള മുഖം ഞാന്‍ ശരിക്കു ശ്രദ്ധിച്ചതപ്പോഴാണ്. അയാള്‍ ഇത്രയധികം ധൃതിയില്‍ സംസാരിക്കുന്നതെന്തിനാണെന്ന് എനിക്കു തീരെ മനസ്സിലായില്ല. ധൃതികാരണം വാക്കുകള്‍ ഇടക്കിടെ വിഴുങ്ങിക്കൊണ്ടിരുന്നു. ബാലുവിന്റെ മുഖത്ത് താടിയെല്ലില്‍ ഒരു മുറിവിന്റെ വലിയ കല വിലങ്ങനെ കിടന്നു.
“ബാലു ഇരിക്കൂ.” ഞാന്‍ പൊടുന്നനെ പറഞ്ഞു. ബാലുവിന്റെ തൊട്ടുതൊടാതെയുള്ള സംസാരവും അതിലെ ധൃതിയും ചപ്പില വീണുപാറുന്ന ഒരു മുറ്റത്തിന്റെ അടുക്കില്ലായ്മയെയാണ് എന്നെ ഓര്‍മിപ്പിച്ചത്.
“എന്റെ പേര് നീലിമ. പോകാനുള്ളിടത്ത് ഞാനല്പം വൈകി പോകാം. പറയൂ. ബാലു എന്താണ് പറയാന്‍ വന്നത്? ”
നേര്‍ത്ത, സന്തോഷം നിറഞ്ഞ ഒരു ചിരിയോടെ ബാലു വേഗം കസേരയിലിരുന്നു. എനിക്ക് ആ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു എന്നുതന്നെ വേണം പറയാന്‍. ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ തുളകളുണ്ടാക്കിക്കൊണ്ട് കടന്നു പോകുന്ന ചില ചിരികളുണ്ട്. മടിയില്‍ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം കട്ടിലിലേക്കിട്ട് ഞാനാ ചിരിക്കെതിരെ കട്ടിലില്‍ ചാരിയിരുന്നു.
ബാലുവിന്റെ പുരികങ്ങള്‍ നേര്‍ത്ത നേര്‍വരകള്‍ പോലെയായിരുന്നു. കണ്ണുകള്‍ പെണ്കുട്ടികളുടേതുപോലെ വിടര്‍ന്നു നീണ്ടവ. മൂക്ക് അസാധാരണമായി കൂര്‍ത്തതും. കവിളിലെ രോമങ്ങള്‍ നിറഞ്ഞ ഭാഗവും ഈ കൂര്‍ത്ത മൂക്കും എന്നെ എന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. എന്താണെന്ന് പക്ഷെ എനിക്കൊരു പിടിയും കിട്ടിയില്ല.
നിലത്തുറച്ചിരുന്ന കണ്ണുകള്‍ ഉയര്‍ത്തി ബാലു എന്നെ നോക്കിയത് പെട്ടെന്നാണ്. അപ്പോഴത്തെ അയാളുടെ മുഖം ഞാന്‍ വാതില്ക്കല് കണ്ടപോലയേ അല്ലായിരുന്നു. അത് ചുകപ്പോ കറുപ്പോ എന്നെനിക്ക് സംശയമായി. “എന്താ മിണ്ടാത്തത്? ” ബാലു. “സമയം വെറുതെ പോകുന്നു.”
ബാലുവിന്റെ മുഖം ഒരു വാളുപോലെ മൂര്ച്ചയാര്ന്നുവോ എന്നെനിക്ക് ഒരു നിമിഷം സംശയം തോന്നി.
“ബാലുവല്ലേ സംസാരിക്കാന്‍ വന്നത്.” ഒരു ചെറിയ അസ്വാരസ്യം മനസ്സിലേക്ക് കയറി നില്ക്കുന്നതുകണ്ട് ഞാന്‍ പെട്ടെന്ന് പറഞ്ഞു: “ബാലു തുടങ്ങൂ.”
അതുവരെ മുറിയിലുണ്ടായിരുന്ന ലാഘവം ഞാനിതു പറഞ്ഞതോടെ പൊടുന്നനെ നഷ്ടപ്പെട്ടു. ഘനം തൂങ്ങുന്ന നിശ്ശബ്ദത എന്ന് കലാകരന്മാര് പറയാറുള്ള ഒരുതരം നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലേക്ക്, ഔദ്ധത്യത്തോടെ എന്നു പറയാനാവും വിധം കയറിനിന്നു. ആര് ആദ്യം തുടങ്ങണം എന്നു വാദിക്കാനല്ല ഞാനും ബാലുവും അവിടെ ഇരുന്നത്. ഇതിങ്ങനെയായത് എങ്ങനെയാണെന്ന് എനിക്കാണെങ്കില്‍ ഒട്ടും മനസ്സിലായില്ല. എനിക്ക് വല്ലാതെ ഉഷ്ണം തോന്നി. ആ ചൂട് വരുന്നത്, അകാരണമായിതന്നെ ബാലുവില്‍ നിന്നാണെന്നും എനിക്കുതോന്നി. അസഹ്യമായി തുടങ്ങിയിരുന്നു എന്റെ അസ്വസ്ഥത എന്നുവേണം പറയാന്‍. ഈ ദിവസം ശുഭമായവസാനിക്കുകയില്ല എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.
ഞാന്‍ മാറ്റിവെച്ചിരുന്ന പുസ്തകം വീണ്ടും കയ്യിലെടുത്ത് അലക്ഷ്യമായി ചുരുട്ടാന്‍ തുടങ്ങി.
“ഉച്ചക്ക് എനിക്ക് പന്ത്രണ്ട്മണിക്ക് പോണം. ഇപ്പോള്‍ എത്രയായി സമയം? ”
ഓ വാച്ചില്ല അല്ലെ? ഞാനും എടുക്കാന്‍ മറന്നു. പക്ഷെ സമയമല്ല പ്രധാനം. “നമുക്കൊക്കെ പോകേണ്ടിവരുന്നു എന്നതാണ്. ”
“നീലിമയ്ക്ക് കുടുംബം?” ബാലു പെട്ടെന്ന് ചോദിച്ചു. “കുട്ടികള്‍? ” ഉണ്ടെന്നു ഞാന്‍ തലയാട്ടി. “പക്ഷെ”, ആ ചോദ്യം തികച്ചും അനാവശ്യമായി തോന്നിയതിനാല്‍ ശബ്ദത്തില്‍ മടുപ്പ് കലങ്ങി. ഇതൊന്നും ചോദിക്കാനല്ലല്ലൊ ബാലു ഇങ്ങോട്ട് വന്നത്.?
“പരസ്പരം മനുഷ്യര്‍ പിന്നെ എന്താണ് ചോദിക്കുക? ” മനഃപൂര്‍വമെന്ന പോലെ ബാലു ആവശ്യത്തിലധികം ഉറക്കെ ചിരിച്ചു. “നീലിമയുടെ നാട്ടില്‍ വായു മലിനീകരണമുണ്ടോ എന്നോ, നീലിമ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നോ എന്നോ? ”
ഞാന്‍ ഒന്നും പറഞ്ഞില്ല. തികച്ചും അപ്രതീക്ഷിതമായി മുഖത്തേക്കെറിഞ്ഞപോലെ വന്നുവീണ ചോദ്യങ്ങള്‍ കാരണം എന്റെ ഉള്ള് അപ്പാടെ കലങ്ങി. ഇനി ഇപ്പോള്‍ ബാലു എഴുന്നേറ്റ് പോവുകയാണെങ്കില്കൂടി സംഭാഷണം തുടരാത്തതില്‍ ഒരുതരം ആശ്വാസം തോന്നാനാണിട.
ബാലു പിന്നെ ഒന്നും പറഞ്ഞില്ല. എന്റെ മേശപ്പുറത്ത് കിടന്നിരുന്ന രണ്ടു പളുങ്കു ഗോളങ്ങള്‍ മുട്ടി താളമടിച്ചുകൊണ്ട് പെട്ടെന്ന് ബാലു തലേന്ന് പാടിയ നാടോടിപ്പാട്ടിന്റെ ഈണം മൂളാന്‍ തുടങ്ങി. തല ഒരുവശത്തേക്ക് ചരിച്ച് കണ്ണുകള്‍ അടച്ചാണ് ബാലു പാടിയിരുന്നത്. പളുങ്കുഗോളങ്ങളുടെ 'കി' എന്ന ശബ്ദവും നാടോടിപ്പാട്ടിലുണ്ടായിരുന്ന ആ എന്തോ ഒന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ബാലുവിനോട് പാട്ട് നിര്‍ത്താന്‍ പറയാനാഞ്ഞ ആ നിമിഷത്തില്‍ തന്നെ, എന്റെ മുഖം കണ്ടിട്ടാവണം, വരിക്കു നടുവില്‍ വച്ചുതന്നെ ബാലു പാട്ടുനിര്‍ത്തി.
“എന്നെ യാത്രയയ്ക്കാന്‍ നീലിമയ്ക്ക് വരാമോ? ” പളുങ്കുഗോളങ്ങള്‍ മേശപ്പുറത്ത് വെച്ച് എന്റെ മുഖത്തു നോക്കാതെയാണ് ബാലു ചോദിച്ചത്. “വരൂ. നീലിമ. സ്റ്റേഷന് വളരെ അടുത്തല്ലേ. അതൊരു ബുദ്ധിമുട്ടായി കണക്കാക്കരുത്.”
ഞാനൊന്നും പറഞ്ഞില്ല. പകുതി വെച്ച് മുറിഞ്ഞുപോയ ആ പാട്ട് തുടരരുതേ എന്നാശിച്ചുകൊണ്ട് ഞാന്‍ മേശപ്പുറത്തുനിന്ന് വെള്ളെമെടുത്തു. ബാലുവിന്റെ ആ ചോദ്യവും എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. തീരെ അപരിചിതയായ എന്നോട് ഇതൊക്കെ പറയാന്‍ ബാലുവിന് ഒരു കാരണവും ഞാന്‍ കണ്ടില്ല. അതിനാല്‍ തന്നെ, അത് അപാകതയായിരുന്നോ അനിവാര്യതയായിരുന്നോ എന്ന് ഞാനൊരു നിമിഷം അന്തിച്ചുപോയി. ബാലുവും എഴുന്നേറ്റ് കഴിഞ്ഞിരുന്നു. വാതിലിന്റെ ലാച്ചില് പിടിച്ചു കൊണ്ട് അയാള്‍ പിന്നെയും ഒരു നിമിഷം എന്നെ നോക്കി. അയാളുടെ താടിയിലെ കലയും നേര്‍ത്ത പുരികവും ഞാന്‍ വീണ്ടു ശ്രദ്ധിച്ചു. മുഖത്ത് ഒരു കലിപ്പിന്റെ ഭാവമായിരുന്നു. എന്തിന് എന്നാണ് എനിക്കത്ഭുതം തോന്നിയത്. പക്ഷെ അതെല്ലാം വീണ്ടും എന്നെയെന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
സ്യൂട്ട്കേസെടുത്ത്, പോരാന്‍ തയ്യാറായി ബാലു മടങ്ങിവന്നപ്പോള്‍ കട്ടിലില്‍ തന്നെ ഇരിക്കുകയായിരുന്നു ഞാന്‍. ശ്വാസം മുട്ടിക്കുന്ന എന്തോ ഒന്ന് ബാലു എന്റെ മുറിയില്‍ ഇട്ടിരുന്നു എന്ന് ഉറപ്പായതിനാല്‍, അത് തിരിഞ്ഞു കണ്ടു പിടിക്കാതെയും വയ്യ.
“ഗുഡ്ബൈ നീലിമ” ബാലു പറഞ്ഞു. “നീലിമ വരാന്‍ ഒരുങ്ങിയില്ലല്ലൊ. ശരിയാണ്. വന്നാല്‍ എനിക്ക് സന്തോഷം തോന്നുമായിരുന്നു. ഒരുപിടി നിമിഷങ്ങളെ നമുക്ക് മനോഹരങ്ങളാക്കാം. അതല്ലാതെ ആത്യന്തികമായി മനുഷ്യര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? കല്ലു നിറഞ്ഞ ഒരു റോഡിന്റെ വക്കത്ത് ഒറ്റയ്ക്കു വിരിഞ്ഞു നിന്ന ഒരു സൂര്യകാന്തിപ്പൂ എനിക്കിപ്പോഴും ഓര്‍മയുണ്ട്. പട്ടാളത്തില്‍ ജോയിന്‍ ചെയ്യാന്‍ പോയ ആ ദിവസത്തെ ആ കാഴ്ച എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ഒറ്റയ്ക്ക് വിരിയുന്ന പൂക്കളാണ് പലപ്പോഴും നമ്മളൊക്കെ.”
“അയാം സോറി ബാലൂ. എനിക്ക് വരാന്‍ കഴിയില്ല.”
“ഞാനിപ്പോഴേ വൈകി.”
“സോ, ഗുഡ്ബൈ”
അയാള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമായിരിക്കണം ഞാന്‍ കൊടുത്തത്. ബാലുവിന്റെ മുഖം പെട്ടെന്ന് വീണ്ടും മ്ലാനമായി. തീരെ അപരിചിതയായ ഞാന്‍ അയാളെ യാത്രയാക്കാന്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതിലെ മര്യാദകേടാണ് എന്നെ അലോസരപ്പെടുത്തിയതെന്ന് തോന്നുന്നു. സത്യത്തില്‍, പോകാതിരിക്കാന്‍ ഒരു കാരണവും എനിക്കുണ്ടായിരുന്നില്ല. കത്തിക്കാളി നില്ക്കുന്ന ഒരുച്ച മുഴുവനും വെറുതെ എന്റെ മുന്നില്‍ കിടക്കുന്നുണ്ട്.
ബാലു റൂമിന്റെ വാതില്‍ തുറന്നിട്ടുകൊണ്ടുതന്നെ ലിഫ്റ്റിന്റെ ബട്ടണമര്‍ത്താന്‍ പോയി. എതിരെ വന്ന മറ്റാരേയോ അഭിവാദനം ചെയ്യാന്‍ ബാലു തിരിഞ്ഞപ്പോള്‍ ഞാന്‍ വേഗം വാതിലടച്ചു. വാതിലടയ്ക്കുന്നതിലെ പരിഭ്രമവും വേഗവും എന്നെതന്നെ അമ്പരപ്പിച്ചു എന്നുവേണം പറയാന്‍. പുറത്തുനിന്നാരോ മുറിയിലേയ്ക്ക് തള്ളിക്കടക്കുന്നത് താടയാനെന്ന ഭാവമായിരുന്നു എനിക്ക്. വാഷ്ബേസിനില്‍ ഞാന്‍ രണ്ടുമൂന്നു തവണ മുഖം കഴുകി. സൂര്യകാന്തിപ്പൂ ഒരു വാശിയോടെയെന്ന പോലെ അവിടെത്തന്നെ നില്പാണ്. രാവിലെ ഉണരുമ്പോള്‍ അരുണ്‍കുമാര്‍ എന്ന വക്കീലിനെ കണ്ട്, പോകുന്നതിനുമുന്പ് ചില കാര്യങ്ങള്‍ ഏല്പിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. തൊട്ടമുറിയില്‍ താമസിക്കുന്ന ഒരു ചെറുപ്പക്കാരന് വന്ന് എന്റെ കൈയില്‍ ഒരു സൂര്യകാന്തിപ്പൂ പിടിപ്പിച്ചിട്ടു പോകുമെന്ന് ഞാന്‍ ഒട്ടും കരുതിയതല്ല. അതെവിടെ വയ്ക്കണമെന്ന് ഒരു പിടിയും കിട്ടാതെ, അത് മനസ്സിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഇട്ടുരുട്ടാന് തുടങ്ങിയിരുന്നു ഞാന്‍. ഇനി ഇപ്പോള്‍ അരുണ്‍കുമാറിനെ കണ്ടാല്‍ത്തന്നെ, കണ്ണില്‍ കരടെടുത്ത് കളയും പോലെ, ആദ്യം ഈ സൂര്യകാന്തി പൂവിനെക്കുറിച്ചെനിക്ക് പറയേണ്ടിവരും.
ഒരിക്കല്‍കൂടി ഞാന്‍ മുഖം കഴുകി, കണ്ണാടിയില്‍ നോക്കാതെ, കട്ടില് വായിച്ചിട്ടിരുന്ന പുസ്തകം നിവര്‍ത്തി. തുന്നി പകുതിയാക്കിയിരുന്ന സ്വെറ്റര്‍ വീണ്ടും കയ്യിലെടുത്തു. ബാലുവിനെ യാത്രയയ്ക്കാന്‍ പോകാത്തതിന് ഞാനൊരു നൂറുകാരണങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് ബാലു അപരിചിതനാണ്. പിന്നെ എനിക്ക് അരുണ്‍കുമാറിനെ കാണേണ്ടതുണ്ട്. യാത്ര പറയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. പുറമെ, ഉച്ചവെയിലില്‍ പുറത്ത് നടക്കുന്നത് എന്റെ ആരോഗ്യത്തിന് മോശമാണ്. കാരണങ്ങള്‍ പിന്നേയും ഏറെയുണ്ടായിരുന്നു. കാരണങ്ങള്‍ എല്ലാറ്റിനും എപ്പോഴും എത്രവേണമെങ്കിലും ഉണ്ടാവുമെന്ന് നമ്മള്ക്കൊക്കെയറിയാം. അവ നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ടിവരുമ്പോഴാണ് കാര്യങ്ങള്‍ ആകെ താറുമാറാകുന്നത്. ഒന്നിനും വ്യക്തമായ ഒരു കാരണവും ഇല്ലാതെ വരുന്നതപ്പോഴാണ്.
എനിക്കെന്തന്നില്ലാത്ത വിഷമം തോന്നിത്തുടങ്ങി. ബാലുവിന്റെ അല്പം അസാധാരണമെന്നു തോന്നുന്ന പെരുമാറ്റവും മുഖം കീറിമുറിയ്ക്കും പോലെ അനാവശ്യമായി മുഖത്ത് മാറി മാറിത്തെളിയുന്ന ഭാവങ്ങളും വായില്‍പ്പെട്ട ഒരു തലനാരിഴപോലെ എന്നെ വിടാതെ അലോസരപ്പെടുത്തിയിരുന്നു എന്നത് ശരിയാണ്. പോകാനുള്ള കാരണങ്ങളും പോകാതിരിക്കാനുള്ള കാരണങ്ങളും തുല്യാനുപാതത്തില്‍ മുന്നില്‍ ഒരുമിച്ചു കുഴഞ്ഞു മറിഞ്ഞു. അതിനാല്‍, വാതിലില്‍ മുട്ടു കേട്ടപ്പോള്‍, രക്ഷപ്പെടലിന്റെ പ്രതീതിയോടെയാണ് ഞാന്‍ ഊക്കില്‍ വാതില്‍ തുറന്നത്. അരുണ്‍ കുമാറായിരുന്നു മുന്നില്‍. അയാള്‍ക്കു പിന്നില്‍ വരാന്തയ്ക്കപ്പുറത്ത് തിളയ്ക്കുന്ന വെയില്.
“എന്തേ?” അരുണ്‍ ചോദിച്ചു: “നിങ്ങള്‍ പുറത്തുപോകാനൊരുങ്ങുകയാണോ?”
“അതെ”. അത് പറയാന്‍ ഒരു നിമിഷം കൂടി ഞാന്‍ ആലോചിച്ചില്ല എന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. “വേഗം മടങ്ങി വരാം. അസൗകര്യമാവില്ലെങ്കില്‍, ഇവിടെ വിശ്രമിച്ചോളൂ. റിയലി സോറി. പക്ഷെ പോകാതെ പറ്റില്ല.”
അരുണ്‍കുമാറിന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ വാതില്ക്കല് നിന്ന് ഞാനെന്റെ പുറത്തു പോകാനുള്ള ചെരുപ്പകളിട്ടു. 'സാരമില്ല' എന്ന് പറഞ്ഞ് അരുണ്‍കുമാര്‍ എന്നെ പതിവു പോലെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ടാക്സിയില്‍ കയറുമ്പോള്‍ ഞാനോര്‍ത്തത്, അരുണ്‍കുമാര്‍ ആ സമയത്ത് വന്നില്ലായിരുന്നെങ്കില്‍ ബാലുവിനെ യാത്രയയയ്ക്കാന്‍ ഞാന്‍ പോകുമായിരുന്നില്ലല്ലൊ എന്നാണ്. താക്കോല്‍ നമ്മുടെ കൈയിലുള്ളപ്പോള്‍ പോലും അടഞ്ഞ വാതിലുകള്‍ നമുക്ക് വിലങ്ങുതടികളാവുന്നതങ്ങനെയാണ്.
പ്ലാറ്റ് ഫോമിന്റെ ഒരു മൂലയില്‍ കൊക്കോകോളയുടെ പാതിതീര്‍ന്ന കുപ്പിയുമായി നില്‍ക്കുകയായിരുന്നു ബാലു. ഞാന്‍ സന്തോഷത്തോടെ കൈയുയര്‍ത്തി വീശി. കവിളിലെ രോമം നിറഞ്ഞ ഭാഗവും കൂര്‍ത്ത മൂക്കും എന്നെ എന്തോ വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അതെന്താണെന്ന് എനിക്ക് അപ്പോഴും മനസ്സിലായില്ല.
ഒരു കുപ്പി കൊക്കോകോള വാങ്ങി കൈയില്‍ത്തന്ന് ബാലു ബഞ്ചില്‍ എന്റെ അരികിലിരുന്നപ്പോള് “ഇപ്പോള്‍ സന്തോഷമായില്ലേ” എന്ന് ആഹ്ലാദത്തോടെ ചോദിക്കാന്‍ ഞാനൊരുങ്ങിയതാണ്. പക്ഷെ ബാലുവിന്റെ മുഖം കണ്ടതും, നീട്ടിയ കൈ പിന്‍വലിയ്ക്കും പോലെ ഞാനത് വേണ്ടെന്നുവച്ചു. എന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്ന ഭാവമായിരുന്നു ബാലുവിന്റെ മുഖത്ത്. എന്റെ കവിളുകള്‍ ആവശ്യത്തിലധികം ചുവന്നിരിക്കണം.
“നിങ്ങള്‍ വളരെ ധൃതിപ്പെട്ടാണ് വന്നതെന്ന് തോന്നുന്നു.” പാതി ക്ഷമാപണമെന്നപോലെ ബാലു എന്റെ മുഖത്തെ വിയര്‍പ്പിലേക്ക് നോക്കി പറഞ്ഞു. “വണ്ടിവരാന്‍ ഇനിയുമുണ്ട് സമയം. ഞാന്‍ മനഃപൂര്‍വ്വം നേരത്തെ വന്നതാണ്”.
മിണ്ടുന്നത് ഒരു വിഡ്ഢിത്തമായി പോകാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട് എന്ന് എനിക്കെന്നപോലെ നിങ്ങള്‍ക്കുമറിയാം. ഒഴിഞ്ഞ റെയില്‍പാളങ്ങളും, അതിനപ്പുറം വരണ്ട, കുറ്റിച്ചെടികള്‍ നിറഞ്ഞു തുറന്ന സ്ഥലവും എന്റെ മുന്പില് കലങ്ങി മറിഞ്ഞു നിന്നു. അവയ്ക്കൊക്കെ ഇടയിലെന്നപോലെ, കലങ്ങുന്ന കണ്ണുകള്‍ തുടച്ചുതുടച്ച് സ്വന്തം ഹൃദയങ്ങളോട് യാത്ര പറയുന്ന മുഖങ്ങള്‍. ഒരു ചെറിയ ഇളക്കത്തോടെ വന്നും പോയുമിരിക്കുന്ന തിരമാലകളെപോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ പതച്ചിലുകളുടെ വരകള്‍. വെള്ളത്തിനുമുകളില്‍ അനങ്ങിക്കൊണ്ടിരിക്കുന്ന ചപ്പുചവറുകള്‍ പോലെ അറിയാതെ തട്ടിയും മുട്ടിയും അകലുകയും മുങ്ങുകയും ചെയ്യുകയാണെങ്കിലും അങ്ങനെ തട്ടിമുട്ടി നിന്ന ഒരു ചെറിയ നിമിഷത്തില്‍ ബാലു എന്നെ ഏല്പിച്ച സൂര്യകാന്തി പൂവിനെപ്പറ്റിയാണ് ഞാനപ്പോഴും ഓര്‍ത്തത്. എനിക്കതിഷ്ടമായി. ബാലുവിനോട് അപ്പോള്‍ പറയാതിരിക്കാനാണ് പക്ഷെ തോന്നിയത്. വാക്കുകള്‍ മനസ്സിനൊപ്പം ഒരിക്കലും എത്തില്ലെന്ന തോന്നല്‍. മുന്പില് ഇരമ്പി ആര്‍ക്കുന്ന തിരമാലയെ എനിക്ക് ശരിക്ക് കാണാം ഇപ്പോള്‍.
തൊട്ടടുത്ത് ഒന്നും മിണ്ടാതെ കുറച്ചുനേരമായി ഇരുന്നതു കൊണ്ടാവണം, പാതി നിര്‍ത്തിയ ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചപോലെ ബാലു എന്റെ കൈയില്‍നിന്നും ഒഴിഞ്ഞകുപ്പി മേടിച്ചു. “വരൂ”. ബാലുവിന്റെ ശബ്ദത്തില്‍ വീണ്ടും ക്ഷമാപണം കലിച്ചു. “കുപ്പി മടക്കിക്കൊടുത്തു വരാം.”
കുപ്പി മടക്കിക്കൊടുത്തു ബാലു മടങ്ങി വരുമ്പോള്‍ ആയിരുന്നു അകലെനിന്ന് വണ്ടി വരുന്നതിന്റെ ശബ്ദവും അതിന്റെ അറിയിപ്പും ഞങ്ങള്‍ കേട്ടത്. കുറച്ചു നിമിഷങ്ങളേ വണ്ടി അവിടെ നില്‍ക്കുമായിരുന്നുള്ളൂ. എന്നതിനാലാവണം, ബാലു ഓടി വന്നു. സ്യൂട്ട്കേസിന്റെ പിടിയില്‍ പിടിച്ച് മുന്നോട്ട് ഓടാന്‍ തുടങ്ങും മുന്‍പ് ബാലു എന്നെ വീണ്ടും ഒരിക്കല്‍ കൂടി നോക്കി. ചിരിയോടെ എന്നു തന്നെ വേണം പറയാന്‍. വണ്ടി നേരത്തെ വന്നല്ലോ എന്നാണ് ഞാന്‍ ഓര്‍ത്തത്. വണ്ടിയുടെ പുറപ്പെടാനുള്ള സിഗ്നല്‍ ചൂളം വിളി ഞങ്ങള്‍ രണ്ടുപേരും അപ്പോഴേക്കും കേട്ടു. അതിന്റെ സ്വാഭാവികമായ അവസാനമെന്നപോലെ ബാലു എന്റെ നേരെ കൈനീട്ടി.
ബാലുവിന്റെ കൈപ്പടത്തിലെ തടിച്ച ഞരമ്പുകള്‍ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്റെ കൈയില്‍ ആവശ്യത്തിലധികം ശക്തിയായി ബാലു പിടിച്ചിരുന്നിരിക്കണം. വളരെ പെട്ടെന്ന്, ഏതാണ്ടൊരു വെളിപാടുപോലെ, ബാലുവിന്റെ കവിളുകളും ഉയര്‍ന്ന മൂക്കും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ വായിച്ച ഒരു നോവലിലെ കഥാപാത്രമായിരുന്നു അത്.
എന്റെ കൈയില്‍ നിന്നും കൈ എടുക്കാതെ, കുറച്ചുനേരം കൂടി നിന്നു ബാലു. പിന്നെ, വണ്ടി പോകുമെന്നത് അപ്പോഴാണറിഞ്ഞതെന്ന ഭാവത്തില്‍ വളരെ വേഗത്തില്‍ ഓടാന്‍ തുടങ്ങി. വണ്ടിയുടെ മുന്‍ ഭാഗത്തിന് ഏറെക്കുറെ അടുത്തായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്. ബാലു അതിവേഗമോടുന്നതും വണ്ടി പ്ലാറ്റ്ഫോമിലെ ജനങ്ങളെ ഒന്നാകെ പിന്നിലേക്കാക്കി പെട്ടെന്ന് വേഗം വെയ്ക്കുന്നതും ഞാനവിടെതന്നെ നിന്നു കണ്ടു. പിന്നെ, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലേക്ക് ചാടിക്കയറുന്ന മെയ് വഴക്കത്തോടെ, വണ്ടിക്കു മുന്നില്‍ ചാടിയ ബാലുവിന്റെ ചാരനിറമുള്ള ഷര്‍ട്ട് വായുവില്‍ ഒന്ന് കോറി അപ്രത്യക്ഷമായി.
വണ്ടിക്ക് മുന്നില്‍, വില്ലുപോലെ കോറി വീണമെലിഞ്ഞ, ചാരനിറമുള്ള ഒരു വര. പിന്നെ ദ്രുതഗതിയില്‍ വണ്ടിയുടെ ചക്രങ്ങളുടെ താളത്തിനൊപ്പം ഓടിമറയുന്ന കുറെ മുഖങ്ങള്‍. അവസാനം, ഒഴിഞ്ഞ പാളങ്ങള്‍ക്കുമുകളില്‍ കത്തിയടങ്ങുന്ന ചിതയുടെ ചൂടുപോലെ അമരുന്ന വണ്ടിയുടെ ശബ്ദം. ഏറ്റവുമൊടുവില്‍, റെയില്‍പാളത്തില്‍ ചിതറിയ ബാലുവിന്റെ ചിരിയുടെ തുണ്ടുകളിലേക്ക് ഇറങ്ങിയെത്തുന്ന ആള്‍ക്കൂട്ടം.
ഞാനത് വളരെ നേരം നോക്കിനിന്നു. സാരിയുടെ തുമ്പ് തലയിലൂടെ വലിച്ചിട്ട് വെയിലില്‍ നിന്നും പിന്നെ പുറത്തു കടക്കുമ്പോള്‍, നിങ്ങള്‍ക്കെന്നപോലെ എനിക്കും നാളങ്ങളില്ലാത്ത കനലുകള്‍ എന്റെ അകത്തെവിടെയോ ആണെന്ന് മനസ്സിലായി. എന്തിനായിരുന്നു ബാലു എന്നെ ഇതിനായി തിരഞ്ഞെടുത്തത്? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്? അല്ലെങ്കില്‍ ശരി? ഓരോ അടിവയ്ക്കുമ്പോഴും കനലുകള്‍ ഒന്നാകെ ഉരഞ്ഞു. പാത മുന്നില്‍ വല്ലാതെ നീണ്ടു.
എല്ലാം മുന്‍കൂട്ടിക്കണ്ട്, തന്നെ യാത്രയാക്കാന്‍ അപേക്ഷിച്ച ബാലുവിന്റെ കണക്കുകൂട്ടലില്‍ എന്നോടുള്ള അപരിചിതത്വം ഒരു പ്രധാന ഘടകമായിരുന്നിരിക്കണം. തന്റെ വരവ് ബാലുവിന് തികച്ചും അപ്രതീക്ഷിതമായിരിക്കണം. ഇനി അല്ലെങ്കില്‍ത്തന്നെ, ആരോടൊക്കെയോ ഉള്ള പകവീട്ടലില്‍, ഞാന്‍ വരുമോ എന്ന് ഒരു തമാശപോലെ പരീക്ഷിച്ചു നോക്കിയതാവണം. ചതിക്കപ്പെട്ടതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് പിടഞ്ഞു, ഉടഞ്ഞു. ഇപ്പോള്‍ സൂര്യകാന്തിപൂവിനെക്കുറിച്ച് ബാലുവിനോട് പറയാനുള്ള വാക്കുകള്‍ കൃത്യമായി എന്റെ മനസ്സിലുണ്ട്. കൂടാതെ, ബാലുവിന്റെ മുഖക്ക് രാവിലെ മുതല്‍ അപ്രതീക്ഷിതമാംവിധം മാറിമറിഞ്ഞ ഭാവങ്ങള്‍ കരയ്ക്കടിഞ്ഞ കക്കകള്‍ പോലെ അവിടം മുഴുവന്‍ ചിതറിക്കിടപ്പാണ്. എനിക്ക് കലശലായ ദേഷ്യവും വെറുപ്പും സങ്കടവും തോന്നി. പൊള്ളം പൊട്ടി നുരയ്ക്കുന്ന കുനിപ്പുകള്ക്കിടയിലൂടെ, അവയില്‍ തൊടാതിരിക്കാന്‍ കാലുയര്‍ത്തിവെച്ച് അറപ്പോടെ നടക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. അതൊരു പക്ഷെ, വെയിലിന്റെ വെള്ളവസ്ത്രം പുതച്ച് ഈ പ്ലാറ്റ്ഫോമില്‍നിന്നും ജീവിതം മുഴുവന്‍ എന്നെ അനുഗമിക്കാനെത്തിയ നിശ്ശബ്ദത കാരണമാകാനും മതി.
“വിരോധമില്ലെങ്കില്‍ നമുക്കു കുറച്ചു സംസാരിക്കാം.” അയാള്‍ പറഞ്ഞു: “എന്റെ പേര് ബാലു. അടുത്ത റൂമിലാണു താമസം.” നോര്‍ത്തില്‍ നിന്നുള്ള ഡെലിഗേഷന്.
എനിക്കു പേടിയാണ് ആദ്യം തോന്നിയത്. റൂമിന്റെ വാതില്‍ കടന്നുകഴിഞ്ഞിരുന്നു ബാലു. അതിനാല്‍ ഞാന്‍ പറഞ്ഞു: “എനിക്കിപ്പോള്‍ പുറത്തുപോകേണ്ടതുണ്ടായിരുന്നു. വൈകുന്നേരം താങ്കള്‍ക്കു സൗകര്യമാവുമെങ്കില്... ”
ബാലു എന്റെ മുഖത്തുതന്നെ നോക്കിയാണ് നിന്നിരുന്നത്. അയാളുടെ മുഖം പെട്ടെന്ന്, ഒരു വിളക്കു കെടുന്ന വേഗതയോടെ മ്ലാനമായി. “അതെ, അത് ഞാനോര്ക്കേണ്ടതായിരുന്നു.” അയാള്‍ പറഞ്ഞു: “ഞാന്‍ വല്ലാത്ത ഒരു സമയത്താണ് വന്നത്. ക്ഷമിക്കൂ. എതായാലും വൈകുന്നേരം ഞാനിവിടെ ഉണ്ടാവില്ല. അതുകൊണ്ടു ഗുഡ് ബൈ.” വാതിലില്‍ പിടിച്ചു പുറത്തുപോകാനായവെ അയാള്‍ പെട്ടെന്നു തിരിഞ്ഞുനടന്നു. “പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പേര് പറയൂ. എനിക്ക് നിങ്ങളുടെ നൃത്തം വളരെ ഇഷ്ടപ്പെട്ടു.
ചെറുപ്പക്കാരന്റെ വിളര്‍ത്ത കുട്ടിത്തമുള്ള മുഖം ഞാന്‍ ശരിക്കു ശ്രദ്ധിച്ചതപ്പോഴാണ്. അയാള്‍ ഇത്രയധികം ധൃതിയില്‍ സംസാരിക്കുന്നതെന്തിനാണെന്ന് എനിക്കു തീരെ മനസ്സിലായില്ല. ധൃതികാരണം വാക്കുകള്‍ ഇടക്കിടെ വിഴുങ്ങിക്കൊണ്ടിരുന്നു. ബാലുവിന്റെ മുഖത്ത് താടിയെല്ലില്‍ ഒരു മുറിവിന്റെ വലിയ കല വിലങ്ങനെ കിടന്നു.
“ബാലു ഇരിക്കൂ.” ഞാന്‍ പൊടുന്നനെ പറഞ്ഞു. ബാലുവിന്റെ തൊട്ടുതൊടാതെയുള്ള സംസാരവും അതിലെ ധൃതിയും ചപ്പില വീണുപാറുന്ന ഒരു മുറ്റത്തിന്റെ അടുക്കില്ലായ്മയെയാണ് എന്നെ ഓര്‍മിപ്പിച്ചത്.
“എന്റെ പേര് നീലിമ. പോകാനുള്ളിടത്ത് ഞാനല്പം വൈകി പോകാം. പറയൂ. ബാലു എന്താണ് പറയാന്‍ വന്നത്? ”
നേര്‍ത്ത, സന്തോഷം നിറഞ്ഞ ഒരു ചിരിയോടെ ബാലു വേഗം കസേരയിലിരുന്നു. എനിക്ക് ആ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു എന്നുതന്നെ വേണം പറയാന്‍. ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ തുളകളുണ്ടാക്കിക്കൊണ്ട് കടന്നു പോകുന്ന ചില ചിരികളുണ്ട്. മടിയില്‍ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം കട്ടിലിലേക്കിട്ട് ഞാനാ ചിരിക്കെതിരെ കട്ടിലില്‍ ചാരിയിരുന്നു.
ബാലുവിന്റെ പുരികങ്ങള്‍ നേര്‍ത്ത നേര്‍വരകള്‍ പോലെയായിരുന്നു. കണ്ണുകള്‍ പെണ്കുട്ടികളുടേതുപോലെ വിടര്‍ന്നു നീണ്ടവ. മൂക്ക് അസാധാരണമായി കൂര്‍ത്തതും. കവിളിലെ രോമങ്ങള്‍ നിറഞ്ഞ ഭാഗവും ഈ കൂര്‍ത്ത മൂക്കും എന്നെ എന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. എന്താണെന്ന് പക്ഷെ എനിക്കൊരു പിടിയും കിട്ടിയില്ല.
നിലത്തുറച്ചിരുന്ന കണ്ണുകള്‍ ഉയര്‍ത്തി ബാലു എന്നെ നോക്കിയത് പെട്ടെന്നാണ്. അപ്പോഴത്തെ അയാളുടെ മുഖം ഞാന്‍ വാതില്ക്കല് കണ്ടപോലയേ അല്ലായിരുന്നു. അത് ചുകപ്പോ കറുപ്പോ എന്നെനിക്ക് സംശയമായി. “എന്താ മിണ്ടാത്തത്? ” ബാലു. “സമയം വെറുതെ പോകുന്നു.”
ബാലുവിന്റെ മുഖം ഒരു വാളുപോലെ മൂര്ച്ചയാര്ന്നുവോ എന്നെനിക്ക് ഒരു നിമിഷം സംശയം തോന്നി.
“ബാലുവല്ലേ സംസാരിക്കാന്‍ വന്നത്.” ഒരു ചെറിയ അസ്വാരസ്യം മനസ്സിലേക്ക് കയറി നില്ക്കുന്നതുകണ്ട് ഞാന്‍ പെട്ടെന്ന് പറഞ്ഞു: “ബാലു തുടങ്ങൂ.”
അതുവരെ മുറിയിലുണ്ടായിരുന്ന ലാഘവം ഞാനിതു പറഞ്ഞതോടെ പൊടുന്നനെ നഷ്ടപ്പെട്ടു. ഘനം തൂങ്ങുന്ന നിശ്ശബ്ദത എന്ന് കലാകരന്മാര് പറയാറുള്ള ഒരുതരം നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലേക്ക്, ഔദ്ധത്യത്തോടെ എന്നു പറയാനാവും വിധം കയറിനിന്നു. ആര് ആദ്യം തുടങ്ങണം എന്നു വാദിക്കാനല്ല ഞാനും ബാലുവും അവിടെ ഇരുന്നത്. ഇതിങ്ങനെയായത് എങ്ങനെയാണെന്ന് എനിക്കാണെങ്കില്‍ ഒട്ടും മനസ്സിലായില്ല. എനിക്ക് വല്ലാതെ ഉഷ്ണം തോന്നി. ആ ചൂട് വരുന്നത്, അകാരണമായിതന്നെ ബാലുവില്‍ നിന്നാണെന്നും എനിക്കുതോന്നി. അസഹ്യമായി തുടങ്ങിയിരുന്നു എന്റെ അസ്വസ്ഥത എന്നുവേണം പറയാന്‍. ഈ ദിവസം ശുഭമായവസാനിക്കുകയില്ല എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.
ഞാന്‍ മാറ്റിവെച്ചിരുന്ന പുസ്തകം വീണ്ടും കയ്യിലെടുത്ത് അലക്ഷ്യമായി ചുരുട്ടാന്‍ തുടങ്ങി.
“ഉച്ചക്ക് എനിക്ക് പന്ത്രണ്ട്മണിക്ക് പോണം. ഇപ്പോള്‍ എത്രയായി സമയം? ”
ഓ വാച്ചില്ല അല്ലെ? ഞാനും എടുക്കാന്‍ മറന്നു. പക്ഷെ സമയമല്ല പ്രധാനം. “നമുക്കൊക്കെ പോകേണ്ടിവരുന്നു എന്നതാണ്. ”
“നീലിമയ്ക്ക് കുടുംബം?” ബാലു പെട്ടെന്ന് ചോദിച്ചു. “കുട്ടികള്‍? ” ഉണ്ടെന്നു ഞാന്‍ തലയാട്ടി. “പക്ഷെ”, ആ ചോദ്യം തികച്ചും അനാവശ്യമായി തോന്നിയതിനാല്‍ ശബ്ദത്തില്‍ മടുപ്പ് കലങ്ങി. ഇതൊന്നും ചോദിക്കാനല്ലല്ലൊ ബാലു ഇങ്ങോട്ട് വന്നത്.?
“പരസ്പരം മനുഷ്യര്‍ പിന്നെ എന്താണ് ചോദിക്കുക? ” മനഃപൂര്‍വമെന്ന പോലെ ബാലു ആവശ്യത്തിലധികം ഉറക്കെ ചിരിച്ചു. “നീലിമയുടെ നാട്ടില്‍ വായു മലിനീകരണമുണ്ടോ എന്നോ, നീലിമ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നോ എന്നോ? ”
ഞാന്‍ ഒന്നും പറഞ്ഞില്ല. തികച്ചും അപ്രതീക്ഷിതമായി മുഖത്തേക്കെറിഞ്ഞപോലെ വന്നുവീണ ചോദ്യങ്ങള്‍ കാരണം എന്റെ ഉള്ള് അപ്പാടെ കലങ്ങി. ഇനി ഇപ്പോള്‍ ബാലു എഴുന്നേറ്റ് പോവുകയാണെങ്കില്കൂടി സംഭാഷണം തുടരാത്തതില്‍ ഒരുതരം ആശ്വാസം തോന്നാനാണിട.
ബാലു പിന്നെ ഒന്നും പറഞ്ഞില്ല. എന്റെ മേശപ്പുറത്ത് കിടന്നിരുന്ന രണ്ടു പളുങ്കു ഗോളങ്ങള്‍ മുട്ടി താളമടിച്ചുകൊണ്ട് പെട്ടെന്ന് ബാലു തലേന്ന് പാടിയ നാടോടിപ്പാട്ടിന്റെ ഈണം മൂളാന്‍ തുടങ്ങി. തല ഒരുവശത്തേക്ക് ചരിച്ച് കണ്ണുകള്‍ അടച്ചാണ് ബാലു പാടിയിരുന്നത്. പളുങ്കുഗോളങ്ങളുടെ 'കി' എന്ന ശബ്ദവും നാടോടിപ്പാട്ടിലുണ്ടായിരുന്ന ആ എന്തോ ഒന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ബാലുവിനോട് പാട്ട് നിര്‍ത്താന്‍ പറയാനാഞ്ഞ ആ നിമിഷത്തില്‍ തന്നെ, എന്റെ മുഖം കണ്ടിട്ടാവണം, വരിക്കു നടുവില്‍ വച്ചുതന്നെ ബാലു പാട്ടുനിര്‍ത്തി.
“എന്നെ യാത്രയയ്ക്കാന്‍ നീലിമയ്ക്ക് വരാമോ? ” പളുങ്കുഗോളങ്ങള്‍ മേശപ്പുറത്ത് വെച്ച് എന്റെ മുഖത്തു നോക്കാതെയാണ് ബാലു ചോദിച്ചത്. “വരൂ. നീലിമ. സ്റ്റേഷന് വളരെ അടുത്തല്ലേ. അതൊരു ബുദ്ധിമുട്ടായി കണക്കാക്കരുത്.”
ഞാനൊന്നും പറഞ്ഞില്ല. പകുതി വെച്ച് മുറിഞ്ഞുപോയ ആ പാട്ട് തുടരരുതേ എന്നാശിച്ചുകൊണ്ട് ഞാന്‍ മേശപ്പുറത്തുനിന്ന് വെള്ളെമെടുത്തു. ബാലുവിന്റെ ആ ചോദ്യവും എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. തീരെ അപരിചിതയായ എന്നോട് ഇതൊക്കെ പറയാന്‍ ബാലുവിന് ഒരു കാരണവും ഞാന്‍ കണ്ടില്ല. അതിനാല്‍ തന്നെ, അത് അപാകതയായിരുന്നോ അനിവാര്യതയായിരുന്നോ എന്ന് ഞാനൊരു നിമിഷം അന്തിച്ചുപോയി. ബാലുവും എഴുന്നേറ്റ് കഴിഞ്ഞിരുന്നു. വാതിലിന്റെ ലാച്ചില് പിടിച്ചു കൊണ്ട് അയാള്‍ പിന്നെയും ഒരു നിമിഷം എന്നെ നോക്കി. അയാളുടെ താടിയിലെ കലയും നേര്‍ത്ത പുരികവും ഞാന്‍ വീണ്ടു ശ്രദ്ധിച്ചു. മുഖത്ത് ഒരു കലിപ്പിന്റെ ഭാവമായിരുന്നു. എന്തിന് എന്നാണ് എനിക്കത്ഭുതം തോന്നിയത്. പക്ഷെ അതെല്ലാം വീണ്ടും എന്നെയെന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
സ്യൂട്ട്കേസെടുത്ത്, പോരാന്‍ തയ്യാറായി ബാലു മടങ്ങിവന്നപ്പോള്‍ കട്ടിലില്‍ തന്നെ ഇരിക്കുകയായിരുന്നു ഞാന്‍. ശ്വാസം മുട്ടിക്കുന്ന എന്തോ ഒന്ന് ബാലു എന്റെ മുറിയില്‍ ഇട്ടിരുന്നു എന്ന് ഉറപ്പായതിനാല്‍, അത് തിരിഞ്ഞു കണ്ടു പിടിക്കാതെയും വയ്യ.
“ഗുഡ്ബൈ നീലിമ” ബാലു പറഞ്ഞു. “നീലിമ വരാന്‍ ഒരുങ്ങിയില്ലല്ലൊ. ശരിയാണ്. വന്നാല്‍ എനിക്ക് സന്തോഷം തോന്നുമായിരുന്നു. ഒരുപിടി നിമിഷങ്ങളെ നമുക്ക് മനോഹരങ്ങളാക്കാം. അതല്ലാതെ ആത്യന്തികമായി മനുഷ്യര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? കല്ലു നിറഞ്ഞ ഒരു റോഡിന്റെ വക്കത്ത് ഒറ്റയ്ക്കു വിരിഞ്ഞു നിന്ന ഒരു സൂര്യകാന്തിപ്പൂ എനിക്കിപ്പോഴും ഓര്‍മയുണ്ട്. പട്ടാളത്തില്‍ ജോയിന്‍ ചെയ്യാന്‍ പോയ ആ ദിവസത്തെ ആ കാഴ്ച എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ഒറ്റയ്ക്ക് വിരിയുന്ന പൂക്കളാണ് പലപ്പോഴും നമ്മളൊക്കെ.”
“അയാം സോറി ബാലൂ. എനിക്ക് വരാന്‍ കഴിയില്ല.”
“ഞാനിപ്പോഴേ വൈകി.”
“സോ, ഗുഡ്ബൈ”
അയാള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമായിരിക്കണം ഞാന്‍ കൊടുത്തത്. ബാലുവിന്റെ മുഖം പെട്ടെന്ന് വീണ്ടും മ്ലാനമായി. തീരെ അപരിചിതയായ ഞാന്‍ അയാളെ യാത്രയാക്കാന്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതിലെ മര്യാദകേടാണ് എന്നെ അലോസരപ്പെടുത്തിയതെന്ന് തോന്നുന്നു. സത്യത്തില്‍, പോകാതിരിക്കാന്‍ ഒരു കാരണവും എനിക്കുണ്ടായിരുന്നില്ല. കത്തിക്കാളി നില്ക്കുന്ന ഒരുച്ച മുഴുവനും വെറുതെ എന്റെ മുന്നില്‍ കിടക്കുന്നുണ്ട്.
ബാലു റൂമിന്റെ വാതില്‍ തുറന്നിട്ടുകൊണ്ടുതന്നെ ലിഫ്റ്റിന്റെ ബട്ടണമര്‍ത്താന്‍ പോയി. എതിരെ വന്ന മറ്റാരേയോ അഭിവാദനം ചെയ്യാന്‍ ബാലു തിരിഞ്ഞപ്പോള്‍ ഞാന്‍ വേഗം വാതിലടച്ചു. വാതിലടയ്ക്കുന്നതിലെ പരിഭ്രമവും വേഗവും എന്നെതന്നെ അമ്പരപ്പിച്ചു എന്നുവേണം പറയാന്‍. പുറത്തുനിന്നാരോ മുറിയിലേയ്ക്ക് തള്ളിക്കടക്കുന്നത് താടയാനെന്ന ഭാവമായിരുന്നു എനിക്ക്. വാഷ്ബേസിനില്‍ ഞാന്‍ രണ്ടുമൂന്നു തവണ മുഖം കഴുകി. സൂര്യകാന്തിപ്പൂ ഒരു വാശിയോടെയെന്ന പോലെ അവിടെത്തന്നെ നില്പാണ്. രാവിലെ ഉണരുമ്പോള്‍ അരുണ്‍കുമാര്‍ എന്ന വക്കീലിനെ കണ്ട്, പോകുന്നതിനുമുന്പ് ചില കാര്യങ്ങള്‍ ഏല്പിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. തൊട്ടമുറിയില്‍ താമസിക്കുന്ന ഒരു ചെറുപ്പക്കാരന് വന്ന് എന്റെ കൈയില്‍ ഒരു സൂര്യകാന്തിപ്പൂ പിടിപ്പിച്ചിട്ടു പോകുമെന്ന് ഞാന്‍ ഒട്ടും കരുതിയതല്ല. അതെവിടെ വയ്ക്കണമെന്ന് ഒരു പിടിയും കിട്ടാതെ, അത് മനസ്സിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഇട്ടുരുട്ടാന് തുടങ്ങിയിരുന്നു ഞാന്‍. ഇനി ഇപ്പോള്‍ അരുണ്‍കുമാറിനെ കണ്ടാല്‍ത്തന്നെ, കണ്ണില്‍ കരടെടുത്ത് കളയും പോലെ, ആദ്യം ഈ സൂര്യകാന്തി പൂവിനെക്കുറിച്ചെനിക്ക് പറയേണ്ടിവരും.
ഒരിക്കല്‍കൂടി ഞാന്‍ മുഖം കഴുകി, കണ്ണാടിയില്‍ നോക്കാതെ, കട്ടില് വായിച്ചിട്ടിരുന്ന പുസ്തകം നിവര്‍ത്തി. തുന്നി പകുതിയാക്കിയിരുന്ന സ്വെറ്റര്‍ വീണ്ടും കയ്യിലെടുത്തു. ബാലുവിനെ യാത്രയയ്ക്കാന്‍ പോകാത്തതിന് ഞാനൊരു നൂറുകാരണങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് ബാലു അപരിചിതനാണ്. പിന്നെ എനിക്ക് അരുണ്‍കുമാറിനെ കാണേണ്ടതുണ്ട്. യാത്ര പറയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. പുറമെ, ഉച്ചവെയിലില്‍ പുറത്ത് നടക്കുന്നത് എന്റെ ആരോഗ്യത്തിന് മോശമാണ്. കാരണങ്ങള്‍ പിന്നേയും ഏറെയുണ്ടായിരുന്നു. കാരണങ്ങള്‍ എല്ലാറ്റിനും എപ്പോഴും എത്രവേണമെങ്കിലും ഉണ്ടാവുമെന്ന് നമ്മള്ക്കൊക്കെയറിയാം. അവ നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ടിവരുമ്പോഴാണ് കാര്യങ്ങള്‍ ആകെ താറുമാറാകുന്നത്. ഒന്നിനും വ്യക്തമായ ഒരു കാരണവും ഇല്ലാതെ വരുന്നതപ്പോഴാണ്.
എനിക്കെന്തന്നില്ലാത്ത വിഷമം തോന്നിത്തുടങ്ങി. ബാലുവിന്റെ അല്പം അസാധാരണമെന്നു തോന്നുന്ന പെരുമാറ്റവും മുഖം കീറിമുറിയ്ക്കും പോലെ അനാവശ്യമായി മുഖത്ത് മാറി മാറിത്തെളിയുന്ന ഭാവങ്ങളും വായില്‍പ്പെട്ട ഒരു തലനാരിഴപോലെ എന്നെ വിടാതെ അലോസരപ്പെടുത്തിയിരുന്നു എന്നത് ശരിയാണ്. പോകാനുള്ള കാരണങ്ങളും പോകാതിരിക്കാനുള്ള കാരണങ്ങളും തുല്യാനുപാതത്തില്‍ മുന്നില്‍ ഒരുമിച്ചു കുഴഞ്ഞു മറിഞ്ഞു. അതിനാല്‍, വാതിലില്‍ മുട്ടു കേട്ടപ്പോള്‍, രക്ഷപ്പെടലിന്റെ പ്രതീതിയോടെയാണ് ഞാന്‍ ഊക്കില്‍ വാതില്‍ തുറന്നത്. അരുണ്‍ കുമാറായിരുന്നു മുന്നില്‍. അയാള്‍ക്കു പിന്നില്‍ വരാന്തയ്ക്കപ്പുറത്ത് തിളയ്ക്കുന്ന വെയില്.
“എന്തേ?” അരുണ്‍ ചോദിച്ചു: “നിങ്ങള്‍ പുറത്തുപോകാനൊരുങ്ങുകയാണോ?”
“അതെ”. അത് പറയാന്‍ ഒരു നിമിഷം കൂടി ഞാന്‍ ആലോചിച്ചില്ല എന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. “വേഗം മടങ്ങി വരാം. അസൗകര്യമാവില്ലെങ്കില്‍, ഇവിടെ വിശ്രമിച്ചോളൂ. റിയലി സോറി. പക്ഷെ പോകാതെ പറ്റില്ല.”
അരുണ്‍കുമാറിന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ വാതില്ക്കല് നിന്ന് ഞാനെന്റെ പുറത്തു പോകാനുള്ള ചെരുപ്പകളിട്ടു. 'സാരമില്ല' എന്ന് പറഞ്ഞ് അരുണ്‍കുമാര്‍ എന്നെ പതിവു പോലെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ടാക്സിയില്‍ കയറുമ്പോള്‍ ഞാനോര്‍ത്തത്, അരുണ്‍കുമാര്‍ ആ സമയത്ത് വന്നില്ലായിരുന്നെങ്കില്‍ ബാലുവിനെ യാത്രയയയ്ക്കാന്‍ ഞാന്‍ പോകുമായിരുന്നില്ലല്ലൊ എന്നാണ്. താക്കോല്‍ നമ്മുടെ കൈയിലുള്ളപ്പോള്‍ പോലും അടഞ്ഞ വാതിലുകള്‍ നമുക്ക് വിലങ്ങുതടികളാവുന്നതങ്ങനെയാണ്.
പ്ലാറ്റ് ഫോമിന്റെ ഒരു മൂലയില്‍ കൊക്കോകോളയുടെ പാതിതീര്‍ന്ന കുപ്പിയുമായി നില്‍ക്കുകയായിരുന്നു ബാലു. ഞാന്‍ സന്തോഷത്തോടെ കൈയുയര്‍ത്തി വീശി. കവിളിലെ രോമം നിറഞ്ഞ ഭാഗവും കൂര്‍ത്ത മൂക്കും എന്നെ എന്തോ വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അതെന്താണെന്ന് എനിക്ക് അപ്പോഴും മനസ്സിലായില്ല.
ഒരു കുപ്പി കൊക്കോകോള വാങ്ങി കൈയില്‍ത്തന്ന് ബാലു ബഞ്ചില്‍ എന്റെ അരികിലിരുന്നപ്പോള് “ഇപ്പോള്‍ സന്തോഷമായില്ലേ” എന്ന് ആഹ്ലാദത്തോടെ ചോദിക്കാന്‍ ഞാനൊരുങ്ങിയതാണ്. പക്ഷെ ബാലുവിന്റെ മുഖം കണ്ടതും, നീട്ടിയ കൈ പിന്‍വലിയ്ക്കും പോലെ ഞാനത് വേണ്ടെന്നുവച്ചു. എന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്ന ഭാവമായിരുന്നു ബാലുവിന്റെ മുഖത്ത്. എന്റെ കവിളുകള്‍ ആവശ്യത്തിലധികം ചുവന്നിരിക്കണം.
“നിങ്ങള്‍ വളരെ ധൃതിപ്പെട്ടാണ് വന്നതെന്ന് തോന്നുന്നു.” പാതി ക്ഷമാപണമെന്നപോലെ ബാലു എന്റെ മുഖത്തെ വിയര്‍പ്പിലേക്ക് നോക്കി പറഞ്ഞു. “വണ്ടിവരാന്‍ ഇനിയുമുണ്ട് സമയം. ഞാന്‍ മനഃപൂര്‍വ്വം നേരത്തെ വന്നതാണ്”.
മിണ്ടുന്നത് ഒരു വിഡ്ഢിത്തമായി പോകാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട് എന്ന് എനിക്കെന്നപോലെ നിങ്ങള്‍ക്കുമറിയാം. ഒഴിഞ്ഞ റെയില്‍പാളങ്ങളും, അതിനപ്പുറം വരണ്ട, കുറ്റിച്ചെടികള്‍ നിറഞ്ഞു തുറന്ന സ്ഥലവും എന്റെ മുന്പില് കലങ്ങി മറിഞ്ഞു നിന്നു. അവയ്ക്കൊക്കെ ഇടയിലെന്നപോലെ, കലങ്ങുന്ന കണ്ണുകള്‍ തുടച്ചുതുടച്ച് സ്വന്തം ഹൃദയങ്ങളോട് യാത്ര പറയുന്ന മുഖങ്ങള്‍. ഒരു ചെറിയ ഇളക്കത്തോടെ വന്നും പോയുമിരിക്കുന്ന തിരമാലകളെപോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ പതച്ചിലുകളുടെ വരകള്‍. വെള്ളത്തിനുമുകളില്‍ അനങ്ങിക്കൊണ്ടിരിക്കുന്ന ചപ്പുചവറുകള്‍ പോലെ അറിയാതെ തട്ടിയും മുട്ടിയും അകലുകയും മുങ്ങുകയും ചെയ്യുകയാണെങ്കിലും അങ്ങനെ തട്ടിമുട്ടി നിന്ന ഒരു ചെറിയ നിമിഷത്തില്‍ ബാലു എന്നെ ഏല്പിച്ച സൂര്യകാന്തി പൂവിനെപ്പറ്റിയാണ് ഞാനപ്പോഴും ഓര്‍ത്തത്. എനിക്കതിഷ്ടമായി. ബാലുവിനോട് അപ്പോള്‍ പറയാതിരിക്കാനാണ് പക്ഷെ തോന്നിയത്. വാക്കുകള്‍ മനസ്സിനൊപ്പം ഒരിക്കലും എത്തില്ലെന്ന തോന്നല്‍. മുന്പില് ഇരമ്പി ആര്‍ക്കുന്ന തിരമാലയെ എനിക്ക് ശരിക്ക് കാണാം ഇപ്പോള്‍.
തൊട്ടടുത്ത് ഒന്നും മിണ്ടാതെ കുറച്ചുനേരമായി ഇരുന്നതു കൊണ്ടാവണം, പാതി നിര്‍ത്തിയ ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചപോലെ ബാലു എന്റെ കൈയില്‍നിന്നും ഒഴിഞ്ഞകുപ്പി മേടിച്ചു. “വരൂ”. ബാലുവിന്റെ ശബ്ദത്തില്‍ വീണ്ടും ക്ഷമാപണം കലിച്ചു. “കുപ്പി മടക്കിക്കൊടുത്തു വരാം.”
കുപ്പി മടക്കിക്കൊടുത്തു ബാലു മടങ്ങി വരുമ്പോള്‍ ആയിരുന്നു അകലെനിന്ന് വണ്ടി വരുന്നതിന്റെ ശബ്ദവും അതിന്റെ അറിയിപ്പും ഞങ്ങള്‍ കേട്ടത്. കുറച്ചു നിമിഷങ്ങളേ വണ്ടി അവിടെ നില്‍ക്കുമായിരുന്നുള്ളൂ. എന്നതിനാലാവണം, ബാലു ഓടി വന്നു. സ്യൂട്ട്കേസിന്റെ പിടിയില്‍ പിടിച്ച് മുന്നോട്ട് ഓടാന്‍ തുടങ്ങും മുന്‍പ് ബാലു എന്നെ വീണ്ടും ഒരിക്കല്‍ കൂടി നോക്കി. ചിരിയോടെ എന്നു തന്നെ വേണം പറയാന്‍. വണ്ടി നേരത്തെ വന്നല്ലോ എന്നാണ് ഞാന്‍ ഓര്‍ത്തത്. വണ്ടിയുടെ പുറപ്പെടാനുള്ള സിഗ്നല്‍ ചൂളം വിളി ഞങ്ങള്‍ രണ്ടുപേരും അപ്പോഴേക്കും കേട്ടു. അതിന്റെ സ്വാഭാവികമായ അവസാനമെന്നപോലെ ബാലു എന്റെ നേരെ കൈനീട്ടി.
ബാലുവിന്റെ കൈപ്പടത്തിലെ തടിച്ച ഞരമ്പുകള്‍ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്റെ കൈയില്‍ ആവശ്യത്തിലധികം ശക്തിയായി ബാലു പിടിച്ചിരുന്നിരിക്കണം. വളരെ പെട്ടെന്ന്, ഏതാണ്ടൊരു വെളിപാടുപോലെ, ബാലുവിന്റെ കവിളുകളും ഉയര്‍ന്ന മൂക്കും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ വായിച്ച ഒരു നോവലിലെ കഥാപാത്രമായിരുന്നു അത്.
എന്റെ കൈയില്‍ നിന്നും കൈ എടുക്കാതെ, കുറച്ചുനേരം കൂടി നിന്നു ബാലു. പിന്നെ, വണ്ടി പോകുമെന്നത് അപ്പോഴാണറിഞ്ഞതെന്ന ഭാവത്തില്‍ വളരെ വേഗത്തില്‍ ഓടാന്‍ തുടങ്ങി. വണ്ടിയുടെ മുന്‍ ഭാഗത്തിന് ഏറെക്കുറെ അടുത്തായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്. ബാലു അതിവേഗമോടുന്നതും വണ്ടി പ്ലാറ്റ്ഫോമിലെ ജനങ്ങളെ ഒന്നാകെ പിന്നിലേക്കാക്കി പെട്ടെന്ന് വേഗം വെയ്ക്കുന്നതും ഞാനവിടെതന്നെ നിന്നു കണ്ടു. പിന്നെ, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലേക്ക് ചാടിക്കയറുന്ന മെയ് വഴക്കത്തോടെ, വണ്ടിക്കു മുന്നില്‍ ചാടിയ ബാലുവിന്റെ ചാരനിറമുള്ള ഷര്‍ട്ട് വായുവില്‍ ഒന്ന് കോറി അപ്രത്യക്ഷമായി.
വണ്ടിക്ക് മുന്നില്‍, വില്ലുപോലെ കോറി വീണമെലിഞ്ഞ, ചാരനിറമുള്ള ഒരു വര. പിന്നെ ദ്രുതഗതിയില്‍ വണ്ടിയുടെ ചക്രങ്ങളുടെ താളത്തിനൊപ്പം ഓടിമറയുന്ന കുറെ മുഖങ്ങള്‍. അവസാനം, ഒഴിഞ്ഞ പാളങ്ങള്‍ക്കുമുകളില്‍ കത്തിയടങ്ങുന്ന ചിതയുടെ ചൂടുപോലെ അമരുന്ന വണ്ടിയുടെ ശബ്ദം. ഏറ്റവുമൊടുവില്‍, റെയില്‍പാളത്തില്‍ ചിതറിയ ബാലുവിന്റെ ചിരിയുടെ തുണ്ടുകളിലേക്ക് ഇറങ്ങിയെത്തുന്ന ആള്‍ക്കൂട്ടം.
ഞാനത് വളരെ നേരം നോക്കിനിന്നു. സാരിയുടെ തുമ്പ് തലയിലൂടെ വലിച്ചിട്ട് വെയിലില്‍ നിന്നും പിന്നെ പുറത്തു കടക്കുമ്പോള്‍, നിങ്ങള്‍ക്കെന്നപോലെ എനിക്കും നാളങ്ങളില്ലാത്ത കനലുകള്‍ എന്റെ അകത്തെവിടെയോ ആണെന്ന് മനസ്സിലായി. എന്തിനായിരുന്നു ബാലു എന്നെ ഇതിനായി തിരഞ്ഞെടുത്തത്? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്? അല്ലെങ്കില്‍ ശരി? ഓരോ അടിവയ്ക്കുമ്പോഴും കനലുകള്‍ ഒന്നാകെ ഉരഞ്ഞു. പാത മുന്നില്‍ വല്ലാതെ നീണ്ടു.
എല്ലാം മുന്‍കൂട്ടിക്കണ്ട്, തന്നെ യാത്രയാക്കാന്‍ അപേക്ഷിച്ച ബാലുവിന്റെ കണക്കുകൂട്ടലില്‍ എന്നോടുള്ള അപരിചിതത്വം ഒരു പ്രധാന ഘടകമായിരുന്നിരിക്കണം. തന്റെ വരവ് ബാലുവിന് തികച്ചും അപ്രതീക്ഷിതമായിരിക്കണം. ഇനി അല്ലെങ്കില്‍ത്തന്നെ, ആരോടൊക്കെയോ ഉള്ള പകവീട്ടലില്‍, ഞാന്‍ വരുമോ എന്ന് ഒരു തമാശപോലെ പരീക്ഷിച്ചു നോക്കിയതാവണം. ചതിക്കപ്പെട്ടതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് പിടഞ്ഞു, ഉടഞ്ഞു. ഇപ്പോള്‍ സൂര്യകാന്തിപൂവിനെക്കുറിച്ച് ബാലുവിനോട് പറയാനുള്ള വാക്കുകള്‍ കൃത്യമായി എന്റെ മനസ്സിലുണ്ട്. കൂടാതെ, ബാലുവിന്റെ മുഖക്ക് രാവിലെ മുതല്‍ അപ്രതീക്ഷിതമാംവിധം മാറിമറിഞ്ഞ ഭാവങ്ങള്‍ കരയ്ക്കടിഞ്ഞ കക്കകള്‍ പോലെ അവിടം മുഴുവന്‍ ചിതറിക്കിടപ്പാണ്. എനിക്ക് കലശലായ ദേഷ്യവും വെറുപ്പും സങ്കടവും തോന്നി. പൊള്ളം പൊട്ടി നുരയ്ക്കുന്ന കുനിപ്പുകള്ക്കിടയിലൂടെ, അവയില്‍ തൊടാതിരിക്കാന്‍ കാലുയര്‍ത്തിവെച്ച് അറപ്പോടെ നടക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. അതൊരു പക്ഷെ, വെയിലിന്റെ വെള്ളവസ്ത്രം പുതച്ച് ഈ പ്ലാറ്റ്ഫോമില്‍നിന്നും ജീവിതം മുഴുവന്‍ എന്നെ അനുഗമിക്കാനെത്തിയ നിശ്ശബ്ദത കാരണമാകാനും മതി.
Please upload appreciation of the story
ReplyDeleteAppreciation of the story is needed can u upload it
ReplyDeleteഎന്തുകൊണ്ടായിരിക്കാം ബാലു നീലിമനേയ്മ് കൂടെ കൂട്ടി മരിക്കാൻ പോവാൻ ഉള്ള കാരണം??
ReplyDelete